തിരുവല്ല: ഓണ്‍ലൈനിലൂടെ 10000 രൂപ വായ്പയെടുത്തു തിരിച്ചടച്ച യുവതിയുടെ മോര്‍ഫ് ചെയ്ത ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച് ഭീഷണിപ്പെടുത്തി വീണ്ടും പണം തട്ടാന്‍ നീക്കം. പരാതിയില്‍ യുപി സ്വദേശികള്‍ക്കെതിരെ തിരുവല്ല പോലീസ് കേസെടുത്തു. പെരിങ്ങര സ്വദേശിനിയുടെ പരാതിയിലാണ് കേസ്. ഓണ്‍ലൈനില്‍ നിന്നു ലഭിച്ച ലിങ്ക് ഉപയോഗിച്ച് യുവതി ഒരുവര്‍ഷം മുമ്പ് യുവതി യുപി സ്വദേശികളില്‍ നിന്നു 10000 രൂപ വായ്പയെടുത്തിരുന്നു. കാലാവധിക്കുള്ളില്‍ പണം തിരികെ അടയ്ക്കുകയും ചെയ്തു. കഴിഞ്ഞ 25നു യുവതിക്ക് യുപിയില്‍ നിന്നും ഒരു ഫോണ്‍ കോള്‍ എത്തി. ഓണ്‍ലൈന്‍ വഴി വീണ്ടും 10000 രൂപ കൂടി ആവശ്യപ്പെട്ടു. യുവതി ഇതു നിരസിച്ചതോടെ ഫോണിലെ ഫോട്ടോകള്‍ ഉള്‍പ്പെടെ മുഴുവന്‍ വിവരങ്ങളും തങ്ങളുടെ പക്കലുണ്ടെന്നു ഭീഷണി മുഴക്കി. പണം നല്‍കാതെ വന്നതോടെ യുവതിയുടേതെന്ന തരത്തില്‍ മോര്‍ഫ് ചെയ്ത അശ്ലീല ചിത്രങ്ങള്‍ ബന്ധുക്കള്‍ അടക്കമുള്ളവരുടെ ഫോണുകളിലെത്തി. ഇതേത്തുടര്‍ന്നാണ് യുവതി പോലീസില്‍ പരാതി…
Read MoreCategory: Loud Speaker
മാതാവ് ജോലിക്ക് പോയ സമയം…! പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയോട് ചെയ്തത് കൊടും ക്രൂരത ; ക്രൂരകൃത്യത്തിന് പിന്നില്‍ ദത്തെടുത്ത് വളര്‍ത്തിയ സഹോദരന്
ന്യൂഡൽഹി: ഡല്‍ഹിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കഴുത്തറത്ത് കൊലപ്പെടുത്തി. തെക്ക്-കിഴക്കന്‍ ഡല്‍ഹിയിലെ സരിത വിഹാറിലാണ് സംഭവം. 16കാരിയായ റുക്സര്‍ ആണ് കൊല്ലപ്പെട്ടത്. മരിച്ച പെണ്‍കുട്ടിയുടെ മാതാവ് ഒരു ആണ്‍കുട്ടിയെ ദത്തെടുത്ത് വളര്‍ത്തിയിരുന്നു. ഇയാളാണ് കൊലനടത്തിയത്. കഴുത്തറ്റ നിലയില്‍ വീടിനുള്ളിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കിടന്നത്. വീട്ടുജോലിക്കാരിയാണ് പെൺകുട്ടിയുടെ അമ്മ. ഏകദേശം 10 വർഷം മുമ്പാണ് ഇവർ ഷാൻ മുഹമ്മദ്(32) എന്ന ആൺകുട്ടിയെ തെരുവിൽ നിന്നുമെടുത്ത് വളർത്തിയത്. അന്ന് മുതൽ ഇവർ മൂന്നുപേരും ഒരു വീട്ടിലായിരുന്നു താമസം. മദ്യത്തിന് അടിമയായ ഷാൻ മുഹമ്മദ് പതിവായി ഇവരുമായി വഴക്കുണ്ടാക്കിയിരുന്നു. റുസ്കറിനെ മർദിക്കുകയും ചെയ്തിരുന്നു. സംഭവ ദിവസം മാതാവ് ജോലിക്ക് പോയ സമയം ഇരുവരും തമ്മിൽ വഴക്കുണ്ടാക്കി. ഇതിനൊടുവിലാണ് ഇയാൾ റുസ്കറിനെ കഴുത്തറത്ത് കൊലപ്പെടുത്തിയത്. ഉത്തരാഖണ്ഡിലേക്ക് കടക്കുന്നതിനിടെ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.
