കോഴിക്കോട്: കൂട്ടബലാത്സംഗ കേസിൽ സർക്കിൾ ഇൻസ്പെക്ടർ അറസ്റ്റിൽ. കോഴിക്കോട് കോസ്റ്റൽ പോലീസ് സിഐ സുനുവാണ് അറസ്റ്റിലായത്. എറണാകുളം തൃക്കാക്കര സ്വദേശിയായ വീട്ടമ്മയുടെ പരാതിയിലാണ് നടപടി. കഴിഞ്ഞ മേയ് മാസത്തിൽ സിഐ സുനു ഉൾപ്പെടുന്ന സംഘം തൃക്കാക്കരയിൽ വച്ച് തന്നെ ബലാത്സംഗം ചെയ്തുവെന്നായിരുന്നു വീട്ടമ്മയുടെ പരാതി. ഈ പരാതിയിൽ കേസെടുത്ത് അന്വേഷണം നടത്തിയ ശേഷമാണ് തൃക്കാക്കര പോലീസ് കോഴിക്കോടെത്തി സുനുവിനെ അറസ്റ്റ് ചെയ്തത്. സുനുവിനെ അറസ്റ്റ് ചെയ്യുന്നതിന് മുന്നോടിയായി തൃക്കാക്കരയിൽ നിന്നെത്തിയ അന്വേഷണ സംഘം ഫറോക്ക് ഡിവൈഎപിയെ വിവരം അറിയിച്ചിരുന്നു. യുവതിയുടെ ഭർത്താവ് ഒരു കേസിൽ അകപ്പെട്ട് ജയിലിൽ കഴിയുകയാണ്. ഇത് മുതലെടുത്ത് സിഐ ഉൾപ്പെടുന്ന സംഘം ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തെന്നാണ് വീട്ടമ്മയുടെ പരാതി. കേസിൽ സിഐ സുനു മൂന്നാം പ്രതിയാണ്. സിഐക്ക് പുറമേ ക്ഷേത്ര ജീവനക്കാരൻ ഉൾപ്പെടെ മൂന്ന് പ്രതികളാണ് കേസിലുള്ളത്.
Read MoreCategory: Loud Speaker
പ്രായംചെന്ന ദമ്പതിമാരെ തേടിച്ചെന്നപ്പോള്‍ കണ്ടത് കരളലിയിക്കുന്ന ജീവിതം! ഏറ്റെടുത്ത് ബസ് ജീവനക്കാർ
തൊടുപുഴ: ബസിലെന്നും കാണുന്ന വയോധിക ദമ്പതിമാരെ തുടർച്ചയായി രണ്ട് ദിവസം കാണാതായതോടെയാണ് തൊടുപുഴ-തോപ്രാംകുടി റൂട്ടിൽ സർവീസ് നടത്തുന്ന ‘ബ്ലൂഹിൽ’ ബസിലെ ജീവനക്കാർ കാരണം തിരക്കിപ്പോയത്. അപ്പോഴാണ് ദമ്പതിമാരുടെ ദൈന്യത നിറഞ്ഞ ജീവിതം സഹയാത്രികർപോലും അറിയുന്നത്. ഇരുവരും അർബുദരോഗ ബാധിതരാണ്. വയോധികന് രോഗം മൂർച്ഛിച്ചതോടെയാണ് സ്ഥിരം യാത്ര മുടങ്ങിയത്. ഇതോടെ ദമ്പതിമാരുടെ ചികിത്സയ്ക്ക് സാമ്പത്തിക സഹായം നൽകാനുള്ള ചുമതല ഏറ്റെടുത്തിരിക്കുകയാണ് ബസിലെ ഡ്രൈവറായ ജയൻ തോമസും കണ്ടക്ടർ റിൻസ് ജോണും. ദമ്പതിമാരെ സഹായിക്കണമെന്ന ആവശ്യം ഇവർ ബസ്സുടമയെ അറിയിച്ചപ്പോൾ എല്ലാ പിന്തുണയും നൽകി. അടുത്ത ദിവസം ബസിലെ സ്ഥിരം യാത്രക്കാരോട് കാര്യം പറഞ്ഞപ്പോൾ അവരും സഹായിക്കാൻ തയ്യാറായി. ബസിൽ കയറുന്ന എല്ലാ യാത്രക്കാരേയും ഇതിൽ പങ്കാളികളാക്കാനും തീരുമാനിച്ചു. സഹായിക്കാനുള്ള തങ്ങളുടെ തീരുമാനം അറിയിച്ചപ്പോൾ ദമ്പതിമാർ ആദ്യമത് നിഷേധിച്ചു. എന്നാൽ ഇരുവരുടേയും പേരോ മറ്റ് വിവരങ്ങളോ പരസ്യപ്പെടുത്താതെ തന്നെ ബസ്…
Read Moreഅഫ്ഗാൻ പാർക്കുകളിൽ സ്ത്രീകൾക്ക് “നോ എൻട്രി’; കടുത്ത നടപടിയുമായി താലിബാൻ സദാചാരമന്ത്രാലയം
കാബൂൾ: അഫ്ഗാനിൽ പൊതുപാർക്കുകളിൽ സ്ത്രീകൾക്കു പ്രവേശനം വിലക്കി താലിബാൻ. താലിബാന്റെ സദാചാരമന്ത്രാലയം വിലക്കേർപ്പെടുത്തിയതിനെത്തുടർന്ന് കാബൂളിലെ പാർക്കുകളിൽ സ്ത്രീകൾക്കു പ്രവേശനം നിഷേധിച്ചു. സ്ത്രീകളെ പാർക്കുകളിൽ പ്രവേശിപ്പിക്കാൻ അനുവദിക്കില്ലെന്ന് താലിബാൻ വക്താവ് വാർത്താ ഏജൻസിയായ റോയിറ്റേഴ്സിനോട് പറഞ്ഞു. കാബൂളിലെ ഒരു അമ്യൂസ്മെന്റ് പർക്കിലെത്തിയ സ്ത്രീകളെ പ്രവേശിപ്പിക്കാതെ താലിബാൻ തിരിച്ചയച്ചു. കുട്ടികളോടൊപ്പം പാർക്കിലെത്തിയ സ്ത്രീകൾക്കും പ്രവേശനം നിഷേധിച്ചു. തങ്ങളുടെ കുട്ടികൾ ജീവിതത്തിൽ നല്ലതൊന്നും കാണാത്തവരാണെന്നും അവർക്കു വിനോദവും കളികളും ആവശ്യമാണെന്നും അതുകൊണ്ടു കുട്ടികളുമായി വരുന്ന അമ്മമാരെയെങ്കിലും പാർക്കിൽ പ്രവേശിപ്പിക്കണമെന്നാണ് ആവശ്യമെന്നും സ്ത്രീകൾ റോയിറ്റേഴ്സിനോട് പറഞ്ഞു. സ്ത്രീകൾക്കു പാർക്കിൽ പ്രവേശനം അനുവദിക്കരുതെന്ന് താലിബാൻ ഉദ്യോഗസ്ഥരുടെ നിർദ്ദേശമുണ്ടെന്ന് പാർക്ക് ഓപ്പറേറ്റർമാർ പറഞ്ഞതായും റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. താലിബാൻ അഫ്ഗാനിസ്ഥാനിൽ ഭരണം പിടിച്ചെടുത്ത ശേഷം മുഖം മറയ്ക്കാതെ സ്ത്രീകളെ വീടിന് പുറത്തിറങ്ങാൻ അനുവദിക്കരുത് എന്നതുൾപ്പെടെ നിരവധി നിയന്ത്രണങ്ങൾ താലിബാൻ സദാചാരമന്ത്രാലയം ഏർപ്പെടുത്തിയിട്ടുണ്ട്.
