തെന്നിന്ത്യന്‍ സിനിമയില്‍ ഒരുകാലത്ത് നിറഞ്ഞുനിന്ന താരമാണ് നടി സിത്താര. മഴവില്‍ക്കാവടി, വചനം, ജാതകം പോലുളള സിനിമകളിലൂടെയാണ് സിത്താര സിനിമയില്‍ മലയാളത്തില്‍ തിളങ്ങിയത്. മലയാളത്തിന് പുറമെ തെലുങ്ക്, കന്നഡ തമിഴ് ഭാഷകളിലും നടി സജീവമായിരുന്നു. രജനീകാന്തിന്റെ പടയപ്പയിലെ സിത്താരയുടെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കാവേരി എന്ന ചിത്രത്തിലൂടെയാണ് നടി ആദ്യമായി മലയാളത്തില്‍ എത്തിയത്. കാവേരി കഴിഞ്ഞ് ജി. അരവിന്ദന് സംവിധാനം ചെയ്ത ഒരിടത്ത് എന്ന സിനിമയിലൂടെ സിത്താര മലയാളത്തില്‍ സജീവമായി. അതേസമയം തന്റെ രണ്ടാമത്തെ മലയാള ചിത്രം ചെയ്യാനുണ്ടായ കാരണം ഒരഭിമുഖത്തില്‍ സിത്താര തുറന്നുപറഞ്ഞിരുന്നു. സിത്താര ഒരിക്കല്‍ പറഞ്ഞതിങ്ങനെ… കാവേരി എന്ന സിനിമ കഴിഞ്ഞു എനിക്ക് വരുന്ന ഓഫര്‍ ജി. അരവിന്ദന് സാറിന്റെ സിനിമയിലാണ്. ഒരിടത്ത് എന്ന ചിത്രമായിരുന്നു അത്. ഞാന്‍ പത്താം ക്ലാസില്‍ പഠിക്കുന്ന സമയമായത് കൊണ്ട് ആ സിനിമയില്‍ നിന്ന് മാക്സിമം ഒഴിവാകാന്‍ നോക്കി. പക്ഷേ…
Read MoreCategory: Movies
എനിക്ക് ആരോടും മത്സരമില്ല, നമുക്കുള്ളത് എങ്ങനെയായാലും തേടിവരുമെന്ന് നമിതാ പ്രമോദ്
എനിക്ക് ആരോടും മത്സരമില്ല. അങ്ങനെ മത്സരിക്കണമെന്ന് തോന്നിയിട്ടുമില്ല. നമുക്കുള്ളത് എങ്ങനെയായാലും തേടിവരുമെന്ന വിശ്വാസക്കാരിയാണ് താനെ നമിതാ പ്രമോദ്. ആര്‍ക്കെങ്കിലും എന്നോട് മത്സരമുണ്ടോന്ന് അറിയില്ല. പിന്നെ ഇവിടെയിപ്പോള്‍ സ്ഥിരം നായികമാരായി ആരും നില്ക്കുന്നില്ലല്ലോ. കുറച്ചു നാള് അവസരം കിട്ടും. അതുകഴിയുമ്പോഴേക്കും പുതിയ ആളുകള്‍ വരും. എപ്പോഴും അങ്ങനെയാണ്. ഇവിടെയെല്ലാം സീസണല്‍ ആക്ടേഴ്സാണ്. ഹീറോസും ഹീറോയിനും ഒക്കെ അങ്ങനെയാണ്. ജീവിതത്തില്‍ പരാജയങ്ങളുണ്ടാവും. പുറമേ കാണുന്ന തിളക്കം മാത്രമല്ല അത്യാവശ്യം നല്ല ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരും. ഇതെല്ലാം ഫേസ് ചെയ്യാന്‍ പഠിച്ചു. എല്ലാവരെയും കണ്ണടച്ച് വിശ്വസിക്കുന്ന സ്വഭാവവും മാറിയിട്ടുണ്ട്. പിന്നെ എപ്പോഴും എന്റെ അച്ഛനോ അമ്മയോ കൂടെയുണ്ടാകും. അവരാണെന്റെ സംരക്ഷണ കവചമെന്ന് നമിതാ പ്രമോദ്
