വിശാലിന്‍റെ വധുവാകാൻ പോകുന്ന പെണ്‍കുട്ടിയെ എനിക്കറിയാം: വരലക്ഷ്മി ശരത്കുമാർ പറയുന്നു…

നടൻ വിശാലിന്‍റെ വിവാഹ വാർത്ത അദ്ദേഹത്തിന്‍റെ പിതാവും നിർമാതാവുമായ ജി.കെ. റെഡ്ഡി സ്ഥിരീകരിച്ചിരുന്നു. ഹൈദരാബാദ് സ്വദേശിനിയായ അനിഷയാണ് വധു. മുൻപ് നടൻ ശരത്കുമാറിന്‍റെ മകളും നടിയുമായി വരലക്ഷ്മിയുമായി വിശാൽ പ്രണയത്തിലാണെന്ന് അഭ്യൂഹം വ്യാപകമായി പരന്നിരുന്നു. ഇപ്പോഴിത വിശാലിന്‍റെ വധുവിനെ തനിക്ക് അറിയാമെന്ന് വ്യക്തമാക്കുകയാണ് വരലക്ഷ്മി. വിശാലിന്‍റെ വിവാഹവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു ഇവർ. “വിശാൽ വിവാഹം കഴിക്കുവാൻ പോകുന്ന പെണ്‍കുട്ടിയെ എനിക്ക് അറിയാം. നടികർ സംഘത്തിന്‍റെ കെട്ടിടം പണിക്കു ശേഷം മാത്രമേ അദ്ദേഹം വിവാഹിതനാകു’. വരരക്ഷ്മി പറഞ്ഞു.

Read More

രാകേഷ് റോഷന് കാൻസർ; സ്ഥിരീകരിച്ച് ഋത്വിക് റോഷൻ

ബോളിവുഡ് നടനും നിർമാതാവും സംവിധായകനുമായ രാകേഷ് റോഷന് കാൻസറെന്ന് സ്ഥിരീകരിച്ച് മകനും നടനുമായ ഋത്വിക് റോഷൻ. ഇൻസ്റ്റഗ്രാം പേജിൽ കൂടിയാണ് താരം ഈ ദുഖവാർത്ത ആരാധകരുമായി പങ്കുവച്ചത്. കാൻസർ തൊണ്ടയിലാണെന്നും ചികിത്സ പുരോഗമിക്കുകയുമാണെന്നും ഋത്വിക് അറിയിച്ചു. “ഇന്ന് രാവിലെ ഞാൻ അച്ഛനോട് ഒരു ചിത്രം വേണമെന്ന് ആവശ്യപ്പെട്ടു. സർജറി ദിവസവും അദ്ദേഹം ജിം മുടക്കില്ലെന്നെനിക്കറിയാം. എനിക്കറിയാവുന്ന ശക്തരായ മനുഷ്യരിൽ ഒരാളാണ് അദ്ദേഹം. ഏതാനും ആഴ്ചകൾക്കു മുന്പാണ് അദ്ദേഹം തൊണ്ടയിലെ സ്ക്വമോസ് സെൽ കാർസിനോമയുടെ ആദ്യ ഘട്ടത്തിലാണെന്ന് കണ്ടെത്തുന്നത്. എന്നാൽ വളരെയധികം ഉൗർജ്ജസ്വലനായി അദ്ദേഹം അതിനെ പൊരുതി മുന്നേറുന്നു. രോഗത്തിനെതിരെ പൊരുതാനുള്ള ഉറച്ച തീരുമാനത്തിലാണ്. അദ്ദേഹത്തെ പോലൊരാൾ നയിക്കാൻ മുന്നിലുള്ളത് ഭാഗ്യവും അനുഗ്രഹവുമാണ്. ലവ് യു ഡാഡ്…’ ഋത്വിക് പറഞ്ഞു.

