ഒലിയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധം തുടരുന്നു: മുന്‍ പ്രധാനമന്ത്രിമാര്‍ക്കെതിരേയും അന്വേഷണം

കാഠ്മണ്ഡു: നേപ്പാള്‍ മുന്‍ പ്രധാനമന്ത്രി കെ.പി. ശര്‍മ ഒലിയെ അറസ്റ്റ് ചെയ്തതിനെത്തുടര്‍ന്നുള്ള പ്രതിഷേധം മൂന്നാം ദിവസവും തുടരുന്നു. കഴിഞ്ഞ വര്‍ഷം നടന്ന ‘ജെന്‍ സി’ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തിയതുമായി ബന്ധപ്പെട്ടാണ് ശനിയാഴ്ച ഒലിയെ അറസ്റ്റ് ചെയ്തത്. ഇന്നലെ രാവിലെ നയാ ബാനേശ്വര്‍ മേഖലയില്‍ ഒലിയുടെ പാര്‍ട്ടിയായ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാളിന്‍റെ (യുണൈറ്റഡ് മാര്‍ക്‌സിസ്റ്റ്-ലെനിനിസ്റ്റ്) നൂറുകണക്കിനു പ്രവര്‍ത്തകര്‍ ഒത്തുകൂടി. ഇന്നലത്തെ റാലി താരതമ്യേന സമാധാനപരമായിരുന്നു. ഞായറാഴ്ച നടന്ന സംഘര്‍ഷത്തില്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ പത്തിലധികം പ്രവര്‍ത്തകര്‍ക്കു പരിക്കേറ്റിരുന്നു. ഇതിനിടെ, മൂന്ന് മുന്‍ പ്രധാനമന്ത്രിമാര്‍ക്കതിരേയുള്ള കള്ളപ്പണം വെളുപ്പിക്കല്‍ കേസിലെ അന്വേഷണവും അധികൃതര്‍ ഊര്‍ജിതമാക്കി. മുന്‍ പ്രധാനമന്ത്രിമാരായ ഷേര്‍ ബഹാദൂര്‍ ദ്യൂബ, കെ.പി. ശര്‍മ ഒലി, പുഷ്പ കമല്‍ ദഹല്‍ എന്നിവര്‍ക്കെതിരേയുള്ള അന്വേഷണമാണ് ശക്തമാക്കിയത്. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഞായറാഴ്ച അറസ്റ്റിലായ മുന്‍ ഊര്‍ജ മന്ത്രിയും നേപ്പാളി കോണ്‍ഗ്രസ് നേതാവുമായ ദീപക് ഖഡ്കയെ…

Read More

ഇറാനിൽ “ബങ്കർ ബസ്റ്റർ’ ആക്രമണം; ഇസ്ഫഹാനിലെ ആയുധകേന്ദ്രങ്ങൾ തകർത്തു

ദുബായ്: ഇറാനിലെ പ്രധാന നഗരങ്ങളിലൊന്നായ ഇസ്ഫഹാനിൽ യുഎസും ഇസ്രയേലും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തെത്തുടർന്ന് അതിശക്തമായ സ്ഫോടനം. ഇന്നു പുലർച്ചെയാണ് ആക്രമണമുണ്ടായത്. ആയുധശേഖരങ്ങൾ ലക്ഷ്യമിട്ടായിരുന്നു സംയുക്ത ആക്രമണം. ഇവിടെ ഏകദേശം 540 കിലോഗ്രാം യുറേനിയം ശേഖരം ഇറാൻ രഹസ്യമായി സൂക്ഷിച്ചിരുന്നതായാണ് റിപ്പോർട്ട്. ആക്രമണത്തിന്‍റെ ദൃശ്യങ്ങൾ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് തന്‍റെ സോഷ്യൽ മീഡിയ അക്കൗണ്ട് ആയ ട്രൂത്ത് സോഷ്യലിൽ പങ്കുവച്ചിട്ടുണ്ട്. ദൃശ്യങ്ങളിൽ കനത്ത സ്ഫോടനങ്ങളും അഗ്നിഗോളങ്ങൾ ഉയരുന്നതും കാണാം. ഏകദേശം 907 കിലോഗ്രാം ഭാരമുള്ള ബങ്കർ ബസ്റ്റർ ബോംബുകൾ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അന്താരാഷ്‌ട്രമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആയുധപ്പുരയ്ക്കു മുകളിൽ പതിച്ച ബോംബുകൾ വലിയ തോതിലുള്ള തുടർസ്ഫോടനങ്ങൾക്കും കാരണമായി. കഴിഞ്ഞ വർഷം ഓപ്പറേഷൻ മിഡ്നൈറ്റ് ഹാമർ എന്ന പേരിൽ ഇതേ മേഖലയിലെ ആണവ നിലയങ്ങൾക്കുനേരേ യുഎസ് ആക്രമണം നടത്തിയിരുന്നു.അത്യന്തം അപകടകരമായ രീതിയിൽ യുദ്ധം…

