റെനീഷ് മാത്യുകണ്ണൂർ: ഓഗസ്റ്റ് 15 ന് വീട്ടിൽ ദേശീയ പതാക ഉയർത്താത്ത മോട്ടോർ വാഹന വകുപ്പിലെ 56 ജീവനക്കാർക്കെതിരേ മെമ്മോ നല്കി ട്രാൻസ്പോർട്ട് കമ്മീഷ്ണർ. സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ ഓഫീസിൽ നേരിട്ട് ദേശീയ പതാക ഉയർത്തൽ ചടങ്ങിൽ പങ്കെടുക്കാൻ സാധിക്കാത്ത ഉദ്യോഗസ്ഥർ വീട്ടിൽ പതാക ഉയർത്തി ഫോട്ടോ ട്രാൻസ്പോർട്ട് കമ്മീഷണർക്ക് വാട്സ് ആപ്പിൽ അയച്ചുകൊടുക്കണമെന്ന് നിർദേശമുണ്ടായിരുന്നു. എന്നാൽ, ഓഫീസിലെ പതാക ഉയർത്തൽ ചടങ്ങിൽ പങ്കെടുക്കുകയോ വീട്ടിൽ പതാക ഉയർത്തിയ ഫോട്ടോ അയച്ചുകൊടുക്കുകയും ചെയ്യാത്ത 56 പേർക്കാണ് ട്രാൻസ്പോർട്ട് കമ്മീഷണർ എസ്. ശ്രീജിത്ത് നോട്ടീസ് നൽകിയിരിക്കുന്നത്. കമ്മീഷണറുടെ നിർദേശത്തിന്റെ ലംഘനമായിട്ടാണ് ഇത് കണക്കാക്കിയിരിക്കുന്നത്. 15 ദിവസത്തിനുള്ളിൽ വിശദീകരണം നൽകണമെന്നാണ് ജീവനക്കാർക്ക് നൽകിയിരിക്കുന്ന നിർദേശം. വിശദീകരണം തൃപ്തികരമല്ലെങ്കിൽ തുടർ നടപടികൾ സ്വീകരിക്കുമെന്ന് നിർദേശമുണ്ട്. നോട്ടീസ് കിട്ടിയവരിൽ സീനിയർ സൂപ്രണ്ട് മുതലുള്ളവരുണ്ട്. കമ്മീഷണറുടെ നോട്ടീസിനെതിരേ മോട്ടോർ വാഹന വകുപ്പിലും പ്രതിഷേധം വ്യാപകമാണ്.
Read MoreCategory: Loud Speaker
മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ പിൻതുണച്ച് ഏ.കെ ആന്റണി; മകന്റെ പിന്തുണ തരൂരിന്; അനിലിന് നന്ദിയറിയിച്ച് ശശി തരൂര്‍
തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ തനിക്ക് പിന്തുണയുമായി എത്തിയ അനില്‍.കെ.ആന്റണിക്ക് നന്ദിയറിയിച്ച് ശശി തരൂര്‍. ഫേസ്ബുക്കിലൂടെയാണ് എ.കെ.ആന്റണിയുടെ മകനും കെപിസിസിയുടെ സോഷ്യല്‍ മീഡിയ കണ്‍വീനറുമായ അനില്‍ ആന്റണിക്ക് തരൂര്‍ നന്ദി പറഞ്ഞത്. നേരത്തെ, തരൂര്‍ മുന്നോട്ടുവയ്ക്കുന്ന ആശയം കോണ്‍ഗ്രസിന്റെ വീണ്ടെടുപ്പിന് അനിവാര്യമാണെന്നും അദ്ദേഹത്തിന്റെ സ്ഥാനാര്‍ഥിത്വം മാറ്റത്തിന്റെ സന്ദേശമാണെന്നും അനില്‍ അഭിപ്രായപ്പെട്ടിരുന്നു. തരൂരിന്റെ എതിര് സ്ഥാനാര്‍ഥിയായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ നിര്‍ദേശിച്ചവരില്‍ ഒന്നാമനായി എ.കെ.ആന്റണി ഒപ്പിട്ടതിന് പിന്നാലെയാണ് താന്‍ തരൂരിനൊപ്പമാണെന്ന് അനില്‍ ആന്റണി വ്യക്തമാക്കിയത്.
