മക്കൾക്കുവേണ്ടി അവർ വീണ്ടും ഒന്നിക്കുന്നു

ബോളിവുഡ് ഏറെ ആരാധിച്ചിരുന്ന താര ദന്പതികളാണ് ഹൃത്വിക് റോഷനും സൂസൈൻ ഖാനും. എന്നാൽ വളരെ പെട്ടെന്നായിരുന്നു പതിനാലു വർഷം നീണ്ട ദാന്പത്യത്തിൽ നിന്ന് ഇരുവരും മോചനം നേടിയത്. വിവാഹമോചനശേഷവും രണ്ടുപേരും നല്ല സുഹൃത്തുക്കളായി തുടർന്നു. ഇപ്പോൾ വീണ്ടും ഒരു ശുഭവാർത്ത വന്നിരിക്കുന്നു. ഹൃത്വിക്കും സൂസൈനും ഒന്നിക്കാൻ തീരുമാനിച്ചതായാണ് പുതുതായി വരുന്ന വാർത്തകൾ. വിവാഹ മോചനം കുട്ടികളെ ബാധിച്ചതിനാലാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. മാതാപിതാക്കൾ വേർപിരിഞ്ഞതിനേത്തുടർന്ന് ഹൃദാനും ഹൃഹാനും പഠനത്തിൽ പിന്നോട്ടു പോകുകയും പൊതുജീവിതത്തിൽ നിന്നു മാറി നിൽക്കുകയുമായിരുന്നു. സൂസൈനിൽ നിന്ന് അകലാൻ ഇഷ്ടമില്ലാത്തതിനാലും എപ്പോഴും മക്കൾക്കൊപ്പം ഉണ്ടാകുന്നതിനായും ഹൃത്വിക് സൂസൈനും മക്കൾക്കുമായി തന്‍റെ വീടിനടുത്ത് പുതിയ വീട് വാങ്ങി.

Read More

പ്രണവിനായി പ്രാർഥിക്കുന്നു..! സിനിമയിൽ പിടിച്ചുനിൽക്കണമെങ്കിൽ കഴിവുമാത്രം പോരാ ഭാഗ്യവും വേണമെന്ന് മോഹൻലാൽ

മോഹൻലാലിന്‍റെ മകൻ പ്രണവ് ജീത്തു ജോസഫ് ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്നു. എന്തുകൊണ്ടാണ് അഭിനേതാവാകാൻ പ്രണവ് ഇത്ര വൈകിയതെന്ന ചോദ്യത്തിനു മോഹൻലാൽ തന്നെ മറുപടി പറഞ്ഞിരിക്കുന്നു. എന്‍റെ മകൻ അപ്പു(പ്രണവ് മോഹൻലാൽ)വിനോട് അഭിനയിക്കാൻ പലരും മുന്പ് പറഞ്ഞതാണ്. ഞാനും പറഞ്ഞിരുന്നു. സിനിമ അഭിനയത്തോട് അന്ന് അയാൾക്കു താൽപ്പര്യം ഇല്ലായിരുന്നു. അവന് 26 വയസായി. അവന്‍റെ ഈ പ്രായത്തിൽ രാജാവിന്‍റെ മകൻ പോലെയുള്ള വലിയ സിനിമകൾ ഞാൻ ചെയ്തു കഴിഞ്ഞു-മോഹൻലാൽ പറയുന്നു. സിനിമയിൽ അഭിനയിക്കാനുള്ള മോഹം ഞാൻ എന്‍റെ അച്ഛനെ അറിയിച്ചപ്പോൾ അദ്ദേഹം പറഞ്ഞത്, ആദ്യം ഡിഗ്രി എടുക്കാനാണ്. ഡിഗ്രി പൂർത്തിയാക്കിയശേഷമാണ് ഞാൻ സിനിമയിൽ എത്തിയത്. അപ്പുവിനോട് സിനിമയിൽ അഭിനയിക്കാൻ പലരും പറഞ്ഞിരുന്നു. ഞാനും പറഞ്ഞതാണ്. സ്കൂളിൽ ബെസ്റ്റ് ആക്ടറൊക്കെ ആയിരുന്നെങ്കിലും സിനിമാഭിനയത്തോട് അന്ന് അയാൾക്ക് താൽപ്പര്യമില്ലായിരുന്നു. പിന്നീട് രണ്ടുസിനിമയ്ക്ക് അസി. ഡയറക്ടറായി അവൻ വർക്ക് ചെയ്തു.…

Read More

‘സക്കറിയാ പോത്തൻ ജീവിച്ചിരിപ്പുണ്ട് ’

