സംസ്ഥാന പുരസ്കാര ചടങ്ങില്‍ ഞാന്‍ ഉടുത്തത് അമ്മമ്മയുടെ സാരിയാണ്. അച്ഛമ്മയുടെ ബ്രോച്ചായായിരുന്നു മുടിയില്‍ ചൂടിയത്. മനസു കൊണ്ട് ഞാനവരെ ഒപ്പം ചേര്‍ത്തു. പെണ്‍കുട്ടിയെന്ന നിലയില്‍ എന്നെ ഏറ്റവും അധികം പ്രോത്സാഹിപ്പിച്ചതും മുന്നോട്ടു നയിച്ചതുമെല്ലാം അവരായിരുന്നു. അമ്മമ്മയും അച്ഛമ്മയുമായി ഞാനത്രയ്ക്ക് അടുപ്പമാണ്. അമ്മമ്മ ഇന്ന് ജീവിച്ചിരിപ്പില്ല. അച്ഛമ്മയ്ക്ക് 94 വയസായി. അവാര്‍ഡ് വിവരം പറഞ്ഞാലും ഉള്‍ക്കൊള്ളാനാകാത്ത രീതിയില്‍ മാറിക്കഴിഞ്ഞു. അവരുടെ കൂട്ടില്ലാതെ ജീവിതത്തിലൊരു നേട്ടവും കൈപ്പറ്റാനാകില്ല. കാരണം ഇരുവരും അത്രമേല്‍ എന്നെ സ്വാധീനിച്ചിട്ടുണ്ട്. കേവലം കാഴ്ചകളും കഥകളും നിറച്ചു തരികയായിരുന്നില്ല അവര്‍. വ്യക്തമായ കാഴ്ചപ്പാടുകള്‍ പകര്‍ന്നു തരികയായിരുന്നു മനസിനെ പാകപ്പെടുത്താന്‍. ചിരിക്കാനും സ്നേഹിക്കാനും വിമര്‍ശിക്കാനും പ്രശംസിക്കാനുമെല്ലാം എന്നെ പഠിപ്പിച്ചു. ഭാവി ചിട്ടപ്പെടുത്താനുള്ള പ്രോത്സാഹനവും നിര്‍ദ്ദേശങ്ങളും ലഭിച്ചു കൊണ്ടിരുന്നു. -അന്ന ബെന്‍
Read MoreCategory: Movies
കുഞ്ഞെല്‍ദോയുമായി അസിഫ് അലി 24ന് തിയേറ്ററിൽ
ആസിഫ് അലിയെ പ്രധാന കഥാപാത്രമാക്കി മാത്തുക്കുട്ടി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന കുഞ്ഞെല്‍ദോ ഡിസംബര്‍ 24-ന് സെഞ്ച്വറി ഫിലിംസ് റിലീസ് തിയറ്ററുകളിലെത്തിക്കുന്നു. കല്‍ക്കിക്കു ശേഷം ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന് കെ വര്‍ക്കി, പ്രശോഭ് കൃഷ്ണ എന്നിവര്‍ ചേര്‍ന്നു നിര്‍മിക്കുന്ന ഈ ചിത്രത്തില്‍ പുതുമുഖം ഗോപിക ഉദയന്‍ നായികയാവുന്നു. സുധീഷ്, സിദ്ധിഖ്, അര്ജ്ജുന് ഗോപാല്‍, നിസ്താര്‍ സേട്ട്, രാജേഷ് ശര്‍മ, കോട്ടയം പ്രദീപ്, മിഥുന് എം ദാസ് തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍. സ്വരൂപ് ഫിലിപ്പ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. സന്തോഷ് വര്‍മ, അശ്വതി ശ്രീകാന്ത്, അനു എലിസബത്ത് ജോസ് എന്നിവരുടെ വരികള്‍ക്ക് ഷാന്‍ റഹ്മാന് സംഗീതം പകരുന്നു. ക്രിയേറ്റീവ് ഡയറക്ടര്‍- വിനീത് ശ്രീനിവാസന്, ലൈന്‍ പ്രൊഡ്യൂസര്‍- വിനീത് ജെ പൂല്ലുടന്, എല്‍ദോ ജോണ്‍, എഡിറ്റര്‍- രഞ്ജന്‍ എബ്രാഹം, വാര്‍ത്ത പ്രചരണം- എ. എസ്. ദിനേശ്.
