കേരളത്തിന്‍റെ ആദ്യത്തെ കപ്പലായ കൈരളിക്ക് എന്തുപറ്റി..‍? ആ കഥ നിവിൻ പോളി പറയും

കേരളത്തിന്‍റെ ആദ്യത്തെ കപ്പലായ എം.വി. കൈരളിയുടെ തിരോധാന കഥ സിനിമയാകുന്നു. നിവിൻ പോളി നായകനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രശസ്ത ഛായാഗ്രാഹകൻ ജോമോൻ ടി. ജോണ്‍ ആണ്. കൈരളി എന്നാണ് ചിത്രത്തിന്‍റെ പേര്. 1979ൽ 49 ക്രൂ അംഗങ്ങളുമായി കാണാതെ പോയ കേരളത്തിന്‍റെ ആദ്യത്തെ കപ്പൽ എം. വി. കൈരളിയുടെ കഥയാണ് ചിത്രത്തിന്‍റെ പ്രമേയം.സിദ്ധാർഥ് ശിവയാണ് ചിത്രത്തിന്‍റെ തിരക്കഥ രചിക്കുന്നത്. പോളി ജൂണിയർ പിക്ചർ, റിയൽ ലൈഫ് വർക്ക്സ് എന്നീ പ്രോഡക്‌ഷൻ കന്പനികളാണ് ചിത്രം നിർമിക്കുന്നത്. ഡിസംബറിൽ ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിക്കും. നിവിൻ തന്‍റെ ഫേസ്ബുക്ക് പേജ് മുഖേനയാണ് വാർത്ത ആരാധകരുമായി പങ്കുവച്ചത്.

Read More

ഒരു സിനിമയുടെ ലൊക്കേഷനിൽ മറ്റൊരു സിനിമാചിത്രീകരണം

എ.ജെ. വിൽസൺ സിനിമ മേഖലയിൽ ഇതുവരെ കേട്ടുകേൾവിയില്ലാത്ത ഒരു ചരിത്ര സംഭവത്തിനു മലയാള സിനിമ സാക്ഷ്യം വഹിക്കാനൊരുങ്ങുന്നു. ഒരു സിനിമയുടെ ലൊക്കേഷനിൽ മറ്റൊരു കഥയുമായി ഒരു സിനിമ ഒരുങ്ങുന്നു. ഹണീ ബീ 2.5 എന്ന പുതുമുഖങ്ങളുടെ ചിത്രമാണ് സിനിമാ ലോകത്തിൽ ചരിത്രം കുറിക്കാനൊരുങ്ങുന്നത്. സംവിധായകനും നടനും നിർമാതാവുമായ ലാലാണ് ഈ ആശയത്തിന്‍റെ പിന്നിൽ. തന്‍റെ മകൻ സംവിധാനം ചെയ്യുന്ന ഹണീ ബീ 2 ചിത്രത്തിന്‍റെ ലൊക്കേഷനിലാണ് ഹണീ ബി 2.5 ന്‍റെ ചിത്രീകരണവും നടന്നത്. കഴിഞ്ഞ ഒക്ടോബറിലാണ് ലാൽ ഈ ആശയം തിരക്കഥാകൃത്തും സംവിധായകനുമായ ഷൈജു അന്തിക്കാടുമായി പങ്കുവയ്ക്കുന്നത്. ഇതിനായി ഏറെക്കാലമായി മനസിൽ താലോലിക്കുന്ന ഹണീ ബീ 2 വിൽ നിന്ന് തികച്ചും സ്വതന്ത്രമായ ഒരു കഥയും ലാൽ അവതരിപ്പിച്ചു. തുടർന്ന് ഈ ചിത്രം സംവിധാനം ചെയ്യാൻ കഴിയുമോ എന്നായിരുന്നു ഷൈജുവിനോട് ലാലിന്‍റെ അടുത്ത ചോദ്യം.ഇതുവരെയുള്ള ചലച്ചിത്ര…

Read More

പ്രിയങ്കയുടെ വസ്ത്രധാരണം! പ്രധാനമന്ത്രിക്ക് ഇല്ലാത്ത പ്രശ്നമാണ് വിമർശകർക്കെന്ന് അമ്മ

