മാലി: ഇന്ത്യൻ ദേശീയപതാകയെ അനാദരിക്കുന്ന ഒരു ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചതിനെച്ചൊല്ലിയുള്ള വിവാദത്തെത്തുടർന്ന് സസ്പെൻഡ് ചെയ്യപ്പെട്ട മാലിദ്വീപ് മന്ത്രി മറിയം ഷിയൂന ക്ഷമാപണം നടത്തി. മാലദ്വീപിലെ പ്രതിപക്ഷ പാർട്ടിയായ എംഡിപിയോടുള്ള എന്റെ പ്രതികരണത്തിന്റെ ഭാഗമായി ഉപയോഗിച്ച ചിത്രം ഇന്ത്യൻ പതാകയുമായി സാമ്യമുള്ളതാണെന്നു ശ്രദ്ധയിൽപ്പെട്ടു. ഇത് മനഃപൂർവമായിരുന്നില്ല. ഇതുമൂലമുണ്ടായ തെറ്റിദ്ധാരണയിൽ ആത്മാർഥമായി ഖേദിക്കുന്നു- അവർ എക്സിൽ കുറിച്ചു. ഇന്ത്യയുമായുള്ള ബന്ധത്തെ മാലിദ്വീപ് ആഴത്തിൽ വിലമതിക്കുന്നതായും രാജ്യത്തെ ബഹുമാനിക്കുന്നതായും ഷിയൂന കൂട്ടിച്ചേർത്തു. മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ ഭരണകക്ഷിയിൽ പെട്ടയാളാണു മറിയം ഷിയൂന.
Read MoreCategory: NRI
യുഎസില്‍ കാണാതായ ഇന്ത്യന്‍ വിദ്യാര്‍ഥി മരിച്ചനിലയില്‍
വാഷിംഗ്ഡണ്‍ ഡിസി: മൂന്നാഴ്ച മുമ്പ് അമേരിക്കയില്‍ കാണാതായ ഇന്ത്യന്‍ വിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി. ഹൈദരാബാദില്‍ നിന്നുള്ള മുഹമ്മദ് അബ്ദുള്‍ അര്ഫാത്താഫിനെ(25) ആണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ക്ലീവ്ലാന്‍ഡ് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയില്‍ ബിരുദാനന്തരബിരുദ വിദ്യാര്‍ഥിയാണ്. വിദ്യാര്‍ഥിക്കായി തിരച്ചില്‍ തുടരുന്നതിനിടെയാണ് ഇന്ന് രാവിലെ ഇയാളെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ എംബസി മരണം കുടുംബത്തെ അറിയിക്കുകയായിരുന്നു. 2023ല്‍ ആണ് മുഹമ്മദ് അബ്ദുള്‍ അര്ഫാത്താഫ് യുഎസിലെത്തിയത്. വിദ്യാര്‍ഥിയുടെ മരണത്തിൽ സമഗ്ര അന്വേഷണം ഉറപ്പാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഈ വര്‍ഷം യുഎസില്‍ മരണപ്പെടുന്ന പതിനൊന്നാമത്തെ ഇന്ത്യക്കാരനാണ് ഇദ്ദേഹം. മരിച്ചവരില്‍ ഭൂരിഭാഗവും വിദ്യാര്‍ഥികളായിരുന്നു. തുടര്‍ച്ചയായുള്ള മരണങ്ങള് യുഎസിലെ ഇന്ത്യന്‍ വിദ്യാര്‍ഥികളെയും അവരുടെ കുടുംബങ്ങളെയും ആശങ്കയിലാക്കുന്നുണ്ട്. യുഎസിന്റെ കണക്കനുസരിച്ച് 2022-2023 വര്‍ഷം 2.6 ലക്ഷത്തിലധികം ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ രാജ്യത്തേക്ക് കുടിയേറി. കഴിഞ്ഞ വര്‍ഷത്തേതിലും 35 ശതമാനം അധികമാണിത്.
