കോട്ടയം: ശമ്പളം കിട്ടാത്തതിനെതിരേ ഡിപ്പോയ്ക്കു മുന്നില്‍ പിഞ്ചു കുഞ്ഞുള്‍പ്പെടെയുള്ള കുടുംബവുമായി കെഎസ്ആര്‍ടിസി കണ്ടക്ടര്‍മാരുടെ പ്രതിഷേധം. കോട്ടയം ഡിപ്പോയ്ക്കു മുന്നില്‍ ഇന്നലെ രാവിലെയാണു സമരം അരങ്ങേറിയത്. ഡിപ്പോയിലെ കണ്ടക്ടറായ മാങ്ങാനം സ്വദേശി വൈശാഖും ഭാര്യ രേഖ, മക്കളായ ദേവദര്‍ശന്‍, ദേവദര്‍ശിനി എന്നിവരും മറ്റൊരു കണ്ടക്ടറായ അതിരമ്പുഴ സ്വദേശിയായ ആമോലും കൈക്കുഞ്ഞുമായി ഭാര്യ ജിന്‍സിയും സമരത്തില്‍ പങ്കാളിയായി. ഉച്ചയ്ക്ക് 12ന് ആരംഭിച്ച സമരം ഒരു മണിക്കൂറോളം നീണ്ടുനിന്നു. ഞങ്ങളുടെ അച്ഛന് ശമ്പളം അനുവദിക്കൂ, ഞങ്ങളെയും ജീവിക്കാന്‍ അനുവദിക്കൂ എന്ന പ്ലക്കാര്‍ഡുമായിട്ടാണ് കുട്ടികള്‍ സമരത്തില്‍ പങ്കെടുത്തത്. രണ്ടു മാസമായി വൈശാഖിനും ആമോലിനും ശമ്പളം ലഭിച്ചിട്ട്. ഓണത്തിനു കുട്ടികള്‍ക്ക് ഓണക്കോടി വാങ്ങുന്നതിനു പോലും കൈയില്‍ പണമില്ല. ജീവിതം മുന്നോട്ടു പോകാന്‍ ബുദ്ധിമുട്ടുന്നതിനാലും മറ്റു മാര്ഗമില്ലാത്തതിനാലുമാണ് ഭാര്യയെയും കുട്ടികളെയുമായി സമരത്തിനിറങ്ങേണ്ടി വന്നതെന്ന് ഇരുവരും പറഞ്ഞു. പ്രശ്ന പരിഹാരത്തിന് കെഎസ്ആര്‍ടിസി എംഡിയുമായി സംസാരിക്കാന്‍ അവസരമൊരുക്കുമെന്ന ഡിടിഒയുടെ…
Read MoreCategory: Loud Speaker
ഉപയോഗശേഷം ഉപേക്ഷിക്കുന്ന സംസ്കാരം വിവാഹത്തിലും! ആശങ്ക പങ്കിട്ട് ഹൈക്കോടതി; നിരീക്ഷണം ഇങ്ങനെ…
കൊച്ചി: സ്വതന്ത്രജീവിതം ആസ്വദിക്കാനാവാത്ത ദുരാചാരമായാണു പുതിയ തലമുറ വിവാഹത്തെ കാണുന്നതെന്ന് ഹൈക്കോടതി. ഗുഡ്ബൈ പറഞ്ഞു വേര്‍പിരിയാന്‍ കഴിയുന്ന തരത്തിലുള്ള ലിവ് ഇന്‍ റിലേഷന്‍ഷിപ്പുകള്‍ നാട്ടില്‍ വര്‍ധിച്ചു വരികയാണെന്നും എന്തും ഉപയോഗിച്ചശേഷം വലിച്ചെറിയുന്ന പുത്തന്‍ ഉപഭോക്തൃ സംസ്കാരം വിവാഹബന്ധങ്ങളെ സ്വാധീനിച്ചിട്ടുണ്ടെന്നും ജസ്റ്റീസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റീസ് സോഫി