ഗാസിയാബാദ്: യുപിയിലെ ഗാസിയാബാദില്‍ നാല് വര്‍ഷം മുമ്പ് നടന്ന കൊലപാതകത്തിന്റെ ചുരുളഴിയിച്ച് പോലീസ്. സിക്രോഡ് സ്വദേശിയായ ചന്ദ്രവീറിനെ കൊന്ന് കുഴിച്ചിട്ട കേസില്‍ ഭാര്യയും കാമുകനും പിടിയിലായി. 2018 സെപ്തംബര്‍ 28 ന് ആണ് ചന്ദ്രവീര്‍ കൊല്ലപ്പെടുന്നത്. മദ്യപിച്ചെത്തിയ ഭര്‍ത്താവിനെ തലയ്ക്ക് വെടിവെച്ച് കൊല്ലുകയായിരുന്നു. തുടര്‍ന്ന് കാമുകന്റെ വീടിനുള്ളി കുഴിയെടുത്ത് മൃതദേഹം അടക്കം ചെയ്തു. പോലീസ് കണ്ടെത്തിയ അസ്ഥികൂടം ചന്ദ്രവീറിന്റേതാണോയെന്ന് ഉറപ്പാക്കാന്‍ ഡിഎന്‍എ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ചന്ദ്രവീറിന്റെ ഭാര്യ സവിത, കാമുകനായ അനില്‍ കുമാര്‍ എന്ന അരുണ്‍ എന്നിവരാണ് കേസില്‍ അറസ്റ്റിലായത്. ഇയാളുമായി സവിതയ്ക്ക് വിവാഹത്തിന് മുമ്പ് ബന്ധമുണ്ടായിരുന്നു. വിവാഹശേഷവും ഇത് തുടര്‍ന്നത് ചന്ദ്രവീര്‍ കണ്ടെത്തിയിരുന്നു. ഇതിനെ ചൊല്ലി ദമ്പതികള്‍ക്കിടയില്‍ നിരന്തരം വഴക്കുണ്ടായിരുന്നു. ചന്ദ്രവീര്‍ ഇക്കാര്യം പറഞ്ഞ് മര്‍ദ്ദിച്ചിരുന്നുവെന്നും സവിത പോലീസിന് നല്കിയ മൊഴിയില്‍ പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. സംഭവ ദിവസം മദ്യപിച്ച നിലയില്‍ വീട്ടില്‍…
Read MoreCategory: Loud Speaker
വെള്ളമെടുക്കുന്നതിനിടെ കനാലിലേക്ക് വീണു! യുവതിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഒരു കുടുംബത്തിലെ 5 പേര് മുങ്ങിമരിച്ചു
വെള്ളമെടുക്കന്നതിനിടെ കനാലില്‍ വീണ യുവതിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഒരു കുടുംബത്തിലെ അഞ്ച് പേര് മുങ്ങി മരിച്ചു. ഗുജറാത്തിലെ കച്ചിലെ നര്‍മ്മദ കനാലിലാണ് സംഭവം നടന്നത്. മരണപ്പെട്ടവരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. വെള്ളമെടുക്കുന്നതിനിടെ യുവതി കനാലിലേക്ക് വഴുതി വീഴുകയായിരുന്നു. തുടര്‍ന്ന് ഇവരെ രക്ഷിക്കാന്‍ അഞ്ചുപേരും കനാലിലേക്ക് ചാടുകയായിരുന്നു. ’മുന്ദ്രയിലെ ഗുണ്ടല ഗ്രാമത്തില്‍ നര്‍മ്മദ കനാലില്‍ അഞ്ച് കുടുംബാംഗങ്ങള്‍ മുങ്ങിമരിച്ചു. എല്ലാ മൃതദേഹങ്ങളും പോലീസ് കണ്ടെടുത്തു. വെള്ളമെടുക്കുന്നതിനിടെ കനാലിലേക്ക് വീണ സ്ത്രീയെ രക്ഷിക്കാന്‍ കുടുംബാംഗങ്ങള്‍ കനാലിലേക്ക് ചാടിയതിനെ തുടര്‍ന്നാണ് അപകടമുണ്ടായത്.’ കച്ച് വെസ്റ്റ് എസ്പി സൗരഭ് പറഞ്ഞു.
