കൊച്ചി: പ്രശസ്ത സിനിമാ സീരിയല്‍ താരം വിഷ്ണു പ്രസാദ് അന്തരിച്ചു. കരള്‍ രോഗത്തെത്തുടര്‍ന്ന് കുറച്ചുനാളായി ഗുരുതരാവസ്ഥയിലായിരുന്നു. ഇന്ന് പുലര്‍ച്ചെ ഒന്നോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നടന് കരള്‍ മാറ്റിവയ്ക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നതിനിടെയായിരുന്നു അന്ത്യം. അദ്ദേഹത്തിന് കരള്‍ നല്‍കാനായി മകള്‍ തയാറായിരുന്നു. നടന്റെ ചികിത്സയ്ക്കായി 30 ലക്ഷത്തോളം രൂപ ചെലവു വരുമായിരുന്നു. സഹപ്രവര്‍ത്തകരും മറ്റും ഇതിനായി ചികിത്സാ സഹായനിധിയിലേക്ക് പണം സമാഹരണം നടത്തിവരുകയായിരുന്നു. നടന് കിഷോര്‍ സത്യയാണ് ഫേസ്ബുക്കിലൂടെ മരണ വിവരം അറിയിച്ചത്. ഒരു സങ്കട വാര്‍ത്ത എന്ന് പറഞ്ഞാണ് കിഷോര്‍ സത്യ ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവച്ചത്. സിനിമകളിലൂടെയും സീരിയലുകളിലൂടെയും പ്രേക്ഷക ശ്രദ്ധ നേടിയ നടനാണ് വിഷ്ണു പ്രസാദ്. വില്ലന്‍ വേഷങ്ങളിലൂടെയാകും പ്രേക്ഷകരില്‍ ഭൂരിഭാഗം പേര്‍ക്കും അദ്ദേഹം പരിചിതനായിരുന്നു. വിനയന് സംവിധാനം ചെയ്ത തമിഴ് ചിത്രമായ കാശിയിലൂടെയാണ് താരം അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് കൈ എത്തും…
Read MoreCategory: Movies
സംവിധായകര്‍ പ്രതിയായ ഹൈബ്രിഡ് കഞ്ചാവ് കേസ്: ചോദ്യം ചെയ്യലിനായി സമീര്‍ താഹിറിന് എക്സൈസ് ഇന്ന് നോട്ടീസ് നല്‍കും
കൊച്ചി: ഹൈബ്രിഡ് കഞ്ചാവുമായി ഹിറ്റ് സിനിമകളുടെ സംവിധായകരും സുഹൃത്തും പിടിയിലായ കേസില്‍ ഫ്ളാറ്റ് ഉടമ പ്രമുഖ ഛായാഗ്രാഹനായ സമീര്‍ താഹിര്‍ ചോദ്യം ചെയ്യലിന് ഹാജരാകാനായി എക്സൈസ് ഇന്ന് നോട്ടീസ് നല്‍കും. ഏഴു ദിവസത്തിനുള്ളില്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാവണം എന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് അയക്കുക. കഴിഞ്ഞ ഞാറാഴ്ച പുലര്‍ച്ചെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സംവിധായകരായ എറണാകുളം