സ്വര്‍ണം തേടി മാന്‍ഹോളില്‍ ഇറങ്ങിയ യുവാക്കള്‍ക്ക് ദാരുണാന്ത്യം ! മാന്‍ഹോളില്‍ സ്വര്‍ണം തേടാന്‍ ഇവരെ പ്രേരിപ്പിച്ചത്…

സ്വര്‍ണം തേടി മാന്‍ഹോളില്‍ ഇറങ്ങിയ രണ്ടു യുവാക്കള്‍ ശ്വാസംമുട്ടി മരിച്ചു. ഗുജറാത്ത് സൂറത്തിലെ ബഗല്‍ പ്രദേശത്ത് വ്യാഴാഴ്ച പുലര്‍ച്ചെ ഒരുമണിക്കാണ് സംഭവം. നിരവധി സ്വര്‍ണ്ണാഭരണശാലകളുള്ള പ്രദേശമാണ് ബഗല്‍. ഈ സ്വര്‍ണാഭരണപണിശാലകളില്‍ നിന്നും ഒഴുക്കുന്ന മാലിന്യത്തില്‍ സ്വര്‍ണത്തരികളും ഉള്‍പ്പെടാറുണ്ട്. ഈ തരികള്‍ ശേഖരിക്കാന്‍ വേണ്ടിയാണ് യുവാക്കള്‍ മാന്‍ഹോളിലിറങ്ങിയത്. എന്നാല്‍ യാതൊരു സുരക്ഷാസംവിധാനങ്ങളും കരുതാഞ്ഞതാണ് ഇവര്‍ക്ക് വിനയായത്. വിഷവാതകം ശ്വസിച്ചാണ് ഇരുവരും മരിച്ചത്. ആദ്യം മാന്‍ഹോളില്‍ ഇറങ്ങിയ വ്യക്തി ബോധരഹിതനായതിനെത്തുടര്‍ന്ന് രക്ഷിക്കാനായി അടുത്തയാളും ഇറങ്ങുകയായിരുന്നു. മാന്‍ഹോളില്‍ ഇറങ്ങിയശേഷം തിരിച്ചുകയറാനാകാത്തതിനെതുടര്‍ന്ന് ഇയാള്‍ ശബ്ദമുണ്ടാക്കി പ്രദേശവാസികളുടെ ശ്രദ്ധയാകര്‍ഷിച്ചു. ആളുകളെത്തി തുണിയും വടവും ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതേ തുടര്‍ന്നാണ് അഗ്‌നിരക്ഷാസേനയെ വിവരമറിയിക്കുന്നത്. അവരെത്തി മാന്‍ഹോളിലെ പൈപ്പ് മുറിച്ചുമാറ്റി ഇരുവരെയും പുറത്ത് എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

Read More

പട്ടിണിയാണെങ്കിലും… കെഎസ്ആർടിസി ബസുകളിൽ കാമറ സ്ഥാപിക്കുന്നു; കാമറകൾ സ്ഥാപിക്കാൻ ലക്ഷങ്ങൾ ചില വഴിക്കുന്നതിനെതിരെ ജീവനക്കാർ 

