കൊല്ലം: ചിതറയിൽ അനന്തരവന്റെ അടിയേറ്റ് അമ്മാവൻ മരിച്ചു. മടത്തറ അരിപ്പ ഇടപ്പണയിൽ ചരുവിളവീട്ടിൽ കൊച്ചുമണിയാണ് കൊല്ലപ്പെട്ടത്. ഒന്നിച്ചു മദ്യപിക്കുന്നതിനിടെ ഉണ്ടായ തർക്കമാണ് കൊലപാതകത്തിലെത്തിയത്. കൊലയ്ക്കുശേഷം മൃതദേഹം ഒളിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ പ്രതിയായ അനന്തരവൻ രതീഷിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏല്‍പ്പിച്ചു. ഇരുവരും തമ്മിലുള്ള തർക്കത്തിനിടെ രതീഷ് കരിങ്കല്ലു കൊണ്ട് കൊച്ചു മണിയുടെ തലയിൽ ഇടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം രതീഷ് മൃതദേഹം പാലയുടെ ഇലയും തൊണ്ടും കൊണ്ട് മൂടി വീടിനോട് ചേർന്നുള്ള വഴിയരികിൽ മൂടിയിട്ടു. എന്നാല്‍ രാത്രി ബന്ധുക്കൾ മ്യതശരീരം കണ്ടെതിനെ തുടർന്ന് ചിതറ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. രാത്രി എത്തിയ പൊലീസ് സംഘം വീടിന് സമീപത്തു നിന്നു തന്നെ രതീഷിനെ അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ രതീഷിനെ റിമാൻഡ് ചെയ്തു.
Read MoreCategory: Loud Speaker
മയക്കുമരുന്ന് മനൽകി മയക്കിയശേഷം തന്നെ ഭർത്താവ് സുഹൃത്തിന് കാഴ്ചവച്ചു; പിന്നീട് കൊലപ്പെടുത്താൻ ശ്രമിച്ചു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുവതി
കണ്ണൂർ: യുവതിയെ ലൈംഗീകമായി പീഡിപ്പിക്കുകയും വാഹനമിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ ഭർത്താവിനും സുഹൃത്തിനുമെതിരെ പോലീസ് കേസെടുത്തു. കണ്ണൂർ കരിമ്പം സ്വദേശിയായ ഭര്‍ത്താവ്, ഭര്‍ത്താവിന്റെ സുഹൃത്ത് തളിപ്പറമ്പുകാരനായ അഷ്റഫ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്ത്. ഭർത്താവിന്റെ അനുവാദത്തോടെ 16 വർഷങ്ങൾക്ക് മുൻപ് അഷ്റഫ് പീഡിപ്പിച്ചുവെന്നും 2021 ൽ ബൈക്കിൽ പോകുമ്പോൾ ഭർത്താവ് ബൈക്കിൽ നിന്നും തള്ളിയിട്ട് കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നുമാണ് യുവതി നൽകിയ പരാതിയിലുള്ളത്. 2006ൽ വിദേശത്തായിരുന്ന ഭർത്താവ് നാട്ടിലെത്തിയപ്പോൾ സുഹൃത്തുമായി വീട്ടിൽ വരുകയും ലഹരി മരുന്ന് നൽകിയ പാനിയം യുവതിക്ക് നൽകിയതിന് ശേഷം പീഡിപ്പിക്കുകയുമായിരുന്നു. സംഭവത്തിന് ശേഷം ഇയാൾ പല പ്രാവശ്യം വീട്ടിൽ വന്നിരുന്നുവെന്നും യുവതി പറഞ്ഞു. പിന്നീട് 2021ല്‍ ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ ഭര്‍ത്താവ് തള്ളി താഴെയിട്ട് കൊല്ലാന്‍ ശ്രമിച്ചതായും യുവതിയുടെ പരാതിയില്‍ പറയുന്നു. പയ്യന്നൂര്‍ ഡിവൈഎസ്പി കെ.ഇ.പ്രേമചന്ദ്രന്റെ നേതൃത്വത്തിലാണ് അന്വേഷണം ആരംഭിച്ചത്.