നാല്പതുകാരായ റിട്ട. മേജർ സക്കറിയാ പോത്തന്‍റെയും ഭാര്യ മരിയയുടെയും ദുരൂഹത നിറഞ്ഞ ജീവിതകഥ ചിത്രീകരിക്കുകയാണ് ‘സക്കറിയാ പോത്തൻ ജീവിച്ചിരിപ്പുണ്ട്’ എന്ന ചിത്രം.  നവാഗത സംവിധായകനായ ഉല്ലാസ് ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്‍റെ ചിത്രീകരണം പൂർത്തിയായി.  അമേസിംഗ് സിനിമാസിനുവേണ്ടി മുഹമ്മദ് ആസീഫ് നിർമിക്കുന്ന ഈ ചിത്രം ഉടൻ തിയറ്ററിലെത്തും. എക്സിക്യുട്ടീവ് പ്രൊഡ്യൂസർ – അൻസാരി കെ. എസ്, കാമറ – പാപ്പിനു, രചന – മനോജ് നായർ, എഡിറ്റർ – അഭിലാഷ് ബാലചന്ദ്രൻ, ഗാനങ്ങൾ – ഹരി നാരായണൻ, ഡേവിഡ്, സംഗീതം – ദിബു,  ആലാപനം – വിജയ് യേശുദാസ്, കെ. എസ്. ചിത്ര, ശ്രേയാ ഘോഷാൽ, ഹരിചരണ്‍, പ്രൊഡക്ഷൻ കണ്‍ട്രോളർ – ബാദുഷ, കോസ്റ്റ്യൂമർ – ഇന്ദ്രൻസ് ജയൻ, മേക്കപ്പ് – റഹീം കൊടുങ്ങല്ലൂർ, സ്റ്റിൽ – പ്രേം ലാൽ, പി.ആർ.ഒ. – അയ്മനം സാജൻ,…

Read More

ഹൊറർ പശ്ചാത്തലത്തിൽ ‘ഒരുവാതിൽ കോട്ട’

‘ഒരുവാതിൽ കോട്ട’ കേരളത്തിലും തമിഴ്നാട്ടിലുമായി ചിത്രീകരണം പുരോഗമിക്കുന്നു. ഒരേസമയം മലയാളത്തിലും തമിഴിലുമായിട്ടാണ് ചിത്രമൊരുങ്ങുന്നത്. വി ക്രിയേഷൻസിന്‍റെ ബാനറിൽ ദി ഫുട്ട് ലൂസേഴ്സ് ഡാൻസ് സ്കൂളാണ് ‘ഒരുവാതിൽ കോട്ട’ നിർമ്മിക്കുന്നത്. മൂന്ന് പതിറ്റാണ്ടായി നിലകൊള്ളുന്ന ഡാൻസ് സ്കൂൾ, ദക്ഷിണേന്ത്യയിൽ അനവധി ഡാൻസ് കലാകാന്മാരെ വാർത്തെടുത്തിട്ടുണ്ട്. പ്രേക്ഷകരെ ഭയപ്പെടുത്താനായി മുഹൂർത്തങ്ങളിൽ മസാല ചേർക്കുന്ന പതിവുരീതിവിട്ട്, തീർത്തും ലോജിക്കലായും സ്വാഭാവികമായുമാണ് രംഗങ്ങൾ ചിത്രത്തിൽ സന്നിവേശിപ്പിച്ചിരിക്കുന്നത്.അർജുൻ കോളേജിലെ ഹീറോയാണ്. എല്ലാ കാര്യത്തിലും സ്മാർട്ടായ അർജനോട് പ്രൊഫസർ ശ്രീറാമിന് ഒരു പ്രത്യേക താല്പര്യം തന്നെയുണ്ട ്. അർജുനെതിരെ ഒരു ശത്രുപക്ഷം കോളേജിലുടലെടുക്കുന്നു. പ്രശ്നത്തിലായ അർജുനെ പ്രൊഫ.ശ്രീറാം തന്‍റെ ഒഴിഞ്ഞ ബംഗ്ലാവിലേക്ക് തത്കാലത്തേക്ക് മാറ്റുന്നു. വിജനമായ പ്രദേശത്തെ ആൾപാർപ്പില്ലാത്ത വലിയ ബംഗ്ലാവിൽ എത്തുന്നതോടെ അർജുന് ദുരൂഹമായ ചില മുഹൂർത്തങ്ങളെ അഭിമുഖീകരിക്കേണ്ടിവരുന്നു.സീമ,സോനാനായർ, ശങ്കർ, ജയകുമാർ, രമ്യാ പണിക്കർ, റോഷ്ണ, സോണിയ മൽഹാർ, ഇന്ദ്രൻസ്, ശെന്തിൽ (തമിഴ് ഹാസ്യതാരം),…

