വിവാഹം കഴിഞ്ഞ് വിദേശത്തേക്ക് പോയ ഭര്‍ത്താവ് മെസേജുകള്‍ക്ക് മറുപടി നല്‍കാത്തതില്‍ അസ്വസ്ഥയായി നവവധു ജീവനൊടുക്കി. 24കാരിയായ ഖനേജ ഫാത്തിമയെയാണ് ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൈദരാബാദിലെ ചന്ദനഗറിലാണ് സംഭവം. സൗദി അറേബ്യയില്‍ റിസര്‍ച്ച് അനലിസ്റ്റായ സയ്യിദ് ഹമീദുമായി കഴിഞ്ഞ ജൂലായിലായിരുന്നു ഫാത്തിമ്മയുടെ വിവാഹം. രണ്ട് മാസങ്ങള്‍ക്ക് ശേഷം ഹമീദ് സൗദിയിലേക്ക് മടങ്ങി. ഇതിനുശേഷം ഒരിക്കല്‍ പോലും ഹമീദ് ഭാര്യയുമായി ബന്ധപ്പെട്ടിരുന്നില്ല. നിരന്തരം മെസേജുകള്‍ അയച്ചെങ്കിലും ഒന്നിനുപോലും ഭര്‍ത്താവ് മറുപടി നല്‍കാത്തതില്‍ ഫാത്തിമ കടുത്ത മാനസിക വിഷമത്തിലായിരുന്നുവെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞതായി പോലീസ് പറഞ്ഞു. ഭര്‍തൃമാതാവായ മെഹ്റുന്നീസ ഉള്‍പ്പെടെയുള്ളവരോട് ഫാത്തിമ തന്റെ സങ്കടം പങ്കുവെച്ചിരുന്നു. സമാധാനത്തോടെ ഇരിക്കാനും ഹമീദ് ചില ആരോഗ്യപ്രശ്നങ്ങളാല്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്നുമാണ് ഇവരെല്ലാം ഫാത്തിമ്മയെ അറിയിച്ചത്. തുടര്‍ന്നും ഭര്‍ത്താവിന് സന്ദേശങ്ങള്‍ അയച്ചുകൊണ്ടിരുന്ന ഫാത്തിമ വിഷാദത്തിലേക്ക് വീഴുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. തുടര്‍ന്നായിരുന്നു ആത്മഹത്യ.
Read MoreCategory: Loud Speaker
സ്പെഷ്യല്‍ ട്യൂഷനുണ്ടെന്ന് പറഞ്ഞ് ഒമ്പതാം ക്ലാസുകാരിയെ വിളിച്ചുവരുത്തി ! പീഡിപ്പിക്കാന്‍ ശ്രമം; 52കാരനായ സെക്രട്ടറിയേറ്റ് ജീവനക്കാരന് അറസ്റ്റില്‍
സ്പെഷ്യല്‍ ട്യൂഷനുണ്ടെന്ന് പറഞ്ഞ് സ്കൂള്‍ വിദ്യാര്‍ഥിനിയെ ട്യൂഷന് സെന്ററിലേക്കു വിളിച്ചു വരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ച സെക്രട്ടറിയേറ്റ് ജീവനക്കാരനായ ട്യൂഷന് അധ്യാപകന് പിടിയില്‍. ഇരുമ്പില്‍, തവരവിള സ്വദേശി റോബര്‍ട്ടാണ് പിടിലായത്. 52കാരനായ ഇയാളെ നെയ്യാറ്റിന്‍കര പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇരുമ്പിലിനു സമീപം റോബര്‍ട്ട് സ്പെഷ്യല്‍ ട്യൂഷന് സെന്റര്‍ നടത്തുന്നുണ്ട്. ഇവിടെ പഠിക്കാനായി എത്തുന്ന ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെയാണ് ഇയാള്‍ പീഡിപ്പിക്കാനായി ശ്രമിച്ചത്. നെയ്യാറ്റിന്‍കര നഗരത്തിലെ സ്കൂളില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ സ്പെഷ്യല്‍ ട്യൂഷനുണ്ടെന്ന് പറഞ്ഞ് ശനിയാഴ്ച രാവിലെ വിളിച്ചുവരുത്തുകയായിരുന്നു. പീഡനശ്രമം പെണ്‍കുട്ടി വീട്ടുകാരോടു പറഞ്ഞു. ഇവര്‍ നെയ്യാറ്റിന്‍കര പോലീസില്‍ നല്കിയ പരാതിയെത്തുടര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
