അന്വേഷിക്കണമെന്ന് ആവശ്യപ്പെടുന്നതിനുള്ള കാരണം വ്യക്തമല്ല; ജയലളിതയുടെ മരണത്തിൽ സിബിഐ അന്വേഷണമില്ല

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ മരണത്തിലെ ദുരൂഹതകളെക്കുറിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യഹർജി മദ്രാസ് ഹൈക്കോടതി തള്ളി. ചെന്നൈയിലെ ഒരു കോർപ്പറേറ്റ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ 2016 ലാണ് ജയലളിതയുടെ മരണം. സിബിഐ അന്വേഷിച്ച് മരണത്തിലെ ദുരൂഹതകൾ പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് സാമൂഹ്യപ്രവർത്തകൻ കൂടിയായ ആർ.ആർ. ഗോപാൽജി നൽകിയ ഹർജിയാണ് ചീഫ് ജസ്റ്റീസ് ടി. രാജയും ജസ്റ്റീസ് ഡി. കൃഷ്ണകുമാറും അടങ്ങുന്ന ബെഞ്ച് നിരാകരിച്ചത്. സിബിഐയും ബന്ധപ്പെട്ട ഏജൻസികളും അന്വേഷിക്കണമെന്ന് ആവശ്യപ്പെടുന്നതിനുള്ള കാരണം വ്യക്തമല്ലെന്നു നിരീക്ഷിച്ചാണ് കോടതിയുടെ തീരുമാനം.

Read More

ആഴ്ചയിൽ ഓരോ കെഎസ്ആർടിസി ജീവനക്കാരനും ജീവൻ നഷ്ടമാകുന്നു; മാനസിക സമ്മർദവും ഉത്കണ്ഠയും കാരണമാകുന്നെന്ന് ജീവനക്കാരുടെ സംഘടന

ചാത്തന്നൂർ: ആഴ്ചയിൽ ശരാശരി ഓരോ കെ എസ് ആർ ടി സി ജീവനക്കാരന് ജീവൻ നഷ്ടമാകുന്നു.വിവരാവകാശ നിയമപ്രകാരം പെരിന്തൽമണ്ണ ഡിപ്പോയിലെ ജീവനക്കാരന് ലഭിച്ച മറുപടിയിലാണ് കഴിഞ്ഞ ആറ് വർഷങ്ങളിലെ സർവീസിലിരിക്കേയുള്ള ജീവനക്കാരുടെ മരണ കണക്ക് വ്യക്തമാക്കുന്നത്. മറ്റ് സർക്കാർ വിഭാഗങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ , സ്വകാര്യസ്ഥാപനങ്ങൾ തുടങ്ങി ഒരു മേഖലയിലുമില്ലാത്തത്ര മരണ നിരക്കാണ് 26000 ജീവനക്കാരുള്ള കെ എസ് ആർ ടി സി യിൽ. കെ എസ് ആർ ടി സി ജീവനക്കാരുടെ ഭീകരമായ മരണ നിരക്കിനെക്കുറിച്ച് സർക്കാരും പൊതു സമൂഹവും ഗൗരവമായ പഠനം നടത്തേണ്ട സാഹചര്യമാണ്. സ്വന്തം ജീവനക്കാരുടെ സർവീസിലിരിക്കേയുള്ള മരണത്തെക്കുറിച്ച് രേഖകൾ ശരിയായി ക്രോഡികരീക്കാൻ കഴിഞ്ഞിട്ടില്ലെന്നും കെഎസ്ആർടിസി . അമിതമായ അധ്വാനഭാരംമൂലമുണ്ടാക്കുന്ന ശാരീരികമായ വ്യഥകളും രോഗങ്ങളും, കഠിനമായ ജോലിഭാരം കൊണ്ടുണ്ടാകുന്ന മാനസിക സമ്മർദ്ദം , യഥാസമയം ശമ്പളം കിട്ടാത്തതിനാലുള്ള ഉത്ക്കണ്ഠയും അപമാനഭാരവുംതുടങ്ങിയവയാണ് പ്രധാന മരണ…