Read Moreപിള്ളേരെ അങ്ങനെ ചാപ്പ കുത്തണ്ട! കുട്ടികളിൽ ടാറ്റൂ പതിപ്പിക്കുന്നത് നിയന്ത്രിക്കണമെന്നു ബാലാവകാശ കമ്മീഷൻ
ജിജി ലൂക്കോസ് തിരുവനന്തപുരം: കുട്ടികളിൽ ടാറ്റൂ പതിപ്പിക്കുന്നത് നിയന്ത്രിക്കണമെന്നു സംസ്ഥാന ബാലാവകാശ കമ്മീഷൻ ഉത്തരവ്. ടാറ്റൂ പതിപ്പിക്കുന്നതിനു കൃത്യമായ മാർഗ നിർദേശങ്ങൾ കൊണ്ടുവരണമെന്നും ടാറ്റൂ ആർട്ടിസ്റ്റുകൾക്കും ടാറ്റൂ സ്റ്റുഡിയോകൾക്കും ലൈസൻസ് ഏർപ്പെടുത്തണമെന്നും സംസ്ഥാന ആരോഗ്യ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിമാരോടു കമ്മീഷൻ നിർദേശിച്ചു. ബാലാവകാശ കമ്മീഷനു കീഴിൽ പ്രവർത്തിക്കുന്ന ബാല്യം പദ്ധതി നോഡൽ ഓഫീസർ അമൽ സജി നൽകിയ പരാതിയിലാണ് കമ്മീഷൻ അംഗം കെ. നസീറിന്റെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെ ഉത്തരവ്. പൊതു സ്ഥലങ്ങളിലിരുന്ന് ടാറ്റൂ ചെയ്യുന്നത് അനുവദിക്കരുത്, ടാറ്റൂ ചെയ്യുന്നത് സംബന്ധിച്ച പരസ്യങ്ങൾ തടയണം, കുട്ടികളിൽ ടാറ്റൂ ചെയ്യുന്നുണ്ടെങ്കിൽ അത് മാതാപിതാക്കളുടെ സമ്മതത്തോടെ മാത്രമായിരിക്കണം, ടാറ്റൂ ചെയ്യുന്നതിനായുള്ള ഉപകരണങ്ങൾ അണുനശീകരണ, സുരക്ഷാ ക്രമീകരണങ്ങൾ പാലിക്കപ്പെടുന്നുണ്ടോ എന്ന് ഉറപ്പാക്കണം എന്നി നിർദേശങ്ങളും കമ്മീഷൻ നിർദേശിച്ചിട്ടുണ്ട്. ഈ നിർദേശങ്ങൾ കർശനമായി പാലിക്കപ്പെടുന്നുണ്ടെന്നും നിയന്ത്രണങ്ങൾ ലംഘിക്കുന്നവരുടെ ലൈസൻസ് റദ്ദാക്കപ്പെടുന്നത് അടക്കം…
Read Moreഎന്നാലും കുഴപ്പമില്ല, ഇവിടെ കെ-റെയിൽ വരുമല്ലോ..! ആന്റണി രാജുവിന്റെ പ്രസ്താവനയെ പരിഹസിച്ച് കോൺഗ്രസ് നേതാവ് കെ.എസ് ശബരിനാഥൻ
കെഎസ്ആർടിസിയിയെ ഒരു വിഭാഗം ജീവനക്കാരെ ഒഴിവാക്കേണ്ടിവരുമെന്ന ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ പ്രസ്താവനയെ പരിഹസിച്ച് കോൺഗ്രസ് നേതാവ് കെ.