Read Moreശതകോടീശ്വരന്മാരിൽ പ്രമുഖൻ ഒറ്റ രാത്രികൊണ്ട് പാപ്പരായി! കെട്ടുകഥകളെക്കാള്‍ അവിശ്വസനീയ ദുരന്തകഥ ചര്‍ച്ചയാവുന്നു
ന്യൂയോര്‍ക്ക്: ഒരിക്കല്‍ ക്രിപ്റ്റോയുടെ രാജാവെന്ന് വാഴ്ത്തപ്പെട്ടിരുന്ന സാം ബങ്ക്മാന്‍ ഫ്രൈഡിന്റെ ദുരന്ത കഥയാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. ഒറ്റ രാത്രികൊണ്ട് കോടീശ്വരന് പാപ്പരായ വിവരം കെട്ടുകഥകളെക്കാള്‍ അവിശ്വസനീയമാണ്. സാം ബാങ്ക്മാന്െ്രെഫഡ്, ഒരുകാലത്ത് ലോകത്തിലെ മൂന്നാമത്തെ വലിയ ക്രിപ്റ്റോ എക്സ്ചേഞ്ചായിരുന്ന എഫ്ടിഎക്സിന്റെ സ്ഥാപകനാണ്. കഴിഞ്ഞ ആഴ്ച, ക്രിപ്റ്റോ ലോകത്തിലെ ഏറ്റവും പ്രധാനിയായ ആളുകളില്‍ ഒരാളായിരുന്നു ഈ മുപ്പതുകാരന്. വളരെ പെട്ടെന്നായിരുന്നു സാമിന്റെ വളര്‍ച്ച. എന്നാല്‍, ഒറ്റ രാത്രി കൊണ്ടാണ് തന്റെ സാമ്രാജ്യവും പദവിയും നഷ്ടപ്പെട്ടിരിക്കുകയാണ് അദ്ദേഹത്തിന്. സ്വന്തം സ്ഥാപനമായ എഫ്ടിഎക്സ് ട്രേഡിങ് ലിമിറ്റഡിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ (സിഇഒ) സ്ഥാനത്ത് നിന്നും ബാങ്ക്മാന് കഴിഞ്ഞാഴ്ച രാജിവെച്ചിരുന്നു. ലോകത്തിലെ തന്നെ എറ്റവും വലിയ ക്രിപ്റ്റോ എക്സ്ചേഞ്ച് എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന അദ്ദേഹത്തിന്റെ എഫ്ടിഎക്സ് പാപ്പര്‍ ഹര്‍ജി നല്‍കിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മുപ്പതുകാരനായ ക്രിപ്റ്റോ രാജാവിന്റെ പതനവും അദ്ദേഹത്തിന്റെ ഉയര്‍ച്ച പോലെ തന്നെ അതി വേഗത്തിലായിരുന്നു.…
Read Moreകെപിസിസി മുന്‍ വൈസ് പ്രസിഡന്റ് സി.കെ. ശ്രീധരന് സിപിഎമ്മിലേക്ക്; കെ.കരുണാകരന്റെ വിശ്വസ്ത അനുയായി
കാഞ്ഞങ്ങാട്: കെപിസിസി മുന്‍ വൈസ് പ്രസിഡന്റും മുതിര്‍ന്ന അഭിഭാഷകനുമായ സി.കെ. ശ്രീധരന് സിപിഎമ്മിലേക്ക്. 17 ന് കാസര്‍ഗോഡ് പത്രസമ്മേളനത്തില്‍ തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് അദ്ദേഹം അറിയിച്ചു. 19ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ സാന്നിധ്യത്തില്‍ ശ്രീധരന് സ്വീകരണമൊരുക്കുമെന്നാണ് സൂചന. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ടി.പി.