Read More

എണ്ണ ഇറക്കുമതി പ്രതിസന്ധിയിൽ; ഹോർമുസ് കടലിടുക്കിൽ കുടുങ്ങിയത് 18 ഇന്ത്യൻ കപ്പൽ

ന്യൂഡൽഹി: പശ്ചിമേഷ്യ‍യിൽ യുദ്ധം രൂക്ഷമായതോടെ ലോകത്തെ പ്രധാന കപ്പൽപാതയായ ഹോർമുസ് കടലിടുക്കിൽ 18 ഇന്ത്യൻ കപ്പലുകൾ കുടുങ്ങിയതായി കേന്ദ്രസർക്കാർ. ക്രൂഡ് ഓയിൽ, എൽപിജി, എൽഎൻജി എന്നിവയുമായി ഇന്ത്യയിലേക്കു വരികയായിരുന്ന കപ്പലുകളാണു കടലിടുക്കിനു പടിഞ്ഞാറു ഭാഗത്തായി നങ്കൂരമിട്ടിരിക്കുന്നത്. ഇന്ത്യയിലേക്കുള്ള ഇന്ധനവുമായി വരുന്ന വിദേശ പതാക ഘടിപ്പിച്ച പത്തു കപ്പലുകളും കുടുങ്ങി‍യിട്ടുണ്ടെന്ന് കേന്ദ്രം അറിയിച്ചു. നിലവിൽ കുടുങ്ങിക്കിടക്കുന്ന 18 ഇന്ത്യൻ കപ്പലുകളിലായി 485 നാവികരുണ്ട്. ഇവരുടെ സുരക്ഷയ്ക്കാണ് സർക്കാർ പ്രഥമ പരിഗണന നൽകുന്നതെന്നു തുറമുഖമന്ത്രാലയം സ്പെഷ്യൽ സെക്രട്ടറി രാജേഷ് കുമാർ സിൻഹ വ്യക്തമാക്കി. യുദ്ധം തുടങ്ങിയതോടെ ഈ മേഖലയിലൂടെയുള്ള കപ്പൽ ഗതാഗതത്തിന് ഇൻഷുറൻസ് പ്രീമിയം കുത്തനെ വർധിച്ചത് വാണിജ്യ മേഖലയ്ക്കു തിരിച്ചടിയായിട്ടുണ്ട്. അതേസമയം, കഴിഞ്ഞ ദിവസങ്ങളിൽ എട്ട് ഇന്ത്യൻ കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നിട്ടുണ്ട്. ഇതിൽ 94,000 ടൺ പാചകവാതകവുമായി വരുന്ന ബിഡബ്ല്യു ടൈർ ഇന്നു മുംബൈയിലും ബിഡബ്ല്യു എം…

Read More

അമേരിക്ക കരയുദ്ധത്തിന് മുതിർന്നാൽ യുഎസ് സൈനികർ സ്രാവുകൾക്ക് ഭക്ഷണമാകുമെന്ന് ഇറാൻ സൈനിക വക്താവ്

