ആലപ്പുഴ മെഡിക്കല്‍ കോളജിലെ വനിതാ ഡോക്ടറെ കൈയ്യേറ്റം ചെയ്തുവെന്ന പരാതിയിന്മേല് മന്ത്രി സജി ചെറിയാന്റെ ഗണ്മാന് സസ്പെന്ഷന്. ഗണ്മാന് അനീഷ് മോനെ സസ്പെന്‍ഡ് ചെയ്തുകൊണ്ട് ഇന്റലിജന്‍സ് ഐജിയാണ് ഉത്തരവിറക്കിയത്. അനീഷ് മോനെതിരെ വകുപ്പുതല അന്വേഷണം നടത്താനും ഉത്തരവില്‍ പറയുന്നു. ശനിയാഴ്ച രാത്രി 11.45ന് മെഡിക്കല്‍ കോളജിലെ പതിനാറാം വാര്‍ഡിലായിരുന്നു സംഭവം. ഗണ്മാന് കയ്യേറ്റം ചെയ്തതായി ഹൗസ് സര്ജന് അമ്പലപ്പുഴ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. അനീഷിന്റെ പിതാവ് കുഞ്ഞുകുഞ്ഞിനെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ തന്നെ രോഗിയുടെ നില ഗുരുതരമായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. രോഗി മരിച്ചതോടെ ചികിത്സാ പിഴവാണെന്ന് ആരോപിച്ച് കൂടെയുണ്ടായിരുന്നവര്‍ ഡോക്ടര്‍മാരോടും നേഴ്സുമാരോടും തട്ടിക്കയറി. വാക്കേറ്റത്തിനിടെ ഗണ്മാന് വനിതാ ഹൗസ് സര്‍ജനെ മര്‍ദ്ദിച്ചെന്നാണ് ജീവനക്കാര്‍ പറയുന്നത്. സംഭവത്തില്‍ ഗണ്മാന് കുറ്റം ചെയ്തതായി കണ്ടെത്തിയതായി അമ്പലപ്പുഴ പോലീസ് കണ്ടെത്തി. അമ്പലപ്പുഴ പോലീസിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
Read MoreCategory: Loud Speaker
മോട്ടോർ തൊഴിലാളി സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ 30ന് ഓട്ടോ ടാക്സി പണിമുടക്ക്
തിരുവനന്തപുരം: ഓട്ടോ, ടാക്സി, ലൈറ്റ് മോട്ടോർ തൊഴിലാളികൾ ഈ മാസം 30ന് പണിമുടക്കുന്നു. 24 മണിക്കൂറാണ് പണിമുടക്ക്. മോട്ടോർ തൊഴിലാളി സംയുക്ത സമര സമിതിയുടെ നേതൃത്വത്തിലാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്. ഓട്ടോ- ടാക്സി നിരക്കുകൾ പരിഷ്കരിക്കുക, പഴയ വാഹനങ്ങളിൽ ജിപിഎസ് ഒഴിവാക്കുക, വാഹനം പൊളിക്കൽ നിയമത്തിലെ കാലപരിധി 20 വർഷമാക്കി നീട്ടുക, ഇ-ഓട്ടോറിക്ഷകൾക്ക് പെർമിറ്റ് നിർബന്ധമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്. ആവശ്യങ്ങളിൽ നടപടിയുണ്ടായില്ലെങ്കിൽ ജനുവരി മുതൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് സംയുക്ത സമര സമിതി കൺവീനർ കെ.എസ്. സുനിൽ കുമാർ അറിയിച്ചു.