തോമസ് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് അഭിപ്രായപ്പെട്ടു. ഭാര്യ ക്രൂരമായി പെരുമാറുന്നെന്ന് ആരോപിച്ച് ആലപ്പുഴ സ്വദേശിയായ യുവാവ് വിവാഹ മോചനം ആവശ്യപ്പെട്ടു നല്കിയ ഹര്‍ജി തള്ളിയാണ് ഡിവിഷന് ബെഞ്ചിന്റെ നിരീക്ഷണം. വഴിവിട്ട ബന്ധത്തിനുവേണ്ടി ഭാര്യയെയും മക്കളെയും ഉപേക്ഷിക്കാന്‍ കോടതിയുടെ സഹായം തേടാനാവില്ലെന്നു പറഞ്ഞാണ് ഹൈക്കോടതി വിവാഹബന്ധങ്ങള്‍ ശിഥിലമാകുന്നതിലുള്ള ആശങ്ക പങ്കുവച്ചത്. കലഹിക്കുന്ന ദമ്പതികളും ഉപേക്ഷിക്കപ്പെട്ട കുട്ടികളും ആശ്രയമില്ലാതായിത്തീരുന്ന വിവാഹമോചിതരും വര്‍ധിക്കുന്നതോടെ സമൂഹത്തിന്റെ ശാന്തത നഷ്ടമാകുമെന്നും പുരോഗതിയെ തടസപ്പെടുത്തുമെന്നും ഡിവിഷന് ബെഞ്ച് മുന്നറിയിപ്പു നല്കി. യുവാവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന ഭാര്യയുടെ…
Read Moreആശുപത്രിയില്‍ കാത്തിരുന്നത് മണിക്കൂറുകളോളം! ചികിത്സ കിട്ടാത്തെ അമ്മയുടെ മടിയിലിരുന്ന് അഞ്ച് വയസുകാരൻ മരിച്ചു
ഭോപ്പാൽ: മധ്യപ്രദേശില്‍ ചികിത്സ കിട്ടാതെ അഞ്ച് വയസുകാരൻ മരിച്ചു. ആശുപത്രിക്ക് മുന്നില്‍ അമ്മയുടെ മടിയില്‍ കിടന്നായിരുന്നു കുട്ടിയുടെ മരണം. മധ്യപ്രദേശിലെ ജബല്‍പുരിലാണ് സംഭവം. ആശുപത്രിക്ക് മുന്നില്‍ മണിക്കൂറുകളോളം കാത്തിരുന്നിട്ടും ഡോക്ടര്‍മാര്‍ ആരും കുട്ടിയെ പരിശോധിക്കാനായി എത്തിയില്ല. ഒടുവില്‍ മാതാപിതാക്കള്‍ നോക്കി നില്‍ക്കെ അമ്മയുടെ കൈയില്‍ കിടന്ന് കുഞ്ഞ് മരിക്കുകയായിരുന്നു. കുഞ്ഞ് മരിച്ച് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ആശുപത്രിയിലെ ഡോക്ടറോ മെഡിക്കല്‍ ഓഫീസറോ എത്തിയില്ലെന്ന് പ്രദേശവാസികള്‍ ആരോപിച്ചു.
Read Moreഇത് കോര്പറേഷന് സ്റ്റൈല്‍ ! നമ്പര്‍ തട്ടിപ്പിൽ പിഴവ് ചൂണ്ടികാണിച്ച ഉദ്യോഗസ്ഥന് പുറത്തുതന്നെ; സസ്പെൻഷനിലായ ഉദ്യോഗസ്ഥർ അകത്തേക്കും….
