മംഗളൂരു: മലയാളി വിദ്യാര്‍ഥിനിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സഹപാഠിക്കെതിരേ കേസ്. നഗരത്തിലെ സ്വകാര്യ കോളജില്‍ ഫോറന്‍സിക് സയന്‍സ് വിദ്യാര്‍ഥിനിയായിരുന്ന തൃശൂര്‍ സ്വദേശിനി ഭുവന ബാബു (22)വാണ് മരിച്ചത്. ആത്മഹത്യാപ്രേരണയ്ക്കു സഹപാഠി ആലപ്പുഴ സ്വദേശിയായ അല്‍ത്താഫിന്റെ പേരില്‍ പാണ്ഡേശ്വരം പോലീസ് കേസെടുത്തു. വെള്ളിയാഴ്ച വൈകുന്നേരമാണു ഭുവനയെ, പേയിംഗ് ഗസ്റ്റായി താമസിച്ചിരുന്ന മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തന്റെ മരണത്തിന് ഉത്തരവാദി അല്‍ത്താഫ് ആണെന്ന സന്ദേശം ഇതിനുമുമ്പേ കുടുംബാംഗങ്ങള്‍ക്ക് അയച്ചിരുന്നു. നേരത്തേ സൗഹൃദത്തിലായിരുന്ന ഇരുവരും അടുത്തിടെ ചില പ്രശ്നങ്ങളെച്ചൊല്ലി വഴക്കിട്ടിരുന്നതായാണു സൂചന. സംസാരത്തിനിടെ “എവിടെയെങ്കിലും പോയി ചാകാന്‍’ അല്‍ത്താഫ് പറഞ്ഞതായും സന്ദേശത്തില്‍ ഉണ്ടായിരുന്നു. വീട്ടുകാര്‍ ഉടന്‍തന്നെ തിരിച്ചു ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നീട് ഈ സന്ദേശങ്ങള്‍ പോലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് അല്ത്താഫിനെതിരേ കേസെടുത്തത്. യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തു. ഭുവനയുടെ മൃതദേഹം നിയമപരമായ നടപടിക്രമങ്ങള്‍ക്കുശേഷം നാട്ടിലേക്ക് കൊണ്ടുപോയി. തൃശൂര്‍ ഇളത്തുരുത്ത് കാര്യാട്ടുകര…
Read MoreCategory: Loud Speaker
ഇനിയില്ല ദുരിതജീവിതം..! ശീലാവതി ചേച്ചിക്കും ദേവകിയമ്മയ്ക്കും സ്വർഗത്തിൽ എല്ലാവിധ സന്തോഷവും സമാധാനവും ഉണ്ടാകട്ടെ, അണഞ്ഞു, ആ അമ്മനക്ഷത്രം
കാസർഗോഡ്: “ഇനിയില്ല ദുരിതജീവിതം.., ശീലാവതി ചേച്ചിക്കും ദേവകിയമ്മയ്ക്കും സ്വർഗത്തിൽ എല്ലാവിധ സന്തോഷവും സമാധാനവും ഉണ്ടാകട്ടെ, ദേവകിയമ്മേ, എന്നെ സംബന്ധിച്ചിടത്തോളം എല്ലാക്കാലവും മാതൃത്വത്തിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് നിങ്ങൾ.’’ -എൻമകജെ വാണിനഗർ ബെള്ളക്കാറമൂലയിലെ ദേവകി റായ് (75) ഇന്നലെ മരണത്തിനു കീഴടങ്ങിയപ്പോൾ നടൻ കുഞ്ചാക്കോ ബോബൻ ഫേസ്ബുക്കിൽ കുറിച്ച വാക്കുകളായിരുന്നു ഇത്. ആരായിരുന്നു ദേവകി റായ് ? എൻഡോസൾഫാൻ ദുരന്തത്തിന്റെ പ്രതീകമായ ശീലാവതിയുടെ അമ്മ. പ്രപഞ്ചത്തിൽ അമ്മയോളം വലിയ പോരാളി വേറെയില്ലെന്നു ദേവകി സ്വന്തം ജീവിതംകൊണ്ട് കാണിച്ചുകൊടുത്തു. 