ഇളയദളപതിയുടെ വില്ലൻ മക്കൾ സെൽവൻ

വിജയ് നായകനായി എത്തുന്ന ബിഗിലിൽ വിജയ് സേതുപതി വില്ലൻ വേഷത്തിലെത്തുന്നു. പ്രമുഖ ട്രേഡ് അനലിസ്റ്റ് രമേഷ് ബാല ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഏറ്റെടുത്ത സിനിമകളുടെ തിരക്കിലായിരുന്നെങ്കിലും ബിഗിലിന് വേണ്ടി സമയം കണ്ടെത്തിയാണ് വിജയ് സേതുപതി അഭിനയിച്ചത്. സ്‌പോര്‍ട്‌സ് ഡ്രാമയായി ഒരുക്കിയിരിക്കുന്ന ചിത്രം രചന നിര്‍വഹിച്ച് സംവിധാനം ചെയ്യുന്നത് ആറ്റ്‌ലിയാണ്. ലേഡീ സൂപ്പര്‍സ്റ്റാര്‍ നയന്‍താരയാണ് വിജയുടെ നായികയായി അഭിനയിക്കുന്നത്. തെരി, മെർസൽ എന്നീ ബോക്സ് ഓഫീസ് ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ആറ്റ്‌ലിയും വിജയും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണ് ഇത്. ജാക്കി ഷ്റോഫ്, വിവേക്, ആനന്ദ്‌രാജ് എന്നിവർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Read More

ദളപതി 64! വിജയ്ക്കൊപ്പം മാളവിക മോഹൻ

വിജയ് ചിത്രത്തിൽ മാളവിക മോഹനനും. ദളപതി 64- എന്ന പേരിൽ അണിയറയിൽ ഒരുങ്ങുന്ന ചിത്രത്തിലാണ് മാളവികയ്ക്ക് അവസരം കിട്ടിയതായി റിപ്പോർട്ടുകൾ പുറത്തു വരുന്നത്. ലോകേഷ് കനകരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പേട്ട എന്ന ചിത്രത്തിലാണ് മാളവിക മോഹനന്‍ തമിഴില്‍ ഒടുവില്‍ അഭിനയിച്ചത്. മാളവിക ദളപതി 64-ൽ അഭിനയിക്കുന്ന വിവരം ചിത്രത്തിന്‍റെ അണിയറ പ്രവർത്തകർ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഉടൻ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാകുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

Read More

കാപ്പാനും രക്ഷയില്ല; സിനിമ ഇന്‍റർനെറ്റിൽ

മോഹൻലാൽ, സൂര്യ എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച കാപ്പാൻ ഇന്‍റർനെറ്റിൽ. വെള്ളിയാഴ്ച്ച റിലീസ് ചെയ്ത ചിത്രം തമിഴ്റോക്കേഴ്സിന്‍റെ വെബ്സൈറ്റിലാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കെ.വി. ആനന്ദിന്‍റെ സംവിധാനത്തിലൊരുങ്ങിയ ചിത്രത്തിൽ മോഹൻലാൽ, സൂര്യ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. അടുത്തിടെയിറങ്ങിയ ഭൂരിഭാഗം സിനിമകളും തമിഴ്റോക്കേഴ്സിന്‍റെ വെബ്സൈറ്റിൽ പ്രത്യക്ഷപ്പെട്ടിരുന്നു.

Read More

ഫാമിലി മാന് വേണ്ടി ബോളിവുഡ് ചിത്രം ഉപേക്ഷിച്ചു: നീരജ് മാധവ്

ആമസോണ്‍ പ്രൈം വെബ് സീരീസായ ദ് ഫാമിലി മാന് വേണ്ടി ഒരു ബോളിവുഡ് ചിത്രത്തിലെ അവസരം വേണ്ടന്ന് വച്ചന്ന് നടൻ നീരജ് മാധവ്. ഒരു അഭിമുഖത്തിനിടെയാണ് താരം മനസ് തുറന്നത്. നിതേഷ് തിവാരിയുടെ സംവിധാനത്തിലൊരുങ്ങിയ ചിച്ചോരെ എന്ന സിനിമയിൽ നിന്നുമാണ് നീരജിന് ക്ഷണം ലഭിച്ചത്. എന്നാൽ സീരിസുമായി ബന്ധപ്പെട്ട തിരക്കുകൾ കാരണം സിനിമ വേണ്ടന്ന് വയ്ക്കുകയായിരുന്നുവെന്ന് താരം വ്യക്തമാക്കി. ഇനിയും ബോളിവുഡിൽ നിന്നും അവസരം ലഭിച്ചാൽ സ്വീകരിക്കുമെന്ന് താരം വ്യക്തമാക്കി.