Read Moreസഹദേവന്റെ പണിപോയി, പണികിട്ടിയിരിക്കുകയാണ് ഞാനിപ്പോള്‍; ദൃശ്യം 2വിനെക്കുറിച്ച് ഷാജോൺ
ദൃശ്യം സിനിമയില്‍ ഭാഗമാകാന്‍ സാധിച്ചത് വലിയ അനുഗ്രഹമായി കാണുന്ന ആളാണ് ഞാന്‍. ദൃശ്യം 3യും വരുന്നുണ്ടെന്നാണ് ഇപ്പോള്‍ കേള്‍ക്കുന്നത്. എന്തൊക്കെ ട്വിസ്റ്റുകളാണ്. ഒരു രക്ഷയുമില്ലാത്ത സിനിമയാണ് ദൃശ്യം 2. ഈ സിനിമയില്‍ ഭാഗമാകാത്തതിന്റെ വിഷമമുണ്ട്. ഇപ്പോള്‍ ഒരുപാട് പേര് വിളിച്ചു ചോദിക്കുന്നുണ്ട്. എവിടെപ്പോയി സഹദേവന് എന്ന്. സഹദേവന്റെ പണിപോയി, പണികിട്ടിയിരിക്കുകയാണ് ഞാനിപ്പോള്‍. ഇനി സഹദേവന് വരണമെങ്കില്‍ ജീത്തു വിചാരിക്കണം. ദൃശ്യം 3യില്‍ നമ്മളൊക്കെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നെന്ന് ഷാജോൺ
Read Moreഅച്ഛനെ കാണാനുള്ള ഭാഗ്യം എനിക്ക് ദൈവം തന്നില്ല..! പഠനത്തിനും ഭക്ഷണത്തിനും വേണ്ടി അമ്മ ഒരുപാട് കഷ്ടപെട്ടിട്ടുണ്ട്; നേഹ സക്സേന
ഒരു സാധാരണ കുടുംബത്തില്‍ ആയിരുന്നു എന്റെ ജനനം. അച്ഛനെ കാണാനുള്ള ഭാഗ്യം എനിക്ക് ദൈവം തന്നില്ല. അമ്മയായിരുന്നു എന്റെ അച്ഛനും അമ്മയും എല്ലാം. പഠിക്കുമ്പോള്‍ പരീക്ഷ എഴുതാനുള്ള ഹാള്‍ ടിക്കറ്റ് വാങ്ങാന്‍ പോലും പണം എന്റെ കൈയില്‍ ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ പരീക്ഷ എഴുതാനുള്ള ഹാള്‍ ടിക്കറ്റ് വാങ്ങാന്‍ വീട്ടുജോലിക്ക് വരെ പോയിട്ടുണ്ട്. അമ്മയ്ക്ക് കമ്പിളി കുപ്പായങ്ങള്‍ തുന്നുന്ന ജോലിയായിരുന്നു. പഠനത്തിനും ഭക്ഷണത്തിനും വേണ്ടി അമ്മ ഒരുപാട് കഷ്ടപെട്ടിട്ടുണ്ട്. –നേഹ സക്സേന
Read Moreകഥാപാത്രത്തിനും ചിത്രത്തിനും വേണ്ടി ഇത്രമാത്രം ആത്മാർഥത പുലർത്തിയിട്ടും…! ശ്രുതിഹാസന്റെ പിന്മാറ്റത്തിനു പിന്നിൽ…
നാന്നൂറ് കോടി രൂപ മുതൽമുടക്കിൽ ബാഹുബലിയെ വെല്ലുവിളിച്ചുകൊണ്ട് ഒരുക്കുമെന്നു പ്രഖ്യാപിച്ച ചിത്രമായിരുന്നു സംഘമിത്ര. ബാഹുബലിയെ പോലെ രണ്ട് ഭാഗങ്ങളിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ഒൗദ്യോഗികപ്രഖ്യാപനം കാൻ ഫിലിം ഫെസ്റ്റിവലിൽ നടന്നിരുന്നു. സംവിധായകൻ സുന്ദർ സി, എ ആർ റഹ്മാൻ, സാബു