പ്രദീപ് ചാത്തന്നൂർചാത്തന്നൂർ : ബസുകളിൽ സ്ഥാപിക്കുന്നതിനായി കാമറകൾ വാങ്ങാൻ കെ എസ് ആർടിസി. 99,71000 രൂപ ചെലവിട്ട് 130 കാമറകളാണ് വാങ്ങാൻ കഴിഞ്ഞ ഏഴിന് കരാർ നല്കിയത്. അശോക് ലൈലാൻഡ് കന്പനിയുടെ ഗ്ലോബൽ ടി വി എസ് എന്ന സ്ഥാപനമാണ് ബസുകളിൽ കാമറകൾ സ്ഥാപിക്കുന്നത്. കെ – സ്വിഫ്റ്റിന്‍റെ ദീർഘ ദൂര ആഡംബര ബസുകളിലാണ് ആദ്യം കാമറകൾ സ്ഥാപിക്കുന്നത്. ബസിനുള്ളിലെ യാത്രക്കാരെയും ജീവനക്കാരെയും നിരീക്ഷിക്കുന്ന തരത്തിലുള്ള ഡാഷ്ബോർഡ് കാമറകളാണ് വാങ്ങുന്നത്. ഏഴിന് കരാർ നല്കിയെങ്കിലും എത്ര ദിവസത്തിനകം ഇത് സ്ഥാപിക്കണമെന്ന് കരാറിൽ വ്യക്തമാക്കിയിട്ടില്ല. കെ – സ്വിഫ്റ്റിന്‍റെ ദീർഘ ദൂര സർവീസുകൾ 11 – ന് വൈകുന്നേരം മുതലാണ് സർവീസ് ആരംഭിക്കുന്നത്. കെഎസ്ആർടിസി ജീവനക്കാർക്ക് കഴിഞ്ഞ മാസത്തെ ശമ്പളം ഒമ്പത് ദിവസമായിട്ടും വിതരണം ചെയ്തിട്ടില്ല. പെൻഷൻകാർക്ക് ഒരു മാസത്തെ പെൻഷൻ കുടിശികയുണ്ട്. ഈ സാഹചര്യത്തിൽ കാമറകൾ സ്ഥാപിക്കാൻ…

Read More

കണ്ണൂരിലെ പാർട്ടി കോൺഗ്രസിൽ കെ വി തോമസ് സംസാരിക്കുമ്പോൾ സുധാകരനും കണ്ണൂരിൽ;  കെ.വി. തോമസിന് പോലീസിന്‍റെയും സിപിഎമ്മിന്‍റെയും സുരക്ഷ

സ്വന്തം ലേഖകൻകണ്ണൂർ: സിപിഎം പാർട്ടി കോൺഗ്രസിന്‍റെ ഭാഗമായി നടക്കുന്ന സെമിനാറിൽ പങ്കെടുക്കാനെത്തിയ കോൺഗ്രസ് നേതാവ് കെ.വി. തോമസിന് പോലീസിന്‍റെയും സിപിഎമ്മിന്‍റെയും സുരക്ഷ. ഇന്നലെ രാത്രി കണ്ണൂർ വിമാനത്താവളത്തിലെത്തിയ കെ.വി. തോമസിനെ ചുവപ്പ് ഷാൾ അണിയിച്ചാണ് സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ സ്വീകരിച്ചത്. തുടർന്ന്, ജയരാജനോടൊപ്പമായിരുന്നു കണ്ണൂർ ഗസ്റ്റ് ഹൗസിലേക്ക് യാത്ര തിരിച്ചത്. കോൺഗ്രസ് പ്രതിഷേധ സാധ്യത കണക്കിലെടുത്ത് പോലീസ് സുരക്ഷയും കെ.വി. തോമസിന് ഒരുക്കിയിട്ടുണ്ട്. ഒപ്പം, സിപിഎം പ്രവർത്തകരും കെ.വി. തോമസിനൊപ്പമുണ്ട്. കെ-റെയിൽ പദ്ധതിയെ അനുകൂലിച്ചും മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തിയുമാണ് ഇന്നു രാവിലെ കണ്ണൂർ ഗസ്റ്റ് ഹൗസ് പരിസരത്ത് വച്ച് കെ.വി.തോമസ് മാധ്യമങ്ങളോട് സംസാരിച്ചത്. ഇന്നു വൈകുന്നേരം അഞ്ചിന് “കേന്ദ്ര-സംസ്ഥാന ബന്ധങ്ങൾ’ എന്ന വിഷയത്തിൽ ജവഹർ സ്റ്റേഡിയത്തിൽ നടക്കുന്ന സെമിനാറിലാണ് കെ.വി. തോമസ് പങ്കെടുക്കുക. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും പങ്കെടുക്കും. സെമിനാർ മുഖ്യമന്ത്രി പിണറായി…

Read More

നടി ആക്രമണം: സായ് ശങ്കറിന്‍റെ മൊഴി പുറത്ത്; ദിലീപും അഭിഭാഷകനും തന്നോട് പറഞ്ഞത് ഞെട്ടിക്കുന്ന വിവരം; വക്കീൽ ഓഫീസിലെ കംപ്യൂട്ടർ പിടിച്ചെടുക്കും