ചന്ദ്രശേഖരന് വധക്കേസിലെ സ്പെഷല്‍ പ്രോസിക്യൂട്ടറായിരുന്ന സി.കെ. ശ്രീധരന് സിപിഎം പ്രതിസ്ഥാനത്തുള്ള നിരവധി ക്രിമിനല്‍ കേസുകളില്‍ വാദിഭാഗത്തിനായി ഹാജരായിരുന്നു. മറുവശത്ത് ചീമേനി കൂട്ടക്കൊലയും നാല്പാടി വാസു വധക്കേസും ഉള്‍പ്പെടെ നിരവധി കേസുകളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരായ പ്രതികളെ കുറ്റവിമുക്തരാക്കുന്നതിലും മുഖ്യപങ്ക് വഹിച്ചിരുന്നു. ജില്ലയില്‍ കെ.കരുണാകരന്റെ വിശ്വസ്ത അനുയായിയായിരുന്ന ശ്രീധരന് ഡിഐസി രൂപീകരിച്ച സമയത്ത് ജില്ലാ പ്രസിഡന്റായിരുന്നു. പിന്നീട് കരുണാകരനൊപ്പം പാര്‍ട്ടിയിലേക്ക് മടങ്ങുകയും ഡിസിസി പ്രസിഡന്റാവുകയും ചെയ്തു. 1991 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ ഇ.കെ.നായനാര്‍ക്കെതിരെ ശക്തമായ മത്സരം കാഴ്ചവെച്ചു. പിന്നീട് ഉദുമയില്‍നിന്നും…
Read Moreരാജ്യത്തിന്റെ സുരക്ഷയെ തന്നെ ബാധിക്കുന്ന അതീവ ഗുരുതര വിഷയം; നിർബന്ധിത മതപരിവർത്തനം തടയണമെന്ന് സുപ്രീംകോടതി
സ്വന്തം ലേഖകൻന്യൂഡൽഹി: നിർബന്ധിത മതപരിവർത്തനം അപകടകരമാണെന്ന മുന്നറിയിപ്പുമായി സുപ്രീംകോടതി. നിർബന്ധിത മതപരിവർത്തനം രാജ്യത്തിന്റെ അഖണ്ഡതയെ മാത്രമല്ല, മതസ്വാതന്ത്ര്യത്തെയും വ്യക്തികളുടെ ധാർമികതയെയും പ്രതികൂലമായി ബാധിക്കുമെന്നാണ് ജസ്റ്റീസുമാരായ എം.ആർ. ഷാ, ഹിമ കോഹ്ലി എന്നിവർ ഉൾപ്പെട്ട ബെഞ്ച് ചൂണ്ടിക്കാട്ടിയത്. മതപരിവർത്തനം നടക്കുന്നുണ്ട് എന്നത് സത്യമാണ്. രാജ്യത്തിന്റെ സുരക്ഷയെ തന്നെ ബാധിക്കുന്ന അതീവ ഗുരുതര വിഷയവുമാണ്. അതിനാൽ കേന്ദ്രസർക്കാർ ഇക്കാര്യത്തിൽ നിലപാടു വ്യക്തമാക്കണം. മാത്രമല്ല, നിർബന്ധിത മതപരിവർത്തനം തടയാൻ എന്തു നടപടികൾ സ്വീകരിക്കാൻ കഴിയുമെന്നു വ്യക്തമാക്കുകയും വേണമെന്നും കോടതി നിർദേശിച്ചു. കേസ് വീണ്ടും നവംബർ 28ന് പരിഗണിക്കും. ബിജെപി നേതാവ് അശ്വിനി കുമാർ ഉപാധ്യായ നൽകിയ ഹർജിയിലാണ് സുപ്രീംകോടതിയുടെ പരാമർശം. മന്ത്രവാദം, അന്ധവിശ്വാസം, നിർബന്ധിത മതപരിവർത്തനം എന്നിവ തടയാൻ സർക്കാരിന് നിർദേശം നൽകണമെന്നാവശ്യപ്പെട്ടാണു ഹർജി നൽകിയത്. മതപരിവർത്തനം ഭരണഘടന അനുവദിക്കുന്നുണ്ട്. എന്നാൽ, നിർബന്ധിത മതപരിവർത്തനത്തിന് അനുമതിയില്ലെന്നു കോടതി പറഞ്ഞു. നിർബന്ധിത മതപരിവർത്തനം…
