സി.വി. ആനന്ദബോസ് ചക്കുളത്തുകാവില്‍; ഇവിടെ പ്രാര്‍ത്ഥിക്കുമ്പോള്‍ മനസിന് സമാധാനവും ശാന്തിയും ലഭിക്കുമെന്ന് മുൻ ഗവർണർ

എടത്വ: രാജ്ഭവനില്‍ നിന്ന് പടിയിറങ്ങിയ പശ്ചിമ ബംഗാള്‍ മുന്‍ ഗവര്‍ണര്‍ സി.വി. ആനന്ദബോസ് ഐഎഎസ് ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ഗവണറുടെ ഔദ്യോഗിക വാഹനത്തില്‍ പോലീസിന്‍റെയും സ്‌പെഷല്‍ സെക്യൂരിറ്റിയുടെയും അകമ്പടിയിലാന്ന് ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നത്. ഗവര്‍ണര്‍ പദവി ലഭിച്ച സമയത്തു സി.വി. ആനന്ദബോസ് ചക്കുളത്തുകാവ് ക്ഷേത്രത്തില്‍ എത്തി ഭര്‍ശനം നടത്തിയ ശേഷമാണ് ചുമതല ഏറ്റെടുക്കുന്നത്. ചക്കുളത്തമ്മയെ ദര്‍ശിച്ച് പ്രാര്‍ത്ഥിക്കുമ്പോള്‍ മനസിന് സമാധാനവും ശാന്തിയും ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ബംഗാള്‍ സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോര് രൂക്ഷമായിരുന്നു. ബംഗാള്‍ തെരഞ്ഞെടുപ്പ് പടിവാതിൽക്കല്‍ എത്തിയപ്പോഴാണ് ഗവര്‍ണര്‍ സ്ഥാനം സി.വി. ആനന്ദമോസ് രാജിവച്ചത്.

Read More

12 മണിയുടെ ബോംബ് പൊട്ടില്ല; എ.കെ. ആന്‍റണി ഇടപെട്ടു; കണ്ണൂരിൽ സുധാകരൻ തന്നെ

കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിനു പിന്നാലെ കെ. സുധാകരൻ പാർട്ടി വിടുമെന്ന അഭ്യൂഹങ്ങൾക്ക് വിരാമം. കണ്ണൂരിൽ സുധാകരന് സീറ്റ് നല്കുമെന്നാണ് സൂചന. മുതിർന്ന നേതാവ് എ.കെ. ആന്‍റണിയുടെ ഇടപെടലിനെ തുടർന്നാണ് ഹൈക്കമാൻഡ് വഴങ്ങിയതെന്നാണ് സുചന.

Read More

ചൂടിനെ തണുപ്പിക്കാൻ മഴയെത്തുന്നു: ഇന്നും നാളെയും ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴമുന്നറിയിപ്പ്. ഇന്നും വ്യാഴാഴ്ചയും ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. അതേസമയം, കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ അടുത്ത അഞ്ചുദിവസത്തേക്കുള്ള മഴ സാധ്യതാ പ്രവചനം അനുസരിച്ച് ഒരു ജില്ലകളിലും ഇന്ന് പ്രത്യേക മഴമുന്നറിയിപ്പില്ല. വരുംമണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. അതേസമയം, കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Read More

എല്‍പിജി ക്ഷാമം; സിലിണ്ടര്‍ വാഗ്ദാനം ചെയ്ത് പണം തട്ടുന്ന സംഘങ്ങള്‍ സജീവം; ജാഗ്രതാ നിര്‍ദേശവുമായി പോലീസ്