സ്വന്തം ലേഖകന്‍കോഴിക്കോട്: കോഴിക്കോട് കോർപറേഷനിലെ കെട്ടിടാനുമതി ക്രമക്കേടുമായി ബന്ധപ്പെട്ട് സസ്പെൻഷനിലായ ഉദ്യോഗസ്ഥരെ സർവീസില്‍ തിരിച്ചെടുത്തു. കോർപറേഷനിലെ മൂന്ന് ഉദ്യോഗസ്ഥർ, എലത്തൂർ നഗരസഭയിലെ റവന്യൂ ഉൻസ്പെക്ടർ എന്നിവരുടെ സസ്പെൻഷനാണ് പിൻവലിച്ചത്. ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ പിൻവലിച്ചെങ്കിലും ഇവർക്കെതിരെയുളള അന്വേഷണം തുടരുമെന്നും കോർപറേഷൻ സെക്രട്ടറിയുടെ ഉത്തരവിലുണ്ട്. വകുപ്പുതല അന്വേഷണം പൂർത്തിയായ സാഹചര്യത്തിലാണ് നടപടി. എന്നാല്‍ കെട്ടിടാനുമതിക്കുപയോഗിക്കുന്ന സഞ്ജയ ആപ്ലിക്കേഷനിലെ പിഴവ് ചൂണ്ടിക്കാട്ടിയ ഉദ്യോഗസ്ഥന്റെ സസ്പെൻഷൻ പിൻവലിച്ചിട്ടില്ല. കോർപറേഷനിലെ കെട്ടിടാനുമതി ക്രമക്കേടുമായി ബന്ധപ്പെട്ട് നാല് ഉദ്യോഗസ്ഥരെയാണ് ആദ്യം സസ്പെന്‍ഡ് ചെയ്തത്. കെട്ടിടാനുമതിക്ക് തദ്ദേശ സ്ഥാപനങ്ങൾ ഉപയോഗിക്കുന്ന സഞ്ജയ ആപ്ലിക്കേഷനിലെ പിഴവുപയോഗിച്ചായിരുന്നു ക്രമക്കേട് നടന്നത്. ബേപ്പൂർ സോണൽ ഓഫീസർ കെ.കെ. സുരേഷ്, റവന്യൂ സൂപ്രണ്ട് കൃഷ്ണമൂർത്തി, റവന്യൂ ഇൻസ്പെക്ടർ മുസ്തഫ എന്നിവരുടെയും എലത്തൂർ റവന്യൂ ഇൻസ്പെക്ടർ പ്രീത എന്നിവരുടെ സസ്പെൻഷനാണ് പിൻവലിച്ച് സ്ഥലം മാറ്റി നിയമിച്ചത്. എന്നാൽ സഞ്ജയയിലെ പിഴവ് ആദ്യം കണ്ടെത്തി കോർപറേഷൻ…
Read Moreമെഡിക്കൽ കോളജ് സുരക്ഷാ ജീവനക്കാര്‍ക്ക് മര്‍ദനം; ആക്രമണത്തിന് പിന്നില്‍ ഡിവൈഎഫ്ഐ നേതാവും സംഘവും; പോലീസ് സമ്മര്‍ദത്തില്‍, അറസ്റ്റ് വൈകുന്നു…
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിലെ സുരക്ഷാ ജീവനക്കാരെ അക്രമിച്ച സംഭവത്തില്‍ പോലീസിനു േമല് കടുത്ത സമ്മര്‍ദം. ആക്രമണം നടത്തിയത് ഡിവൈഎഫ്ഐ നേതാക്കള്‍ ഉള്‍പ്പെട്ടെ സംഘമാണെന്ന് വ്യക്തമായതോടെ സംഭവത്തില്‍ തുടര്‍ നടപടികള്‍ മെല്ലെപ്പോക്കിലായി. പ്രതികള്‍ സുരക്ഷാ ജീവനക്കാരെ അക്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടും തുടര്‍ നടപടികള്‍ വൈകുന്നതാണ് പ്രതിഷേധത്തിനിടയാക്കിയിട്ടുള്ളത്. ആക്രമിച്ചത് ഡിവൈഎഫ്ഐ ജില്ലാ ജോ. സെക്രട്ടറി കെ.