കൊച്ചി: വധഗൂഢാലോചന കേസിലെ മുഖ്യപ്രതിയായ നടന്‍ ദിലീപിന്‍റെ ഫോണിലെ വിവരങ്ങള്‍ നശിപ്പിച്ച സൈബര്‍ വിദഗ്ധന്‍ സായ് ശങ്കര്‍ ഉപയോഗിച്ച കംപ്യൂട്ടര്‍ കസ്റ്റഡിയിലെടുക്കാന്‍ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം നീക്കം തുടങ്ങി. തെളിവു നശിപ്പിക്കാനായി ഉപയോഗിച്ച ഐ മാക്കും ലാപ്പ്‌ടോപ്പും അഡ്വ.ഫിലിപ്പ് വാങ്ങി അഡ്വ.രാമന്‍പിള്ളയുടെ ഓഫീസില്‍ സൂക്ഷിച്ചിരിക്കുകയാണെന്നാണ് സായ് ശങ്കര്‍ ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരിക്കുന്നത്. ഇവ സായ് ശങ്കറുടെ കൈവശം വച്ചാല്‍ പോലീസ് കസ്റ്റഡിയില്‍ വാങ്ങാന്‍ സാധ്യതയുണ്ടെന്ന് പറഞ്ഞാണ് ലാപ്‌ടോപ്പും ഐ മാക്കും വാങ്ങിയതെന്നാണ് കേസിലെ ഏഴാം പ്രതിയായ സായ് ശങ്കറുടെ മൊഴി. തന്‍റെ ഭാര്യയുടെ കംപ്യൂട്ടറും തെളിവു നശിപ്പിക്കാനായി ഉപയോഗിച്ചുവെന്ന് സായ് ശങ്കര്‍ മൊഴി നല്‍കിയിട്ടുണ്ട്. സായ് ശങ്കറിനെ ചോദ്യം ചെയ്യും ഇന്നലെ അറസ്റ്റിലായ സായ് ശങ്കറിനെ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം ചോദ്യം ചെയ്യും. ചൊവ്വാഴ്ച് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അന്വേഷണ സംഘം ഇയാള്‍ക്കു നോട്ടീസ്…

Read More

ഇന്ത്യയെയും ഇന്ത്യൻ ഭരണസംവിധാനത്തെയും പ്രശംസിച്ച് ഇമ്രാൻ; അത്രത്തോളം ഇഷ്‌ടമാണെങ്കിൽ ഇന്ത്യയിലേക്ക് കുടിയേറിക്കോളാൻ മറിയം നവാസ്

ഇസ്‌ലാമാബാദ്: പാക്ക് പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ പിഎംഎൽ-എൻ നേതാവ് മറിയം നവാസ്. ദേശീയ പ്രസംഗത്തിൽ ഇന്ത്യയെയും ഇന്ത്യൻ ഭരണസംവിധാനത്തെയും പ്രശംസിച്ച് ഇമ്രാൻ നടത്തിയ പ്രസ്താവനയാണ് മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്‍റെ മകൾ കൂടിയായ മറിയം നവാസിനെ ചൊടിപ്പിച്ചത്. അത്രത്തോളം ഇഷ്‌ടമാണെങ്കിൽ പാകിസ്‌താനിലെ ജീവിതം ഉപേക്ഷിച്ച് ഇമ്രാൻ ഖാൻ ഇന്ത്യയിലേക്കു കുടിയേറണം. അധികാരഭ്രാന്ത് പിടിച്ച ഖാനോട് മറ്റാരുമല്ല സ്വന്തം പാർട്ടിയാണ് പുറത്താക്കിയതെന്നു മനസിലാക്കി കൊടുക്കണമെന്നും മറിയം ട്വീറ്റ് ചെയ്തു. റഷ്യ- യുക്രൈൻ പോരാട്ടത്തിൽ റഷ്യയോടുള‌ള നിലപാട് എന്താകണമെന്ന് ഇന്ത്യയോടു പറയാൻ ഒരു യൂറോപ്യൻ അംബാസിഡർമാർക്കും ധൈര്യമില്ലെന്ന് ഇമ്രാൻ ഖാൻ ഇന്ത്യയെ പുകഴ്‌ത്തി. ഇന്ത്യയും ഇവിടുത്തെ ജനങ്ങളും വളരെയധികം ആത്മാഭിമാനമുള‌ളവരാണെന്നും ലോകത്തിലെ ഒരു ശക്തിക്കും ഇന്ത്യയെ വിലയ്ക്കെടുക്കാൻ കഴിയില്ലെന്നുമാണ് ഇമ്രാൻ അഭിപ്രായപ്പെട്ടത്.

Read More

കെ വി തോമസിനെതിരേ കെപിസിസി തിരക്കിട്ട് നടപടിയെടുത്തേക്കില്ല; കാരണം ഇങ്ങനെ..

സ്വന്തം ലേഖകൻ തിരുവനന്തപുരം: വിലക്ക് അവഗണിച്ച് സിപിഎം സെമിനാറിൽ പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ച പ്രഫ. കെ.വി. തോമസിനെതിരേ കെപിസിസി തിരക്കിട്ട് നടപടിയെടുത്തേക്കില്ല. സെമിനാറിൽ പങ്കെടുത്തെന്നതിന്‍റെ പേരിൽ നടപടിയുണ്ടായാൽ തോമസിനു വീരപരിവേഷം ലഭിക്കാനിടയുണ്ടെന്നും അത് അദ്ദേഹത്തെ ഇടതു പാളയത്തിൽ എത്തിക്കുന്നതിന് വേഗത്തിലാക്കുമെന്നുമാണ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ അച്ചടക്ക ലംഘനം ആര് നടത്തിയാലും കടുത്ത നടപടി വേണമെന്നാണ് കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍റെ നിലപാട്. തോമസ് അച്ചടക്ക ലംഘനം നടത്തിയെന്നതു വ്യക്തമാണെന്നും ഇക്കാര്യത്തിൽ ആശയ വിനിമയത്തിന്‍റെ ആവശ്യമില്ലെന്നും സുധാകരൻ ഇന്നലെ പറഞ്ഞിരുന്നു. പാർട്ടിയുടെ തീരുമാനം ലംഘിച്ച് നേതാക്കൾക്കെതിരേ വിമർശനം ഉന്നയിക്കുന്പോഴും താൻ കോൺഗ്രസുകാരനായി തുടരുമെന്നാണ് തോമസ് ഇന്നലെ വ്യക്തമാക്കിയത്. പദവി നിർണയ വിഷയങ്ങളിൽ കോൺഗ്രസ് നേതൃത്വവുമായി തെറ്റി നിൽക്കുന്ന തോമസ് ഇടതു പാളയത്തിലേക്കു ചേക്കേറാൻ കുറേക്കാലമായി നടത്തുന്ന നീക്കങ്ങളുടെ ആസൂത്രിത നാടകമാണിതെന്നു കോൺഗ്രസ് നേതാക്കൾ ആരോപിക്കുന്നു. സിപിഎം സെമിനാറിൽ പങ്കെടുത്തെന്ന പേരിൽ…

Read More

ചരിത്ര നിമിഷം; അമേരിക്കൻ സുപ്രീംകോടതിയിൽ ജഡ്ജിയായി ആദ്യ കറുത്ത വർഗക്കാരി; ബ്രൗണിന്‍റെ വിജയം തെരഞ്ഞെടുപ്പിലൂടെ…

