അഭിനയമികവിലൂടെ തെന്നിന്ത്യ മുഴുവന്‍ ആരാധകരെ നേടിയെടുത്ത താരമാണ് അപര്‍ണ ബാലമുരളി. കരുത്തുറ്റ കഥാപാത്രങ്ങള്‍ തന്റേതായ ഐഡന്റിറ്റി നല്കി വ്യത്യസ്തമാക്കാന്‍ എന്നും അപര്‍ണ ശ്രമിച്ചിട്ടുണ്ട്. നര്‍ത്തകിയും ഗായികയുമൊക്കെയായ അപര്‍ണ തനിക്കു ലഭിച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയിട്ടുണ്ട്. സ്വഭാവിക അഭിനയമാണ് താരത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ഇപ്പോഴിതാ താന്‍ ഇപ്പോഴും ഒരു മിഡില്‍ ക്ലാസ് ജീവിതമാണ് നയിക്കുന്നതെന്ന് പറയുകയാണ് അപര്‍ണ. രഞ്ജിനി ഹരിദാസിന്റെ റൂം ബൈ രഞ്ജിനി എന്ന ടോക്ക് ഷോയിലാണ് അപര്‍ണ മനസ് തുറന്നത്. അതൊരു ടാസ്ക് ആയിരുന്നു, ഇപ്പോഴും അങ്ങനെയാണ്. സ്വന്തമായിട്ട് കുറച്ചൊക്കെ സോര്‍ട്ട് ചെയ്തെടുക്കും. ഏതു പ്രൊഫഷനാണെങ്കിലും മിഡില്‍ ക്ലാസ് എന്നൊരു വിഭാഗം ഫേസ് ചെയ്യുന്നത് ഒരേ പ്രശ്നങ്ങളായിരിക്കും. ഞാനൊരു മിഡില്‍ ക്ലാസ് ഫാമിലിയില്‍ നിന്നാണ് വരുന്നത്. ഞാനെപ്പോഴും വിചാരിക്കും, ഈ മിഡില്‍ ക്ലാസ് എന്നു പറയുന്നത് അങ്ങോട്ടുമിങ്ങോട്ടുമില്ലാതെ ഇടയ്ക്ക് നില്ക്കുന്ന അവസ്ഥയാണ്. പൈസ…
Read MoreCategory: Movies
ജീവിതം ചെറിയ ചെറിയ കാര്യങ്ങളുടെ യൂണിറ്റെന്ന് നിവേദ തോമസ്
ബാലതാരമായി മലയാളത്തിലൂടെ വെള്ളിത്തിരയിലെത്തിയ താരമാണ് നിവേദ തോമസ്. ഇന്ന് തെലുങ്ക് സിനിമാ ലോകത്തെ ഏറ്റവും താരമൂല്യമുള്ള നടിമാരില്‍ ഒരാളാണു നിവേദ. താരത്തിന്റെഏറ്റവും പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. വ്യത്യസ്ത രീതിയില്‍ സാരി ഡ്രാപ്പ് ചെയ്ത്, തലയില്‍ മുല്ലപ്പൂവൊക്കെ ചൂടിയ ചിത്രങ്ങളാണ് നിവേദ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. ഫോട്ടോകളെക്കാള്‍ ആകര്‍ഷണമാണ് ചിത്രത്തിന് നടി നല്‍കിയിരിക്കുന്ന അടിക്കുറിപ്പ്. ഇങ്ങനെയുള്ള ചിത്രങ്ങള്‍ പങ്കുവയ്ക്കുന്നതിലൂടെ തനിക്കു കിട്ടുന്ന സന്തോഷം എന്താണ് എന്നാണു ക്യാപ്ഷനില്‍ നിവേദ തോമസ് പറയുന്നത്. സാധാരണ പറയുന്നതിലും കൂടുതലായി എനിക്കിന്ന് ഒരു കാര്യം പറയാനുണ്ട് എന്ന് പറഞ്ഞുകൊണ്ടാണ് പോസ്റ്റ് തുടങ്ങുന്നത്. പതിവിലും വേഗത്തില്‍ മുടി കെട്ടി, കണ്ണുകള്ക്കിട്ട മേക്കപ് ടെക്ക്നിക്കലി കുറച്ചുകൂടെ നന്നായി, സാരിയുടുക്കുന്നതില്‍ ബിരുദധാരിയായി, എന്നിട്ട് എന്റെ കുറച്ച് ഫോട്ടോകള്‍ എടുത്തു തരാന്‍ ഒരാളോട് പറയുകയും ചെയ്തു. എന്തുകൊണ്ടാണ് ഇത് ഇത്രയും പ്രധാനപ്പെട്ടതായി മാറുന്നത്. ഇതൊരു…
