തിരുവനന്തപുരം: ഇൻസ്റ്റഗ്രാമിൽ ദൃശ്യങ്ങൾ പങ്കുവച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയെ സമയോചിതമായ ഇടപെടലിലൂടെ പോലീസ് രക്ഷപ്പെടുത്തി. തലസ്ഥാന നഗരിയിൽ ഇന്നലെ വൈകുന്നേരം നാലോടെ ആത്മഹത്യയ്ക്കു ശ്രമിച്ച യുവതിയെ സൈബർ സെല്ലിന്റെയും കരമന ലോക്കൽ പോലീസിന്റെയും ഇടപെടലൂടെയാണ് രക്ഷപ്പെടുത്തിയത്. ഇന്നലെ രാത്രിയോടെ ഇൻസ്റ്റഗ്രാം അധികൃതർ കൊച്ചി സിറ്റി പോലീസ് കമീഷണർക്ക് കൈമാറിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണു തിരുവനന്തപുരത്ത് ആത്മഹത്യക്ക് ശ്രമിച്ച യുവതിയെ പത്ത് മിനിട്ടിനുള്ളിൽ കണ്ടെത്തിയത്. ആത്മഹത്യയ്ക്കു ശ്രമിച്ച യുവതി ഇൻസ്റ്റഗ്രാമിൽ രക്തം വാർന്നൊഴുകുന്ന ചിത്രം ഉൾപ്പെടെ അപ്ലോഡ് ചെയ്തിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഇൻസ്റ്റഗ്രാം അധികൃതർ വിവരം കൊച്ചി സിറ്റി പോലീസ് കമീഷണറെ അറിയിച്ചു. എന്നാൽ യുവതി എവിടെയാണെന്ന വിവരമുണ്ടായിരുന്നില്ല. കേരളത്തിലുള്ള ആളാണെന്ന വിവരം മാത്രമാണുണ്ടായിരുന്നത്. വിവരം ശ്രദ്ധയിൽപ്പെട്ട കമീഷണർ ഇത് എത്രയും പെട്ടെന്ന് അന്വേഷിക്കാൻ സൈബർ സെല്ലിനോട് നിർദേശിച്ചു. തുടർന്ന് കൊച്ചിൻ സൈബർ…
Read MoreCategory: Loud Speaker
സോണിയയും ജിതേന്ദ്രപ്രസാദയും ഏറ്റുമുട്ടിയപ്പോൾ സംഭവിച്ചതെന്ത് ? 22 വർഷം മുമ്പത്തെ നാടകീയസംഭവങ്ങളിലൂടെ…
ഇരുപത്തിരണ്ട് വർഷങ്ങള്‍ക്ക് മുന്‍പ് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ വിമത നേതാവ് ജിതേന്ദ്ര പ്രസാദയും സോണിയാ ഗാന്ധിയും തമ്മിലായിരുന്നു മത്സരം. നിരവധി നാടകീയ മുഹൂർത്തങ്ങള്‍ക്ക് സാക്ഷിയായ തെരഞ്ഞെടുപ്പില്‍ 98 ശതമാനം വോട്ടും നേടിയാണ് സോണിയ അധ്യക്ഷ സ്ഥാനത്തെത്തിയത്. 2000 ല്‍ സർവപ്രതാപികളായ ഗാന്ധി കുടുംബത്തെ വെല്ലുവിളിച്ചാണ് യുപിയിലെ ഷാജഹാൻപൂരില്‍ നിന്നുള്ള എം പി ജിതേന്ദ്ര പ്രസാദ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനിറങ്ങിയത്. സീതാറാം കേസരി പാര്‍ട്ടി നയിക്കുന്ന കാലത്ത് രൂക്ഷമായ പ്രശ്നങ്ങള്‍ക്ക് പരിഹാരമെന്ന നിലയിലായിരുന്നു 1998 ല്‍ സോണിയയെ അധ്യക്ഷ സ്ഥാനെത്തെത്തിച്ചത്. എന്നാല്‍ ജന്മം കൊണ്ട് ഇന്ത്യക്കാരിയല്ലാത്ത, രാഷ്ട്രീയ പരിചയമില്ലാത്ത ഒരാള്‍ നേതൃത്വത്തില്‍ എത്തുന്നതില്‍ എതിര്‍പ്പുയര്‍ന്നു. ശരത് പവാർ, പിഎ സാങ്മ, താരിഖ് അൻവർ എന്നിവർ കലാപത്തിനൊടുവില്‍ പാര്‍ട്ടി വിട്ടു. പാർട്ടിയില്‍ തന്നെ തുടർന്ന് സോണിയയുടെ ഭരണത്തെ എതിർക്കാനായിരുന്നു രാജേഷ് പൈലറ്റിന്റെയും ജിതേന്ദ്ര പ്രസാദയുടെയും തീരുമാനം. ഒടുവില്‍ അത്…
Read Moreകോവിഡും പ്രളയവും ഇവര്‍ക്ക് സുവര്‍ണ്ണകാലം! അശ്വത്ഥമാവ് വെറുമൊരു ആനയല്ല സൂത്രശാലിയായ വെള്ളാനയാണ്..
കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറുമായി തനിക്കുള്ള ബന്ധങ്ങളെ തുറന്നെഴുതിയ സ്വപ്ന സുരേഷ് തന്റെ പുസ്തകത്തിൽ അദ്ദേഹവുമൊത്തുള്ള ചിത്രങ്ങളും പങ്കുവെച്ചു. സർക്കാർ പദ്ധതികളിലൂടെ ശിവശങ്കർ കോടികൾ സമ്പാദിച്ചെന്ന് ആരോപിക്കുന്ന സ്വപ്ന മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെയും ആരോപണങ്ങൾ പുസ്തകത്തിലൂടെ ആവർത്തിച്ചു. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചതിയുടെ പത്മവ്യൂഹമെന്ന സ്വപ്നയുടെ ആത്മകഥയിലാണ് ആരോപണങ്ങളും വെളിപ്പെടുത്തലുകളും ചിത്രങ്ങളുടെ അകമ്പടിയോടെ വിവരിക്കുന്നത് .’അശ്വത്ഥമാവ് വെറുമൊരു ആനയല്ല സൂത്രശാലിയായ വെള്ളാനയാണ്. കോവിഡും പ്രളയകാലവും നാട്ടുകാർക്ക് വിഷമത്തിന്റേതായിരുന്നെങ്കിൽ ശിവശങ്കറിനും ബന്ധപ്പെട്ടവർക്കും പദ്ധതികളുടെ വിളയെടുപ്പായിരുന്നു’ സ്വപ്നയുടെ പുസ്കത്തിൽ പറയുന്നു. ഐടി ഹബ് തുടങ്ങുന്നതിനൊപ്പം തന്നെ സ്പേസ് മേഖലയിലെ സ്വാധീനം ഉറപ്പിക്കാൻ വേണ്ടിയുള്ള വീണയുടെ ആവശ്യത്തിനായി എന്റെ ഭാഷാപരിജ്ഞാനവും ബന്ധങ്ങളും ഉപയോഗിക്കാനുമായി കൂടെ നിർത്താൻ മുഖ്യമന്ത്രിയും സാറും കണ്ടെത്തിയതാണ് എന്റെ സ്പേസ്പാർക്ക് നിയമനം. മുന്തിയ ശമ്പളവും എനിക്ക് അവിടെ ഫിക്സ് ചെയ്തു. ഐടി വകുപ്പിന്റെ സുവർണ്ണകാലമായിരുന്നല്ലോ കോവിഡ് കാലം.…
Read Moreഅതിഥിത്തൊഴിലാളികള്‍ ബര്‍ത്ത് കൈയേറി! ദമ്പതിമാർക്ക് റെയിൽവേ 95,000 രൂപ നഷ്ടപരിഹാരം നൽകണം; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
പാലക്കാട്: ചെന്നൈ യാത്രയ്ക്കായി തീവണ്ടിയിൽ ബുക്ക് ചെയ്ത ബർത്ത് അതിഥിത്തൊഴിലാളികൾ കൈയേറിയ സംഭവത്തിൽ ദമ്പതിമാർക്ക് റെയിൽവേ 95,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കമ്മിഷൻ. കോഴിക്കോട് ചക്കിട്ടപ്പാറ കരിമ്പനക്കുഴിയിൽ ഡോ. നിതിൻ പീറ്റർ, ഭാര്യ ഒറ്റപ്പാലം വരോട് ‘ശ്രീഹരി’യിൽ ഡോ. സരിക എന്നിവർ നൽകിയ പരാതിയിലാണ് പാലക്കാട് ജില്ലാ ഉപഭോക്തൃ കമ്മിഷന്റെ വിധി. ദക്ഷിണറെയിൽവേ ജനറൽ മാനേജർ, തിരുവനന്തപുരം അഡീഷണൽ ഡിവിഷണൽ റെയിൽവേ മാനേജർ തുടങ്ങിയവരെ എതിർകക്ഷിയാക്കിയാണ് പരാതി. 