Read More

സംഘമിത്രയുടെ പോസ്റ്റർ എത്തി

കാൻ ഫിലിം ഫെസ്റ്റിൽ തന്‍റെ അരങ്ങേറ്റം ശ്രുതി ഹാസൻ ഗംഭീരമാക്കി. ശ്രുതി ഹാസൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സംഘമിത്ര എന്ന സിനിമയുടെ ആദ്യ പോസ്റ്റർ പുറത്തിറക്കിയത് കാൻ ഫെസ്റ്റിനിടയ്ക്ക് സംഘടിപ്പിച്ച പ്രത്യേക ചടങ്ങിൽ. ചിത്രത്തിന്‍റെ സംവിധായകൻ സുന്ദർ സി., നിർമാതാക്കളായ നാരായണ്‍ രാമസ്വാമി, ഹേമ രുക്മിണി, അഭിനേതാക്കളായ ആര്യ, ജയം രവി, സംഗീത സംവിധായകൻ എ.ആർ റഹ്മാൻ തുടങ്ങി ചിത്രത്തിന്‍റെ അണിയറപ്രവർത്തകരെല്ലാം ചടങ്ങിൽ പങ്കെടുത്തു. ചരിത്രകഥ പറയുന്ന സംഘമിത്ര തമിഴ് സിനിമയിൽ ഒരു നാഴികക്കല്ലായി മാറുമെന്നാണ് ശ്രുതി ഹാസൻ പറയുന്നത്. സിനിമയിലെ മുഖ്യകഥാപാത്രമായ സംഘമിത്രയായാണ് ശ്രുതി ഹാസൻ വേഷമിടുന്നത്. എട്ടാം നൂറ്റാണ്ടിൽ ദക്ഷിണേന്ത്യയിൽ ജീവിച്ചിരുന്ന ധീരവനിതതായിരുന്നു സംഘമിത്ര.  ഇവരുടെ ജീവിത കഥയിലൂടെ ഭാരതത്തിലെ സ്ത്രീകൾ അനുഭവിച്ച സംഘർഷങ്ങളും പരീക്ഷണങ്ങളുമെല്ലാം ബിഗ് സ്ക്രീനിൽ എത്തിക്കാനാണ് സംവിധായകൻ ശ്രമിക്കുന്നത്. മാസങ്ങൾ നീണ്ടുനിന്ന ആയോധനപരിശീലനത്തിനുശേഷമാണ് ശ്രുതി സംഘമിത്രയാകാൻ എത്തിയത്.

Read More

ശിവകാമിയാകാൻ ശ്രീദേവിയെ ഭർത്താവ് തടഞ്ഞതെന്തിന്

ബാഹുബലിയിൽ രമ്യാകൃഷ്ണൻ അവതരിപ്പിച്ച് വിജയിപ്പിച്ച ശിവകാമി എന്ന കഥാപാത്രമാകാൻ ആദ്യം ക്ഷണം കിട്ടിയത് ശ്രീദേവിക്കായിരുന്നു. എന്നാൽ താരം ആ അവസരം വേണ്ടെന്നു വയ്ക്കുകയായിരുന്നു. പ്രതിഫലത്തിന്‍റെ പേരിലാണ് ചിത്രത്തിൽ നിന്ന് പിന്മാറിയത് എന്ന വാർത്തകൾ നേരത്തെ വന്നിരുന്നു. ശ്രീദേവിയെ സിനിമയുടെ പ്രവർത്തകർ സമീപിച്ചപ്പോൾ ഭർത്താവ് ബോണി കപൂർ വലിയ തുക ആവശ്യപ്പെട്ടതാണ് ശ്രീദേവി ബാഹുബലിയിൽ നിന്നു പുറത്താകാൻ കാരണമെന്നതാണ് പുതിയ വാർത്തകൾ. മാത്രമല്ല സിനിമയുടെ ലാഭത്തിന്‍റെ ഒരു വിഹിതവും ബോണി കപൂർ ആവശ്യപ്പെട്ടതായി ചില ഓണ്‍ലൈൻ മാധ്യമങ്ങൾ പറയുന്നു.

Read More

തല്ലിപ്പൊളി അച്ചായൻസ്..!