1981ൽ രണ്ടാം ക്ലാസിൽ പഠിക്കുന്ന കാലത്താണു സ്കൂളിൽനിന്നു മടങ്ങിവരവെയാണ് മകൾ ശീലാവതി തളർന്നുവീണത്. പിന്നീടുള്ള നാലു പതിറ്റാണ്ടുകളാണ് ആ പെൺകുട്ടി ശരീരത്തിന്റെ ചലനശേഷി പോലും നഷ്ടപ്പെട്ട് രോഗക്കിടക്കയിൽ ശേഷിച്ച ജീവിതം തള്ളിനീക്കിയത്. രണ്ടടിക്കപ്പുറം അവളുടെ ശരീരം വളർച്ച പ്രാപിച്ചില്ല. ദാരിദ്ര്യം കൊടികുത്തി വാഴുന്ന ജീവിതത്തിനിടയിലും ആരോടും ഒരു പരാതിയും പറയാതെ…
Read Moreപത്തുവയസുകാരിയെ പീഡിപ്പിച്ച പ്രതി കഴുത്ത് ഞെരിച്ചതിന് ശേഷം വടികൊണ്ട് അടിച്ചുകൊന്നു!
ജയ്പുർ: പത്തുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതിക്ക് വധശിക്ഷ. രാജസ്ഥാനിലെ പാലി ജില്ലയിലെ പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രതി ഒരു ലക്ഷം രൂപ പിഴയുമടയ്ക്കണം. ജനുവരിയിലാണ് കൊലപാതകം നടന്നത്. 22കാരനായ നര്‍പത് സിംഗ് ആണ് കേസിലെ പ്രതി. കുട്ടിയെ പീഡിപ്പിച്ച പ്രതി കഴുത്ത് ഞെരിച്ചതിന് ശേഷം വടികൊണ്ട് അടിച്ചാണ് കൊല നടത്തിയത്. കിണറില്‍ ഉപേക്ഷിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
Read More30 ആമകള്‍, 22 പെരുമ്പാമ്പുകള്‍, 18 പ്രത്യേകയിനം വലിയ പല്ലികള്‍… ഇനിയുമുണ്ട്.. വന്യജീവി കള്ളക്കടത്ത് തകര്‍ത്ത് പോലീസ്; രക്ഷിച്ചത് അപൂർവയിനം വന്യജീവികളെ
ഐസ്വാൾ: മിസോറാമില്‍ വന്യജീവി കള്ളക്കടത്ത് തകര്‍ത്ത് പോലീസ്. ഛാംപെയില്‍ ശനിയാഴ്ച നടന്ന പരിശോധനയില്‍ 140ലധികം അപൂര്‍വയിനം വന്യജീവികളെ രക്ഷിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പക്ഷികളെയും മൃഗങ്ങളെയും ഉള്‍പ്പടെ മ്യാന്മറില് നിന്നും കടത്തുകയായിരുന്നു. 30 ആമകള്‍, രണ്ട് മാര്‍മോസെറ്റ് കുരങ്ങന്മാര്, രണ്ട് കുരങ്ങന്മാര്. 22 പെരുമ്പാമ്പുകള്‍, 18 പ്രത്യേകയിനം വലിയ പല്ലികള്‍, 55 മുതലക്കുഞ്ഞുങ്ങള്‍, ആല്‍ബിനോ വല്ലബി, പൂച്ചകള്‍, പക്ഷികള്‍, അടക്കമുള്ളവയെയാണ് രക്ഷിച്ചത്. എക്സൈസും നാര്‍കോടിക് വിഭാഗവും മിസോറാം പോലീസും സംയുക്തമായാണ് പരിശോധന നടത്തിടത്. അറസ്റ്റിലായവരില്‍ ഇന്ത്യക്കാരും മ്യാന്മര് സ്വദേശിയുമുണ്ട്.