Read More

നിവിൻ നിഷ്കളങ്കനാണ്: ഗീതു മോഹൻദാസ്

സംവിധായിക ഗീതു മോഹൻദാസിന്‍റെ മൂത്തോൻ ഏവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. എന്തുകൊണ്ട് നിവിൻ പോളിയെ ചിത്രത്തിലേക്ക് തിരഞ്ഞെടുത്തുവെന്ന ചോദ്യത്തിന് നിവിൻ ആരാധകരെ ആവേശത്തിലാഴ്ത്തുമെന്നുള്ള ഉത്തരമാണ് സംവിധായിക നൽകിയത്. മൂത്തോനിലെ കഥാപാത്രമാകാൻ ആരും പ്രതീക്ഷിക്കാത്ത ഒരാൾ വേണമെന്നുണ്ടായിരുന്നു. നിഷ്കളങ്കമായ ചിരിയോട് കൂടിയ ഒരാളെയായിരുന്നു എനിക്ക് വേണ്ടിയിരുന്നത്. അതാണ് നിവിനെ തിരഞ്ഞെടുക്കാൻ കാരണം. നിവിന് ആ കഥാപാത്രത്തെ അഭിനയിച്ച് ഫലിപ്പിക്കാൻ പറ്റുമെന്നുറപ്പുണ്ടായിരുന്നുവെന്നാണ് ഗീതു പറഞ്ഞത്. ടൊറന്‍റോ അന്താരാഷ്ട്ര ചലച്ചിത്രമേളയിലാണ് ഗീതു ഇക്കാര്യം പറഞ്ഞത്.

Read More

കഠിനാദ്ധ്വാനം ചെയ്യുക! പരാജയങ്ങളെക്കുറിച്ച് ആലോചിക്കാറില്ല: അജയ് ദേവ്ഗൺ

ഭാഗ്യം കൊണ്ട് ജീവിതത്തില്‍ വലിയ കഷ്ടപ്പാടുകള്‍ നേരിടേണ്ടി വന്നിട്ടില്ലെന്ന് ബോളിവുഡ് നടൻ അജയ് ദേവ്ഗൺ. എല്ലാം നല്ലതായിട്ടാണ് വന്നത്. കഠിനാദ്ധ്വാനം ചെയ്യുക എന്നതാണ് ഇതുവരെ പഠിച്ചൊരു കാര്യമെന്നും അജയ് ദേവ്ഗൺ പറഞ്ഞു. പരാജയങ്ങളെക്കുറിച്ചും താരപദവിയെക്കുറിച്ചും താന്‍ ആലോചിക്കാറേയില്ലെന്നാണ് താരം വെളിപ്പെടുത്തിയത്. അടുത്തിടെ നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്‍റെ തുറന്ന് പറച്ചിൽ. മറ്റു താരങ്ങളോട് താരതമ്യം ചെയ്യുന്നതിലും താന്‍ വിശ്വസിക്കുന്നില്ലെന്നും അജയ് ദേവ്ഗൺ പറഞ്ഞു.

Read More

ആ രഹസ്യവും പുറത്ത്! സൗന്ദര്യ രഹസ്യം വെളിപ്പെടുത്തി ഐശ്വര്യ റായി

സൗന്ദര്യ രഹസ്യം വെളിപ്പെടുത്തി ഐശ്വര്യ റായി. ധാരാളം വെള്ളം കുടിക്കുന്നതാണ് തന്‍റെ ചർമ സംരക്ഷണത്തിന് പിന്നിലെ പ്രധാന രഹസ്യമെന്നാണ് ആഷ് വെളിപ്പെടുത്തിയിരിക്കുന്നത്. ഇതുവഴി ചർമം വരണ്ടുണങ്ങുന്നത് തടയാനാകും. ചർമസംരക്ഷണത്തിനായി രാസവസ്തുക്കൾ അടങ്ങിയ സൗന്ദര്യ വർധക വസ്തുക്കൾ ഉപയോഗിക്കുന്നത് ശാശ്വതമല്ല. ചർമത്തിന്‍റെ സ്വാഭാവികത നിലനിൽത്താനും തിളക്കം വർധിപ്പിക്കാനം കടലമാവും മഞ്ഞളും തൈരും അടങ്ങുന്ന ക്രീം മുഖത്ത് പുരട്ടാറുണ്ടെന്നും താരം പറയുന്നു. 45വയസ് പിന്നിട്ടിരിക്കുന്ന ഐശ്വര്യറായ് ഒരു മാസികയ്ക്കു നൽകിയ അഭിമുഖത്തിലാണ് തന്‍റെ സൗന്ദര്യ രഹസ്യം വെളിപ്പെടുത്തിയിരിക്കുന്നത്.