കൊച്ചി: സംസ്ഥാനത്ത് എല്‍പിജി ക്ഷാമം മുതലെടുത്ത് പണം തട്ടുന്ന സംഘങ്ങള്‍ സജീവമാകുന്നു. ഇവര്‍ക്കെതിരെ ജാഗ്രതാ നിര്‍ദേശവുമായി സൈബര്‍ പോലീസ് രംഗത്തെത്തി. ഗ്യാസ് സിലിണ്ടറുകളുടെ കുറവ് കാരണം പലരും എല്‍പിജി ബുക്ക് ചെയ്യാന്‍ ഓണ്‍ലൈനില്‍ അടിയന്തിരമായി അന്വേഷിക്കുന്ന സാഹചര്യമാണ് നിലവിലുളളത്. ഈ സാഹചര്യം മുതലെടുത്ത് തട്ടിപ്പുകാര്‍ എസ്എംഎസ്, വാട്‌സ്ആപ്പ്, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം അടക്കമുള്ള സമൂഹമാധ്യമങ്ങള്‍ വഴി വേഗത്തില്‍ എല്‍പിജി ലഭ്യമാക്കാമെന്ന് പറഞ്ഞ് വ്യാജ ലിങ്കുകള്‍ അയയ്ക്കുകയാണ്. ‘ഇമ്മീഡിയറ്റ് ഗ്യാസ് സിലിണ്ടര്‍ ഡെലിവറി’ ‘എമര്‍ജന്‍സി എക്‌സ്ട്രാ സിലിണ്ടര്‍ സപ്ലൈ’ എന്നീ തലക്കെട്ടുകളോടെയാണ് സമൂഹമാധ്യമങ്ങളില്‍ തട്ടിപ്പുകാരുടെ രംഗപ്രവേശം. ബുക്ക് ചെയ്ത് മുന്‍കൂര്‍ പണമടച്ചാല്‍ ഉടന്‍ സിലിണ്ടര്‍ വീട്ടിലെത്തിക്കുമെന്നാണ് പ്രചരിക്കുന്ന സന്ദേശങ്ങളിലൊന്ന്. അതിവേഗം എക്‌സ്ട്രാ സിലിണ്ടര്‍ നല്‍കാമെന്നും വാഗ്ദാനവുമുണ്ട്. താല്‍പ്പര്യമുണ്ടെന്ന് വാട്‌സാപ്പില്‍ മറുപടി നല്‍കിയാല്‍ പിന്നെ പണം അടയ്ക്കാനുള്ള ലിങ്ക് അയച്ചുതരും. ഇതില്‍ ക്ലിക്ക് ചെയ്താല്‍ തട്ടിപ്പുകാരന്‍റെ എപികെ ഫയല്‍ നിങ്ങളുടെ ഫോണില്‍…

Read More

പശ്ചിമേഷ്യൻ ആക്രമണം; പ്രതിസന്ധി രൂക്ഷം; രാജ്യത്ത് പാചക വാതക ഉപയോഗം 17 ശതമാനം കുറഞ്ഞു

പരവൂർ: പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യം ഇന്ത്യയിലെ പാചകവാതക വിപണിയെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. മാർച്ച് ആദ്യ പകുതിയിലെ കണക്കുകൾ പ്രകാരം രാജ്യത്തെ എൽപിജി ഉപഭോഗം 17.7 ശതമാനം കുറഞ്ഞുവെന്ന് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. വിതരണ ശൃംഖലയിലുണ്ടായ തടസങ്ങൾ കാരണം ഗാർഹിക പാചകവാതക ലഭ്യത ഉറപ്പാക്കാൻ വാണിജ്യ സ്ഥാപനങ്ങൾക്കുള്ള വിതരണം സർക്കാർ വെട്ടിക്കുറച്ചു. കഴിഞ്ഞ വർഷം മാർച്ച് ആദ്യ രണ്ടാഴ്ചയിൽ 1.387 ദശലക്ഷം ടണ്ണായിരുന്ന ഉപഭോഗം ഇത്തവണ 1.147 ദശലക്ഷം ടണ്ണായി ചുരുങ്ങി. ഫെബ്രുവരി ആദ്യ പകുതിയുമായി താരതമ്യം ചെയ്യുമ്പോൾ 26.3 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയുടെ പാചകവാതക ആവശ്യത്തിന്‍റെ 60 ശതമാനവും ഇറക്കുമതിയെയാണ് ആശ്രയിക്കുന്നത്. ഇതിൽ ഭൂരിഭാഗവും എത്തുന്ന ഹോർമുസ് കടലിടുക്കിൽ ഇറാൻ ഉപരോധം ഏർപ്പെടുത്തിയതാണ് തിരിച്ചടിയായത്. സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് എന്നിവിടങ്ങളിൽ നിന്നുള്ള വിതരണവും ഇതോടെ ഭാഗികമായി തടസപ്പെട്ടു. യുദ്ധം കാരണം ഗൾഫ് രാജ്യങ്ങളിൽ…

