കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പു കാലത്ത് എല്ലാ മന്ത്രിമാരും മണ്ഡലത്തിലെ ഓരോ വീടും കയറിയിറങ്ങി വോട്ടര്‍മാരുടെ പരാതികള്‍ നേരിട്ടു കേട്ട് പരിഹാരം ഉറപ്പു നല്കിയതിനാല് തന്റെ പണി എളുപ്പമായെന്ന് തൃക്കാക്കര എംഎല്‍എ ഉമ തോമസ്. അവര്‍ ജനത്തിനു കൊടുത്ത വാക്കു പാലിക്കുമെന്നു തന്നെ വിശ്വസിക്കുന്നു. ഇത്രയധികം മന്ത്രിമാരുടെ പിന്തുണയുള്ളപ്പോള് മണ്ഡലവികസനത്തെക്കുറിച്ചു തനിക്കു യാതൊരു ആശങ്കയുമില്ലെന്നും ഉമ പറഞ്ഞു. പ്രതിപക്ഷ എംഎല്‍എയെന്ന നിലയില്‍ മണ്ഡലവികസനത്തിനു സര്‍ക്കാരിന്റെ പിന്തുണയുണ്ടാകുമോ എന്നു ചോദിച്ചപ്പോഴായിരുന്നു നര്‍മത്തില്‍ പൊതിഞ്ഞ മറുപടി. തെരഞ്ഞെടുപ്പുകാലത്ത് എതിര് സ്ഥാനാര്‍ഥി ജോ ജോസഫിനെതിരായ വ്യക്തിഹത്യ ശരിയായിരുന്നോ എന്ന ചോദ്യത്തോട്, ഒരു വിധവയായ തനിക്കല്ലേ ആദ്യം വ്യക്തിഹത്യ നേരിടേണ്ടിവന്നത് എന്നായിരുന്നു ഉമയുടെ മറുചോദ്യം. മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവര്‍ വാക്കുകള്‍കൊണ്ട് എന്നെ വേദനിപ്പിച്ചില്ലേ. ജോ ജോസഫിനെതിരേ അശ്ലീല വീഡിയോ പ്രചരിപ്പിച്ചതു നടക്കാന്‍ പാടില്ലാത്ത സംഭവമാണ്. ഇതിനുപിന്നില്‍ ആരാണെങ്കിലും അന്വേഷിച്ചു കണ്ടെത്തി നിയമത്തിനുമുന്നില്‍ കൊണ്ടുവരണം. ജോ. ജോസഫ് എന്നല്ല,…
Read MoreCategory: Loud Speaker
വനിതാ പഞ്ചായത്ത് പ്രസിഡന്റിന് നേരെ സിപിഎം അംഗങ്ങളുടെ കയ്യേറ്റം ! വസ്ത്രം വലിച്ചു കീറി…
പത്തനംതിട്ട പുറമറ്റം പഞ്ചായത്ത് പ്രസിഡന്റ് സൗമ്യ ജോബിയ്ക്കെതിരേ സിപിഎം പഞ്ചായത്തംഗങ്ങളുടെ കയ്യേറ്റം. കയ്യേറ്റക്കാര്‍ സൗമ്യയുടെ വസ്ത്രം വലിച്ചുകീറി. പഞ്ചായത്ത് ഓഫിസിനു മുന്നില്‍ തടഞ്ഞുവച്ച് ഉച്ചയ്ക്ക് 12.45 ന് ആയിരുന്നു സംഭവം. ഇത് സംബന്ധിച്ച് കോയിപ്രം പോലീസില്‍ സൗമ്യ പരാതി നല്കി. പ്രസിഡന്റിനെതിരായ എല്‍ഡിഎഫ് അവിശ്വാസം ചര്‍ച്ചചെയ്യാതെ തള്ളിയിരുന്നു. സൗമ്യയുടെ മുടിയില്‍ പിടിച്ച് വലിച്ചതായും പറയുന്നു. സിപിഎം പഞ്ചായത്ത് അംഗങ്ങളായ സാബു ബഹനാന്, ഷിജു പി.