പെരിന്തൽമണ്ണ: മൂന്നടി അടി ഏഴ് ഇഞ്ച് മാത്രമാണ് പെരിന്തൽമണ്ണ കാപ്പ് സ്വദേശിയായ മാക്ക് എന്നപേരിൽ സോഷ്യൽമീഡിയയിൽ ഏറെ ആരാധകരുള്ള മുനവ്വിർ എന്ന യാത്രാപ്രേമിയുടെ പൊക്കം. മറ്റുള്ള യാത്രികരുടെ പോലെ സാന്പത്തിക പിൻബലമോ യാത്ര ചെയ്യാൻ സ്വന്തം വാഹനമോ ഇല്ലാത്ത മുനവ്വിർ സീറോ ബജറ്റിൽ ഇന്ത്യ മുഴുവൻ ചുറ്റി എവറസ്റ്റ് ബേസ് ക്യാന്പിലേക്ക് എത്തിയിരിക്കുകയാണ്. സാധാരണപോലെ നടക്കുവാനോ മറ്റ് കളികളിൽ ഏർപ്പെടാനോ കഴിയാത്ത മുനവ്വിർ കൊടുങ്ങലൂരിലെ ഒരു ഓർഫനേജിൽ നിന്നാണ് പ്രഥമിക വിദ്യാഭ്യാസം നേടിയത്. വളരെ ചെറുപ്പം മുതലേ മറ്റുള്ളവരെപ്പോലെ യാത്രകളെ ഇഷ്ടപെട്ട മുനവ്വിർ പ്ലസ്ടു വിദ്യാഭ്യാസത്തിനു ശേഷമാണ് ചില്ലിക്കാശില്ലാതെ ഇന്ത്യ ചുറ്റാൻ ഇറങ്ങിയത്. മുനവ്വിറിന്റെ പലയാത്രകളും യാതൊരു വിധ പ്ലാനിംഗും ഇല്ലാതെയായിരുന്നു. പലപ്പോഴും തെരുവുകളിലെ കടത്തിണ്ണകളിലും മണ്ഡപങ്ങളുടെ പടികെട്ടുകളിലും അന്തിയുറങ്ങിയായിരുന്നു ഈ 26 കാരൻ യാത്ര പോയിരുന്നത്. ഒരുവർഷം മുൻപ് നിലന്പൂർ സ്വദേശിയും മുൻപ് അങ്ങാടിപ്പുറത്ത് സ്റ്റുഡിയോ…
Read MoreCategory: Loud Speaker
ഇഷ്ടപ്പെട്ട മത്സ്യത്തിനെല്ലാം പൊള്ളുന്ന വില, താരമിപ്പോള്‍ നത്തല്! മീന്‍വിഭവങ്ങള്‍ അടുക്കളയില്‍നിന്നു മാറ്റിവയ്ക്കേണ്ട സാഹചര്യം
കണ്ണൂര്‍: ട്രോളിംഗ് നിരോധനം തുടങ്ങിയതോടെ മത്സ്യത്തിന്റെ വില വീണ്ടും കുത്തനേ കൂടി. ഇഷ്ടപ്പെട്ട മത്സ്യത്തിനെല്ലാം പൊള്ളുന്ന വിലയാണ്. കേരളീയരുടെ പ്രിയപ്പെട്ട നാടന്‍ മത്തിക്ക് കിലോയ്ക്ക് 200 കടന്നു. ഇതോടെ മീന്‍വിഭവങ്ങള്‍ താത്കാലികമായി അടുക്കളയില്‍നിന്നു മാറ്റിവയ്ക്കേണ്ട സാഹചര്യമാണ്. അയിലയ്ക്ക് 180 രൂപ മുതല്‍ 300 രൂപ വരെയാണ് വില. കിളിമീനിന് 250 രൂപ മുതലുമാണ് വില. ചൂരയ്ക്ക് 220 മുതലും ചെമ്മീനിന് 430 മുതലുമാണ് വില. വിലകൂടിയ മീനായ നെയ്മീനിന് 1360 