Read Moreകുടിയേറ്റം നിയന്ത്രിക്കാൻ നടപടികളുമായി ന്യൂസിലൻഡ്
വെല്ലിംഗ്ടൺ: ഓസ്ട്രേലിയയ്ക്കു പിന്നാലെ കുടിയേറ്റം നിയന്ത്രിക്കാനൊരുങ്ങി ന്യൂസിലൻഡും. കുടിയേറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി വീസ നിയമങ്ങൾ അടിയന്തരമായി പരിഷ്കരിക്കാനാണു തീരുമാനം. കുറഞ്ഞ വൈദഗ്ധ്യമുള്ള ജോലികൾക്ക് ഇംഗ്ലീഷ് ഭാഷ നിർബന്ധമാക്കുക, തൊഴിൽ വീസകൾക്ക് മിനിമം വൈദഗ്ധ്യവും തൊഴിൽ പരിചയ പരിധിയും നിശ്ചയിക്കുക, കുറഞ്ഞ വൈദഗ്ധ്യമുള്ള കുടിയേറ്റക്കാർക്ക് സ്ഥിരമായി താമസിക്കുന്നതിനുള്ള പരിധി നിലവിലെ അഞ്ചു വർഷത്തിൽനിന്ന് മൂന്നു വർഷമായി കുറയ്ക്കുക തുടങ്ങിയ പരിഷ്കാരങ്ങളാണു നടപ്പിലാക്കുന്നത്. ഉയർന്ന വൈദഗ്ധ്യമുള്ള കുടിയേറ്റക്കാരെ ആകർഷിക്കുന്നതിലും നിലനിർത്തുന്നതിലുമാണ് സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ഇമിഗ്രേഷൻ മന്ത്രി എറിക്ക സ്റ്റാൻഫോർഡ് പ്രസ്താവനയിൽ പറഞ്ഞു. രാജ്യത്തു സെക്കൻഡറി അധ്യാപകർക്കു ക്ഷാമം നേരിടുന്നതിനാൽ അവരെ നിയമിക്കുമെന്ന പരോക്ഷ സൂചനയും മന്ത്രി നൽകി. കഴിഞ്ഞ വർഷം രാജ്യത്തേക്ക് കുടിയേറിയത് 1,73,000 വിദേശികളാണെന്നും ഇത്തരത്തിലുള്ള കുടിയേറ്റം തുടരുന്നത് രാജ്യത്തിന് ഉൾക്കൊള്ളാനാകില്ലെന്നും മന്ത്രി വ്യക്തമാക്കി. 5.1 ദശലക്ഷം ജനസംഖ്യയുള്ള ന്യൂസിലൻഡിൽ കോവിഡിനുശേഷമാണ് കുടിയേറ്റം വർധിച്ചുതുടങ്ങിയത്. …
Read Moreയുദ്ധം ഏഴാം മാസത്തിലേക്ക് ; ഗാസയിൽ മരണം 33,137