Read More

മൻമോഹന് ഖേറിനെ കിട്ടി, മോദിക്ക് ഒബ്റോയിയെ മാത്രം; പരിഹസിച്ച് ഒമർ അബ്ദുള്ള

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം ആസ്പദമാക്കി നിർമിക്കുന്ന ചിത്രത്തെ കളിയാക്കി ജമ്മു കാഷ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ള. മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിനെ കുറിച്ചുള്ള പുസ്തകത്തെ ആസ്പദമാക്കി നിർമിക്കുന്ന ദി ആക്സിഡന്‍റൽ പ്രൈം മിനിസ്റ്റർ എന്ന ചിത്രത്തിന്‍റെ ചുവടുപിടിച്ചായിരുന്നു പരിഹാസം. “ജീവിതം അനീതിയാണ്. ഡോ.മൻമോഹൻ സിംഗിനെ അവതരിപ്പിക്കാൻ അനുപം ഖേറിനെപ്പോലെ കഴിവുള്ള നടനെ ലഭിച്ചു. പാവം മോദിക്ക് വിവേക് ഒബ്റോയിയെക്കൊണ്ടു തൃപ്തിപ്പെടേണ്ടിവന്നു. സൽമാൻ ഖാൻ വന്നിരുന്നെങ്കിൽ എന്തു രസമായിരുന്നേനെ’ എന്നായിരുന്നു നാഷണൽ കോണ്‍ഫറൻസ് വൈസ് പ്രസിഡന്‍റ് കൂടിയായ ഒമറിന്‍റെ ട്വീറ്റ്. മോദിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന “പി.എം. നരേന്ദ്രമോദി’യെന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ബോളിവുഡ് നടൻ വിവേക് ഒബ്റോയിയാണ് ചിത്രത്തിൽ നരേന്ദ്ര മോദിയുടെ വേഷം അവതരിപ്പിക്കുക. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസാണ് പോസ്റ്റർ പുറത്തുവിട്ടത്. 23 ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുക.…

Read More

വിവേക് ഒബ്‌റോയ് നരേന്ദ്ര മോദിയാകുന്നു

പ്രമുഖരുടെ ജീവിതകഥകൾ സിനിമയാക്കുന്ന തിരക്കിലാണ് ഇപ്പോൾ ബോളിവുഡ്. ഏറ്റവും ഒടുവിലായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ജീവിത കഥയാണ് വെള്ളിത്തിരയിലെത്തുന്നത്. വിവേക് ഒബ്റോയ് ആണ് ചിത്രത്തില്‍ നരേന്ദ്ര മോദിയായി അഭിനയിക്കുന്നത്. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മുംബൈയിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പുറത്തിറക്കി. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്പ് സിനിമ റിലീസ് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് അണിയറക്കാർ. പിഎം നരേന്ദ്ര മോദി എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ഏറ്റവും മികച്ച വേഷമാണ് തനിക്ക് ലഭിച്ചതെന്നും നരേന്ദ്ര മോദിയായി അഭിനയിക്കുന്നതിൽ സന്തോഷമുണ്ടെന്നും വിവേക് ഒബ്‍റോയി പറയുന്നു. എന്‍റെ രാജ്യത്തോടുള്ള സ്നേഹമാണ് എന്‍റെ ശക്തി എന്നതാണ് സിനിമയുടെ ടാഗ്‌ലൈൻ. ഒമംഗ് കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സുരേഷ് ഒബ്‌റോയ്, സന്ദീപ് സിംഗ് എന്നിവരാണ് ചിത്രത്തിന്‍റെ നിർമാതാക്കൾ.

Read More

രജനീകാന്തിന്‍റെ “പേട്ട’ നാളെ തിയറ്ററുകളിൽ

കൊച്ചി: കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന രജനീകാന്തിന്‍റെ ബിഗ് ബജറ്റ് ചിത്രമായ ‘പേട്ട’ നാളെ തിയറ്ററുകളിലെത്തും. വിജയ് സേതുപതി, നവാസുദ്ദീൻ സിദ്ദിഖി, ബോബി സിംഹ, സിമ്രാൻ, ഗുരു സോമസുന്ദരം, തൃഷ, മേഘ ആകാശ് എന്നിവർ പ്രധാന താരങ്ങളാണ്. പൃഥ്വിരാജ് പ്രൊഡക‌്ഷൻസിനും ലിസ്റ്റിൻ സ്റ്റീഫന്‍റെ ഉടമസ്ഥതയിലുള്ള മാജിക് ഫ്രെയിംസിനുമാണ് പേട്ടയുടെ കേരളത്തിലെ വിതരണാവകാശം. കേരളത്തിൽ 140 തിയറ്ററുകളിലാണു റിലീസ്.