കുരുവിള, ലോക്കല്‍ സെക്രട്ടറി അജിത് പ്രസാദ് എന്നിവരുടെ നേതൃത്യത്തിലായിരുന്നു കയ്യേറ്റം നടന്നതെന്ന് സൗമ്യ പറഞ്ഞു. എല്‍ഡിഎഫ് സ്വതന്ത്രയായാണ് സൗമ്യ മത്സരിച്ചത്. സൗമ്യയ്ക്ക് ഒരു വര്‍ഷത്തെ കാലാവധിയാണ് പാര്‍ട്ടിക്കുള്ളിലെ ധാരണപ്രകാരം പറഞ്ഞിരുന്നത്. എന്നാല്‍ ഇതിനുശേഷവും രാജിവയ്ക്കാത്തതിനെ തുടര്‍ന്ന എല്‍ഡിഎഫ് അംഗങ്ങള്‍ തന്നെ ഇവര്‍ക്കെതിരേ അവിശ്വാസ പ്രമേയം കൊണ്ടുവന്നു. ഈ അവിശ്വസപ്രമേയം ക്വാറം തികയാത്തതിനാല്‍ കഴിഞ്ഞദിവസം ചര്‍ച്ചയ്ക്കെടുക്കാതെ പരാജയപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് ഇവര്‍ക്കെതിരെ ആക്രമണം ഉണ്ടാകാന്‍…
Read Moreചിലരുടെ വാക്കിന്റെ പുറത്താണ് സ്വപ്ന വെളിപ്പെടുത്തലുകള്‍ നടത്തിയത് ! താന്‍ മനസ്സിലാക്കിയത് ഞെട്ടിക്കുന്ന വിവരങ്ങളെന്ന് സരിത…
സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരേ നടത്തിയ വെളിപ്പെടുത്തലുകള്‍ക്കു പിന്നില്‍ വലിയ സംഘങ്ങളുണ്ടെന്ന് സോളാര്‍ കേസ് പ്രതി സരിത നായര്‍. സ്വപ്നയുമായി ബന്ധപ്പെട്ട ഗൂഢാലോചനയ്ക്ക് പിന്നില്‍ പി.സി ജോര്‍ജ് അല്ലെന്നും അദ്ദേഹത്തിനും പിന്നില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ അടക്കമുളള വലിയ തിമിംഗലങ്ങള്‍ ഉണ്ടെന്നും സരിത കൂട്ടിച്ചേര്‍ത്തു. സ്വപ്ന പ്രതിയായ ഗൂഢാലോചനക്കേസില്‍ രഹസ്യമൊഴി നല്കിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍. നമ്മളൊന്നും കാണാത്ത വലിയ വലിയ തിമിംഗലങ്ങളുണ്ട് ഇതിന് പിന്നില്‍. വിഷയവുമായി ബന്ധപ്പെട്ട് തന്നെ സമീപിച്ചത് പി.സി ജോര്‍ജാണ്. സരിത്ത്, ക്രൈം നന്ദകുമാര്‍ ഇവര്‍ക്കെല്ലാം ഇതില്‍ പങ്കുണ്ടെന്നും ഇതിനു പിന്നില്‍ ഒന്നോ രണ്ടോ രാഷ്ട്രീയക്കാര്‍ കാണുമെന്നും സരിത പറഞ്ഞു. വെറുതേ ഇരുന്ന എന്നെ മാന്തിവിടുകയാണ് ചെയ്തത്. ഞാനിതിനകത്ത് വന്നുപെട്ടതാണ്. മന:പൂര്‍വ്വം വന്നു ചാടിയതല്ല എന്നെ ഇതിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുമ്പോള്‍ അതിന്റെ ബാക്കിയെന്താണെന്ന് എനിക്ക് മനസിലാകേണ്ടേ…