  വാഷിംഗ്ടൺ ഡിസി: അമേരിക്കന്‍ സുപ്രീംകോടതിയില്‍ ആദ്യമായി കറുത്തവര്‍ഗക്കാരി ജഡ്ജിയാകുന്നു. യുഎസ് സെനറ്റില്‍ നടന്ന തെരഞ്ഞെടുപ്പിലാണ് പ്രസിഡന്‍റ് ജോ ബൈഡന്‍റെ നോമിനിയായ 51കാരി കെറ്റാന്‍ജി ബ്രൗണ്‍ ജാക്‌സണെ ജഡ്ജിയായി തെരഞ്ഞെടുത്തത്. വൈസ് പ്രസിഡന്‍റ് കമലാ ഹാരിസിന്‍റ് അധ്യക്ഷതയിലായിരുന്നു തെരഞ്ഞെടുപ്പ്. 47നെതിരെ 53 വോട്ടുകള്‍ക്കാണ് ബ്രൗണിന്‍റെ ജയം. ജസ്റ്റീസ് സ്റ്റീഫന്‍ ബ്രെയര്‍ വിരമിക്കുന്ന ഒഴിവിലേക്കാണ് കെറ്റാന്‍ജിയെ തെരഞ്ഞെടുത്തത്. Judge Jackson’s confirmation was a historic moment for our nation. We’ve taken another step toward making our highest court reflect the diversity of America. She will be an incredible Justice, and I was honored to share this moment with her. pic.twitter.com/K8SAh25NL5 — President Biden Archived (@POTUS46Archive) April 7, 2022

Read More

സേച്ഛാധിപത്യം നടക്കില്ല; കേരളം ഭരിക്കുന്നത് ഇടത് സര്‍ക്കാരാണെന്ന് കെഎസ്ഇബി ചെയർമാനെ ഓർമിപ്പിച്ച് മുൻ വൈദ്യുത മന്ത്രി എം.എം. മണി

  കണ്ണൂർ: കെഎസ്ഇബി ചെയര്‍മാന്‍ ബി. അശോകിനെ വിമര്‍ശിച്ച് മുന്‍ മന്ത്രി എം.എം. മണി. സംഘടനകളോടുള്ള ചെയര്‍മാന്‍റെ നിലപാട് ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു. അടിയന്തരാവസ്ഥകാലത്ത് പോലും ഇങ്ങനെ ഉണ്ടാകില്ല. പാഠം പഠിപ്പിക്കാന്‍ ശ്രമിച്ചവര്‍ നേരത്തെയും പരാജയപ്പെട്ടിട്ടുണ്ട്. കേരളം ഭരിക്കുന്നത് ഇടത് സര്‍ക്കാരാണ്. സേച്ഛാധിപത്യം നടക്കില്ല. സസ്‌പെന്‍ഡ് ചെയ്യപ്പെട്ട സുരേഷ് കുമാറിനെ തിരിച്ചെടുക്കണം. ഇക്കാര്യം വൈദ്യുത വകുപ്പ് മന്ത്രി പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കെഎസ്ഇബി ഓഫീസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്‍റ് സുരേഷ് കുമാറിനെയാണ് ചെയര്‍മാന്‍ കഴിഞ്ഞ ദിവസം സസ്‌പെന്‍ഡ് ചെയ്തത്. ഈ സംഭവത്തിലാണ് മുന്‍വൈദ്യുത മന്ത്രി കൂടിയായിരുന്ന എം.എം. മണി പ്രതികരണം നടത്തിയത്.

Read More

വലിപ്പം കൂടിയ കണ്ണുകളും കട്ടിയുള്ള കൺപോളകളും! തിരുത മീനിന്‍റെ പ്രത്യേകതയെക്കുറിച്ച് പരതി സോഷ്യൽ മീഡിയ; കാരണം ഇതാണ്….