Read More

പ്രിയ വർഗീസിന്‍റെ നിയമനം; ഹൈക്കോടതി വിധിക്കെതിരേ കണ്ണൂർ സർവകലാശാല ഉടൻ അപ്പീലിനില്ല; റാങ്ക് ലിസ്റ്റ് പുനഃക്രമീകരിക്കു മെന്ന് വിസി

കണ്ണൂർ: പ്രിയ വര്‍ഗീസിന് യോഗ്യതയില്ലെന്ന ഹൈക്കോടതി വിധിയിൽ കണ്ണൂ‍ര്‍ സര്‍വകലാശാല ഉടൻ അപ്പീൽ നൽകില്ല. നിയമോപദേശം തേടിയ ശേഷം മാത്രം അപ്പീൽ നല്കിയാൽ മതിയെന്നാണ് തീരുമാനം. കോടതി കണ്ടെത്തിയ കാര്യങ്ങൾ ചർച്ച ചെയ്യാൻ ഉടൻ സിൻഡിക്കറ്റ് യോഗം ചേരും. പ്രിയ വര്‍ഗീസിന്‍റെ യോഗ്യതകള്‍ പുനഃപരിശോധിച്ച് നിലവിലെ റാങ്ക് ലിസ്റ്റില്‍ അവര്‍ തുടരേണ്ടതുണ്ടോയെന്നു സര്‍വകലാശാല തീരുമാനമെടുക്കണമെന്നും ഇതിനുള്ള അന്വേഷണം പൂര്‍ത്തിയാക്കി റാങ്ക് ലിസ്റ്റ് പരിഷ്‌കരിച്ചു നിയമനനടപടികള്‍ തുടരാമെന്നും ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍റെ വിധിന്യായത്തില്‍ പറഞ്ഞിരുന്നു. ഇക്കാര്യങ്ങളും സിൻഡിക്കറ്റ് ചർച്ച ചെയ്യും.കണ്ണൂർ സർവകലാശാലയിൽ ആസ്ഥാനത്തെ പ്രതിഷേധ സാധ്യത കണക്കിലെടുത്ത് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു പങ്കെടുക്കേണ്ട ഇന്നത്തെ പരിപാടി മാറ്റിവച്ചിരുന്നു. സംയോജിത ബിരുദാനന്തര ബിരുദ ദാന ചടങ്ങാണ് മാറ്റിവച്ചത്. വൈസ് ചാൻസലർ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഇന്നലെ വിസിയുടെ വീട്ടിലേക്ക് മാർച്ച് നടത്തിയിരുന്നു. റാങ്ക് ലിസ്റ്റ് പുനഃക്രമീകരിക്കും:കണ്ണൂർ…

Read More

സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ചവരെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘം വരുന്നു; പ്രതിയെന്ന് സംശയിക്കുന്ന പ്രകാശിന്‍റെ മരണവും അന്വേഷിക്കുന്നു

തിരുവനന്തപുരം : സന്ദീപാനന്ദ ഗിരിയുടെ ആശ്രമം തീവച്ച കേസ് അന്വേഷണം ഇനി പ്രത്യേക സംഘത്തിന്. ക്രൈംബ്രാഞ്ചിൽ നിന്നും കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി. എസ് പി പി.പി. സദാനന്ദൻ ആണ് പ്രത്യേക അന്വേഷണ സംഘത്തിന്‍റെ തലവൻ. കന്‍റോൺമെന്‍റ് അസിസ്റ്റന്‍റ് കമ്മീഷണർ ദിനരാജ്, ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ.ആർ.ബിജു , സിഐ സുരേഷ്കുമാർ എന്നിവരും പ്രത്യേക അന്വേഷണ സംഘത്തിൽ ഉണ്ട്. ആശ്രമം കത്തിച്ചത് ആർഎസ്എസ് പ്രവർത്തകനായ പ്രകാശ് എന്നയാളാണെന്ന് സഹോദരൻ പ്രശാന്ത് മൊഴി നൽകിയതിനെത്തുടർന്നാണ് അന്വേഷണം വഴിത്തിരിവിലെത്തിയത്. കേസന്വേഷണം നടത്തിയിരുന്ന എസ് പി സദാനന്ദൻ കഴിഞ്ഞ ദിവസം തിരുവനന്തപുരം ക്രൈം ബ്രാഞ്ച് യൂണിറ്റിൽ നിന്നും കണ്ണൂരിലേക്ക് മാറിയിരുന്നു. തുടരന്വേഷണത്തിൽ തടസമുണ്ടാകാതിരിക്കാൻ സദാനന്ദനെ തന്നെ തലവനാക്കി പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയായിരുന്നു. പ്രതിയെന്ന് സംശയിക്കുന്ന പ്രകാശ് കഴിഞ്ഞ ജനുവരിയിൽ ആത്മഹത്യ ചെയ്തിരുന്നു. പ്രകാശിന്‍റെ മരണവും പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും.ആശ്രമം…