2017 സെപ്റ്റംബർ ആറിന് പുലർച്ചെ 12.20-ന് തിരുവനന്തപുരം-ഹൗറ എക്സ്പ്രസിൽ പാലക്കാട് ജങ്ഷനിൽനിന്ന് ചെന്നൈക്ക് യാത്രചെയ്യുന്നതിനിടെയാണ് ബർത്ത് അതിഥിത്തൊഴിലാളികൾ കൈയേറിയത്. ഇവർക്ക് 69, 70 നമ്പർ ബർത്തുകളാണ് അനുവദിച്ചിരുന്നത്. പാലക്കാട് ജങ്ഷനിൽനിന്ന് ഇരുവരും വണ്ടിയിൽ കയറിയപ്പോൾ ഇവർക്ക് അനുവദിച്ച 70-ാം നമ്പർ ബർത്ത് മൂന്ന് അതിഥിത്തൊഴിലാളികൾ കൈയടക്കിയിരുന്നു. കൈവശം ടിക്കറ്റ് പരിശോധകൻ എഴുതിക്കൊടുത്ത ടിക്കറ്റുണ്ടായിരുന്നതിനാൽ തൊഴിലാളികൾ ബെർത്തിൽനിന്ന് മാറാൻ…
Read More13കാരിക്ക് വിവാഹം! മൂന്ന് ക്ഷേത്ര പൂജാരിമാര്‍ അറസ്റ്റില്‍; ക്ഷേത്രത്തിലെ ക്രമക്കേടുകളും കെടുകാര്യസ്ഥതയും സംബന്ധിച്ച് കിട്ടിയത് 19,000 ത്തോളം പരാതികള്‍
ചിദംബരം: ബാല വിവാഹം നടത്തിയെന്നാരോപിച്ച് തമിഴ്നാട്ടിലെ ചിദംബരത്തുള്ള നടരാജ ക്ഷേത്രത്തിലെ മൂന്ന് പൂജാരിമാരെ(ദീക്ഷിതര്‍) പൊലീസ് അറസ്റ്റ് ചെയ്തു. കടലൂര്‍ ജില്ലയിലെ ചിദംബരം നടരാജ ക്ഷേത്രത്തിലെ പൂജാരിമാരുടെ സെക്രട്ടറി ഹേമസബേശ ദീക്ഷിതര്‍, വിജയബാല ദീക്ഷിതര്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വിജയബാലയുടെ മകന് ജ്ഞാനശേഖരനെയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. 2021ലാണ് കേസിന് ആസ്പദമായ സംഭവം. ഹേമസബേശ ദീക്ഷിതര്‍ തന്റെ 13കാരിയായ മകളെ വിജയബാല ദീക്ഷിതരുടെ മകന് ജ്ഞാനശേഖരന് വിവാഹം കഴിച്ച് നല്‍കുകയായിരുന്നു. ജ്ഞാനശേഖരന് 17 വയസ്സ് മാത്രമാണ് പ്രായം. സംഭവം അറിഞ്ഞ സാമൂഹികക്ഷേമ വകുപ്പ് കടലൂര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. അറസ്റ്റിനെതിരെ ദീക്ഷിതര്‍ അനുകൂലികള്‍ പ്രതിഷേധം നടത്തിയിരുന്നെങ്കിലും അല്പസമയത്തിന് ശേഷം അവര്‍ അത് പിന്‍വലിച്ചു. ദീക്ഷിതര്‍ തങ്ങള്‍ ഒരു മതവിഭാഗമാണെന്ന് അവകാശപ്പെടുന്നവരാണ്. ചിദംബരം നടരാജര്‍ ക്ഷേത്രത്തിന്റെ ഭരണവും നടത്തിപ്പ് ചുമതലയും ഇവര്‍ക്കാണ്. അടുത്തിടെ ഹിന്ദു ചാരിറ്റബിള്‍ ആന്‍ഡ് എന്‍ഡോവ്മെന്റ്…
Read Moreസാമ്പത്തിക ക്രമക്കേട് ആരോപണത്തില്‍ പി കെ ശശിയ്ക്ക് ലോക്കല്‍ കമ്മിറ്റിയുടെ പിന്തുണ ! പരാതി മാധ്യമങ്ങളില്‍ ചര്‍ച്ചയാക്കിയ ലോക്കല്‍ കമ്മിറ്റിയംഗത്തിനെതിരേ നടപടി എടുത്തേക്കും…
