റോം: റോമിലെ ഫിയുമിസിനോ വിമാനത്താവളത്തിൽനിന്നു പറന്നുയർന്ന ഹൈനാൻ എയർലൈൻസ് വിമാനത്തിന് പക്ഷി ഇടിച്ചതിനെത്തുടർന്നു തീപിടിച്ചു. 265 പേരുമായി ചൈനയിലെ ഷെൻഷെനിലേക്കു പോവുകയായിരുന്നു ഡ്രീംലൈനർ 787-9 വിമാനം. പക്ഷി ഇടിച്ചതിനെത്തുടർന്ന് എഞ്ചിൻ തകരാറിലായി തീപിടിക്കുകയായിരുന്നു. ഇന്ധനം കടലിൽ ഒഴുക്കിയശേഷം വിമാനം സുരക്ഷിതമായി തിരിച്ചിറക്കി. വിമാനത്തിലെ 249 യാത്രക്കാർക്കും 16 ക്രൂ അംഗങ്ങളും സുരക്ഷിതരാണെന്ന് ഇറ്റാലിയൻ കോസ്റ്റ് ഗാർഡ് അധികൃതർ അറിയിച്ചു. നാശനഷ്ടത്തിന്റെ വ്യാപ്തി വിലയിരുത്താൻ സമഗ്രമായ പരിശോധന നടത്തുമെന്നും അധികൃതർ പറഞ്ഞു.
Read MoreCategory: NRI
ഹിസ്ബുള്ള കലിപ്പിൽ; ഇസ്രയേലിൽ റോക്കറ്റ് വർഷം, വൻനാശം
ടെൽ അവീവ്: ലെബനനിൽ നടന്ന പേജർ സ്ഫോടന പരന്പര തന്റെ അനുമതിയോടെയായിരുന്നെന്ന ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ വെളിപ്പെടുത്തലിനു പിന്നാലെ ഇസ്രയേലിനെതിരേ ആക്രമണം കടുപ്പിച്ച് ഹിസ്ബുള്ള. വടക്കൻ ഇസ്രയേലിനെ ലക്ഷ്യമിട്ട് 165 റോക്കറ്റുകളാണ് ഹിസ്ബുള്ള തൊടുത്തുവിട്ടത്. ആക്രമണത്തിൽ നിരവധിപ്പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. നിരവധി വാഹനങ്ങൾ കത്തിനശിച്ചു. റോക്കറ്റാക്രമണത്തിന് പിന്നാലെയുണ്ടായ നാശനഷ്ടങ്ങളുടെ വീഡിയോ ഇസ്രയേൽ പ്രതിരോധ സേന (ഐഡിഎഫ്) പുറത്തുവിട്ടിട്ടുണ്ട്. റോക്കറ്റുകളിൽ ചിലതിനെ വ്യോമപ്രതിരോധ സംവിധാനം തടഞ്ഞെങ്കിലും നിരവധി റോക്കറ്റുകൾ കാർമിയൽ മേഖലയിൽ പതിച്ചു. ഹിസ്ബുള്ളയുടെ ആക്രമണത്തിൽനിന്ന് ജനങ്ങളെ സംരക്ഷിക്കുന്നത് തുടരുമെന്ന് ഐഡിഎഫ് വ്യക്തമാക്കി. കഴിഞ്ഞ സെപ്റ്റംബറിൽ ഹിസ്ബുള്ളയുടെ ആശയവിനിമയ സംവിധാനമായ പേജറുകളും വോക്കി-ടോക്കികളും ലെബനനിലുടനീളം പൊട്ടിത്തെറിച്ച് 40ഓളം പേർ കൊല്ലപ്പെടുകയും 3,000ലധികം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. അതേസമയം, തെക്കൻ ഗാസ നഗരമായ ഖാൻ യൂനിസിന് സമീപമുള്ള ഒരു കഫേയിൽ ഇന്നലെ രാത്രി ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഏഴ്…
