ശ്രീനിവാസനെ നായകനാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത പൊൻമുട്ടയിടുന്ന താറാവ് എന്ന ചിത്രം മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നാണ്. ശ്രീനിവാസനൊപ്പം ജയറാം, ഇന്നസെന്റ്, ഒടുവിൽ ഉണ്ണിക്കൃഷ്ണൻ, മാമുക്കോയ, ഉർവശി, കെപിഎസി ലളിത, പാർവതി തുടങ്ങിയ ഒരു വലിയ താരനിര തന്നെ ഉണ്ടായിരുന്നു. സത്യൻ അന്തിക്കാട് ചിത്രങ്ങളിൽ കാണുന്ന നാട്ടിൻപുറവും, സാധാരണക്കാരായ നാട്ടുകാരും, അവരുടെ സന്തോഷവും സങ്കടവും വിശേഷങ്ങളുമൊക്കെ ഈ ചിത്രത്തിലും കാണാൻ സാധിക്കും. 1988 ൽ ഇറങ്ങിയ ഈ സിനിമ ഇപ്പോഴും മലയാളികൾക്ക് പ്രിയപ്പെട്ട ചിത്രങ്ങളിൽ ഒന്ന് തന്നെയാണ്. കഥയും തിരക്കഥയും സംവിധാനവും പോലെ തന്നെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളും ഈ സിനിമയുടെ പ്രത്യേകതയായിരുന്നു. അവയെല്ലാം അവതരിപ്പിച്ചതോ അന്നത്തെ മികച്ച അഭിനേതാക്കളും. തട്ടാൻ ഭാസ്ക്കരനും സ്നേഹലതയും വെളിച്ചപ്പാടും പശുവിനെ കളഞ്ഞ പാപ്പിയും ഹാജ്യാരുമൊക്കെ മലയാളികൾക്ക് പ്രിയപ്പെട്ട കഥാപാത്രങ്ങളാണ്. സിനിമ, പ്രക്ഷകരെ രസിപ്പിച്ചുകൊണ്ട് ക്ലൈമാക്സിലേക്ക് എത്തിയപ്പോഴാണ് അവിടെയും…
Read MoreCategory: Movies
ബുർജ്ജ് ഖലീഫയുമെത്തി രൺബീറിന്റെ ‘അനിമൽ’
രൺബീർ കപൂർ നായകനായ അനിമലിന്റെ റിലീസിന് രണ്ടാഴ്ച മാത്രം ശേഷിക്കെ, ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബിഗ്-ബജറ്റ് ആക്ഷൻ ഡ്രാമയുടെ പ്രചരണം ദുബായിലും എത്തി. ബുർജ് ഖലീഫയിൽ പ്രത്യേക ലേസർ ഷോയിലൂടെയാണ് അനിമലിന്റെ ടീസർ പ്രദർശിപ്പിച്ചത്. ന്യൂയോർക്ക് ടൈം സ്ക്വയറിലും അനിമലിന്റെ ടീസർ പ്രദർശിപ്പിച്ചിരുന്നു. സന്ദീപ് റെഡ്ഡി വംഗയാണ് അനിമലിന്റെ സംവിധായകൻ. രൺബീറിനൊപ്പം ബോബി ഡിയോൾ രശ്മിക മന്ദാന, അനിൽ കപൂർ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ ആദ്യ ഗാനം ഒക്ടോബർ 11 ആയിരുന്നു പുറത്തിറങ്ങിയത്. ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം എന്നീ 5 ഭാഷകളിലായാണ് ചിത്രം റിലീസിന് എത്തുന്നത്.
Read More‘ജസ്റ്റ് ലുക്കിംഗ് ലൈക്ക് എ വൗ’: ജാസ്മീൻ കൗറിന്റെ വൈറൽ ഡയലോഗ് ഷാരൂഖ് ഖാനിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതോ?
