ചീമേനി: ചപ്പാത്തി-ബിരിയാണി നിര്‍മാണ യൂണിറ്റുകള്‍, ഇരുചക്രവാഹന വര്‍ക്ക് ഷോപ്പ്, ബ്യൂട്ടി പാര്‍ലര്‍, വിവിധ ഫാമുകള്‍, പെട്രോള്‍ പമ്പ്, ചെങ്കല്‍ ഖനനം തുടങ്ങി വൈവിധ്യമാര്‍ന്ന മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വ്യവസായ സ്ഥാപനത്തിലേക്ക് ആളെ ആവശ്യമുണ്ട്. ഒഴിവുകളുടെ എണ്ണം നൂറ്റമ്പതോളം. സ്ഥാപനം ദുബായിലാണോ ബംഗളൂരുവിലോ മുംബൈയിലോ ആണോ എന്നാണ് ആദ്യം അന്വേഷിക്കുന്നതെങ്കില്‍ അവിടെയൊന്നുമല്ല, ഇങ്ങ് ചീമേനിയിലാണ്. അടിസ്ഥാനയോഗ്യതകളും തൊഴില്പരിചയവുമുണ്ടെങ്കിലും അവിടെ ചുമ്മാതങ്ങ് കേറിച്ചെല്ലാനും കഴിയില്ല. ആദ്യം ഒന്നോ അതിലേറെയോ ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെടുകയും കുറച്ചുനാള്‍ ശിക്ഷ അനുഭവിച്ചു കഴിയുമ്പോള്‍ വലിയ കുഴപ്പക്കാരനല്ലെന്ന് ജയില്‍ അധികൃതരുടെ സാക്ഷ്യപത്രം നേടുകയും ചെയ്യണം. സ്ഥാപനം ഏതാണെന്ന് മനസ്സിലായിക്കാണുമല്ലോ. ചീമേനിയിലെ തുറന്ന ജയിലാണ്. ഇരുനൂറോളം തടവുകാരെക്കൊണ്ട് തുറന്ന ജയില്‍ നിറഞ്ഞുനിന്നിരുന്ന കാലത്താണ് മേല്പറഞ്ഞ സംരംഭങ്ങളെല്ലാം തുടങ്ങിയത്. അന്ന് തടവുകാരുടെ അധ്വാനശേഷിയെ ചൂഷണം ചെയ്തിട്ടാണെങ്കിലും എല്ലാം ഒന്നിനൊന്ന് ലാഭത്തിലുമായിരുന്നു. ജയില്‍വളപ്പിലെ പാറപ്രദേശത്തുനിന്നും തടവുകാര്‍ വെട്ടിയെടുത്ത ചെങ്കല്ലുകള്‍ കൊണ്ട് അവര്‍…
Read MoreCategory: Loud Speaker
ദിലീപ് ഉൾപ്പെട്ട വധഗൂഢാലോചന കേസ്; ക്രൈംബ്രാഞ്ചിന് മുന്നിൽ ഓഡിയോയിലെ ശബ്ദം തിരിച്ചറിയാൻ മഞ്ജു വാര്യരെത്തി
കൊച്ചി : നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലാൻ ഗൂഢാലോചന നടത്തിയ കേസിൽ നടി മഞ്ജു വാര്യരുടെ മൊഴി രേഖപ്പെടുത്തി. ക്രൈംബ്രാഞ്ച് ഇൻസ്പെക്ടർ വർഗീസിന്റെ നേതൃത്വത്തിൽ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽവച്ചാണ് നടിയുടെ മൊഴിയെടുത്തത്. ഗൂഢാലോചന സംബന്ധിച്ച് സംവിധായകൻ ബാലചന്ദ്രകുമാർ ഹാജരാക്കിയ ഓഡിയോ തിരിച്ചറിയുന്നതായിരുന്നു നടപടി. നടിയെ ആക്രമിച്ച കേസിൽ ഗൂഢാലോചനയുണ്ടെന്ന് ആദ്യം ആരോപിച്ചത് മഞ്ജു വാര്യരായിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണം ദിലീപിലേക്ക് എത്തുന്നതും പ്രതി ചേർക്കപ്പെടുന്നതും.