സിറിൽ, ആര്യ, ജയം രവി ഉൾപ്പടെയുള്ളവർ പങ്കെടുത്ത ചടങ്ങിലാണ് ശ്രുതിയെ നായികയായി പ്രഖ്യാപിച്ചത്. എന്നാൽ പിന്നീട് സിനിമയുടെ നിർമാതാക്കളായ ശ്രീ തെൻട്രൻ ഫിലിംസ് ശ്രുതി ചിത്രത്തിൽ നിന്ന് പിന്മാറുകയാണെന്ന് അറിയിച്ചു. എന്നാൽ ഇതിന് കാരണം വ്യക്തമാക്കിയിരുന്നില്ല. അതേത്തുടർന്ന് ശ്രുതിയുടെ വക്താവ് ചിത്രത്തിൽ നിന്ന് പിന്മാറിയതിനെക്കുറിച്ച് വിശദീകരണവുമായി രംഗത്തുവന്നിരുന്നു ശ്രുതിയായിരുന്നു സംഘമിത്രയിൽ നായികയായി എത്തേണ്ടിയിരുന്നത്. എന്നാൽ പിന്നീട് വേണ്ടെന്ന് വയ്ക്കുകയായിരുന്നു. രണ്ട് വർഷമാണ് ചിത്രത്തിന് വേണ്ടി താരം മാറ്റിവയ്ക്കേണ്ടത്. അതുകൊണ്ട് തന്നെ ഏപ്രിൽ മുതൽ ശ്രുതി സിനിമയ്ക്ക് വേണ്ടിയുള്ള തയാറെടുപ്പിലായിരുന്നു. മികച്ച പരിശീലകർക്ക് കീഴിൽ സ്വന്തം ഉത്തരവാദിത്വത്തിൽ ശ്രുതി…
Read Moreഅങ്ങനെയാണ് ഞങ്ങളൊന്നിച്ചത്! ഒരു ചില്ലി ചിക്കനും ഫ്രൈഡ് റൈസും ഉണ്ടാക്കിയ പ്രണയകഥ; ബാബുരാജ് പറയുന്നു…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികളാണ് ബാബുരാജും വാണി വിശ്വനാഥും. ഇപ്പോഴിതാ വാണിയുമായുള്ള വിവാഹത്തിലേക്ക് നയിച്ച കാര്യങ്ങൾ വിവരിക്കുകയാണ് ബാബുരാജ്. വാണിയെ താൻ സ്വന്തമാക്കി എടുത്തത് കുക്കിംഗിലൂടെയാണെന്നാണ് താരം പറയുന്നത്. സെറ്റിൽ നിന്നു പാട്ട് പാടിയതൊക്കെ തുടക്കമായിരുന്നുവെന്നും ബാബുരാജ് കൂട്ടിച്ചേർത്തു. “ഒരു ദിവസം വാണി എന്റെ ഫ്ളാറ്റിൽ വന്നപ്പോൾ ചില്ലി ചിക്കനും ഫ്രൈഡ് റൈസും ഉണ്ടാക്കിക്കൊടുത്തു. അതുവരെ അവളുടെ വിചാരം ഈ ചില്ലി ചിക്കനൊക്കെ ഹോട്ടലിൽ മാത്രമേ ഉണ്ടാക്കാൻ പറ്റൂ എന്നുള്ളതായിരുന്നു. അതിലാണ് പുള്ളിക്കാരി വീണ് പോയത്. ഒന്നും കിട്ടിയില്ലെങ്കിലും കുക്കിംഗ് പണിക്ക് എങ്കിലും വിടാമല്ലോന്ന് അവൾക്ക് തോന്നിക്കാണും. അങ്ങനെയാണ് ഞങ്ങളൊന്നിച്ചത്. ഇത് വാണി തന്നെ പല സ്ഥലത്തും പറഞ്ഞിട്ടുണ്ട്.’ -ബാബുരാജ് പറയുന്നു…
Read Moreപിണറായിയാണോ കടയ്ക്കൽ ചന്ദ്രൻ? മറുപടിയുമായി സന്തോഷ് വിശ്വനാഥ്