രൂപയാണ് കിലോയ്ക്ക് വില. പലയിടത്തും പല വിലകളാണ് ഈടാക്കുന്നത്. മീൻ പ്രേമികൾക്ക് ഇപ്പോൾ ഏക ആശ്വാസം നത്തലാണ്. ട്രോളിംഗ് നിരോധനം തുടങ്ങിയശേഷം വള്ളങ്ങളിലും മറ്റും മീൻ പിടിക്കുന്നവർക്ക് നത്തൽ യഥേഷ്ടം ലഭിക്കുന്നുണ്ട്. കിലോയ്ക്ക് 50 രൂപ മുതലാണ് വില. വില കുറവായതിനാലും രുചിയുള്ളതിനാലും നത്തല് തീന്മേശയില് ഇടംപിടിച്ചിരിക്കുകയാണ്. ട്രോളിംഗ് നിരോധനമുണ്ടെങ്കിലും മീനിന് വലിയ ക്ഷാമം നേരിടുന്നില്ല.…
Read Moreകളിക്കിടെ കളിപാട്ടത്തിന്റെ ബാറ്ററി അബദ്ധത്തിൽ മൂക്കിൽ ഇട്ടു! നാലുവയസുകാരന്റെ ശ്വസനനാളത്തിൽ ബാറ്ററി കുരുങ്ങി; ഒടുവില്‍…
പെരിന്തൽമണ്ണ: നാലുവയസുകാരന്റെ ശ്വസനനാളത്തിൽ കുരുങ്ങിയ സ്റ്റീൽ ബാറ്ററി എന്േറാസ്കോപ്പി വഴി പുറത്തെടുത്തു. ചെറുകര സ്വദേശികളായ ദന്പതികളുടെ മകന്റെ ശ്വസനനാളത്തിൽ നിന്നാണ് ചൈനാ നിർമ്മിത കളിപ്പാട്ടത്തിന്റെ സ്റ്റീൽ ബാറ്ററി ശസ്ത്രക്രിയ കൂടാതെ എന്േറാസ്കോപ്പി വഴി പുറത്തെടുത്തത്. വെളളിയാഴ്ച്ച രാത്രിയാണ് സംഭവം. വീട്ടിലെ കിടപ്പുമുറിയിൽ കളിപ്പാട്ടവുമായി കളിച്ചു കൊണ്ടിരിക്കയായിരുന്ന കുട്ടി കളിക്കിടെ കളിപാട്ടത്തിന്റെ ബാറ്ററി അബദ്ധത്തിൽ മൂക്കിൽ ഇടുകയായിരുന്നു. ദീർഘശ്വാസത്തിനിടെ സ്റ്റീൽ ബാറ്ററി മൂക്കിൽ നിന്ന് അകത്തേക് കേറുകയായിരുന്നെന്ന് വീട്ടുകാർ പറഞ്ഞു. വീട്ടുകാർ കുട്ടിയെ പെരിന്തൽമണ്ണ അസന്റ് ഇഎൻടി ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക പരിശോധനയിൽ സ്റ്റീൽ ബാറ്ററിശ്വസനനാളത്തിൽ കുരുങ്ങിയ തായി കണ്ടെത്തുകയായിരുന്നു. തുടർന്ന് ഇഎൻടി സർജൻ ഡോ. അപർണാ രാജൻ, ഡോ.കെ.ബി. ജലീൽ എന്നിവരുടെ നേതൃത്വത്തിൽ കുട്ടിയെ എൻഡോസ്കോപ്പിക്കു വിധേയമാക്കി ശ്വസനനാളത്തിൽ നിന്നും ബാറ്ററി പുറത്തെടുത്തു. കുട്ടികൾക്ക് കളിപ്പാട്ടങ്ങളും മറ്റും നൽകുന്പോൾ വീട്ടുകാർ ജാഗ്രത പുലർത്തണമെന്ന് ഡോക്ടർമാർ അറിയിച്ചു.