അരുണിന്റെ നേതൃത്വത്തിലാണെന്ന് കണ്ടെത്തി. ഇയാൾ ഉൾപ്പെടെ എട്ട് അംഗ സംഘമാണ് ആക്രമണം നടത്തിയതെന്ന് പോലീസ് തിരിച്ചറിഞ്ഞു. ആക്രമണ സംഘത്തെ തിരിച്ചറിഞ്ഞിട്ടും അറസ്റ്റ് വൈകുന്നതായി ആക്ഷേപം ഉയര്‍ന്നുകഴിഞ്ഞു. ഇന്നലെയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരെ പതിനഞ്ചംഗ സംഘം ക്രൂരമായി മര്‍ദിച്ചത്. മൂന്ന് സുരക്ഷാ ജീവനക്കാര്‍ക്കാണ് മർദനമേറ്റത്. ഇവർ മെഡിക്കല്‍ കോളജില്‍ ചികിത്സ തേടി. മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ടിനെ കാണാനെത്തിയ ദമ്പതിമാരെ സുരക്ഷാ ജീവനക്കാര്‍ തടഞ്ഞതാണ് പ്രശ്നങ്ങളുടെ തുടക്കം. ഇവര്‍ മടങ്ങി…
Read More78 മുറികളുള്ള ആറ് നില കെട്ടിടം; പൂട്ടിയിട്ടത് 17 വർഷം ! ഹൈക്കോടതി ഇടപെട്ടു, മിന്നൽ വേഗത്തിൽ ലൈസൻസ് നൽകി തലശേരി നഗരസഭ
നവാസ് മേത്തർതലശേരി: നഗരസഭയുടെ പീഡനങ്ങളെ തുടർന്ന് ദമ്പതികൾ നാടുവിടേണ്ടി വന്ന തലശേരിയിൽ നിർമാണം പൂർത്തിയാക്കി ഉദ്ഘാടനം പോലും ചെയ്യാൻ കഴിയാതെ 78 മുറികളുള്ളആറ് നില കെട്ടിടം പൂട്ടിയിട്ടത് പതിനേഴ് വർഷം. പ്രവാസി വ്യവസായിയായ കതിരൂർ സ്വദേശിയായസി.കെ.അബ്ദുൾ മജീദ് പന്ത്രണ്ടരകോടി രൂപ മുടക്കി നിർമിച്ച തലശേരി – കൂർഗ് റോഡിലെ ചിറക്കരയിൽ സി.കെ. അവന്യൂവാണ് പതിനേഴ് വർഷമായി പൂട്ടിക്കിടക്കുന്നത്. ഈ റൂട്ടിലൂടെ കടന്നു പോകുന്നവരെല്ലാം ഈ കെട്ടിടം കാണും. എന്തേ ഈ കെട്ടിടം തുറക്കാത്തത് എന്ന് ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുമുണ്ടാകും. രണ്ട് വർഷം മുമ്പ് കെട്ടിടം വാടകക്കെടുത്ത ഡോ. ഷാജീസ് എംആർഎ സ്കാൻ ആൻഡ് റിസർച്ച് സെന്റർ ഉടമ കോഴിക്കോട് മീഞ്ചന്ത ഇന്ദ്രപ്രസ്ഥത്തിൽ ഡോ. പി.സി. ഷാജി അഡ്വ. സി.പി. പീതാംബരൻ മുഖാന്തിരം ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്നാണ് ഇപ്പോൾ ഏതാനും മുറികൾക്ക് നഗരസഭ മിന്നൽ വേഗതയിൽ ലൈസൻസ് നൽകിയത്. ലൈസൻസ്…
Read Moreആരെയെങ്കിലും വിട്ട് പോയിട്ടുണ്ടെങ്കിൽ ഇതൊരു ക്ഷണമായി പരിഗണിക്കണം! സച്ചിൻ-ആര്യ കല്യാണം സെപ്റ്റംബർ നാലിന്; എഫ്ബിയിൽ ക്ഷണിച്ച് മേയർ
തിരുവനന്തപുരം: സമൂഹമാധ്യമത്തിലൂടെ വിവാഹം ക്ഷണിച്ച് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ. ബാലുശേരി എംഎൽഎ സച്ചിൻ ദേവുമായുള്ള വിവാഹം സെപ്റ്റംബർ നാലിന് രാവിലെ 11 ന് നടക്കുമെന്ന് മെയർ ഫേസ്ബുക്കിൽ അറിയിച്ചു. തിരുവനന്തപുരം എകെജി ഹാളിലായിരിക്കും വിവാഹം. പരമാവധിപേരെ നേരിൽ ക്ഷണിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും ആരെയെങ്കിലും വിട്ട് പോയിട്ടുണ്ടെങ്കിൽ ഇതൊരു ക്ഷണമായി പരിഗണിച്ച് വിവാഹത്തിൽ സകുടുംബം