യൂത്തന്മാരെ കൈയിലെടുക്കാൻ എന്തരൊക്കെയോ വിദ്യകളുമായി അച്ചായൻസ് രംഗത്തെത്തിയിട്ടുണ്ട്. ഇവർ കാട്ടുന്ന കോപ്രായങ്ങൾ കണ്ടാൽ യൂത്തന്മാർ വരെ ചിലപ്പോൾ കണ്ണുരുട്ടിയെന്നു വരും.ലോജിക്കില്ലായ്മയുടെ പുറത്ത് ദ്വയാർഥങ്ങളുടെ കുത്തഴിച്ച് വിടുകയാണ് സംവിധായകൻ കണ്ണൻ താമരക്കുളം അച്ചായൻസിൽ ചെയ്തിരിക്കുന്നത്. ഒരു പടം വിജയിപ്പിച്ചെടുക്കാൻ മിനിമം വേണ്ടത് കള്ളുകുടിയും പിന്നെ കുറച്ച് പോക്കിരിത്തരങ്ങളും അതിനെയെല്ലാം ന്യായീകരിക്കാൻ തക്കവണ്ണമുള്ള ബിൽഡപ്പുമാണെന്ന് തെറ്റിദ്ധരിക്കപ്പെട്ട സംവിധായകന്‍റെ ഒരു അറുന്പോറൻ സസ്പെൻസ് ത്രില്ലറാണ് അച്ചായൻസ്. ത്രില്ലെന്നെല്ലാം ചുമ്മാ പറഞ്ഞതാ.. പറയത്തക്ക ഒരു ത്രില്ലും ചിത്രം നല്കുന്നില്ല. ജയറാമിനെ പോലൊരു നടൻ ഇനിയെങ്കിലും ഈ സ്റ്റൈലിഷ് ഗെറ്റപ്പിനായുള്ള കാട്ടിക്കൂട്ടൽ ഒഴുവാക്കിയില്ലെങ്കിൽ ശരിക്കും പാടുപെടും. ഒരു കിടിലൻ കുടുംബ പശ്ചാത്തലമെല്ലാം ഒരുക്കി കുടുംബപ്രേക്ഷകരെ കൂടി ആകർഷിക്കാൻ അച്ചായൻസ് ടീം ഒരു ശ്രമമൊക്കെ നടത്തിയിട്ടുണ്ട്. അത് എത്രകണ്ട് ഏശുമെന്ന് കണ്ടു തന്നെ അറിയാം. തിങ്കൾ മുതൽ വെള്ളിവരെ, ആടുപുലിയാട്ടം എന്നീ ചിത്രങ്ങൾക്ക് ശേഷമുള്ള കണ്ണൻ…

Read More

പകൽ മാന്യന്മാരെ ഭയന്ന്..! രണ്ടു വർഷമായി താൻ സോഷ്യൽ മീഡിയകളിൽ ഇല്ലെന്നും അതുകൊണ്ട് സമാധാനമുണ്ടെന്നും രജിഷ

സിനിമാ താരങ്ങൾ തങ്ങളുടെ കാഴ്ചപ്പാടുകളും അഭിപ്രായങ്ങളും പങ്കുവയ്ക്കാൻ ഇപ്പോൾ കൂടുതൽ ആശ്രയിക്കുന്നത് സമൂഹമാധ്യമങ്ങളെയാണ്. അവയിൽ തന്നെയും ഫേസ്ബുക്കാണ് കൂടുതൽ പേരും തെരഞ്ഞെടുക്കുക. എന്നാൽ ഇത്തരം മാധ്യമങ്ങളിൽ നിന്നൊക്കെ ഒഴിവായി നിൽക്കുന്നവരുമുണ്ട്. പ്രത്യേകിച്ച് നടിമാർ. അവരിലൊരാളാണ് അനുരാഗ കരിക്കിൻ വെള്ളത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ രജിഷാ വിജയൻ. രണ്ടു വർഷമായി താൻ സോഷ്യൽ മീഡിയകളിൽ ഇല്ലെന്നും അതുകൊണ്ട് സമാധാനമുണ്ടെന്നും രജിഷ പറയുന്നു. പകൽ മാന്യന്മാരായവർ ഉള്ളിടത്ത് തുടരാൻ താത്പര്യം ഇല്ലാ എന്നതാണ് സത്യം. വ്യാജ വാർത്തകൾ പ്രചരിപ്പിക്കാനും വ്യാജന്മാർക്ക് എന്തു കാണിക്കാനുമുള്ള ഇടമായിട്ടാണ് ഫേസ്ബുക്കിനെ എനിക്ക് തോന്നിയിട്ടുള്ളത്. ഒരു സ്ത്രീക്ക് ഒരാപത്ത് സംഭവിച്ചെന്നറിഞ്ഞാൽപ്പോലും അവരുടെ ആദ്യ പ്രതികരണം വളരെ മോശമായിരിക്കും. അതുകൊണ്ടു തന്നെ ആ കൾച്ചറിനോട് യോജിക്കാൻ എനിക്കാവില്ല’ – രജിഷ പറഞ്ഞു. സോഷ്യൽ മീഡിയ ഉപേക്ഷിച്ചപ്പോൾ ധാരാളം സമയം കിട്ടുന്നതിന്‍റെയും പുസ്തകങ്ങൾ വായിക്കാൻ സാധിക്കുന്നതിന്‍റെയും സന്തോഷത്തിലാണ് രജിഷ ഇപ്പോൾ.…