Read Moreഗവര്‍ണറെ ഒഴിവാക്കാൻ പതിനെട്ടടവും പയറ്റി സർക്കാർ; നയപ്രഖ്യാപനപ്രസംഗം ജനുവരിയിലേക്ക് നീക്കാൻ ആലോചന
തിരുവനന്തപുരം: ഗവര്‍ണര്‍ – സര്‍ക്കാര്‍ പോര് രൂക്ഷമായ സാഹചര്യത്തില്‍ നയപ്രഖ്യാപനപ്രസംഗം നീട്ടിവയ്ക്കാന്‍ നീക്കവുമായി സര്‍ക്കാര്‍. ഡിസംബറില്‍ ചേരുന്ന നിയമസഭാ സമ്മേളനം ജനുവരിയിലേക്ക് നീട്ടാനാണ് ആലോചന. പുതിയ വര്‍ഷത്തിലെ ആദ്യ നിയമസഭാ സമ്മേളനം ഗവര്‍ണറുടെ നയപ്രഖ്യാപനപ്രസംഗത്തോടെ ആരംഭിക്കണമെന്നാണ് ചട്ടം. എന്നാല്‍ തലേ വര്‍ഷത്തെ സമ്മേളനം പുതിയ വര്‍ഷത്തില്‍ തുടരുന്ന സാഹചര്യത്തില്‍ ഇത് തത്ക്കാലത്തേക്ക് ഒഴിവാക്കാനാകും. ഡിസംബര്‍ അഞ്ചിനു ചേരുന്ന സമ്മേളനം പതിനഞ്ചോടെ തത്ക്കാലത്തേക്ക് പിരിയാനാണ് സര്‍ക്കാര്‍ നീക്കം. ക്രിസ്മസിന് ശേഷം വീണ്ടും ചേര്‍ന്ന് ജനുവരി വരെ തുടരാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ചാന്‍സലര്‍ പദവിയില്‍നിന്ന് ഗവര്‍ണറെ ഒഴിവാക്കിയുള്ള ഓര്‍ഡിനന്‍സ് സംബന്ധിച്ച ഗവര്‍ണറുടെ തീരുമാനത്തില്‍ സര്‍ക്കാരിന് ആശങ്കയുണ്ട്. ഈ സാഹചര്യത്തിലാണ് നിയമസഭാ സമ്മേളനം വിളിക്കാന്‍ തീരുമാനിച്ചത്.
Read Moreഅങ്ങനെ അതും തീരുമാനമായി ! സിപിഎം കൗണ്സിലര്ക്കെതിരേയുള്ള രണ്ടാമത്തെ ജോലി തട്ടിപ്പ് പരാതിയും ഒത്തു തീര്‍പ്പിലേക്ക്…
ദേവസ്വംബോര്‍ഡില്‍ ജോലി വാഗ്ദാനംചെയ്ത് സി.പി.എം. കൗണ്‍സിലറിന്റെ നേതൃത്വത്തില്‍ പണം തട്ടിയെന്ന രണ്ടാമത്തെ പരാതിയും അങ്ങനെ ഒത്തുതീര്‍പ്പിലേക്ക്. വൈക്കം നഗരസഭയിലെ സി.പി.എം. കൗണ്‍സിലര്‍ കെ.പി.സതീശനും വെച്ചൂര്‍ സ്വദേശി ബിനീഷും കോട്ടയം സ്വദേശി അക്ഷയും ചേര്‍ന്ന് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ആശുപത്രിയില്‍ നഴ്സായി ജോലി വാഗ്ദാനംചെയ്ത് 1.50 ലക്ഷംരൂപ തട്ടിയെന്ന പരാതിയാണ് ഇപ്പോള്‍ ഒത്തുതീര്‍പ്പിലെത്തുന്നത്. വൈക്കം ഉദയനാപുരം പുത്തന്‍തറയില്‍ റാണിഷ് മോളും ഭര്‍ത്താവ് പി.ആര്.