Read Moreഒമിക്രോണ്‍ ! വിദേശത്തുനിന്നു വരുന്നവര്‍ 14 ദിവസം നിരീക്ഷണത്തിൽ; ഫലം നെഗറ്റീവ് ആയാലും ഇവര്‍ ഏഴു ദിവസം കൂടി സ്വയം നിരീക്ഷണം തുടരണം
കൊച്ചി: ഹൈ റിസ്ക് വിഭാഗത്തില്‍ ഉള്‍പ്പെടാത്ത രാജ്യങ്ങളില്‍നിന്ന് എത്തുന്നവരിലും ഒമിക്രോണ്‍ സ്ഥിരീകരിക്കുന്ന സാഹചര്യത്തില്‍ വിദേശത്തുനിന്ന് എത്തുന്ന എല്ലാവരും 14 ദിവസം സ്വയം നിരീക്ഷണത്തില്‍ കഴിയണമെന്നു ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് അറിയിച്ചു. ഇക്കാലയളവില്‍ പൊതുസ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതും ചടങ്ങുകളില്‍ പങ്കെടുക്കുന്നതും ഒഴിവാക്കണം. നെടുമ്പാശേരി വിമാനത്താവളം വഴി എത്തിയ മൂന്നു പേര്‍ക്കാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതില്‍ ഒരാള്‍ കോംഗോയില്‍നിന്നും മറ്റു രണ്ടു പേര് യുഎഇയില്നിന്നുമാണെത്തിയത്. കോംഗോയും യുഎഇയും ഹൈ റിസ്ക് പട്ടികയില്‍ വരാത്ത രാജ്യങ്ങളാണെന്നിരിക്കെ അതീവ ജാഗ്രത അനിവാര്യമാണെന്ന് കളക്ടര്‍ ചൂണ്ടിക്കാട്ടി. ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഹൈ റിസ്ക് വിഭാഗത്തില്‍പെട്ട രാജ്യങ്ങളില്‍നിന്ന് എത്തുന്ന എല്ലാവർക്കും വിമാനത്താവളത്തില്‍ വച്ചുതന്നെ നിലവിൽ കോവിഡ് പരിശോധന നടത്തുന്നുണ്ട്. ഫലം നെഗറ്റീവ് ആണെന്ന് ഉറപ്പുവരുത്തിയശേഷം മാത്രമാണ് വീടുകളിലേക്ക് അയയ്ക്കുന്നത്. ഇവര്‍ ഏഴു ദിവസം വീടുകളില്‍ പൊതുസമ്പര്‍ക്കം ഒഴിവാക്കി ക്വാറന്റൈനില്‍ കഴിയണം. എട്ടാം ദിവസം…
Read Moreഫീഡര്‍ സര്‍വീസുകളും നിരക്കുകളിലെ ഇളവുകളും ഹിറ്റായി! 54,000 കടന്ന് പ്രതിദിന മെട്രോ യാത്രികര്‍
കൊച്ചി: ഫീഡര്‍ സര്‍വീസുകളും നിരക്കുകളിലെ ഇളവുകളും ഹിറ്റായതോടെ കൊച്ചി മെട്രോയിലെ പ്രതിദിന യാത്രക്കാരുടെ എണ്ണം കുതിക്കുന്നു. നിലവില്‍ 54,000വും കടന്നിരിക്കുകയാണ് യാത്രക്കാരുടെ എണ്ണം. ലോക്ഡൗണിനുശേഷമുള്ള ഉയര്‍ന്ന വര്‍ധനയാണിത്. ഇതോടെ സര്‍വീസ് ട്രെയിനുകളുടെ എണ്ണവും കൂട്ടാനൊരുങ്ങുകയാണ് മെട്രോ. കൂടുതല്‍ ഫീഡര്‍ സര്‍വീസുകള്‍ ആരംഭിച്ചതും നിരക്കുകളിലെ ഇളവ്, വിവിധ സ്റ്റേഷനുകളില്‍ സംഘടിപ്പിച്ച വൈവിധ്യമാര്‍ന്ന പരിപാടികള്‍, വിശേഷ ദിവസങ്ങളില്‍ സൗജന്യനിരക്കുകള്‍ നല്കിയതും യാത്രക്കാരുടെ എണ്ണം അനുദിനം വര്‍ധിക്കാന്‍ സഹായകരമായതായി മെട്രോ അധികൃതർ വ്യക്തമാക്കുന്നു. ട്രെിനുകളുടെ എണ്ണം കൂട്ടുന്നതോടെ സര്‍വീസുകള്‍ക്കിടയിലെ സമയ ദൈര്‍ഘ്യവും കുറയും. ഇതു കൂടുതല്‍ ഗുണകരമാകുമെന്നാണ് കൊച്ചി മെട്രോയുടെ പ്രതീക്ഷ. തിരക്ക് കൂടുന്ന സാഹചര്യത്തിൽ യാത്രക്കാര്‍ സാമൂഹ്യ അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കി സര്‍വീസ് നടത്താനായി കൂടുതല്‍ ട്രെയിനുകളും സജ്ജമാക്കിയിട്ടുണ്ടെന്നും കെഎംആര്‍എല്‍ അറിയിച്ചു. 18,000ത്തില്‍നിന്ന് 54,000ൽ കോവിഡ് ലോക്ഡൗണിനുശേഷം മെട്രോ സര്‍വീസ് പുനരാരംഭിച്ചതോടെ യാത്രക്കാരുടെ എണ്ണത്തില്‍ സ്ഥിരമായ വളര്‍ച്ചയാണുണ്ടായിട്ടുള്ളത്. ആദ്യ ലോക്ഡൗണിനുശേഷം…