Read Moreരണ്‍ബീറിനെ ചീത്ത വിളിച്ച ബന്‍സാലി
ബോളിവുഡിന് ഒരുപാടു താരങ്ങളെ നല്കിയ കപൂര്‍ കുടുംബത്തില്‍ നിന്നു സിനിമയിലെത്തുകയും പിന്നീടു സൂപ്പര്‍ താരമാവുകയും ചെയ്ത നടനാണ് രണ്‍ബീര്‍ കപൂര്‍. 2007-ല്‍ സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത സാവരിയ എന്ന ചിത്രത്തിലൂടെയായിരുന്നു രണ്‍ബീറിന്റെ അരങ്ങേറ്റം. അനില്‍ കപൂറിന്റെ മകള്‍ സോനം കപൂറും ഋഷി കപൂറിന്റെ മകന് രണ്‍ബീര്‍ കപൂറും അരങ്ങേറിയ സിനിമ എന്നതും സാവരിയയുടെ പ്രത്യേകതയാണ്. ആദ്യ ചിത്രം പരാജയപ്പെട്ടുവെങ്കിലും രണ്‍ബീറിന്റെ പ്രകടനം ശ്രദ്ധിക്കപ്പെട്ടു.സാവരിയക്ക് മുമ്പ് തന്നെ രണ്‍ബീര്‍ സഞ്ജയ് ലീല ബന്‍സാലിക്കൊപ്പം പ്രവര്‍ത്തിച്ചിരുന്നു. അമിതാഭ് ബച്ചനെയും റാണി മുഖര്‍ജിയേയും പ്രധാന താരങ്ങളാക്കി ബന്‍സാലി സംവിധാനം ചെയ്ത ചിത്രമായിരുന്നു ബ്ലാക്ക്. ബ്ലാക്കില്‍ ബന്‍സാലിയുടെ അസിസ്റ്റന്റ് ഡയറക്ടര്‍ ആയി രണ്‍ബീര്‍ പ്രവര്‍ത്തിച്ചിരുന്നു. ഈ സമയത്തെ അനുഭവങ്ങള്‍ ഒരിക്കല്‍ രണ്‍ബീര്‍ തുറന്നു പറഞ്ഞിരുന്നു. ബന്‍സാലി തന്റെ ഏതൊരു അസിസ്റ്റന്റിനോടും പെരുമാറുന്നത് പോലെയാണ് എന്നോടും പെരുമാറിയത്. ഒരു അസിസ്റ്റന്റ് ഡയറക്ടറോട്…
Read Moreലാല്‍ ജോസിന്റെ കണ്ണ് നിറഞ്ഞ രംഗം
മലയാളത്തിലെ ജനപ്രിയ സിനിമകളുടെ സംവിധായകരില്‍ ഒരാളാണ് ലാല്‍ ജോസ്. ഒരു മറവത്തൂര്‍ കനവും ഡയമണ്ട് നെക്ലേസും അറബിക്കഥയും അയാളും ഞാനുമൊക്കെ മലയാളികളുടെ ഇഷ്ടസിനിമകളാണ്. മ്യാവൂ ആണ് ലാല്‍ ജോസിന്റെ പുതിയ സിനിമ. അറബിക്കഥ, ഡയമണ്ട് നെക്ലേസ് എന്ന് ഹീറ്റുകള്‍ ഒരുക്കിയ ദുബായ് ആണ് മ്യാവുവിന്റെ കഥ പറയാനും ലാല്‍ ജോസ് തെരഞ്ഞെടുത്തിരിക്കുന്നത്.അടുത്തിടെ ഡയമണ്ട് നെക്ലേസിന്റെ ചിത്രീകരണത്തിനിടെ തന്റെ കണ്ണുനിറഞ്ഞു പോയ സംഭവത്തെക്കുറിച്ചു ലാല്‍ ജോസ് പറഞ്ഞിരുന്നു. ഡയമണ്ട് നെക്ലേസില്‍ സംവൃതയുടെ കഥാപാത്രവും ഫഹദ് ഫാസിലിന്റെ കഥാപാത്രവും ഒരുമിച്ച് ഒരു പാര്‍ട്ടിയില്‍ ഡാന്‍സ് ചെയ്യുന്നതിനിടെ സംവൃതയുടെ വിഗ് തലയില്‍ നിന്ന് തെറിച്ചു താഴെ വീണു പോകുന്ന നിമിഷമുണ്ട്. ഈ രംഗത്തിന്റെ ചിത്രീകരണത്തിനിടെയാണ് സിനിമാ ജീവിതത്തില്‍ കണ്ണു നിറഞ്ഞു പോയ ഷോട്ട് ചത്രീകരിച്ചത്.കാന്‍സര്‍ ചികിത്സയുടെ ഭാഗമായുള്ള കീമോതെറാപ്പി മൂലം കഥാപാത്രത്തിന്റെ തലമുടിയെല്ലാം കൊഴിഞ്ഞു പോയതു മൂലം വച്ചിരുന്ന വിഗാണ്. ആ…
