തിരക്കുകളില്‍നിന്നൊക്കെ ഒഴിഞ്ഞ് വളരെ സമാധാനത്തോടെയാണ് ഞാന്‍ അമ്മയാകാനായി തയാറെടുത്തത്. ഭര്‍ത്താവായ മുരളിക്കൊപ്പം ചെന്നൈയിലുള്ളപ്പോഴാണ് ആ സന്തോഷ വാര്‍ത്ത എത്തുന്നത്. പക്ഷേ കുറച്ച് ദിവസത്തിനുള്ളില്‍ മുരളിക്ക് വിദേശത്തേക്ക് പോകേണ്ടി വന്നു. അതുകൊണ്ട് ഗര്‍ഭകാലത്തിന്റെ തുടക്കത്തില്‍ ഞാന്‍ തനിച്ചാണ് ആസ്വദിച്ചത്. സംഭവം വലിയ സന്തോഷമാണെങ്കിലും മൂന്ന് മാസം കഴിഞ്ഞ് വീട്ടില്‍ അറിയിച്ചാല്‍ മതിയെന്നായിരുന്നു ഞങ്ങളുടെ തീരുമാനം. ആണ്കുട്ടിയായാലും പെണ്‍കുട്ടി ആയാലും നല്ല ആരോഗ്യമുള്ള കുഞ്ഞായിരിക്കണം എന്നേ ആഗ്രഹിച്ചുള്ളുവെന്ന് ശിവദ
Read MoreCategory: Movies
ചേട്ടന് ബാവയായി ആദ്യം തീരുമാനിച്ചത് തിലകനെ…
മലയാളത്തില്‍ വന്‍ വിജയം സൃഷ്ടിച്ച സിനിമകളിലൊന്നാണ് അനിയന് ബാവയും ചേട്ടന് ബാവയും. വില്ലന്മാരായി തിളങ്ങി നിന്നിരുന്ന നരേന്ദ്ര പ്രസാദും രാജന് പി. ദേവും കോമഡി-ഇമോഷണല്‍ വേഷത്തില്‍ ആദ്യമായെത്തിയ സിനിമയായിരുന്നു ഇത്. റാഫി മെക്കാര്‍ട്ടിന്‍ തിരക്കഥയെഴുതി രാജസേനന് സംവിധാനം ചെയ്ത സിനിമ 1995-ലാണ് തിയറ്ററുകളിലെത്തിയത്. ദാരിദ്ര്യത്തിന്റെയും അവഗണനയും നിറഞ്ഞ ബാല്യകാലത്തില്‍ നിന്നു ജീവിതത്തില്‍ പൊരുതി വിജയിച്ച കുട്ടന് ബാവ, കുഞ്ഞന്‍ ബാവ എന്നീ സഹോദരന്മാരുടെ കഥയാണ് ചിത്രത്തിലൂടെ പറഞ്ഞത്. ഇരുവര്‍ക്കുമിടയിലേക്കു കടന്നുവരുന്ന പുതിയ കഥാപാത്രങ്ങളും അവര്‍ക്കിടയില്‍ ഉണ്ടാകുന്ന പിണക്കവും ഇണക്കവുമൊക്കെയാണ് ആ സിനിമ. രാജന് പി. ദേവിനും നരേന്ദ്ര പ്രസാദിനുമൊപ്പം ജയറാമായിരുന്നു നായക വേഷത്തിലെത്തിയത്. സംഗീത, കസ്തൂരി എന്നിവരായിരുന്നു തുല്യപ്രാധാന്യമുള്ള നായികമാര്‍.ആ സിനിമയുടെ പിന്നാമ്പുറ കഥ റാഫി ഒരിക്കല്‍ വെളിപ്പെടുത്തിയിരുന്നു. നരേന്ദ്ര പ്രസാദ് അവതരിപ്പിച്ച ചേട്ടന് ബാവ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ആദ്യം തീരുമാനിച്ചത് തിലകനെ ആയിരുന്നുവെന്നാണ് ഒരു…
Read Moreമോഹൻലാൽ ഭൂതമാകുന്നു..!