എസ് ശബരിനാഥൻ. എന്നാലും കുഴപ്പമില്ല, ഇവിടെ കെ-റെയിൽ വരുമല്ലോ!!! എന്നായിരുന്നു ശബരീനാഥന്റെ പരിഹാസം. കെഎസ്ആർടിസി ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലാണെന്നും ഇങ്ങനെ പോയാൽ ഒരു വിഭാഗം ജീവനക്കാരെ ഒഴിവാക്കേണ്ടി വരുമെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. ഇന്ധന വില വർധന മൂലമാണ് കെഎസ്ആർടിസിയിൽ സാമ്പത്തിക ഞെരുക്കം രൂക്ഷമായത്. വില കൂടിയതോടെ പ്രതിവർഷം 500 കോടി രൂപ അധികമായി കണ്ടെത്തേണ്ട സ്ഥിതിയാണ്. ഇനിയുള്ള മാസങ്ങളിൽ കൃത്യമായി ശമ്പളം നൽകാൻ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി. കെ സ്വിഫ്റ്റ് കമ്പനി രൂപീകരണം അനിവാര്യമാണ്. ഇതിനുള്ള മുന്നൊരുക്കങ്ങൾ തുടരുകയാണ്. എൽഡിഎഫ് സർക്കാർ 2,000 കോടിയുടെ സാമ്പത്തിക സഹായമാണ് കെഎസ്ആർടിസിക്ക് നൽകിയത്. മുൻപ് ഒരു സർക്കാരും ഇത്രയും സഹായം കോർപ്പറേഷന് നൽകിയിട്ടില്ലെന്നും എല്ലാക്കാലവും ഇത് തുടരാൻ കഴിയില്ലെന്നും ആന്റണി രാജു വ്യക്തമാക്കി.
Read Moreനടൻ ശ്രീനിവാസൻ വെന്റിലേറ്ററിൽ; നടന് ട്രിപ്പിള്‍ വെസല്‍ ഡിസീസ് അവസ്ഥ; ശ്രീനിവാസന്റെ ആരോഗ്യപുരോഗതി ഇപ്പോൾ ഇങ്ങനെ…
അങ്കമാലി: നടന് ശ്രീനിവാസന്റെ ആരോഗ്യനിലയില്‍ പുരോഗതി. ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് അങ്കമാലി അപ്പോളോ അഡ്ലക്സ് ആശുപത്രിയിലെ അതിതീവ്രപരിചരണ വിഭാഗത്തിലാണ് അദ്ദേഹം കഴിയുന്നത്. ശ്രീനിവാസന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും മരുന്നുകളോടു പ്രതികരിക്കുന്നുണ്ടെന്നും ഡോക്ടർമാർ അറിയിച്ചു. മാര്‍ച്ച് 30ന് നെഞ്ചുവേദനയെ തുടര്‍ന്ന് ശ്രീനിവാസനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ആന്‍ജിയോഗ്രാം പരിശോധനയില്‍ നടന് ട്രിപ്പിള്‍ വെസല്‍ ഡിസീസ് (ധമനികളിലെ രക്തമൊഴുക്കിന് തടസം നേരിടല്‍) കണ്ടെത്തി. തുടര്‍ന്ന് മാര്‍ച്ച് 31നു ബൈപാസ് സര്‍ജറിക്ക് വിധേയനാക്കി. ശസ്ത്രക്രിയയ്ക്കുശേഷം മൂന്നുദിവസം വെന്റിലേറ്ററിലായിരുന്നു. വെന്റിലേറ്ററില്‍നിന്ന് മാറ്റിയതിനു പിന്നാലെ അണുബാധയുണ്ടാകുകയും വീണ്ടും വെന്റിലേറ്ററിലേക്കു മാറ്റുകയുമായിരുന്നു.