Read Moreപൂവാലൻമാർ സൂക്ഷിച്ചോ; പെങ്ങന്മാരെ പോലീസ് പഠിപ്പിക്കും പഞ്ച് ഇടി ഇടിക്കാനുള്ള “അടി തട’
ജിജി ലൂക്കോസ് തിരുവനന്തപുരം: പൂവാലന്മാരെയും ഞരന്പു രോഗികളെയും നേരിടാൻ പെങ്ങന്മാർ ഇനിയും കായിക കേന്ദ്രങ്ങൾ തപ്പി നടക്കണ്ട. പെങ്ങന്മാരെ കേരളാ പോലീസ് അടി തട പഠിപ്പിക്കും. നല്ല പഞ്ച് ഇടി പരിപാടിയുമായി കേരളാ പോലീസിലെ മാമന്മാർ ഇന്നു മുതൽ നിങ്ങളുടെ മുന്നിലെത്തും. ഓൺലൈൻ ട്യൂട്ടോറിയലുമായി. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നേരിടുന്ന അതിക്രമങ്ങൾ നേരിടാൻ സ്ത്രീകളെ പര്യാപ്തരാക്കുന്നതിനായാണ് കേരളാ പോലീസിന്റെ സോഷ്യൽ മീഡിയ വിഭാഗം വീഡിയോ ട്യൂട്ടോറിയലുകൾ തുടങ്ങുന്നത്. പ്രത്യേക പരിശീലന രീതിയിൽ തയാറാക്കുന്ന വീഡിയോകൾ ഇന്നു മുതൽ പോലീസ് എല്ലാ സോഷ്യൽ മീഡിയകളിലൂടെയും പ്രചരിപ്പിക്കും. ഇതു സംബന്ധിച്ച കർട്ടൻ റെയ്സർ വീഡിയോ ഇന്നലെ പുറത്തിറക്കിയിട്ടുണ്ട്. സോഷ്യൽ മീഡിയ സെല്ലിലെ പോലീസ് ഉദ്യോഗസ്ഥൻ ബി.ടി. അരുൺ ആണ് അടി തട പരിശീലന പരിപാടിയുടെ ആശയം. തിരുവനന്തപുരം വനിതാ സ്വയംപ്രതിരോധ സംഘത്തിലെ അംഗങ്ങളായ ജയമേരി, സുൽഫത്ത്, അനീസ്ഖാൻ, അതുല്യ എന്നിവരാണ് വീഡിയോയിലൂടെ…
Read Moreമെട്രോയെക്കാൾ വേഗം മെട്രോമാന്…! പരാജയത്തിൽ നിന്നും പാഠം പഠിച്ചു; സജീവ രാഷ്ട്രീയം ഉപേക്ഷിച്ചെന്ന് മെട്രോമാൻ
തിരുവനന്തപുരം: സജീവ രാഷ്ട്രീയം ഉപേക്ഷിച്ചെന്ന് മെട്രോമാൻ ഇ. ശ്രീധരൻ. നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിൽ നിന്നും പാഠം പഠിച്ചുവെന്നും എന്നാൽ രാഷ്ടീയം പൂർണമായും ഉപേക്ഷിച്ചുവെന്ന് അർഥമില്ലെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയത്തിൽ ഇനി സജീവമായുണ്ടാകില്ല. പ്രവർത്തിക്കാൻ മോഹമില്ല, വയസ് തൊണ്ണൂറായി, തൊണ്ണൂറാമത്തെ വയസിൽ രാഷ്ട്രീയത്തിലേക്ക് കേറിചെല്ലുന്നത് അപകടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാഷ്ട്രീയ പ്രവേശനം വേണ്ടിയിരുന്നില്ലെന്ന തോന്നൽ ഇല്ല. അന്ന് തനിക്ക് പ്രവർത്തിക്കാൻ ആഗ്രഹമുണ്ടായിരുന്നു. എന്നാൽ പരാജയപ്പെട്ടപ്പോൾ നിരാശ തോന്നിയെന്നും അദ്ദേഹം മനസ്തുറന്നു. കെ റെയിൽ പദ്ധതിയെയും ശ്രീധരൻ വിമർശിച്ചു. കെ റെയില്‍ ഇപ്പോള്‍ പ്രായോഗികമല്ല. സര്‍ക്കാരിന് വലിയ സാമ്പത്തിക ബാധ്യത വരും. കെ റയില്‍ വന്‍ പാരിസ്ഥിതിക പ്രത്യാഘാതം ഉണ്ടാക്കും. പദ്ധതി പൂര്‍ത്തിയാകുന്ന തുക കണക്കാക്കണം. പദ്ധതിക്ക് വലിയ തുക വേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