അരുണ്കുമാറുമായിരുന്നു പരാതിക്കാര്‍. കെ.പി.സതീശന് ഒരുലക്ഷം രൂപയും ബാക്കിതുകയ്ക്കുള്ള ചെക്കും തനിക്ക് കൈമാറിയെന്ന് റാണിഷ് മോള് പറഞ്ഞു. വൈക്കം പോലീസ് സ്റ്റേഷനില്‍ നല്കിയ പരാതി പിന്‍വലിക്കുമെന്ന് പി.ആര്.അരുണ്‍കുമാറും അറിയിച്ചു. ഇവര്‍ക്കെതിരേ ആദ്യം പരാതി നല്കിയ റിട്ട. എസ്.ഐ. വൈക്കം കാരയില്‍ മാനശ്ശേരില്‍ എം.കെ. സുരേന്ദ്രനാണ്. ഈ പരാതിയും ഒത്തുതീര്‍പ്പാക്കിയിരുന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ മകന് ജോലി വാഗ്ദാനം ചെയ്ത് സുരേന്ദ്രന്റെ കൈയ്യില്‍ നിന്ന് 4.75 ലക്ഷം രൂപയാണ്…
Read Moreഅന്ന് വന്ന് ജയിപ്പിക്കണമെന്നു പറഞ്ഞു ! എന്നാല്‍ ജയിച്ചു വന്നപ്പോള്‍ പറയുന്നു സാമുദായിക നേതാക്കളുടെ തിണ്ണ നിരങ്ങാറില്ലെന്ന്…
പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരേ വിമര്‍ശനവുമായി എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍. ‘ഒരു നായരല്ലേ, ജയിച്ചോട്ടെയെന്നേ കരുതിയുള്ളൂ. എന്നാല്‍, ജയിച്ചുവന്നശേഷം ആദ്യം പറഞ്ഞത് ഒരു സാമുദായിക നേതാക്കളുടെയും തിണ്ണനിരങ്ങുന്ന സമ്പ്രദായമില്ലെന്നാണ്’.എന്‍.എസ്.എസ്. പറവൂര്‍ താലൂക്ക് യൂണിയന്റെ നവീകരിച്ച ഓഫീസ് മന്ദിരം സന്ദര്‍ശിച്ചശേഷം ഭാരവാഹികളോട് സംസാരിക്കുമ്പോഴാണ് സുകുമാരന്‍ നായര്‍ വി.ഡി സതീശനെ പരാമര്‍ശിച്ച് ഇങ്ങനെയൊരു പ്രസ്താവന നടത്തിയത്. തിരഞ്ഞെടുപ്പിനുമുമ്പ് വി.ഡി. സതീശന് ചങ്ങനാശ്ശേരിയില്‍വന്ന് തന്റെയടുത്തിരുന്ന് ഒന്നരമണിക്കൂറോളം സംസാരിച്ചിരുന്നു. ജയിപ്പിക്കണമെന്നായിരുന്നു ആവശ്യം. അപ്പോള്‍തന്നെ താന്‍ പറവൂര്‍ താലൂക്ക് യൂണിയന് പ്രസിഡന്റിനെ ഫോണില്‍ വിളിച്ച് എല്ലാ വീടുകളിലും പോയി പറയണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഒരു നായരല്ലേ, ജയിച്ചോട്ടെയെന്നേ കരുതിയുള്ളൂ. എന്നാല്‍, ജയിച്ചശേഷം ആദ്യം പറഞ്ഞത് ഒരു സാമുദായിക നേതാക്കളുടെയും തിണ്ണനിരങ്ങാറില്ലെന്നാണ്. അയാളുടെ ഭാവിക്കു വേണ്ടിയെങ്കിലും ഈ നിലപാട് ഇനി തിരുത്തണം. അല്ലെങ്കില്‍ രക്ഷപ്പെടില്ല. ജനിച്ച സമുദായത്തെ സ്നേഹിക്കാത്തവര്‍ ആരായാലും രക്ഷപ്പെടില്ലെന്നും സുകുമാരന്‍ നായര്‍…
