കൊച്ചി: മാസ്ക് ഉപേക്ഷിക്കാനുള്ള സാഹചര്യമായിട്ടില്ലെന്ന് ഐഎംഎ. നിലവിൽ കോവിഡ് രോഗികളുടെ എണ്ണത്തിലെ കുറവ് ഒരു തരംഗത്തിന്റെ അവസാനമായതിനാലാണ്. ഇനിയും തരംഗങ്ങളുണ്ടായേക്കാം. ഇപ്പോള്‍തന്നെ വരുമെന്ന് പറയുന്ന എക്സ് ഇ വേരിയന്റിന്റെ തീവ്രതയെക്കുറിച്ചു വ്യക്തതയില്ല. അതുകൊണ്ടുതന്നെ ആള്ക്കൂട്ടംപോലും ഒഴിവാക്കേണ്ടതാണെന്നും മാസ്ക് അടക്കമുള്ള സുരക്ഷാകവചങ്ങള്‍ ഉപേക്ഷിക്കരുതെന്നും ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. സാമുവല്‍ കോശിയും സെക്രട്ടറി ഡോ. ജോസഫ് ബെനവെനും വൈസ്പ്രസിഡന്റ് ഡോ. ഗോപികുമാറും വാർത്താസമ്മേളനത്തില്‍ പറഞ്ഞു. ആരോഗ്യമേഖലയില്‍ സംരക്ഷണം നല്കുന്നതില് സര്‍ക്കാര്‍ പരാജയമാണ്. ആശുപത്രികള്‍ക്കും ഡോക്ടര്മാര്ക്കുംനേരെ ആക്രമണങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആശുപത്രികളെ സുരക്ഷിത മേഖലകളാക്കണമെന്ന നിര്‍ദേശത്തില്‍ സര്‍ക്കാര്‍ ഒരിഞ്ചുപോലും മുന്നോട്ടുപോയിട്ടില്ലെന്നും ഐഎംഎ ഭാരവാഹികള്‍ പറഞ്ഞു. ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് ആക്ടിലെ ചില വ്യവസ്ഥകള്‍ ചെറുതും ഇടത്തരവുമായ ആശുപത്രികളെ പ്രതികൂലമായി ബാധിക്കുമെന്നതിനാല്‍ ഒഴിവാക്കണം. യുക്രെയ്നില്‍നിന്നു വന്ന മെഡിക്കല്‍ വിദ്യാര്‍ഥികളെ ഉടന്‍തന്നെ നമ്മുടെ സംവിധാനത്തിലേക്ക് കൊണ്ടുവരേണ്ടതില്ലെന്നു ചോദ്യത്തിനു മറുപടിയായി ഡോ. സാമുവല്‍ കോശി പറഞ്ഞു.…
Read MoreCategory: Loud Speaker
ബാലചന്ദ്രകുമാറിനെ അറസ്റ്റ് ചെയ്യണം! പോലീസിന്റെ അനാസ്ഥയും അനാവശ്യ ഇടപെടലുകളും ഒഴിവാക്കണം; യുവതി ഡിജിപിക്കു നൽകിയ പരാതിയില്‍ പറയുന്നത് ഇങ്ങനെ…
തിരുവനന്തപുരം: പീഡന പരാതിയിൽ സംവിധായകൻ ബാലചന്ദ്രകുമാറിനെ അറസ്റ്റ് ചെയ്യാതെ പോലീസ് ഒത്തുകളിക്കുകയാണെന്ന ആരോപണവുമായി പരാതിക്കാരിയായ യുവതി സംസ്ഥാന പോലീസ് മേധാവിക്കു പരാതി നൽകി. മുഖ്യമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്. ബാലചന്ദ്രകുമാർ സ്വാധീനമുള്ളയാളാണെന്നും കേസ് പിൻവലിപ്പിക്കാൻ ശ്രമിക്കുന്നെന്നും അപായപ്പെടുത്താൻ ഇടയുണ്ടെന്നും പരാതിയിൽ പറയുന്നു. ഹൈക്കോടതിയിലെ ജാമ്യഹർജി ബാലചന്ദ്രകുമാർ പിൻവലിച്ചിരുന്നു. മറ്റൊരു കോടതിയിൽ ജാമ്യഹർജി നൽകിയതുമില്ല. വാറണ്ടുണ്ടായിട്ടും പ്രതിയെ സംരക്ഷിക്കുന്ന നിലപാടാണ് പോലീസ് സ്വീകരിക്കുന്നത്. അറസ്റ്റ് ചെയ്യാൻ നടപടിയെടുക്കുന്നില്ല. പ്രതിയുടെ സുഹൃത്ത് ചാനലുകളിലൂടെ നിരന്തരം അപമാനിക്കുന്നു. പോലീസിന്റെ അനാസ്ഥയും അനാവശ്യ ഇടപെടലുകളും ഒഴിവാക്കി അന്വേഷണം ശരിയായ രീതിയിലാക്കണമെന്നാണ് പരാതിക്കാരിയുടെ ആവശ്യം. 2010ൽ ജോലി വാഗ്ദാനം നൽകി എറണാകുളത്തെ ഗാനരചയിതാവിന്റെ വീട്ടിൽവച്ചു പീഡിപ്പിച്ചെന്നാണു കണ്ണൂർ സ്വദേശിനിയുടെ പരാതി. എളമക്കര പോലീസ് രജിസ്റ്റർ ചെയ്ത കേസ് ഹൈടെക് ക്രൈം എൻക്വയറി സെല്ലാണ് അന്വേഷിക്കുന്നത്.