ലോകമെമ്പാടുമുള്ള ആളുകളുടെ ഹൃദയം കീഴടക്കി വൈറൽ ഡയലോഗായ ‘സോ ബ്യൂട്ടിഫുൾ സോ എലഗന്റ് ജസ്റ്റ് ലുക്കിംഗെ ലൈക്ക് എ വൗ’ ഇപ്പോഴും സോഷ്യൽ മീഡിയയിൽ തരംഗമായ് മുന്നോട്ട് പോവുകയാണ്. ദീപിക പദുക്കോൺ, രൺവീർ സിംഗ്, അമേരിക്കൻ മോഡൽ ആഷ്ലി ഗ്രഹാം തുടങ്ങിയ അഭിനേതാക്കളും ഈ ട്രെൻഡിനൊപ്പം വീഡിയോ ചെയ്തു. ഇത് മാത്രമല്ല വൈറൽ ഡയലോഗുകൾ ട്യൂൺ ചെയ്യുന്നതിൽ ജനപ്രിയ യൂട്യൂബർ-സംഗീതജ്ഞൻ യഷ്രാജ് മുഖാട്ടെ വൈറൽ ഡയലോഗിനെ ഒരു ഗാനമാക്കിയും സൃഷ്ടിച്ചു. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഈ ഡയലോഗിന്റെ വീഡിയോകളാൽ നിറഞ്ഞിരിക്കുന്നു. ഇതിനെല്ലാം ഇടയിൽ ബോളിവുഡ് സൂപ്പർസ്റ്റാർ ഷാരൂഖ് ഖാന്റെ ഒരു പഴയ വീഡിയോ പുറത്തുവന്നു. അവിടെ അദ്ദേഹം നടി ജൂഹി ചൗളയെ അഭിനന്ദിക്കുന്നത് കാണാം. സോഷ്യൽ മീഡിയയിൽ വീഡിയോ പുറത്തുവന്നയുടൻ വൈറൽ ട്രെൻഡിന് നെറ്റിസൺസ് ഷാരൂഖിനെ ക്രെഡിറ്റ് ചെയ്യാൻ തുടങ്ങി. “അദ്ദേഹം ഇതിനകം അത് ചെയ്തു”എന്നാണ് വീഡിയോയ്ക്ക്…
Read More‘പച്ചപ്പ്’ തേടി തിയറ്ററുകളിലേക്ക്
പട്ടിണിപ്പാവങ്ങളുടെയും ഭൂരഹിതരുടെയും കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും ലോകം അറിയാറില്ല. ഇവരുടെ കഥ ലോകത്തെ അറിയിക്കാൻ പച്ചപ്പ് തേടി എന്ന ചിത്രം വരുന്നു. സിനിഫ്രൻസ് ക്രിയേഷൻസിനു വേണ്ടി എഴുത്തുകാരനായ കാവിൽ രാജ് രചനയും സംവിധാനവും നിർവഹിക്കുന്ന പച്ചപ്പ് തേടി എന്ന ചിത്രം നവംബർ അവസാനം കൃപാനിധി സിനിമാസ് തിയറ്ററിലെത്തിക്കും. വിദ്യാസമ്പന്നനായിട്ടും തൊഴിലൊന്നും ലഭിക്കാതെവന്നപ്പോൾ കാരണവന്മാരിൽ നിന്നു കൈമാറിവന്ന ഭൂമിയിൽ കൃഷി ചെയ്തു ജീവിക്കുവാൻതുടങ്ങിയ ഒരുയുവാവിന്റെ ദൈന്യതകളുടെ കഥയാണ് പച്ചപ്പ് തേടി എന്ന സിനിമയിലൂടെ സംവിധായകൻ കാവിൽരാജ് സാക്ഷാത്കരിക്കുന്നത്. വിനോദ് കോവൂരാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വിനോദ് ഈചിത്രത്തിൽ ഒരു ഗായകനായും എന്നുന്നുണ്ട്. കഥ,തിരക്കഥ,സംഭാഷണം, ഗാനങ്ങൾ, സംവിധാനം -കാവിൽ രാജ്, ഛായാഗ്രഹണം -മധുകാവിൽ, എഡിറ്റിംഗ് -സജീഷ്നമ്പൂതിരി, സംഗീതം-ആർ.എൻ. രവീന്ദ്രൻ, മിക്കുകാവിൽ, ഗായകർ-വിനോദ് കോവൂർ, ശ്രീഹരിമണികണ്ഠൻ, ചാന്ദ്നി മിക്കു, പശ്ചാത്തലസംഗീതം-ആർ.എൻ.രവീന്ദ്രൻ,ഡബ്ബിംങ് -ശാരികവാര്യർ, നിഷ.പി, വരദ, ചമയം-ഷിജി താനൂർ, കോസ്റ്റ്യൂം-സുധി താനൂർ, കലാസംവിധാനം-അനീഷ്പിലാപ്പുള്ളി, ശബ്ദമിശ്രണം-ചന്ദ്രബോസ്,ശബ്ദലേഖനം-റിച്ചാഡ്…