Read Moreവൻ വിവാദങ്ങൾക്ക് തിരികൊളുത്തിയ വെളിപ്പെടുത്തൽ! കാണാതായ ‘പ്രമുഖൻ’ പാർട്ടി കോൺഗ്രസ് വേദിയിൽ
ബെയ്ജിംഗ്: ടെന്നീസ് സൂപ്പർ താരം പെംഗ് ഷുവായ് ഉയർത്തിയ ലൈംഗികാത്രികമ പരാതിയെത്തുടർന്ന് പൊതുവേദികളിൽ നിന്ന് മാറിനിന്ന ചൈനീസ് മുൻ പ്രീമിയർ സാംഗ് ഗയോലി പാർട്ടി കോൺഗ്രസ് വേദിയിൽ “പ്രത്യക്ഷനായി’. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ 20-ാം പാർട്ടി കോൺഗ്രസ് വേദിയിലൂടെയാണ് ഗയോലി ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം പൊതുജനങ്ങൾക്ക് മുന്‍പിലെത്തിയത്. ഷി ജിൻ പിംഗിന് പിന്നിലായി വേദിയിലെ പ്രധാന നിരയിൽ ഇടംപിടിച്ച ഗയോലി വിവാദങ്ങളെക്കുറിച്ച് പ്രതികരിച്ചില്ല. 2021 നവംബറിലാണ് ഗയോലി തന്നെ ഉപദ്രവിച്ചതായി ഷുവായ് സാമൂഹ്യമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയത്. ചൈനീസ് ടെന്നീസിലെ ഇതിഹാസമായ ഗയോലിയുടെ വെളിപ്പെടുത്തൽ വൻ വിവാദങ്ങൾക്കാണ് തിരികൊളുത്തിയത്. ആരോപണം ഉന്നയിച്ച ശേഷം കുറച്ച് നാളത്തേക്ക് ഷുവായി പൊതുവേദിയിൽ നിന്ന് മാറി നിന്നിരുന്നു. ചൈനീസ് ഭരണകൂടം ഷുവായിയെ തടങ്കലിൽ പാർപ്പിച്ചിരിക്കുകയാണെന്ന് കായിക ലോകം ആരോപിച്ചിരുന്നു. സെറീന വില്യംസ് അടക്കമുള്ള താരങ്ങൾ പ്രതിഷേധം അറിയിച്ചതോടെ രാജ്യാന്തര മത്സരങ്ങൾ ചൈനയിൽ സംഘടിപ്പിക്കില്ലെന്ന്…
Read Moreഇടഞ്ഞ കൊമ്പനെ തടഞ്ഞ് ആര്‍ടിഒ..! കളിക്കാരുമായി പോയ ബ്ലാസ്റ്റേഴ്സിന്റെ മഞ്ഞബസിന് ആർടിഒ നോട്ടീസ്
കാക്കനാട്: ഇന്ത്യന്‍ പ്രീമിയർ ലീഗ് കളിക്കാനായി കളിക്കാരുമായി പോയ ബ്ലാസ്റ്റേഴ്സിന്റെ മഞ്ഞബസിന് ആർടിഒയുടെ നോട്ടീസ്. ഏകീകൃത കളര്‍ കോഡ് നിര്‍ബന്ധമാക്കണമെന്ന ഹൈക്കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് രൂപമാറ്റം വരുത്തിയ ബസിനെതിരെ നോട്ടീസ് നല്‍കിയത്. എടികെ മത്സരത്തിന് മുന്നോടിയായി ടീം ഇന്നലെ വൈകിട്ട് പനമ്പിള്ളിനഗര്‍ സ്പോര്‍ട്സ് ഗ്രൗണ്ടില്‍ പരിശീലനത്തിനെത്തിയപ്പോഴായിരുന്നു നടപടി. സ് ഉടമയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്കി. നാളെ ആര്‍ടിഒയ്ക്കു മുന്നില്‍ ഹാജരാകാനാണ് നിർദേശം. എല്ലാ സീസണിലും ബ്ലാസ്റ്റേഴ്സ് ടീം അംഗങ്ങള്‍ ഉപയോഗിക്കുന്ന ബസുകള്‍, ടീമിന്റെ പേരും ലോഗോയും താരങ്ങളുടെ ചിത്രങ്ങളും ഉള്‍പ്പെടെ ചേര്‍ത്ത് അലങ്കരിക്കാറുണ്ട്. ഇത്തവണയും രൂപമാറ്റം വരുത്തിയ ശേഷം നിശ്ചിത ഫീസ് അടച്ച് ആര്‍ടിഒക്ക് അപേക്ഷ നല്കി. എന്നാല്‍ കോടതി നിര്‍ദേശമുണ്ടായ സാഹചര്യത്തില്‍ ഈ അപേക്ഷ അംഗീകരിക്കേണ്ടെന്നാണ് മോട്ടോര്‍വാഹന വകുപ്പിന്റെ തീരുമാനം. ഇതുസംബന്ധിച്ച് വിശദീകരണം നല്‍കാനാണ് ബസ് ഉടമയ്ക്കു നോട്ടീസ് നല്‍കിയത്. മത്സര ദിവസം ടീം…
Read Moreഭവനഭേദനം, പൊതുസ്ഥലത്ത് അസഭ്യം പറയൽ, ആയുധം ഉപയോഗിച്ചുള്ള ആക്രമണം! നടി അശ്വതി ബാബുവും ഭര്‍ത്താവും അറസ്റ്റില്‍
കൊച്ചി: സീരിയൽ നടി അശ്വതി ബാബുവും ഭർത്താവും അറസ്റ്റിൽ. അമ്മയെയും മകനെയും വീടുകയറി ആക്രമിച്ചെന്ന പരാതിയെ തുടർന്നാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് ഞാറയ്ക്കൽ പോലീസ് അറിയിച്ചു. ലഹരിക്കേസിൽ ഉൾപ്പെടെ പ്രതിയാണ് അശ്വതി. ലഹരി ഉപയോഗിച്ചിരുന്നെന്നും അത് ഉപേക്ഷിക്കുന്നതിനായി ചികിത്സ തേടിയിരുന്നെന്നും അശ്വതി വെളിപ്പെടുത്തിയിരുന്നു. ഏതാനും ദിവസങ്ങൾക്ക് മുമ്പായിരുന്നു സുഹൃത്ത് നൗഫലുമായുള്ള ഇവരുടെ വിവാഹം. നായരമ്പലം സ്വദേശി കിഷോറിനെയും അമ്മയെയും വീടുകയറി ആക്രമിച്ചെന്ന പരാതിയിലാണ് അശ്വതിയെയും ഭർത്താവിനെയും അറസ്റ്റ് ചെയ്തിരിക്കുന്നത്. സാമ്പത്തിക തർക്കമാണ് ആക്രമണത്തിന് കാരണമെന്നാണ് വിവരം. ഭവനഭേദനം, പൊതുസ്ഥലത്ത് അസഭ്യം പറയൽ, ആയുധം ഉപയോഗിച്ചുള്ള ആക്രമണം തുടങ്ങിയ കുറ്റങ്ങൾക്കുള്ള വകുപ്പുകൾ ഇവർക്കെതിരേ ചുമത്തിയിട്ടുണ്ട്.