സാമ്പത്തിക ക്രമക്കേട് ആരോപണത്തില്‍ പി.കെ ശശിയ്ക്ക് പിടിവള്ളിയായി ലോക്കല്‍ കമ്മിറ്റിയുടെ പിന്തുണ. ഇതേത്തുടര്‍ന്ന് ശശിയ്ക്കെതിരേ അന്വേഷണം വേണമോ എന്ന കാര്യം ആലോചനയ്ക്കു വെച്ചിരിക്കുകയാണ്. മണ്ണാര്‍ക്കാട് ഏരിയാ കമ്മറ്റി യോഗത്തില്‍ ശശിക്കെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു.എന്നാല്‍ ലോക്കല്‍ കമ്മിറ്റി യോഗത്തിലെ ഭൂരിഭാഗം പേരും ശശിയെ പിന്തുണതോടെയാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്. യൂണിവേഴ്സല്‍ കോപ്പറേറ്റീവ് കോളജിന്റെ ഓഹരി വാങ്ങിയതിലൂടെ സിപിഎം നിയന്ത്രണത്തിലുള്ള ആറു ബാങ്കുകള്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്നു എന്നാണ് പ്രധാന പരാതി. സിപിഎം നേതൃത്വത്തെ അറിയിക്കാതെ സ്വന്തം ഇഷ്ട്ടപ്രകാരമാണ് പി.കെ ശശി എല്ലാ ഇടപാടുകളും നടത്തിയത്. സഹകരണ സ്ഥാപനങ്ങളില്‍ ഇഷ്ടക്കാരെ നിയമിച്ചു തുടങ്ങിയ പരാതികളാണ് മണ്ണാര്‍ക്കാട് ഏരിയ കമ്മറ്റിയിലും, മണ്ണാര്‍ക്കാട് ലോക്കല്‍ കമ്മറ്റിയിലും ചര്‍ച്ച ചെയ്തത്. സാമ്പത്തിക ഇടപാടില്‍ ശശിക്ക് ജാഗ്രത കുറവുണ്ടായെന്നും വിഷയം അന്വേഷിക്കണമെന്നും ഏരിയ കമ്മറ്റിയില്‍ അഭിപ്രായം ഉയര്‍ന്ന് വന്നു. സഹോദരിയുടെ മകനും ഭാര്യയ്ക്കും ജോലി നല്‍കിയെന്നാണ്…
Read Moreഹിന്ദുക്കള്‍ ഒരു വിവാഹം കഴിക്കും മൂന്നു വെപ്പാട്ടിമാരെ കൊണ്ടു നടക്കും ! കടുത്ത വര്‍ഗീയ പരാമര്‍ശവുമായി AIMIM നേതാവ്…
രാജ്യത്ത് നിലനില്‍ക്കുന്ന മതസൗഹാര്‍ദം തകര്‍ക്കുന്ന വര്‍ഗീയ പരാമര്‍ശം നടത്തിയ ഉത്തര്‍പ്രദേശിലെ ഓള് ഇന്‍ഡ്യ മജ്ലിസ് ഇത്തിഹാദുല്‍ മുസ്ലിമീന് (AIMIM) അധ്യക്ഷന്‍ ഷൗക്കത്ത് അലിക്കെതിരെ യുപി പോലീസ് കേസെടുത്തു. വെള്ളിയാഴ്ച സംഭാലില്‍ നടന്ന റാലിയിലാണ് ഇയാള്‍ വിവാദ പരാമര്‍ശം നടത്തിയത്. അലിയുടെ വാക്കുകള്‍ ഇങ്ങനെ…832 വര്‍ഷം മുസ്ലീങ്ങളാണ് ഹിന്ദുക്കളെ ഭരിച്ചത്. അന്നെല്ലാം ഇവര്‍ ‘ജി ഹുസൂര്‍’ എന്ന് പറഞ്ഞ് കൈയ്യും കെട്ടി നില്ക്കുമായിരുന്നു. മുസ്ലീങ്ങള്‍ എത്ര വിവാഹം കഴിച്ചാലും, എല്ലാ ഭാര്യമാരേയും ബഹുമാനിക്കാറുണ്ട്. പക്ഷേ ഹിന്ദുക്കള്‍ ഒരാളെ വിവാഹം കഴിക്കും, എന്നിട്ട് മൂന്ന് വെപ്പാട്ടികളും വയ്ക്കും. ഹിന്ദുക്കള്‍ ഭാര്യമാരേയും ബഹുമാനിക്കില്ല, വെപ്പാട്ടികളേയും ബഹുമാനിക്കില്ല. ബിജെപി ദുര്‍ബലമാകുമ്പോഴെല്ലാം അതിന്റെ നേതാക്കള്‍ മുസ്ലീങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഉയര്‍ത്തുന്നുണ്ടെന്നും അദ്ദേഹം പറയുന്നു. ചിലപ്പോള്‍, അവര്‍ പറയും, മുസ്ലിംകള്ക്ക് ധാരാളം കുട്ടികളുണ്ടെന്നും രണ്ടോ മൂന്നോ തവണ വിവാഹം കഴിക്കുന്നുവെന്നും … അതെ, ഞങ്ങള്‍ രണ്ടുതവണ…