Read Moreആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും കാലാനുസൃത മാറ്റങ്ങൾ വേണമെന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ
ഗുരുവായൂർ: ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും കാലാനുസൃതമായ മാറ്റങ്ങൾ ഉണ്ടാവണമെന്ന് ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ ഗുരുവായൂരിൽ പറഞ്ഞു. ശ്രീവത്സം അങ്കണത്തിൽ നിർമിച്ച ഗജരത്നം പത്മനാഭന്റെ പ്രതിമയുടെ അനാച്ഛാദനവും തുടർന്ന് ക്ഷേത്രപ്രവേശന സത്യഗ്രഹ നവതി ആഘോഷങ്ങളുടെ ഭാഗമായുള്ള ചരിത്ര സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. 90 വർഷം മുന്‍പ് ഗുരുവായൂർ ക്ഷേത്രത്തിൽ പി.കൃഷ്ണപിള്ള മണി അടിച്ചതിന്റെ തുടർച്ചയാണ് ഇന്ന് തനിക്ക് ഇവിടെ നിന്ന് സംസാരിക്കാൻ കഴിഞ്ഞതും. പല ക്ഷേത്രങ്ങളുടേയും മണി മണ്ഡപങ്ങൾ ഉദ്ഘാടനം ചെയ്യാനായതും. കലയും സംസ്കാരവും പരിമിതപെടുന്നത് അതിന്റെ വളർച്ചക്ക് എതിരാണ്. ക്ഷേത കലകൾ സമൂഹം ഏറ്റെടുത്തതോടെ കൂടുതൽ വളർച്ച നേടി. കലകൾ മുഴുവൻ ആളുകൾക്കും പ്രാപ്യമാകുന്നതിന് സാഹചര്യം ഉണ്ടാവണം. ആരേയും മാറ്റിനിർത്തിയല്ല, എല്ലാവരേയും ഉൾകൊണ്ടാണ് മുന്നോട്ടു പോകേണ്ടത്.സാമൂഹ്യമാറ്റത്തിലൂടെയാണ് കേരളം മറ്റുള്ളവർക്ക് മാതൃയാകുന്നത് എന്നും മന്ത്രി കൂട്ടിച്ചേർത്തു. സാധാരണയായി ഇത്രയും വേഗം പണി പൂർത്തിയായ ഒരു പദ്ധതിയും ഉദ്ഘാടനം…
Read Moreസിൽവർലൈൻ; ജില്ലകളിൽ യുഡിഎഫ് പ്രതിഷേധം പുരോഗമിക്കുന്നു; കോട്ടയത്ത് ഉമ്മന്‍ചാണ്ടി പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ സംസ്ഥാനത്തെ 10 ജില്ലകളില്‍ യുഡിഎഫിന്റെ നേതൃത്വത്തില്‍ ജനകീയ മാര്‍ച്ചും ധര്‍ണയും പുരോഗമിക്കുന്നു. തിരുവനന്തപുരത്ത് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരനും കൊച്ചിയില്‍ പ്രതിപക്ഷനേതാവ് വി.ഡി. സതീശനും കോട്ടയത്ത് ഉമ്മന്‍ചാണ്ടിയും പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്തു. മലപ്പുറം, പത്തനംതിട്ട, ആലപ്പുഴ,കോഴിക്കോട് തുടങ്ങിയ ജില്ലകളിലും യുഡിഎഫ് നേതാക്കളും പ്രവർത്തകരും പ്രതിഷേധവുമായി തടിച്ചുകൂടി. സില്‍വര്‍ലൈന്‍ കടന്നുപോകുന്ന 10 ജില്ലകളിലെ കളക്ടേറ്റുകള്‍ക്ക് മുന്നിലാണ് ധര്‍ണ നടക്കുന്നത്. രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെയാണ് പ്രതിഷേധം. മാര്‍ച്ചിന്റെ സംസ്ഥാനതല ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് നിര്‍വഹിച്ചത്.