Read Moreനൂറുകണക്കിന് ആളുകളുടെ പരിശ്രമത്തെ കരുതിയാണ് നിശബ്ദരായിരുന്നത്..! ലിജു കൃഷ്ണയ്ക്കെതിരെ ലിജു കൃഷ്ണയ്ക്കെതിരെ രൂക്ഷ വിമർശനവുമായി ഡബ്ല്യുസിസി
സംവിധായകൻ ലിജു കൃഷ്ണയ്ക്കെതിരെ രൂക്ഷ വിമർശനവുമായി വിമൻ ഇൻ സിനിമ കളക്ടീവ് വീണ്ടും രംഗത്ത്. നടി ഗീതു മോഹൻദാസിനെതിരെ ലിജു പത്രസമ്മേളനത്തിൽ സംസാരിച്ചതിൽ ഇതുവരെ പ്രതികരിക്കാതിരുന്നത് പടവെട്ട് എന്ന സിനിമ തീയേറ്ററുകളിൽ പ്രദർശനം ആരംഭിച്ചതേയുള്ളു എന്നത് കൊണ്ടും അതിൽ പ്രവർത്തിച്ച നൂറു കണക്കിന് ആളുകളുടെ പരിശ്രമത്തെ ബഹുമാനിക്കുന്നതു കൊണ്ടുമാണെന്ന് ഡബ്ല്യുസിസി പറഞ്ഞു. തങ്ങളെ സമീപിച്ച സ്ത്രീകൾക്കൊപ്പം എന്നും നിലകൊള്ളുമെന്നും പ്രതിരോധവും പോരാട്ടവും എത്ര കഠിനമാണെങ്കിലും അതു തുടരുമെന്നും ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ അവർ പറയുന്നു. കുറിപ്പിന്റെ പൂർണരൂപം വിമൺ ഇൻ സിനിമ കളക്റ്റീവ് നേരിട്ടോ, കളക്റ്റീവിലെ അംഗങ്ങളോ, കുറ്റാരോപിതനും പടവെട്ട് എന്ന സിനിമയുടെ സംവിധായകനുമായ ലിജു കൃഷ്ണ നടത്തിയ പത്രസമ്മേളനത്തിനോട് ഇതുവരെ ഒരു തരത്തിലുമുളള പ്രതികരണങ്ങളും നടത്തിയിരുന്നില്ല. കാരണം സിനിമ തീയേറ്ററുകളിൽ പ്രദർശനം ആരംഭിച്ചതേയുള്ളു എന്നത് കൊണ്ടും, അതിൽ കൂട്ടായി പ്രവർത്തിച്ച നൂറു കണക്കിന് ആളുകളുടെ പരിശ്രമത്തെ…
Read Moreചില ജീവനക്കാരുടെയോ നേതാക്കന്മാരുടെയോ വെളിവില്ലായ്മ കൊണ്ട് ഇനി ഞാന്‍ കെഎസ്ആര്‍ടിസിയെ അടച്ചാക്ഷേപിക്കില്ല! ബിഗ് സല്യൂട്ട്