തിരുത മീനിന്‍റെ പ്രത്യേകതയെക്കുറിച്ച് ഗൂഗിളിൽ പരതി സോഷ്യൽ മീഡിയ. തിരുത മീൻ കറി എങ്ങനെയാണ് വയ്ക്കുന്നത് എന്നതിനെക്കുറിച്ചും ചിലർ സോഷ്യൽ മീഡിയയിൽ ചോദിക്കുന്നുണ്ട്. മത്സ്യത്തൊഴിലാളി കുടുംബത്തിൽ നിന്നുളള തന്നെ തിരുത തോമ എന്ന് വിളിച്ച് അധിക്ഷേപിച്ചെന്ന കെ. വി തോമസിന്‍റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് തിരുത മീനിനെക്കുറിച്ച് സോഷ്യൽ മീഡിയയും അന്വേഷണം ആരംഭിച്ചത്. തിരുത മീനിന്‍റെ വിലയെക്കുറിച്ചും ചിലർ സോഷ്യൽ മീഡി‌യ‌‌‌യിൽ ചോദിക്കുന്നുണ്ട്. കൊച്ചിയിലും പരിസരപ്രദേശങ്ങളിലും സമൃദ്ധമായി കണ്ടുവരുന്ന തിരുത ഓരുജലത്തില്‍ വളര്‍ത്താന്‍ ഏറെ അനുയോജ്യമായ മത്സ്യമാണ് . മാംസത്തിന്‍റെ രുചി, ഉയര്‍ന്ന കമ്പോളവില എന്നിവയാണ് വളര്‍ത്തുമീനെന്ന നിലയില്‍ തിരുതയുടെ പ്രശസ്തിക്കു കാരണം. വലിപ്പം കൂടിയ കണ്ണുകളും കട്ടിയുള്ള കൺപോളകളും തിരുതയുടെ സവിശേഷതകളാണ്. ശ്രീലങ്ക, പാകിസ്താൻ, വിയറ്റ്നാം, ചൈന, ജപ്പാൻ, ഫിലിപ്പീൻസ്, ആസ്ത്രേലിയ, ഇന്ത്യ എന്നീ രാജ്യങ്ങളിലാണ് പ്രധാനമായും തിരുതമത്സ്യങ്ങളെ വളർത്തുന്നത്. തമിഴ്നാട്ടിൽ കടൽത്തീരങ്ങളിൽ നിന്നു ശേഖരിക്കുന്ന തിരുതക്കുഞ്ഞുങ്ങളെ…

Read More

സുരക്ഷയിൽ ആശങ്ക! ആധാർ വിവരങ്ങളുടെ കുത്തഴിഞ്ഞു; സിഎജിയുടെ കണ്ടെത്തലുകള്‍ ഇങ്ങനെ…

ന്യൂഡൽഹി: ആധാർ വിവരങ്ങൾ ശേഖരിക്കാൻ അധികാരമുള്ള യുണീക് ഐഡന്‍റിഫിക്കേഷൻ അഥോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) പ്രവർത്തനം താളം തെറ്റിയെന്ന് കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ. ആധാർ കാർഡിലേക്കു സ്വീകരിക്കുന്ന രേഖകൾ പലപ്പോഴും അത്യാവശ്യഘട്ടങ്ങളിൽ പ്രവർത്തനരഹിതമാകുന്നതും തിരിച്ചറിയൽ നിർണയം അസാധ്യമാകുന്നതും വിവരങ്ങൾ ശേഖരിച്ചു വയ്ക്കുന്നതിലെ വീഴ്ചയുമാണ് സിഎജി ചൂണ്ടിക്കാട്ടിയത്. ആധാർ കാർഡുകൾ ലഭിച്ചതിനു പത്തു വർഷത്തിനു ശേഷവും വിവരങ്ങൾ ഒത്തുചേരാത്ത സാഹചര്യം നിരവധി സ്ഥലങ്ങളിൽനിന്ന് റിപ്പോർട്ട് ചെയ്യുന്നുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ബയോമെട്രിക് ശേഖരം കൈകാര്യം ചെയ്യുന്ന യുഐഡിഎഐക്ക് തിരിച്ചറിയിൽ നിർണയത്തിൽ സംഭവിക്കുന്ന പിഴവുകൾ കണ്ടെത്തുന്നതിനു വ്യക്തമായ ഡേറ്റ ശേഖരണ നയം ഇല്ലാത്തതായി സിഎജി ചൂണ്ടിക്കാട്ടി. യുഐഡിഎഐ റെഗുലേഷനു വിരുദ്ധമായി ബാങ്കുകൾക്കും മൊബൈൽ ഓപ്പറേറ്റേഴ്സിനും സൗജന്യമായി ഒഥന്‍റിക്കേഷൻ സേവനങ്ങൾ നൽകിയതായി സിഎജി കണ്ടെത്തി. വിവിധ ഏജൻസികളും കന്പനികളും ഒഥന്‍റിക്കേഷനു വേണ്ടി ഉപയോഗിക്കുന്ന ഉപകരണങ്ങൾ ആളുകളുടെ വിവരങ്ങൾ ശേഖരിക്കുന്നില്ലെന്ന് യുഐഡിഎഐ…

Read More