Read Moreപിജി ഡോക്ടർമാർ അത്യാഹിതവിഭാഗം ബഹിഷ്കരണം ഒഴിവാക്കി; സമരം ഒത്തുതീർപ്പിലെത്താൻ വഴിതെളിയുന്നു
തിരുവനന്തപുരം: ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കാമെന്ന ആരോഗ്യമന്ത്രിയുടെ ഉറപ്പിന്മേൽ പിജി ഡോക്ടർമാർ സംസ്ഥാന വ്യാപകമായി നടത്തിവരുന്ന സമരം ഒത്തുതീർപ്പിലെത്താൻ വഴി തെളിയുന്നു. കേരളത്തിലെ മെഡിക്കൽ കോളജുകളിൽ പിജി ഡോക്ടർമാർ ഇന്നുമുതൽ അത്യാഹിത വിഭാഗത്തിൽ ഡ്യൂട്ടിക്ക് കയറും. പിജി ഡോക്ടർമാരുടെ സമരം ഇന്ന് പതിനാറാം ദിവസത്തിലേക്ക് കടക്കുകയാണ്. അത്യാഹിതവിഭാഗം ബഹിഷ്കരണം അഞ്ചു ദിവസം പിന്നിട്ട സാഹചര്യത്തിൽ രോഗികൾക്ക് ഉണ്ടാകുന്ന ദുരിതത്തിന് അറുതി വരുത്തുക എന്ന ലക്ഷ്യംകൂടി തങ്ങളുടെ മൃദുസമീപനത്തിന് ഉണ്ടെന്ന് ഡോക്ടർമാരുടെ സംഘടനാ ഭാരവാഹികൾ വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളിൽ സമരം കടുപ്പിച്ചതിനെ തുടർന്ന് ആയിരക്കണക്കിന് രോഗികളാണ് ബുദ്ധിമുട്ടിലായത്. പലരും ഡോക്ടർമാരെ കാണുന്നതിനുവേണ്ടി പുറത്ത് മണിക്കൂറുകൾ കാത്തിരിപ്പുണ്ടായിരുന്നു. പലരും ചികിത്സ ലഭിക്കാതെ തിരികെ പോകുന്ന അവസ്ഥയും ഉണ്ടായിരുന്നു. ആവശ്യങ്ങൾ നേടിയെടുക്കുന്നതിനുവേണ്ടി അവസാന നിമിഷം വരെ പോരാട്ടം എന്ന സമീപനമാണ് തങ്ങളുടേതെങ്കിലും പാവപ്പെട്ട രോഗികളെ വയ്ക്കുന്ന നടപടികളുമായി അധിക ദിവസം മുന്നോട്ടു പോകാൻ…
Read Moreശരിക്കും മമതയുടെ ലക്ഷ്യമെന്താണ് ? ആർഎസ്എസ് അനുകൂല മാസികയായ സ്വസ്തികയിൽ വന്ന ലേഖനം ദേശീയ രാഷ്ട്രീയത്തിൽ ചർച്ചയാകുന്നു
നിയാസ് മുസ്തഫപശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോണ്‍ഗ്രസ് നേതാവുമായ മമത ബാനർജി ലക്ഷ്യംവയ്ക്കുന്നത് കോണ്‍ഗ്രസ് മുക്ത ഭാരതമോ ? പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ബിജെപിയുടെയും കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന രാഷ്ട്രീയ സ്വപ്നത്തിനൊപ്പം മമതയും സഞ്ചരിക്കുന്നതായി ചൂണ്ടിക്കാട്ടി പശ്ചിമബംഗാളിലെ ആർഎസ്എസ് അനുകൂല മാസിക സ്വസ്തികയിൽ വന്ന ലേഖനം ഇപ്പോൾ ദേശീയ രാഷ്ട്രീയത്തിൽ ചർച്ചയായിട്ടുണ്ട്. സ്വസ്തികയിൽ നിർമല്യ മുഖോപാധ്യായ എഴുതിയ ലേഖനത്തിലാണ് മമതയുടെ രാഷ്ട്രീയം ചർച്ചയാകുന്നത്.