Read Moreപ്രണയം വീട്ടിലറിഞ്ഞത് സഹോദരിവഴി
തരിണിയുമായുള്ള പ്രണയം വീട്ടില്‍ അറിഞ്ഞത് സഹോദരി വഴിയാണ്. ഒരു ദിവസം മാളവികയുമായി പോകുമ്പോള്‍ കാറിലെ ബ്ലൂടൂത്തില്‍ തരിണിയുടെ ഫോണ്‍കോള്‍ കണക്ടായി. ആ പേര് വച്ചാണ് മാളവിക പ്രണയം കണ്ടെത്തിയത്. അന്നുതന്നെ അവള് വീട്ടില്‍ പറയുകയും ചെയ്തു. ഞാന്‍ വീട്ടില്‍ പറയാന്‍ ഇരിക്കുമ്പോഴായിരുന്നു ഈ സംഭവം. എന്നാല്‍ പിന്നീട് കാര്യങ്ങള്‍ സ്മൂത്തായി നടന്നു. എന്റെ അച്ഛനെയും അമ്മയെയും പോലെ തന്നെയായിരുന്നു തരിണിയുടെ മാതാപിതാക്കളും. അവരും ഒരു എതിര്‍പ്പും പറഞ്ഞില്ല. വിവാഹത്തിന് ഇരു വീട്ടുകാരും സമ്മതം നല്കി. വിവാഹനിശ്ചയം കഴിഞ്ഞെങ്കിലും വിവാഹത്തീയതി നിശ്ചയിച്ചിട്ടില്ല. -കാളിദാസ് ജയറാം
Read Moreആ റിക്കാർഡ് ഇനി ഉണ്ടാവില്ല
ഗോഡ്ഫാദറിന്റെ റിക്കാർഡ് നമുക്ക് എല്ലാവർക്കും അറിയാം. ആ സിനിമയ്ക്ക് മുമ്പും പിമ്പും ഇനി ഒരിക്കലും 410 ദിവസം ഒരേ തിയറ്ററിൽ ഒരു സിനിമ പ്രദർശിപ്പിച്ചുവെന്ന റിക്കാർഡ് ഇനി വരാൻ ബുദ്ധിമുട്ടാണ്. നായകനായി അഭിനയിക്കാൻ ആഗ്രഹിക്കുന്ന ഒരാളോട് ഏത് ടൈപ്പ് റോളാണ് ചെയ്യാൻ താൽപര്യമെന്ന് ചോദിച്ചാൽ കണ്ണും അടച്ച് രാമഭദ്രന്റെ കഥാപാത്രത്തെ പറയാം. കാരണം അതിനകത്ത് സെന്റിമെൻസ്, ഫൈറ്റ്, സോംഗ്, പ്രണയം എല്ലാമുണ്ട്. ഗോഡ്ഫാദർ പുറത്തിറങ്ങിയ ശേഷം പ്രിയദർശൻ സിനിമ കണ്ടിട്ട് എന്നോട് പറഞ്ഞു. രാമഭദ്രന്റെ റോൾ നീയോ മോഹൻലാലോ ചെയ്താൽ മാത്രമെ ശരിയാകൂവെന്ന്. ഇത് പറഞ്ഞ് രണ്ട് മിനിറ്റ് കഴിഞ്ഞിട്ട് പ്രിയൻ വീണ്ടും പറഞ്ഞു ഇല്ല മോഹൻലാലിനും ചെറിയൊരു കുഴപ്പമുണ്ട്. ബ്രദേഴ്സിന്റെ കൂട്ടത്തിൽ ഏറ്റവും ഇളയയാളാകും പിന്നെ മെയിൻ ആൾ എന്ന്. തിലകൻ ചേട്ടൻ അടക്കമുള്ളവരുടെ നഷ്ടം തിരിച്ച് പിടിക്കാൻ പറ്റാത്തതാണ്. കാരണം ആ റോളിലേക്ക് വേറെയാരും…
Read Moreസൂപ്പര്‍ നായികാപട്ടം തിരിച്ചുപിടിച്ച് തൃഷ