Read More

ബജറ്റ് വിഹിതംകൊണ്ട് 131 ബസുകൾ  വാങ്ങാൻ കരാർ; എല്ലാം കെ-സ്വിഫ്റ്റിന്; ബസുകൾ ഓടിക്കുന്നത് അഞ്ചു വർഷത്തെ കാലാവധി പത്ത് വർഷമായി ഉയർത്തി

പ്രദീപ് ചാത്തന്നൂർ ചാത്തന്നൂർ: കെഎസ്ആർ ടി സി യ്ക്ക് സംസ്ഥാന സർക്കാർ ബജറ്റ് വിഹിതമായി അനുവദിച്ച തുകയിൽ 50 കോടി രൂപ വിനിയോഗിച്ച് 131 ബസുകൾ വാങ്ങുന്നു. സീറ്റർ, സെമി സ്ലിപ്പർ ഡീസൽ ബസുകളാണ് വാങ്ങുന്നത്. അശോക് ലൈലാൻഡ് കന്പനിയുമായി അവസാനവട്ട ചർച്ചകൾ തൊട്ടടുത്ത ദിവസങ്ങളിൽ പൂർത്തിയാക്കും. ഇത്തവണത്തെ ടെൻഡർ നടപടികളിൽ പ്രമുഖ ബസ് നിർമ്മാണ കന്പനികളായ ടാറ്റയും ഐഷറും വിട്ടു നിന്നു. മുൻ തവണ നല്കിയ വിലയ്ക്ക് ബസുകൾ നല്കണമെന്നതാണ് കെഎസ്ആർടിസിയുടെ ആവശ്യം. കാലാവസ്ഥ ഉച്ചകോടിയിൽപങ്കെടുക്കാൻ കേന്ദ്ര സർക്കാരിന്‍റെ  പാനൽ അംഗമായി ഇറ്റലിയിൽ പോയിരിക്കുന്ന കെഎസ്ആർടിസി എംഡി ബിജു പ്രഭാകർ തിരിച്ചു വന്നാലുടൻ ലൈലാൻഡ് കന്പനിയുമായി കരാർ ഒപ്പിടും. രണ്ടു മാസത്തിനകം ബസുകൾ എത്തി തുടങ്ങുമെന്ന് അധികൃതർ പറഞ്ഞു. കെഎസ്ആർടിസിക്ക് സർക്കാർ അനുവദിച്ച ബജറ്റ് വിഹിതം ഉപയോഗിച്ചാണ് ബസുകൾ വാങ്ങുന്നതെങ്കിലും ഇതിൽ ഒരു ബസുപോലും കെഎസ്ആർടിസിയ്ക്ക്…

Read More

ഭാരത് ജോഡോ യാത്രയെ പുകഴ്ത്തി സിപിഎം ദേശീയ നേതൃത്വം; കേരളത്തിലെ യാത്രയെ സിപിഎം നേതാക്കൾ പരിഹസിച്ചത് വെറുതേയായി…