Read Moreസാമന്തയുടെ ഐറ്റം ഡാന്‍സ്
വിവാഹമോചനത്തിനു പിന്നാലെ സാമന്തയ്ക്കെതിരേ സോഷ്യൽ മീഡിയിൽ രൂക്ഷ വിമര്‍ശനമാണ് ഉയർന്നത്. ആദ്യമൊക്കെ മൗനം പാലിച്ച നടി പിന്നീട് വിമര്‍ശകര്‍ക്കെതിരേ രൂക്ഷമായി പ്രതികരിക്കുകയും ചെയ്തു.ഇപ്പോഴിതാ സാമന്തയുടെ ഐറ്റം ഡാന്‍സുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ സജീവമാവുന്നത്. ഇതോടെ വീണ്ടും ശക്തമായ വിമര്‍ശനങ്ങളാണ് നടിയെ തേടി എത്തി കൊണ്ടിരിക്കുന്നത്. വസ്ത്രത്തിന്റെ പേരിലും സാമന്തയ്ക്ക് അധിഷേപങ്ങള്‍ കിട്ടി. ഇതോടെ തന്നെക്കുറിച്ച് മോശം പറയുന്നവര്‍ക്ക് മറുപടിയുമായി സാമന്ത എത്തി. ഇങ്ങനെയുള്ള കാര്യങ്ങളൊന്നും മറ്റുള്ളവര്‍ പറഞ്ഞ് തരേണ്ടതില്ലെന്നും അതൊക്കെ തീരുമാനിക്കാന്‍ തനിക്ക് സാധിക്കുമെന്നുമൊക്കെ പറഞ്ഞാണ് സാമന്ത വന്നത്. നടി പ്രിയങ്ക ചോപ്രയുടെ പഴയൊരു അഭിമുഖത്തിന്റെ വീഡിയോ ആണ് ഇതു സൂചിപ്പിച്ച് കൊണ്ട് പങ്കുവെച്ചിരിക്കുന്നത്. സ്ത്രീകളുടെ സൗന്ദര്യം ഇങ്ങനെ ആയിരിക്കണം, സ്ത്രീകള്‍ ഈ വേഷം മാത്രമേ ധരിക്കാവൂ, ഈയൊരു കാര്യത്തിന് വേണ്ടിയാണ് സ്ത്രീകള്‍ വിവാഹം കഴിക്കുന്നത്, ഞങ്ങള്‍ എന്താണ് ചെയ്യേണ്ടതെന്ന് ഞങ്ങള്‍ തന്നെ എല്ലായിപ്പോഴും…
Read Moreഒഴിഞ്ഞ് മാറിയാലും ഒതുങ്ങി നിന്നാലും ചവിട്ടി താഴ്ത്തും
സുഹൃദ്ബന്ധങ്ങള്‍ പല തലത്തിലുള്ളതാണ്. എനിക്ക് അടുത്ത ബന്ധമുണ്ടായിരുന്ന പലരും ചിത്രത്തില്‍ ഒരു വേഷം തന്നിട്ടില്ല. ഞാന്‍ ചോദിച്ചിട്ട് പോലും തന്നിട്ടില്ല. അവരുടെ സിനിമകള്‍ കാണുമ്പോള്‍ എനിക്ക് ചെയ്യാന്‍ പറ്റിയ വേഷമുണ്ടായിരിക്കും. എന്നാല്‍ മറ്റാര്‍ക്കെങ്കിലും നല്കിയിട്ടുണ്ടാവും. നേരില്‍ കാണുമ്പോള്‍ ആ വേഷം തരാത്തതിന് പറയാന്‍ ഒരുപാട് കള്ളങ്ങളും അവർ മനസില്‍ വെച്ചിട്ടുണ്ടാവും. എന്റെ മനസില്‍ അവരുടെ കൈയില്‍ ഒരു കഥാപാത്രമുണ്ടായിട്ടും എനിക്ക് തന്നില്ലല്ലോ എന്ന വിഷമമുണ്ടായിരിക്കും. ഇത് പലപ്പോഴും സംഭവിച്ചിട്ടുണ്ട്. നമുക്ക് വിധിച്ചതേ കിട്ടൂ എന്ന് ഇതോടെ മനസിലായി. സിനിമ തന്നെ വിട്ട് പോയാലോ എന്ന് തോന്നിയിട്ടുണ്ട്. ആരെയും ആശ്രയിക്കാതെ ജീവിക്കാന്‍ വേറെ മാര്‍ഗം എന്റെ മുന്നില്‍ ഇല്ല. സിനിമയില്‍ ശരിക്കും ഇടിച്ച് കയറേണ്ടതുണ്ട്. ഇല്ലെങ്കില്‍ മത്സരം നടക്കുന്നത് കൊണ്ട് നമ്മള് പിന്നിലായി പോകും. ഇടിച്ച് കയറേണ്ട ഇടത്ത് അത് തന്നെ ചെയ്യണം. ഒഴിഞ്ഞ് മാറിയാലും ഒതുങ്ങി നിന്നാലും…