Read Moreകോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്; സംസ്ഥാനത്ത് അടിയൊഴുക്കിന് സാധ്യത; ഗ്രൂപ്പുകൾക്ക് ആശങ്ക; തോറ്റാലും തരൂരിന് നേട്ടം…
കോഴിക്കോട്: എഐസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് ഇന്നു നടക്കുന്ന തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് അടിയൊഴുക്കിനു സാധ്യത. കോണ്‍ഗ്രസിലെ എല്ലാ ഗ്രൂപ്പുകളും ആശങ്കയോടെയാണ് തെരഞ്ഞെടുപ്പിനെ വീക്ഷിക്കുന്നത്. കേരത്തില്‍ നിന്ന് മത്സരിക്കുന്ന ശശി തരൂരിന് അനുകൂലമായ അടിയൊഴുക്കാണ് രാഷ്ട്രീയ നിരീക്ഷകര്‍ പ്രതീക്ഷിക്കുന്നത്. മല്ലികാര്‍ജുന്‍ ഖാര്‍ഗേയാണ് എതിര്‍സ്ഥാനാര്‍ഥി. ഇന്നു രാവിലെ പത്തിനാരംഭിച്ച വോട്ടെടുപ്പ് തിരുവനന്തപുരത്തെ കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനില്‍ പുരോഗമിക്കുകയാണ്. വൈകിട്ട് നാലു വരെയാണ് പോളിംഗ്. കേരളത്തില്‍നിന്ന് 305 പേരാണ് വോട്ടര്‍മാര്‍. സമൂഹമാധ്യമങ്ങളും യുവജന സമൂഹവും ശശി തരൂരിന് അനുകൂലമായി നിലയുറപ്പിച്ചതാണ് പരമ്പരാഗത ഗ്രൂപ്പുകളില്‍ ആശങ്ക ശക്തിപ്പെടാന്‍ കാരണം. ശരി തരൂരിന് അനുകൂലമായി ആദ്യം സംഘടിത നീക്കം നടന്നത് കോഴിക്കോട് ജില്ലയിലാണ്. എം.കെ. രാഘവന് എം പി, മുന്‍ ഡിസിസി പ്രസിഡന്റ് കെ.സി അബു, ഐ ഗ്രൂപ്പ് നേതാവ് എന്‍.കെ. അബ്ദു റഹിമാന്‍, ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തനായ കെ. ബാലകൃഷ്ണന് കിടാവ് എന്നിവരടക്കമുള്ള നേതാക്കളാണ്…
Read Moreകോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്; മത്സരം ആറാം തവണ; മഹാത്മാഗാന്ധിയുടെയും നെഹ്റുവിന്റെയും സ്ഥാനാർഥികൾ തോറ്റ ചരിത്രമുണ്ട്
ന്യൂഡൽഹി: 137 വർഷത്തെ ചരിത്രമുള്ള കോൺഗ്രസ് പാർട്ടിയുടെ അധ്യക്ഷസ്ഥാനത്തേക്കു മത്സരം നടക്കുന്നത് ആറാം തവണ. 1939, 1950, 1977,1997, 2000 വർഷങ്ങളിലാണ് ഇതിനു മുന്‍പു മത്സരം നടന്നത്. 