Read Moreപി. ശശിക്ക് അയോഗ്യതയില്ല ! പി. ശശിയുടെ പേരില്‍ പോര്; പി. ജയരാജനെ തള്ളി ഇ.പി.ജയരാജൻ; പല പാർട്ടികളും മുന്നണിയിലെത്തും
സ്വന്തം ലേഖകൻ തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായി പി. ശശിയെ നിയോഗിച്ചതിനെതിരേ വിമർശനം ഉന്നയിച്ച പി. ജയരാജനെ തള്ളി എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ. പി. ശശിക്ക് ഒരു അയോഗ്യതയുമില്ലെന്നും ശശിയെ പൊളിറ്റിക്കൽ സെക്രട്ടറിയായി നിയമിച്ചതിൽ വിവാദങ്ങളൊന്നുമില്ലെന്നും ഏകാഭിപ്രായത്തോടെയാണ് സിപിഎം സംസ്ഥാന സമിതി തീരുമാനമെടുത്തതെന്നും ഇ.പി. ജയരാജൻ മാധ്യമങ്ങളോടു പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസിലെ നിയമനത്തിൽ സൂക്ഷ്മത പുലർത്തണമെന്നും മുന്‍പ് ചെയ്ത തെറ്റുകൾ ആവർത്തിക്കാൻ ഇടയുണ്ടെന്നുമായിരുന്നു പി. ജയരാജൻ സംസ്ഥാന സമിതി യോഗത്തിൽ രൂക്ഷ വിമർശനം നടത്തിയിരുന്നു. ഇതു സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തിനാണ് ഇ.പി. ജയരാജൻ ഇന്ന് മറുപടി നൽകിയത്. തെറ്റുകൾ ആവർത്തിക്കുമോ എന്ന ആശങ്കയുടെ കാര്യമില്ലെന്നും ഒരാൾക്കെതിരേ പാർട്ടി നടപടിയെടുത്താൽ അത് ആജീവനാന്തമല്ലെന്നും ഇപി വ്യക്തമാക്കി. പാർട്ടിയുടെ അച്ചടക്ക നടപടികൾ നശിപ്പിക്കാനല്ല, തെറ്റു തിരുത്തി ശരിയായ വഴിയിലേക്ക് വരാനാണ്. പി.ശശി സംസ്ഥാനകമ്മിറ്റി അംഗമാണ് സംസ്ഥാന കമ്മിറ്റി അംഗത്തിന്…
Read Moreനിയമപാലനമാണ് പോലീസിന്റെ ജോലി; എന്നാല്‍ ഇനി മുതല്‍ പോലീസുകാര്‍ കശുവണ്ടിയും പെറുക്കണം; കൗതുകരമായ ഉത്തരവ് ഇങ്ങനെ
സീമ മോഹന്‍ലാല്‍കൊച്ചി: നിയമപാലനമാണ് പോലീസിന്റെ ജോലി എന്നാണ് ഇതുവരെ കേട്ടിരിക്കുന്നത്. എന്നാല്‍ ഇനി മുതല്‍ പോലീസുകാര്‍ കശുവണ്ടിയും പെറുക്കണം. കണ്ണൂര്‍ കേരള ആംഡ് പോലീസ് ബറ്റാലിയന്-4 ന്റെ അധീനതയിലുള്ള സ്ഥലങ്ങളില്‍നിന്നും കശുവണ്ടി പെറുക്കാനായി മൂന്നു പോലീസ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയുള്ള കൗതുകരമായ ഉത്തരവാണ് ഇറങ്ങിയിരിക്കുന്നത്. ഇതിനായി ഒരു ആംഡ് പോലീസ് സബ് ഇന്‍സ്പെക്ടറെയും രണ്ടു ഹവില്‍ദാര്‍മാരെയും ചുമതലപ്പെടുത്തി ഉത്തരവ് ഇറക്കിയിരിക്കുന്നത്. ഈ ഉത്തരവില്‍ ഒരു വിഭാഗം പോലീസുകാര്‍ക്കിടയില്‍ അമര്‍ഷം