തോപ്പുംപടി സ്വദേശി ഖാലിദ് റഹ്മാന് (35), തൃശൂര്‍ പൊന്നാനി സ്വദേശി അഷ്റഫ് ഹംസ(46), കൊച്ചിയില്‍ താമസിക്കുന്ന ഷാലിഹ് മുഹമ്മദ് (35) എന്നിവരെ സമീര്‍ താഹിറിന്റെ എറണാകുളം ഗോശ്രീ പാലത്തിന് സമീപത്തുള്ള പൂര്‍വ്വ ഗ്രാന്‍ഡ് ബെയിലെ ഫ്ളാറ്റില്‍നിന്നാണ് പിടികൂടിയത്. ഇവരില്‍ നിന്ന് 1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവും ഇത് ഉപയോഗിക്കാനുള്ള വസ്തുക്കളും പിടിച്ചെടുക്കുകയും ഉണ്ടായി. കഞ്ചാവ് ഉപയോഗിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മൂന്നുപേരും പിടിയിലായതും. ഖാലിദ് റഹ്മാന്റെയും അഷ്റഫ് ഹംസയുടെയും സാമ്പത്തിക ഇടപാടുകളെക്കുറിച്ചും എക്സൈസിന്റെ…
Read Moreമോഹന്‍ലാല്‍ പ്രതിയായ ആനക്കൊമ്പ് കേസ് വീണ്ടും ചര്‍ച്ച: വേടനെ കുടുക്കാന്‍ തിടുക്കം കാട്ടിയ വനം വകുപ്പ് ഏട്ടന്റെ കേസില്‍ മെല്ലെപ്പോക്ക് തുടരുന്നെന്ന് സോഷ്യൽ മീഡിയ
കൊച്ചി: പുലിപ്പല്ലുമായി റാപ്പര്‍ വേടന് അറസ്റ്റിലായതിനു പിന്നാലെ നടന് മോഹന്‍ലാല്‍ പ്രതിയായ ആനക്കൊമ്പു കേസും വീണ്ടും ചര്‍ച്ചയാകുന്നു. വേടനെ കുടുക്കാന്‍ തിടുക്കം കാട്ടിയ വനം വകുപ്പ് മോഹന്‍ലാലിന്റെ കേസില്‍ മെല്ലെപ്പോക്ക് തുടരുകയാണെന്നാണ് നവമാധ്യമങ്ങളില്‍ ഒരു വിഭാഗം ഉയര്‍ത്തുന്ന വിമര്‍ശനം. 2011 ഓഗസ്റ്റില്‍ എറണാകുളം തേവരയിലെ മോഹന്‍ലാലിന്റെ വീട്ടില്‍ റെയ്ഡിനെത്തിയ ആദായ നികുതി വകുപ്പ് സംഘമാണ് വീട്ടില്‍നിന്ന് നാല് ആനക്കൊമ്പുകള്‍ കണ്ടെത്തിയത്. അന്നു തന്നെ വനം വകുപ്പിന് വിവരം കൈമാറി. ആനക്കൊമ്പു സൂക്ഷിക്കാനുളള നിയമപരമായ രേഖകളൊന്നും കൈവശം ഇല്ലാതിരുന്നിട്ടും നടനെതിരേ കേസെടുക്കാനോ അറസ്റ്റ് ചെയ്യാനോ വനം വകുപ്പ് ഒരുങ്ങിയില്ല. മറിച്ച് വലിയ കൂടിയാലോചനകള്‍ക്കു ശേഷമായിരുന്നു അനധികൃതമായി ആനക്കൊമ്പ് സൂക്ഷിച്ച കേസില്‍ ലാലിനെ ഒന്നാം പ്രതിയാക്കി വനം വകുപ്പ് കേസെടുത്തത്. അതും 2012 ജൂണ്‍ മാസത്തില്‍. വീട്ടിലെ മേശയില്‍ ഉറപ്പിച്ച നിലയില്‍ കണ്ടെത്തിയ തൊണ്ടി മുതലായ ആനക്കൊമ്പുകള്‍ വനം വകുപ്പ്…