Read Moreപതിനഞ്ചുകാരിയെ പാരാഗ്ലൈഡർ ഇടിച്ചു; ഗുരുതര പരിക്ക്
ലണ്ടൻ: കുടുംബത്തോടൊപ്പം അവധിക്കാലം ആഘോഷിക്കുന്നതിനിടെ പാരാഗ്ലൈഡർ ഇടിച്ച് 15 കാരിക്ക് ഗുരുതര പരിക്ക്. കൗണ്ടി ഡർഹാമിലെ ചെസ്റ്റർ-ലെ-സ്ട്രീറ്റിലെ ലില്ലി നിക്കോളിനാണ് ഗുരുതരമായി പരിക്കേറ്റത്. തെക്കുപടിഞ്ഞാറൻ തുർക്കിയിലെ റിസോർട്ട് പട്ടണമായ ഒലുഡെനിസിൽ കുടുംബത്തോടൊപ്പം അവധിക്കാലം ആഘോഷിക്കാനെത്തിയതായിരുന്നു ലില്ലി. ഒരു റിസോർട്ടിലെ ലോബിയിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ പാരഗ്ലൈഡർ നിയന്ത്രണം തെറ്റി വന്ന് ലില്ലിയുടെ മേൽ ഇടിക്കുകയായിരുന്നു. നട്ടെല്ലിൽ നാല് പൊട്ടലുണ്ട്. താടിയെല്ലിന് ഗുരുതര പരിക്കേറ്റു. നാക്ക് മുറിഞ്ഞിട്ടുണ്ട്. കുട്ടിക്ക് ഒന്നിലധികം സർജറികൾ ആവശ്യമാണെന്ന് അമ്മ ലിൻഡ്സെ ലോഗൻ പറഞ്ഞു. ലില്ലിയുടെ സഹോദരി 19കാരി മേഗനെ പാരാഗ്ലൈഡർ തട്ടിയെങ്കിലും കാര്യമായ പരിക്കില്ല.
Read Moreട്രംപിന് ആശംസകളുമായി കർദിനാൾ പരോളിൻ
വത്തിക്കാൻ: അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഡോണൾഡ് ട്രംപിന് ആശംസകൾ നേർന്ന് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിൻ. ജ്ഞാനപൂർണവും പക്ഷപാതരഹിതവുമായ തീരുമാനങ്ങൾ കൈക്കൊള്ളാൻ ട്രംപിനു സാധിക്കട്ടേയെന്ന് കർദിനാൾ ആശംസിച്ചു. റോമിലെ ഗ്രിഗോറിയൻ സർവകലാശാലയിൽ നടന്ന ചർച്ചയിൽ പങ്കെടുക്കാനെത്തിയ കർദിനാൾ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. അമേരിക്കയിലെയും ലോകം മുഴുവനിലെയും ധ്രുവീകരണങ്ങളെ അതിജീവിച്ച് എല്ലാവർക്കും സ്വീകാര്യനായ ഭരണാധികാരിയാകുവാനും ലോകത്തെ ചോരക്കളമാക്കുന്ന നിലവിലെ സംഘർഷങ്ങളിൽ സമാധാനത്തിന്റെ ഘടകമാകാനും ട്രംപിനു സാധിക്കട്ടേയെന്നു അദ്ദേഹം ആശംസിച്ചു. താൻ യുദ്ധങ്ങൾ ആരംഭിക്കില്ലെന്നും മറിച്ച് അവയെ ഇല്ലായ്മ ചെയ്യുമെന്നുമുള്ള തെരഞ്ഞെടുപ്പ് പ്രചാരണവേളയിൽ ട്രംപ് പറഞ്ഞ വാക്കുകൾ യാഥാർഥ്യമാകുമെന്ന് നമുക്ക് പ്രതീക്ഷിക്കാമെന്നും അദ്ദേഹം പറഞ്ഞു.