രൂക്ഷമായിരിക്കുകയാണ്. കണ്ണൂര്‍ മങ്ങാട്ടുപറമ്പില് കെഎപി നാലാം ബറ്റാലിയന്റെ അധീനതയിലുള്ള സ്ഥലങ്ങളിലുള്ള കശുമാവുകളില്നിന്നും കശുവണ്ടി ശേഖരിക്കാനായി നാലു തവണ ലേലം നടത്തിയിരുന്നു. എന്നാല്‍ കാലാവസ്ഥ വ്യതിയാനം കാരണം ഈ വര്‍ഷം കശുവണ്ടിയുടെ ഉത്പാദനം കുറഞ്ഞു. വിപണിയില്‍ വില കുറവായി. ദേശീയ പാത വികസനവുമായി ബന്ധപ്പെട്ടു കശുമാവുകളുടെ എണ്ണം കുറഞ്ഞതും ലേലത്തിന് ആള് ഇല്ലാതാക്കിയതായും ഉത്തരവില്‍ പറയുന്നു. അതിനാല്‍ നിലവില്‍ പാകമായ…
Read Moreശ്രീനിവാസന്റെ കൊലപാതകം; ആറുപ്രതികളിൽ നാല് പ്രതികളെ തിരിച്ചറിഞ്ഞു; സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു
പാലക്കാട്: ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളെ പിടികൂടാനുള്ള ശ്രമം ഊർജിതമാക്കി പോലീസ്. ആറു പ്രതികളിൽ നാല് പേരെ തിരിച്ചറിഞ്ഞു. പട്ടാമ്പി സ്വദേശികളായ ഉമ്മർ, അബ്ദുൾ ഖാദർ, ശംഖുവാരത്തോട് സ്വദേശി അബ്ദുൾ റഹ്മാൻ, ഫിറോസ് എന്നിവരെയാണ് തിരിച്ചറിഞ്ഞത്. നേരിട്ട് പങ്കെടുത്തവരെന്ന്…സിസിടിവി ദൃശ്യങ്ങളിൽ നിന്നും മൊബൈൽ ഫോൺ പരിശോധനകളിൽ നിന്നുമാണ് പ്രതികളെ തിരിച്ചറിഞ്ഞത്. പ്രതികൾ എസ്ഡിപിഐ പ്രവർത്തകരാണെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഇവർ നാല് പേരും കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരാണെന്ന നിഗമനത്തിലാണ് പോലീസ്. രണ്ടു ബൈക്കിലും ഒരു സ്കൂട്ടറിലുംആറുപേരടങ്ങുന്ന കൊലയാളി സംഘം രണ്ടു ബൈക്കിലും ഒരു സ്കൂട്ടറിലുമാണ് എത്തിയത്. വാഹനത്തിന് പിന്നിലിരുന്ന മൂന്നുപേരാണ് കടയ്ക്ക് അകത്തേക്ക് പാഞ്ഞുകയറി ശ്രീനിവാസനെ കൊലപ്പെടുത്തിയത്. തുടർന്ന് വന്ന വഴിതന്നെ രക്ഷപ്പെടുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. തമിഴ്നാട് രജിസ്ട്രേഷൻബൈക്കുകളിലൊന്ന് അബ്ദുൾ റഹ്മാനാണ് ഉപയോഗിച്ചതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഇയാളുടെ ഫോൺ നേരത്തെ…
Read Moreതിങ്ങിഞെരുങ്ങി വേണാട് എക്സ്പ്രസ്; യാത്രക്കാരിക്കു ദേഹാസ്വാസ്ഥ്യം; അപായചങ്ങല വലിച്ചിട്ടും റെയിൽവേ പരിഗണന നൽകിയില്ലെന്ന് ആക്ഷേപം