Read Moreഹോട്ടൽ മുറിയുടെ താക്കോൽ മോഷ്ടിച്ച് ആരോ അന്ന് അകത്ത് കടന്നു; റിസപ്ഷനിസ്റ്റിനോട് പരാതിപ്പെട്ടപ്പോൾ ഹൗസ് കീപ്പിംഗ് ആണെന്ന് പറഞ്ഞ് ഒഴിവായി; ഇന്നും ഭയത്തോടെയാണ് അത് ഓര്‍ക്കുന്നത്; മൗനി റോയ്
മിനിസ്ക്രീനിൽ നിന്നു ബിഗ് സ്ക്രീനിലേക്ക് ചേക്കേറിയ നിരവധി പേരുണ്ട്. അക്കൂട്ടത്തില്‍ മുന്‍നിരക്കാരിയാണ് മൗനി റോയ്. ഹിന്ദി ടെലിവിഷന്‍ ലോകത്തെ മിന്നും താരമായിരുന്ന മൗനി ഇന്ന് ബോളിവുഡിലെ നിറസാന്നിധ്യമാണ്. ജനപ്രീയ പരമ്പരയായ ക്യൂന്‍കി സാസ് ഭി കഭി ബഹു തി ആയിരുന്നു ആദ്യ പരമ്പര. പിന്നീട് ദേവോം കെ ദേവ് മഹാദേവ് മുതല്‍ നാഗിന് വരെയുള്ള സൂപ്പര്‍ ഹിറ്റ് പരമ്പരകളില്‍ അഭിനയിച്ചു. ഇപ്പോള്‍ ബോളിവുഡിലെ നിറ സാന്നിധ്യമാണ് മൗനി. പുതിയ സിനിമയായ ഭൂത്നിയുടെ പ്രൊമോഷന് തിരക്കുകളിലാണ് മൗനി ഇപ്പോള്‍. അക്ഷയ് കുമാര്‍ നായകനായ ഗോള്‍ഡിലൂടെയാണ് മൗനി ബോളിവുഡില്‍ അരങ്ങേറുന്നത്. രണ്‍ബൂര്‍ കപൂര്‍ നായകനായ ബ്രഹ്മാസ്ത്രയിലെ മൗനിയുടെ പ്രകടനം കൈയടി നേടിയിരുന്നു. ഇതിനിടെ ഇപ്പോഴിതാ തനിക്ക് നേരിടേണ്ടി വന്നൊരു അതിക്രമത്തെക്കുറിച്ച് തുറന്ന് പറയുകയാണ് മൗനി. ഒരിക്കല്‍ താന്‍ താമസിച്ചിരുന്ന ഹോട്ടല്‍ മുറിയിലേക്ക് ഒരാള്‍ അതിക്രമിച്ച് കയറിയതിനെക്കുറിച്ചാണ് മൗനി സംസാരിച്ചത്. അഭിമുഖത്തിലാണ്…
Read Moreനമ്മളെ കുറിച്ച് സോഷ്യല്‍ മീഡിയ എന്തെങ്കിലും മോശമായി പറയുകയാണെങ്കില്‍ ഒന്നുകില്‍ പ്രതികരിക്കാം, അല്ലെങ്കില്‍ മിണ്ടാതെയിരിക്കാം: ധന്യ മേരി വർഗീസ്
നമ്മളെ കുറിച്ച് സോഷ്യല്‍ മീഡിയ എന്തെങ്കിലും മോശമായി പറയുകയാണെങ്കില്‍ ഒന്നുകില്‍ പ്രതികരിക്കാം, അല്ലെങ്കില്‍ മിണ്ടാതെയിരിക്കാം എന്ന് ധന്യ മേരി വർഗീസ്. മിണ്ടാതിരുന്നാല്‍ അതൊക്കെ ശരിയാണെന്ന് ആളുകള്‍ കരുതും. ഇനി പ്രതികരിച്ചാല്‍ ന്യായീകരിക്കുകയാണെന്നും പറയും. അങ്ങനെ ഇത് രണ്ടിന്റെയും ഇടയിലുള്ള