Read Moreസ്ത്രീകളുടെ വിവാഹപ്രായം ഉയർത്തുന്നതിൽ ദുരൂഹത; സിപിഎമ്മിന് ഇക്കാര്യത്തിൽ ആശയക്കുഴപ്പമില്ലെന്നു് കോടിയേരി
ന്യൂഡൽഹി: സ്ത്രീകളുടെ വിവാഹപ്രായം 21 ആക്കി ഉയർത്തുന്നതിൽ ദുരൂഹതയുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. വിവാഹപ്രായം 21 ആക്കേണ്ട ആവശ്യം ഇപ്പോഴില്ല. ഇതിൽ ദുരൂഹതയുണ്ട്. സിപിഎമ്മിന് ഇക്കാര്യത്തിൽ ആശയക്കുഴപ്പമില്ലെന്നും കോടിയേരി പറഞ്ഞു. അതേസമയം, സിൽവർലൈൻ പദ്ധതിയെ അനുകൂലിച്ച ശശി തരൂർ എംപിയുടേത് പൊതുവികാരമാണെന്നും കോൺഗ്രസ് നിലപാട് തിരുത്തണമെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. പദ്ധതിയുമായി കോൺഗ്രസ് സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സില്‍വര്‍ലൈന്‍ എല്‍ഡിഎഫിന്റെ പ്രകടനപത്രികയിലുള്ളതാണ്. പദ്ധതിയെ അനുകൂലിച്ച ശശി തരൂരിന്റേത് പൊതുവികാരമാണ്. കോണ്‍ഗ്രസ് നിലപാട് തിരുത്തണം. പദ്ധതിയുമായി സഹകരിക്കണം. സിപിഐയുടെ നിലപാട് കാനം രാജേന്ദ്രന് വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Read Moreകണ്ടക്ടർമാരെ വലച്ച് ടിക്കറ്റ്റാക്ക് മോഷണസംഘം; നഷ്ടപ്പെട്ട റാക്കിലുണ്ടായിരുന്ന ടിക്കറ്റുകളുടെ മൂല്യത്തിലുമുള്ള തുക നൽകേണ്ട ഗതികേടിൽ കണ്ടക്ടർമാർ
പ്രദീപ് ചാത്തന്നൂർചാത്തന്നൂർ: കെഎസ്ആർടി സി ബസുകളിൽ നിന്നും ടിക്കറ്റ് റാക്ക് മോഷണം പതിവാകുന്നു. ഒരു മാസത്തിനകം ആറ് ബസുകളിൽ നിന്നാണ് ടിക്കറ്റ് റാക്ക് മോഷ്ടിച്ചത്. വിദഗ്ദ സംഘമാണ് ഇതിന് പിന്നിൽ. എല്ലാ മോഷണങ്ങളും തമ്പാനൂർ ബസ് സ്റ്റാൻഡിലാണ്. മാത്രമല്ല ഒരേ ശൈലിയിലുമാണ് മോഷണം. ബസ് സർവീസിനായി ബേയിൽ പിടിച്ചിട്ടശേഷം കണ്ടക്ടർ സ്റ്റേഷൻ മാസ്റ്റർ ഓഫീസിൽ സമയം രേഖപ്പെടുത്താൻ പോയി തിരിച്ചു വരുന്നതിനിടയിലാണ് മോഷണം. ടിക്കറ്റ് റാക്ക് നഷ്ടപ്പെട്ടാൽ വൻ തുകയാണ് കണ്ടക്ടർ കെഎസ്ആർടി സിക്ക് അടയ്ക്കേണ്ടി വരുന്നത്.ഏറ്റവും ഒടുവിൽ കഴിഞ്ഞ ദിവസം കിളിമാനൂർ ഡിപ്പോയിലെ കണ്ടക്ടർ സീമയുടെ റാക്കാണ് മോഷ്ടിച്ചത്. റാക്ക് സൂക്ഷിച്ചിരുന്ന ബാഗിൽ ലൈസൻസ്, ആധാർ, പാൻ കാർഡ്, എടിഎം കാർഡ്, ഡ്യൂട്ടി പാസ് തുടങ്ങിയ വിലപ്പെട്ട രേഖകളുമുണ്ടായിരുന്നു. കഴിഞ്ഞ 12-ന് ആറ്റിങ്ങൽ ഡിപ്പോയിലെ കണ്ടക്ടർ രാജലക്ഷ്മിയുടെയും ഏഴിന് എടത്വാ ഡിപ്പോയിലെ റെജിയുടെയും റാക്ക് സൂക്ഷിച്ചിരുന്ന…