Read Moreആംസ്റ്റർഡാമിൽ പലസ്തീൻ അനുകൂലികൾ യഹൂദരെ ആക്രമിച്ചു
ആംസ്റ്റർഡാം: നെതർലൻഡ്സിലെ ആംസ്റ്റർഡാം നഗരത്തിൽ ഇസ്രയേലിൽനിന്നെത്തിയ യഹൂദ ഫുട്ബോൾ ആരാധകർ ആക്രമിക്കപ്പെട്ടു. വ്യാഴാഴ്ച രാത്രി നഗരമധ്യത്തിൽ അക്രമികൾ യഹൂദരെ ഓടിച്ചിട്ടു മർദിക്കുകയായിരുന്നു. സംഭവത്തിനു പിന്നാലെ യഹൂദരെ രക്ഷിക്കാൻ ഇസ്രേലി സർക്കാർ രണ്ടു വിമാനങ്ങൾ അടിയന്തരമായി അയച്ചു. ഇസ്രയേലിലെ മക്കാബി ടെൽ അവീവ് ഫുട്ബോൾ ക്ലബ്ബും നെതർലൻഡ്സിലെ അയാക്സ് ആംസ്റ്റർഡാം ക്ലബ്ബും തമ്മിലുള്ള മത്സരത്തിനു ശേഷമായിരുന്നു സംഭവം. കളി കാണാനായി മൂവായിരത്തോളം യഹൂദർ ആംസ്റ്റർഡാമിലെത്തിയിരുന്നു. മത്സരത്തിനു മുന്‍പ് മക്കാബി ആരാധകരും പലസ്തീൻ അനുകൂല പ്രതിഷേധക്കാരും തമ്മിൽ സംഘർഷമുണ്ടായെന്നും പലസ്തീൻ പതാക കീറിയെന്നും അറബ് വിരുദ്ധ മുദ്രാവാക്യങ്ങൾ ഉയർന്നുവെന്നും റിപ്പോർട്ടുണ്ട്. മത്സരശേഷം ആംസ്റ്റർഡാം നഗരമധ്യത്തിൽ യഹൂദരെ അക്രമികൾ ഓടിക്കുന്നതിന്റെയും മർദിക്കുന്നതിന്റെയും ഒട്ടനവധി വീഡിയോകൾ പുറത്തുവന്നു. അക്രമികൾ ഇസ്രേലിവിരുദ്ധത മുഴക്കുന്നതു വീഡിയോയിൽ വ്യക്തമാണെന്നു വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ഡച്ച് പോലീസ് ഇടപെട്ടാണ് അക്രമികളെ തുരത്തിയത്. യഹൂദരെ സുരക്ഷിതമായി ഹോട്ടലുകളിലെത്തിച്ചെന്ന് ആംസ്റ്റർഡാം…
Read Moreട്രംപിനെ കൊലപ്പെടുത്താൻ ഇറാൻ ഗൂഢാലോചന: പിന്നിൽ ഇസ്ലാമിക് റെവലൂഷണറി ഗാർഡ് അംഗം ഷാക്കേരി; രണ്ട് അമേരിക്കൻ പൗരന്മാർ പിടിയിൽ
വാഷിംഗ്ണ് ഡിസി: നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വധിക്കാനുള്ള ഇറാൻ ഗൂഢാലോചന പരാജയപ്പെടുത്തിയെന്ന് അമേരിക്കയുടെ ഫെഡറല്‍ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ). ട്രംപിനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചനയില്‍ ഇറാനു കൃത്യമായ പങ്കുണ്ടെന്നും മൂന്നുപേര്‍ക്കെതിരേ കേസെടുത്തെന്നും എഫ്ബിഐ അറിയിച്ചു. ഇറാനിൽ താമസിക്കുന്ന ഇസ്ലാമിക് റെവലൂഷണറി ഗാർഡ് കോർപ്സിന്റെ (ഐആർജിസി) പ്രധാന അംഗമായ ഫർഹാദ് ഷാക്കേരി (51) ആണ് ട്രംപിനെ കൊലപ്പെടുത്താനുള്ള പദ്ധതിക്കു പിന്നിലെന്നും എഫ്ബിഐ വ്യക്തമാക്കി. സംഭവത്തില്‍ രണ്ട് അമേരിക്കൻ പൗരന്മാരെ അറസ്റ്റ് ചെയ്തെന്നും എഫ്ബിഐ വ്യക്തമാക്കി. ന്യൂയോർക്കിലെ ബ്രൂക്ലിൻ, സ്റ്റാറ്റൻ ഐലൻഡ് എന്നിവിടങ്ങളിൽനിന്നുള്ള കാർലിസ്ലെ റിവേര (49), ജോനാഥൻ ലോഡ്ഹോൾട്ട് (36) എന്നീ അമേരിക്കൻ പൗരന്മാരാണ് പിടിയിലായത്. ഷാക്കേരിയുടെ ഓഡിയോ റെക്കോര്‍ഡില്‍നിന്നാണ് ട്രംപിനെ കൊലപ്പെടുത്താൻ ഗുഢാലോചന നടത്തിയതായി എഫ്ബിഐ കണ്ടെത്തിയത്. ട്രംപിനെ വധിക്കാനുള്ള പദ്ധതി ആസൂത്രണം ചെയ്യാൻ ഇറാൻ ഭരണകൂടം ഒക്ടോബർ ഏഴിന് ഷാക്കേരിയെ ചുമതലപ്പെടുത്തിയെന്നും എഫ്ബിഐ…