Read Moreകോർ കമ്മിറ്റി താത്പര്യമില്ല; രാജ്യസഭയിലേക്ക് ഒരവസരം കൂടി നല്കിയാല് സ്വീകരിക്കാമെന്ന് സുരേഷ് ഗോപി; തൃശൂരും തിരുവനന്തപുരവും ശ്രദ്ധിക്കൂവെന്ന് ബിജെപി
തിരുവനന്തപുരം: സംസ്ഥാനത്തെ ആറ് ലോക്സഭാ മണ്ഡലങ്ങളിൽ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി മുന്‍പ് സ്ഥാനാർഥികളായ സുരേഷ് ഗോപി ഉൾപ്പെടെയുള്ളവരോട് തയ്യാറെടുക്കാൻ ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശം. തിരുവനന്തപുരം, തൃശൂര്‍ ജില്ലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് സുരേഷ് ഗോപിക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ബിജെപിക്ക് നിർണായക സ്വാധീനമുള്ള തിരുവനന്തപുരം മണ്ഡലത്തില്‍ സുരേഷ് ഗോപി മത്സരിച്ചാൽ നേട്ടമുണ്ടാകുമെന്നാണ് കേന്ദ്രനേതൃത്വം കരുതുന്നത്. പത്തനംതിട്ട മണ്ഡലത്തില്‍ കുമ്മനം രാജശേഖരൻ മത്സരിപ്പിക്കണമെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ താൽപ്പര്യം. സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രനും മത്സരിക്കും. ആറ്റിങ്ങല്‍ മണ്ഡലത്തില്‍ വി.മുരളീധരനെ മത്സരിപ്പിച്ചേക്കുമെന്നും സൂചനയുണ്ട്. പ്രകാശ് ജാവദേക്കറിന്റെ നേതൃത്വത്തില്‍ ഈ മാസം 17ന് തൃശൂരില്‍ യോഗം ചേരുന്നുണ്ട്. അതേസമയം ബിജെപി സംസ്ഥാന നേതൃത്വത്തിലേക്ക് വരുന്നതിലുള്ള താൽപര്യമില്ലായ്മ സുരേഷ് ഗോപി കേന്ദ്ര നേതൃത്വത്തെ അറിയിച്ചതായി സൂചനയുണ്ട്. രാജ്യസഭയിലേക്ക് ഒരവസരം കൂടി നല്കിയാല് സ്വീകരിക്കാമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. രാജ്യസഭ അംഗമെന്ന ആറുവര്‍ഷം നാടിനായി…
Read More‘ജലീലായാല്‍ നിയമവും വകുപ്പും ബാധകമല്ലല്ലോ അല്ലേ കോയാ’ ലോകായുക്തയെ പരിഹസിച്ച് കെ ടി ജലീല്‍…
പിപിഇ കിറ്റ് അഴിമതിയാരോപണത്തില്‍ കെകെ ശൈലജയ്ക്ക് നോട്ടീസയച്ച ലോകായുക്തയെ വിമര്‍ശിച്ച് മുന്‍ മന്ത്രി കെ. ടി ജലീല്‍. ലോകായുക്തയുടെ നടപടിക്രമങ്ങളില്‍ വിവേചനമെന്ന് ധ്വനിപ്പിക്കുന്നതാണ് ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഏകപക്ഷീയമായി വിധി പറയാന്‍ മാത്രമല്ല, പ്രാഥമികാന്വേഷണം നടത്താനും നോട്ടീസ് അയയ്ക്കാനും ലോകായുക്തയ്ക്ക് അറിയാമെന്ന് മാലോകരെ അറിയിച്ചത് നന്നായെന്നു പോസ്റ്റില്‍ പറയുന്നു. ബന്ധുനിയമന വിവാദത്തില്‍ ലോകായുക്ത വിധിയെ തുടര്‍ന്നു ഒന്നാം പിണറായി മന്ത്രിസഭയില്‍നിന്നു കെ.