തമിഴ് സിനിമയില്‍ ആധിപത്യം അവസാനിക്കുന്നു എന്ന അഭ്യൂഹങ്ങള്‍ക്കിടെ തൃഷ കൃഷ്ണൻ വീണ്ടും മുന്‍നിരയിലേക്ക് ഉയരുന്നു. ഇതിന് പ്രധാന കാരണം രണ്ട് ചിത്രങ്ങളാണ്. പൊന്നിയിന്‍ സെല്‍വനും, അടുത്തിടെ പുറത്തിറങ്ങിയ ലിയോയും. രണ്ടും സിനിമകളും വൻ ഹിറ്റായിരുന്നു. വീണ്ടും താരസിംഹാസനത്തില് ഇരിപ്പുറപ്പിച്ചിരിക്കുകയാണ് തൃഷ. വിജയ ചിത്രങ്ങളുണ്ടായിരുന്നുവെങ്കിലും വമ്പന്‍ ചിത്രങ്ങള്‍ ഇല്ലാത്തതായിരുന്നു തൃഷയക്ക് നിരാശ സമ്മാനിച്ചിരുന്നത്. എന്നാല്‍ ആരാധകര്‍ക്ക് പഴയ തൃഷയെ തിരിച്ചുകിട്ടിയെന്നാണ് ഇപ്പോള്‍ പറയുന്നത്. ലിയോയ്ക്ക് പിന്നാലെ ഉലകനായകന് കമല്‍ഹാസന്റെ തഗ് ലൈഫിലും, അജിത്തിന്റെ വിദാമുയര്ച്ചിയിലും തൃഷ നായികയാവുന്നുവെന്നാണ് റിപ്പോര്‍ട്ട്. ലിയോയുടെ വമ്പൻ വിജയത്തിന് പിന്നാലെ നടി പ്രതിഫലം വര്‍ധിപ്പിച്ചിരിക്കുകയാണെന്നും റിപ്പോർട്ടുകളുണ്ട്. പന്ത്രണ്ട് വര്‍ഷത്തിന് ശേഷമായിരുന്നു വിജയിയും തൃഷയും ഒരുമിച്ച് ലിയോയിൽ സ്ക്രീന്‍ പങ്കിട്ടത്. നേരത്തെ തന്നെ ഇരുവരും അഞ്ച് ചിത്രങ്ങളില്‍ ഒരുമിച്ച് അഭിനയിച്ചിരുന്നു. ലിയോയില്‍ രണ്ട് കുട്ടികളുടെ മാതാപിതാക്കളായിട്ടാണ് ഇവര്‍ വേഷമിട്ടത്. ഒരു ദശാബ്ദം മുമ്പ് ഒന്നരക്കോടി രൂപയായിരുന്നു…
Read Moreദുൽഖറിന്റെ ഹാർഡ് വർക്ക് എന്നെ അത്ഭുതപ്പെടുത്തി; അതെന്നെ കൊതിപ്പിച്ചു; സണ്ണി വെയ്ൻ
ദുൽഖറിന്റെ തീരുമാനങ്ങളും ഇതുവരെയുള്ള യാത്രയും ആരും പ്രതീക്ഷിക്കാത്ത ഒന്നായിരിക്കും. ഒരു പാൻ ഇന്ത്യൻ തലത്തിലേക്ക് ദുൽഖർ എത്തുമെന്ന് ആരെങ്കിലും വിചാരിച്ചിരുന്നോ, അദ്ദേഹത്തിന്റെ ഹാർഡ് വർക്ക് എന്നെ ഭയങ്കരമായിട്ട് കൊതിപ്പിച്ചിട്ടുണ്ട്. പ്രചോദനം നൽകിയിട്ടുണ്ട്. വിമർശനങ്ങൾക്കുള്ള മറുപടിയെല്ലാം അടുത്ത വർക്ക് ചെയ്തു കാണിച്ചുകൊണ്ട് ദുൽഖർ നൽകും. വിമർശനങ്ങൾ തലയിൽ കൊണ്ട് നടക്കുന്ന ആളല്ല ദുൽഖർ എന്നാണ് ഞാൻ വിശ്വസിക്കുന്നത്. ജയങ്ങളും പരാജയങ്ങളും ഏത് ഫീൽഡിലാണെങ്കിലും ഉണ്ടല്ലോ. ഭാവിയിൽ ദുൽഖറിന്റെ ഒരു വലിയ പ്രൊജക്റ്റോ അവിശ്വസനീയമായ പ്രകടനങ്ങളോ വന്ന് കഴിഞ്ഞാൽ പഴയതെല്ലാം കഥകളായി മാറില്ലേ. അത്രയേ ഉള്ളൂ. -സണ്ണി വെയ്ൻ
Read Moreഎന്റെ വിശ്വാസത്തെ വീട്ടുകാർ തടയാൻ ശ്രമിച്ചിട്ടില്ല; നിത്യ മേനോൻ