ടെഹ്റാൻ: ഇറാനെതിരെ അമേരിക്ക കരയുദ്ധത്തിന് മുതിർന്നാൽ പേർഷ്യൻ ഉൾക്കടലിലെ സ്രാവുകൾക്ക് യുഎസ് സൈനികർ ഭക്ഷണമായിത്തീരുമെന്ന് ഇറാൻ സൈനിക വക്താവ് ഇബ്രാഹിം സോൽഫഘാരി. വീഡിയോ സന്ദേശത്തിലൂടെ സോൽഫഘാരി പ്രതികരിച്ചത്. 3500 സൈനികരുമായി യുഎസിന്‍റെ പടക്കപ്പൽ യുഎസ്എസ് ട്രിപ്പോളി മധ്യപൂർവദേശത്തെത്തി എന്ന വാർത്തയ്ക്ക് പിന്നാലെയാണ് ഇബ്രാഹിം സോൽഫഘാരിയുടെ പ്രതികരണം. പതിനായിരം സൈനികരെക്കൂടി മധ്യപൂർവദേശത്തേക്ക് അയയ്ക്കാൻ യുഎസ് ആലോചിക്കുന്നുവെന്നും റിപ്പോർട്ടുണ്ട്. നയതന്ത്രത്തെപ്പറ്റി പരസ്യമായി സംസാരിക്കുന്ന യുഎസ് രഹസ്യമായി ഇറാനെ ആക്രമിക്കാൻ ഒരുങ്ങുകയാണെന്ന് ഇറാൻ പാർലമെന്‍റ് സ്പീക്കർ മുഹമ്മദ് ബാഘർ ഖലിബാഫ് ആരോപിച്ചു. അതിനിടെ മാർച്ച് 27ന് ആക്രമിക്കപ്പെട്ട ഖോൺദാബ് ഖനജല പ്ലാന്‍റ് പൂർണമായി തകർന്നെന്ന് ഇറാൻ സ്ഥിരീകരിച്ചു.

Read More

“അവൻ ബൽതേജ് സിംഗ്’; ഇന്ദിര ഗാന്ധി വധക്കേസ് പ്രതിയുടെ അനന്തരവൻ, മയക്കുമരുന്നു രാജാവിന്‍റെ പേര് വെളിപ്പെടുത്തി

വെല്ലിംഗ്ടൺ: ന്യൂസിലാൻഡിലെ ഏറ്റവും വലിയ മെത്താംഫെറ്റാമൈൻ കടത്തുസംഘത്തിന്‍റെ തലവനും ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന ഇന്ദിര ഗാന്ധിയെ വധിച്ച പ്രതികളിലൊരാളുടെ അനന്തരവനുമായ കുറ്റവാളിയുടെ പേരു വെളിപ്പെടുത്താൻ ഉത്തരവിട്ട് ന്യൂസിലാൻഡ് കോടതി. കുടുംബപ്പേര് രഹസ്യമായിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു നൽകിയ ഹർജി തള്ളിക്കൊണ്ടാണ് ‌”ബൽതേജ് സിംഗി’ന്‍റെ പേരു വെളിപ്പെടുത്താൻ കോടതി ഉത്തരവിട്ടത്. 22 വർഷത്തെ തടവുശിക്ഷ അനുഭവിക്കുന്ന കുപ്രസിദ്ധ മയക്കുമരുന്നു രാജാവിന്‍റെ പേര് ശനിയാഴ്ചയാണ് ന്യൂസിലാൻഡ് മാധ്യമങ്ങൾ പുറത്തുവിട്ടത്.ഇന്ദിര ഗാന്ധി വധവുമായി ബന്ധമുള്ള തങ്ങളുടെ കുടുംബപ്പേര് പുറത്തുവന്നാൽ കുടുംബാംഗങ്ങൾ ആക്രമിക്കപ്പെടുമെന്നായിരുന്നു ബൽതേജിന്‍റെ പിതാവ് കോടതിയിൽ വാദിച്ചത്. ആദ്യം കോടതി ഇത് അംഗീകരിച്ചിരുന്നെങ്കിലും ന്യൂസിലാൻഡ് സർക്കാർ ഇതിനെതിരേ അപ്പീൽ നൽകി. ഇത്രയും വലിയ മയക്കുമരുന്നു കടത്തു നടത്തിയ വ്യക്തിയുടെ പേരു പൊതുസമൂഹം അറിയണമെന്നും, പ്രതികാര നടപടികൾ ഉണ്ടാകാനുള്ള സാധ്യത കുറവാണെന്നും വിലയിരുത്തിയാണു കോടതി പേരു വെളിപ്പെടുത്തിയത്. അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയയുമായി ചേർന്ന് അതീവ രഹസ്യമായാണ് ബൽതേജ്…