Read Moreശമ്പളമില്ല, എന്നാൽപ്പിന്നെ കല്യാണത്തിനു പൊയ്ക്കളയാം..!! തൃശൂർ കെഎസ്ആർടിസി ഓഫീസ് ശ്യൂന്യം; ഓഫീസിലെത്തിയ വര്‍ക്ക് ലഭിച്ച മറുപടി…
തൃശൂർ: ശന്പളമില്ലാത്തതിന് ഒരുവശത്ത് ജീവനക്കാർ സമരം നടത്തുന്പോൾ കെഎസ്ആർടിസി ഓഫീസിലുള്ളവർ മാത്രം പണിയെടുക്കുന്നതു ശരിയാകില്ലല്ലോ. എന്നാൽപ്പിന്നെ ഓഫീസിൽവന്ന് വിവാഹത്തിനൊക്കെ പോകാം. തൃശൂർ കെഎസ്ആർടിസി ഡിപ്പോയിലെ ഓഫീസ് ജീവനക്കാരാണു കൂട്ടത്തോടെ സഹപ്രവർത്തകനായിരുന്ന ഉദ്യോഗസ്ഥന്റെ മകളുടെ വിവാഹത്തിനു പോയത്. ഡിടിഒയും സൂപ്രണ്ടും മറ്റു രണ്ടു ജീവനക്കാരുമൊഴിച്ചു ബാക്കിയുള്ളവരെല്ലാം ഇന്നലെ ഓഫീസ് സമയത്തു കല്യാണത്തിനുപോയി ആഘോഷമാക്കി. ഉച്ചകഴിഞ്ഞ് ഓഫീസിലെത്തി കുറച്ചു നേരമിരുന്നു ബാഗുമെടുത്തു വീട്ടിലേയ്ക്കും പോയി. വിവിധ ആവശ്യങ്ങൾക്കായി ഓഫീസിലെത്തിയവരോടു ജീവനക്കാരില്ലെന്ന മറുപടിയാണു കിട്ടിയത്. ഡിടിഒയുടെ അറിവോടെതന്നെയാണ് ഓഫീസിലുള്ളവർ വിവാഹത്തിനു പോയതെന്നു പറയുന്നു. കെഎസ്ആർടിസി മന്ത്രിയടക്കമുള്ളവർ പ്രതിസന്ധി പരിഹരിക്കാനും ശന്പളം കൊടുക്കാനും വഴി തേടുന്പോഴാണു ജീവനക്കാർ തന്നെ ഇത്തരത്തിൽ ഉത്തരവാദിത്വമില്ലാതെ പെരുമാറുന്നതെന്നാണ് ആക്ഷേപം ഉയർന്നിരിക്കുന്നത്.
Read Moreദുരിതപർവം അതിജീവിച്ചു അജിത നാട്ടിൽ തിരിച്ചെത്തി! ഏകമകൻ ആദിത്യനെ കെട്ടിപ്പിടിച്ച് വാവിട്ടുകരഞ്ഞു അജിത
വൈപ്പിൻ: മനുഷ്യക്കടത്തിൽപ്പെട്ട് കുവൈറ്റിലെത്തി അവിടെ ജോലിനോക്കിയിരുന്ന വീട്ടിൽ വീട്ടുതടങ്കലിലെന്നോണം കഴിഞ്ഞിരുന്ന എറണാകുളം ചെറായി സ്വദേശിനി അജിത നാട്ടിൽ തിരിച്ചെത്തി. സംഭവം വിവാദമാകുകയും എംബസി അധികൃതരും നോർക്ക അധികൃതരും ഇടപെടുമെന്ന് ഉറപ്പാകുകയും ചെയ്തതോടെ അജിതയെ ഏജന്റ് യാതൊരു ഉപാധികളുമില്ലാതെ നാട്ടിലേക്ക് കയറ്റിയയയ്ക്കുകയായിരുന്നെന്ന് ഭർത്താവ് ലിനീഷ് പറഞ്ഞു. ഇന്നലെ ഉച്ചയോടെയാണ് അജിത നെടുന്പാശേരി വിമാനത്താവളം വഴി വീട്ടിലെത്തിയത്. കുവൈറ്റിൽ അനുഭവിച്ച വിഷമതകളും തിരിച്ചെത്തിയതിന്റെ ആശ്വാസവും ആഹ്ളാദവും അടക്കാനാകാതെ തന്റെ പത്തുവയസുകാരനായ ഏകമകൻ ആദിത്യനെ കെട്ടിപ്പിടിച്ച് അജിത വാവിട്ടുകരഞ്ഞു. കുട്ടികളെ നോക്കുന്ന ജോലിക്ക് പ്രതിമാസം 30,000 രൂപ ശന്പളം വാഗ്ദാനം ചെയ്ത് വിസയും വിമാനടിക്കറ്റുമെല്ലാം സൗജന്യമായി നൽകിയാണ് നിർധനയായ അജിതയെ ഏജന്റ് കുവൈറ്റിലേക്ക് കൊണ്ടുപോയത്. ഏപ്രിൽ 14നു നാട്ടിൽനിന്ന് പുറപ്പെട്ട അജിത ഒരാഴ്ചയോളം ഏജന്റിന്റെ വനിതാ സുഹൃത്തിന്റെ കൂടെയായിരുന്നു. പിന്നീടാണ് ഒരു അറബിയുടെ വീട്ടിൽ ജോലിക്കായി ആക്കിയത്. അവിടെ 25 ദിവസത്തോളം…
Read Moreലഹരിവിരുദ്ധ ദിനം! സംസ്ഥാനത്തെ മദ്യശാലകള്‍ ഇന്ന് തുറക്കില്ല; സ്വകാര്യ ബാറുകള്‍ക്കും അവധി ബാധകം
തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യശാലകള്‍ ഇന്ന് തുറക്കില്ല. അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനം പ്രമാണിച്ചാണ് മദ്യശാലകള്‍ അടച്ചിടുന്നത്. ബിവറേജസ് കോര്‍പ്പറേഷന്റെയോ കണ്‍സ്യൂമര്‍ ഫെഡിന്റെയോ മദ്യവില്‍പ്പനശാലകളും പ്രീമിയം മദ്യവില്‍പ്പന ശാലകളും തുറക്കില്ല. സ്വകാര്യ ബാറുകള്‍ക്കും അവധി ബാധകമാണ്.
Read Moreഅമ്മയും മകനും വീടിനു മുന്നിൽ കുത്തിയിരുന്നത് 13 ദിവസം ! തിരുവഞ്ചൂർ ഇടപെട്ടപ്പോള്‍…
കോട്ടയം: സ്വകാര്യ ബാങ്ക് വീട് ജപ്തി ചെയ്തതിനെത്തുടർന്നു പട്ടികജാതി വിഭാഗത്തിൽപ്പെട്ട വീട്ടമ്മയും മകനും വീടിനു മുന്നിൽ കുത്തിയിരുന്നത് 13 ദിവസം. പ്രതിഷേധം ശക്തമായപ്പോൾ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയുടെ ഇടപെടലിൽ വായ്പ തിരിച്ചടവിനു ആറു മാസം സമയം നീട്ടി നൽകി ബാങ്ക്. കോട്ടയം മുള്ളൻകുഴി തുണ്ടിയിൽ ശകുന്തളയുടെ നാലു സെന്റിലുള്ള ചെറിയ വീടാണ് സ്വകാര്യ ബാങ്ക് ജപ്തി ചെയ്തത്. അർബുദബാധയെത്തുടർന്ന് 2013ൽ ശകുന്തളയുടെ ഭർത്താവ് മരണപ്പെട്ടു. കോവിഡിൽ മുടങ്ങി 2016ൽ ഭവന വായ്പയായി 5.92 ലക്ഷം രൂപയാണ് ശകുന്തള ലോണെടുത്തത്. കോവിഡിന് മുന്‍പുവരെ കൃത്യമായി തവണകൾ അടച്ചുവരികയായിരുന്നു. ഇക്കാലയളവിൽ ഏകദേശം 90,000 രൂപ അടച്ചു. തുണി തേയ്ക്കുന്ന ശകുന്തളയ്ക്കും കൂലിപ്പണി ചെയ്തിരുന്ന മകൻ നിധീഷ് രാജിനും കോവിഡിന്റെ വരവോടെ വരുമാനം നിലച്ചപ്പോൾ ബാങ്കിലെ തിരിച്ചടവും മുടങ്ങി. തുടർന്നാണ് ബാങ്ക് ജപ്തി നടപടിയിലേക്കു നീങ്ങിയത്. വീട് വിറ്റ് പണം അടയ്ക്കാമെന്നു…