Read Moreയൂണിഫോം എങ്ങനെ വേണമെന്ന് സ്കൂളുകൾക്ക് തീരുമാനിക്കാം; വിവാദമാകുന്നവ പാടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: വിദ്യാർഥികളുടെ യൂണിഫോം എങ്ങനെ വേണമെന്ന് സ്കൂളുകൾക്ക് തീരുമാനിക്കാമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. യൂണിഫോം ജെണ്ടർ അതത് സ്കൂളുകൾക്ക് തീരുമാനിക്കാം. വിവാദമാകുന്നവ പാടില്ല. കുട്ടികൾക്ക് സൗകര്യപ്രദം ആവുന്നത് തീരുമാനിക്കുന്നതാണ് നല്ലതെന്നും മന്ത്രി വ്യക്തമാക്കി. 7,077 സ്കൂളുകളിൽ 9,57,060 കുട്ടികൾക്ക് കൈത്തറി യൂണിഫോമുകൾ വിതരണം ചെയ്യും. മെയ് ആറിന് സംസ്ഥാനതല ഉദ്ഘാടനം നടക്കും. എല്ലാ സ്കൂളുകളിലും പൂർവ വിദ്യാർഥി സംഘടനകൾ രൂപീകരിക്കും. 12,306 സ്കൂളുകളിൽ ഉച്ചഭക്ഷണം വിതരണം ചെയ്യും. ആഴ്ചയിൽ രണ്ട് ദിവസം പാൽ, ഒരു ദിവസം മുട്ട, നേന്ത്രപ്പഴം എന്നിങ്ങനെ നൽകുമെന്നും മന്ത്രി പറഞ്ഞു. എല്ലാ ദിവസവും നൽകാൻ ശ്രമിക്കും. ആഹാരം മെച്ചപ്പെടുത്തും. സ്കൂളുകളിൽ പച്ചക്കറി തോട്ടങ്ങൾ തയാറാക്കും. സോഷ്യൽമീഡിയ വഴി ഉൾപ്പടെ ഉള്ള വ്യാജവർത്തകൾക്ക് എതിരെ ബോധവൽക്കരണം നടത്തും. കുട്ടികളിലെ ആത്മഹത്യ ഇല്ലാതാക്കാൻ പദ്ധതി തയാറാക്കുമെന്നും മന്ത്രി പറഞ്ഞു. ഹയർ സെക്കന്‍ഡറി പരീക്ഷാ പേപ്പർ…
Read Moreഉത്തരക്കടലാസുകളുടെ എണ്ണം കൂട്ടി;ഹയര്‍ സെക്കൻഡറി അധ്യാപകര്‍ സമരത്തിലേക്ക്
സീമ മോഹന്‍ലാല്‍ കൊച്ചി: മൂല്യ നിര്‍ണയം നടത്തേണ്ട ഉത്തരക്കടലാസുകളുടെ എണ്ണം കൂട്ടിയതില്‍ പ്രതിഷേധിച്ച് ഹയര്‍സെക്കൻഡറി അധ്യാപകര്‍ സമരത്തിനൊരുങ്ങുന്നു. പ്രതിദിനം പരമാവധി 40 ഉത്തരക്കടലാസുകള്‍ മൂല്യനിര്‍ണയം നടത്തിയിരുന്ന സ്ഥാനത്ത് ഇനി മുതല്‍ 50 ഉത്തരക്കടലാസുകള്‍ മൂല്യനിര്‍ണയം നടത്തണമെന്നാണ് പുതിയ നിര്‍ദ്ദേശം. പ്രായോഗിക പരീക്ഷയുള്ള വിഷയങ്ങള്‍ക്ക് സാധാരണ രണ്ട് മണിക്കൂര്‍ പരീക്ഷയും അതിന് 60 മാര്‍ക്കും ആണ് നല്‍കേണ്ടത്. പ്രായോഗിക പരീക്ഷ ഇല്ലാത്ത ഭാഷ വിഷയങ്ങള്‍ക്കും മാനവിക വിഷയങ്ങള്‍ക്കും രണ്ടര മണിക്കൂര്‍ പരീക്ഷയ്ക്ക് 80 മാര്‍ക്ക് ആണ് ഉണ്ടാവുക. കഴിഞ്ഞ വര്‍ഷം വരെ അധ്യാപകര്‍ മൂല്യനിര്‍ണയം നടത്തിയിരുന്നത് ഒരു ദിവസം 26 ഉത്തരക്കടലാസ് വീതമായിരുന്നു. 30 മാര്‍ക്കുള്ള ബോട്ടണി, സുവോളജി എന്നീ വിഷയങ്ങള്‍ക്ക് 40 ഉത്തരക്കടലാസ് ഒരു ദിവസം മൂല്യനിര്‍ണയം നടത്തേണ്ടതുണ്ടായിരുന്നു. എന്നാല്‍ പുതുക്കിയ മാനദണ്ഡപ്രകാരം സമയ ദൈര്‍ഘ്യത്തിലോ, ആകെ മാര്‍ക്കിലോ വ്യത്യാസം വരുത്താതെ തന്നെ, മൂല്യനിര്‍ണയം നടത്തേണ്ട ഉത്തരക്കടലാസുകളുടെ…