Read Moreമുസ്ലിം ലീഗ് പിന്തുടരുന്നത് ജിന്നയുടെ ലീഗിന്റെ ശൈലി; ലീഗിനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി
സ്വന്തം ലേഖകൻ തിരുവനന്തപുരം: മുസ്ലിം ലീഗിനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മുസ്ലിം ലീഗ് പിന്തുടരുന്നത് മുഹമ്മദാലി ജിന്നയുടെ ലീഗിന്റെ ആക്രമണ ശൈലിയാണെന്നും ഇസ്ലാമിക രാഷ്ട്രത്തിന്റെ സംസ്ഥാപനത്തിനായി നിലകൊള്ളുന്ന ജമാഅത്തെ ഇസ്ലാമിയുടെ ആത്മാവ് ലീഗിൽ ആവേശിച്ചിരിക്കുകയാണെന്നും കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചു. ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിലാണ് കോടിയേരിയുടെ കടന്നാക്രമണം. മുഹമ്മദാലി ജിന്നയുടെ ലീഗിന്റെയും ജമാഅത്തെ ഇസ്ലാമിയുടെയും രാഷ്ട്രീയ ചാന്പ്യന്മാരായി മുസ് ലിം ലീഗ് മാറിയിരിക്കുകയാണ്. അതിനാലാണ് മുഖ്യമന്ത്രിയുടെ അച്ഛനു പറയുന്നതും കുടുംബത്തെ അവഹേളിക്കുകയും ചെയ്യുന്നത്. ഇന്ത്യാ വിഭജനത്തിനു വേണ്ടി നിലകൊണ്ട ജിന്നയുടെ ലീഗിന്റെ വഴി തീവ്ര വർഗീയതയുടേതായിരുന്നു. അന്നത്തെ അക്രമ ശൈലി ഇപ്പോൾ കേരളത്തിൽ മുസ്ലിം ലീഗ് പ്രയോഗിക്കുന്നു. കോഴിക്കോട്ടെ പ്രകോപനപരമായ റാലിയിൽ പച്ച വർഗീയത പറഞ്ഞത് ഇതിന്റെ തെളിവാണ്. എൽഡിഎഫിന്റെ ഭരണമുള്ളതുകൊണ്ടാണ് നാട് വർഗീയ ലഹളയിലേക്കു വീഴാതിരിക്കുന്നതെന്നും കോടിയേരി ലേഖനത്തിൽ പറയുന്നു. രാഹുൽ ഗാന്ധിയുടെ…
Read Moreവടകര താലൂക്ക് ഓഫീസിലെ തീപിടിത്തം; അന്വേഷിക്കുമെന്ന് റവന്യൂമന്ത്രി; രേഖകളും കംപ്യൂട്ടറുകളും നശിച്ചു
‘കോഴിക്കോട്: വടകരയിലെ താലൂക്ക് ഓഫീസില്‍ വന്‍ തീപിടിത്തം. മേല്‍ക്കൂരയുടെ ഒരു ഭാഗം തകര്‍ന്നുവീണു. അഗ്നിശമനസേന സ്ഥലത്തെത്തി തീ അണച്ചു. അഞ്ച് മണിക്കൂറോളം പ്രയത്നിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. കെട്ടിടം പൂര്‍ണമായും കത്തിനശിച്ചിട്ടുണ്ട്. കൂടുതല്‍ ഫയര്‍ഫോഴ്സ് സ്ഥലത്തെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. വടകര സബ് ട്രഷറി ഉള്‍പ്പെടെയുള്ള കെട്ടിടങ്ങള്‍ വളരെ അടുത്താണ് സ്ഥിതിചെയ്യുന്നത്.ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ് സംഭവം. കാലപ്പഴക്കമുള്ള കെട്ടിടമാണ് അപകടത്തില്‍പ്പെട്ടത്. ഷോട്ട് സര്‍ക്യൂട്ടാണ് തീപിടിത്തതിനുള്ള കാരണമെന്നാണ് പ്രാഥമിക നിഗമനം. മുകളില്‍ ഓടിട്ട പഴക്കമുള്ള കെട്ടിടമായതിനാല്‍ വളരെ വേഗം തീ ആളിപ്പടരുകയായിരുന്നു. കംപ്യൂട്ടറുകള്‍, മറ്റ് രേഖകള്‍ എന്നിവയെല്ലാം പൂര്‍ണമായും കത്തിനശിച്ചു. എന്തൊക്കെ രേഖകള്‍ കത്തിനശിച്ചു എന്നത് സംബന്ധിച്ച് വിശദമായ വിവരങ്ങള്‍ പിന്നീട് മാത്രമേ വ്യക്തമാകുകയുള്ളൂ. ജില്ലാ റൂറല്‍ പോലീസ് മേധാവിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് പോലീസും രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമായി പങ്കെടുക്കുന്നുണ്ട്. തീ അണച്ച ശേഷം മാത്രമേ അപകടത്തിന്റെ കാരണം കണ്ടെത്താന്‍ കഴിയുകയുള്ളൂ. ആദ്യം…