ഏഴാം മാസത്തിലേക്കു കടക്കുന്ന ഗാസ യുദ്ധം അവസാനിക്കുന്നതിന്റെ സൂചനകളൊന്നും ലഭ്യമല്ല. ആറു മാസത്തെ ഇസ്രേലി ആക്രമണത്തിൽ തകർന്നു തരിപ്പണമായ ഗാസ പട്ടിണിയുടെയും പകർച്ചവ്യാധിയുടെയും പിടിയിലേക്കു നീങ്ങുന്നു. വേൾഡ് സെൻട്രൽ കിച്ചണിന്റെ ഏഴു പ്രവർത്തകർ ഇസ്രേലി ആക്രമണത്തിൽ കൊല്ലപ്പെട്ടതോടെ ഗാസയിലെ ഭക്ഷണവിതരണം അനിശ്ചിതത്വത്തിലാണ്. ഗാസ നിവാസികളിൽ ഭൂരിഭാഗവും അഭയാർഥികളായി. ഹമാസിനെ പൂർണമായി ഉന്മൂലനം ചെയ്യുകയെന്ന ഇസ്രേലി ലക്ഷ്യം ഇനിയും ഏറെ ദൂരെയാണ്. ജനങ്ങളുടെയും സന്നദ്ധപ്രവർത്തകരുടെയും സുരക്ഷ ഉറപ്പുവരുത്താത്തതിന്റെ പേരിൽ ഇസ്രയേലിനുമേൽ യുഎസും ബ്രിട്ടനും അടക്കമുള്ള സഖ്യകക്ഷികളിൽനിന്ന് സമ്മർദം ശക്തമാവുകയും ചെയ്യുന്നു. ഒക്ടോബർ ഏഴിന് ഹമാസ്, ഇസ്ലാമിക് ജിഹാദ് ഭീകരർ അപ്രതീക്ഷിതമായി നടത്തിയ ആക്രമണത്തിനു മറുപടിയായി ഇസ്രേലി സേന നടത്തുന്ന നിർദാക്ഷിണ്യ യുദ്ധത്തിൽ ഗാസയിൽ കൊല്ലപ്പെട്ട പലസ്തീനികളുടെ എണ്ണം 33,137 ആയി. ഇതിൽ ഏതാണ്ട് എഴുപതു ശതമാനവും വനിതകളും കുട്ടികളുമാണെന്ന് ഹമാസിന്റെ ആരോഗ്യവകുപ്പ് പറയുന്നു. കൊല്ലപ്പെട്ടവരിൽ 12,000 പേർ ഭീകരരാണെന്നാണ്…
Read Moreമത്സ്യബന്ധന ബോട്ട് യാത്രാബോട്ടാക്കി; മൊസാംബിക് തീരത്ത് ബോട്ട് മുങ്ങി 91 മരണം
മാപുട്ടോ: മൊസാംബിക്കിന്റെ വടക്കൻ തീരത്ത് ബോട്ട് മുങ്ങി കുട്ടികളും സ്ത്രീകളുമടക്കം 91 പേർ മരിച്ചു.നിരവധിപ്പേർക്കു പരിക്കേറ്റു.130 പേരുമായി നംപുല പ്രവിശ്യയിലെ ദ്വീപിലേക്കു പോകുന്നതിനിടെയാണ് അപകടം. യാത്രയ്ക്കായി മാറ്റംവരുത്തിയ മത്സ്യബന്ധന ബോട്ട് ആണ് അപകടത്തിൽപ്പെട്ടത്. യാത്രയ്ക്ക് അനുയോജ്യമല്ലാത്തതും അമിതഭാരവുമാണ് ബോട്ട് മുങ്ങാൻ കാരണം. അഞ്ചുപേരെ രക്ഷപ്പെടുത്തി. പ്രതികൂലസാഹചര്യങ്ങൾ രക്ഷാപ്രവർത്തനങ്ങൾക്കു തടസമായതാണ് മരണസംഖ്യ ഉയരാൻ കാരണമെന്ന് അധികൃതർ അറിയിച്ചു.