Read More

അട് പെണ്ണെ..! സായ് പല്ലവിയുടെ അനിയത്തിയുടെ വീഡിയോ ആൽബം

മലരായി എത്തി യുവതലമുറയുടെ മനസിൽ കയറിപ്പറ്റിയ സായ് പല്ലവിയുടെ അനിയത്തി പൂജ അഭിനയിച്ച മ്യൂസിക്ക് വീഡിയോ എത്തുന്നു. മദൻ എന്ന പരസ്യ ചിത്ര സംവിധായകൻ ഒരുക്കുന്ന അട് പെണ്ണെ എന്ന ആൽബത്തിൽ പൂജയും അഖിലൻ എന്ന മോഡലുമാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. സായ് പല്ലവിയുടേതു പോലത്തെ നിശ്ക്കളങ്കതയുള്ള പുതുമുഖത്തെ തേടി നടന്നപ്പോഴാണ് പൂജയായാലോ എന്ന ചിന്ത വന്നതെന്ന് മദൻ പറയുന്നു.

Read More

ബോളിവുഡ് സുന്ദരി ദേഷ്യത്തിലാണ്

ബോളിവുഡ് സുന്ദരി ശ്രദ്ധ കപൂർ അല്പം ദേഷ്യത്തിലാണ്. ബോളിവുഡ് സംവിധായകനും നടനും തിരക്കഥാകൃത്തുമൊക്കെയായ ഫർഹാൻ അക്തറുമായി താരം ഡേറ്റിംഗിലാണെന്ന തരത്തിൽ അടുത്തിടെ വാർത്തകൾ സജീവമായിരുന്നു. ഇതാണ് ശ്രദ്ധയെ ചൊടിപ്പിച്ചത്. ഫർഹാൻ അക്തർ അദുനാ ബബാനിയുമായുള്ള ദാന്പത്യജീവിതം അവസാനിപ്പിച്ചശേഷം ശ്രദ്ധയുമായി അടുപ്പത്തിലാണെന്ന തരത്തിൽ വന്ന വാർത്ത ശ്രദ്ധ കുറേയൊക്കെ കണ്ടില്ല, കേട്ടില്ലായെന്ന നടിച്ചു. ഇപ്പോഴിതാ ഗോസിപ്പുകൾക്ക് മറുപടി പറയേണ്ട ഘട്ടം വന്നിരിക്കുന്നു. ഇതോടെയാണ് ശ്രദ്ധ മനസു തുറന്നത്. താരങ്ങളെ സംബന്ധിച്ച് വാസ്തവവിരുദ്ധമായ കാര്യങ്ങൾ പ്രചരിക്കുന്ന സ്വാഭാവികമാണ്. ഇതൊക്കെ അവഗണിച്ചു മുന്നോട്ടു പോകാനേ കഴിയൂ. അല്ലാതെ ഇതൊക്കെ പടച്ചുവിടുന്നവരെ നിയന്ത്രിക്കാൻ എനിക്കു കഴിയില്ല. ഇത്തരം ഗോസിപ്പുകൾ കേൾക്കുന്പോൾ ഞങ്ങളുടെ കുടുംബക്കാർ എത്രത്തോളം വേദനിക്കുന്നുണ്ടെന്ന് നിങ്ങൾ ചിന്തിക്കണം. കരിയറിലാണ് ഇപ്പോൾ ഞാൻ ശ്രദ്ധിച്ചുകൊണ്ടിരിക്കുന്നത്. നല്ല അഭിനയം കാഴ്ചവയ്ക്കാൻ കഴിയുന്ന കഥാപാത്രങ്ങൾ തേടുകയാണ് ഞാൻ. ഇതിനിടയിലാണ് ഇത്തരം ഗോസിപ്പുകൾ ഇറങ്ങുന്നത്- ശ്രദ്ധ പറയുന്നു.…

Read More