Read More

ഇറാൻ ഭരണസംവിധാനം തകർന്നു; നേതൃനിരയെ തുടച്ചുനീക്കിയെന്ന് ട്രംപ്

വാഷിംഗ്ടൺ: ഇറാന്‍റെ ഭരണസംവിധാനം തകർന്നുവെന്നും രാജ്യം കടുത്ത അനിശ്ചിതത്വത്തിലാണെന്നും അമേരിക്കൻ പ്രസിഡന്‍റ് ഡോണാൾഡ് ട്രംപ്. ഇറാന്‍റെ പരമോന്നത നേതാവ് ഇനി പരമോന്നതനല്ലെന്നും അദ്ദേഹം മരിച്ചുവെന്നും ട്രംപ് വ്യക്തമാക്കി. പിൻഗാമിയായി പ്രഖ്യാപിക്കപ്പെട്ട ആയത്തുള്ള മുജ്‌തബ ഖമേനിയും കൊല്ലപ്പെടുകയോ അല്ലെങ്കിൽ ഗുരുതരമായി പരിക്കേൽക്കുകയോ ചെയ്‌തിട്ടുണ്ട്. അതിനാലാണ് അദ്ദേഹം പൊതുവേദിയിൽ പ്രത്യക്ഷപ്പെ‌ടാത്തത്. ഇറാന്‍റെ വ്യോമ പ്രതിരോധ സംവിധാനങ്ങളും ആശയവിനിമയ ശൃംഖലകളും പൂർണമായി തകർക്കപ്പെട്ടു. സൈനിക ഉദ്യോഗസ്ഥരെല്ലാം വധിക്കപ്പെട്ടുവെന്നും ട്രംപ് പരിഹാസരൂപേണ പറഞ്ഞു. ഫെബ്രുവരി 28ന് തുടങ്ങിയ യുദ്ധം രണ്ടാം മാസത്തിലേക്ക് കടക്കുമ്പോൾ അമേരിക്കൻ സൈനിക നീക്കങ്ങൾ പ്രതീക്ഷിച്ചതിലും വലിയ വിജയമാണെന്നും ട്രംപ് അവകാശപ്പെട്ടു.

Read More

യുക്രെയ്ൻ പ്രസിഡന്‍റ് സെലൻസ്‌കി യുഎഇയിലെത്തി

അബുദാബി: യുഎഇ പ്രസിഡന്‍റ് ഷേഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും യുക്രെയ്ൻ പ്രസിഡന്‍റ് വൊളോദിമിർ സെലെൻസ്‌കിയും കൂടിക്കാഴ്ച നടത്തി. അബുദാബിയിലായിരുന്നു നേതാക്കൾ തമ്മിലുള്ള കൂടിക്കാഴ്ച. പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ മേഖലയിലെ സുരക്ഷാ കാര്യങ്ങളെക്കുറിച്ച് ഇരുവരും ചർച്ച ചെയ്തു. ഇറാന്‍റെ തുടർച്ചയായ ആക്രമണങ്ങൾ ഇരു നേതാക്കളും ചർച്ച ചെയ്തതായി അധികൃതർ പറഞ്ഞു. സൗദി സന്ദർശനത്തിനുശേഷമാണ് സെലൻസ്കി യുഎഇയിൽ എത്തിയത്.

Read More

ഹോർമുസ് തുറക്കാൻ രാജ്യാന്തര സേന: ആവശ്യവുമായി യുഎഇ

അബുദാബി: ഇറാന്‍റെ ഭീഷണികളെ പ്രതിരോധിച്ച് ഹോർമുസ് കടലിടുക്ക് വഴിയുള്ള ഇന്ധന നീക്കം സുഗമമാക്കാൻ രാജ്യാന്തര സേനയെ വിന്യസിക്കണമെന്ന ആവശ്യവുമായി യുഎഇ രംഗത്ത്. ഈ രാജ്യാന്തര സമുദ്ര ദൗത്യ സൈനികസഖ്യത്തിന്‍റെ ഭാഗമാകാൻ തങ്ങൾ തയാറാണെന്നും യുഎഇ വ്യക്തമാക്കി. ദൗത്യത്തിനായി തങ്ങളുടെ നാവികസേനയെ ഏതുസമയവും വിട്ടുനൽകാൻ തയാറാണെന്നും അമേരിക്കയെയും പാശ്ചാത്യരാജ്യങ്ങളെയും യുഎഇ അറിയിച്ചതായി റിപ്പോർട്ടുണ്ട്. ഹോർമുസിനായി കഴിയുന്നത്ര വിശാലമായ ഒരു രാജ്യാന്തര ദൗത്യസേന രൂപീകരിക്കുന്നതിലാണു ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും ഇറാനെതിരേ യുദ്ധം ചെയ്യാനല്ല ഈ ദൗത്യസേനയെന്നും യുഎഇ സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. ആഗോള സമ്പദ്‌വ്യവസ്ഥയ്‌ക്കെതിരേ ഇറാൻ യുദ്ധം ചെയ്യുന്ന സാഹചര്യത്തിൽ എല്ലാവരും ഒറ്റക്കെട്ടായി നീങ്ങേണ്ടതുണ്ടെന്ന കടുത്ത നിലപാടിലാണ് യുഎഇ. നാവികസേനയുടെ അകമ്പടിയില്ലാതെ കടലിടുക്ക് വീണ്ടും തുറക്കാൻ എളുപ്പവഴിയില്ലെന്നാണു ഗൾഫ് രാജ്യങ്ങളും ട്രംപ് ഭരണകൂടവും വിശ്വസിക്കുന്നത്. എത്രയും പെട്ടെന്നുതന്നെ കപ്പലുകൾക്ക് കടലിടുക്കിലൂടെ സ്വതന്ത്രമായി കടന്നുപോകാൻ കഴിയുന്ന തരത്തിൽ ഭരണകൂടം പ്രവർത്തിക്കുന്നുണ്ടെന്ന് വൈറ്റ് ഹൗസ്…