Read Moreസന്നദ്ധപ്രവർത്തകരുടെ മരണം: ഇസ്രേലി സൈനിക ഉദ്യോഗസ്ഥരെ പുറത്താക്കി
ടെൽ അവീവ്: വേൾഡ് സെൻട്രൽ കിച്ചണിന്റെ ഏഴു പ്രവർത്തകർ ഗാസയിൽ കൊല്ലപ്പെട്ട സംഭവത്തിൽ രണ്ടു മുതിർന്ന സൈനിക ഉദ്യോഗസ്ഥരെ പുറത്താക്കിയെന്നും മൂന്നു സൈനികർക്കു താക്കീതു നല്‍കിയെന്നും ഇസ്രയേൽ അറിയിച്ചു. തിങ്കളാഴ്ചത്തെ ദാരുണ സംഭവത്തിൽ ആഗോളതലത്തിൽ സഖ്യകക്ഷികളിൽനിന്നടക്കം അതിരൂക്ഷ വിമർശനം നേരിടുന്നതിനിടെ, ആക്രമണം വലിയ അപരാധമാണെന്നു സമ്മതിച്ചുകൊണ്ടാണ് ഇസ്രയേലിന്റെ നടപടി. ആക്രമണത്തിനു നേതൃത്വം നല്കിയ മേജർ റാങ്കിലുള്ള ബ്രിഗേഡ് ഫയർ സപ്പോർട്ട് കമാൻഡർ, റിസർവ് സേനയിൽ കേണൽ റാങ്കുള്ള ബ്രിഗേഡ് ചീഫ് ഓഫ് സ്റ്റാഫ് എന്നിവരെയാണു പുറത്താക്കിയത്. ഡ്രോൺ പകർത്തിയ അവ്യക്ത ദൃശ്യത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ആക്രമണമെന്നും ഗുരുതരമായ ചട്ടലംഘനം നടന്നുവെന്നും ഇസ്രയേൽ പുറത്തുവിട്ട അന്വേഷണ റിപ്പോർട്ടിൽ പറയുന്നുണ്ട്. റിട്ട. മേജർ ജനറൽ യൊവാവ് ഹാർ-ഇവന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. ദാരുണസംഭവത്തിന്റെ ഉത്തരവാദിത്വം ഇസ്രയേലിനാണെന്നും സംഭവിക്കാൻ പാടില്ലായിരുന്നുവെന്നും ഇനി സംഭവിക്കില്ലെന്ന് ഉറപ്പുവരുത്തുമെന്നും സൈനിക വക്താവ് ഡാനിയൽ ഹാഗാരി പറഞ്ഞു.
Read Moreയുഎഇ ലുലു ഗ്രൂപ്പിൽ നിന്നും ഒന്നരക്കോടിയുടെ കവർച്ച; കണ്ണൂർ സ്വദേശി അറസ്റ്റിൽ
കണ്ണൂർ: ലുലു ഗ്രൂപ്പിന്റെ അബുദാബിയിലെ സ്ഥാപനത്തിൽ നിന്ന് ഒന്നരക്കോടിയോളം രൂപ (ആറ് ലക്ഷം ദിര്‍ഹം) അപഹരിച്ച് മുങ്ങിയ കണ്ണൂർ സ്വദേശിയായ ജീവനക്കാരനെ അബുദാബി പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ നാറാത്ത് സുഹറ മന്‍സിലില്‍ പുതിയപുരയില്‍ മുഹമ്മദ് നിയാസ് ( 38) ആണ് അബുദാബി പോലിസിന്റെ പിടിയിലായത്. അബുദാബി ഖാലിദിയ മാളിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് കാഷ് ഓഫിസ് ഇന്‍ ചാര്‍ജായി ജോലി ചെയ്തു വരുന്നതിനിടെയായിരുന്നു പണമപഹരിച്ച് മുങ്ങിയത്. പാസ്പോർട്ട് ലുലു ഗ്രൂപ്പ് അധികൃതർ നിയമാനുസരണം വാങ്ങി സൂക്ഷിച്ചതിനാൽ ഇയാൾക്ക് രാജ്യം വിടാൻ സാധിച്ചിരുന്നില്ല. ഇത് പ്രതിയെ വേഗം പിടികൂടുന്നതിന് സഹായിച്ചു. നിയാസ് കഴിഞ്ഞ 15 വര്‍ഷമായി ലുലു ഗ്രൂപ്പിലാണ് ജോലി ചെയ്തിരുന്നത്. അബുദാബിയില്‍ കുടുംബത്തോടൊപ്പമായിരുന്നു താമസം. എറണാകുളം സ്വദേശിനിയായ ഭാര്യയും രണ്ടു മക്കളും അബുദാബിയില്‍ നിയാസിനൊപ്പമാണ് താമസിച്ചിരുന്നത്. നിയാസിന്റെ തിരോധാനത്തിനു ശേഷം ഇവര്‍ മറ്റാരേയും അറിയിക്കാതെ പെട്ടെന്ന്…
Read Moreസ്ട്രാസ്ബർഗ് ഭീകരാക്രമണം: പ്രതിയെ സഹായിച്ചതിന് 30 വർഷം തടവ്
പാരീസ്: സ്ട്രാസ്ബർഗിലെ ക്രിസ്മസ് ചന്തയിൽ ഭീകരാക്രമണം നടത്തി അഞ്ചുപേരെ വധിച്ച ഷെരീഫ് ഷെഖാത്തിന് ആയുധം നല്കി സഹായിച്ച ഓഡ്രി മോൺയെഹിയയ്ക്ക് (42) ഫ്രഞ്ച് കോടതി 30 വർഷത്തെ തടവുശിക്ഷ വിധിച്ചു. 2018 ഡിസംബർ 11ന് ആക്രമണം നടത്തിയശേഷം കാറിൽ രക്ഷപ്പെട്ട ഷെരീഫിനെ ഫ്രഞ്ച് പോലീസ് ഏറ്റുമുട്ടലിൽ വധിച്ചിരുന്നു. തോക്കും കത്തിയുമുപയോഗിച്ച് ഷെരീഫ് നടത്തിയ ആക്രമണത്തിൽ 11 പേർക്കു പരിക്കേൽക്കുകയും ചെയ്തു. ആക്രമണത്തിനുപയോഗിച്ച തോക്ക് നല്‍കിയത് ഓഡ്രിയാണെന്നു കണ്ടെത്തി. ഇരുവരും ജയിലിൽ ഒരേ സെല്ലിൽ കഴിഞ്ഞിട്ടുള്ളവരാണ്. അതേസമയം ഓഡ്രിക്കെതിരേ ഭീകരാക്രമണക്കുറ്റം തെളിഞ്ഞിട്ടില്ല. തോക്ക് നല്‍കിയത് ഭീകരാക്രമണത്തിനാണെന്ന് ഇയാൾക്കറിയില്ലായിരുന്നു.ഷെരീഫിനെ സഹായിച്ചതിന് മറ്റു രണ്ടു പേർക്ക് ചെറിയ ശിക്ഷകൾ ലഭിച്ചു. കേസിൽ പ്രതിയായിരുന്ന നാലാമനെ വെറുതേവിട്ടു.
Read Moreതായ്വാൻ ഭൂകമ്പം; കാണാതായവർക്കായുള്ള തെരച്ചിൽ തുടരുന്നു
തായ്പെയ്: തായ്വാനിലുണ്ടായ ശക്തമായ ഭൂകമ്പത്തിൽ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവർക്കായുള്ള തെരച്ചിൽ തുടരുന്നു. നിരവധിയാളുകളെക്കുറിച്ച് ദിവസങ്ങൾക്കു ശേഷവും വിവരമൊന്നുമില്ല. ഇവർക്കായുള്ള തെരച്ചിൽ രക്ഷാപ്രവർത്തകർ തുടരുകയാണ്. ഭൂകമ്പത്തിൽ ഒൻപത് പേരുടെ മരണമാണ് ഇതുവരെ സ്ഥിരീകരിച്ചിരിക്കുന്നത്. 