Read Moreദൃശ്യം-200..! യുവനടിമാര്‍ക്ക് നേരേ ലൈംഗികാതിക്രമം ; ‘ അന്വേഷണത്തില്‍ പോലീസിന് മുന്നില്‍ കടമ്പകള്‍ ഏറെ
സ്വന്തം ലേഖകന്‍ കോഴിക്കോട്: കോഴിക്കോട് ഹൈലൈറ്റ് മാളില്‍ യുവനടിമാര്ക്കെതിരേയുള്ള ലൈംഗിക അതിക്രമവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ പോലീസിന് മുന്നില്‍ കടമ്പകള്‍ ഏറെ. സംഭവസമയത്തെ ദൃശ്യങ്ങള്‍ മാത്രമാണ് പോലീസിനെ കേസില്‍ മുന്നോട്ടു നയിക്കാന്‍ സഹായകമായിട്ടുള്ളത്. മാള്‍ പരിസരത്തുമാത്രം ഇരുന്നൂറിലധികം കാമറകളാണുള്ളത്. ഇതിലെ ദൃശ്യങ്ങള്‍ മുഴുവനായി പരിശോധിക്കുക എന്നത് പോലീസിനെ സംബന്ധിച്ചിടത്തോളം വെല്ലുവിളിയാണ്. മാത്രമല്ല രാത്രിയിലാണ് അക്രമമുണ്ടായത് എന്നതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. എങ്ങനെ കണ്ടെത്തുംമാളിന് ഉള്ളില്‍ നല്ല രീതിയില്‍ തന്നെ വെളിച്ചമുണ്ടായിരുന്നുവെങ്കിലും പുറത്തെ കാമറകളിലെ ദൃശ്യങ്ങളുടെ സ്ഥിതി അങ്ങനെ അല്ലെന്നാണ് പോലീസ് നല്കുന്ന സൂചന. സംഭവസമയത്ത് ഉണ്ടായിരുന്ന ഫോട്ടോഗ്രാഫര്മാരില്നിന്നു ദൃശ്യങ്ങള്‍ ശേഖരിച്ചും അന്വേഷണം നടത്താനാണ് തീരുമാനം. ആളെ മനസിലായാല്‍ തന്നെ ഇയാളെ എങ്ങിനെ കണ്ടെത്തുമെന്നതും മറ്റൊരുവെല്ലുവിളിയാണ്. സംഭവം വലിയ രീതിയില്‍ വാര്‍ത്തയായതോടെ ഇയാള്‍ മുങ്ങാനുള്ള സാധ്യതയും പോലീസ് കാണുന്നു. മേൽവിലാസം അറിയില്ലമാളില് എത്തുന്നവരുടെ മേല്‍വിലാസം അറിയാനുള്ള സംവിധാനം നിലവിലില്ല. അതേസമയം അക്രമം…
Read Moreപോപ്പുലർ ഫ്രണ്ടിന് തുർക്കിയിലെ ജിഹാദി സംഘടനയുമായി ബന്ധം; അൽഖ്വയ്ദയ്ക്ക് ആയുധമെത്തിക്കുന്നത് ജിഹാദി സംഘടന; നേതാക്കൾക്ക് ജിഹാദി സംഘം ആതിഥേയത്വം വഹിച്ചു
ന്യൂഡല്‍ഹി: കേന്ദ്രസർക്കാർ നിരോധനം ഏർപ്പെടുത്തിയ പോപ്പുലർ ഫ്രണ്ടിന് തുര്‍ക്കിയിലെ ജിഹാദി സംഘടനയുമായി അടുത്തബന്ധമുണ്ടെന്ന് അന്വേഷണ ഏജന്‍സികള്‍. സിറിയയില്‍ പ്രവർത്തിക്കുന്ന ഭീകരസംഘടനയായ അല്‍ഖ്വയ്ദയ്ക്ക് ആയുധമെത്തിച്ചു കൊടുക്കുന്ന സംഘമാണിത്.പോപ്പുലര്‍ ഫ്രണ്ടിന്റെ തലപ്പത്ത് പ്രവര്‍ത്തിച്ച പ്രൊഫ. പി. കോയ, ഇ.എം. അബ്ദുള്‍ റഹിമാന്‍ എന്നിവര്‍ക്ക് തുര്‍ക്കിയിലെ ജിഹാദി സംഘം ആതിഥേയത്വം വഹിച്ചതായും അന്വേഷണ ഏജൻസികൾ കണ്ടെത്തിയിട്ടുണ്ട്. തുർക്കിയിൽ സന്നദ്ധപ്രവർത്തനങ്ങൾ നടത്തുന്ന മനുഷ്യാവകാശ സംഘടനയെന്നു സ്വയം വിശേഷിപ്പിക്കെടുന്ന ഐഎച്ച്എച്ചുമായാണ് പോപ്പുലര്‍ ഫ്രണ്ട് ബന്ധംപുലര്‍ത്തിയിരുന്നത്. സിറിയയിലെ അല്‍ഖ്വയ്ദ അനുബന്ധ ജിഹാദി സംഘടനകള്‍ക്ക് തുർക്കിയിലെ ഈ സംഘടന 2014-ല്‍ ആയുധം നൽകിയിരുന്നതായി വ്യക്തമായിട്ടുണ്ട്. തുര്‍ക്കിയിലെ മുന്‍ ധനമന്ത്രി ബെരാത് അല്‍ബയ്റാക് പ്രസിഡന്റിന്റെ മരുമകന് അയച്ച ഇ മെയിലുകളിൽ ഐഎച്ച്എച്ച് ബന്ധത്തെക്കുറിച്ച് വ്യക്തമാക്കുന്നുണ്ട്.