പാതിയുറക്കത്തിൽ കണ്ണു തുറന്നപ്പോൾ ബസ് നിർത്തിയിരിക്കുകയാണ്. കാലിക്കറ്റ് യൂണിവേഴ്സിറ്റി കാന്പസിൽ രണ്ടു വർഷം പഠിച്ചതുകൊണ്ട് സ്ഥലം പെട്ടെന്നു മനസിലായി. കാലിക്കട്ട് യൂണിവേഴ്സിറ്റിക്കും രാമനാട്ടുകരയ്ക്കും ഇടയിലുള്ളൊരിടമാണ്. സമയം പുലർച്ചെ 2.15. വണ്ടിയുടെ വെട്ടമൊഴിച്ചാൽ കുറ്റാക്കൂരിരുട്ട്. താനിരിക്കുന്ന ബസിൽനിന്ന് അൽപം മുൻപിറങ്ങിയ ഒരു പെൺകുട്ടി വഴിവക്കിൽ അവളോളമുള്ളൊരു ബാഗും തൂക്കി നിൽക്കുന്നു. കൂട്ടാനുള്ളയാളെ കാണാത്തതിനാൽ ഫോണിൽ തുരുതുരെ വിളിക്കുന്ന പെൺകുട്ടി താനിറങ്ങിയ ബസ് പോയിട്ടില്ലെന്നത് ശ്രദ്ധിക്കുന്നേയില്ല. രണ്ട് മിനിറ്റ് ഇരമ്പിയ ബസ് ഓഫാക്കി. ഡ്രൈവറും കണ്ടക്ടറും പുറത്തേക്കു നോക്കിക്കൊണ്ടിരിക്കുന്നു; ഒപ്പം ഞാനും ഉറങ്ങാത്ത മറ്റു ചിലരും. വണ്ടി ഓഫായതുകൊണ്ടാകാം ഉറക്കംപോയ ചിലർ കോഴിക്കോട് എത്തിയോ എന്നു ചോദിക്കുന്നുണ്ട്. “ഇല്ല. ഒരു പെൺകുട്ടി ഇറങ്ങിയതാ, കൂട്ടാനുള്ള ആൾ വരാൻ വെയ്റ്റ് ചെയ്യുന്നു.’ ബത്തേരി വരെയുള്ള യാത്രക്കാരിൽ ഒരാൾപോലും അലോസരം പ്രകടിപ്പിച്ചില്ല. അക്ഷമ കാട്ടിയില്ല. ഏഴെട്ടു മിനിറ്റ് കഴിഞ്ഞുകാണും. അവൾക്കുള്ള വണ്ടിയെത്തി. ബസിനെയോ…
Read Moreകഴിക്കൂ, ഇത് പല്ലിയല്ല, വഴുതനയാണ്..! സ്കൂളില്‍ നിന്ന് ഉച്ചഭക്ഷണം കഴിച്ച 200 വിദ്യാര്‍ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
കഴിക്കൂ, ഇത് പല്ലിയല്ല, വഴുതനയാണ്..! സ്കൂളില്‍ നിന്ന് ഉച്ചഭക്ഷണം കഴിച്ച 200 വിദ്യാര്‍ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ… ഭഗല്‍പൂര്‍: സ്കൂളില്‍ നിന്നും ഉച്ചഭക്ഷണം കഴിച്ച 200 ഓളം വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍. ബീഹാറിലെ ഭഗല്‍പൂറിലെ സ്കൂളില്‍ നിന്ന് ഇന്നലെ ഉച്ചഭക്ഷണം കഴിച്ച വിദ്യാര്‍ഥികളാണ് അസുഖബാധിതരായി ചികിത്സയില്‍ കഴിയുന്നത്. ട്യൂഷന് ക്ലാസിലെത്തിയ ഒരു വിദ്യാര്‍ഥിക്ക് ഛര്‍ദ്ദി ഉണ്ടായതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിയുന്നത്. തൊട്ടുപിന്നാലെ മറ്റ് വിദ്യാര്‍ത്ഥികള്‍ക്കും ദേഹാസ്വാസ്ഥ്യം ഉണ്ടായി. ഇവരെയും ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സ്കൂള്‍ മാനേജ്മെന്റ് രോഗബാധിതരായ വിദ്യാര്‍ത്ഥികളെ അടുത്തുള്ള മെഡിക്കല്‍ സെന്ററിലേക്ക് മാറ്റുകയും സംഭവത്തെക്കുറിച്ച് പോലീസില്‍ അറിയിക്കുകയും ചെയ്തു. നൗഗച്ചിയ സബ് ഡിവിഷണല്‍ പോലീസ് ഓഫീസറും ആശുപത്രിയിലെത്തിയിട്ടുണ്ട്. അതേസമയം, സ്കൂള്‍ അധികൃതര്‍ തങ്ങളെ നിര്‍ബന്ധിച്ച് ഭക്ഷണം കഴിപ്പിച്ചതായി വിദ്യാര്‍ഥികള്‍ ആരോപിച്ചു. എട്ടാം ക്ലാസ് വിദ്യാര്‍ഥിയുടെ പ്ലേറ്റില്‍ ചത്ത പല്ലിയെ കണ്ടെത്തിയതായും ഇവര്‍ ആരോപിച്ചു. ഇത് സംബന്ധിച്ച് പ്രിന്‍സിപ്പല്‍…
Read Moreഎണ്ണിയാല്‍ തീരില്ല, മലഞ്ചെരിവില്‍ നിന്നും പുല്‍മേട്ടിലൂടെ ഒരു ഘോഷയാത്ര! ഗവി വനത്തിലെ അപൂർവ കാഴ്ച; അതിശയത്തോടെ സഞ്ചാരികൾ
വനത്തിലെ കാഴ്ചകൾ പലപ്പോഴും നമ്മളെ വിസ്മയിപ്പിക്കുന്നതായിരിക്കും. സഞ്ചാരികളുടെ പ്രിയയിടമായ ഗവി യാത്രയിലെ കാഴ്ചകളും ഇത്തരത്തിലാണ്. കഴിഞ്ഞ ദിവസം നടത്തിയ ഗവി യാത്രയ്ക്കിടയില്‍ ആരെയും അതിശയിപ്പിക്കുന്ന കാഴ്ചയായിരുന്നു. ആനക്കൂട്ടങ്ങളെയും, കാട്ടു പോത്തിന്റെ കുട്ടങ്ങളെയും സ്ഥിരം കാണാറുണ്ടെങ്കിലും പരമാവധി അഞ്ചിൽ അധികം ഉണ്ടാകാറില്ല. ഏറിയാൽ 10 വരെ, പക്ഷേ ഈ കാഴ്ച ശരിയ്ക്കും ഞെട്ടിക്കുന്നതായിരുന്നു. എണ്ണിയാൽ തീരാത്തതു പോലെ മലഞ്ചെരിവിൽ നിന്നും പുൽമേട്ടിലൂടെ കാട്ടുപോത്തുകളുടെ ഒരു ഘോഷയാത്ര. ആദ്യത്തെ പന്ത്രണ്ട് എണ്ണത്തിനെ എണ്ണിയപ്പോഴെക്കും, അടുത്ത ഗ്രൂപ്പ് ചാടി കയറി വരുന്നു. തൊട്ടുപിന്നാലെ നിരനിരയായി കാട്ടുപോത്തിന്റെ കൂട്ടങ്ങൾ. കക്കി ഡാം കഴിഞ്ഞ് കൊച്ചു പമ്പയ്ക്കു സമീപത്തെ പുൽമേട്ടിലായിരുന്നു ഈ കാഴ്ച, കൂടെ ഉണ്ടായിരുന്നവർ മുപ്പത്തിയഞ്ചോളം എണ്ണി. ഇത്രയും കാട്ടുപോത്തുകൾ ഒരുമിച്ച് നടക്കുന്ന പതിവില്ല. പത്തനംതിട്ടയിൽ നിന്ന് ഞങ്ങൾ സ്ഥിരമായി ഗവിയാത്ര നടത്തുമ്പോൾ കാണുന്നത് പരമാവധി 5 – 6 എണ്ണം മാത്രമാണ്.…
Read More