Read Moreരാജീവ് വധക്കേസ്; മോചിതരായ ലങ്കൻ പൗരന്മാരെ തിരികെ അയയ്ക്കും; ഇന്ത്യയിൽ തുടരാൻ ഭർത്താവ് മുരുകന് അനുമതി നൽകണമെന്ന ആവശ്യവുമായി നളിനി
ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിൽ ജയിൽമോചിതരായ നാലു ശ്രീലങ്കക്കാരെ ജന്മനാട്ടിലേക്കു തിരിച്ചയയ്ക്കാനുള്ള നടപടികൾക്കു തുടക്കം. മൂന്നുപതിറ്റാണ്ടായി ജയിലിൽത്തുടർന്ന ഏഴു പ്രതികളെ സുപ്രീംകോടതി നിർദേശപ്രകാരം കഴിഞ്ഞദിവസം മോചിപ്പിച്ചിരുന്നു. ഇതിൽ ശ്രീലങ്കക്കാരായ മുരുകൻ, ശാന്തൻ, ജയകുമാർ, റോബർട്ട് പയസ് എന്നിവരെ ട്രിച്ചിയിലെ അഭയാർഥി ക്യാന്പിലേക്കു താത്കാലികമായി മാറ്റുകയായിരുന്നു. നാലുപേരുടെയും വിശദാംശങ്ങൾ ശ്രീലങ്കയ്ക്ക് കൈമാറി അവർ ലങ്കൻ പൗരന്മാരാണെന്ന സ്ഥിരീകരണം നേടിയശേഷമായിരിക്കും തിരിച്ചയയ്ക്കുക. ജില്ലാകലക്ടർ എം. പ്രദീപ് ഇന്നലെ ക്യാന്പിലെത്തി പരിശോധന നടത്തി.പത്തുദിവസത്തിനകം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാലുപേരെയും തിരിച്ചയക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് കലക്ടർ മാധ്യമപ്രവർത്തകരോടു പറഞ്ഞു. നാലുപേർക്കും ആവശ്യപ്പെടുന്ന ഭക്ഷണമുൾപ്പെടെ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. മുൻകൂട്ടി അനുമതി വാങ്ങിയെത്തുന്ന ബന്ധുക്കൾക്ക് കൂടിക്കാഴ്ചയ്ക്കും സൗകര്യമൊരുക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. രാജീവ് ഗാന്ധിയെ കൊലപ്പെടുത്താനെത്തിയ സംഘത്തിലെ ജീവിച്ചിരിക്കുന്ന ഏക വ്യക്തിയായ നളിനി ഉൾപ്പെടെ ഏഴു പ്രതികളെയാണ് കഴിഞ്ഞദിവസം മോചിപ്പിച്ചത്. നളനിയുടെ ഭർത്താവാണ് മുരുകൻ. ഇന്ത്യയിൽ തുടരാൻ മുരുകന് അനുമതി…
Read Moreകണികണ്ടുണരുമ്പോൾ ഇനി എട്ടുരൂപ കൂടി അധികം നൽകണം’; മില്‍മ പാലിന് വില കൂട്ടാൻ ശിപാർശ