Read More

സുധാകരനെ അനുനയിപ്പിക്കാൻ നേരിട്ടിറങ്ങി കെ.സി.വേണുഗോപാൽ; കടുത്ത തീരുമാനങ്ങൾ ഉണ്ടാകരുതെന്ന് അഭ്യർഥന

‌ന്യൂഡൽഹി: നിയമസഭാ സീറ്റിനായി കടുംപിടിത്തം തുടരുന്ന സുധാകരനെ അനുനയിപ്പിക്കാൻ നേരിട്ടിറങ്ങി കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ.ഇന്നലെ രാത്രി ഫ്ലാറ്റിലെത്തി ഇരുവരും തമ്മിൽ സംസാരിച്ചതായാണ് വിവരം. കടുത്ത തീരുമാനങ്ങൾ ഉണ്ടാകരുതെന്ന് സുധാകരനോട് അഭ്യർഥിച്ചതായാണ് വിവരം. എന്നാൽ മത്സരിക്കുമെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് സുധാകരൻ. നിലപാട് പ്രഖ്യാപിച്ച് ഇന്ന് മാധ്യമങ്ങളെ കാണുമെന്നാണ് വിവരം. ഇന്നലെ രാവിലെയാണ് രാഹുൽ ഗാന്ധിയുമായുള്ള ചർച്ചയ്ക്കായി കെ സുധാകരൻ ന്യൂഡൽഹിയിലെത്തിയത്. നിരവധി നേതാക്കൾ സുധാകരനുമായി സംസാരിച്ചെങ്കിലും സുധാകരൻ അയവില്ലാതെ തുടരുകയാണ്. സുധാകരന്‍റെ നിലപാടിൽ കടുത്ത ആശങ്കയിലാണ് കോണ്‍ഗ്രസ് നേതൃത്വം.അതേസമയം, കെ സുധാകരൻ സമ്മർദ്ദം ശക്തമാക്കുന്നതിനിടെ കണ്ണൂരിൽ പരസ്യമായി തെരുവിലിറങ്ങി ഒരു കൂട്ടം അണികൾ. കെ സുധാകരനു പിന്തുണയുമായി പന്തം കൊളുത്തി പ്രകടനമാണ് ഇന്നലെ രാത്രിയിൽ നടത്തിയത്.

Read More

തെരഞ്ഞെടുപ്പു പോരാട്ടത്തിൽ ഇനിയും വിസ്മയങ്ങൾ അവസാനിക്കുന്നില്ല: കണ്ടു കണ്ടങ്ങിരിക്കും നേതാക്കളെ പിന്നെ കാണുന്നത് മറുകണ്ടത്ത്

തിരുവനന്തപുരം: കണ്ടു കണ്ടങ്ങിരിക്കും നേതാക്കളെ…. പിന്നെ കാണുന്നത് മറുകണ്ടത്താണ്. ചാട്ടവും ചരടുവലികളും ഏറെ കണ്ട നിയമസഭാ തെരഞ്ഞെടുപ്പിലേക്കാണ് കേരളം നീങ്ങുന്നത്. അപ്രതീക്ഷിത നീക്കങ്ങൾ മൂന്നു മുന്നണികളിലും ഏറെ കണ്ട തെരഞ്ഞെടുപ്പു പോരാട്ടത്തിൽ ഇനിയും വിസ്മയങ്ങൾ അവസാനിക്കുന്നില്ലെന്നാണ് നേതാക്കളുടെ പ്രതികരണങ്ങൾ വ്യക്തമാക്കുന്നത്. മുൻ തെരഞ്ഞെടുപ്പുകളിലൊന്നും കാണാനാകാത്ത വിധം ഇക്കുറി വിമത സ്ഥാനാർഥികളും തെരഞ്ഞെടുപ്പു ഗോദയിൽ നിറയുകയാണ്. മുൻമന്ത്രിയും എംഎൽഎമാരും നിയമസഭാംഗങ്ങളായിരുന്നവരും തലമുതിർന്ന നേതാക്കളുമൊക്കെയായി ഒരു ഡസനിലേറെപ്പേർ പലകണ്ടം ചാടി നിയമസഭാ തെരഞ്ഞെടുപ്പിൽ മുന്നണികൾക്ക് ഭീഷണിയുയർത്തുന്നു. മുൻകാലങ്ങളിൽ നിന്നു വ്യത്യസ്തമായി കേഡർ പാർട്ടിയായ സിപിഎമ്മാണ് വിമത ശല്യത്തിൽ ഇത്തവണ ഏറെ പൊറുതി മുട്ടുന്നത്. കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങളിൽ നിന്നുള്ള തലമുതിർന്ന നേതാക്കൾ പോലും എതിർ പാളയത്തിൽ എത്തി സിപിഎമ്മിനെ പരസ്യമായി വെല്ലുവിളിക്കുന്നു. ആലപ്പുഴ ജില്ലയിൽ ഭീഷണിയുയർത്തി ജി. സുധാകരൻഅന്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കുന്ന മുൻമന്ത്രി ജി. സുധാകരനെ യുഡിഎഫ് പിന്തുണയ്ക്കുന്നതോടെ ഇതിന്‍റെ…