Read Moreമദ്യപിച്ചെത്തിയ യുവാവ് സ്വന്തം വീട് കത്തിച്ചു! ഭാര്യയും മൂന്നു മക്കളും രക്ഷപ്പെട്ടത് ഭാഗ്യംകൊണ്ട്…
മദ്യപിച്ച് വീട്ടിലെത്തിയ ശേഷം വീട്ടുകാരുമായി വഴക്കിട്ട യുവാവ് സ്വന്തം വീട് തീവച്ച് നശിപ്പിച്ചു. ശൂരനാട് തെക്ക് പതാരം മുരളിയാണ് സ്വന്തം വീട് കത്തിച്ചത്. ഭാര്യയും മൂന്ന് മക്കളും സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്നു ഇവര്‍ പുറത്തിറങ്ങിയതുകൊണ്ട് രക്ഷപ്പെട്ടു. സംഭവശേഷം മുങ്ങിയ മുരളിയ്ക്ക് വേണ്ടി ശാസ്താംകോട്ട പോലീസ് അന്വേഷണം ആരംഭിച്ചു. സ്ഥിരമായി വീട്ടില്‍ മദ്യപിച്ചെത്തി വഴക്കുണ്ടാക്കാറുളള മുരളി ഇന്നും വീട്ടുകാരോട് വഴക്കുണ്ടാക്കി. തുടര്‍ന്ന് ഓലമേഞ്ഞ വീട്ടില്‍ തീ കൊളുത്തിയ ശേഷം ഒളിവില്‍ പോയി. വീട്ടില്‍ ഗ്യാസ് സിലിണ്ടറടക്കം ഉണ്ടായിരുന്നു. സംഭവമറിഞ്ഞ് പോലീസും അഗ്നിരക്ഷാ സേനയുമെത്തി ഇവയെല്ലാം എടുത്തു മാറ്റി തീ കെടുത്തി. തീ ആളിപടരാതിരിക്കാന് വൈദ്യുത ലൈനും ഓഫാക്കിയിരുന്നു.
Read Moreകെഎസ്ആർടിസിയിൽ സ്ഥിതി രൂക്ഷം: ജീവനക്കാരെ ഒഴിവാക്കേണ്ടി വരുമെന്ന മന്ത്രിയുടെ പ്രതികരണത്തിനെതിരേ ഇടത് യൂണിയനുകൾ
സ്വന്തം ലേഖകൻ തിരുവനന്തപുരം: ഇന്ധന വില വർധനയെ തുടർന്ന് പ്രതിസന്ധിയിലായ കെഎസ്ആർടിസിയിൽ സ്ഥിതി രൂക്ഷം. ജീവനക്കാരുടെ ഈ മാസത്തെ ശന്പള വിതരണം മുടങ്ങി. പ്രതിസന്ധിയിൽ നിന്നു കരകയറാനുള്ള നീക്കങ്ങൾ തുടരുന്നതിനിടെയാണ് സ്ഥിതി ഗുരുതരമായ രീതിയിലേക്കു കടന്നിരിക്കുന്നത്. അതേസമയം, ഗതാഗത മന്ത്രി ആന്റണി രാജുവിനെതിരേ ഇടത് യൂണിയനുകൾ രംഗത്തെത്തി. ജീവനക്കാർക്കു കൃത്യമായി ശന്പളം നൽകാൻ കഴിയുന്നില്ലെന്നും അതിനാൽ ഒരു വിഭാഗം ജീവനക്കാരെ ഒഴിവാക്കേണ്ടി വരുമെന്നുമുള്ള മന്ത്രിയുടെ പ്രതികരണത്തിനെതിരേയാണ് യൂണിയനുകൾ രംഗത്തെത്തിയത്. ബൾക്ക് പർച്ചേസ് വിഭാഗത്തിൽ പെടുത്തി കെഎസ്ആർടിസിക്കുള്ള ഡീസൽ ലിറ്ററിനു 21 രൂപയാണ് എണ്ണക്കന്പനികൾ വർധിപ്പിച്ചത്. ലിറ്ററിനു 100 രൂപയ്ക്ക് മുകളിലെത്തിയതോടെ പൊതുവിപണിയിൽ നിന്നു വാങ്ങുന്നതും പ്രായോഗികമല്ലാതായി. ഇന്ധന വില വർധന മൂലം പ്രതിമാസം 20 കോടിയുംപ്രതിവര്ഷം 500 കോടിയുടെ അധിക ബാധ്യതയും നേരിടേണ്ടി വരുന്നതെന്നാണ് അധികൃതർ പറയുന്നത്. അതിനാൽ എല്ലാമാസവും കൃത്യമായി ശമ്പളം നല്‍കാനാകില്ല. ശമ്പള പരിഷ്കരണത്തിന്…
Read Moreസിപിഎമ്മിന്റെ പ്രണയത്തട്ടിപ്പില്‍ കുടുങ്ങരുതേ; രക്തം ഊറ്റിക്കുടിച്ച ശേഷം വലിച്ചെറിയുന്ന രക്തരക്ഷസ്; കെ.വി.തോമസിന് ചെറിയാൻ ഫിലിപ്പിന്റെ ഉപദേശം
സ്വന്തം ലേഖകൻ തിരുവനന്തപുരം: സിപിഎമ്മിന്റെ പ്രണയത്തട്ടിപ്പില്‍ കുടുങ്ങരുതെന്ന് പ്രഫ. കെ. വി തോമസിനു ചെറിയാന് ഫിലിപ്പിന്റെ ഉപദേശം. പ്രണയം അഭിനയിച്ച് അടുത്തു കൂടി രക്തം ഊറ്റിക്കുടിച്ച ശേഷം വലിച്ചെറിയുന്ന രക്തരക്ഷസാണ് സിപിഎമ്മെന്നും ചെറിയാന് ഫേസ്ബുക്കിൽ ഇട്ട പോസ്റ്റില്‍ പറയുന്നു. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ കെവി തോമസ് പങ്കെടുക്കുമോയെന്ന ആകാംക്ഷയ്ക്കിടെയാണ് ചെറിയാന് ഉപദേശവുമായി രംഗത്തുവന്നത്. യൗവ്വനം മുതല്‍ ഇഎംഎസ് ഉള്‍പ്പെടെയുള്ളവര്‍ തന്നെ സിപിഎം വേദികളിലേക്ക് ആനയിച്ചിരുന്നതാണ്. അന്നത്തെ സ്റ്റേഹം വ്യാജമാണെന്ന് സഹയാത്രികനായ ശേഷമാണ് ബോധ്യപ്പെട്ടത്. ആ മരണക്കെണിയില്‍ ഇരുപതു വര്‍ഷത്തെ രാഷ്ട്രീയ ജീവിതം ഹോമിക്കേണ്ടി വന്നു. അറവുശാലയിലേക്ക് കൊണ്ടുപോകുന്ന ആടുമാടുകളെ ഉടമസ്ഥര്‍ ഒരിക്കലും പട്ടിണിക്കിടാറില്ല. കോണ്‍ഗ്രസിന്റെ ജനാധിപത്യ സംസ്ക്കാരത്തില്‍ ജനിച്ചു വളര്‍ന്ന കെ.വി തോമസിന് സിപിഎമ്മിന്റെ വിധ്വംസക രാഷ്ട്രീയവുമായി ഒരിക്കലും പൊരുത്തപ്പെടാനാവില്ലെന്നും ചെറിയാൻ ഫിലിപ്പ് പറയുന്നു.