ബിജെപിക്ക് ബദൽ ശക്തിയാകാൻ പ്രതിപക്ഷ നിരയെ ഐക്യപ്പെടുത്താൻ മമത ബാനർജി ശ്രമിക്കുന്പോഴും പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസിനെ മമത കാര്യമായി പരിഗണിക്കുന്നില്ലായെന്നത് രാഷ്ട്രീയ അണിയറയിൽ സംസാരമാകുന്ന വേളയിലാണ് ലേഖനം വന്നിരിക്കുന്നത്. അതേസമയം, ബിജെപിയെ അധികാരത്തിൽനിന്ന് പുറത്താക്കുകയെന്ന ലക്ഷ്യമാണ് തങ്ങളെ നയിക്കുന്നതെന്നും 2024ൽ ബിജെപിക്ക് ഭരണം കിട്ടാതിരിക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്നും മറിച്ചുള്ള പ്രചാരണത്തിൽ വാസ്തവമില്ലായെന്നുമുള്ള നിലപാടാണ് തൃണമൂൽ കോണ്‍ഗ്രസ് നേതാക്കൾ പങ്കുവയ്ക്കുന്നത്. എന്നാൽ, ലേഖനത്തിലെ പരാമർശത്തെ ശരിവയ്ക്കുന്ന…
Read Moreവയനാട്ടിൽ വീണ്ടും കടുവയിറങ്ങി; പശുവിനെ കൊന്നു തിന്നു, ആടിനെ കാണാനില്ല; പകൽ വെളിച്ചത്തിൽ കണ്ടാൽ ചെയ്യേണ്ടതിനെക്കുറിച്ച് വനം വകുപ്പ് പറയുന്നത്
മാനന്തവാടി: വയനാട്ടിലെ കുറുക്കൻമൂലയിൽ വീണ്ടും കടുവയിറങ്ങി. ബുധനാഴ്ച രാത്രി ഇറങ്ങിയ കടുവ വളർത്തുമൃഗത്തെ കൊന്നു. പുതിയിടം വടക്കുമ്പാടത്ത് ജോണിന്റെ പശുവിനെയാണ് കൊന്നത്. സമീപ പ്രദേശത്ത് നിന്ന് ഒരു ആടിനെ കാണാതായെന്ന വാര്‍ത്തയും പുറത്തുവന്നിട്ടുണ്ട്. കുറുക്കൻ മൂലയിൽ നിന്ന് മൂന്നു കിലോമീറ്റർ അകലെയാണ് സംഭവം. ഇതോടെ കടുവ കൊന്ന വളർത്തു മൃഗങ്ങളുടെ എണ്ണം പതിനാറായി ആയി. കാട്ടില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെയുള്ള ജനവാസ മേഖലയില്‍ കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്. അതേസമയം, കടുവയെ പിടികൂടുന്നതിനായുള്ള തീവ്രശ്രമം നടന്നുവരികയാണ്. ചൊവ്വാഴ്ച മുതൽ രണ്ട് കുങ്കിയാനകളുടെ സഹായത്തോടെയാണ് കടുവയ്ക്ക് വേണ്ടി തെരച്ചിൽ നടത്തുന്നത്. പകൽവെളിച്ചത്തിൽ കണ്ടെത്തിയാൽ മയക്കുവെടിവച്ച് പിടികൂടി ശുശ്രൂഷിക്കാനാണ് വനംവകുപ്പിന്റെ തീരുമാനം. വളർത്തുമൃഗങ്ങളെ കൊന്നൊടുക്കുന്ന കടുവയുടെ ചിത്രം വനംവകുപ്പ് പുറത്തുവിട്ടിരുന്നു. കഴുത്തിൽ ആഴത്തിൽ മുറിവേറ്റ നിലയിലാണ് കടുവ. മുയലിനെയും പന്നിയെയും കുടുക്കാൻ മനുഷ്യർ ഒരുക്കിയ കുടുക്കിൽ പെട്ടാണ് കടുവയ്ക്ക് ആഴത്തിൽ…