Read More

വീട്ടില്‍ വോട്ട്: 19നു മുന്പ് അപേക്ഷിക്കണം; അവസരം 85 വയസ് പിന്നിട്ടവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പില്‍ 85 വയസു പിന്നിട്ട മുതിര്‍ന്ന വോട്ടര്‍മാര്‍ക്കും ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ടവര്‍ക്കും വീട്ടിലെത്തി വോട്ടു രേഖപ്പെടുത്തുന്നതിനുള്ള അപേക്ഷാ ഫോം (ഫോം 12 ഡി) വിതരണം തുടങ്ങി. ബിഎല്‍ഒമാര്‍ വഴിയാണ് വിതരണം. പൂരിപ്പിച്ച അപേക്ഷകള്‍ 19നകം ബൂത്ത് ലെവല്‍ ഓഫീസര്‍ക്ക് നല്‍കണം. അസന്നിഹിത വോട്ടര്‍ (ആബ്സെന്‍റീ വോട്ടര്‍) വിഭാഗത്തില്‍പ്പെടുത്തിയാണ് 85 വയസു പിന്നിട്ടവര്‍ക്കും 40 ശതമാനത്തിലേറെ ഭിന്നശേഷിയുള്ളവര്‍ക്കും വീട്ടില്‍ തന്നെ വോട്ട് ചെയ്യുന്നതിനുള്ള സൗകര്യം തെരഞ്ഞെടുപ്പു കമ്മീഷന്‍ ഒരുക്കിയിരിക്കുന്നത്. ഉപവരണാധികാരികള്‍ തയാറാക്കിയ സമയക്രമപ്രകാരം വോട്ട് രേഖപ്പെടുത്തേണ്ട തീയതി വോട്ടര്‍മാരെ മുന്‍കൂട്ടി അറിയിക്കും. പ്രസ്തുത പട്ടിക സ്ഥാനാര്‍ഥികള്‍ക്കും ബന്ധപ്പെട്ട ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്കും മുന്‍കൂറായി ലഭ്യമാക്കും. രണ്ടു പോളിംഗ് ഉദ്യോഗസ്ഥര്‍, ഒരു മൈക്രോ ഒബ്‌സര്‍വര്‍, വീഡിയോഗ്രഫര്‍, ഒരു സുരക്ഷാഉദ്യോഗസ്ഥന്‍ എന്നിവരടങ്ങുന്ന സംഘമായിരിക്കും വോട്ടു രേഖപ്പെടുത്താനായി താമസസ്ഥലത്ത് എത്തുക. വോട്ടിംഗിന്‍റെ രഹസ്യസ്വഭാവം നിലനിര്‍ത്തി വോട്ട് ചെയ്യാനുള്ള സൗകര്യങ്ങളും പോളിംഗ് സംഘം…

Read More

ഭാര്യയുടെ ഫോൺവിളിയിൽ‌ സംശയം; കഴുത്തറത്ത് കൊലപ്പെടുത്തി ഭർത്താവ്; പ്രതിക്കായി അന്വേഷണം ആരംഭിച്ച് പോലീസ്

