സീമ മോഹൻലാൽകൊച്ചി: എറണാകുളത്ത് പതിനേഴുകാരിയെ കൂട്ട ബലാത്സംഗം ചെയ്ത സംഭവത്തിൽ ഒൻപത് പേർ അറസ്റ്റിൽ. കുട്ടിയെ നിരവധിപ്പേർക്ക് കാഴ്ചവച്ചതായി പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് മട്ടാഞ്ചേരി ചക്കാമാടം ജോഷി തോമസ്(40), തൃശൂർ കൃഷ്ണപുരം കാക്കശേരി വീട്ടിൽ അജിത്ത്കുമാർ(24), ആലുവ ചൂർണിക്കര കരിപ്പായിൽ വീട്ടിൽ കെ.ബി സലാം(49), പത്തനംതിട്ട കൂരംപാല ഓലക്കാവിൽ വീട്ടിൽ മനോജ് സോമൻ(34) എന്നിവരെ എറണാകുളം സെൻട്രൽ പോലീസ് അറസ്റ്റു ചെയ്തു. അഞ്ച് പ്രതികളെ പാലാരിവട്ടം പോലീസും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരുടെ പേരു വിവരങ്ങൾ ലഭ്യമായിട്ടില്ല. പെണ്‍കുട്ടിയെ ആദ്യം പീഡിപ്പിച്ച പ്രതി ഗോഡ്വിനെ പാരിപ്പിള്ളി പോലീസ് മറ്റൊരു കേസിൽ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളെ കൊച്ചി പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും. 2021 ഓഗസ്റ്റ് മാസത്തിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. തൃശൂർ ജില്ലക്കാരിയായ പെണ്‍കുട്ടിയെ കാണാതായതു സംബന്ധിച്ച് തൃശൂർ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. എറണാകുളം കെഎസ്ആർടിസി…
Read MoreCategory: Loud Speaker
കണ്ണൂരിലെ പ്രമുഖ സിപിഎം നേതാവ് സജീവ രാഷ്ട്രീയം വിടുന്നു? എല്ലാം വിട്ടുപോകുന്നതിന് പിന്നിലെ ലക്ഷ്യം മറ്റൊന്ന്…
റെനീഷ് മാത്യുകണ്ണൂർ: മുൻ എംഎൽഎ ജയിംസ് മാത്യുവിന് പിന്നാലെ കണ്ണൂർ സിപിഎമ്മിലെ മറ്റൊരു പ്രമുഖ നേതാവ് കൂടി സജീവ രാഷ്ട്രീയ പ്രവർത്തനം ഉപേക്ഷിക്കുന്നതായി സൂചന. വ്യവസായ സംരംഭത്തിലേക്ക് കടക്കാനുള്ള തയാറെടുപ്പിലാണ് നേതാവ്. ഇതിനു മുന്നോടിയായി ഒരു വ്യവസായ സ്ഥാപനത്തിന്റെ ചെയർമാൻ പദവിയിൽ നേതാവിന്റെ ഭാര്യ ഇടംപിടിച്ചു കഴിഞ്ഞു. സിപിഎം കണ്ണൂർ ലോബിയിലെ പടലപിണക്കങ്ങളിൽ അതൃപ്തി പ്രകടിപ്പിച്ച നേതാവ് സമീപകാലത്ത് പാർട്ടിയുടെ പല പരിപാടികളിൽ നിന്നും വിട്ടുനിന്നിരുന്നു. ഈ നേതാവിന്റെ വീട് ഇരിക്കുന്ന മണ്ഡലത്തിലെ പരിപാടികളിൽ പോലും പങ്കെടുത്തത് പി. ജയരാജനായിരുന്നു. പാർട്ടിക്കുള്ളിലെ പ്രമുഖ എതിരാളി നേതൃസ്ഥാനത്തേക്ക് വന്നതോടെയാണ് പാർട്ടി പരിപാടികളിൽനിന്നു പിൻവലിഞ്ഞു തുടങ്ങിയത്. ഈ നേതാവിന്റെ മകന്റെ നേതൃത്വത്തിലുള്ള സംരംഭത്തിനെതിരേ രംഗത്തുവന്നയാളാണ് ഇപ്പോൾ നേതൃസ്ഥാനത്തുള്ളത്. ഇതേക്കുറിച്ച് പാർട്ടിക്ക് പരാതി നൽകിയതിനു പിന്നിലും ഈ നേതാവായിരുന്നു. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുള്ള സിപിഎമ്മിന്റെ മാനദണ്ഡങ്ങളും സജീവം രാഷ്ട്രീയം ഉപേക്ഷിക്കുന്നതിനു പിന്നിലുണ്ട്. കണ്ണൂരിലെ…