Read Moreചിലമ്പിലെ വില്ലൻ വേഷവും ഭരതേട്ടൻ തന്ന ആയിരം രൂപയും
കോളജിൽ പഠിക്കുന്ന കാലം മുതൽ ഞാൻ വിവിധ തരം മാർഷൽ ആർട്സ് പരിശീലിക്കുകയും മറ്റുള്ളവർക്ക് പരിശീലനം നൽകുകയും ചെയ്യാറുണ്ടായിരുന്നു. പഠനം കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ കുറച്ചുനാൾ ഒന്ന് എല്ലാത്തിൽ നിന്നും മാറി നിൽക്കാൻ ഞാൻ തീരുമാനിച്ചിരുന്നു. അപ്പനോട് പറഞ്ഞപ്പോൾ അദ്ദേഹം സമ്മതിച്ചു. ഞാൻ പൊലീസിൽ ചേരണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. അങ്ങനെ അപ്പൻ അനുവദിച്ച ആ ചുരുങ്ങിയ കാലയളവിലാണ് ഞാൻ സിനിമയിലേക്ക് ചാൻസ് ചോദിച്ച് യാത്ര ആരംഭിച്ചത്. പലപ്പോഴും ഭരതേട്ടന്റെ വീടിന് മുമ്പിലൂടെ പോകും അവിടെ കാത്ത് നിൽക്കും. അപ്പോഴും ഉള്ളിലേക്ക് കേറി ചെന്ന് അദ്ദേഹത്തോട് ചാൻസ് ചോദിക്കാനുള്ള ധൈര്യം ഉണ്ടായിരുന്നില്ല. അങ്ങനെ ഒരിക്കൽ അദ്ദേഹത്തെ പോയി കണ്ടു വിവരങ്ങൾ പറഞ്ഞു. പത്ത് ദിവസം കഴിഞ്ഞ് വരാൻ പറഞ്ഞു. അങ്ങനെ ചെന്നപ്പോഴാണ് ചിലമ്പിലെ വില്ലൻ വേഷത്തെ കുറിച്ച് അദ്ദേഹം പറഞ്ഞത്. ആയിരം രൂപ കൈയിൽ വെച്ച് തന്ന ശേഷം ഭരതേട്ടനാണ്…
Read Moreഒരു താഴ്ചയുണ്ടാകുമ്പോൾ പലരേയും തിരിച്ചറിയാൻ കഴിയുമെന്ന് മായ വിശ്വനാഥ്
ഏഴുവര്‍ഷമായി ലൈംലൈറ്റില്‍ ഞാന്‍ ഇല്ല. പക്ഷേ അതിനു പ്രത്യേകിച്ച് കാരണങ്ങള്‍ ഒന്നും ഇല്ല. ആരും എന്നെത്തേടി വന്നില്ല അത്രതന്നെ. ലാലേട്ടന്റെ ആറാട്ട് പോലെ ഇങ്ങനെ ഇടയ്ക്ക് സിനിമകള്‍ കിട്ടാറുണ്ട്. ചെറുതും വലുതുമായ വേഷങ്ങള്‍. ഞാന്‍ അഭിനയം നിര്‍ത്തിയിട്ടൊന്നുമില്ല. 26 വര്‍ഷമായി ഞാന്‍ ഇന്‍ഡസ്ട്രിയില്‍ ഉണ്ട്. അപ്പൊ എല്ലാവര്ക്കും അറിയാം. ഇതുതന്നെയാണ് എന്റെ മേഖല. ഒരു ഉയര്‍ച്ചയുണ്ടെങ്കില്‍ ഒരു താഴ്ചയും ഉണ്ടല്ലോ. ഒരു താഴ്ച ഉണ്ടാകുന്നത് നല്ലതാണ്. അപ്പോള്‍ നമുക്ക് പലരെയും തിരിച്ചറിയാന്‍ കഴിയും. നമ്മുടെ മനഃസ്ഥിതിയിലും കാഴ്ചപ്പാടിലും ഒക്കെ മാറ്റം വരുത്താനും കഴിയും. ഞാന്‍ എല്ലാകാര്യങ്ങളും പോസിറ്റീവ് ആയി എടുക്കുന്ന ആളാണ്. –മായ വിശ്വനാഥ്