Read Moreവനിതാ ഡോക്ടര്‍ക്കു നേരെ അതിക്രമം ! മന്ത്രി സജി ചെറിയാന്റെ ഗണ്മാന് അനീഷ്മോന് സസ്പെന്ഷന്…
ആലപ്പുഴ മെഡിക്കല്‍ കോളജിലെ വനിതാ ഡോക്ടറെ കൈയ്യേറ്റം ചെയ്തുവെന്ന പരാതിയിന്മേല് മന്ത്രി സജി ചെറിയാന്റെ ഗണ്മാന് സസ്പെന്ഷന്. ഗണ്മാന് അനീഷ് മോനെ സസ്പെന്‍ഡ് ചെയ്തുകൊണ്ട് ഇന്റലിജന്‍സ് ഐജിയാണ് ഉത്തരവിറക്കിയത്. അനീഷ് മോനെതിരെ വകുപ്പുതല അന്വേഷണം നടത്താനും ഉത്തരവില്‍ പറയുന്നു. ശനിയാഴ്ച രാത്രി 11.45ന് മെഡിക്കല്‍ കോളജിലെ പതിനാറാം വാര്‍ഡിലായിരുന്നു സംഭവം. ഗണ്മാന് കയ്യേറ്റം ചെയ്തതായി ഹൗസ് സര്ജന് അമ്പലപ്പുഴ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. അനീഷിന്റെ പിതാവ് കുഞ്ഞുകുഞ്ഞിനെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ തന്നെ രോഗിയുടെ നില ഗുരുതരമായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. രോഗി മരിച്ചതോടെ ചികിത്സാ പിഴവാണെന്ന് ആരോപിച്ച് കൂടെയുണ്ടായിരുന്നവര്‍ ഡോക്ടര്‍മാരോടും നേഴ്സുമാരോടും തട്ടിക്കയറി. വാക്കേറ്റത്തിനിടെ ഗണ്മാന് വനിതാ ഹൗസ് സര്‍ജനെ മര്‍ദ്ദിച്ചെന്നാണ് ജീവനക്കാര്‍ പറയുന്നത്. സംഭവത്തില്‍ ഗണ്മാന് കുറ്റം ചെയ്തതായി കണ്ടെത്തിയതായി അമ്പലപ്പുഴ പോലീസ് കണ്ടെത്തി. അമ്പലപ്പുഴ പോലീസിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
Read Moreമോട്ടോർ തൊഴിലാളി സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ 30ന് ഓട്ടോ ടാക്സി പണിമുടക്ക്
തിരുവനന്തപുരം: ഓട്ടോ, ടാക്സി, ലൈറ്റ് മോട്ടോർ തൊഴിലാളികൾ ഈ മാസം 30ന് പണിമുടക്കുന്നു. 24 മണിക്കൂറാണ് പണിമുടക്ക്. മോട്ടോർ തൊഴിലാളി സംയുക്ത സമര സമിതിയുടെ നേതൃത്വത്തിലാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്. ഓട്ടോ- ടാക്സി നിരക്കുകൾ പരിഷ്കരിക്കുക, പഴയ വാഹനങ്ങളിൽ ജിപിഎസ് ഒഴിവാക്കുക, വാഹനം പൊളിക്കൽ നിയമത്തിലെ കാലപരിധി 20 വർഷമാക്കി നീട്ടുക, ഇ-ഓട്ടോറിക്ഷകൾക്ക് പെർമിറ്റ് നിർബന്ധമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്. ആവശ്യങ്ങളിൽ നടപടിയുണ്ടായില്ലെങ്കിൽ ജനുവരി മുതൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് സംയുക്ത സമര സമിതി കൺവീനർ കെ.എസ്. സുനിൽ കുമാർ അറിയിച്ചു.
Read More