ദൃശ്യം തരംഗം സൃഷ്ടിച്ചു മുന്നേറുന്പോൾ മോഹൻലാൽ മറ്റൊരു കുപ്പായം അണിയുകയാണ്. ആക്ഷൻ കേട്ടു ഭാവാഭിനയത്തെ വെള്ളിത്തിരയിലേക്കു വാരി വിതറിയിടത്തുനിന്നും ഇനി ആക്ഷൻ പറയാനൊരുങ്ങുകയാണ് താരം. മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് എന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ വർക്കുകൾ തുടങ്ങിക്കഴിഞ്ഞു. മാർച്ചിൽ ഷൂട്ടിംഗ് ആരംഭിക്കുകയാണ്. വാസ്കോ ഡി ഗാമ ലോകത്തിന്റെ നാനാഭാഗത്തുനിന്നും ശേഖരിച്ച രത്നങ്ങളുടെയും സുവർണനിധികളുടെയും കാവൽക്കാരനാണ് ബറോസ് എന്ന ഭൂതം. നാനൂറു വർഷത്തിലേറെയായി പോർച്ചുഗീസ് തീരത്ത് അയാൾ കാത്തിരിക്കുകയാണ്. ഓരോ കപ്പലെത്തുന്പോഴും നിധിയുടെ അവകാശിയെ അയാൾ തിരയും. ഗാമ നൽകിയ നിധിശേഖരം ഗാമയുടെ പിൻഗാമിയെന്നുറപ്പുള്ളയാൾക്കു മാത്രമെ ബറോസ് കൈമാറുകയുള്ളൂ. അങ്ങനെയിരിക്കെ ഒരുദിവസം തീരത്തേക്കൊരു കുട്ടി ബറോസിനെ തേടിവന്നു. ഗാമയുടെ പിൻതുടർച്ചക്കാരൻ താനാണെന്ന് അവൻ പറഞ്ഞു. പിന്നീട് കടലിലൂടെയും കാലത്തിലൂടെയും കുട്ടിയുടെ മുൻഗാമികളെ കണ്ടെത്താൻ ഭൂതം നടത്തുന്ന യാത്രയാണ് ബറോസ് എന്ന ചിത്രത്തിൽ ദൃശ്യവൽക്കരിക്കുന്നത്. പ്രേക്ഷകന്റെ മുന്നിലേക്കു കഥയും…
Read Moreമമ്മൂക്ക… ലാലേട്ടന്… തുറന്നുപറഞ്ഞ് മംമ്ത
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് മംമ്ത മോഹന്‍ദാസ്. 2005ല്‍ പുറത്തിറങ്ങിയ മയൂഖം എന്ന ചിത്രത്തിലൂടെയാണ് മംമ്ത വെള്ളിത്തിരയില്‍ എത്തിയത്. പിന്നീട് തമിഴ്, തെലുങ്ക്, കന്നഡ ചിത്രങ്ങളില്‍ താരം സജീവമാകുകയായിരുന്നു. വളരെ വേഗം തന്നെ തെന്നിന്ത്യന്‍ സിനിമാ ലോകത്ത് തന്റേതായ സ്ഥാനം കണ്ടെത്തുകയായിരുന്നു. അഭിനേത്രി മാത്രമല്ല ഗായിക കൂടിയാണ് മംമ്ത മോഹന്‍ദാസ്. മലയാളത്തില്‍ കൂടാതെ തെന്നിന്ത്യന്‍ ഭാഷകളിലും നടി ഗാനം ആലപിച്ചിട്ടുണ്ട്. എല്ലാവരുമായി അടുത്ത ബന്ധം കാത്തുസൂക്ഷിക്കാന്‍ നടി ശ്രമിക്കാറുണ്ട്. ഇപ്പോഴിതാ മോഹന്‍ലാലും മമ്മൂട്ടിയുമായുള്ള സൗഹൃദത്തെ കുറിച്ച് മംമ്ത മോഹന്‍ദാസ് വെളിപ്പെടുത്തിയ കാര്യങ്ങള്‍ വൈറലായിരിക്കുകയാണ്. തന്റെ പുതിയ സംഗീത ആല്‍ബത്തെക്കുറിച്ച് പറഞ്ഞപ്പോഴാണ് താരരാജാക്കന്മാരുമായുള്ള സൗഹൃദത്തെ കുറിച്ച് നടി മനസ് തുറന്നത്.. ലോകമേ എന്ന മംമ്തയുടെ സംഗീത ആല്‍ബം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ ആല്‍ബത്തില്‍ മോഹന്‍ലാലും മമ്മൂട്ടിയും ഭാഗമായിരുന്നു. തിരക്കുകള്‍ക്കിടയില്‍ നിന്നാണ് തനിക്ക് വേണ്ടി ലാലേട്ടന് അത് ചെയ്തു തന്നതെന്നും…