Read More

കട്ട്ഔട്ടുകൾ സ്ഥാപിക്കുന്നതിൽ നിന്നും ആരാധകരെ വിലക്കി സൂപ്പർ താരങ്ങൾ

ഫ്ളക്സ് ബോർഡുകളും പടകൂറ്റൻ കട്ട്ഔട്ടുകളും സ്ഥാപിക്കുന്നതിൽ നിന്നും ആരാധകരെ വിലക്കി വിജ‍യ്‌യും കമൽഹാസനും സൂര്യയും. കഴിഞ്ഞ ദിവസം വഴിയരികിൽ സ്ഥാപിച്ച പടുകൂറ്റൻ ഫ്ളക്സ് ബോർഡ് വീണ് ശുഭശ്രി എന്ന യുവതി മരിച്ച സാഹചര്യത്തിലാണ് സൂപ്പർ താരങ്ങളുടെ ഈ തീരുമാനം. സിനിമ താരങ്ങൾ മാത്രമല്ല രാഷ്ട്രിയ നേതാക്കളും ഈകാര്യങ്ങൾ പരസ്യ കമ്പനികളും ഈ കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് കമൽഹാസൻ പറഞ്ഞു. വർഷങ്ങൾക്കു മുമ്പ് തന്‍റെ ആരാധകൻകട്ട്ഔട്ടിന് മുകളിൽ നിന്നും വീണ് മരണമടഞ്ഞത് വേദനയോടെ താൻ ഓർക്കുന്നുവെന്നും കമൽഹാസൻ വ്യക്തമാക്കി. ഇനി മുതൽ വലിയ കട്ട്ഔട്ടുകൾ സ്ഥാപിക്കില്ലെന്ന് വിജയ് ഫാൻസ് അസോസിയേഷൻ അറിയിച്ചു. മുമ്പ് വിജ‍യ്‌യുടെ 175 അടി ഉയരമുള്ള കട്ടൗട്ട് ആരാധകർ നിർമിച്ചത് ഏറെ വാർത്തായിയിരുന്നു. കാപ്പാന്‍റെ ഓഡിയോ ലോഞ്ചിനിടെയാണ് സൂര്യ കട്ട്ഔട്ടുകൾ സ്ഥാപിക്കുന്നതിനെ വിലക്കിയത്. കട്ട്ഔട്ടുകൾ വേണ്ടന്ന് താൻ ആരാധകരോട് നേരത്തെ ആവശ്യപ്പെട്ടിരുന്നതാണ് എന്നാൽ ഈ പ്രാവശ്യം ശക്തമായി…

Read More

മൂന്നാം കണ്ണ് ! അന്ധയായി നയൻതാര

നയൻതാര അന്ധയായി എത്തുന്നു. നെട്രികണ്‍ എന്ന ചിത്രത്തിലാണ് നയൻതാര അന്ധയായി അഭിനയിക്കുന്നത്. നെട്രികണ്‍ എന്ന വാക്കിന് തമിഴിൽ അർഥം മൂന്നാം കണ്ണ് എന്നാണ്. 1981 ൽ എസ്പി മുത്തുരാമൻ സംവിധാനം ചെയ്ത് രജനീകാന്ത് നായകനായി എത്തിയ ചിത്രത്തിന്‍റെ പേരായിരുന്നു നെട്രികണ്‍. ഈ ചിത്രത്തിന്‍റെ അണിയറപ്രവർത്തകരും രജനീകാന്തും തങ്ങളുടെ ചിത്രത്തിന്‍റെ പേര് ഉപയോഗിക്കാൻ സമ്മതം മൂളിയതോടെയാണ് നയൻതാരയുടെ പുതിയ ചിത്രത്തിനു നെട്രികണ്‍ എന്ന പേരു വീണത്. ബ്രെയിൽ ലിപിയിൽ ആണ് ചിത്രത്തിന്‍റെ പേര് എഴുതിയിരിക്കുന്നത്. നയൻതാരയുടെ 65-ാമത്തെ ചിത്രമാണ് നെട്രികണ്‍.മിലിൻഡ് റാവു സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് സംവിധായകനായ വിഘ്നേശ് ശിവൻ ആണ്. വിജയ് നായകനാകുന്ന ദീപാവലി ചിത്രം ബിഗിൽ ആണ് നയൻതാരയുടേതായി ഉടൻ പുറത്തിറങ്ങുന്ന ചിത്രം. ഇതോടൊപ്പം രജനീകാന്ത് നായകനായ 2020 പൊങ്കൽ റിലീസ് ചിത്രമായ ദർബാറിലും താരം നായികയായി അഭിനയിക്കുന്നു.

Read More

രജിഷ ഇനി ധനുഷിന്‍റെ നായിക

ധനുഷിന്‍റെ നായികയായി മലയാളി താരം രജിഷ വിജയൻ. മാരി സെൽവരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്‍റെ പേരിനെ കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല. കർണൻ എന്നാണ് പേരിട്ടിരിക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. വി.ക്രിയേഷൻസിന്‍റെ ബാനറിൽ കലൈപുലി എസ് . താണുവാണ് ചിത്രം നിർമിക്കുന്നത്

Read More