Read Moreകഷ്ടപ്പെടാതെ പാരമ്പര്യമായി വന്നവരോട് അങ്ങനെ ചെയ്യരുത്…
ഞാൻ സജീവമായി അഭിനയിച്ചുകൊണ്ടിരുന്ന 1997-കളിൽ, ഞാൻ എന്നല്ല അക്കാലത്തെ എല്ലാവരും വളരെ കഷ്ടപ്പെട്ട് സ്ട്രഗിൾ ചെയ്താണ് അഭിനയരംഗത്തെത്തിയത്. ഇപ്പോഴുള്ളവർ സ്ട്രഗിൾ ചെയ്യുന്നില്ല എന്ന് പറയുന്നില്ല. എന്നാൽ, ഇപ്പോൾ ന്യൂ ജനറേഷനിലുള്ള പകുതിയിൽ കൂടുതൽ ആൾക്കാരും ഒരുപാട് കഷ്ടപ്പെടാതെ പാരമ്പര്യമായി വന്നവരാണ്. അവരുടെ അച്ഛന്റെയോ അമ്മയുടെയോ അത്ര അവർക്ക് കഷ്ടപ്പെടേണ്ടി വരുന്നില്ല. പിന്നെ അവർക്ക് വരുന്ന പുതിയ സ്ട്രഗിൾ, അഭിനയം അച്ഛന്റെ അല്ലെങ്കിൽ അമ്മയുടെയത്ര പോര എന്ന താരതമ്യമാണ്. അത്തരത്തിലുള്ള താരതമ്യം പാടില്ല. ആ കുട്ടിയുടെ മനസിൽ അതൊരു വല്ലാത്ത സംഘർഷമുണ്ടാക്കും. ഇപ്പോഴത്തെ ന്യൂജൻ പിള്ളേർ വലിയ ഭാഗ്യമുള്ളവരാണ്. അവർക്ക് ഒരുപാട് സൗകര്യങ്ങളും സാധ്യതകളുമുണ്ട്. അതിന്റേതായിട്ടുള്ള ഒരുപാട് മൈനസുകളുമുണ്ട്. -അംബിക
Read Moreശ്വേത മേനോന്റെ സസ്പെൻസ് ത്രില്ലർ; നായികയായി നിത്യ ദാസിന്റെ തിരിച്ച് വരവ്
ജനപ്രിയ ത്രില്ലർ നോവലുകളിലൂടെ ശ്രദ്ധേയനായ കെ.വി. അനിൽ എഴുതുന്ന സൈക്കോ ഹൊറർ ത്രില്ലർ ചിത്രമാണ് പള്ളിമണി. ചിത്രത്തിലൂടെ നായികയായി നിത്യ തിരിച്ചെത്തുന്നു. ശ്വേത മേനോൻ ചിത്രത്തിൽ ശക്തമായ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പള്ളിമണി തന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമയായിരിക്കും എന്നാണ് നടി ശ്വേതാ മേനോൻ പറഞ്ഞത്. ത്രില്ലടിച്ച് കേട്ട കഥയാണ്. കേട്ടപ്പോൾ തന്നെ ഈ സിനിമ ചെയ്യണം എന്നു തീരുമാനിച്ചു- ശ്വേത പറഞ്ഞു. 14 വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് നിത്യ ദാസ് സിനിമയിലേക്ക് മടങ്ങിവരുന്നത്. കലാസംവിധായകനും ബ്ലോഗറുമായ അനിൽ കുമ്പഴ യാണ് സംവിധാനം. എൽഎ പ്രൊഡക്ഷൻസിന്റെ ബാനറിൽ ലക്ഷ്മി അരുൺ മേനോൻ ആണ് ചിത്രം നിർമിക്കുന്നത്. ഭയം മാത്രം നിറഞ്ഞ ഒരു രാത്രിയിൽ തീർത്തും അപരിചിതമായ ഒരു സ്ഥലത്ത് ഒറ്റപ്പെട്ടു പോവുന്ന ഒരു കുടുംബത്തിന്റെ അതിജീവനത്തിന്റെ കഥയാണ് പള്ളിമണി പറയുന്നത്. 40 ലക്ഷം രൂപ ചെലവാക്കി…
Read More