Read Moreപ്രശ്നങ്ങൾക്ക് കാരണം രാധികാന്റിയല്ല; പിരിഞ്ഞപ്പോൾ അവർ സന്തുഷ്ടരായെന്ന് വരലക്ഷ്മി
എന്റെ മാതാപിതാക്കൾ വേർപിരിയാൻ കാരണം രാധികാന്റിയല്ല. എങ്ങനെയാണ് നിനക്കവരോട് സ്നേഹം കാണിക്കാൻ പറ്റുന്നതെന്ന് പലരും ചോദിക്കും. പക്ഷേ, അവരല്ല ബന്ധം തകരാൻ കാരണം. അമ്മയും അച്ഛനും ഒത്തുപോയില്ല. രാധികാന്റി വരുമ്പോഴേ അച്ഛൻ പ്രശ്നത്തിലാണ്. ആദ്യം ഞാനും രാധികാന്റിയും സ്വരചേർച്ചയിൽ ആയിരുന്നില്ല. കാരണം, എന്റെ മാതാപിതാക്കൾ വേർപിരിഞ്ഞതിന് ഞാനവരെ കുറ്റപ്പെടുത്തി. വളർന്നപ്പോൾ എല്ലാവർക്കും അവരവരുടെ ചോയ്സ് ഉണ്ടെന്ന് ഞാൻ മനസിലാക്കി. എന്റെ അമ്മയും രാധി കാന്റിയും തമ്മിൽ ഒരുപാട് സാമ്യതകളുണ്ട്. അവർ മനക്കരുത്തുള്ളവരാണ്. ജീവിതത്തിലെ പ്രശ്നങ്ങളോട് അവർ പൊരുതി. ഞാൻ ശക്തയാകാൻ കാരണം എന്റെ അമ്മയാണ്. അമ്മയുമായി പിരിഞ്ഞതുകൊണ്ട് അച്ഛനോടു ദേഷ്യം തോന്നി. രണ്ടാം വിവാഹം ചെയ്തപ്പോൾ വീണ്ടും ദേഷ്യം തോന്നി. പിന്നീട് അത് മാറി. ചില സമയത്ത് രണ്ട് പേർ തമ്മിലുള്ള ബന്ധം മുന്നോട്ടു പോകില്ലെന്ന് മുതിർന്നപ്പോൾ ഞാൻ മനസിലാക്കി. പിരിഞ്ഞപ്പോൾ അവർ സന്തുഷ്ടരായി. അതുകൊണ്ട് അവർ…
Read Moreമാസ് ലുക്കിൽ ബേസിൽ ജോസഫ്; അതിരടി ആദ്യ ക്യാരക്ടർ പോസ്റ്റർ പുറത്ത്
ബേസിൽ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന മൾട്ടി സ്റ്റാർ ചിത്രം ‘അതിരടി’യുടെ ആദ്യ ക്യാരക്ടർ പോസ്റ്റർ പുറത്ത്. ബേസിൽ ജോസഫ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ മാസ് ലുക്കിലുള്ള പോസ്റ്റർ ആണ് പുറത്തുവന്നിരിക്കുന്നത്. 2026 ഓണം റിലീസായി എത്തുന്ന ചിത്രം നിർമിക്കുന്നത് ഡോ. അനന്തു എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഡോ. അനന്തു എസും, ബേസിൽ ജോസഫ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ബേസിൽ ജോസഫും ചേർന്നാണ്. നവാഗതനായ അരുൺ അനിരുദ്ധൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സംവിധായകനും