Read More

നാഗചൈതന്യയുടെ പുതിയ ബൈക്ക്

തെന്നിന്ത്യൻ താരം നാഗചൈതന്യയുടെ പുതിയ ആഡംബര ബൈക്കാണ് ഇപ്പോൾ ചലച്ചിത്ര പ്രേമികൾക്കിടയിലെ സംസാരവിഷയം. വാഹനങ്ങളോട് അമിത ആവേശമുള്ള നാഗചൈതന്യ ഇപ്പോൾ ഒരു ബിഎംഡബ്ല്യൂ ബൈക്കാണ് സ്വന്തമാക്കിയിരിക്കുന്നത്. മാത്രമല്ല പുതിയ ബൈക്കിനൊപ്പമുള്ള തന്‍റെ ഫോട്ടോ നാഗ ചൈതന്യ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഈ ഫോട്ടോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ശിവ നിര്‍വാണ സംവിധാനം ചെയ്യുന്ന മജിലിയാണ്ഇപ്പോൾ നാഗചൈതന്യയുടേതായി പുറത്തുവരാനുള്ള ചിത്രം. ഭാര്യ സാമന്ത തന്നെയാണ് ചിത്രത്തിലെ നായിക. വിഷ്ണു ശര്‍മ്മയാണ് ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. സംഗീതം- ഗോപി സുന്ദർ.

Read More

ഞാനറിഞ്ഞില്ലല്ലോ…! ഒടുവില്‍ പ്രതികരണവുമായി ശ്രുതിക്ക് വരേണ്ടി വന്നു

തെന്നിന്ത്യൻ താരസുന്ദരി ശ്രുതിഹാസൻ വിവാഹവാർത്തയെ പരിഹസിച്ച് രംഗത്തുവന്നു. ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞുനിൽക്കുന്ന താരമാണ് ശ്രുതിഹാസൻ. ഉലകനായകൻ കമൽഹാസന്‍റെ മകളായതുകൊണ്ട് ശ്രുതിയെ ചുറ്റിപ്പറ്റി പല വാർത്തകളും പടച്ചുവിടാറുണ്ട്. അടുത്തിടെ ഒരു തെലുങ്ക് ഓണ്‍ലൈൻ മാധ്യമം റിപ്പോർട്ട് ചെയ്തത് ഈ വർഷം ശ്രുതി വിവാഹിതയാവുമെന്ന തരത്തിലാണ്. ഈ വാർത്ത സിനിമാലോകത്ത് ചർച്ചയായി. ഇതോടെ പ്രതികരണവുമായി ശ്രുതിക്ക് വരേണ്ടി വന്നു. പരിഹാസത്തോടെയാണ് ശ്രുതി ഈ വാർത്തയ് ക്കെതിരേ ട്വീറ്റ് ചെയ്തത്. ഇതെനിക്കൊരു പുതിയ വാർത്തയാണല്ലോ എന്നാണ് ശ്രുതിയുടെ ട്വീറ്റ്. വിവാഹ വാർത്തയും പങ്കുവച്ചു കൊണ്ടായിരുന്നു താരത്തിന്‍റെ ട്വീറ്റ്. ലണ്ടൻ സ്വദേശി മിഖായേൽ കോർസലുമായി ശ്രുതി പ്രണയത്തിലാണെന്ന തരത്തിലുള്ള നിരവധി വാർത്തകൾ പുറത്ത് വന്നിരുന്നു. ഇരുവരും ഒന്നിച്ച് പല പരിപാടികളിലും പങ്കെടുത്തിരുന്നു. അതേസമയം, സംഗീത പരിപാടികളും ടി വി ഷോകളുമായി തിരക്കിലാണ് ശ്രുതി ഇപ്പോൾ.

Read More

നയൻതാരയ്ക്ക് പ്രാധാന്യമില്ലേ….