പ്രധാനമന്ത്രി നരേന്ദ്ര മോദിയും നടി പ്രിയങ്ക ചോപ്രയും തമ്മിലുള്ള കൂടിക്കാഴ്ച സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. ജർമനിയിൽ വച്ചായിരുന്നു പ്രിയങ്ക മോദിയെ നേരിട്ട് കാണുകയും കുറച്ച് നേരം സംസാരിക്കുകയും ചെയ്തത്. ഹോളിവുഡിലെ തന്‍റെ അരങ്ങേറ്റ ചിത്രമായ ബേ വാച്ചിന്‍റെ പ്രചാരണത്തിനാണ് പ്രിയങ്ക ബർലിനിലെത്തിയത്. ഇതേ സമയത്തു തന്നെ ജർമൻ സന്ദർശനത്തിന്‍റെ ഭാഗമായി മോദി അവിടെ ഉണ്ടായിരുന്നു.പ്രധാനമന്ത്രിക്കൊപ്പമുള്ള തന്‍റെ ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചതു മുതൽ അഭിനന്ദനങ്ങൾക്ക് പുറമെ വിചിത്രമായ ഉപദേശങ്ങളും പ്രിയങ്കയെ തേടിയെത്തി. പ്രധാനമന്ത്രിയെപ്പോലെ രാജ്യത്തെ പ്രമുഖ വ്യക്തികളെ കാണുന്പോൾ ഇറക്കം കുറഞ്ഞ വസ്ത്രങ്ങൾ ധരിക്കുന്നത് മോശമാണെന്നും കാലെങ്കിലും മറയ്ക്കാൻ ശ്രദ്ധിക്കണമായിരുന്നു എന്ന ഉപദേശങ്ങളും വിമർശനങ്ങളും വന്നു. ട്രോളുകൾക്കുമുണ്ടായില്ല പഞ്ഞം.എന്നാൽ, ഇപ്പോൾ ഈ ട്രോളുകൾക്ക് മറുപടിയുമായി രംഗത്തുവന്നിരിക്കുകയാണ് പ്രിയങ്കയുടെ അമ്മ മധു ചോപ്ര. ഒരു ദേശീയ മാധ്യമത്തിലാണ് പ്രിയങ്കയുടെ അമ്മയുടെ മറുപടി. ബേ വാച്ചിന്‍റെ പ്രചാരണത്തിന് പുറത്ത് പോകാൻ…

Read More

ഞങ്ങൾക്കിടയിലും ആ മാജിക് സംഭവിച്ചിട്ടുണ്ട്! രണ്‍ബീര്‍ ഇപ്പോഴും എന്റെ ഹീറോ: കത്രീന

ജീവിതത്തിലെ പ്രണയബന്ധം തകർന്നാലും അത് സിനിമയെ ബാധിക്കില്ലെന്ന് കത്രീന കൈഫ്. ജീവിതത്തിൽ താനും രണ്‍ബീർ കപൂറും തമ്മിലുള്ള പ്രണയബന്ധം തകർന്നതാണ്. എന്നാൽ രണ്‍ബീറിനൊപ്പം സിനിമയിൽ അഭിനയിക്കുന്നതിനെ അത് ബാധിക്കില്ലെന്നും കത്രീന വ്യക്തമാക്കി. ഇരുവരും ഒന്നിച്ചഭിനയിച്ച ജാഗ ജാസൂസ് നാളെ തിയേറ്ററുകളിൽ എത്തുന്നതിന് മുന്നോടിയായി നടന്ന പ്രമോഷൻ പരിപാടിക്കിടെ സംസാരിക്കുകയായിരുന്നു കത്രീന. ഇരുവരുടെയും പ്രണയത്തകർച്ച ബോളിവുഡിൽ ചർച്ചയായതിനെ തുടർന്ന് ചിത്രത്തിന്‍റെ റിലീസ് നീട്ടിവച്ചിരുന്നു.വൈദഗ്ദ്ധ്യം നേടിയ കലാകാരൻമാരെ സംബന്ധിച്ച് രണ്ട് വ്യക്തികൾക്കിടയിലെ പ്രശ്നങ്ങൾ ഒരിക്കലും ഒരുമിച്ചഭിനയിക്കുന്ന ചിത്രത്തെ ബാധിക്കാറില്ല. ഞങ്ങൾക്കിടയിലും ആ മാജിക് സംഭവിച്ചിട്ടുണ്ട്. രണ്‍ബീർ ഇപ്പോഴും എന്‍റെ ഹീറോ തന്നെയാണ്- കത്രീന പറഞ്ഞു. അജബ് പ്രേം കി ഗസബ് കഹാനി, രാജ്നീതി എന്നീ ചിത്രങ്ങൾക്ക് ശേഷം കത്രീന- രണ്‍ബീർ കൂട്ടുകെട്ടിൽ വരുന്ന മൂന്നാമത്തെ ചിത്രമാണ് ജാഗാ ജാസൂസ്. ഈ കെമിസ്ട്രി ജാഗാ ജാസൂസിലും വിജയിക്കുമെന്നാണ് അണിയറ പ്രവർത്തകരുടെയും ആരാധകരുടെയും…