കോട്ടയം: അപായച്ചങ്ങല വലിച്ചിട്ടും ഹെൽപ് ലൈൻ നന്പറിൽ തുടരെ വിളിച്ചിട്ടും തിരക്കിൽ ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ട ട്രെയിൻ യാത്രക്കാരിക്ക് ആവശ്യമായ പരിഗണന റെയിൽവേ നൽകിയില്ലെന്നു പരാതി. തിരക്കു വർധിച്ചിട്ടും ആവശ്യത്തിന് സർവീസ് ഇല്ലാത്തത് യാത്രക്കാരെ വലക്കുന്നു. ഈസ്റ്റർ, വിഷു അവധികൾക്കുശേഷമുള്ള ആദ്യദിനമായ ഇന്നലെ വേണാട് എക്സ്പ്രസിലാണ് സംഭവം. യാത്രക്കാർ അപായച്ചങ്ങല വലിച്ചു ട്രെയിൻ നിർത്തിയെങ്കിലും ആദ്യ സ്റ്റേഷനിൽ ഇറക്കാതെ അടുത്ത സ്റ്റേഷനിലാണ് ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ട യാത്രക്കാരിയെ ഇറക്കിയതെന്നും ആക്ഷേപമുയർന്നിട്ടുണ്ട്. ഇന്നലെ രാവിലെ 9.15നു ഷൊർണൂരിലേക്കുള്ള വേണാട് എക്സ്പ്രസ് ഏറ്റുമാനൂർ പിന്നിട്ടപ്പോഴാണ് എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന മാവേലിക്കര സ്വദേശിയായ യുവതിക്കു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. യാത്രക്കാർ വൈക്കം റോഡിൽ അപായചങ്ങല വലിച്ചു ട്രെയിൻ നിർത്തിയെങ്കിലും ഗാർഡിന്റെ നിർദേശപ്രകാരം യാത്രക്കാരിയെ അടുത്ത സ്റ്റോപ്പായ പിറവം സ്റ്റേഷനിലെത്തിയ്ക്കുകയായിരുന്നു. ഹൈവേയിലെ ഗതാഗതസൗകര്യങ്ങൾ മുൻകൂട്ടി കണ്ടു കൊണ്ടാണു യാത്രക്കാർ വൈക്കം റോഡിൽ…
Read Moreശശി വീണ്ടും ശശിയായാൽ..! പഴയ തെറ്റ് മറന്നില്ലെങ്കിൽ സൂക്ഷ്മ പരിശോധന വേണമായിരുന്നു; പി ശശിയെ വിമർശിച്ച പി.ജയരാജനെ തള്ളി ഇ.പി. ജയരാജൻ
തിരുവനന്തപുരം: പി.ശശിയെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയാക്കിയതിനെ വിമർശിച്ച പി.ജയരാജനെ തള്ളി എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ രംഗത്ത്. ശശിക്ക് അയോഗ്യതയില്ലെന്നും സംസ്ഥാന സമിതിയിൽ ഏകാഭിപ്രായത്തോടെയാണ് അദ്ദേഹത്തെ പൊളിറ്റിക്കൽ സെക്രട്ടറിയായി നിയമിച്ചതെന്നും ഇ.പി.ജയരാജൻ പറഞ്ഞു. പി. ശശിയെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായി നിയമിച്ചതിനെതിരേ സിപിഎം സംസ്ഥാന സമിതിയിലാണ് പി. ജയരാജൻ രൂക്ഷ വിമർശനം ഉയർത്തിയത്. നിയമനത്തിൽ സൂക്ഷ്മത പുലർത്തണമായിരുന്നെന്നും സെക്രട്ടറിയേറ്റ് തീരുമാനം പുനഃപരിശോധിക്കണമെന്നും ജയരാജൻ ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിലെ നിയമനത്തിൽ ജാഗ്രത വേണമായിരുന്നു. ശശിക്കെതിരേ പാർട്ടിയിൽ എന്തിന്റെ പേരിലാണോ നടപടി എടുത്തത്, അതേ തെറ്റുകൾ ആവർത്തിക്കാൻ ഇടയുണ്ടെന്നും ജയരാജൻ സംസ്ഥാന സമിതിയിൽ പറഞ്ഞു. താൻ ഉന്നയിക്കുന്ന വിമർശനങ്ങൾക്ക് തന്റെ കൈവശം തെളിവുകളുണ്ടെന്ന് ജയരാജൻ വ്യക്തമാക്കി. എന്നിട്ട് എന്തുകൊണ്ടാണ് നേരത്തേ തന്നെ പാർട്ടി നേതൃത്വത്തെ അറിയിച്ചില്ല. നിയമനം നടത്തുമ്പോഴാണോ ഇത്തരം കാര്യങ്ങൾ അറിയിക്കേണ്ടതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ചോദിച്ചു.…
Read Moreനിറം വില്ലനായോ ? കാലിയായി കെഎസ്ആര്‍ടിസി ബൈപ്പാസ് ഫീഡര്‍ ബസുകള്‍
സ്വന്തം ലേഖിക കൊച്ചി: സര്‍വീസ് തുടങ്ങി ദിവസങ്ങള്‍ പിന്നിട്ടിട്ടും യാത്രക്കാരില്ലാതെ കെഎസ്ആര്‍ടിസി ബൈപ്പാസ് ഫീഡര്‍ ബസുകള്‍. ഓറഞ്ചും വെള്ളയും ചേര്‍ന്ന വരകളാണ് ഫീഡര്‍ ബസുകളുടേത്. ഇത് യാത്രക്കാരില്‍ ആശയക്കുഴപ്പം ഉണ്ടാക്കുന്നതാവാം ആളുകള്‍ കയറാത്തതിനു കാരണമെന്നാണ് കെഎസ്ആര്‍ടിസി അധികൃതരുടെ വിലയിരുത്തല്‍. പ്രത്യേക നിറം കണ്ട് അധിക ചാര്‍ജായിരിക്കും ഈടാക്കുകയെന്നു കരുതിയാണ് പലരും ബസില്‍ കയറാത്തതെന്ന് ജീവനക്കാരും ചൂണ്ടിക്കാട്ടുന്നു. യാത്രക്കാര്‍ കയറാത്തതിനാല്‍ കഴിഞ്ഞ ദിവസം മുതല്‍ ബസിനു മുന്നില്‍ ഓര്‍ഡിനറി ചാര്‍ജ് എന്ന ബോര്‍ഡ് വച്ചുവെങ്കിലും പഴയ അവസ്ഥതന്നെയാണ് ഇപ്പോഴും. പ്രതിദിനം രണ്ടായിരം രൂപയ്ക്ക് താഴെയാണ് ഫീഡര്‍ ബസില്‍നിന്ന് ലഭിക്കുന്നത്. ഇന്ധനവില ദിവസേന വര്‍ധിക്കുന്ന ഈ സാഹചര്യത്തില്‍ സര്‍വീസ് എങ്ങനെ മുന്നോട്ടുകൊണ്ടുപോകുമെന്ന ആശങ്കയും അധികൃതര്‍ക്കുണ്ട്. ഫീഡര്‍ ബസുകളുടെ നിറം മാറ്റിയാല്‍ യാത്രക്കാരെ ലഭിക്കുമെന്നു കാണിച്ച് എറണാകുളം കെഎസ്ആര്‍ടിസി അധികൃതര്‍, മാനേജിംഗ് ഡയറക്ടര്‍ക്ക് കഴിഞ്ഞ ദിവസം കത്തു നല്‍കിയിട്ടുണ്ട്. ബൈപ്പാസ് റൈഡര്‍…
Read Moreഈ നമ്പരിന് വേണ്ടി 100 രൂപ മുതൽ ലേലം വിളി തുടങ്ങി! ഇഷ്ട നന്പരിനായി മുടക്കിയത് 15.44 ലക്ഷം രൂപ; വണ്ടിവില 71,000 രൂപ
വാഹനത്തിനായി ഇഷ്ട നന്പർ സ്വന്തമാക്കുന്നത് ഇപ്പോൾ അസാധാരണ സംഭവമല്ല. പ്രിയപ്പെട്ട നമ്പറിനായി ലക്ഷക്കണക്കിന് രൂപയ്ക്ക് ലേലം വിളിക്കുകയാണ് ചെയ്യുന്നത്. എന്നാൽ വാഹനത്തിന്റെ വിലയുടെ അനേകം ഇരട്ടി തുകയ്ക്ക് ഇഷ്ട നന്പർ ലേലത്തിൽ വിളിച്ചാലോ? ചണ്ഡീഗഢിൽ കഴിഞ്ഞ ദിവസം 0001 എന്ന വിഐപി