Read Moreഇന്ന് ഓർമിക്കാൻ..! ബിവറേജസ് ഔട്ട്ലറ്റുകൾ ഇന്ന് നേരത്തെ അടയ്ക്കും; ഇനി തുറക്കുന്നത് ഒക്ടോബർ മൂന്നിന്
തിരുവനന്തപുരം: ഇന്ന് വൈകുന്നേരം ഏഴിന് അടയ്ക്കുന്ന ബിവറേജസ് ഔട്ട്ലെറ്റുകള് ഇനി തുറക്കുന്നത് ഒക്ടോബർ മൂന്നിന്. അര്‍ധവാര്‍ഷിക കണക്കെടുപ്പായതിനാലാണ് ഇന്ന് നേരത്തെ അടയ്ക്കുന്നത്. ഒക്ടോബര്‍ ഒന്ന്, രണ്ട് തീയതികളില്‍ ബിവറേജസ് ഔട്ട്ലെറ്റുകള് അടഞ്ഞുകിടക്കും. എല്ലാ മാസവും ഒന്നിന് ബിവറേജസ് ഔട്ട്ലെറ്റുകള്‍ക്ക് അവധിയാണ്. ഒക്ടോബര്‍ രണ്ടിന് ഗാന്ധി ജയന്തി ആയതിനാല്‍ അന്നും ബിവറേജസ് അടഞ്ഞുകിടക്കും. ഒക്ടോബര്‍ മൂന്നു മുതല്‍ ബിവറേജസ് തുറന്നു പ്രവര്‍ത്തിക്കുന്നതാണ്.
Read Moreരാഹുൽ ഗാന്ധിക്കെതിരായ വ്യാജ വീഡിയോ: സംവിധായകൻ അശോക് പണ്ഡിറ്റിനെതിരെ കോൺഗ്രസിന്റെ പരാതി
ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വ്യാജ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ച സംഭവത്തിൽ ബോളിവുഡ് സംവിധായകൻ അശോക് പണ്ഡിറ്റിനെതിരെ പാർട്ടി പരാതി നൽകി. ഒരു ക്ഷേത്രത്തിലെ ചടങ്ങിനിടെ രാഹുൽ ഗാന്ധി വിഗ്രഹത്തിന് മുന്പിൽ ആരതി ഉഴിയാൻ വിസമ്മതിച്ചെന്ന നിലയിലുള്ള വ്യാജ വീഡിയോ ആണ് പണ്ഡിറ്റ് പങ്കുവെച്ചത്. പൂണൂൽധാരിയായ രാഹുൽ ആരതി ഉഴിയാൻ വിസമ്മതിക്കുന്നതിന്റെ കാരണം എന്താണെന്ന് വ്യക്തമാണെന്നും പണ്ഡിറ്റ് കുറിച്ചിരുന്നു. 2017-ൽ രാജസ്ഥാനിൽ നടന്ന സംഭവത്തിന്റെ എഡിറ്റ് ചെയ്ത വീഡിയോ ആണിതെന്നും രാഹുൽ ആരതി പൂജയിൽ പങ്കെടുത്തിരുന്നുവെന്നും കോൺഗ്രസ് വ്യക്തമാക്കി. ദുർഗാദേവിയെ അപമാനിക്കുന്നത് പണ്ഡിറ്റ് ആണെന്നും മതവികാരം വ്രണപ്പെടുത്താനുള്ള ആസൂത്രിത ശ്രമം ഇയാൾ നടത്തിയെന്നും പാർട്ടി അറിയിച്ചു.