Read Moreസമാധാനപരമായ അധികാര കൈമാറ്റം ഉറപ്പാക്കും: ബൈഡൻ
വാഷിംഗ്ടൺ: അമേരിക്കയിൽ സമാധാനപരമായ അധികാര കൈമാറ്റം ഉറപ്പാക്കുമെന്നു പ്രസിഡന്റ് ജോ ബൈഡൻ. അതിനായി ഭരണസംവിധാനങ്ങൾക്കു നിര്‍ദേശം നല്‍കും. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയമുറപ്പിച്ച ഡോണാള്‍ഡ് ട്രംപിനെ അഭിനന്ദനം അറിയിച്ചതായും അദ്ദേഹം പറഞ്ഞു. വിജയപ്രഖ്യാപനത്തിനു പിന്നാലെ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു ബൈഡൻ. പൗരന്മാര് അവരുടെ കടമ നിര്‍വഹിച്ചു. ഇനി നിലവിലെ പ്രസിഡന്റ് എന്നനിലയില്‍ ഞാന്‍ എന്റെ കടമയും നിര്‍വഹിക്കും. ഭരണഘടനയെ മാനിക്കും. അടുത്ത വര്‍ഷം ജനുവരി 20ന് സമാധാനപരമായ അധികാരകൈമാറ്റം നടക്കുമെന്നും ബൈഡൻ പറഞ്ഞു.
Read Moreസർക്കാർ രൂപീകരണം: നിയമനങ്ങൾ തുടങ്ങി ട്രംപ്; സൂസി വൈൽസ് വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ്
വാഷിംഗ്ടൻ∙ നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് സർക്കാർ രൂപീകരണത്തിന് ഒരുക്കം തുടങ്ങി. തന്റെ തെരഞ്ഞെടുപ്പ് പ്രചാരണ മാനേജർ സൂസി വൈൽസിനെ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫായി അദ്ദേഹം നിയമിച്ചു. പ്രസിഡന്റ് സ്ഥാനം ഉറപ്പിച്ചശേഷമുള്ള ട്രംപിന്റെ ആദ്യത്തെ സുപ്രധാന പ്രഖ്യാപനമാണിത്. പ്രസിഡന്റിന്റെ വിശ്വസ്തയായി പ്രവർത്തിക്കുക എന്നതാണ് ചീഫ് ഓഫ് സ്റ്റാഫിന്റെ റോൾ. പ്രസിഡന്റ് ആരുമായി കൂടിക്കാഴ്ച നടത്തുകയും സംസാരിക്കുകയും ചെയ്യുന്നു എന്നതിനെ നിയന്ത്രിക്കുന്നതിൽ മുഖ്യ പങ്ക് ഇവർക്കാണ്. പ്രസിഡന്റിന്റെ രാഷ്ട്രീയ നയതാൽപര്യങ്ങളും ഈ പദവിയിൽ ഇരിക്കുന്നയാളാണ് കൈകാര്യം ചെയ്യുന്നത്. യുഎസ് ചരിത്രത്തിൽ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് പദവിയിലെത്തുന്ന ആദ്യ വനിത കൂടിയാണ് സൂസി വൈൽസ്. വരും ദിവസങ്ങളിൽ കാബിനറ്റ് അംഗങ്ങളെ അദ്ദേഹം നിശ്ചയിക്കും. മുൻ സിഐഎ ഡയറക്ടറും ഒന്നാം ട്രംപ് ഭരണത്തിൽ സ്റ്റേറ്റ് സെക്രട്ടറിയുമായിരുന്ന മൈക്ക് പോംപിയോ പ്രതിരോധ വകുപ്പിന്റെ മേധാവിയായേക്കാം. കെന്നഡി…
Read Moreമെലിഞ്ഞ ശരീരം, ഒട്ടിയ കവിൾ; സുനിത വില്യംസിന്റെയും ബാരി വിൽമോറിന്റേയും ആരോഗ്യത്തിൽ ആശങ്ക