ഹൈദരാബാദ്: സംശയത്തെത്തുടർന്ന് തെലുങ്കാനയിലെ സനത്നഗറിൽ ഭാര്യയെ കഴുത്തറത്ത് കൊലപ്പെടുത്തി യുവാവ് . ഫത്തേനഗറിലെ ഒരു ഫ്ലാറ്റിൽ വാച്ച്മാനായി ജോലി ചെയ്തു വരികയായിരുന്നു നരേഷ്. (40) ആണ് ഭാര്യ രേണുകയെ ക്രൂരമായി കൊലപ്പെടുത്തിയത്. ഇതേ ഫ്ലാറ്റിൽ തന്നെയാണ് ഭാര്യയ്ക്കും മൂന്ന് മക്കൾക്കുമൊപ്പം ഇയാൾ താമസിച്ചിരുന്നത്. കഴിഞ്ഞ നാല് ദിവസമായി രേണുക അജ്ഞാതരായ ആളുകളുമായി ഫോണിൽ സംസാരിക്കുന്നതായി സംശയിച്ച് ദന്പതികൾ തമ്മിൽ വാക്ക് തർക്കമുണ്ടായിരുന്നു. ചെവ്വാഴ്ച രാവിലെയും ഇതേ വിഷയത്തെ ചൊല്ലി ഇരുവരും വഴക്കുണ്ടാവുകയും കോപാകുലനായ നരേഷ് കത്തി ഉപയോഗിച്ച് രേണുകയുടെ കഴുത്തറക്കുകയായിരുന്നു. കൊലപാതകത്തിന് ശേഷം പ്രതി സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് മേൽനടപടികൾ സ്വീകരിച്ച ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. പ്രതിക്കായി അന്വേഷണം ആരംഭിച്ച് പോലീസ്

Read More

രാജ്യത്ത് ‘പിതൃത്വ അവധി’ നിയമവിധേയമാക്കണം; കേന്ദ്രത്തോട് സുപ്രീംകോടതി

ന്യൂഡൽഹി: പ്രസവാനുകൂല്യങ്ങൾ സ്ത്രീകൾക്ക് ലഭിക്കുന്നതുപോലെ തന്നെ, കുട്ടി ജനിക്കുന്ന സമയത്ത് അച്ഛന്മാർക്ക് ലഭിക്കേണ്ട ‘പിതൃത്വ അവധി’ സംബന്ധിച്ച് നിയമനിർമാണം നടത്തണമെന്ന് സുപ്രീംകോടതി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. കുട്ടികളുടെ പരിചരണത്തിൽ പിതാവിനുള്ള പങ്കും ഉത്തരവാദിത്തവും കണക്കിലെടുത്ത് കൃത്യമായ നയരൂപീകരണം വേണമെന്നാണ് കോടതി നിർദേശിച്ചത്. പിതൃത്വ അവധി കേവലം ഒരു ആനുകൂല്യമല്ലെന്നും, അത് ലിംഗസമത്വത്തിലേക്കും കുട്ടികളുടെ മികച്ച വളർച്ചയിലേക്കുമുള്ള ചുവടുവെപ്പാണെന്നും കോടതി നിരീക്ഷിച്ചു. നിലവിൽ കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ചില ആനുകൂല്യങ്ങൾ ഉണ്ടെങ്കിലും ഇത് എല്ലാ മേഖലകളിലും ബാധകമാക്കുന്ന നിയമം നിലവിലില്ല. സ്വകാര്യ മേഖലയിലും അസംഘടിത മേഖലയിലും ജോലി ചെയ്യുന്ന പിതാക്കന്മാർക്ക് ഇത്തരം അവധി ലഭിക്കുന്നില്ലെന്നത് ചൂണ്ടിക്കാട്ടിയുള്ള ഹർജി പരിഗണിക്കുകയായിരുന്നു കോടതി. പിതൃത്വ അവധി നൽകുന്ന കാര്യം സർക്കാരിന്‍റെ നയപരമായ തീരുമാനമാണെന്നും, ഇതിന്‍റെ‌ വിവിധ വശങ്ങളെക്കുറിച്ച് പഠിച്ചുവരികയാണെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.ഒരു നിശ്ചിത സമയപരിധിക്കുള്ളിൽ ഈ വിഷയത്തിൽ ഉചിതമായ തീരുമാനമെടുക്കാനും…

Read More