Read Moreപ്രതി കുറ്റക്കാരനല്ല! 19 വയസ് തികഞ്ഞ വിവരം മറച്ചുവച്ച് 17 വയസെന്ന് വ്യാജ വിവരം പോലീസിന് നൽകി; പോക്സോ കേസ് പ്രതിയെ വെറുതെ വിട്ടു
ആലപ്പുഴ: മാനസിക ദൗർബ ല്യമുള്ള പ്ലസ് ടു വിദ്യാർഥിനിയായ പതിനേഴുകാരിയെ ബലാത്സംഗം ചെയ്തു എന്നാരോപിച്ച് രജിസ്റ്റർ ചെയ്ത കേസിലെ പ്രതി കുറ്റക്കാരനല്ലെന്നു കണ്ടെത്തിയ ആലപ്പുഴ (പോക്സോ) സ്പെഷൽ കോടതി വെറുതെ വിട്ടു. വയലാർ കോവിലകത്ത് ജയകുമാറിനെയാണ് (ജയൻ) കുറ്റക്കാരനല്ലെന്ന് കണ്ട് ആലപ്പുഴ അഡീഷണൽ സെഷൻസ് കോടതി (പോക്സോ കോടതി) ജഡ്ജി മിനി. എസ്. ദാസ് വെറുതെ വിട്ടത്. 2016 ജൂണിലാണ് കേസിന് ആസ്പദമായ സംഭവം. സ്കൂൾ വിട്ടു വരുന്നവഴി പെൺകുട്ടിയെ ബലമായി വീട്ടിനുള്ളിലേക്ക് പിടിച്ചുകയറ്റി ബലാത്സംഗം ചെയ്തുവെന്നും അതിനുശേഷം നിരവധി തവണ പീഡിപ്പിച്ചുവെന്നും ആരോപിച്ച് ചേർത്തല പോലീസ് പ്രതിക്കെതിരേ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. 19 വയസ് തികഞ്ഞ വിവരം മറച്ചുവച്ച് 17 വയസെന്ന് വ്യാജ വിവരം പോലീസിന് നൽകി കളവായ ആരോപണങ്ങൾ ഉന്നയിച്ച് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. ആരോപണം കളവാണെന്ന് വൈദ്യപരിശോധനയിൽ തെളിഞ്ഞതായുള്ള രേഖകൾ പ്രതിഭാഗം കോടതിയെ ബോധ്യപ്പെടുത്തിയതിനെത്തുടർന്ന്…
Read Moreനഗരസഭയുടെ കാവലാളായ ’ദേവസേന’ ജനമനസ് കീഴടക്കുന്നു! രാത്രി എട്ടു കഴിഞ്ഞാൽ ദേവസേനയെ അഴിച്ചുവിടും; പിന്നെ…
വടക്കാഞ്ചേരി: നഗരസഭയുടെ കാവലാളായ ”ദേവസേന’ ജനമനസ് കീഴടക്കുന്നു. രാത്രി കാലങ്ങളിൽ നഗരസഭയുടെ കാവലിന് ദേവസേനയെന്ന പട്ടിയുടെ സേവനമുള്ളപ്പോൾ ഒരീച്ചക്ക് പോലും നഗരസഭ അങ്കണത്തിൽ പ്രവേശിക്കാനാകില്ല. നഗരസഭയുടെ കുന്പളങ്ങാടുള്ള മാലിന്യയാർഡിൽ നിന്നും, രണ്ടു മാസം പ്രായമുള്ളപ്പോൾ കൈക്കും, കാലിനും ചതവുപറ്റിയ നിലയിലായിരുന്ന പട്ടി കുഞ്ഞിനെ ആംബുലൻസ് ഡ്രൈവർ പ്രസാദ് എടുത്തുകൊണ്ടുവന്ന്, ഡോക്ടറെ കാണിച്ച് ചതവുഭാഗം പ്ലാസ്റ്ററിട്ടും, ശുശ്രൂഷകൾ നൽകി പരിപാലിച്ചു വളർത്തുകയായിരുന്നു. ഇപ്പോൾ നഗരസഭയുടെ ഒരു വശത്തുതന്നെയാണ് ദേവസേനയുടെ കിടപ്പ്. രാത്രി എട്ടു കഴിഞ്ഞാൽ ദേവസേനയെ അഴിച്ചുവിടും , പിന്നെ നഗരസഭാങ്കണത്തിന്റെ ഭരണാധികാരവും, സുരക്ഷയും ദേവസേനക്കു തന്നെ. നഗരസഭയിലെ ജീവനക്കാരോ, മറ്റു ആരെങ്കിലുമോ നഗരസഭ കവാടത്തിൽ പോലും പ്രവേശിക്കാൻ ദേവസേന സമ്മതിക്കില്ല. ആളൊഴിഞ്ഞ നഗരസഭയിലെത്തുന്ന തെരുവു നായ്ക്കളെ, ദേവസേന ഓടിച്ചു വിടും. പാലും, മുട്ടയും , ചോറും, പെറോട്ടയുമാണ് ദേവസേനയുടെ ഭക്ഷണം.എന്നാൽ രാവിലെ പാല് കൊടുക്കാൻ വിളിച്ചാൽ വികൃതി…
Read Moreകാഷ്മീരിലുണ്ടൊരു സോളാർ കാർ ! മാരുതി 800 കാറിനെ സോളാർ കാറാക്കി മാറ്റി; ഗണിതാധ്യാപകന് അഭിനന്ദന പ്രവാഹം
മാരുതി 800 കാറിനെ സൗരോർജത്തിൽ ഓടുന്ന കാറാക്കിമാറ്റിയെടുത്ത ഗണിതാധ്യാപകനു സമൂഹമാധ്യമങ്ങളിൽ അഭിനന്ദനപ്രവാഹം. ജമ്മു കാഷ്മീരിലെ സനത് നഗർ സ്വദേശിയായ ബിലാൽ അഹമ്മദ് ആണ് 11 വർഷം നീണ്ട കഠിന പ്രയത്നത്തിനൊടുവിൽ സോളാർകാർ നിർമിച്ച് താരമാകുന്നത്. ചെന്നൈയിൽനിന്നു വാങ്ങിയ സോളാർ പാനലുകളാണ് ബിലാൽ അഹമ്മദ് തന്റെ കാറുകളിൽ ഉപയോഗിച്ചിരിക്കുന്നത്. കാഷ്മിരിൽ വെയിൽ താരതമ്യേന കുറവായതിനാൽ കുറഞ്ഞ വെളിച്ചത്തിൽ കൂടുതൽ ഊർജം നല്കുന്ന പാനലുകൾ പ്രത്യേകം തെരഞ്ഞെടുക്കുകയായിരുന്നുവെന്നു അദ്ദേഹം പറഞ്ഞു. 15 ലക്ഷം രൂപയാണ് ആകെ ചെലവായത്. സോളാർ കാറിന്റെ നിർമാണത്തിന്റെ ഒരു ഘട്ടത്തിലും സർക്കാർ സംവിധാനങ്ങളിൽനിന്ന് ഒരുതരത്തിലുമുള്ള സാന്പത്തിക സഹായവും ലഭിച്ചില്ലെന്നും ബിലാൽ അഹമ്മദ് പറഞ്ഞു. പൂർണമായി ഓട്ടോമാറ്റിക് ആയി പ്രവർത്തിക്കുന്ന കാറുകളുടെ ഡോറുകളിലും സോളാർ പാനലുകൾ ഘടിപ്പിച്ചിട്ടുണ്ട്. ഇന്ധന വില കുതിച്ചുയരുന്ന നിലവിലെ സാഹചര്യത്തിൽ ഇത്തരം സംരംഭങ്ങൾക്കു വലിയ പ്രോത്സാഹനം നല്‍കണമെന്നാണു നെറ്റിസൻസിന്റെ ആവശ്യം.