1939ൽ മഹാത്മാഗാന്ധിയുടെ സ്ഥാനാർഥിയായിരുന്ന പി. സീതാരാമയ്യ, നേതാജി സുഭാഷ് ചന്ദ്രബോസിനോടു പരാജയപ്പെട്ടു. സ്വാതന്ത്ര്യത്തിനുശേഷം 1950ൽ നടന്ന തെരഞ്ഞെടുപ്പിൽ പുരുഷോത്തം ദാസ് ടാണ്ഡനും ആചാര്യ കൃപലാനിയും മത്സരിച്ചു. സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ അനുയായിയായ ടാണ്ഡൻ, അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ സ്ഥാനാർഥിയായ കൃപലാനിയെ തോൽപ്പിച്ചു. 1977ൽ ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയെത്തുടർന്ന് ദേവ്കാന്ത് ബറുവ അധ്യക്ഷസ്ഥാനം രാജിവച്ചു. തുടർന്നു നടന്ന തെരഞ്ഞെടുപ്പിൽ കെ. ബ്രഹ്മാനന്ദ റെഡ്ഢി അധ്യക്ഷനായി. സിദ്ധാർഥ ശങ്കർ റേ, കരൺ സിംഗ് എന്നിവരെയാണു റെഡ്ഢി പരാജയപ്പെടുത്തിയത്.20 വർഷത്തിനുശേഷം 1997ൽ നടന്ന തെരഞ്ഞെടുപ്പിൽ സീതാറാം കേസരി കോൺഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു. ത്രികോണ മത്സരത്തിൽ ശരദ് പവാറിനെയും രാജേഷ് പൈലറ്റിനെയുമാണ്…
Read Moreകാന്‍സര്‍ ഭേദമാക്കാന്‍ മന്ത്രവാദം; രോഗിയായ സ്ത്രീയെ കബളിപ്പിച്ച് തട്ടിച്ചത് 4ലക്ഷം രൂപ; രോഗം കുറഞ്ഞില്ലെന്ന് പറഞ്ഞപ്പോൾ മന്ത്രവാദം നടത്തി ശരീരം തളര്‍ത്തുമെന്ന് ഭീഷണിയും
പത്തനംതിട്ട: പൂജനടത്തി, കാന്‍സര്‍ ഭേദമാക്കാമെന് വിശ്വസിപ്പിച്ച് നാലുലക്ഷം രൂപ വാങ്ങി തട്ടിപ്പുനടത്തിയ മന്ത്രവാദിയെ പിടികൂടി. തണ്ണിത്തോട് തേക്കുതോട് സ്വദേശി കാന്നി മഞ്ഞക്കടമ്പ് മാടത്തേത്ത് താമസിച്ചുവരുന്ന ബാലനാ(53)ണ് കോന്നി പോലീസിന്റെ പിടിയിലായത്. ഐരവണ്‍ സ്വദേശിനിയെയാണ് ഇയാള്‍ പറഞ്ഞുവിശ്വസിപ്പിച്ച ശേഷം പണം തട്ടി പറ്റിച്ചത്. കഴിഞ്ഞ ഏപ്രിലിലാണ് ബാലന്റെ വീട്ടില്‍ വച്ച് പൂജകള്‍ നടത്തിയത്. തുടര്‍ന്ന്, ഇയാള്‍ നാലു ലക്ഷം രൂപ കൈപ്പറ്റുകയായിരുന്നു. അസുഖം ഭേദമാകാത്തതിനാല്‍ ഇവര്‍ പണം തിരികെ ചോദിച്ചപ്പോള്‍, മന്ത്രവാദം നടത്തി ശരീരം തളര്‍ത്തിക്കളയുമെന്ന് ഭയപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. സുഖമില്ലാതെ വീട്ടില്‍ കഴിഞ്ഞുവന്ന സ്ത്രീയുടെ പരാതി പ്രകാരം, കോന്നി പോലീസ് വീട്ടിലെത്തി വിശദമായ മൊഴിവാങ്ങി കേസെടുക്കുകയായിരുന്നു. വിശ്വാസവഞ്ചനയ്ക്കും ആഭിചാരക്രിയ നടത്തി കബളിപ്പിച്ചതിനുമാണ് കേസെടുത്തത്. ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്റെ നിര്‍ദേശത്തെതുടര്‍ന്ന്, കോന്നി ഡിവൈഎസ്പി കെ. ബൈജുകുമാറിന്റെ മേല്‍നോട്ടത്തില്‍ അന്വേഷണം ഊര്‍ജിതപ്പെടുത്തുകയും, പ്രതിയെ പിടികൂടുകയും ചെയ്തു.…
Read More