Read Moreപണി വരുന്നുണ്ട് അവറാച്ചാ ! രാജ്ഭവനില്‍ ജോലിയ്ക്ക് എത്താതിരുന്നവരുടെ വിശദാംശങ്ങള്‍ തേടി ഗവര്‍ണര്‍…
ഇന്നലെ രാജ്ഭവനില്‍ ജോലിക്കു ഹാജരാകാതിരുന്ന ജീവനക്കാരുടെ വിവരങ്ങള്‍ തേടി ഗവര്‍ണര്‍. ഡല്‍ഹിയില്‍നിന്നു രാജ്ഭവന് സെക്രട്ടറിയെ വിളിച്ചാണു ഇവരുടെ വിശദാംശങ്ങള്‍ തേടാന്‍ നിര്‍ദേശം നല്‍കിയത്. ഹാജരാകാത്ത ജീവനക്കാരുടെ വിശദാംശങ്ങള്‍, ജോലിക്ക് എത്താന്‍ കഴിയാതിരുന്നതിന്റെ കാരണങ്ങള്‍, രാജ്ഭവന് മാര്‍ച്ച് നടത്തിയവര്‍ ജോലിക്കെത്തുന്നതിനു തടസം ചെയ്തോ തുടങ്ങിയ കാര്യങ്ങള്‍ പരിശോധിച്ചു റിപ്പോര്‍ട്ട് നല്‍കാനാണു ഗവര്‍ണറുടെ നിര്‍ദേശം. പൊതുനിരത്തില്‍ പ്രകടനവും പൊതുയോഗവും നടത്തുന്നതു തടഞ്ഞുള്ള ഹൈക്കോടതി വിധിയുടെ പകര്‍പ്പ് ആവശ്യപ്പെട്ടു കഴിഞ്ഞദിവസം ഗവര്‍ണര്‍ സംസ്ഥാന ആഭ്യന്തര സെക്രട്ടറിക്കു കത്തയച്ചിരുന്നു. ജോലിക്കു ഹാജരാകാന്‍ തടസപ്പെടുത്തിയെങ്കില്‍ അതും ഉള്‍പ്പെടുത്തി കോടതിയലക്ഷ്യ ഹര്‍ജി നല്‍കാനാണു ഗവര്‍ണറുടെ അടുത്ത നീക്കമെന്നാണു സൂചന. ഉന്നത വിദ്യാഭ്യാസ സമിതി സംഘടിപ്പിക്കുന്ന രാജ്ഭവന് മാര്‍ച്ചിനു തടസമില്ലെന്നു ഹൈക്കോടതി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. രാജ്ഭവന് മാര്‍ച്ചില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ പങ്കെടുക്കണമെന്ന ഉത്തരവ് എവിടെയെന്നു ഹര്‍ജി നല്കിയ ബി.ജെ.പി. അധ്യക്ഷന്‍ കെ. സുരേന്ദ്രനോടു കോടതി ചോദിച്ചിരുന്നു. പ്രതിഷേധമാര്‍ച്ചില്‍…
Read Moreകെപിസിസി അധ്യക്ഷ സ്ഥാനം ഒഴിയാം; കെപിസിസിയും പ്രതിപക്ഷവും ഒന്നിച്ച് പോകുന്നില്ല; രാഹുല്‍ ഗാന്ധിക്ക് കത്തയച്ച് സുധാകരന്
ന്യൂഡല്‍ഹി: കെപിസിസി അധ്യക്ഷസ്ഥാനത്ത് നിന്ന് മാറാന്‍ സന്നദ്ധതയറിച്ച് കെ.സുധാകരന് രാഹുല്‍ ഗാന്ധിക്ക് കത്തയച്ചു. ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കത്ത്. കെപിസിസിയും പ്രതിപക്ഷവും ഒന്നിച്ച് പോകുന്നില്ല. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ പിന്തുണ തനിക്ക് കിട്ടുന്നില്ലെന്നും സുധാകരന്റെ കത്തില്‍ പറയുന്നു. രണ്ട് ദിവസം മുമ്പ് അയച്ച കത്തിന്റെ വിശദാംശങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ആര്‍എസ്എസ് പരാമര്‍ശത്തിന്റെ പേരില്‍ സുധാകരന് പാര്‍ട്ടിക്കുള്ളിലും യുഡിഎഫിനുള്ളിലും ഒറ്റപ്പെട്ടിരുന്നു. പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെ സുധാകരനെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു. തനിക്ക് സംഭവിച്ചത് നാക്കുപിഴ മാത്രമാണെന്ന് സുധാകരന് ഹൈക്കമാന്‍ഡ് പ്രതിനിധിയെ അറിയിച്ചിരുന്നു. ഇക്കാര്യം നേതാക്കള്‍ അംഗീകരിക്കാത്ത സാഹചര്യത്തിലാണ് കത്തയച്ചതെന്നാണ് വിവരം.