തിരുവനന്തപുരം: മില്‍മ പാലിന് ലിറ്ററിന് ഏഴു മുതല്‍ എട്ടുവരെ കൂട്ടണമെന്ന ആവശ്യവുമായി മില്‍മ നിയോഗിച്ച സമിതി ഇടക്കാല റിപ്പോര്‍ട്ട് നല്കി. ലിറ്ററിന് ഏഴു മുതല്‍ എട്ടു രൂപ വരെ വര്‍ധിപ്പിക്കണമെന്നാണ് ക്ഷീരകർഷകരുടെ നിലപാട് എന്നാണ് റിപ്പോർട്ട് പറയുന്നത്. വില വര്‍ധന ചര്‍ച്ച ചെയ്യാന്‍ പാലക്കാട് ചേരുന്ന മില്‍മയുടെ അടിയന്തരയോഗത്തില്‍ എടുക്കുന്ന തീരുമാനം സര്‍ക്കാരിനെ അറിയിക്കും. യോഗത്തിൽ മൂന്നു യൂണിയനുകളില്‍ നിന്ന് പ്രതിനിധികള്‍ പങ്കെടുക്കും. യോഗത്തിനുശേഷം പുതിയ വില സംബന്ധിച്ച് പ്രഖ്യാപനമുണ്ടാകും. കഴിഞ്ഞ തവണ ലിറ്ററിന് നാലുരൂപ വരെ വര്‍ധിപ്പിച്ചപ്പോള്‍ കമ്മീഷന് കഴിഞ്ഞ് മൂന്നു രൂപ 66 പൈസ മാത്രമേ കര്‍ഷകര്‍ക്ക് ലഭിച്ചിരുന്നുള്ളൂ. ആറുരൂപയെങ്കിലും കൈയില്‍ കിട്ടുന്ന തരത്തില്‍ വില വര്‍ധിപ്പിക്കണമെന്നാണ് സമിതിയുടെ നിര്‍ദേശത്തില്‍ പറയുന്നത്. നിലവിലുള്ള ഇന്‍ഷുറന്‍സ് സ്കീം പര്യാപ്തമല്ലാത്ത പശ്ചാത്തലത്തില്‍ കന്നുകാലി ഇന്‍ഷ്വറന്‍സ് നടപ്പാക്കണം, ഉള്‍പ്രദേശങ്ങളിലേക്ക് കൂടുതല്‍ വെറ്ററിനറി സേവനങ്ങള്‍ വ്യാപിപ്പിക്കണം, സൈലേജ് അഥവാ സമ്പുഷ്ടീകരിച്ച…
Read Moreവേലിതന്നെ വിളവ് തിന്നുന്നോ? പോലീസിനെതിരേ കടുത്ത വിമർശനവും പരിഹാസവുമായി സിപിഎം നേതാവ് പി.കെ. ശ്രീമതി
തിരുവനന്തപുരം: പോലീസിനെതിരെ വിമർശനവുമായി സിപിഎം നേതാവ് പി.കെ.ശ്രീമതിയുടെ ഫേസ്ബുക്ക് പോസ്റ്റ്. പീഡനക്കേസുകളിൽ പോലീസുകാർ പ്രതിയാകുന്നതിനെ വിമർശിച്ചും പരിഹസിച്ചുമാണ് പി.കെ.ശ്രീമതി ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. കഴിഞ്ഞ ദിവസം കസ്റ്റഡിയിലായ സിഐ സുനുവിനെതിരെയും പോസ്റ്റിൽ പരാമർശമുണ്ട്. സുനു സ്ഥിരം കുറ്റവാളിയാണെന്നും പി.കെ.ശ്രീമതി പറയുന്നു. മുൻ കോഴിക്കോട് കോസ്റ്റൽ പോലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്പെക്ടർ പി.ആർ.സുനു പീഡനക്കേസിൽ കസ്റ്റഡിയിലായതിന്റെ പശ്ചാത്തലത്തിലാണ് പോസ്റ്റ്. വേലിതന്നെ വിളവ് തിന്നുന്നോ എന്നു ചോദിച്ചു കൊണ്ടാണ് ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്. പോലീസിനെതിരേ സിപിഎം കേന്ദ്രകമ്മിറ്റിയംഗമായ പി.കെ.ശ്രീമതി തന്നെ രംഗത്തു വന്നത് ശ്രദ്ധയാകർഷിച്ചിട്ടുണ്ട്. പോലീസിനും ആഭ്യന്തരവകുപ്പിനുമെതിരേ വിമർശനം ശക്തമാകുന്നതിനിടെയാണ് പി.കെ.ശ്രീമതിയുടെ ഫേസ്ബുക്ക് പ്രതികരണം.