ട്രോമയിലൂടെയാവും നമ്മള് കടന്ന് പോവുക. സത്യമിതാണ് എന്നൊക്കെ വിശദീകരണമായി പറയാം. പിന്നെ ചാടി കയറി വിശദീകരണം കൊടുക്കുന്ന സ്വഭാവം എനിക്കില്ല. എടുത്ത് ചാടി പ്രതികരിച്ചാല്‍ ഗുണത്തേക്കാളും ദോഷമാവും. അമ്മയെ തല്ലിയാല്‍ രണ്ടുണ്ട് പക്ഷം എന്ന് പറയുന്നത് പോലെയാണ്. ഞാനൊരു ആര്‍ട്ടിസ്റ്റ് കൂടിയായതിനാല്‍ വഴിയില്‍ കൂടി പോകുന്ന പലതും നമ്മളിലേക്ക് പെട്ടെന്ന് എത്തും. ഞാനെന്ന വ്യക്തിയുമായി അധികം ബന്ധമില്ലാത്ത കാര്യം പോലും എന്റെ തലയിലേക്ക് വരാറുണ്ട്. സോഷ്യല്‍ മീഡിയ ഇത്രയും സജീവമായതോടെ അത് കൂടുതലായെന്ന് പറയാം. സിനിമയില്‍ വരുമ്പോഴുള്ള പേടി നമ്മളെ ഇതുപോലെ ആക്രമിക്കുമോ എന്നതാണ്. കാരണം സിനിമയിലെ…
Read Moreസിനിമയിൽ ഡീപ്പായ സൗഹൃദങ്ങളില്ല: വർക്ക് കഴിഞ്ഞാൽ ഉടൻ എങ്ങനെ എങ്കിലും വീട്ടിലെത്തുക എന്നത് മാത്രമാണ് ലക്ഷ്യം; ബിന്ദു വാരാപ്പുഴ
വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും സിനിമയിലേത് അടക്കം പല സിനിമകളിലും അഭിനയിച്ച സീനുകൾ കട്ട് ചെയ്ത് പോയിട്ടുണ്ടെന്ന് ബിന്ദു വാരാപ്പുഴ. തമ്പി കണ്ണന്താനത്തിന്റേയും ലാലേട്ടന്റേയും ഒന്നാമൻ എന്ന സിനിമയിൽ ഒരുപാട് ഡയലോഗുകൾ കാണാതെ പഠിച്ച് ഞാൻ പറഞ്ഞിട്ടുണ്ട്. ആരും പ്രോമിറ്റ് പോലും ചെയ്ത് തന്നിട്ടില്ല. എന്നിട്ടും നമ്മൾ പറയും. പക്ഷെ സിനിമ റിലീസ് ചെയ്തപ്പോൾ ആ സീനൊന്നും അതിലുണ്ടായിരുന്നില്ല. നല്ല സീനായിരുന്നല്ലോ കട്ട് ചെയ്ത് പോയല്ലോ എന്നൊക്കെ തോന്നിയിട്ടുണ്ട്. സിനിമ കാണുമ്പോഴാണ് എന്റെ സീൻ കട്ടായിപ്പോയെന്ന് മനസിലാകുന്നത്. എല്ലാ സിനിമയും തിയറ്ററിൽ പോയി കണ്ടിരുന്നയാളല്ല ഞാൻ. സീൻ കട്ടായിപ്പോയതിന്റെ വിഷമം വീട്ടിൽ മാത്രമെ പറയാറുള്ളു. സിനിമയിൽ എനിക്ക് ഡീപ്പായ സൗഹൃദങ്ങളുമില്ല. കാരണം വർക്ക് കഴിഞ്ഞാൽ ഉടൻ എങ്ങനെ എങ്കിലും വീട്ടിലെത്തുക എന്നത് മാത്രമാണ് എന്റെ ലക്ഷ്യം. വീടുമായി ഭയങ്കര അറ്റാച്ച്മെന്റുള്ളയാളാണ് താനെന്ന് ബിന്ദു പറഞ്ഞു.