Read Moreകാഷ്മീരിൽ ഭീകരാക്രമണം; ഞായറാഴ്ച പ്രധാനമന്ത്രി കാഷ്മീർ സന്ദർശിക്കാനിരിക്കെ ആക്രമണം; ഒരു ജവാന് വീരമൃത്യു
ശ്രീനഗർ: ജമ്മു കാഷ്മീരിലെ സുന്ജ്വാന് മേഖലയില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടൽ. ഒരു സൈനികന് വീരമൃത്യു വരിച്ചു. മൂന്ന് സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സുന്ജ്വാന് മേഖലയിലെ സൈനിക ക്യാമ്പിന് സമീപത്തായിരുന്നു ഏറ്റുമുട്ടല്‍ എന്നാണ് റിപ്പോര്‍ട്ടുകൾ. വീട് വളഞ്ഞ് സേനസുന്ജ്വാനിലെ ഒരു വീട്ടില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നതായി സുരക്ഷാസേനയ്ക്ക് വിവരം ലഭിച്ചിട്ടുണ്ട്. സേനയ്ക്ക് ഈ വീട് വളയാന്‍ സാധിച്ചിട്ടുണ്ടെന്നാണ് വിവരം. സൈന്യവും ഭീകരരുമായുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്. രണ്ടു ഭീകരരെ വധിച്ചതായാണ് റിപ്പോർട്ടുകൾ. ഇന്നു പുലർച്ചെ നാലരയോടെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്. സിആര്‍പിഎഫും കാഷ്മീർ പോലീസും പ്രദേശത്ത് നടത്തിയ തെരച്ചിലിനിടെ ആയിരുന്നു ഏറ്റുമുട്ടല്‍ ഉണ്ടായതെന്ന് ജമ്മു സോണിലെ എഡിജിപി മുകേഷ് സിംഗ് അറിയിച്ചു. ഏറ്റുമുട്ടലിൽ ഒരു സൈനികൻ വീരമൃത്യുവരിച്ചതായും അദ്ദേഹം സ്ഥിരീകരിച്ചിട്ടുണ്ട്. ജവാന്മാർ സഞ്ചരിച്ച ബസിനു നേരെയാണ് ഭീകരാക്രമണം ഉണ്ടായത്. രഹസ്യവിവരംപ്രധാനമന്ത്രി ജമ്മു സന്ദർശിക്കാനിരിക്കുന്നതിന്റെ രണ്ടു ദിവസങ്ങൾക്കു മുൻപുണ്ടായ ആക്രമണത്തിൽ സുരക്ഷാ സേന ജാഗ്രതയിലാണ്.…
Read Moreനടിയെ ആക്രമിച്ച കേസ്; പ്രതിഭാഗം അഭിഭാഷരുടെ ഫോണ്‍ ചോർത്തൽ; സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് ബാര്‍ കൗണ്‍സില്‍
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതിഭാഗം അഭിഭാഷകരുടെ ഫോണ്‍ ശബ്ദരേഖ ചോര്‍ത്തി മാധ്യ മങ്ങള്‍ക്ക് നല്കിയ അന്വേഷണ ഉദ്യോഗസ്ഥര്ക്കെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഹൈ ക്കോടതി അഭിഭാഷകന് വി. സേതുനാഥ് നല്കിയ പരാതി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് കേരള ബാര്‍ കൗണ്‍സില്‍ പ്രസിഡന്റ് കെ.എന്‍. അനില്‍കുമാര്‍ വ്യക്തമാക്കി. അഭിഭാഷകന് സാക്ഷിയെ മൊഴി പഠിപ്പിക്കുന്നതടക്കമുള്ള ശബ്ദരേഖകള്‍ കഴിഞ്ഞ ദിവസം പുറത്തുവ ന്നിരുന്നു. ഇന്ത്യന്‍ തെളിവു നിയമപ്രകാരം അഭിഭാഷകനും കക്ഷികളും തമ്മിലുള്ള സംഭാഷണത്തിനു സംരക്ഷണമുണ്ടെന്നും ഇതു മറികടന്നു ശബ്ദരേഖ പുറത്തുവിട്ട അന്വേഷണ സംഘത്തിന്റെ നടപടി നിയ മലംഘനമാണെന്നും