വാഷിംഗ്ടൺ: ബോയിംഗ് സ്റ്റാർലൈനർ പേടകത്തിന്റെ തകരാറുമൂലം കഴിഞ്ഞ അഞ്ച് മാസമായി അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ കഴിയുന്ന ഇന്ത്യൻ വംശജയായ നാസ ശാസ്ത്രജ്ഞ സുനിത വില്യംസിന്റെയും സഹയാത്രികൻ ബാരി വിൽമോറിന്റേയും പുതിയ ചിത്രങ്ങളാണ് വൈറലാകുന്നത്. ചിത്രങ്ങൾ പുറത്തു വന്നതോടെ സുനിതയുടെ ആരോഗ്യ നിലയെ സംബന്ധിച്ച് നിരവധി ആശങ്കകളാണ് ഉയരുന്നത്. എട്ട് ദിവസം മാത്രം ബഹിരാകാശ നിലയത്തിൽ കഴിയുക എന്ന ലക്ഷ്യത്തോടെ പോയ രണ്ട് ബഹിരാകാശയാത്രികർ ഇവർക്ക് തിരിച്ചുവരാനുള്ള ബോയിംഗ് സ്റ്റാര്‍ലൈനര്‍ പേടകത്തിന്റെ സാങ്കേതിക തകരാറും ഹീലിയം ചോര്‍ച്ചയും കാരണം മടങ്ങിവരാൻ സാധിക്കാതെ 153 ദിവസമായി അവിടെ കഴിയുകയാണ്. ചിത്രങ്ങൾ പുറത്തായതോടെ ഡോക്ടർമാർ അവരുടെ ആരോഗ്യത്തെക്കുറിച്ച് ആശങ്കാകുലരാണ്. പുതിയ ചിത്രങ്ങളിൽ കവിളുകൾ രണ്ടും ഒട്ടി കണ്ണുകൾ കുഴിഞ്ഞ് വളരെ ക്ഷീണിതരായാണ് ഇരുവരും കാണപ്പെടുന്നത്. ഇരുവരുടേയും ആരോഗ്യകാര്യത്തിൽ ആശങ്കയുണ്ടെന്ന് ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു. ഉടൻ ഒരു അപകട സാധ്യത കാണുന്നില്ലെങ്കിലും നിലവിലെ സാഹചര്യം തുടർന്നാൽ…
Read Moreഇസ്രയേലിനെ വിറപ്പിച്ച് ജിഹാദ് മിസൈലുകൾ: സൈനിക താവളങ്ങൾ ഹിസ്ബുള്ള ആക്രമിച്ചു
ടെഹ്റാൻ: മാരകമായ ജിഹാദ്-2 മിസൈലുകൾ ഉപയോഗിച്ച് ഇസ്രയേലിനെതിരേ ഹിസ്ബുള്ളയുടെ ആക്രമണം. ഇസ്രയേലി തുറമുഖനഗരമായ ഹൈഫയിലെ സ്ഫോടക വസ്തുക്കൾ നിർമിക്കുന്ന ഫാക്ടറിക്കുനേരെയും വിവിധ മേഖലകളിലുള്ള സൈനിക താവളങ്ങളും ആക്രമിക്കപ്പെട്ടു. ഡ്രോണുകളും ആക്രമണത്തിന് ഉപയോഗിച്ചു. ജിഹാദ് മിസൈലുകൾ ആദ്യമായാണു ഹിസ്ബുള്ള പുറത്തെടുക്കുന്നത്. 2023 സെപ്റ്റംബറിൽ നടന്ന ഇറാന്റെ സൈനിക പരേഡിൽ ജിഹാദ് മിസൈലുകൾ പ്രദർശിപ്പിച്ചിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 14 തവണയാണ് ഇസ്രയേലിനുനേരേ ഹിസ്ബുള്ളയുടെ ആക്രമണം നടന്നത്. അൽ-റാസിലെ സൈനിക താവളത്തിനുനേരേ തുടർച്ചയായി റോക്കറ്റ് ആക്രമണമുണ്ടായി. ഈ സമയത്ത് നിരവധി ഇസ്രയേൽ സൈനികർ ഇവിടെ ഉണ്ടായിരുന്നതായാണ് സൂചന. 810 ഹെർമൻ ബ്രിഗേഡിന്റെ മാലെ ഗൊലാനി ബറാക്സിലുള്ള ആസ്ഥാനവും മെറോൻ വ്യോമതാവളവും ആക്രമിക്കപ്പെട്ടു. കിര്യത് ഷ്മോനയിലെ ഇസ്രയേൽ സൈനികർക്കുനേരേ റോക്കറ്റ് ആക്രമണവും നടന്നു. അതിനിടെ, ലെബനന്റെ കിഴക്കൻ മേഖലയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 40 പേർ കൊല്ലപ്പെട്ടെന്ന് ലെബനീസ് ആരോഗ്യമന്ത്രാലയും അറിയിച്ചു.…
Read More