Read Moreഈശ്വര സ്പർശമുള്ള ചിത്രങ്ങള്‍..! ഇതാ നിങ്ങൾ തെരഞ്ഞ കലാകാരൻ; ബസ് സ്റ്റാൻഡുകളുടെ ചുമരുകൾ കാൻവാസാക്കി തെരുവു ചിത്രകാരൻ
മംഗലം ശങ്കരൻകുട്ടി ഷൊർണൂർ: ബസ് സ്റ്റാൻഡുകളുടെ ചുമരും പൊതുനിരത്തുകളുടെ മതിലും കാൻവാസാക്കി ജീവൻ തുളുന്പുന്ന ചിത്രങ്ങൾ വരച്ച് ഒരു തെരുവു ചിത്രകാരൻ. ആരാലും അറിയാതെയും ശ്രദ്ധിക്കാതെയും പോകുന്ന ഇത്തരക്കാരുടെ കൈപ്പടയിൽ വിരിയുന്നത് വാക്കുകൾക്കും വർണ്ണനകൾക്കുമപ്പുറമുള്ള വരകളുടെ കമനീയ രൂപങ്ങളാണ്. തെരുവുകൾ കാൻവാസാക്കിയ ഇത്തരമൊരു നാടോടി ചിത്രകാരനാണ് തിരുവനന്തപുരം സ്വദേശി രാജു. ഈശ്വര സ്പർശമുള്ള ഇദ്ദേഹത്തിന്റെ ചിത്രങ്ങൾക്ക് നിറം പകരുന്നത് കരിക്കട്ടകളുടെ കൃഷ്ണവർണ്ണവും പച്ചിലകളുടെ ഹരിതഭംഗിയുമാണ്. വാണിയംകുളം മനിശ്ശീരിയിൽ ഈ നാടോടി ചിത്രകാരന്റെ കരവിരുതിൽ ഇന്നലെ ഉയിർ കൊണ്ടത് മോഹന ചിത്രങ്ങളുടെ വിസ്മയങ്ങളാണ്. മനിശ്ശീരി ബസ് സ്റ്റാൻഡ് ചുമരിനെ അയാൾ കാൻവാസാക്കി. കരിക്കട്ടയിൽ ചിത്രങ്ങൾ വരച്ചിട്ടു. പച്ചില നീരിൽ ബഹുവർണ്ണങ്ങൾ കണ്ടെത്തി. ഒരു നാടോടി ചിത്രകാരൻ തന്റെ പ്രതിഭ കൊണ്ട് വിസ്മയം തീർക്കുകയായിരുന്നു. അയാൾ ആരോടും ഉൗരും, പേരും പറഞ്ഞില്ല. നിശബ്ദമായി തന്റെ പ്രതിഭ ബസ് സ്റ്റാന്റ് ചുമരിൽ…
Read Moreഹെല്‍മറ്റ് ധരിച്ച് ബൈക്കിലെത്തിയത് ആര് ? വിൽപനക്കാരനെ കബളിപ്പിച്ച് തട്ടിയെടുത്തത് 1000 രൂപയും ലോട്ടറി ടിക്കറ്റുകളും; ആ തന്ത്രം ഇങ്ങനെ…
കറുകച്ചാൽ: ലോട്ടറി വിൽപനക്കാരനെ കബളിപ്പിച്ച് 25 ലോട്ടറി ടിക്കറ്റുകളും 1000 രൂപയും തട്ടിയെടുത്തു. നിരത്തിൽ നടന്നു ലോട്ടറിക്കച്ചവടം നടത്തുന്ന മാന്തുരുത്തി മാപ്പിളക്കുന്നേൽ എം.