Read Moreഷൈന്‍ ടോം ചാക്കോ ലഹരി വിമുക്ത കേന്ദ്രത്തിൽ എത്തിച്ച് എക്സൈസ്; നടന് ചികില്‍സ തുടങ്ങി
തൊടുപുഴ: ലഹരിയില്‍ നിന്നു മോചനം നേടാന്‍ ചലച്ചിത നടന് ഷൈന്‍ ടോം ചാക്കോയ്ക്ക് ചികില്‍സ തുടങ്ങി. ലഹരി വിമുക്ത ചികില്‍സയ്ക്കായി ഷൈന്‍ ടോം ചാക്കോയെ തൊടുപുഴയ്ക്കു സമീപത്തെ സ്വകാര്യ ആശുപത്രിയോടു ചേര്‍ന്നുള്ള ലഹരി വിമുക്തി ചികിത്സ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയോടെയാണ് ഷൈന്‍ ടോം ചാക്കോയെ എക്സൈസ് വാഹനത്തില്‍ ആശുപത്രിയിലെത്തിച്ചത്. ആലപ്പുഴ സ്വദേശിയില്‍ നിന്നു ഹൈബ്രിഡ് കഞ്ചാവ് പിടി കൂടിയ കേസില്‍ ഇന്നലെ എക്സൈസ് അധികൃതര്‍ക്കു മുന്നില്‍ ഹാജരായ ഷൈനിനെ പത്തര മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. പിന്നീടാണ് രാത്രി 11.30 ഓടെ എക്സൈസ് ഉദ്യോഗസ്ഥര്‍ നടനെ ഡി അഡിക്ഷന് സെന്ററില്‍ എത്തിച്ചത്.
Read Moreഗുരുനാനാക്കായി ആമിർ ഖാൻ! ‘എഐ ചിത്ര’മെന്നു വിശദീകരണം
മുംബൈ: ആമിർ ഖാനെ ഗുരുനാനാക്കായി അവതരിപ്പിക്കുന്ന രീതിയിൽ പ്രചരിച്ച വീഡിയോ എഐ ഉപയോഗിച്ച് നിർമിച്ചതാണെന്നു വിശദീകരണം. ഏപ്രിൽ 25നാണ് ആമിർ ഖാന് ഗുരുനാനാക്കിന്റെ വേഷത്തില്‍ പ്രത്യക്ഷപ്പെടുന്ന ഒരു ‘ടീസർ’ ഒരു യൂട്യൂബ് ചാനലിൽ പ്രത്യക്ഷപ്പെട്ടത്. ഈ ചിത്രത്തിനെതിരേ പലരും രംഗത്തെത്തിയിരുന്നു. പ്രതിഷേധം വ്യാപകമായതോടെ പോസ്റ്റർ പൂർണമായും വ്യാജമാണെന്ന വിശദീകരണവുമായി നടന്റെ വക്താവ് പ്രസ്താവന നടത്തുകയായിരുന്നു. ചിത്രം എഐ ഉപയോഗിച്ച് നിർമിച്ചതാണെന്നും അത്തരമൊരു പദ്ധതിയുമായി ആമിർ ഖാന് യാതൊരു ബന്ധവുമില്ലെന്നും പ്രസ്താവനയിൽ പറഞ്ഞു. ഗുരുനാനാക്കിനോട് അദ്ദേഹത്തിന് വലിയ ബഹുമാനമുണ്ട്, ഒരിക്കലും അനാദരവുള്ള ഒരു കാര്യത്തിലും അദ്ദേഹം പങ്കാളിയാകില്ല. ദയവായി വ്യാജ വാർത്തകളിൽ വീഴരുതെന്നും വക്താവ് പറഞ്ഞു.