തിരുവനന്തപുരം: കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെ പുകഴ്ത്തി സിപിഎം. സിപിഎം കേന്ദ്ര കമ്മിറ്റി റിപ്പോർട്ടിലാണ് ഭാരത് ജോഡോ യാത്രയെ അഭിനന്ദിച്ച് പരാമർശമുള്ളത്. ഭാരത് ജോഡോ യാത്രയ്ക്ക് തെക്കേ ഇന്ത്യയിൽ മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര കമ്മിറ്റി അംഗീകരിച്ച റിപ്പോർട്ടിലാണ് രാഹുലിന്‍റെ യാത്രയെ പുകഴ്ത്തുന്ന ഭാഗമുള്ളത്. രാഹുൽ ഗാന്ധി നയിക്കുന്ന കന്യാകുമാരിയിൽനിന്നു ശ്രീനഗർ വരയുള്ള നൂറ്റമ്പത് ദിവസത്തെ ഭാരത് ജോഡോ യാത്രയ്ക്ക് തെക്കെ ഇന്ത്യയിൽനിന്നു നല്ല പ്രതികരണമാണ് ലഭിച്ചത്. ഇനി ബിജെപിക്ക് കൂടുതൽ സ്വാധീനമുള്ള പ്രദേശങ്ങളിലെ ജനങ്ങളിൽനിന്നു യാത്രയ്ക്ക് ഏത് രീതിയിലുള്ള പ്രതികരണമാകും ലഭിക്കുകയെന്നതാണ് ഉറ്റുനോക്കപ്പെടുന്നത്- റിപ്പോർട്ടിൽ പറയുന്നു. കേര‍ളത്തിലെ സിപിഎം നേതാക്കൾ ഭാരത് ജോഡോ യാത്രയെ പരിഹസിച്ചത് കണക്കാക്കാതെയാണ് കേന്ദ്രകമ്മിറ്റി റിപ്പോർട്ടിൽ മറിച്ചുള്ള അഭിപ്രായം ഉൾപ്പെടുത്തിയത്. ഭാരത് ജോഡോ യാത്ര കണ്ടെയ്നർ…

Read More

‘പാർട്ടി സർവീസ് കമ്മീഷൻ’..! ‌ആനാവൂരിന്‍റെ ശിപാർശ കത്തിൽ ജോലി ലഭിച്ചവരിൽ മുൻ സിഐടിയു നേതാവിന്‍റെ മകനും; ഇതാണ് കീഴ്വഴക്കമെന്ന്  മുതിർന്ന നേതാക്കൾ

തിരുവനന്തപുരം: ആനാവൂരിന്‍റെ കത്തിന്‍റെ അടിസ്ഥാനത്തിൽ ജില്ലാ മർക്കന്‍റയിൻ സഹകരണ സംഘത്തിൽ ജോലി ലഭിച്ചത് മുൻ സിഐടിയു നേതാവിന്‍റെ മകൻ ഉൾപ്പെടെയുള്ളവർ. ആനാവൂർ കത്തിലൂടെ ശിപാർശ ചെയ്ത മൂന്ന് പേരും സഹകരണ സംഘത്തിൽ നിലവിൽ ജോലി ചെയ്യുകയാണ്.എന്നാൽ ആനാവൂരിന്‍റെ കത്ത് പാർട്ടി തീരുമാനപ്രകാരമായിരുന്നുവെന്നും ജില്ലയിലെ മിക്ക സഹകരണ സ്ഥാപനങ്ങളിലും സർക്കാർ ഓഫീസുകളിലും താൽക്കാലിക നിയമനം ഉൾപ്പെടെ പാർട്ടിയുടെ കത്തിന്‍റെ അടിസ്ഥാനത്തിൽ തന്നെയാണ് നടക്കുന്നതെന്നും അതാണ് പാർട്ടി കീഴ് വഴക്കമെന്നുമാണ് പാർട്ടിയിലെ മുതിർന്ന നേതാക്കൾ വ്യക്തമാക്കുന്നത്. തിരുവനന്തപുരം കോർപ്പറേഷനിലെ 295 താൽക്കാലിക നിയമനങ്ങൾക്ക് പാർട്ടി പട്ടിക ആവശ്യപ്പെട്ട് മേയർ ആര്യാ രാജേന്ദ്രൻ നൽകിയ കത്ത് പുറത്തുവന്നത് വിവാദമായതോടെയാണ് ആനാവൂർ നൽകിയ ശിപാർശ കത്തും പുറത്തുവന്നത്. യുഡിഎഫ് സർക്കാരിന്‍റെ കാലത്ത് കോണ്‍ഗ്രസ് നേതാക്കളും എംഎൽഎ മാരും നൽകിയ ശിപാർശ കത്തുകളും ഇന്നലെ പുറത്ത് വന്നിരുന്നു. കത്ത് വിവാദത്തിൽ കോർപ്പറേഷനിൽ കോണ്‍ഗ്രസ് ഉൾപ്പെടെയുള്ള…