കേരളത്തിന്റെ മുഖ്യമന്ത്രി കേന്ദ്രകഥാപാത്രമായി ഒരു കഥ കേട്ടപ്പോൾ മുഖ്യമന്ത്രിയായി ആദ്യം മനസിൽ വന്നതു മമ്മൂട്ടിയാണെന്ന് സംവിധായകൻ സന്തോഷ് വിശ്വനാഥ്. കഥയൊരുക്കിയ ബോബി – സഞ്ജയ്ക്കും പകരം വയ്ക്കാൻ മറ്റൊരു പേരില്ലായിരുന്നു. മമ്മൂട്ടിയെ മനസിൽക്കണ്ടു തന്നെ എഴുതിയ സീനുകളും ഡയലോഗുകളും. പ്രചോദനമായതു മെഗാസ്റ്റാറിന്റെ സംഭാഷണശൈലിയും ശരീരഭാഷയും. മമ്മൂട്ടി, മുഖ്യമന്ത്രി കടയ്ക്കൽ ചന്ദ്രനാകുന്ന പൊളിറ്റിക്കൽ മാസ് ത്രില്ലർ ‘വണ്‍’ ഒരുങ്ങുകയാണ്. മമ്മൂട്ടിയും മുരളി ഗോപിയും ജോജു ജോർജുമാണ് മുഖ്യവേഷങ്ങളിൽ – സന്തോഷ് വിശ്വനാഥ് സംസാരിക്കുന്നു. ‘ചിറകൊടിഞ്ഞ കിനാവുകൾ’ക്കു ശേഷം അഞ്ചു വർഷത്തെ ഇടവേള. മമ്മൂട്ടിച്ചിത്രം ഒരുക്കാനുള്ള കാത്തിരിപ്പിലായിരുന്നോ…? 2015 ലാണ് എന്റെ ആദ്യസിനിമ ചിറകൊടിഞ്ഞ കിനാവുകൾ വന്നത്. അതൊരു സ്പൂഫ് സിനിമയായിരുന്നു. പിന്നീട് ഏതു ടൈപ്പ് സിനിമ ചെയ്യണമെന്ന കണ്‍ഫ്യൂഷനുണ്ടായിരുന്നു. കുറേ സബ്ജക്ടുകൾ കേട്ടു. ഒരു ലവ് സ്റ്റോറി ചെയ്യാനായിരുന്നു പ്ലാൻ. പക്ഷേ, സ്ക്രിപ്റ്റ് വേണ്ടരീതിയിൽ ഡെവലപ് ആയില്ല. മമ്മൂക്കയെ…
Read Moreഎങ്കിൽ രണ്ടാംഭാഗത്തിനായി ആളുകൾ എന്തിനു കാത്തിരിക്കണം..? ഷൈൻ ടോം ചാക്കോ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുന്നു…
മലയാളത്തിന്റെ സിനിമാശൈലികളെ മാറ്റിയെഴുതിയ ചിത്രമായിരുന്നു അമൽ നീരദ്- മമ്മൂട്ടി കൂട്ടുകെട്ടിലെത്തിയ ബിഗ് ബി. ചിത്രത്തിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചപ്പോൾ മുതൽ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. ഈയവസരത്തിൽ ചിത്രത്തെക്കുറിച്ച് യുവനടൻ ഷൈൻ ടോം ചാക്കോ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്. ബിഗ്ബി വരുന്നതുവരെ ഇത്രയേറെ പുതുമുഖങ്ങൾ ഒന്നിച്ച ഒരു സിനിമ ഉണ്ടായിരുന്നില്ലെന്ന് ഷൈൻ പറയുന്നു. അതുവരെയുള്ള ശീലങ്ങളൊക്കെ മാറ്റിയെഴുതിയ, ഒരു ദൃശ്യവിരുന്നു തന്നെയായിരുന്നു ആ സിനിമ. എന്നിരുന്നാലും ബിഗ് ബി പരാജയമായിരുന്നുവെന്ന് ചിലരൊക്കെ പറയുന്നത് കേട്ടിട്ടുണ്ട്. ഹിറ്റ് അല്ലായിരുന്നെങ്കിൽ അതിന്റെ രണ്ടാം ഭാഗത്തിനായി ആളുകൾ കാത്തിരിക്കുന്നതെന്തിനാണെന്നും ഷൈൻ ടോം ചാക്കോ ചോദിക്കുന്നു.