പങ്കുചേരണമെന്നും ആര്യ അഭ്യർഥിച്ചു. വിവാഹത്തിന് യാതൊരു വിധത്തിലുള്ള ഉപഹാരങ്ങളും സ്വീകരിക്കുന്നില്ലെന്നും അത്തരത്തിൽ സ്നേഹോപഹാരങ്ങൾ നൽകണമെന്ന് ആഗ്രഹിക്കുന്നവർ നഗരസഭയുടെ വൃദ്ധ സദനങ്ങളിലോ അഗതിമന്ദിരത്തിലോ അല്ലെങ്കിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കോ നൽകണമെന്നാണ് ആഗ്രഹമെന്നും മേയർ വ്യക്തമാക്കി. മേയറുടെ ഫേസ്ബുക്ക് കുറിപ്പ് പ്രിയരെ, 2022 സെപ്റ്റംബർ 4ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം എകെജി ഹാളിൽ വെച്ച് ഞങ്ങൾ വിവാഹിതരാവുകയാണ്. പരമാവധിപേരെ നേരിൽ ക്ഷണിക്കാൻ ശ്രമിച്ചിട്ടുണ്ട്. ആരെയെങ്കിലും വിട്ട് പോയിട്ടുണ്ടെങ്കിൽ ഇതൊരു ക്ഷണമായി പരിഗണിച്ച് വിവാഹത്തിൽ…
Read Moreഒരു മിനിറ്റില്‍ ഏറ്റവും കൂടുതല്‍ പുഷ് അപ്പുകള്‍! പക്ഷെ ഈ റിക്കാര്‍ഡിനുടമ ജിമ്മില്‍ പോയിട്ടില്ല; ഈ യുവാവിനെക്കുറിച്ച് അറിയാതെ പോകരുത്…
പലരും പല കാര്യങ്ങളില്‍ റിക്കാര്‍ഡ് തീര്‍ക്കുന്ന വാര്‍ത്തകള്‍ നാം നിത്യേന കേള്‍ക്കാറുണ്ടല്ലൊ. എന്നാല്‍ പഞ്ചാബില്‍ നിന്നുള്ള കുവാര്‍ അമൃത്ബീര് സിംഗ് തീര്‍ത്ത റിക്കാര്‍ഡ് ഏവരെയും ഒന്ന് അമ്പരപ്പിച്ചിരിക്കുകയാണ്. പഞ്ചാബിലെ ഗുര്‍ദാസ്പൂര്‍ ജില്ലയിലെ ബട്ടാലയിലെ ഉമര്വാല ഗ്രാമത്തില്‍ നിന്നുള്ള കുവാര്‍ ഒരു മിനിറ്റിനുള്ളില്‍ 45 പുഷ്അപ്പുകള്‍ (വിരലുകള്‍ കൊണ്ട്) ചെയ്താണ് ഗിന്നസ് ബുക്കില്‍ ഇടം നേടിയത്. എന്നാല്‍ ഈ നേട്ടം കൈവരിച്ച ഈ ഇരുപതുകാരന് ഇതുവരെ ജിംനേഷ്യത്തില്‍ പോയിട്ടില്ലെന്നതാണ് ഏവരേയും അതിശയിപ്പിക്കുന്നത്. മാത്രമല്ല പ്രോട്ടീന്‍ സപ്ലിമെന്റുകളൊന്നും ഇദ്ദേഹം ഉപയോഗിച്ചിരുന്നില്ല. പകരം വീട്ടില്‍ പാകം ചെയ്യുന്ന ആഹാരമാണ് കഴിക്കുന്നത്. തൈര്, പാല്, വെണ്ണ, നെയ്യ് എന്നിവ ഭക്ഷണത്തില്‍ കുവാര്‍ ഉള്‍പ്പെടുത്തിയിരുന്നു. പുലര്‍ച്ചെ നാലുമണി മുതല്‍ തന്റെ ദിനചര്യ ആരംഭിക്കുന്ന കുവാര്‍ രാവിലെ രണ്ട് മണിക്കൂറും വൈകുന്നേരം രണ്ട് മണിക്കൂറും പരിശീലനം ചെയ്യാറുണ്ടായിരുന്നു. നേട്ടം കൈവരിക്കാന്‍ തുടര്‍ച്ചയായി 21 ദിവസം കുവാര്‍…
Read Moreറെയില്‍വേ പാളത്തില്‍ ഇരുമ്പുപാളി ! തമിഴ്നാട് സ്വദേശിനിയായ യുവതി അറസ്റ്റില്‍; ഇവര്‍ പറയുന്നതിങ്ങനെ…