821 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. രാജ്യത്ത് കാൽനൂറ്റാണ്ടിനിടെയുണ്ടായ അതിശക്തമായ ഭൂകമ്പമാണു കഴിഞ്ഞ ദിവസമുണ്ടായത്. പ്രഭവകേന്ദ്രമായ കിഴക്കൻ തീരനഗരം ഹുവാലിയനിൽ തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾ എസ്കവേറ്റർ ഉപയോഗിച്ച് രക്ഷാപ്രവർത്തകർ നീക്കം ചെയ്തുകൊണ്ടിരിക്കുകയാണ്. ഭൂകമ്പത്തിൽ 48 വീടുകൾക്കു കേടുപാടുകൾ സംഭവിച്ചതായി മേയർ ഹ്സു ചെൻ-വെയ് പറഞ്ഞു. ചില കെട്ടിടങ്ങളുടെ അടിത്തറ ഇളകി ചെരിഞ്ഞനിലയിലാണ്. പലരും ടെന്റുകളിലാണ് അഭയം തേടിയിരിക്കുന്നത്. എന്നാൽ, ഭൂരിപക്ഷം ഹുവാലിയൻ നിവാസികളും സാധാരണ ജീവിതത്തിലേക്കു മടങ്ങിയതായി പ്രാദേശികമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ലോക്കൽ ട്രെയ്നുകൾ സർവീസ് പുനരാരംഭിച്ചിട്ടുണ്ട്. തായ്വാൻ സെമികണ്ടക്ടർ നിർമാണ കമ്പനിയുടെ പ്രവർത്തനങ്ങളും പുനരാരംഭിച്ചതായി തായ്വാൻ സെൻട്രൽ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. 130ഓളം ആളുകൾ…
Read Moreഇറാൻ ജയിലുകൾ കൊലക്കളമാകുന്നുവെന്ന് ആംനെസ്റ്റി ഇന്റർനാഷണൽ
ന്യൂയോർക്ക്: ഇറാനിലെ ജയിലുകൾ കൊലക്കളങ്ങളാകുന്നുവെന്നും കഴിഞ്ഞ വർഷം മാത്രം 853 പേർ ശിരച്ഛേദത്തിനിരയാക്കപ്പെട്ടുവെന്നും രാജ്യാന്തര മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റർനാഷണൽ. വധശിക്ഷകൾക്കു തടയിടാൻ രാജ്യാന്തരതലത്തിലുള്ള ശക്തമായ ഇടപെടൽ ആവശ്യമാണെന്നും അല്ലാത്തപക്ഷം വരുംവർഷങ്ങളിൽ ആയിരങ്ങളെ തൂക്കിലേറ്റാൻ സാധ്യതയുണ്ടെന്നും ആംനസ്റ്റി പറഞ്ഞു. ഇറാൻ അധികാരികൾ അവരുടെ ഭരണകൂടം അനുവദിച്ച കൊലപാതക പരമ്പരകൾ തുടരുകയാണ്. അത് ജയിലുകളെ കൊലക്കളങ്ങളാക്കി മാറ്റി. മുൻവർഷത്തേക്കാൾ 48 ശതമാനം അധികം വധശിക്ഷയാണ് കഴിഞ്ഞ വർഷമുണ്ടായത്. 56 ശതമാനം വധശിക്ഷകളും മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റങ്ങൾക്കാണ് -ആംനസ്റ്റി ഇന്റർനാഷണൽ ചൂണ്ടിക്കാട്ടി. സമൂഹത്തിലുടനീളം ഭയം വളർത്താനും കൂടുതൽ പ്രതിഷേധപ്രകടനങ്ങൾ തടയാനും അധികാരികൾ വധശിക്ഷകൾ ഉപയോഗിക്കുന്നുവെന്ന് ആംനെസ്റ്റി മുന്നറിയിപ്പ് നൽകി. ഈ വർഷം മാർച്ച് 20 വരെ കുറഞ്ഞത് 95 വധശിക്ഷകളെങ്കിലും നടത്തിയിട്ടുണ്ടെന്നും ഇറാന്റെ സ്വഭാവത്തിൽ മാറ്റമൊന്നും ഉണ്ടായിട്ടില്ലെന്നും ആംനസ്റ്റി ചൂണ്ടിക്കാട്ടി. വധശിക്ഷയ്ക്കു വിധേയരാക്കപ്പെട്ടവരുടെ യഥാർഥ സംഖ്യ വളരെ വലുതായിരിക്കുമെന്നും സംഘടന…
Read More