ഛായാഗ്രാഹകനുമായ സമീർ താഹിറും ടൊവിനോ തോമസും ആണ് ചിത്രത്തിന്റെ കോ-പ്രൊഡ്യൂസർമാർ. ഒരു മാസ് കളർഫുൾ കാമ്പസ് എന്റർടെയ്നർ ആയിരിക്കും അതിരടിയെന്ന സൂചനയാണ് ആദ്യ ക്യാരക്ടർ പോസ്റ്ററും നൽകുന്നത്. കോളജ് വിദ്യാർഥിയുടെ ലുക്കിലാണ് ക്യാരക്ടർ പോസ്റ്ററിൽ ബേസിൽ ജോസഫിനെ അവതരിപ്പിച്ചിരിക്കുന്നത്. ബേസിൽ ജോസഫ്, ടോവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവരെ…
Read Moreലാലുവിന്റെ അമ്മയെ കാണാൻ ഇച്ചാക്ക ഓടിയെത്തി: മോഹൻലാലിന്റെ അമ്മയ്ക്ക് അന്ത്യോപചാരം അർപ്പിച്ച് മമ്മൂട്ടി
മലയാളത്തിന്റെ നടന വിസ്മയം മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയുടെ നിര്യാണ വാർത്ത അറിഞ്ഞ് മമ്മൂട്ടി ഓടിയെത്തി. രമേഷ് പിഷാരടി, നിർമാതാവ് ആന്റോ ജോസഫ്, ജോർജ്, ഹൈബി ഈഡൻ എംപി എന്നിവരും മമ്മൂട്ടിക്കൊപ്പം ഉണ്ടായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്ന ശാന്തകുമാരി കൊച്ചി എളമക്കരയിലെ മോഹൻലാലിന്റെ വസതിയിൽവച്ചാണ് അന്തരിച്ചത്. ശാന്തകുമാരിയുടെ 89ാം പിറന്നാൾ ദിവസം എളമക്കരയിലെ വീട്ടിൽ വച്ച് വലിയ ആഘോഷം നടത്തിയിരുന്നു. തന്റെ അഭിനയ ജീവിതത്തിലെ എല്ലാ ഉയർച്ചകളിലും തണലായി നിന്ന അമ്മയുടെ വിയോഗം മോഹൻലാലിന് വലിയ നഷ്ടമാണ്.
Read More‘സിനിമ ഇറങ്ങിയ സമയത്ത് ആരും കാണാൻ ഉണ്ടായിരുന്നില്ല, ഇന്നത് ക്ലാസിക് ആണെന്ന് പറയുന്നു’: ഹേറാമിനെക്കുറിച്ച് ശ്രുതി ഹാസൻ
കമൽ ഹാസൻ തിരക്കഥയെഴുതി സംവിധാനം ചെയ്തു 2000 ത്തിൽ പുറത്തിറങ്ങിയ ചിത്രമാണ് ഹേറാം. ഇപ്പോഴിതാ സിനിമയെക്കുറിച്ച് ശ്രുതി ഹാസൻ പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. സിനിമ ഇറങ്ങിയ സമയത്ത് ആരും കാണാൻ ഉണ്ടായിരുന്നില്ലെന്നും, എന്നാൽ ഇന്ന് ആ ചിത്രത്തെ ക്ലാസിക് ആണെന്ന് പറയുന്നുന്നെന്നും ശ്രുതി ഹാസൻ പറയുന്നു. അച്ഛൻ സംവിധാനം ചെയ്ത ഹേ റാം അടുത്തിടെ തിയറ്ററിൽ നിന്നു കണ്ടു. ഓരോ ഫ്രയിമും അദ്ദേഹം ഒരുക്കിവച്ച രീതി അഭിനന്ദനം അർഹിക്കുന്നതാണ്. ഈ അടുത്ത് സിനിമ റീ റിലീസ് ചെയ്തിരുന്നു. ക്യൂബ്സ് തിയറ്ററിൽ ആ സിനിമ കണ്ടപ്പോഴുണ്ടായ അനുഭവം വിവരിക്കാൻ വാക്കുകളില്ല. അത്രമാത്രം അദ്ഭുതമാണ് എനിക്ക്. ഇന്ന് ആ സിനിമയെ പലരും വാനോളം പ്രശംസിക്കുന്നു. കമൽ സാർ എങ്ങനെയാണ് ഗംഭീരമായി ഈ സിനിമ ചെയ്തത് എന്നാണ് പലരും ചോദിക്കുന്നത്. എന്നാൽ സിനിമ റിലീസായ സമയത് ആരും പ്രശംസിച്ചിട്ടില്ലായിരുന്നു- ശ്രുതി ഹാസൻ…
Read Moreഅമ്മ മഴക്കാറ് മാഞ്ഞു… നടൻ മോഹൻലാലിന്റെ മാതാവ് ശാന്തകുമാരിയമ്മ അന്തരിച്ചു
കൊച്ചി: നടൻ മോഹൻലാലിന്റെ മാതാവ് ശാന്തകുമാരിയമ്മ(90) അന്തരിച്ചു. കൊച്ചി എളമക്കരയിലെ വസതിയിലായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് കുറച്ചുകാലമായി എളമക്കരയിലാണ് ശാന്തകുമാരി അമ്മ താമസിക്കുന്നത്. ലോകത്തിന്റെ ഏതു കോണിലാണെങ്കിലും അമ്മയുടെ പിറന്നാൾ ദിനത്തിൽ മോഹൻലാൽ അമ്മയുടെ അരികിൽ ഉണ്ടാകും. ദാദാസാഹേബ് ഫാൽക്കെ അവാർഡ് പ്രഖ്യാപനത്തിനുശേഷം ചെന്നൈയിൽനിന്ന് നാട്ടിലെത്തിയ മോഹൻലാൽ നേരേപോയത് അമ്മയുടെ അനുഗ്രഹംതേടിയായിരുന്നു. അച്ഛനേയും ജേഷ്ഠനേയും നഷ്ടപ്പെട്ടശേഷം അമ്മയ്ക്ക് ചുറ്റുമാണ് ലാലിന്റെ ലോകം. അമ്മയെ കുറിച്ച് പറയാൻ ഒരുങ്ങുമ്പോഴെല്ലം അദ്ദേഹത്തിന്റെ കണ്ണുകൾ നിറയും കണ്ഠമിടറും.
Read Moreസർക്കാർ ജോലി നേടാനും വിവാഹിതയാകാനും വീട്ടുകാർ നിർബന്ധിച്ചു: കന്നഡ സീരിയൽ നടി സി.എം. നന്ദിനി ജീവനൊടുക്കി
ബംഗളൂരു: കന്നഡ സീരിയൽ നടി സി.എം. നന്ദിനിയെ (26) ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. നന്ദിനി വാടകയ്ക്ക് താമസിക്കുന്ന കെങ്കേരിയിലെ വീട്ടിലാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. വ്യക്തിപരമായ പ്രശ്നങ്ങളും വിഷാദാവസ്ഥയും തന്നെ അലട്ടുന്നുവെന്നാണ് ആത്മഹത്യാക്കുറിപ്പിൽ പറയുന്നത്. അഭിനയ ജീവിതവുമായി മുന്നോട്ടു പോകാനായിരുന്നു നന്ദിനിക്ക് താത്പര്യം. എന്നാൽ, സർക്കാർ ജോലി നേടാനും വിവാഹിതയാകാനും വീട്ടുകാർ നിർബന്ധിച്ചിരുന്നു. നന്ദിനിയുടെ പിതാവ് 2019ൽ സർക്കാർ സർവിസിലിരിക്കെ മരിച്ചിരുന്നു. അഭിനയം ഒഴിവാക്കി ജോലിയിൽ ചേരാനും വിവാഹിതയാവാനുമാണ് കുടുംബം ഇവരെ നിർബന്ധിച്ചിരുന്നത്. ഇതിൽ നന്ദിനിക്ക് ഒട്ടും താത്പര്യമുണ്ടായിരുന്നില്ലെന്ന് കുറിപ്പിൽ പറയുന്നതായി പോലീസ് അറിയിച്ചു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തെന്നും മറ്റ് ദുരൂഹതകളൊന്നും ഇല്ലെന്നും പോലീസ് പറയുന്നു.