സി. ജോസഫി (70)ന്റെ പണവും ലോട്ടറി ടിക്കറ്റുകളുമാണ് നഷ്ടമായത്. ബുധനാഴ്ച 11.30ന് നെത്തല്ലൂർ ക്ഷേത്രത്തിന് സമീപം കോട്ടയം റോഡിലായിരുന്നു സംഭവം. ലോട്ടറി ടിക്കറ്റുകളുമായി തോട്ടയ്ക്കാട് ഭാഗത്തേക്ക് പോകുന്പോൾ ഹെൽമറ്റ് ധരിച്ച് ബൈക്കിലെത്തിയ ആൾ ജോസഫിന് സമീപത്ത് ബൈക്ക് നിർത്തി 25 ടിക്കറ്റുകൾ തെരഞ്ഞെടുത്തു. തുടർന്ന് 1000 രൂപ വീതം സമ്മാനമടിച്ച നാല് ടിക്കറ്റുകൾ തന്റെ കൈവശമുണ്ടെന്നും പണം വേണമെന്നും ജോസഫിനോട് ആവശ്യപ്പെട്ടു. 1000 രൂപയേ കൈയിലുള്ളെന്ന് ജോസഫ് പറഞ്ഞപ്പോൾ 1000 രൂപ വാങ്ങുകയും 25 ടിക്കറ്റിന് പകരമായി 1000 രൂപയടിച്ച മറ്റൊരു ടിക്കറ്റുകൂടി നൽകി ഇയാൾ കറുകച്ചാൽ ഭാഗത്തേക്ക് പോയി. വീട്ടിലെത്തി ടിക്കറ്റ് പരിശോധിച്ചപ്പോളാണ് ലോട്ടറിയുടെ നന്പറുകൾ തിരുത്തിയതാണെന്ന് തിരിച്ചറിഞ്ഞത്. തട്ടിപ്പ് മനസിലായതോടെ ജോസഫ്…
Read Moreമോൻസണ് മാവുങ്കലിന്റെ ഇടനിലക്കാരി? അനിത പുല്ലയിൽ ലോക കേരളസഭയ്ക്കിടെ നിയമസഭയിലെത്തിയത് എങ്ങനെ? റിപ്പോര്‍ട്ടില്‍ പറയുന്നത് ഇങ്ങനെ…
സ്വന്തം ലേഖകൻ തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പു കേസിലെ പ്രതി മോൻസണ് മാവുങ്കലിന്റെ ഇടനിലക്കാരിയെന്ന ആരോപണം ഉയർന്ന അനിത പുല്ലയിൽ ലോക കേരളസഭയ്ക്കിടെ നിയമസഭയിലെത്തിയത് സഭാ ടിവിയ്ക്ക് സാങ്കേതിക സഹായം ഒരുക്കുന്ന കണ്‍സൾട്ടൻസി സ്ഥാപനത്തിലെ ജീവനക്കാരുടെ സഹായത്തോടെയെന്ന് ചീഫ് മാർഷലിന്റെ റിപ്പോർട്ട്. സഭാ ടിവിയ്ക്ക് ഒടിടി പ്ലാറ്റ്ഫോം ഒരുക്കുന്ന ബിട്രെയിറ്റ് സൊല്യുഷൻസിലെ രണ്ടു ജീവനക്കാർ അനിത പുല്ലയിൽ നിയമസഭയിലുണ്ടായിരുന്ന മുഴുവൻ സമയവും ഒപ്പമുണ്ടായിരുന്നതായും സ്പീക്കർ എം.ബി. രാജേഷിനു കൈമാറിയ റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്വീകരിക്കുന്ന തുടർ നടപടികൾ സ്പീക്കർ ഇന്നു പ്രഖ്യാപിക്കുമെന്നാണു വിവരം. 27നു തുടങ്ങുന്ന നിയമസഭാ സമ്മേളന കാര്യങ്ങൾ വിശദീകരിക്കാൻ സ്പീക്കർ മാധ്യമ പ്രവർത്തകരെ കാണുന്നുണ്ട്. അനിതയ്ക്ക് പിന്തുണ നൽകിയ ബിട്രെയ്റ്റ് സൊല്യുഷൻസുമായുള്ള കരാർ അവസാനിപ്പിക്കുന്നതും സജീവമായി പരിഗണിക്കുന്നുണ്ട്. എന്നാൽ, ജൂലൈയിൽ കണ്സൾട്ടൻസിയുമായുള്ള കരാർ കാലാവധി അവസാനിക്കും. പിന്നീടു പുതുക്കി നൽകേണ്ടതില്ലെന്ന ആവശ്യവുമുണ്ട്. എന്നാൽ, ഇപ്പോഴത്തെ…
Read Moreചൂര കഴിച്ചവർ ആശുപത്രിയിൽ! പരിശോധനകൾ നിലച്ചു; മീൻ വീണ്ടും പഴയപടി; മാത്തേരിയിൽ മത്സ്യം കഴിച്ചവർക്ക് അസ്വസ്ഥത
അമ്പലപ്പുഴ: കാടിളക്കി നടന്ന മത്സ്യ പരിശോധനകൾ നിലച്ചു, മീൻ വീണ്ടും പഴയപടിയായി. പഴകിയ മത്സ്യങ്ങൾ കഴിച്ചവർ ചികിത്സതേടി ആശുപത്രിയിൽ. രണ്ടു മാസം മുന്‍പ് വ്യാപക പരാതി ഉയർന്നതിനെത്തുടർന്നാണ് വ്യാപക മത്സ്യപരിശോധന ആരംഭിച്ചത്. ജില്ലയുടെ പലേടത്തുനിന്നും മാസങ്ങൾ പഴക്കമുള്ളതും രാസവസ്തുക്കൾ കലർന്നതുമായ മത്സ്യങ്ങൾ പിടിച്ചെടുത്തിരുന്നു. പരിശോധന ശക്തമായതോടെ പഴകിയ മത്സ്യങ്ങൾ എത്തുന്നതും കുറഞ്ഞിരുന്നു. ഇടുക്കിയിൽ മത്സ്യം കഴിച്ചതിനെത്തുടർന്നു ഭക്ഷ്യവിഷബാധയുണ്ടായതോടെയാണ് സംസ്ഥാന വ്യാപക പരിശോധന നടത്താൻ ആരോഗ്യമന്ത്രി നിർദേശം നൽകിയത്. എന്നാൽ, മന്ത്രിയുടെ നിർദേശമിറങ്ങി ദിവസങ്ങൾ കഴിഞ്ഞാണ് ഉദ്യോഗസ്ഥർ വ്യാപക പരിശോധന തുടങ്ങിയത്. ഇതോടെ അന്യസംസ്ഥാനങ്ങളിൽനിന്നു മോശം മത്സ്യം വരുന്നതും കുറഞ്ഞിരുന്നു. എന്നാൽ, ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും പരിശോധനകളെല്ലാം നിലച്ചു. ഇതോടെ അന്യസംസ്ഥാനങ്ങളിൽനിന്നടക്കം ആഴ്ചകൾ പഴക്കമുള്ള മീൻ വീണ്ടും എത്തിത്തുടങ്ങിയിരിക്കുകയാണ്. ചൂര കഴിച്ചവർ ആശുപത്രിയിൽ പതിവായ പരിശോധന ഇല്ലാത്തതാണ് കേടായ മത്സ്യം വിപണിയിൽ എത്താൻ പ്രധാന കാരണം. കഴിഞ്ഞ ദിവസം തോട്ടപ്പള്ളി…
Read More