Read Moreചെയ്യേണ്ടിയിരുന്നില്ല എന്നു തോന്നിയ കഥാപാത്രം
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട അഭിനേതാവാണ് വിജയരാഘവന്. വ്യത്യസ്തമായ ഒട്ടനവധി കഥാപാത്രങ്ങളിലൂടെ ശ്രദ്ധ നേടിയ താരം അച്ഛന് എന്‍.എന്‍. പിള്ളയുടെ പാത പിന്തുടര്ന്നാണ് കലാരംഗത്തേക്ക് എത്തിയത്. ന്യൂഡല്ഹിയിലൂടെയായിരുന്നു അദ്ദേഹം ശ്രദ്ധിക്കപ്പെട്ടത്. ജോഷി മമ്മൂട്ടി കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ അനന്തന് എന്ന കഥാപാത്രത്തെയായിരുന്നു അദ്ദേഹം അവതരിപ്പിച്ചത്. എല്ലാതരം കഥാപാത്രങ്ങളും വഴങ്ങുമെന്ന് തെളിയിച്ചതോടെ മലയാള സിനിമയില്‍ സ്വന്തമായ സ്ഥാനം ഉറപ്പിക്കുകയായിരുന്നു വിജയരാഘവന്. എന്നാല്‍ ഇതുവരെ ചെയ്തതില്‍, വേണ്ടിയിരുന്നില്ല എന്ന് തോന്നിയ കഥാപാത്രത്തെക്കുറിച്ചും വിജയരാഘവന് ഒരിക്കല്‍ തുറന്നു പറഞ്ഞിരുന്നു. സ്റ്റോപ്പ് വയലന്‍സില്‍ ഞാന്‍ ചെയ്ത കഥാപാത്രം അത്ര വെറുപ്പോടെ ചെയ്ത ഒരേയൊരു കഥാപാത്രമായിരുന്നു. കൂടുതല്‍ സിനിമകളിലും വില്ലന്‍ വേഷമാണ് ചെയ്തതെങ്കിലും ആ കഥാപാത്രങ്ങളോടൊന്നും എനിക്ക് വെറുപ്പ് തോന്നിയിട്ടില്ല. പക്ഷേ സ്റ്റോപ് വയലന്‍ഡിലെ സിഐ ഗുണ്ടാ സ്റ്റീഫന്‍ എന്ന കഥാപാത്രം അങ്ങനെയല്ലായിരുന്നു. സ്ത്രീ വിഷയവുമായി ബന്ധപ്പെട്ടൊക്കെ അറപ്പ് ഉളവാക്കുന്ന ഡയലോഗ് പറയുമ്പോള്‍ എനിക്ക് തന്നെ…
Read Moreപിന്നിൽ ഒരാൾ
വിശ്വ ശില്പി പ്രൊഡക്ഷൻസിന്റെ ബാനറിൽ അഡ്വക്കേറ്റ് വിനോദ് എസ് നായർ നിർമ്മിച്ച് അനന്തപുരി സംവിധാനം ചെയ്യുന്ന പിന്നിൽ ഒരാൾ എന്ന ചിത്രത്തിന്റെ ചിത്രീകരണം തിരുവന്തപുരത്ത് പൂർത്തിയായി. പുതുമുഖങ്ങളായ സൽമാൻ, ആരാധ്യ സായ് എന്നിവർ നായികാ നായക·ാരാവുന്ന ഈ ചിത്രത്തിൽ ദേവൻ, ദിനേശ് പണിക്കർ, ജയൻ ചേർത്തല, ആർ എൽ വി രാമകൃഷ്ണൻ, ഐ എം വിജയൻ, ആനന്ദ്, ഉല്ലാസ് പന്തളം, നെൽസണ്‍, അസീസ് നെടുമങ്ങാട്, വിതുര തങ്കച്ചൻ, ആന്റണി, വിഡ്രോസ്, ജോജോ, ഗീത വിജയൻ ,അംബിക മോഹൻ, കവിതലക്ഷ്മി, പൂർണ്ണിമ ആനന്ദ്, ഗോപിക, തുടങ്ങിയ പ്രമുഖ താരങ്ങൾ അഭിനയിക്കുന്നു. ഒപ്പം, പ്രൊഡക്ഷൻ കണ്ട്രോളർ ജെ.പി മണക്കാട് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. റെജു ആർ അന്പാടി ഛായാഗ്രഹണം നിർവഹിക്കുന്നു. അനന്തപുരിയുടെ വരികൾക്ക് നെയ്യാറ്റിക്കര പുരുഷോത്തമൻ സംഗീതം പകരുന്നു. എഡിറ്റർ-വിജിൽ. പ്രൊഡക്ഷൻ കണ്ട്രോളർ-ജെ പി മണക്കാട്, കല-ജയൻ മാസ്,…
Read More