Read Moreഎകെജി സെന്റർ ആക്രമണം; പടക്കമെറിയാൻ എത്തിയ ഡിയോ സ്കൂട്ടർ കണ്ടെത്തി; യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി സുഹൈല്‍ ഷാജഹാൻ ഒളിവിൽ
തിരുവനന്തപുരം: എകെജി സെന്റര്‍ ആക്രമണക്കേസിലെ പ്രതി ജിതിന് ഉപയോഗിച്ച ഡിയോ സ്കൂട്ടര്‍ കണ്ടെത്തി. കഠിനംകുളത്ത് നിന്നും ക്രൈംബ്രാഞ്ചാണ് സ്കൂട്ടര്‍ കണ്ടെത്തിയത്. യൂത്ത് കോൺഗ്രസ് നേതാവിന്റെ ഡ്രൈവർ സുധീഷിന്റേതാണ് സ്കൂട്ടർ. സംഭവവുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി സുഹൈല്‍ ഷാജഹാൻ ഒളിവിലാണ്. സുഹൈലിന്റെ സഹോദരന്റെ വീട്ടില്‍ നിന്നുമാണ് സ്കൂട്ടര്‍ കണ്ടെത്തിയത്. ക്രൈംബ്രാഞ്ചിന്റെ തിരുവനന്തപുരത്തെ ഓഫീസിലേക്ക് സ്കൂട്ടര്‍ കൊണ്ടുപോയി.
Read Moreവെടിയുണ്ട പൊട്ടിയത് ആരുടെ തോക്കിൽ നിന്ന് ; മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവത്തിൽ നേവി കൈമാറിയ തോക്കുകൾ വിദഗ്ധ പരിശോധനയ്ക്ക്
കൊച്ചി: കടലിൽ മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവത്തിൽ നാവിക പരിശീലന കേന്ദ്രത്തിൽ നിന്ന് കൈമാറിയ ഇൻസാസ് വിഭാഗത്തിൽപ്പെട്ട 12 തോക്കുകൾ വിദഗ്ധ പരിശോധനയ്ക്ക് അയച്ചു. കോസ്റ്റൽ പോലീസ് ഈ തോക്കുകൾ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയിരുന്നു. ഇവയാണ് ഇന്നലെ തിരുവനന്തപുരത്തെ ഫോറൻസിക് ലബോറട്ടറിയിലേക്ക് പരിശോധനയ്ക്കായി അയച്ചിരിക്കുന്നത്. ഇവയുടെ പരിശോധനാഫലം കേസിൽ നിർണായകമാകും. അതേസമയം സംഭവദിവസം ഐഎൻഎസ് ദ്രോണാചാര്യയിലുണ്ടായിരുന്ന നേവി ഉദ്യോഗസ്ഥരുടെ മൊഴിയെടുപ്പ് തുടരുകയാണ്. ഇതുവരെ 15 ഉദ്യോഗസ്ഥരുടെ മൊഴിയാണ് കോസ്റ്റൽ പോലീസ് രേഖപ്പെടുത്തിയത്. 80 നേവി ഉദ്യോഗസ്ഥരാണ് പരിശീലനത്തിന് ഉണ്ടായിരുന്നത്. വരുംദിവസങ്ങളിലും മൊഴിയെടുപ്പ് തുടരും. സംഭവദിവസം എത്ര ആയുധങ്ങൾ ഉപയോഗിച്ചു, എത്ര തവണ വെടിയുതിർത്തു, ഉന്നം തെറ്റിയിട്ടുണ്ടോ, സ്വീകരിച്ച മുൻകരുതൽ എന്തൊക്കെയാണ് എന്നീ വിവരങ്ങളാണ് ചോദിച്ചറിയുന്നത്. മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങുന്നതിനിടെ ഏഴിന് ഉച്ചക്ക് 12ഓടെയാണ് അൽറഹ്മാൻ എന്ന വള്ളത്തിലെ തൊഴിലാളി ആലപ്പുഴ അന്ധകാരനഴി സ്വദേശി മണിച്ചിറയിൽ സെബാസ്റ്റ്യൻ(70)…
Read Moreയാത്രക്കാരുടെ ശ്രദ്ധയ്ക്ക്… പൂജാ അവധി തിരക്കിൽ റെയിൽവേയുടെ പിടിച്ചുപറി; ബർത്ത് ടിക്കറ്റ് നിരക്ക് മൂന്നിരട്ടി കൂട്ടി