Read More

പതിമൂന്ന് ലക്ഷം രൂപയും കാറും തട്ടിയെടുത്ത കേസിലെ  കുറ്റാരോപിതനായ പോലീസുകാരൻ  മരിച്ച നിലയിൽ; എആർ ക്യാമ്പിലെ ബാരക്കിൽ തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്

  പത്തനംതിട്ട: സാന്പത്തിക തട്ടിപ്പുകേസിൽ ആരോപണ വിധേയനായ പോലീസ് ഉദ്യോഗസ്ഥനെ എആർ ക്യാന്പ് ബാരക്കിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊക്കാത്തോട് സ്വദേശിയും കോന്നി പോലീസ് സ്റ്റേഷനിലെ സിപിഒയുമായ ബിനുകുമാറിനെ (36)യാണ് ഇന്നലെ രാവിലെ പത്തോടെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ പത്തനംതിട്ട എആർ ക്യാമ്പിലെത്തി മെസിൽ നിന്നും ഭക്ഷണം കഴിച്ചശേഷം അവിടെ തങ്ങിയിരുന്നു. പിന്നീടാണ് ബിനുവിന്‍റെ മൃതദേഹം ബാരക്കിലെ ജനലിൽ മുണ്ടിൽ തൂങ്ങിയ നിലയിൽ കാണപ്പെട്ടത്. കോന്നി പോലീസ് സ്റ്റേഷനിൽ ഒരുമാസത്തോളമായി ഡ്യൂട്ടിക്ക് ഹാജരുണ്ടായിരുന്നില്ല.റാന്നിയിൽ ജോലിയിലിരിക്കേ പ്രദേശവാസിയായ യുവതിയിൽ നിന്ന് 13.50 ലക്ഷം രൂപയും കാറും തട്ടിയെടുത്തതായി ഇയാൾക്കെതിരേ പരാതി ഉയർന്നിരുന്നു. കേസ് രജിസ്റ്റർ ചെയ്തിരുന്നുവെങ്കിലും തുടർ നടപടി സ്വീകരിച്ചിരുന്നില്ല. ഇയാൾ ഒളിവിലാണെന്നായിരുന്നു പോലീസ് റിപ്പോർട്ട്. യുവതിയിൽ നിന്നു തട്ടിയെടുത്ത കാറിന്‍റെ ആർസി ബുക്ക് പണയപ്പെടുത്തി ഇയാൾ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ നിന്ന് പത്തുലക്ഷം രൂപ കൈപ്പറ്റുകയും…

Read More

 സാമൂഹ്യ പെൻഷൻ വിതരണം മുടങ്ങി; ക്രിസ്മസിന് ഒരുമിച്ച് തരുമെന്ന് സർക്കാർ;  സർക്കാരിനുമേൽ ശക്തമായ സമ്മർദ്ദം

