ജീവിതത്തിലേക്ക് മടങ്ങിവരുന്നതും കാത്തിരുന്നവർക്ക് വേദനയായി, മകൾ പകർന്നു നൽകിയ കരളുമായി അച്ഛൻ യാത്രയായി


ഹരിപ്പാട്: മകൾ പകർന്നു നൽകിയ കരളുമായി അച്ഛൻ യാത്രയായി. കുമാരപുരം മംഗലശ്ശേരി കാട്ടിൽ ദിലീപ് കുമാറാണ് ( 51) ഇന്നലെ രാവിലെ 10.30ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ മരണത്തിന് കീഴടങ്ങിയത്.

കുമാരപുരം 1449 സർവ്വീസ് സഹകരണ ബാങ്ക് ജീവനക്കാരനായിരുന്നു. ലിവർ സിറോസിസ് ബാധിച്ച് ഗുരുതരാവസ്ഥയിലായ ദിലീപിന്‍റെ ജീവൻ രക്ഷിക്കുവാൻ കരൾ മാറ്റിവയ്ക്കുകുകയല്ലാതെ മറ്റു മാർഗമില്ലായിരുന്നു.

അനുയോജ്യമായ കരൾ ലഭ്യമാകാതെ വന്നതിനാൽ മകൾ അഭിരാമി സ്വന്തം കരൾ പകുത്ത് അച്ഛന് നൽകുകയായിരുന്നു.
ഓപ്പറേഷൻ ചെലവിലേക്ക് കുമാരപുരം ഗ്രാമമൊന്നടങ്കം 35 ലക്ഷം രൂപയോളം പിരിച്ചു നൽകുകയും ചെയ്തു.

ഏപ്രിൽ ഒന്പതിന് ആയിരുന്നു ശസ്ത്രക്രിയ. ജീവിതത്തിലേക്ക് മടങ്ങിവരുന്നതും കാത്തിരുന്ന ബന്ധുക്കളെയും സുഹൃത്തുക്കളെയും നാട്ടുകാരെയും കണ്ണീരിലാഴ്ത്തിയാണ് ദിലീപ് കുമാർ കടന്നു പോയത്.

ബാങ്ക് ഹാളിൽ വൈകിട്ട് നാലിന് പൊതുദർശനത്തിന് വച്ചപ്പോൾ മൃതദേഹത്തിൽ നാട്ടുകാരും ജനപ്രതിനിധികളും സഹപ്രവർത്തകരും അന്ത്യാജ്ഞലി അർപ്പിച്ചു.

തുടർന്ന് വൈകിട്ട് അഞ്ചിന് മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.ഭാര്യ:സിമി. മക്കൾ: അഭിരാമി, അഭിനന്ദ്.

Related posts

Leave a Comment