നമ്പർ 15.44 ലക്ഷം രൂപയ്ക്കാണ് ലേലത്തിൽ പോയത്. ചണ്ഡീഗഡ് നിവാസിയായ ബ്രിജ് മോഹൻ തന്റെ സ്കൂട്ടറിന് വേണ്ടിയാണ് ഈ വിഐപി നമ്പർ വാങ്ങിയത്. എന്നാൽ ഈ സ്കൂട്ടിയുടെ വില 71000 രൂപയാണെന്നതാണ് രസകരമായ കാര്യം. CH-01 CJ 0001 എന്ന നമ്പരാണ് ബ്രിജ് മോഹൻ തന്റെ സ്കൂട്ടിയ്ക്കായി സ്വന്തമാക്കിയത്. ഈ നമ്പരിന് വേണ്ടി 100 രൂപ മുതലാണ് ലേലം വിളി തുടങ്ങിയത്. ഒടുവിൽ 15.44 ലക്ഷത്തിനാണ് നമ്പർ സ്വന്തമാക്കിയത്. തന്റെ കുട്ടിയുടെ ആവശ്യപ്രകാരമാണ് ഇത്രയും പണം മുടക്കി ഈ നമ്പർ വാങ്ങിച്ചതെന്ന് ബ്രിജ് മോഹൻ…
Read Moreനടിയെ ആക്രമിച്ച കേസ്; കാവ്യയെ കുറ്റപ്പെടുത്തി സുരാജിന്റെ ഫോണ്‍ സംഭാഷണം; അനൂപിനെയും സുരാജിനെയും നാളെ ചോദ്യം ചെയ്യും
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം സംബന്ധിച്ച വിവരങ്ങള്‍ മാധ്യമങ്ങള്‍ക്കു ചോര്‍ത്തിക്കൊടുത്തെന്ന പരാതിയില്‍ ക്രൈംബ്രാഞ്ച് എഡിജിപി എസ്.ശ്രീജിത്ത് ഇന്ന് വിചാരണക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയേക്കും. വിചാരണ കോടതി കഴിഞ്ഞ ജനുവരി നാലിന് പുറപ്പെടുവിച്ച ഉത്തരവ് ലംഘിച്ചു തുടരന്വേഷണ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്കു ചോര്‍ത്തി നല്‍കിയെന്നാണു ക്രൈംബ്രാഞ്ചിനെതിരെയുള്ള ആരോപണം. കഴിഞ്ഞ ചൊവ്വാഴ്ച അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു എം. പൗലോസ് വിചാരണ കോടതിയില്‍ ഹാജരായി വിശദീകരണം നല്‍കിയിരുന്നു. എന്നാല്‍ ഇത് തൃപ്തികരമല്ലെന്നായിരുന്നു കോടതി അറിയിച്ചത്. ഇതിനെത്തുടര്‍ന്ന് ക്രൈംബ്രാഞ്ച് എഡിജിപിയോട് റിപ്പോര്‍ട്ട് നല്കാന് കോടതി നിര്‍ദേശിക്കുയായിരുന്നു. തുടരന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഇന്ന് സമര്പ്പിക്കുംനടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണ പുരോഗതി റിപ്പോര്‍ട്ട് അന്വേഷണ സംഘം ഇന്ന് വിചാരണ കോടതിയില്‍ സമര്‍പ്പിക്കുമെന്ന് സൂചന. അന്വേഷണം പൂര്‍ത്തിയാക്കാനുള്ള സമയപരിധി കഴിഞ്ഞ 15ന് അവസാനിച്ചിരുന്നു. അതേസമയം തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ ക്രൈംബ്രാഞ്ച് കൂടുതല്‍ സമയം ചോദിച്ചേക്കുമെന്നാണ് അറിയുന്നത്. ഇതു സംബന്ധിച്ച് ഹൈക്കോടതിയില്‍…
Read More