Read Moreകരവിരുത്..! ജിം ഉപകരണങ്ങള്‍ കൊണ്ടൊരു ശിവലിംഗം; സമൂഹ മാധ്യമങ്ങളില്‍ മാസായി മസിലന്‍ കലാകാരന്
നിരവധി പേരുടെ വേറിട്ട കഴിവുകള്‍ മറ്റുള്ളവരിലേക്ക് എളുപ്പത്തില്‍ എത്തിക്കാന്‍ സമൂഹ മാധ്യമങ്ങള്ക്കാകുന്നുണ്ട്. ചിലരുടെ കഴിവുകള്‍ കണ്ട് നെറ്റിസണ് അന്തംവിട്ട് പോകാറുണ്ട്. അത്തരത്തില്‍ ആളുകളെ അമ്പരപ്പിച്ച ഒരാളുടെ കാര്യമാണ് കളേഴ്സ് ഓഫ് ഭാരത് എന്ന ട്വിറ്റര്‍ പേജ് പങ്കുവച്ചിരിക്കുന്നത്. ഗ്വാളിയാറിലുള്ള ഒരു ജിം ഉടമയുടെ കരവിരുതാണ് ഇവര്‍ പറഞ്ഞിരിക്കുന്നത്. തന്റെ ജിമ്മിലെ ഉപകരണങ്ങള്‍കൊണ്ട് ഒരു ശിവലിംഗം തീര്‍ത്തിരിക്കുകയാണ് ഇദ്ദേഹം. വെയ്റ്റ് പ്ലേറ്റുകളും, ഡംബെല്ലുകളും, കയറുകളും ഉപയോഗിച്ചാണ് അദ്ദേഹം ഈ ശിവലിംഗം നിര്‍മിച്ചത്. മാലകളും പൂക്കളും കൊണ്ട് ശിവലിംഗം അലങ്കരിച്ചിട്ടുമുണ്ട്. ശിവന്റെ നെറ്റിയില്‍ ചാര്‍ത്തിയിരിക്കുന്ന തിലകക്കുറിയായി പിങ്ക് നിറത്തിലുള്ള മൂന്ന് ഡംബെലുകൾ ഉപയോഗിച്ചിട്ടുണ്ട്. ഒരു കുറവും വരുത്താതെയാണ് ഓരോ ഭാഗങ്ങളും അദ്ദേഹം നിര്‍മിച്ചിരിക്കുന്നത്. ശിവ ലിംഗത്തിന്റെ മുന്നില്‍ ഒരു വിളക്ക് കത്തിച്ചുവെച്ചിരിക്കുന്നതും കാണാം. ഏതായാലും ഇദ്ദേഹത്തിന്റെ കഴിവ് സമൂഹ മാധ്യമങ്ങള്‍ക്കും നന്നേ ബോധിച്ചു. വൈറലായ ചിത്രത്തിന് നിരവധി അഭിപ്രായങ്ങളും ലഭിക്കുന്നുണ്ട്.…
Read Moreഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന്റെ ടയർ ടയർ സെറ്റോട് കൂടി ഊരിപ്പോയി; സംഭവം വെടിവച്ചാൻ കോവിലിൽ
തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന്റെ ടയർ ഊരിത്തെറിച്ചു. തിരുവനന്തപുരം വെടിവച്ചാൻ കോവിലിലാണ് സംഭവം. വിഴിഞ്ഞം ഡിപ്പോയിലെ ബസാണ് അപകടത്തിൽപ്പെട്ടത്. ആർക്കും പരിക്കേറ്റിട്ടില്ല. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. വിഴിഞ്ഞത്ത് നിന്ന് നാഗർകോവിലിലേക്ക് സർവീസ് നടത്തുന്ന ബസാണിത്. ടയർ സെറ്റോട് കൂടി ഊരിപ്പോകുകയായിരുന്നു. ഡ്രൈവർ പെട്ടെന്ന് ബ്രേക്കിട്ട് നിർത്തിയത് കാരണം വൻ അപകടം ഒഴിവായി.