Read Moreസംവിധായകന് ഷാജി എൻ. കരുണ്‍ അന്തരിച്ചു
തിരുവനന്തപുരം: സംവിധായകന് ഷാജി എന്‍. കരുണ്‍ അന്തരിച്ചു. 73 വയസായിരുന്നു. തിരുവനന്തപുരത്തെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. അർബുദത്തെ തുടർന്നു ചികിത്സയിലായിരുന്നു. ദേശീയ, അന്തര്‍ദേശീയതലങ്ങളില്‍ മലയാള സിനിമയെ അടയാളപ്പെടുത്തിയ സംവിധായകനാണ് ഷാജി എന്‍. കരുണ്‍. 40 ഓളം ചിത്രങ്ങളുടെ ഛായാഗ്രാഹകനായ അദ്ദേഹം ജി.അരവിന്ദന്റെ ക്യാമറാമാന് എന്ന നിലയില്‍ മലയാളത്തിലെ നവതരംഗ സിനിമയക്ക് സര്‍ഗാത്മകമായ ഊര്‍ജം പകർന്ന വ്യക്തികൂടിയാണ്. കാഞ്ചനസീത, തമ്പ്, കുമ്മാട്ടി, എസ്തപ്പാന്, പോക്കുവെയില്‍, ചിദംബരം, ഒരിടത്ത് തുടങ്ങിയ അരവിന്ദന് ചിത്രങ്ങളുടെ ഛായാഗ്രഹണം നിര്‍വഹിച്ച അദ്ദേഹം മികച്ച ഛായാഗ്രാഹകനുള്ള ദേശീയ അവാര്‍ഡും മൂന്ന് സംസ്ഥാന അവാര്‍ഡുകളും നേടിയിട്ടുണ്ട്. ജെ.സി.ഡാനിയേല്‍ പുരസ്കാരവും ഷാജി എൻ. കരുണിനെ തേടിയെത്തിയിരുന്നു.
Read Moreലഹരി ഉപയോഗിച്ചാല്‍ മാത്രമേ സിനിമ സെറ്റില്‍ ഊര്‍ജത്തോടെ പ്രവൃത്തിക്കാന്‍ കഴിയൂ എന്ന വാദം വിചിത്രം: സിബി മലയില്‍
കൊച്ചി: ലഹരി ഉപയോഗിച്ചാല്‍ മാത്രമേ സിനിമ സെറ്റില്‍ ഊര്‍ജത്തോടെ പ്രവൃത്തിക്കാന്‍ കഴിയൂ എന്ന വാദം വിചിത്രമെന്ന് സംവിധായകനും ഫെഫ്ക പ്രസിഡന്റുമായ സിബി മലയില്‍. ഒരു ലഹരിയും ഇല്ലാതെ 25 ദിവസത്തില്‍ കിരീടം പോലൊരു സിനിമ ചിത്രീകരിച്ച ആളാണ് താനെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയിലെ ഫ്ളാറ്റില്‍നിന്നും ഹൈബ്രിഡ് കഞ്ചാവുമായി സംവിധായകൻ ഖാലിദ് റെഹ്മാനെയും അഷറഫ് ഹംസയേയും പിടികൂടിയത് നടക്കുമുണ്ടാക്കി.ക്രിയാത്മക ജോലികള്‍ക്ക് തടസമാകുമെന്ന് കരുതിയാണ് സെറ്റുകളിലെ ലഹരി പരിശോധനയെ നേരത്തെ എതിര്‍ത്തത്. എങ്കിലും നിയമാനുസൃതമായ നടപടികളില്‍ ഒരു എതിര്‍പ്പും ഇല്ലെന്ന് സിബി മലയില്‍ പറഞ്ഞു. അറസ്റ്റിലായ സംവിധായകര്‍ ഖാലിദ് റഹ്മാനേയും അഷ്റഫ് ഹംസയേയും ഫെഫ്ക കഴിഞ്ഞ ദിവസം സംഘടനയില്‍നിന്നും സസ്പെന്‍ഡ് ചെയ്തിരുന്നു. കേസ് അന്വേഷണ പുരോഗതി അറിഞ്ഞശേഷം തുടര്‍ നടപടി സ്വീകരിക്കും. ലഹരിയില്‍ വലുപ്പച്ചെറുപ്പമില്ലാതെ നടപടി സ്വീകരിക്കുമെന്ന് സിബി മലയില്‍ നേരത്തെ അറിയിച്ചിരുന്നു.
Read More