ബാലതാരമായി സിനിമയിലെത്തി തെന്നിന്ത്യൻ സിനിമാപ്രേമികളുടെ പ്രിയ നായികയായി മാറിയ താരമാണ് നിത്യ മേനോൻ. വ്യത്യസ്തമായ കഥാപാത്രങ്ങൾകൊണ്ടും തന്റെ സ്വാഭാവിക അഭിനയംകൊണ്ടും മലയാളത്തിലും തമിഴിലും തെലുങ്കിലും കന്നഡയിലുമെല്ലാം ഒരുപോലെ പ്രിയങ്കരിയാണ് താരം. പത്താം വയസിൽ ഹനുമാൻ എന്ന ഇംഗ്ലീഷ് ചിത്രത്തിലൂടെ ആയിരുന്നു അരങ്ങേറ്റം. സിനിമയ്ക്കൊപ്പം സോഷ്യൽ മീഡിയയിലും താരം സജീവമാണ്. ഇപ്പോഴിതാ നിത്യ തന്റെ മാതാപിതാക്കളെക്കുറിച്ച് ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. തന്റെ മാതാപിതാക്കൾ നിരീശ്വരവാദികളാണെന്നാണു നിത്യ പറയുന്നത്. എന്റെ മാതാപിതാക്കൾ രണ്ടുപേരും നിരീശ്വരവാദികളാണ്. കുട്ടിക്കാലം മുതൽ ഞാൻ ദൈവ വിശ്വാസത്തിൽനിന്ന് അകന്നാണ് ജീവിച്ചിരുന്നത്. ഇതുവരെ ഞങ്ങൾ താമസിച്ചിരുന്ന വീടുകളിൽ പൂജാമുറിപോലും ഉണ്ടായിരുന്നില്ല. മാതാപിതാക്കൾ എങ്ങനെ വളർത്തുന്നു, അതിനനുസരിച്ചാകും നമ്മുടെ ശീലങ്ങൾ രൂപപ്പെടുകയെന്ന് പൊതുവെ പറയപ്പെടാറുണ്ട്. പക്ഷേ ചെറുപ്പം മുതലേ നിരീശ്വരവാദത്തിൽ വളർന്നു വന്നിട്ടും ആരുടേയും ഇടപെടലില്ലാതെ തന്നെ എനിക്ക് ഈശ്വരഭക്തി വന്നിട്ടുണ്ട്. എന്റെ…
Read Moreബാന്ദ്രക്കെതിരെ നെഗറ്റീവ് റിവ്യൂ; അശ്വന്ത് കോക്ക് ഉൾപ്പെടെ 7 യൂട്യൂബർമാര്‍ക്കെതിരെ ഹര്‍ജി
ദിലീപിന്റെ പുതിയ ചിത്രം ബാന്ദ്രക്കെതിരെ നെഗറ്റീവ് റിവ്യൂ നടത്തിയ യൂട്യൂബര്‍മാര്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി. അജിത് വിനായക ഫിലിംസാണ് തിരുവനന്തപുരം ജെ.എഫ്.എം. കോടതി അഞ്ചില്‍ പരാതി നല്‍കിയത് അശ്വന്ത് കോക്ക്, ഷിഹാബ്, ഉണ്ണി ബ്ലോഗ്സ്, ഷാസ് മുഹമ്മദ്, അര്ജുന്, ഷിജാസ് ടോക്ക്സ്, സായ് കൃഷ്ണ എന്നീ ഏഴ് യൂടൂബര്‍മാര്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി സമര്‍പ്പിച്ചത്. സിനിമ റിലീസ് ചെയ്ത് മൂന്നു ദിവസത്തിനുള്ളിൽ നഷ്ടമുണ്ടാകുന്ന രീതിയിൽ നെഗറ്റീവ് റിവ്യൂ നടത്തിയെന്നാണ് പരാതി. ചിത്രത്തെ മോശമാക്കുന്ന രീതിയിൽ സോഷ്യൽ മീഡിയ വഴി നെഗറ്റീവ് റിവ്യൂ നടത്തി പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കുകയാണ് ഇവർ ചെയ്യുന്നതെന്നും നിർമാണ കമ്പനി ആരോപിച്ചു. സിനിമയെ അപകീർത്തിപ്പെടുത്തൽ മാത്രമല്ല കൊള്ളയടിക്കാനുമാണ് ഇവർ ശ്രമിക്കുന്നതെന്ന് നിര്‍മാതാക്കൾ പറഞ്ഞു.
Read More