Read Moreഇലക്ട്രിക് സ്കൂട്ടർ തട്ടിപ്പ്! 20 പേർ അറസ്റ്റിൽ; കബളിപ്പിക്കപ്പെട്ടത് ആയിരത്തിലധികം ആളുകള്‍; തട്ടിപ്പിന്റെ രീതി ഇങ്ങനെ…
ന്യൂഡൽഹി: ഇലക്ട്രിക്ക് സ്കൂട്ടര്‍ വില്‍പ്പനയുടെ പേരില്‍ ആയിരത്തിലധികം ആളുകളെ കളിപ്പിച്ച് പണം തട്ടിയ കേസില്‍ 20 പേര് അറസ്റ്റില്‍. നാല് സംസ്ഥാനങ്ങളില്‍ നിന്നായാണ് ഇവരെ പിടികൂടിയത്. ബിഹാറില്‍ നിന്നും 11 പേര്, തെലുങ്കാനയില്‍ നിന്നും നാല് പേര്, ഝാര്‍ഖണ്ഡില്‍ നിന്നും മൂന്നു പേര്, കര്‍ണാകയില്‍ നിന്നും രണ്ട് പേര് എന്നിങ്ങനെയാണ് അറസ്റ്റിലായത്. ടി.വി. വെങ്കിടാചല (35), നാഗേഷ് എസ്.പി (31), സുശാന്ത് കുമാർ (22), രാജേഷ് കുമാർ (29), അമൻകുമാർ (25), അനീഷ് (26), ബിട്ടു (27), സന്നി (22), നവ്ലേഷ് കുമാർ (22), ആദിത്യ (22), വിവേക് കുമാർ (25), മുരാരി കുമാർ (38), അജയ് കുമാർ (19), അബിനാഷ് കുമാർ (22), പ്രിൻസ് കുമാർ ഗുപ്ത (37), വാദിത്യ ചിന്ന (22), ആനന്ദ് കുമാർ (21), കത്രവത്ത് ശിവകുമാർ (22), കത്രവത്ത് രമേശ് (19),…
Read Moreസിനിമാമോഹവുമായെത്തിയ അടയ്ക്കാ വ്യാപാരിയെ ഹണിട്രാപ്പില്‍ കുടുക്കി 50 ലക്ഷം തട്ടി 19കാരി ! വ്യാപാരിയ്ക്കെതിരേ നല്കിയ പോക്സോ കേസ് വ്യാജമെന്ന് കണ്ടെത്തല്‍…
സിനിമാമോഹവുമായെത്തിയ അടയ്ക്കാ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച ശേഷം ഹണി ട്രാപ്പില്‍ കുടുക്കി പണവും സ്വര്‍ണവും ഉള്‍പ്പെടെ 50 ലക്ഷം തട്ടിയെടുത്ത കേസില്‍ പ്രതിയായ പെണ്‍കുട്ടി അറസ്റ്റില്‍. ഇതോടെ കേസിലെ മുഴുവന്‍ പ്രതികളും പിടിയിലായി. സംഭവം നടക്കുന്ന സമയത്ത് പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടി, തന്നെ പീഡിപ്പിച്ചെന്ന് കാണിച്ച് കോടതി വഴി പൊലീസിന് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വ്യാപാരിയ്ക്കെതിരേ പോക്സോ കേസ് ചുമത്തിയെങ്കിലും പെണ്‍കുട്ടി നല്‍കിയത് കള്ളക്കേസാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. സംഭവത്തില്‍ പങ്കാളിയായ പെണ്‍കുട്ടിക്ക് എതിരെ നേരത്തേ കേസെടുത്തെങ്കിലും പ്രായപൂര്‍ത്തി ആകാത്തതിനാല്‍ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. പ്രായപൂര്‍ത്തി ആയതോടെ പെണ്‍കുട്ടിയോട് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി അറസ്റ്റ് വരിക്കണമെന്ന് ഹൈക്കോടതി തന്നെ നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്നാണ് തിരുവനന്തപുരം സ്വദേശിനിയായ പത്തൊന്‍പതുകാരിയെ ചങ്ങരംകുളം സി ഐ ബഷീര്‍ ചിറക്കലിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്ത് ജുവനൈല്‍ കോടതിയില്‍…