Read More

മലയാളം മോഹമായിരുന്നു: ഹൻസിക

ബി. ഉണ്ണികൃഷ്ണൻ-മോഹൻലാൽ ചിത്രമായ വില്ലനിൽ മോഹൻലാലിനൊപ്പം അഭിനയിച്ചതിന്‍റെ സന്തോഷത്തിലാണ് ഹൻസിക മോട്വാണി. ഹൻസിക ഇതാദ്യമായാണ് ഒരു മലയാള ചിത്രത്തിൽ വേഷമിടുന്നത്. അല്ലു അർജുൻ ചിത്രമായ ദേശമുദ്രുവിലൂടെയാണ് ഹൻസിക സിനിമയിലേക്ക് കടന്നുവന്നത്. തെന്നിന്ത്യൻ സിനിമയിലെ തന്നെ മിന്നും താരമായ അല്ലു അർജുനോടൊപ്പം തുടങ്ങിയ അഭിനയ ജീവിതത്തിന് പത്തു വർഷം തികഞ്ഞിരിക്കുകയാണ് ഇപ്പോൾ. വില്ലൻ, പ്രഭുദേവയുടെ പുതിയ സിനിമ തുടങ്ങിയ ചിത്രങ്ങളിലാണ് മുഴുവൻ പ്രതീക്ഷയുമെന്ന് താരം പറയുന്നു. പ്രമുഖ ഇംഗ്ലീഷ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഹൻസിക കാര്യങ്ങൾ പങ്കുവച്ചത്. ജീവിതത്തിൽ ഒരിക്കലെങ്കിലും ഒരു മലയാള സിനിമയിൽ വേഷമിടണമെന്ന് അമ്മ പറയുമായിരുന്നു. ആ ആഗ്രഹം മനസിലുള്ളപ്പോഴാണ് തിരക്കഥയുമായി ബി. ഉണ്ണികൃഷ്ണൻ സമീപിച്ചത്. അടുത്ത കാലത്ത് കേട്ട സ്ക്രിപ്റ്റുകളിൽ മികച്ച ഒന്നായിരുന്നു ഇത്. അതാണ് ഈ സിനിമ ഏറ്റെടുക്കാൻ പ്രേരിപ്പിച്ചത്. പൊതുവെ മലയാളം പഠിക്കാൻ വളരെയധികം പ്രയാസമാണെന്നാണ് അന്യഭാഷാ താരങ്ങൾ അഭിപ്രായപ്പെടുന്നത്. ഇക്കാര്യം…

Read More

ഞാൻ ഇനി ദിലീഷിന്‍റെ ഫാൻ: ലാൽ ജോസ്

തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തെ പുകഴ്ത്തി സംവിധായകൻ ലാൽ ജോസ്. മഹേഷിന്‍റെ പ്രതികാരം ചെയ്ത സംവിധായകന്‍റെ രണ്ടാം ചിത്രമെന്ന നിലയിൽ സിനിമാ പ്രേക്ഷകർ ഏറെ ആവേശത്തോടെയാണ് തൊണ്ടിമുതലും ദൃക്സാക്ഷിയും കാത്തിരുന്നത്. പ്രേക്ഷകരുടെ വിശ്വാസം പൂർണമായി കാക്കുന്ന വിധമാണ് ദിലീഷ് പോത്തൻ തൊണ്ടി മുതലും ദൃക്സാക്ഷിയും ഒരുക്കിയത്.സാധാരണ പ്രേക്ഷകർക്ക് പുറമെ സിനിമാ മേഖലയിലുള്ളവരും തൊണ്ടി മുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തെ വാനോളം പുകഴ്ത്തുകയാണ്. സിനിമയിൽ നിന്നും ചിത്രത്തെ പ്രശംസിച്ച് രംഗത്ത് വരുന്ന ഏറ്റവും ഒടുവിലത്തെ വ്യക്തിയാണ് സംവിധായകൻ ലാൽ ജോസ്. ആദ്യ ചിത്രം വിജയിപ്പിച്ച ഒരു സംവിധായകന് തന്‍റെ രണ്ടാമത്തെ ചിത്രം വെല്ലുവിളിയാണ് ദിലീഷ് അതിലും വിജയിച്ചു. താൻ ദിലീഷിന്‍റെ ഫാൻ ക്ലബിൽ അംഗത്വം എടുത്തുവെന്നും ലാൽ ജോസ് പറഞ്ഞു.

Read More

ഹോട്ട് ലുക്കില്‍ യോഗയുമായി യാമി; വീഡിയോ വൈറല്‍

സിനിമാതാരങ്ങളിൽ ഭൂരിഭാഗവും യോഗ ചെയ്യുന്നവരാണ്. പ്രത്യേകിച്ച് നടിമാർ. താരങ്ങളുടെ സൗന്ദര്യ രഹസ്യത്തിലെ പ്രധാനി ഈ യോഗ ആണ് എന്നാണു പലരും പറയുന്നതു പോലും. അതുകൊണ്ട് അത് അസാധാരണ കാര്യമൊന്നുമല്ല. പക്ഷേ ഈ യാമി ഗൗതമിന്‍റെ കാര്യം അതുപോലെയല്ല. താരം യോഗ ചെയ്യുന്ന വീഡിയോ വൈറലാകുകയാണ്. കാരണം രസകരമാണ്. വെള്ളത്തിനടിയിലാണ് താരത്തിന്‍റെ യോഗാഭ്യാസം. കറുത്ത വസ്ത്രങ്ങളണിഞ്ഞ് സ്റ്റൈലനായി തലമുടിയൊക്കെ കെട്ടിവച്ച് ഹോട്ട് ലുക്കിലാണ് താരം. യോഗ ട്രെയിനർ നൽകുന്ന നിർദ്ദേശം അനുസരിച്ചാണ് താരത്തിന്‍റെ യോഗ. പലപ്പോഴും അത് അതേപടി അനുകരിക്കാൻ യാമി പാടുപെടുന്നുണ്ട്. എന്തായാലും താരം ഇത് ഏറെ ആസ്വദിച്ചു ചെയ്യുന്നുവെന്ന് വീഡിയോയിൽ വ്യക്തം. താരങ്ങൾ യോഗ ചെയ്യുന്ന വീഡിയോകളും ദൃശ്യങ്ങളും പലപ്പോഴും വൈറലാകാറുണ്ടെങ്കിലും യാമിയുടെ ഈ പ്രവൃത്തി ഏറെ കൗതുകമുണർത്തുന്നു. ഹീറോ എന്ന മലയാളം ചിത്രത്തിലുൾപ്പെടെ നായികയായ താരമാണ് യാമി. ഹൃതിക് റോഷന്‍റെ കാബിലിലെ നായിക വേഷം…

Read More

സംഘമിത്ര ചില പാഠങ്ങൾ പഠിപ്പിച്ചെന്ന് ശ്രുതി ഹാസൻ

സുന്ദർ സി സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം സംഘമിത്രയിലെ ടൈറ്റിൽ വേഷത്തിൽ നിന്നു പിന്മാറിയതിൽ പശ്ചാത്താപമില്ലെന്ന് ശ്രുതി ഹാസൻ. എന്തുകൊണ്ടാണ് ചിത്രം ഒഴിവാക്കിയതെന്ന് പറയാൻ പോലും താൽപ്പര്യമില്ലെന്നും ഒരു അഭിമുഖത്തിൽ ശ്രുതി പറഞ്ഞു. സിനിമ തെരഞ്ഞെടുക്കുന്നതിനെക്കുറിച്ച് ചില പാഠങ്ങൾ ഇതിലൂടെ ലഭിച്ചു. ഭാവിയിൽ ചിത്രങ്ങൾ തെരഞ്ഞെടുക്കുന്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുമെന്നും താരം പറഞ്ഞു.സ്വന്തമായി നിലപാടുള്ളവർക്ക് സിനിമയിൽ നിലനിന്നുപോകുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്.ഏഴു വർഷത്തെ സിനിമാ ജീവിതത്തിനിടയിൽ നിരവധി ചിത്രങ്ങളുടെ ഭാഗമാവാൻ കഴിഞ്ഞു. തിരക്കഥയും കഥയും ഇഷ്ടപ്പെട്ടാൽ മാത്രമേ സിനിമ ഏറ്റെടുക്കുകയുള്ളുവെന്നും താരം കൂട്ടിച്ചേർത്തു.