Read Moreആ വോയിസ് മെസേജ് ഇന്നും നിധിപോലെ സൂക്ഷിക്കുന്നു..! മണികണ്ഠൻ ആചാരി പറയുന്നു…
രാജീവ് രവി സംവിധാനം ചെയ്ത ദുൽഖർ ചിത്രം കമ്മട്ടിപ്പാടത്തിലൂടെ സിനിമയിലെത്തിയ നടനാണ് മണികണ്ഠൻ ആചാരി. ചിത്രത്തിലെ വേഷം ഏറെ പ്രശംസ നേടിയിരുന്നു. ഇപ്പോഴിതാ ദുൽഖറുമായുള്ള ബന്ധത്തെക്കുറിച്ച് വെളിപ്പെടുത്തുകയാണ് മണികണ്ഠൻ. തന്റെ അടുത്ത ചിത്രത്തിനായി പ്രാർഥിക്കണമെന്ന് ദുൽഖറിനോട് അഭ്യർഥിച്ചപ്പോൾ അദ്ദേഹം തിരികെ വോയിസ് മെസേജ് അയച്ചു. ഈ സന്ദേശം ഇപ്പോഴും നിധിപോലെ സൂക്ഷിക്കുകയാണെന്നും മണികണ്ഠൻ പറഞ്ഞു. “കമ്മട്ടിപ്പാടത്തിനു ശേഷം അയാള്‍ ജീവിച്ചിരിപ്പുണ്ട് എന്ന സിനിമ ഇറങ്ങും മുമ്പേ ഞാന്‍ ദുല്‍ഖര്‍ സല്മാന് ഒരു വോയിസ് മെസേജ് അയച്ചു. ഞാന്‍ വോയിസ് മെസേജിന്റെ ആളാണെന്ന് മനസിലാക്കിയിട്ടാവാം ദുല്‍ഖറും എനിക്ക് തിരിച്ച് വോയിസ് മെസേജ് അയച്ചത്. സാര്‍ എന്റെ സിനിമ പത്താം തീയതി റിലീസാണ് പ്രാര്‍ഥനയുണ്ടാവണം എന്നായിരുന്നു എന്റെ വോയിസ് മെസേജ്. ഉടന്‍ തന്നെ ദുല്‍ഖറിന്റെ മറുപടിയും വന്നു. മണികണ്ഠന് ചേട്ടാ, എന്നെ ദയവ് ചെയ്ത് സാര്‍ എന്ന് വിളിക്കരുത്. പുതിയ…
Read Moreആ ഡയലോഗ് 12 ടേക്കിലും ശരിയായില്ല, പിറ്റേന്ന് ഒറ്റ ടേക്കിൽ ഓക്കെ! ആ അനുഭവം മറക്കാന്‍ കഴിയില്ലെന്ന് ബാബുരാജ്
വില്ലന്‍ വേഷങ്ങളിലൂടെ മലയാളത്തില്‍ ശ്രദ്ധേയനായ താരങ്ങളില്‍ ഒരാളാണ് ബാബുരാജ്. സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ പോലുളള ചിത്രങ്ങളിലൂടെയാണ് ഹാസ്യറോളുകളും തനിക്ക് ചേരുമെന്ന് നടന് കാണിച്ചുതന്നത്. കോമഡി കലര്‍ന്ന വേഷങ്ങളിലൂടെയാണ് ബാബുരാജ് ഇപ്പോള്‍ മലയാളത്തില്‍ തിളങ്ങിനില്‍ക്കുന്നത്. സൂപ്പര്‍താരങ്ങള്‍ക്കും യുവതാരങ്ങള്‍ക്കുമൊപ്പം എല്ലാം നിരവധി സിനിമകളില്‍ ബാബുരാജ് തന്റെ കരിയറില്‍ അഭിനയിച്ചിരുന്നു. അഭിനേതാവ് എന്നതിലുപരി സംവിധായകനായും തുടക്കം കുറിച്ചു താരം. എറ്റവുമൊടുവിലായി സോള്‍ട്ട് ആന്‍ഡ് പെപ്പറിന്റെ രണ്ടാം ഭാഗവുമായാണ് നടന് പ്രേക്ഷകര്‍ക്ക് മുന്പില് എത്തിയത്. അടുത്തിടെയാണ് ബാബുരാജ് തന്നെ സംവിധാനം ചെയ്ത ബ്ലാക്ക് കോഫി എന്ന ചിത്രം പുറത്തിറങ്ങിയത്. സിനിമയുമായി ബന്ധപ്പെട്ടു നടന്ന ഒരഭിമുഖത്തില്‍ തന്റെ അഭിനയ ജീവിതത്തിലെ മറക്കാനാവാത്ത ഒരനുഭവം നടന് വെളിപ്പെടുത്തിയിരുന്നു. മോഹന്‍ലാലിന്റെ പ്രജ എന്ന ചിത്രത്തില്‍ അഭിനയിച്ചപ്പോഴുണ്ടായ അനുഭവമാണ് ബാബുരാജ് പങ്കുവെച്ചത്. ജോഷി സാറിന്റെ പ്രജയില്‍ അഭിനയിച്ചപ്പോഴുണ്ടായ അനുഭവം മറക്കാന്‍ കഴിയില്ലെന്ന് നടന് പറയുന്നു. എന്നെ ആ സിനിമയിലേക്ക്…