Read Moreബൈക്ക് യാത്രയ്ക്കിടെ പാമ്പുകടിയേറ്റ യുവാവ് ഓടിക്കയറിയത് പോലീസ് സ്റ്റേഷനില്‍ ! ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ…
ശനിയാഴ്ച രാത്രി 12 മണിയോടെ കരിങ്കുന്നം സ്റ്റേഷനിലേക്ക് ഓടിക്കയറിവന്ന യുവാവിനെക്കണ്ട് പോലീസുകാര്‍ ആദ്യം ഒന്നമ്പരന്നെങ്കിലും പിന്നെ കാര്യം തിരക്കിയപ്പോള്‍ സംഗതിയുടെ ഗൗരവം മനസ്സിലായി. തന്നെ പാമ്പ് കടിച്ചെന്നും രക്ഷിക്കണമെന്നും അലറിക്കരഞ്ഞായിരുന്നു യുവാവിന്റെ വരവ്. ഇത് കേട്ടമാത്രയില്‍ ഒരു നിമിഷം പോലും പാഴാക്കാതെ അവര്‍ യുവാവിന് പ്രഥമശുശ്രൂഷ നല്കി. തുടര്‍ന്ന് പോലീസ് ജീപ്പില്‍ യുവാവിനെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. കരിമണ്ണൂര്‍ കോട്ടക്കവല കോട്ടയില്‍ ജിത്തു തങ്കച്ചന് (18) ആണ് സഹായം ചോദിച്ചു പോലീസ് സ്റ്റേഷനിലെത്തിയത്. ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ജ്യോതിഷ്, അക്ബര്‍, സിപിഒ ഉമേഷ് എന്നിവര്‍ ചേര്‍ന്ന് യുവാവിന് പ്രഥമശുശ്രൂഷ നല്കി. പട്രോളിംഗ് നടത്തുകയായിരുന്ന എഎസ്ഐ ഷാജു, സീനിയര്‍ സിപിഒ മധു എന്നിവരെ വിവരം അറിയിച്ചതോടെ ഉടന്‍ ജീപ്പുമായെത്തി ജിത്തുവിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലാക്കി. സ്വദേശമായ കരിമണ്ണൂരില്‍ നിന്ന് ബന്ധുക്കള്‍ താമസിക്കുന്ന പാറക്കടവിലെ വീട്ടിലേക്കു വരുന്ന…
Read Moreസൺറൂഫ് തുറന്നിട്ട് യുവതിയുടെ കാർ യാത്ര! വിഡിയോ വൈറലായതോടെ പിഴ ചുമത്തി പോലീസ്
വാഹനങ്ങളിൽ സൺറൂഫ് വന്നതോടെ പിഴ ചുമത്താനുള്ള പുതിയൊരു കാരണംകൂടി പൊലീസിന് ലഭിച്ചിരിക്കുകയാണ്. സൺറൂഫിന് പുറത്തേക്ക് തലയിട്ട് സഞ്ചരിക്കുന്നതിന് പിഴ ചുമത്തുമെന്ന് നേരത്തേതന്നെ പൊലീസ് മുന്നറിയിപ്പും നൽകിയിരുന്നു. മുംബൈ പൊലീസ് ആണ് കഴിഞ്ഞ ദിവസം ഇത്തരമൊരു പിഴ നൽകിയതായി അറിയിച്ചത്. മുംബൈ സീ ലിങ്ക് റോഡിൽ ജീപ്പ് കോമ്പസിന്റെ സൺറൂഫ് തുറന്നിട്ട് യാത്ര ചെയ്ത സ്ത്രീയുടെ വിഡിയോ വൈറലായതോടെയാണ് പൊലീസ് വാഹനം കണ്ടെത്തി പിഴ ചുമത്തിയത്. ചലാൻ സംബന്ധിച്ച വിശദാംശങ്ങളും നിയമലംഘകനെതിരെ കേസെടുത്തിട്ടുള്ള വകുപ്പും പൊലീസ് പുറത്തുവിട്ടിട്ടില്ല. വിഡിയോ തെളിവായി എടുത്താണ് പിഴ നൽകിയത്. തുടക്കത്തിൽ ബോധവത്കരണവും പിന്നീട് മോട്ടർവാഹന വകുപ്പ് സെക്ഷൻ 184 എഫ് പ്രകാരം നടപടിയും സ്വീകരിക്കുമെന്നാണ് പൊലീസ് പറയുന്നത്. സൺറൂഫ് എന്തിന്? തണുപ്പുള്ള രാജ്യങ്ങളിൽ ചൂടു പ്രകാശം വാഹനത്തിന്റെ അകത്തേക്ക് പ്രവേശിക്കുന്നതിനാണ് സൺറൂഫുകൾ നൽകിയിരുന്നത്. എന്നാൽ പിന്നീട് എല്ലാതരം കാലാവസ്ഥയുള്ള രാജ്യങ്ങളിലും സൺറൂഫുള്ള കാറുകൾ…
Read More