Read Moreമോഷണത്തിനെത്തിയവർ കോളജ് വിദ്യാർഥിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; നാലുപേർക്ക് വധശിക്ഷ
ലാഹോർ: കോളജ് വിദ്യാർഥിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ പാക്കിസ്ഥാനിൽ നാല് പേർക്ക് വധശിക്ഷ. നസീര്‍ അഹമ്മദ്, മുഹമ്മദ് വസീം, ഉമര്‍ ഹയാത്ത്, ഫഖീര്‍ ഹുസൈന് എന്നിവരെയാണ് പഞ്ചാബ് പ്രവിശ്യ കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. കഴിഞ്ഞ ജനുവരിയിൽ ലാഹോറില്‍ നിന്ന് 400 കിലോമീറ്റര്‍ അകലെയുള്ള ബഹവല്‍പുര്‍ ജില്ലയിലാണ് സംഭവം. 20-കാരിയുടെ ആഭരണങ്ങളും പണവും മോഷ്ടിച്ച ശേഷമായിരുന്നു ബലാത്സംഗം. മോഷണത്തിന് ശേഷം പെണ്‍കുട്ടിയെ മറ്റൊരു മുറിയിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായി രുന്നു. പെണ്‍കുട്ടിയെ ഉപദ്രവിക്കരുതെന്ന് മാതാപിതാക്കള്‍ അപേക്ഷിച്ചെങ്കിലും പ്രതികള്‍ ചെവിക്കൊണ്ടില്ല. അതിന് ശേഷം പ്രതികള്‍ മുങ്ങുകയായിരുന്നുവെന്ന് പ്രൊസിക്യൂഷന് പറഞ്ഞു. കേസിൽ അഡീഷണല്‍ ജില്ലാ കോടതി ജഡ്ജി റാണാ അബ്ദുല്‍ ഹക്കീമാണ് ശിക്ഷ വിധിച്ചത്.
Read Moreനവജാത ശിശുക്കള്‍ക്ക് ആശുപത്രിയില്‍വച്ചുതന്നെ ആധാര്‍ കാര്‍ഡ്; പ്രായപൂര്‍ത്തിയായവരില്‍ 99.7 ശതമാനം ആളുകള്‍ക്കും ആധാര്‍
ന്യൂഡൽഹി: നവജാത ശിശുക്കള്‍ക്ക് ആശുപത്രിയില്‍വച്ച് തന്നെ ആധാര്‍ കാര്‍ഡ് നല്‍കാനുള്ള പദ്ധതി ഉടനെന്ന് യുഐഡിഎഐ. ജനന രജിസ്ട്രാറുമായി സഹകരിച്ച് നവദാത ശിശുക്കള്‍ക്ക് ആശുപത്രിയില്‍ തന്നെ ആധാര്‍ എന്റോള്‍ ചെയ്യാനുള്ള നടപടികള്‍ക്കായി ശ്രമിക്കുകയാണെന്ന് യുഐഡിഎഐ സിഇഒ സൗരഭ് ഗാര്‍ഗ് പറഞ്ഞു. പ്രായപൂര്‍ത്തിയായവരില്‍ 99.7 ശതമാനം ആളുകള്‍ക്ക് ആധാര്‍ എന്റോള്‍ ചെയ്തു. 131 കോടി ജനത്തിനും ആധാര്‍ എന്റോള്‍ ചെയ്യാനാണ് ശ്രമം. അതുകൊണ്ടുതന്നെ നവജാത ശിശുക്കള്‍ക്ക് ആധാര്‍ നല്‍കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കുഞ്ഞ് ജനിക്കുമ്പോള്‍ തന്നെ ചിത്രം എടുക്കും. അഞ്ച് വയസിന് താഴെയുള്ളര്‍ ബയോമെട്രിക് സംവിധാനത്തില്‍ ഉള്‍പ്പെടില്ലെങ്കിലും അവരുടെ മാതാപിതാക്കളുടെ ആധാറുമായി ബന്ധിപ്പിക്കും. അഞ്ച് വയസ് പൂര്‍ത്തിയാകുമ്പോള്‍ ബയോമെട്രിക് സ്വീകരിക്കുമെന്നും സൗരഭ് പറഞ്ഞു.