Read Moreതലയണമന്ത്രം! ഉര്‍വശിയെ വില്ലത്തി ആക്കാതിരുന്നതിന് പിന്നില്‍…
മലയാളി പ്രേക്ഷകരുടെ എക്കാലത്തേയും പ്രിയപ്പെട്ട ചിത്രമാണ് ശ്രീനിവാസന്റെ തിരക്കഥയില്‍ സത്യന് അന്തിക്കാട് സംവിധാനം ചെയ്ത ചിത്രമാണ് തലയണമന്ത്രം. 1990 ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ ശ്രീനിവാസനൊപ്പം ഉര്‍വശി, ജയറാം, പാര്‍വതി തുടങ്ങിയവരാണ് പ്രധാന വേഷത്തിലെത്തിയത്. സിനിമയിലെ ഉര്‍വശിയുടെ കഥാപാത്രമായ കാഞ്ചന ഇന്നും സിനിമാ കോളങ്ങളില്‍ ചര്‍ച്ചാ വിഷയമാണ്. അല്പം നെഗറ്റീവ് കഥാപാത്രത്തെയാണ് ഉര്‍വശി ചിത്രത്തില്‍ അവതരിപ്പിച്ചത്. ഉര്‍വശിയെ ഈ സിനിമയില്‍ വില്ലത്തിയാക്കി ചിത്രീകരിക്കാത്തതിനെ കുറിച്ച് ശ്രീനിവാസന് ഒരഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. വേണമെങ്കില്‍ കാഞ്ചനയെ ഒരു ദുഷ്ടകഥാപാത്രമാക്കി മാറ്റാമായിരുന്നു. എന്നാല്‍ അങ്ങനെ ചെയ്യുന്നത് കാഞ്ചനയോട് കാണിക്കുന്ന ക്രൂരതയായിപ്പോവുമെന്ന് തോന്നി. കാഞ്ചന പാവം സ്ത്രീയാണ്. ഭര്‍ത്താവിനോടും കുഞ്ഞിനോടും സ്നേഹമുള്ളവളാണ്. അതിരു വിടുന്ന ഡാന്‍സ് മാസ്റ്ററുടെ മുഖത്ത് ആഞ്ഞടിക്കാന്‍ മടിയില്ലാത്ത മലയാളിപ്പെണ്ണ്. വിവരമില്ലായ്മകൊണ്ട് കാട്ടിക്കൂട്ടുന്ന ചില പ്രവൃത്തികളാണ് അവളെ കുഴപ്പങ്ങളില്‍ ചാടിപ്പിക്കുന്നത്. ആ തെറ്റ് തിരുത്താന്‍ അവസരമുണ്ടാക്കിയാണ് സിനിമ അവസാനിക്കുന്നത്. അവളിലെ നിഷ്കളങ്കത കൊണ്ടാണ്…
Read Moreഅഭിനയത്തില്‍ മുന്‍ പരിചയമില്ല; കുടുംബത്തില്‍ ആരും സിനിമയിലില്ല! മാത്യു തോമസ്
പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ കൊച്ചിയിലെ മരട് ഗ്രിഗോറിയന്‍ പബ്ലിക് സ്കൂളില്‍ കുമ്പളങ്ങിയുടെ സംഘം ഓഡിഷന് നടത്താനെത്തിയത്. എല്ലാവരും പോവുന്നു. എന്നാല്‍ വെറുതെ ഒന്ന് പോയേക്കാമെന്ന് തോന്നി. അഭിനയത്തില്‍ മുന്‍ പരിചയമില്ല. കുടുംബത്തില്‍ ആരും സിനിമയിലില്ല. ആദ്യം നടത്തിയ ലുക്ക് ടെസ്റ്റില്‍ സെലക്ട് ചെയ്തു.എന്നിട്ടും അതത്രെ ഗൗരവത്തിലൊന്നും എടുത്തില്ല. പിന്നെയും രണ്ടു ഓഡിഷനുകള്‍ ഉണ്ടായി. അതിലും സെലക്ടായി. പേടിയോ ടെന്‍ഷനോ ഒന്നും തോന്നിയില്ല.ചിത്രീകരണത്തിന് മുന്‍പ് ആറുമാസത്തോളം കുമ്പളങ്ങി ടീമിനൊപ്പം കൂടി. അങ്ങനെയാണ് കുമ്പളങ്ങി നൈറ്റ്സിന്റെ ഭാഗമാവുന്നത്. കുമ്പളങ്ങി റിലീസായത്തിന് ശേഷമാണ് തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ക്ക് വേണ്ടി നിര്‍മാതാവും സംവിധായകനും ക്ഷണിക്കുന്നത്. -മാത്യു തോമസ്