Read Moreസിനിമാതാരങ്ങളുടെ പേരില്‍ വരെ ‘മതഗ്രൂപ്പുകള്‍’; ഉറവിട വ്യാജ അക്കൗണ്ടുകള്‍ വർഗീയ വിഷം ചീറ്റുന്നു
സ്വന്തം ലേഖകന്‍ കോഴിക്കോട്: സംസ്ഥാനത്ത് നിലവില്‍ ‘കത്തി’ക്കൊണ്ടിരിക്കുന്ന വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് വര്‍ഗീയ വിഷം ചീറ്റുന്നവരെ കുടുക്കാന്‍ പോലീസ്. ഇതിനായി സോഷ്യല്‍ മീഡിയയും വാട്ട്സ് ആപ്പ് ഗ്രൂപ്പുകളും കര്‍ശനമായി നീരീക്ഷിക്കാന്‍ പോലീസ് സംവിധാനം ഏര്‍പ്പെടുത്തി. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സാമാദുയായിക സംഘര്‍ഷങ്ങളിലേക്ക് വരെ നയിച്ചേക്കാവുന്ന ഇത്തരം സന്ദേശങ്ങള്‍ വിവിധ ഗ്രൂപ്പുകളില്‍ പ്രത്യക്ഷപ്പെട്ടതായും ഇതിനെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നും പോലീസ് സൈബര്‍ സെല്‍ അറിയിച്ചു. ഇതാകട്ടെ മിക്കതും വ്യാജ അക്കൗണ്ടുകളില്‍ നിന്നാണ് വരുന്നതെന്നും മനസിലായിട്ടുണ്ട്. വിഭാഗീയതയും പരിഭ്രാന്തിയും പടര്‍ത്താനാണ് ചിലരുടെ തന്ത്രപൂര്‍വമായ ശ്രമമെന്ന് പോലീസ് പറയുന്നു. ഇപ്പോള്‍ അടുത്ത കാലത്തായി സിനിമാതാരങ്ങളുടെ പോലും മതം തെരഞ്ഞുപിടിച്ച് ആക്ഷേപിക്കുന്ന പ്രവണതയും കണ്ടുവരുന്നുണ്ട്. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി തുടങ്ങിയ സൂപ്പര്‍താരങ്ങളുടെ പേരിലും ഇത്തരം കൊലാഹലങ്ങള്‍ നടക്കുന്നുണ്ട്. ഇത്തരം പേജുകള്‍ പൂട്ടിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ വഖഫ്…
Read Moreസർക്കാരിന്റെ പ്രഖ്യാപിത നയം ലംഘിച്ച് ട്രഷറി വകുപ്പിൽ ഡെപ്യൂട്ടേഷൻ നിയമനം; ചട്ടങ്ങൾ ലംഘിച്ചുള്ള നിയമനം വേണ്ടപ്പെട്ടയാൾക്ക് തന്നെ…
നിശാന്ത് ഘോഷ്കണ്ണൂർ: സർക്കാർ വകുപ്പിൽ ഡെപ്യൂട്ടേഷൻ നിയമനം നൽകേണ്ടതില്ലെന്ന ഇടത് സർക്കാരിന്റെ പ്രഖ്യാപിതനയത്തിന് വിരുദ്ധമായി ട്രഷറിയിൽ ഡെപ്യൂട്ടേഷൻ നിയമനം. ആദ്യ പിണറായി സർക്കാരിൽ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന വ്യക്തിയുടെ അടുത്ത ബന്ധുവും തൃശൂർ ജില്ലാ ട്രഷറി ജൂണിയർ സൂപ്രണ്ടുമായ കെ.വി. മിനിയെയാണ് ചട്ടങ്ങളും നിബന്ധനകളും മറികടന്ന് അവരുടെ വീടിനത്തുള്ള ട്രഷറിയിൽ ഡെപ്യൂട്ടേഷനിൽ നിമയിച്ചിരിക്കുന്നത്. മിനിക്ക് കോഴിക്കോട് ഡെപ്യൂട്ടേഷൻ നിയമനത്തിനായി തൃശൂർ ജില്ലാ ട്രഷറിയിലെ ജൂണിയർ സൂപ്രണ്ട് പോസ്റ്റ് കോഴിക്കോട്ടേക്ക് മാറ്റിയാണ് നിയമനം.