പരാതിയില്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് കുറ്റക്കാരായവര്‍ക്കെതിരേ നടപടി എടുക്കണമെന്ന ആവശ്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെ ടുത്താന്‍ ബാര്‍ കൗണ്‍സില്‍ തീരുമാനിച്ചത്. ദിലീപിന്റെ അഭിഭാഷകര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് ആക്രമണത്തിനിരയായ നടി നല്കിയ പരാതിയില്‍ ബാര്‍ കൗണ്‍സില്‍ നേരത്തെ നോട്ടീസ് നല്‍കിയിരുന്നു. ഇതില്‍ അഭിഭാഷകരുടെ മറുപടി ലഭിച്ചിട്ടില്ലെന്നും ബാര്‍ കൗണ്‍സില്‍…
Read Moreയുക്രെയ്ൻ തലസ്ഥാനമായ കീവിൽ ഒമ്പത് മൃതദേഹങ്ങൾ കണ്ടെത്തി; ശരീരത്തിൽ മർദനങ്ങൾക്ക് ഇരയായ പാടുകൾ
കീവ്: യുക്രെയ്ൻ തലസ്ഥാനമായ കീവിലെ ബൊറോദിയങ്ക നഗരത്തിൽ നിന്ന് ഒമ്പതു മൃതദേഹങ്ങൾ കണ്ടെത്തി. ഇവർ ക്രൂരമായ മർദനങ്ങൾക്കിരയാക്കപ്പെട്ടതിന്റെ അടയാളങ്ങൾ മൃതദേഹങ്ങളിലുണ്ട്. പതിനഞ്ചുകാരിയുൾപ്പെടെ മൂന്നുപേരെയാണ് ഒരു കുഴിമാടത്തിൽ അടക്കിയത്. മറ്റൊന്നിൽ ആറുപേ രെയും. സിവിലിയൻമാരാണ് കൊല്ലപ്പെട്ടതെന്നും നിരായുധരായ ഇവർക്കെതിരെ റഷ്യൻ സേന വെടി യുതിർക്കുകയായിരുന്നുവെന്നും മുതിർന്ന യുക്രെയ്ൻ പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. അധിനിവേശത്തിന്റെ തുടക്കത്തിൽ കീവ് കേന്ദ്രീകരിച്ചായിരുന്നു റഷ്യയുടെ ആക്രമണം. ആക്രമണത്തിൽ കൊല്ലപ്പെട്ടവരെ കൂട്ടമായി അടക്കംചെയ്ത കുഴിമാടങ്ങൾ അടുത്തിടെ കിയവിലെ പ്രാന്തപ്രദേശങ്ങളിൽ നിന്ന് കണ്ടെടുത്തിരുന്നു.
Read More“തൊട്ടാൽ ഇനി വിവരമറിയും’; മർദ്ദനം കൊണ്ട് അടിച്ചു അമർത്താനാകില്ല; പോലീസിന് മുന്നറിയിപ്പുമായി സതീശൻ
തിരുവനന്തപുരം: കഴക്കൂട്ടം കരിച്ചാറയിൽ കെ റെയിൽ കല്ലിടൽ പ്രതിഷേധത്തിനിടെ കോൺഗ്രസ് പ്രവർത്തകരെ പോലീസ് മർദിച്ച സംഭവത്തിൽ രൂക്ഷ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മർദ്ദനം കൊണ്ട് അടിച്ചു അമർത്താനാകില്ല. ഒരു സ്ഥലത്തും കെ റെയിൽ കല്ലിടാൻ ഉദ്യോഗസ്ഥരെ അനുവദിക്കില്ല. കല്ലിട്ടാൽ പിഴുത് എറിയുമെന്നും സതീശൻ പറഞ്ഞു. ഒരു പോലീസുകാരൻ ബൂട്ട് ഇട്ട് നാഭിക്ക് ചവിട്ടി. മറ്റൊരാളുടെ നെഞ്ചത്ത് ചവിട്ടി. ഇതിന്റെ തെളിവുകളൊക്കെ ഇപ്പോൾ മാധ്യമങ്ങളിൽ ദൃശ്യങ്ങളായി വന്നുകഴിഞ്ഞു. ഡൽഹി പോലീസ് കാണിക്കുന്നത് പോലെ തന്നെയാണ് കേരളാ പോലീസും കാണിക്കുന്നത്. കാടൻ രീതിയിൽ ആണ് സമരത്തെ പിണറായി പോലീസ് നേരിടുന്നതെന്നും സതീശൻ പറഞ്ഞു. കോൺഗ്രസ് പ്രവർത്തകർക്ക് നേരെ കാലുയർത്തുന്ന പോലീസുകാർക്ക് മുന്നറിയിപ്പ് നൽകുകയാണ്. തങ്ങളുടെ പ്രവർത്തകർക്ക് നേരെ കാലുയർത്തുന്നതിന് മുമ്പ് മൂന്ന് പ്രാവശ്യം ആലോചിക്കണം. ഭീഷണി എങ്കിൽ ഭീഷണി ആയി തന്നെ ഇതിനെ കണക്കാക്കാം. ഇത്തരം അതിക്രമം…
Read Moreവാഹനം അപകടത്തിൽപ്പെട്ടു, കൊലപാതകത്തിനെത്തിയ ഗുണ്ടാസംഘം അറസ്റ്റിൽ;ചോദ്യം ചെയ്യലിൽ പിടിയിലായവർ പറഞ്ഞത്കേട്ട് ഞെട്ടി പോലീസ്
ചേർപ്പ്: തൃശൂരിൽ കൊലപാതകം ലക്ഷ്യമിട്ട് എത്തിയ ഗുണ്ടാ സംഘം അറസ്റ്റിലായി. കുപ്രസിദ്ധ ഗുണ്ടകളായ ഏറ്റുമാനൂർ അതിരന്പുഴ സ്വദേശികളായ കാറ്റാടിയിൽ വീട്ടിൽ ലിപിൻ (30), തൊ ട്ടിമലിയിൽ വീട്ടിൽ അച്ചു (സന്തോഷ് -25), തൈവേലിക്കകത്ത് വീട്ടിൽ നിക്കോളാസ്(21), മേടയിൽ വീട്ടിൽ അലക്സ് പാസ്കൽ(23), ചെറിയ പള്ളിക്കുന്ന് വീട്ടിൽ ബിബിൻ ബാബു (25), ചെന്പകപറന്പിൽ വീട്ടിൽ നിഖിൽ ദാസ്(36), ചേർപ്പ് സ്വദേശികളായ മാളിയേക്കൽ വീട്ടിൽ ജിനു (24), മിജോ (20), മേനോത്തുപറന്പിൽ സജൽ (28) എന്നിവരെയാണു പോലീസ് അറസ്റ്റു ചെയ്തത്. തൃശൂർ റൂറൽ എസ്പി ഐശ്വര്യ ദോഗ്രേയ്ക്കു ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഇരിങ്ങാലക്കുട ഡിവൈഎസ്പി ബാ ബു കെ. തോമസ്, ഇൻസ്പെക്ടർ ടി.വി. ഷിബു, എസ്ഐ ജെ. ജെയ്സൻ എന്നിവർ ചേർന്നാണു പ്രതികളെ പിടികൂടിയത്. തിങ്കളാഴ്ചയാണ് നാടിനെ നടു ക്കിയ സംഭവങ്ങളുടെ തുടക്കം. പുലർച്ചെ വെങ്ങിണിശേരിയിൽ ലോറിയിലിടിച്ച് സഞ്ചാര…
Read Moreകോവിഡ് പോസിറ്റിവിറ്റി കൂടുന്നു; 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 2,380 പേർക്ക്; രാജ്യത്തെ 15 സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ്
ന്യൂഡൽഹി: രാജ്യത്ത് തുടർച്ചയായി രണ്ടാം ദിവസവും കോവിഡ് കേസുകൾ രണ്ടായിരത്തിന് മുകളിൽ. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,380 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 15 ദിവസത്തനുള്ളിലെ ഏറ്റവും ഉയര്‍ന്ന പോസിറ്റിവിറ്റി നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയത്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 56 പേരുടെ മരണവും സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 5,22,062 ആയി ഉയർന്നു. നിലവിൽ 13,433പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ നാലരലക്ഷം ടെസ്റ്റുകളാണ് നടത്തിയത്. രാജ്യത്ത് ഇതുവരെ 187.07 കോടി ഡോസ് വാക്സിൻ നൽകിയിട്ടുള്ളതായും ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കി. 15 സംസ്ഥാനങ്ങളിൽ കോവിഡ് കേസുകൾ കൂടുകയാണ്. കേന്ദ്രം ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
Read More