ജിബിൻ കുര്യൻകോട്ടയം: മാസാമാസം ലഭിച്ചുകൊണ്ടിരുന്ന സാമൂഹ്യ സുരക്ഷാ പെൻഷനുകളുടെ വിതരണവും നിലച്ചു. സംസ്ഥാന സർക്കാരിന്‍റെ കടുത്ത സാന്പത്തിക പ്രതിസന്ധിയാണ് പെൻഷൻ മുടങ്ങാൻ കാരണമായിരിക്കുന്നത്. വാർധക്യകാല പെൻഷൻ, വിധവാ പെൻഷൻ, കർഷകത്തൊഴിലാളി പെൻഷൻ തുടങ്ങി വിവിധ വിഭാഗങ്ങളിലായി 55 ലക്ഷം പേർക്കാണ് പ്രതിമാസം 1600 രൂപ വീതം ലഭിച്ചുകൊണ്ടിരുന്നത്. കഴിഞ്ഞ ഓണത്തിനു കുടിശികയുളള പെൻഷൻ തീർത്തു നൽകിയതാണ്. തുടർന്ന് സെപ്റ്റംബറിലെ പെൻഷൻ വിതരണം ഇനിയും പൂർത്തിയായിട്ടില്ല. ബാങ്ക് അക്കൗണ്ടിലൂടെ പെൻഷൻ വാങ്ങുന്നവർക്കു മാത്രമാണ് സെപ്റ്റംബറിലെ പെൻഷൻ ലഭിച്ചത്. ഒക്ടോബറിലെ പെൻഷൻ വിതരണം നവംബർ ആദ്യവാരം ആരംഭിക്കേണ്ടതാണ്. ഒക്ടോബർ 25ന് പെൻഷൻ അനുവദിച്ച് ഉത്തരവിറങ്ങേണ്ടതാണെങ്കിലും ഇതുവരെ ഉത്തരവ് ഇറങ്ങിയിട്ടില്ല. സെപ്റ്റംബർ മുതൽ പെൻഷൻ മുടങ്ങിയ സാഹചര്യത്തിൽ ക്രിസ്മസിനു മുന്പ് മൂന്നു മാസത്തെ പെൻഷൻ ഒരുമിച്ചു നൽകാൻ കഴിയുമോ എന്ന ചിന്തയിലാണ് സർക്കാർ. സിപിഎമ്മും എൽഡിഎഫും ഇക്കാര്യത്തിൽ സർക്കാരിനുമേൽ ശക്തമായ സമ്മർദ്ദം…

Read More

കത്തെഴുതിയെങ്കിലും നിയമനം നല്‍കിയത് യോഗ്യതയുള്ളവര്‍ക്ക് ! സഹകരണസംഘത്തിലെ കത്ത് വിവാദത്തില്‍ പ്രതികരണവുമായി ആനാവൂര്‍ നാഗപ്പന്‍…

തിരുവനന്തപുരം ജില്ലാ മര്‍ക്കന്റെയില്‍ സഹകരണ സംഘത്തിലേക്ക് മൂന്നുപേരെ നിയമിക്കാനാവശ്യപ്പെട്ട് തയാറാക്കിയ കത്ത് തന്റേത് തന്നെയെന്ന് വ്യക്തമാക്കി സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍. കത്ത് എഴുതിയെങ്കിലും നിയമനം നല്‍കിയത് യോഗ്യതയുള്ളവര്‍ക്ക് തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു. നിയമപ്രകാരം തന്നെയാണ് നിയമം നടന്നതെന്നും വിവാദമാക്കേണ്ട സാഹചര്യമില്ലെന്നുമായിരുന്നു നാഗപ്പന്റെ പ്രതികരണം. സഹകരണ മേഖലയിലെ നിയമനങ്ങളിലും സിപിഎം ഇടപെടല്‍ വ്യക്തമാക്കുന്ന കത്ത് പുറത്തു വന്നിരുന്നു. ജൂനിയര്‍ ക്ലര്‍ക്ക് വിഭാഗത്തില്‍ രണ്ടും ഡ്രൈവറായി മറ്റൊരാളെയും നിയമിക്കാനാണ് കത്തില്‍ ആനാവൂരിന്റെ നിര്‍ദേശം. അറ്റന്‍ഡര്‍ വിഭാഗത്തില്‍ ഉടന്‍ നിയമനം വേണ്ടെന്നും കത്തില്‍ ആനാവൂര്‍ നാഗപ്പന്‍ നിര്‍ദേശിക്കുന്നു. ജില്ല സെക്രട്ടറിയുടെ ലെറ്റര്‍ പാഡില്‍ തന്നെയാണ് നിയമന ശുപാര്‍ശ നല്‍കിയിരിക്കുന്നത്.

Read More