Read Moreകൊല്ലം ജില്ലയിൽ നേരിയ ഭൂചലനം; സംസ്ഥാനത്ത് ഇന്നും കനത്ത മഴപെയ്യും; മണിക്കൂറില്‍ 40 കിലോ മീറ്റര്‍ വേഗതയില്‍ കാറ്റിന് സാധ്യത
കൊല്ലം: കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രി 11.36ഓടെയാണ് ഭൂചലനമുണ്ടായത്. പത്തനാപുരം, കൊട്ടാരക്കര, നിലമേല്‍, പിറവന്തൂര്‍, പട്ടാഴി എന്നിവിടങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. വലിയ ശബ്ദം കേട്ടെന്നും 20 മുതല്‍ 40 സെക്കന്‍ഡ് വരെ ഇത് നീണ്ടുനിന്നെന്നുമാണ് പ്രദേശവാസികള്‍ പറയുന്നത്. സംഭവത്തില്‍ ആളപായമോ മറ്റ് നാശനഷ്ടങ്ങളോ ഉണ്ടായതായി റിപ്പോര്‍ട്ടില്ല. ചില മേഖലകളിൽ ഭൂചലനം കാര്യമായി അനുഭവപ്പെട്ടു. പത്തനാപുരത്തെ റവന്യൂ അധികൃതരും സംഭവം സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ പെയ്തേക്കും. മണിക്കൂറില്‍ 40 കിലോ മീറ്റര്‍ വേഗതയില്‍ കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഏപ്രില്‍ 9-ാം തീയതി വരെ സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ ആന്‍ഡമാന്‍ കടലിന് മുകളിലായി ഇന്ന് ചക്രവാതച്ചുഴി രൂപപ്പെടുമെന്നാണ്…
Read Moreവീണ്ടെടുക്കാന്‍ കഴിയില്ല! ദിലീപ് ഫോണിൽനിന്നു നീക്കിയ ചാറ്റുകൾ വിദേശനമ്പറുകളിലേത്; ചാറ്റുകള്‍ നശിപ്പിച്ചത് ഫോണ്‍ കൈമാറുന്നതിന് മുമ്പ്
കൊച്ചി: വധഗൂഢാലോചന കേസുമായി ബന്ധപ്പെട്ട് ദിലീപ് മൊബൈല്‍ ഫോണില്‍നിന്നു ഡിലീറ്റ് ചെയ്ത 12 നമ്പറുകളിലെ ചാറ്റുകളില്‍ ഭൂരിഭാഗവും വിദേശനമ്പറുകളിലേത്. ദുബായിലെ മലയാളി വ്യവസായി അടക്കമുള്ള ആളുകളുമായി നടത്തിയ വാട്സാപ്പ് ചാറ്റുകളാണ് ഡിലീറ്റ് ചെയ്തതായി ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തിയത്. വീണ്ടെടുക്കാന്‍ കഴിയാത്തവിധം ഈ ചാറ്റുകള്‍ നീക്കം ചെയ്തിട്ടുണ്ടെന്നും ഇതില്‍ ദുരൂഹതയുണ്ടെന്നും അന്വേഷണസംഘം വ്യക്തമാക്കുന്നു. ദിലീപിന്റെ മൊബൈല്‍ ഫോണുകള്‍ ശാസ്ത്രീയ പരിശോധനകള്‍ നടത്തി അതിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍തന്നെ 12 മൊബൈല്‍ നമ്പറിലേക്കുള്ള ചാറ്റുകള്‍ ഡിലീറ്റ് ചെയ്തതായി വ്യക്തമായിരുന്നു. ഇതിന്റെ വിശദാംശങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ദുബായില്‍ സൂപ്പര്‍മാര്‍ക്കറ്റ് നടത്തുന്ന മലപ്പുറം സ്വദേശി, ദുബായിലെ സാമൂഹികപ്രവര്‍ത്തകനായ തൃശൂര്‍ സ്വദേശി, കാവ്യാ മാധവന്, ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് സൂരജ്, മലയാളത്തിലെ ഒരു പ്രമുഖ നടി, ദുബായിലെ മലയാളി വ്യവസായികള്‍, ദിലീപിന്റെ ഉടമസ്ഥതയിലുള്ള “ദേ പൂട്ടി’ന്റെ ദുബായ് പാര്‍ട്ണര്‍, ഷാര്‍ജ ക്രിക്കറ്റ് അസോസിയേഷനുമായി ബനന്ധപ്പെട്ട വുക്തി…
Read More