തൃശൂർ ജില്ലാ ട്രഷറിക്കു കീഴിലെ തൃപ്രയാർ ട്രഷറിയിൽ സൂപ്പർവൈസിംഗ് പോസ്റ്റിൽ ഉദ്യോഗസ്ഥനും ആവശ്യത്തിന് ജീവനക്കാരുമില്ലാത്തത് പരിഹരിക്കണമെന്ന വർഷങ്ങളായുള്ള അപേക്ഷ നിലനിൽക്കെയാണ് ഡെപ്യൂട്ടേഷൻ നിയമനമെന്നും ആക്ഷേപമുണ്ട്. കോഴിക്കോട് സ്വദേശികളും നിലവിൽ ജില്ലയ്ക്ക് പുറത്തും ജോലി ചെയ്യുന്നവരുടെ സീനിയോറിറ്റി മറികടന്ന് ഭരണസ്വാധീനമുപയോഗപ്പെടുത്തിയാണ് നിയമനമെന്നും ഇടത് സർവീസ് സംഘടനയിലെ ജീവനക്കാർ തന്നെ ആരോപിക്കുന്നു. നേരത്തെ സെലക്ഷൻ ഗ്രേഡ് അക്കൗണ്ടന്റായി…
Read Moreമെഡിക്കല്‍കോളജുകള്‍ സ്തംഭനത്തിലേക്ക്; സമരം 15-ാം ദിവസത്തിലേക്ക്; പിന്നോട്ടില്ലെന്ന നിലപാടില്‍ ഉറച്ച് പിജി ഡോക്ടര്‍മാര്‍
തിരുവനന്തപുരം:സംസ്ഥാനത്തെ ഗവ. മെഡിക്കല്‍ കോളജുകളില്‍ പിജി ഡോക്ടര്‍മാര്‍ തുടരുന്ന സമരം 15-ാം ദിവസത്തിലേക്കു കടന്നതോടെ ആശുപത്രികളുടെ സുഗമമായ പ്രവര്‍ത്തനം തടസപ്പെട്ടു തുടങ്ങി. വാര്‍ഡുകളില്‍ ഡോക്ടര്‍മാരുടെ സേവനം വളരെ പരിമിതമാണ്. അത്യാഹിത വിഭാഗം ബഹിഷ്കരിച്ചുകൊണ്ടുള്ള സമരം ആറാം ദിവസത്തിലേക്കു കടന്നിരിക്കുകയാണ്. ആശുപത്രികളിലെത്തുന്ന രോഗികളും കൂട്ടിരിപ്പുകാരും പുറത്തെ ഇരിപ്പിടങ്ങളില്‍ സേവനങ്ങളും കാത്തിരിക്കുന്ന കാഴ്ച കണ്ടുതുടങ്ങി. തിരുവനന്തപുരം മെഡിക്കല്‍കോളജിലെ ആയിരത്തോളം പിജി ഡോക്ടര്‍മാരും അവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ഹൗസ് സര്ജന്മാരും സമരം തുടങ്ങിയതോടെയാണ് സ്ഥിതിഗതികള്‍ വഷളായത്. ശസ്ത്രക്രിയകള്‍ക്ക് മുടക്കമില്ലെന്ന് അധികൃതര്‍ പറയുന്നുണ്ടെങ്കിലും മിക്ക മെഡിക്കല്‍ കോളജുകളിലും അടിയന്തരമല്ലാത്ത ശസ്ത്രക്രിയകള്‍ മാറ്റിവച്ചിരിക്കുകയാണ്. സമരം നടത്തുന്ന പിജി ഡോക്ടര്‍മാര്‍ ഇന്നലെയും പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ഇവര്‍ സമരപ്പന്തലില്‍ പ്ലക്കാര്‍ഡുകളുമായാണ് സമരം നടത്തിവരുന്നത്. ഇന്നലെ ആരോഗ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ക്കുള്ള സാധ്യതകള്‍ തെളിഞ്ഞുവെങ്കിലും തങ്ങളുടെ ശമ്പളവര്‍ധനവ് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തീരുമാനമുണ്ടായാല്‍ മാത്രമേ സമരം പിന്‍വലിക്കുകയുള്ളൂവെന്നു സമരം…
Read More