Read More‘പ്ലാൻ’ ചിത്രീകരണം പൂർത്തിയായി
മലയാള സിനിമയിൽ പുതുമയുള്ളൊരു പ്രമേയം, തികഞ്ഞ പ്ലാനിങ്ങോകൂടി ചിത്രീകരിച്ച പ്ലാൻ എന്ന മലയാള സിനിമയുടെ ചിത്രീകരണം മൂന്നാർ, കൊച്ചി, ദുബായ് എന്നിവിടങ്ങളിലായി പൂർത്തിയായി. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുന്നു.രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് ഫിലിപ്പ് ബേണിങ്ങ്ഹിൽ, സുധീർ സാലി എന്നിവർ ചേർന്നാണ്. ക്രിയേറ്റീവ് വർഷോപ്പ് ഹൂസ്റ്റൺ എന്ന ബാനറിൽ സൗമ്യ ഫിലിപ്പ്, ഫിലിപ്പ് ബേണിങ്ങ്ഹിൽ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്. പ്രവാസി മലയാളികളുടെ വിയർപ്പിന്റെ വിലയും സ്വർണക്കടത്തു വ്യാപാര രംഗത്തെ ചതിക്കുള്ളിലെ വഞ്ചനയും തുറന്നുകാട്ടുന്ന ചിത്രമാണിത്. ഒപ്പം നല്ലൊരു പ്രണയകഥ കൂടി പറയുന്നു.പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ഉദ്വേഗ ഭരിതമായ രംഗങ്ങൾ കോർത്തിണക്കി തികച്ചും പുതുമയുള്ളൊരു ചിത്രം തയാറാക്കിയിരിക്കുകയാണ് സംവിധായകർ. ഛായാഗ്രഹണം-ടോൺസ് അലക്സ്, എഡിറ്റിംഗ് ആൻഡ് കളറിംഗ്-ഷൺ എ യു ശ്രീജിത്ത്,സംഗീതം – ശ്രീ ശങ്കർ, പശ്ചാത്തല സംഗീതം -ഡിൽജോ ഡൊമിനിക്, ഗാനരചന -റോബിൻ പള്ളുരുത്തി, ശ്രീകാന്ത് അശോകൻ, ശരത്…
Read More‘തന്മാത്ര എഴുതുന്ന സമയം കരഞ്ഞുകൊണ്ടാണ് ഓരോ സീനും എഴുതിയത്’: ബ്ലെസി
‘തന്മാത്ര’ സിനിമയുടെ അറിയാക്കഥകളുമായി സംവിധായകൻ ബ്ലെസി. ‘തന്മാത്ര എഴുതുന്ന അവസ്ഥയില്‍ ഞാന്‍ പതറി. അതിനെക്കുറിച്ച് ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ പോലും എനിക്കൊരു പതര്ച്ചയാണുണ്ടാകുന്നത്. ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു പുലര്‍ച്ചെ ഒരു മൂന്നു മണിക്കോ നാലു മണിക്കോ ആണ് ഞാന്‍ ഈ കഥയെഴുതുന്നത്. നല്ല മഴയുള്ള സമയത്തായിരുന്നു ഞാനിതെഴുതിയത്. ആ സമയം ഞാന്‍ കരഞ്ഞുകൊണ്ടാണ് ഓരോ സീനും എഴുതിയത്. ജീവിതത്തില്‍ അങ്ങനെ ഒരു രോഗമുണ്ടോ, അങ്ങനത്തെ ഒരു അവസ്ഥയുണ്ടോ, അത്തരമൊരവസ്ഥ നമ്മള് ഫേസ് ചെയ്യുമ്പോള്‍ എങ്ങനെയായിരിക്കുമെന്നുള്ള ഒരു യാഥാര്‍ഥ്യം അത് എഴുതുന്ന ഒരാള്‍ക്കുണ്ടാകും. ആ അവസ്ഥ എനിക്കുമുണ്ടായിരുന്നു. ഞാന്‍ കരഞ്ഞുകഴിഞ്ഞിട്ടേ നിങ്ങള്‍ ഓരോരുത്തരും കരഞ്ഞിട്ടുള്ളൂ’ എന്ന് ബ്ലെസി പറഞ്ഞു.
Read More