Read Moreമുഖ്യമന്ത്രിയുടെ ശ്രമങ്ങളെ അഭിനന്ദിച്ച് ശശി തരൂര്‍; വ്യത്യസ്ത നിലപാടുമെടുക്കുന്ന എംപിക്കെതിരെ കോൺഗ്രസിൽ മുറുമുറുപ്പ്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ നിരന്തരം പുകഴ്ത്തുകയും കെ റെയിലിൽ ഉൾപ്പടെ വ്യത്യസ്ത നിലപാടുമെടുക്കുന്ന ശശി തരൂർ എംപിക്കെതിരെ കോൺഗ്രസ് നേതൃത്വത്തിന് മുറുമുറുപ്പ്. കെ റെയിലിന്റെ കാര്യത്തിലെ പാർട്ടി നിലപാട് കെ.സുധാകരൻ തന്നെ തരൂരിന് വ്യക്തമാക്കി കൊടുക്കും. തിരുവനന്തപുരത്തെ ലുലു മാള്‍ ഉദ്ഘാടന വേദിയില്‍ വച്ചാണ് ശശി തരൂര്‍ മുഖ്യമന്ത്രിയെ പുകഴ്ത്തി സംസാരിച്ചത്. കേരളത്തെ വ്യവസായ സൗഹൃദമാക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രിയുടെ ശ്രമങ്ങളെ അഭിനന്ദിക്കുന്നതായും വേദിയില്‍ ശശി തരൂര്‍ പറഞ്ഞു. കേരളത്തിന്റെ വികസനത്തിന് തടസം നിൽക്കുന്ന കാര്യങ്ങളെ മാറ്റാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. വ്യവസായങ്ങളെ ധൈര്യപൂർവം അദ്ദേഹം സ്വീകരിക്കുകയാണ്. താനും വികസനത്തിനു വേണ്ടി നിൽക്കുന്ന വ്യക്തിയാണെന്നും തരൂർ വ്യക്തമാക്കി. കെ റയില്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരേ പ്രത്യക്ഷ സമരത്തിന് പ്രതിപക്ഷം തയാറെടുക്കവെ കഴിഞ്ഞ ദിവസം ശശി തരൂര്‍ വ്യത്യസ്ത നിലപാട് സ്വീകരിച്ച് രംഗത്തെത്തിയിരുന്നു. യുഡിഎഫ് എംപിമാർ നൽകിയ…
Read Moreഗർഭിണിയായ യുവതിയെ ഭർത്താവ് വെട്ടിപ്പരിക്കേൽപ്പിച്ചു! നേരത്തെ വിവാഹിതയായിരുന്ന പ്രമ്യയ്ക്ക് ആ ബന്ധത്തിൽ ആറു വയസുള്ള മകനുണ്ട്
ചക്കരക്കൽ: ഏഴുമാസം ഗർഭിണിയായ യുവതിയെ ഭർത്താവ് വെട്ടിപ്പരിക്കേൽപ്പിച്ചു. പനയത്താംപറമ്പ് തറമ്മൽ സ്വദേശിനി പ്രമ്യക്കാണ് കഴുത്തിന് വെട്ടേറ്റത്. ഇന്നലെ വൈകുന്നേരം 4.30 ഓടെ ഭാര്യവീട്ടിൽ വച്ച് ഭർത്താവ് കൂത്തുപറമ്പ് നീർവേലി സ്വദേശി ഷൈനേഷുമായി വാക്കേറ്റമുണ്ടാകുകയും ഇതിനിടെ കൈവശം കരുതിയ കത്തി ഉപയോഗിച്ച് പ്രമ്യയെ വെട്ടി പരിക്കേൽപ്പിക്കുകയുമായിരുന്നുവത്രെ. പ്രമ്യയുടെ അമ്മയും മകനും ബഹളം വച്ചതോടെ ഷൈനേഷ് കത്തി ഉപേക്ഷിച്ച് രക്ഷപ്പെട്ടു. കഴുത്തിന് വെട്ടേറ്റ് ഗുരുതര പരിക്കുകളോടെ യുവതിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നേരത്തെ വിവാഹിതയായിരുന്ന പ്രമ്യയ്ക്ക് ആ ബന്ധത്തിൽ ആറു വയസുള്ള മകനുണ്ട്. ഈ കുഞ്ഞിനെ ആക്രമിക്കുമെന്ന ആശങ്കയിൽ പ്രമ്യയുടെ അമ്മ കുഞ്ഞിനേയുമെടുത്ത് നിലവിളിച്ച് ഓടിയതായി അയൽവാസികൾ പറഞ്ഞു. ഗർഭിണിയായ പ്രമ്യയെ പ്രസവത്തിനായി സംഭവത്തിന് മണിക്കൂറുകൾ മുന്‍പാണ് ഷൈനേഷിന്റെ അമ്മ വീട്ടിൽ കൊണ്ടാക്കിയത്. സ്വന്തം അമ്മ തിരിച്ചുപോയ സമയത്താണ് ഷൈനേഷ് പനയത്താംപറന്പിലെ വീട്ടിലെത്തുന്നത്. ഈ സമയം ഷൈനേഷ് മദ്യപിച്ചിരുന്നതായും…