കൊച്ചി: പൂജാ അവധി തിരക്കിൽ യാത്രക്കാരെ കൊള്ളയടിച്ച് റെയിൽവേ. പ്രീമിയം തത്കാലിന്റെ പേരിലാണ് പിടിച്ചുപറി. കേരളത്തിലേക്കും ബംഗളൂരുവിലേക്കുമുള്ള എട്ടു ട്രെയിനുകളിൽ ഫ്ളക്സി നിരക്ക് നടപ്പാക്കി. ഒരു ബർത്തിന് മൂന്നിരട്ടി തുക നൽകണം. യശ്വന്ത്പുര-കണ്ണൂർ എക്സ്പ്രസിൽ (16527) 370 രൂപയുള്ള സ്ലീപ്പറിന് 1,110 രൂപയായി. ബംഗളൂരു-തിരുവനന്തപുരം (16526) വണ്ടിയിൽ 435 രൂപയുടെ സ്ലീപ്പറിന് 1,370 രൂപയും 1,685 രൂപയുടെ സെക്കൻഡ് എസിക്ക് 5,150 രൂപയുമായി. യശ്വന്ത്പുര- കണ്ണൂർ എക്സ്പ്രസിൽ (16527) 144 സ്ലീപ്പർ ബർത്താണ് പ്രീമിയം തത്കാലിലേക്ക് മാറ്റിയത്. തേർഡ് എസിയിൽ 30 ബർത്ത് ഫ്ളെക്സി നിരക്കിലാക്കി. മറ്റു ട്രെയിനുകളിലെ പ്രീമിയം തത്കാൽ ക്വാട്ട: കണ്ണൂർ-യശ്വന്ത്പുര (16528) 90 സ്ലീപ്പർ. ബംഗളൂരു-കന്യാകുമാരി (16526) 95 സ്ലീപ്പർ, 65 തേർഡ് എ.സി. കന്യാകുമാരി-ബംഗളൂരു (16525) 97 സ്ലീപ്പർ, 44 തേർഡ് എ.സി. എറണാകുളം-ബംഗളൂരു (12683) 132 സ്ലീപ്പർ, കൊച്ചുവേളി-യശ്വന്ത്പുര ഗരീബ്…
Read Moreപോപ്പുലർ ഫ്രണ്ട് നിരോധനത്തിൽ നടപടി തുടങ്ങി; നേതാക്കളുടെ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിക്കും ; സാമൂഹിക മാധ്യമങ്ങളിലെ പ്രതിഷേധങ്ങളും നിരീക്ഷിക്കുന്നു
തിരുവനന്തപുരം: കേന്ദ്രസർക്കാർ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ച് ഉത്തരവിറക്കിയതിനു പിന്നാലെ കര്‍ശനനടപടികളുമായി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. ആഭ്യന്തര സെക്രട്ടറിയാണ് ഉത്തരവിറക്കിയത്. നടപടികള്‍ സംബന്ധിച്ച വിശദമായ സർക്കുലർ ഡിജിപി ഉടന്‍ പുറത്തിറക്കും. കളക്ടര്‍മാര്‍ക്കും ജില്ലാ പോലീസ് മേധാവികൾക്കുമാണ് സംസ്ഥാനത്ത് തുടർനടപടികൾക്കുള്ള അധികാരം നല്‍കിയിരിക്കുന്നത്. പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കും. കൂടാതെ പോപ്പുലര്‍ ഫ്രണ്ടിന്റെയും അനുബന്ധ സംഘടനകളുടെയും ഓഫീസുകള്‍ മുദ്രവയ്ക്കും. ഇന്നുതന്നെ ഓഫീസുകള്‍ പൂട്ടി സീല്‍ ചെയ്യുമെന്നാണറിയുന്നത്. കോഴിക്കോട് സംസ്ഥാന സമിതി ഓഫീസ്, ആലപ്പുഴ മണ്ണഞ്ചേരി, തിരുവനന്തപുരം, മണക്കാട്, പട്ടാമ്പി, പന്തളം, ആലുവ, അടൂര്‍, കണ്ണൂര്‍, തൊടുപുഴ, തൃശൂര്‍, കരുനാഗപ്പള്ളി, മലപ്പുറം, മാനന്തവാടി, കാസര്‍ഗോഡ് തുടങ്ങിയ സ്ഥലങ്ങളിലെ ഓഫീസുകളാണ് ആദ്യഘട്ടത്തില്‍ പൂട്ടുന്നത്. നിരോധനത്തിനുശേഷമുള്ള തുടർനടപടികൾ മിക്ക സംസ്ഥാനങ്ങളിലും ഇന്നാരംഭിക്കും. പോപ്പുലർ ഫ്രണ്ടിന്റെ ഓഫീസുകൾ അടക്കമുള്ള മേഖലകളിൽ നിരീക്ഷണം തുടരും. നിരോധനത്തിനുശേഷം പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ പ്രവർത്തനങ്ങളും സാമൂഹിക മാധ്യമങ്ങളിലെ…
Read More