Read More

നഴ്സുമാരുടെ സമരത്തിന് പിന്തുണയുമായി ലിച്ചി

സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ നടത്തിവരുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അങ്കമാലി ഡയറീസ് ഫെയിം രേഷ്മ രാജനും സീരിയൽ-സിനിമാ നടി സ്നേഹയും സമരപ്പന്തലിലെത്തി. അങ്കമാലി ഡയറീസിലൂടെ ശ്രദ്ധേയയായ ലിച്ചി സിനിമയിലെത്തുന്നതിന് മുന്പു നഴ്സായിരുന്നു. മഴവിൽ മനോരമയിലെ മിന്നും താരങ്ങളിലൊരാളായ മണ്ഡോദരിയോടൊപ്പമാണ് ലിച്ചി സമരപ്പന്തലിലെത്തിയത്. സമരപ്പന്തലിൽ ഇരിക്കുന്ന ചിത്രം താരം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവം ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിലൂടെ വൈറലായിക്കഴിഞ്ഞിട്ടുണ്ട്. വന്ന വഴി മറക്കരുതെന്ന് പറഞ്ഞു നിരവധി പേർ ലിച്ചിയുടെ പോസ്റ്റിന് താഴെ കമന്‍റുകൾ ഇട്ടിട്ടുണ്ട്. ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധേയയായ താരത്തിന് നിരവധി അവസരങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. തുടക്കക്കാരിയെന്ന നിലയിൽ മികച്ച സ്വീകാര്യതയാണ് താരത്തിന് ലഭിച്ചത്. രണ്ടാമത്തെ ചിത്രത്തിൽ തന്നെ മോഹൻലാലിന്‍റെ നായികയായി അഭിനയിക്കാനുള്ള ഭാഗ്യമാണ് താരത്തെ തേടിയെത്തിയത്. മോഹൻലാലും ലാൽജോസും ആദ്യമായി ഒരുമിക്കുന്ന വെളിപാടിന്‍റെ പുസ്തകത്തിൽ നായികയായെത്തുന്നത് ലിച്ചിയാണ്. ചിത്രത്തിന്‍റെ അവസാന ഘട്ട ഷൂട്ടിങ്ങാണ് ഇപ്പോൾ…

Read More

പ്രിയദർശന്‍റെ മകൾ കല്യാണിയും അഭിനയരംഗത്തേക്ക്

മോഹൻലാലിന്‍റെ മകൻ പ്രണവ് അഭിനയരംഗത്തേക്കു വന്നതിനു പിന്നാലെ, ലാലിന്‍റെ ആത്മസുഹൃത്തും സംവിധായകനുമായ പ്രിയദർശന്‍റെയും ലിസിയുടെയും മകൾ കല്യാണിയും അഭിനയരംഗത്തേക്ക്. തെലുങ്ക് സിനിമയിലൂടെയാണു കല്യാണി വെള്ളിത്തിരയിലേക്കു കട ന്നുവരുന്നത്. ചിത്രത്തിൽ നാഗാർജുനയുടെ മകൻ അഖിൽ അക്കിനേനിയാണു നായകൻ. വിക്രം കുമാറാണു സംവിധാ യകൻ. കഴിഞ്ഞ വർഷമാണു കല്യാണി ന്യൂയോർക്കിലെ പഠനം പൂർത്തിയാക്കി തിരിച്ചെത്തിയത്. വിക്രമും നയൻതാരയും അഭിനയിച്ച ഇരുമുഖന്‍റെ സഹസംവിധായികയായിരുന്നു കല്യാണി.

Read More