Read Moreകത്ത് വിവാദം: മേയറുടെ കത്ത് കണ്ടിട്ടില്ലെന്ന് ഡി.ആർ. അനിൽ; കൂടുതൽ പേരുടെ മൊഴിയെടുക്കാൻ വിജിലൻസ്
തിരുവനന്തപുരം: കോർപ്പറേഷനിലെ കത്ത് വിവാദത്തിൽ സിപിഎം കൗണ്‍സിലറും സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായ ഡി.ആർ. അനിലിന്റെ മൊഴി ക്രൈംബ്രാഞ്ചും വിജിലൻസും രേഖപ്പെടുത്തി. മേയർ ആര്യാരാജേന്ദ്രൻ പേരിൽ സിപിഎം ജില്ലാ സെക്രട്ടറിക്കുള്ള കത്ത് താൻ കണ്ടിട്ടില്ലെന്നും കത്തിനെക്കുറിച്ച് അറിയില്ലെന്നും ഡി.ആർ. അനിൽ മൊഴി നൽകി. അതേസമയം എസ്എടി ആശുപത്രിയിൽ കുടുംബശ്രീ പ്രവർത്തകരെ നിയമിക്കാനായി ഒരു കത്ത് താൻ തയാറാക്കിയിരുന്നുവെന്നും എന്നാൽ കത്ത് കൊടുത്തില്ലെന്നും അനിൽ പറഞ്ഞു. ഒരു പബ്ലിസിറ്റിക്ക് വേണ്ടിയാണ് കത്ത് തയാറാക്കിയത്. ഓഫീസിൽ വച്ച് തയാറാക്കിയ കത്ത് എങ്ങനെ പുറത്ത് പോയെന്ന് അറിയില്ലെന്നാണ് ഡി.ആർ. അനിൽ മൊഴി നൽകിയത്. അതേ സമയം കത്ത് വിവാദത്തിൽ ക്രൈംബ്രാഞ്ച് സംഘം ഡിജിപിക്ക് അന്വേഷണ റിപ്പോർട്ട് ഇന്ന് നൽകും. നേരത്തെ മേയറിൽ നിന്നും ജീവനക്കാരിൽ നിന്നും മൊഴിയെടുത്തിരുന്നു. കേസെടുത്ത് അന്വേഷണം നടത്തണമെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിഗമനം. ഈ കാര്യങ്ങളെല്ലാം ഉൾപ്പെടുത്തിയുള്ള റിപ്പോർട്ടായിരിക്കും ക്രൈംബ്രാഞ്ച് സംഘം…
Read Moreഇന്ന് ലോക പ്രമേഹദിനം; കേരളത്തിൽ പ്രമേഹരോഗികൾ ഒരുവർഷം കഴിക്കുന്ന മരുന്നുകളുടെ വില ഞെട്ടിക്കുന്നത്
കോട്ടയം: കേരളത്തിൽ കഴിഞ്ഞവർഷം വിറ്റഴിച്ചത് 2,000 കോടി രൂപയുടെ പ്രമേഹം നിയന്ത്രണ മരുന്നുകളെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഇൻസുലിനും ഗുളികകളും ഉൾപ്പെടെയാണിത്. കഴിഞ്ഞ സാമ്പത്തികവർഷത്തെ ശരാശരി കണക്കുകൾ പ്രകാരം 15,000 കോടി രൂപയുടെ വിവിധ മരുന്നുകളാണ് സംസ്ഥാനത്ത് വിൽക്കുന്നത്. അതിൽ 15 ശതമാനത്തോളം പ്രമേഹനിയന്ത്രണ ഔഷധങ്ങളാണ്. ദേശീയതലത്തിൽ ഇത് 10 ശതമാനത്തോളമാണ്.സംസ്ഥാനത്ത് വിൽപനയിൽ രണ്ടാംസ്ഥാനത്ത് നിലവിൽ പ്രമേഹനിയന്ത്രണ മരുന്നുകളാണ്. ഹൃദ്രോഗമരുന്നുകളാണ് ഒന്നാമത്. ഹൃദ്രോഗത്തിന് വഴിയൊരുക്കുന്ന പ്രധാന കാരണങ്ങളിൽ ഒന്ന് പ്രമേഹ സങ്കീർണതയാണ്.
Read More