Read Moreപല തവണ വിളിച്ചിട്ടും പ്രതികരിച്ചില്ല, വാതില്‍ തകര്‍ത്ത് അകത്തുകയറിയപ്പോള്‍..! ഷൂട്ടിംഗ് താരം കനിക ലായക് മരിച്ചനിലയിൽ; മുറിയിൽനിന്നു കണ്ടെത്തിയ കുറിപ്പിൽ പറയുന്നത് ഇങ്ങനെ…
കോൽക്കത്ത: ദേശീയ ഷൂട്ടിംഗ് താരം കനിക ലായകിനെ (26) മരിച്ചനിലയിൽ കണ്ടെത്തി. കോൽക്കത്തയ്ക്കടുത്ത ബല്ലി (ഹൗറ) യിലെ ഗസ്റ്റ് ഹൗസിൽ ബുധനാഴ്ച വൈകുന്നേരമാണ് ലായകിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. പല തവണ വിളിച്ചിട്ടും പ്രതികരിക്കാത്തതിനെത്തുടർന്നു വാതിൽ തകർത്താണ് പോലീസ് അകത്തുകയറിയത്. ആത്മഹത്യയാണെന്നാണു പോലീസിന്റെ പ്രാഥമിക നിഗമനം. മുറിയിൽനിന്നു കണ്ടെത്തിയ കുറിപ്പിൽ ഷൂട്ടിംഗ് വേദികളിൽ മികവ് പുറത്തെടുക്കാൻ കഴിയാത്തതിന്റെ വിഷമം ലായക് പങ്കുവയ്ക്കുന്നുണ്ട്. ജാർഖണ്ഡിലെ ധൻബാധ് സ്വദേശിയായ കനിക ലായക് ഹൂഗ്ലിയിലെ ഉത്തർപാരയിൽ ഒളിന്പ്യൻ ജയ്ദീപ് കർമാകർക്കു കീഴിലാണു പരിശീലനം നടത്തിയിരുന്നത്.
Read Moreവിവാദ ഉത്തരവുകൾ! ജസ്റ്റീസ് പുഷ്പയെ ഹൈക്കോടതയിൽനിന്നും തട്ടി; അടുത്ത ഫെബ്രുവരിയിൽ ജസ്റ്റീസ് പുഷ്പയ്ക്ക് ജില്ലാ ജഡ്ജിയായി മടങ്ങേണ്ടി വരും
ന്യൂഡൽഹി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ വിവാദ ഉത്തരവ് പുറപ്പെടുവിച്ച ബോംബെ ഹൈക്കോടതി അഡീഷണൽ ജഡ്ജി ജസ്റ്റീസ് പുഷ്പ വി. ഗനേഡിവാലയ്ക്കു തിരിച്ചടി. ഹൈക്കോടതി ജഡ്ജിയായി ഉയർത്തുന്നതിനുള്ള ശിപാർശ സുപ്രിം കോടതി കൊളീജിയം വീണ്ടും തള്ളി. ബോംബെ ഹൈക്കോടതിയിലെ താൽക്കാലിക ജഡ്ജിയാണ് ജസ്റ്റീസ് പുഷ്പ. ഹൈക്കോടതി ജഡ്ജിയായി സ്ഥിരപ്പെടുത്താനുള്ള ശിപാർശയാണ് തള്ളിയത്. ചീഫ് ജസ്റ്റിസ് എൻ.വി.രമണയുടെ അധ്യക്ഷതയിൽ ചേർന്ന കൊളീജിയം യോഗത്തിന്റേതാണ് തീരുമാനം. ഇതോടെ അഡീഷണൽ ജഡ്ജി കാലാവധി പൂർത്തിയാകുന്ന അടുത്ത ഫെബ്രുവരിയിൽ ജസ്റ്റീസ് പുഷ്പയ്ക്ക് ജില്ലാ ജഡ്ജിയായി മടങ്ങേണ്ടി വരും. സ്ഥിരം ജഡ്ജിയാക്കാനായി കേന്ദ്ര സര്‍ക്കാരിനയച്ച ശിപാര്‍ശ സുപ്രീം കോടതി കൊളീജിയം കഴിഞ്ഞ വർഷം തിരിച്ച് വിളിച്ചിരുന്നു. തുടർന്ന് അഡീഷണൽ ജഡ്ജിയായി രണ്ട് വർഷം കൂടി കാലാവധി നീട്ടി നൽകാൻ കൊളീജിയം ശിപാർശ ചെയ്തിരുന്നു. എന്നാൽ കാലാവധി ഒരു വർഷം മാത്രമേ കേന്ദ്ര…
Read More