Read Moreഅടിച്ചുതകർക്കേണ്ടിയിരുന്നത് ക്ലിഫ് ഹൗസും മുഖ്യമന്ത്രിയുടെ ഓഫീസും; എസ്എഫ് ഐയുടെ ആക്രമണം മുഖ്യമന്ത്രിയുടെ അറിവേടെയെന്ന് ഉണ്ണിത്താൻ
തിരുവനന്തപുരം: വയനാട്ടിൽ രാഹുൽ ഗാന്ധി എംപിയുടെ ഓഫീസ് അടിച്ചുതകർത്ത സംഭവം ജനാധിപത്യ കേരളത്തിന് അപമാനമാണെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ രാജ്മോഹൻ ഉണ്ണിത്താൻ രാഷ്്ട്രദീപികയോട് പറഞ്ഞു. കേരളത്തിൽ തെരഞ്ഞെടുക്കപ്പെട്ട എംപിമാർക്ക് പോലും രക്ഷയില്ലെന്ന സ്ഥിതിയാണ് വന്നിരിക്കുന്നത്. കേരളത്തിൽ നടക്കുന്നത് ഭരണകൂട ഭീകരതയാണ്. നിരാലംബരുടെ ആശ്രയമാണ് എംപിമാരുടെ ഓഫീസുകൾ. മുഖ്യമന്ത്രി ഉൾപ്പെടെയുള്ള ഉന്നത നേതാക്കളുടെ അറിവോടെയാണ് രാഹുൽഗാന്ധിയുടെ ഓഫീസിന് നേരെ ഉണ്ട ായ എസ്എഫ്ഐയുടെ അക്രമമെന്നും അദ്ദേഹം പറഞ്ഞു. ബഫർസോണ്‍ വിഷയത്തിൽ സുപ്രീംകോടതി വിധി വന്നത് മൂന്നാം തീയതിയായിരുന്നു. ഈ വിഷയത്തിൽ സർവകക്ഷിയോഗം വിളിയ്ക്കണമെന്ന രാഹുൽഗാന്ധിയുടെ നിർദേശത്തെ മുഖ്യമന്ത്രി അവഗണിച്ചു. ഒരു നടപടിയും സ്വീകരിക്കാതെ എംപിയുടെ ഓഫീസ് അടിച്ച് തകർത്തത് ജനാധിപത്യ വിരുദ്ധവും ഹീനവുമായ നടപടിയുമാണ്. സുപ്രീംകോടതിയുടെ വിധി എതിരാകാൻ കാരണം 2019 ഒക്ടോബർ മാസത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സർക്കാർ എടുത്ത കാബിനറ്റ് തീരുമാനമാണെന്നും അതാണ് കോടതി വിധിയുടെ…
Read Moreകുവൈറ്റിലേക്ക് മനുഷ്യക്കടത്ത് ; അജുവിന്റെ അക്കൗണ്ടിൽ നടന്നത് ലക്ഷങ്ങളുടെ സാന്പത്തിക ഇടപാട്
കൊച്ചി: കുവൈറ്റിലേക്ക് മനുഷ്യക്കടത്തു നടത്തിയ കേസിൽ പോലീസ് കസ്റ്റഡിയിലുള്ള പത്തനംതിട്ട സ്വദേശി അജുമോന്റെ അക്കൗണ്ടിൽ നടന്നത് ലക്ഷങ്ങളുടെ സാന്പത്തിക ഇടപാടെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഇയാളുടെ രവിപുരം എച്ച്ഡിഎഫ്സി ബാങ്കിലെ അക്കൗണ്ട് പരിശോധിച്ചതിൽനിന്ന് ലക്ഷങ്ങളുടെ ഇടപാടുകൾ ഈ അക്കൗണ്ട് വഴി നടന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. ഇയാൾക്ക് മറ്റു ബാങ്കുകളിൽ അക്കൗണ്ട് ഉണ്ടോയെന്നതും പോലീസ് പരിശോധിക്കുന്നുണ്ട്. അജുമോന്റെ കസ്റ്റഡി കാലാവധി ഇന്ന് തീരും. ഉച്ചയോടെ ഇയാളെ കോടതിയിൽ ഹാജരാക്കും മജീദ് കുവൈറ്റിലേക്ക് കടന്നെന്ന് പോലീസ്കേസിലെ രണ്ടാം പ്രതി കണ്ണൂർ സ്വദേശി മജീദ് കുവൈറ്റിൽ തന്നെയുണ്ടെന്നാണ് പോലീസ് സ്ഥിരീകരണം. മജീദിന്റെ സുഹൃത്തായ കുവൈറ്റ് സ്വദേശിയുടെ സംരക്ഷണയിലാണ് ഇയാളെന്നാണ് പോലീസ് സംശയിക്കുന്നത്. കുവൈറ്റ് സ്വദേശിയെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. അജുമോന്റെ പാർട്ണർക്കും പങ്കെന്നു സൂചനഅതേസമയം ഗോൾഡൻ വയ എന്ന സ്ഥാപനത്തിന്റെ മറ്റൊരു പാർട്ണർക്കും സംഭവത്തിൽ പങ്കുണ്ടെന്നാണ് ലഭിക്കുന്ന സൂചന. ഇയാളെ കേന്ദ്രീകരിച്ചും പോലീസ്…
Read Moreരാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച സംഭവം; പ്രതിഷേധം കടുപ്പിക്കും, ആക്രമണം ഉന്നതരുടെ അറിവോടെയെന്ന് കെ.സി. വേണുഗോപാൽ; യുഡിഎഫ് നേതാക്കൾ വയനാട്ടിലേക്ക്
തിരുവനന്തപുരം: രാഹുൽഗാന്ധി എംപിയുടെ വയനാട്ടിലെ ഓഫീസ് എസ്എഫ്ഐ പ്രവർത്തകർ അടിച്ചുതകർത്ത സംഭവത്തിൽ പ്രതിഷേധം ശക്തമാക്കാൻ യുഡിഎഫ്. ദേശീയതലത്തിലും കോൺഗ്രസ് പ്രതിഷേധം കടുപ്പിക്കും. ഡൽഹിയിൽ സിപിഎം ദേശീയ ആസ്ഥാനമായ എകെജി ഭവനിലേക്ക് ഇന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തും. ഡൽഹിയിലെ എസ്എഫ്ഐ ഓഫീസിലേക്ക് എൻഎസ്യു – യൂത്ത് കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തിയിരുന്നു. അതേസമയം സംസ്ഥാനത്ത് യുഡിഎഫിന്റെ നേതാക്കൾ പ്രതിഷേധസമരങ്ങളുടെ ഭാഗമായി വയനാട്ടിലേക്ക് തിരിക്കും. കൽപ്പറ്റ ടൗണിൽ പ്രതിഷേധ യോഗങ്ങളും നടത്തും. പ്രതിഷേധ സമരങ്ങൾ കണക്കിലെടുത്ത് കനത്ത സുരക്ഷ ഏർപ്പെടുത്താനുള്ള നീക്കത്തിലാണ് പോലീസ്. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉൾപ്പെടെയുള്ള പ്രധാന നേതാക്കൾ വയനാട്ടിലെത്തി. കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ, എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, എംപിമാരായ കൊടിക്കുന്നില്‍ സുരേഷ്, എം.കെ.രാഘവന്, കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് അഡ്വ. ടി.സിദ്ദിഖ് അടക്കമുള്ള കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും സംസ്ഥാന നേതാക്കള്‍…
Read More