Read Moreഎന്നെ പോലുള്ള ആര്‍ട്ടിസ്റ്റുകള്‍ക്ക് ഒരുപാട് കാത്തിരുന്നാല്‍ മാത്രം വീണുകിട്ടുന്നതാണ് ആ ഭാഗ്യം! കൃഷ്ണ പ്രഭ
ഒരു ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ വെല്ലുവിളിക്കുന്ന കഥാപാത്രങ്ങള്‍ എന്നെ പോലുള്ള ആര്‍ട്ടിസ്റ്റുകള്‍ക്ക് ഒരുപാട് കാത്തിരുന്നാല്‍ മാത്രം വീണുകിട്ടുന്നതാണ്. അതാണ് ദൃശ്യം 2വില്‍ സംഭവിച്ചത്. ഇതിന് ജീത്തു ജോസഫിന് നന്ദി പറയുന്നു. സ്റ്റേജ് ആര്‍ട്ടിസ്റ്റുകള്‍ക്ക് അവസരം നല്കുന്ന വ്യക്തിയാണ് ജീത്തു. അജിത്ത് കൂത്താട്ടുകുളം, സുമേഷ് ചന്ദ്രന് എന്നിവര്‍ ഇതിന് ഉദാഹരണമാണ്. ഞങ്ങളെല്ലാവരും ഗോഡ് ഫാദറില്ലാതെ സിനിമയില്‍ വന്നവരാണ്. സിനിമയോടുള്ള ഭ്രമം മാത്രമേ കൈമുതലായുള്ളൂ. ഞങ്ങളെപ്പോലുള്ളവരെ ആരെങ്കിലും കൈപിടിച്ചുയര്‍ത്തണം. സ്റ്റേജില്‍ നിന്നുള്ള കലാകാരന്മാരെ നൂറ് ശതമാനവും വിശ്വസിക്കുന്ന സംവിധായകനാണ് ജീത്തു ജോസഫ് എന്ന് ഞാന്‍ എവിടെയോ വായിച്ചിരുന്നു. അത് സത്യമാണ്. മെമ്മറീസില്‍ ശ്രീകുമാറേട്ടനും ദൃശ്യത്തില്‍ ഷാജോണേട്ടന് ഇവരെല്ലാം അതിന് ഉദാഹരണങ്ങളാണ്. -കൃഷ്ണ പ്രഭ
Read Moreജനസേവനം എന്നത് ചെറിയ കാര്യമല്ല! അവര്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുകതന്നെ വേണം; മുരളി ഗോപി
ജനസേവനം എന്നത് ചെറിയ കാര്യമല്ല. അതുമായി ബന്ധപ്പെട്ട ഉത്തരവാദിത്തം നൂറ് ശതമാനവും നിറവേറ്റാന്‍ സാധിക്കുന്നുവെന്ന് ഉറപ്പുണ്ടെങ്കില്‍ സിനിമാപ്രവര്‍ത്തകര്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതിനോട് എനിക്ക് യാതൊരു എതിര്‍പ്പുമില്ല. കക്ഷി രാഷ്ട്രീയം രാഷ്ട്രീയത്തിന്റെ ചെറിയൊരു ഭാഗം മാത്രമാണ്. അതിനപ്പുറമുള്ള രാഷ്ട്രീയമാണ് എനിക്കുള്ളത്. ഇത് ജനാധിപത്യ രാജ്യമാണ്. അവരുടെ സ്വകാര്യ തെരഞ്ഞെടുപ്പുകളെ കുറിച്ച് ഞാന്‍ പറയേണ്ടതില്ല. ജനസേവനമാണ് ഉദ്ദേശമെങ്കില്‍ പൂര്‍ണമായും നാം അതിലേക്ക് സ്വയം അര്‍പ്പിക്കേണ്ടതുണ്ട്. അതിനു കഴിയുമെങ്കില്‍ തീര്‍ച്ചയായും അവര്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുകതന്നെ വേണം. -മുരളി ഗോപി
Read More