കാസര്‍ഗോഡ് കോട്ടിക്കുളം റെയില്‍വേ പാളത്തില്‍ ഇരുമ്പുപാളി വെച്ച സംഭവത്തില്‍ തമിഴ്നാട് സ്വദേശിനി അറസ്റ്റില്‍. ബേക്കല്‍ ഭാഗത്ത് വാടകയ്ക്ക് താമസിച്ചു വന്നിരുന്ന കനകവല്ലി (22) ആണ് അറസ്റ്റിലായത്. പാളത്തിനരികിലൂടെ നടന്നു പോകുകയായിരുന്ന കനകവല്ലിയെ സംശയം തോന്നി ചോദ്യം ചെയ്തപ്പോഴാണ് ഇവര്‍ കുറ്റം സമ്മതിച്ചത്. 10 ദിവസം മുമ്പാണ് കോട്ടിക്കുളത്ത് കോണ്‍ക്രീറ്റ് ഘടിപ്പിച്ച ഇരുമ്പുപാളി പാളത്തില്‍ വെച്ച നിലയില്‍ കണ്ടെത്തിയത്. ട്രെയിന്‍ അട്ടിമറി ശ്രമമെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. ഇതിനെ തുടര്‍ന്ന് പൊലീസും ആര്‍പിഎഫും റെയില്‍വേ പൊലീസും സംയുക്തമായി പരിശോധന നടത്തി. റെയില്‍വേ സുരക്ഷാ കമ്മീഷനറടക്കമുള്ളവരും അന്വേഷണത്തിന് വേണ്ടി കാസര്‍ഗോഡ് എത്തിയിരുന്നു. കോണ്‍ക്രീറ്റില്‍ ഉറപ്പിച്ച ഇരുമ്പുപാളി റെയില്‍വേ പാളത്തില്‍ വച്ചാല്‍ ഇതിലൂടെ ട്രെയിന്‍ കടന്ന് പോവുമ്പോള്‍ കോണ്‍ക്രീറ്റ് ഭാഗം പൊളിഞ്ഞ് കൂടെ ഉള്ള ഇരുമ്പുപാളി മാത്രമായി കിട്ടുമെന്നായിരുന്നു കനകവല്ലി കരുതിയതെന്ന് പോലീസ് പറയുന്നു. ഇരുമ്പ് ആക്രി വില്പനയ്ക്കായി കിട്ടുമെന്ന് കരുതിയാണ്…
Read Moreഎംഡിഎംഎ യുമായി പോലീസുകാരൻ പിടിയിലായ സംഭവം; പോലീസ് അസോസിയേഷന് ഭാരവാഹിയായ ഷാജഹാനെ രക്ഷപ്പെടുത്താൻ നീക്കം
തൊടുപുഴ: മാരക ലഹരി മരുന്നായ എംഡിഎംഎയുമായി പോലീസ് അസോസിയേഷന് ഭാരവാഹിയായ പോലീസുകാരനും സഹായിയും അറസ്റ്റിലായ കേസ് അട്ടിമറിക്കാന്‍ ശ്രമം. സംഭവത്തില്‍ തുടര്‍ അന്വേഷണം നടത്തിയ ഉദ്യോഗസ്ഥരില്‍ ഒരാളെ സ്ഥലം മാറ്റിയതുള്‍പ്പെടെ നിരവധി ഇടപെടലുകളാണ് നടക്കുന്നതെന്നാണ് ആരോപണം. ഇതോടൊപ്പം പ്രതിയായ പോലീസ് ഉദ്യോഗസ്ഥന് ഹൈക്കോടതിയില്‍ നിന്ന് ജാമ്യം ലഭിക്കാനായുള്ള നീക്കവും ആരംഭിച്ചു. പ്രതിയെ പിടികൂടിയതു മുതല്‍ തുടങ്ങിയ നീക്കമാണിപ്പോള്‍ സജീവമാക്കിയിരിക്കുന്നത്. പ്രതിയുടെ ബന്ധുക്കളും അടുത്ത ബന്ധം പുലര്‍ത്തുന്നവരുമായ ഏതാനും ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് അട്ടിമറി നീക്കം. കഴിഞ്ഞ 20ന് മുതലക്കോടത്ത് വച്ചാണ് ഇടുക്കി എആര്‍ ക്യാമ്പിലെ പോലീസ് ഉദ്യോഗസ്ഥന് തൊടുപുഴ മുതലക്കോടം മുണ്ടയ്ക്കല്‍ വീട്ടില്‍ എം.ജെ. ഷാനവാസ് (33), കൂട്ടാളി കുമാരമംഗലം കുന്നത്ത് വീട്ടില്‍ ഷംനാസ് കെ.ഷാജി (33) എന്നിവരെ തൊടുപുഴ എക്സൈസ് സംഘം പിടികൂടിയത്. ഇവരില്‍ നിന്നും 3.6 ഗ്രാം എം.ഡി.എം.എയും 20 ഗ്രാം ഉണക്ക കഞ്ചാവും ഒരു…
Read More