തല അജിത്തിന്‍റെ വിശ്വാസത്തിൽ നയൻതാര ചുമ്മാ ഒരു നായികയായിരിക്കുമെന്ന കിംവദന്തികൾ പരക്കുന്നു. വിശ്വാസത്തിന്‍റെ ട്രെയിലര്‍ ഇറങ്ങിയതോടെയാണ് ആരാധകര്‍ ഈ സംശയം ഉന്നയിക്കുന്നത്. വിശ്വാസത്തിന്‍റെ ട്രെയിലറില്‍ നയന്‍താരയ്ക്ക് വലിയ പ്രാധാന്യമുള്ളതായി ഒന്നും തോന്നുന്നില്ലെന്നാണ് ആരാധകർ പറയുന്നത്. നായകന്‍റെ ഭാര്യ എന്നതിനപ്പുറം നയന്‍താരയുടെ കഥാപാത്രത്തിന് വലിയ പ്രാധാന്യമൊന്നും കാണില്ലെന്നാണ് നയൻസിന്‍റെ ആരാധകരുടെ വിലയിരുത്തൽ. ആരാധകരുടെ ഈ വിലയിരുത്തൽ ശരിയാകുമോയെന്ന് അറിയാൻ ചിത്രം ഇറങ്ങും വരെ കാത്തിരിക്കുകയെ വഴിയുള്ളൂ. പൊങ്കലിന് ചിത്രം തിയറ്ററിലെത്തും.

Read More

ഒരുപാട്പേർ ചതിച്ചു: വിഷ്ണു വിശാൽ പറയുന്നു..

ഒരുപാട്പേർ തന്നെ ചതിച്ചതായി നടൻ വിഷ്ണു വിശാൽ. രാക്ഷസന്‍റെ വിജയവും 2018ന്‍റെ കടന്നു പോക്കും നൽകിയ പാഠങ്ങളും ട്വിറ്ററിലൂടെ പങ്കുവെയ്ക്കുന്നതിനിടെയാണ് വിഷ്ണു വിശാൽ ഇങ്ങനെ കുറിച്ചത്. ഒരുപാട് പേർ തന്നെ ചതിച്ചു. യഥാർഥ സുഹൃത്തുക്കൾ ആരെന്ന് അറിയാൻ സാധിച്ചു. വ്യക്തി ജീവിതത്തിൽ ഒരുപാട് നഷ്ടങ്ങൾ സംഭവിച്ചു ഇനി 2019 വരുന്നു. ആരൊക്കെയാണ് തന്നെ ചതിച്ചതെന്നുള്ള സൂചനകളൊന്നും തന്നെ വിശാൽ തന്‍റെ കുറിപ്പിൽ നൽകിയിട്ടില്ല.

Read More

എമി ജാക്സണ്‍ വിവാഹിതയാകുന്നു

എമി ജാക്സണ്‍ വിവാഹിതയാകുന്നു. ബ്രിട്ടീഷുകാരനായ ജോർജ് പനയ്യോട്ടാണ് വരൻ. ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ബ്രിട്ടനിലെ എബിലിറ്റി ഗ്രൂപ്പ് സ്ഥാപകൻ ആൻഡ്രിയാസ് പനയ്യോട്ടിന്‍റെ മകനാണ് ജോർജ് പനയ്യോട്ട്. ബ്രിട്ടനിലെ നിരവധി ആഡംബര ഹോട്ടലുകളും ഇവരുടെ ഉടമസ്ഥതയിലുള്ളതാണ്. ജോർജുമൊത്തുള്ള ചിത്രം എമി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. “ജനുവരി 1, 2019 ഞങ്ങളുടെ ജീവിതത്തിലെ പുതിയ തുടക്കം. ഞാൻ നിങ്ങളെ സ്നേഹിക്കുന്നു. ലോകത്തിലെ ഏറ്റവും സന്തോഷവതിയായ പെണ്‍കുട്ടിയായി എന്നെ മാറ്റിയതിന് ഒരുപാട് നന്ദി’. എമി കുറിച്ചു. രജനികാന്ത് നായകനായി എത്തിയ 2.0യാണ് എമി ജാക്സണ്‍ അവസാനമായി അഭിനയിച്ച ചിത്രം.

Read More