ടി.ജലീല്‍ രാജിവച്ചിരുന്നു. സംസ്ഥാന ന്യൂനപക്ഷ വികസന കോര്പറേഷന് ജനറല്‍ മാനേജരായി കെ.ടി. ജലീല്‍ ബന്ധുവായ കെ.ടി. അദീബിനെ നിയമിച്ചത് നിയമവിരുദ്ധമാണെന്നും, മന്ത്രിസ്ഥാനത്ത് തുടരാന്‍ ജലീല്‍ യോഗ്യനല്ലെന്നുമായിരുന്നു ലോകായുക്ത ഉത്തരവ്. അബീദിന്റെ നിയമനത്തിനായി ജനറല്‍ മാനേജറുടെ വിദ്യാഭ്യാസ യോഗ്യതയില്‍ മാറ്റം വരുത്തിയതായി ലോകായുക്ത നിരീക്ഷിച്ചു. ഇതിനു പിന്നാലെയായിരുന്നു രാജി. കോവിഡ് കാലത്ത് പിപിഇ കിറ്റ് വാങ്ങിയതില്‍ അഴിമതി നടന്നുവെന്ന പരാതിയിലാണ് മുന്‍ ആരോഗ്യമന്ത്രി കെ.കെ.ശൈലജയ്ക്കു ലോകായുക്ത നോട്ടീസ്…
Read Moreതമിഴ്നാട്ടില്‍ നരബലിക്കു ശ്രമം; പോലീസുകാരനുള്‍പ്പെടെ 6 പേര് അറസ്റ്റില്‍; വീടു പൊളിച്ച് അകത്തു കയറിയ പോലീസിനെ കടിച്ചു പരിക്കേൽപ്പിച്ച് മന്ത്രവാദി
ചെന്നൈ: ഇലന്തൂർ ഇരട്ട നരബലിയുടെ ഞെട്ടലിൽ നിന്ന് കേരളം മുക്തമാകുന്നതിനു മുന്‍പേ അയൽ സംസ്ഥാനമായ തമിഴ്നാട്ടിൽ നിന്നു നരബലിക്കു ശ്രമിച്ചതായി നടുക്കുന്ന വാർത്ത പുറത്തുവരുന്നു. തിരുവണ്ണാമലയില്‍ നരബലിക്കു ശ്രമമെന്ന പരാതിയെതുടര്‍ന്ന് പോലീസുകാരനുള്‍പ്പെടെ ആറു പേര് അറസ്റ്റിൽ. പോലീസ് എത്തി വിളിച്ചിട്ടും വാതില്‍ തുറക്കാതിരുന്നതിനെത്തുടര്‍ന്ന് ജെസിബി ഉപയോഗിച്ച് വാതില്‍ പൊളിച്ചാണ് അകത്തു കയറിയത്. തിരുവണ്ണാമല ആറണി സ്വദേശി തരമണി, ഭാര്യ കാമാക്ഷി, മകനും താമ്പരത്തെ സായുധ സേന യൂണിറ്റിലെ പൊലീസുകാരനുമായ ഭൂപാൽ, മറ്റൊരു മകന് ബാലാജി, മകള്‍ ഗോമതി, മന്ത്രവാദി പ്രകാശ് എന്നിവരാണ് അറസ്റ്റിലായത്. മൂന്നു ദിവസമായി വീട് അടച്ചിട്ട് പൂജ നടത്തിയതാണു നാട്ടുകാരില്‍ സംശയം ജനിപ്പിച്ചത്. വീട്ടില്‍ നിന്ന് ഉച്ചത്തിലുള്ള കരച്ചിലും മറ്റും കേട്ടതോടെ പോലീസില്‍ പരാതി നല്കി. പൂജ മുടക്കിയാല്‍ ആത്മഹത്യ ചെയ്യുമെന്നു ഇവര്‍ ഭീഷണി മുഴക്കിയിരുന്നു.തുടര്‍ന്ന് വീടിന്റെ ഭിത്തി പൊളിച്ച് അകത്തു കയറിയ പോലീസുകാരെ…
Read More