Read More

ജെൻസി പ്രക്ഷോഭം; നേപ്പാൾ മുൻപ്രധാനമന്ത്രി അറസ്റ്റിൽ

കാഠ്മണ്ഡു: നേപ്പാൾ മുൻപ്രധാനമന്ത്രി കെ.പി. ശർമ ഒലി അറസ്റ്റിൽ. ജെൻ സി പ്രക്ഷോഭങ്ങൾ കൈകാര്യം ചെയ്തതിൽ വീഴ്ചവരുത്തിയെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി. മുൻ ആഭ്യന്തര മന്ത്രി രമേശ് ലേഖക്കിനെയും അറസ്റ്റ് ചെയ്തു. നേപ്പാൾ പ്രധാനമന്ത്രിയായി ബാലേന്ദ്ര ഷാ ചുമതലയേറ്റതിന് തൊട്ടുപിന്നാലെയാണ് ശർമ ഒലിയെ ഭക്തപൂരിലെ ഗുണ്ടുവിലുള്ള വസതിയിൽ നിന്നും നേപ്പാൾ പോലീസ് കസ്റ്റഡിയിലെടുത്തത്. ‘ഇന്ന് രാവിലെയാണ് അവരെ അറസ്റ്റ് ചെയ്തത്, നിയമപ്രകാരം നടപടികൾ മുന്നോട്ട് പോകും,” കാഠ്മണ്ഡു വാലി പോലീസ് വക്താവ് ഓം അധികാരി എഎഫ്‌പിയോട് പറഞ്ഞു. ‘ഉറപ്പ്, ഉറപ്പ് തന്നെയാണ്, ആരും നിയമത്തിന് അതീതരല്ല’- ആഭ്യന്തര മന്ത്രി സുഡാൻ ഗുരുംഗ് പ്രതികരിച്ചു. മുൻ പ്രധാനമന്ത്രി കെ.പി. ശർമ ഒലിയെയും മുൻ ആഭ്യന്തര മന്ത്രി രമേശ് ലേഖക്കിനെയും ഞങ്ങൾ കസ്റ്റഡിയിലെടുത്തു. ഇത് ആരോടുമുള്ള പ്രതികാരമല്ല; നീതിയുടെ തുടക്കം മാത്രമാണ്. ഇനി രാജ്യം ഒരു പുതിയ ദിശയിലേക്ക് നീങ്ങുമെന്ന്…

Read More

ബലേന്ദ്ര ഷാ നേപ്പാള്‍ പ്രധാനമന്ത്രി: സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

കാഠ്മണ്ഡു: നേപ്പാള്‍ പ്രധാനമന്ത്രിയായി ബലേന്ദ്ര ഷാ സത്യപ്രതിജ്ഞ ചെയ്തു. രാമ നവമി ദിവസം 12.34ന് മുഹൂർത്തം നിശ്ചയിച്ചായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ് സംഘടിപ്പിച്ചത്. 15 അംഗ മന്ത്രിസഭയുടെയും സത്യപ്രതിജ്ഞ ഇന്ന് നടന്നു. മാർച്ച് അഞ്ചിന് നടന്ന തെരഞ്ഞെ‌ടുപ്പിൽ ബലേന്‍ ഷായുടെ രാഷ്ട്രീയ സ്വതന്ത്ര പാർട്ടി വിജയിച്ചത് മൂന്നില്‍ രണ്ട് സീറ്റുകളുടെ വന്‍ ഭൂരിപക്ഷവുമായി ആയിരുന്നു. നേപ്പാൾ പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ റാപ്പറും രാഷ്ട്രീയ നേതാവുമായ ബലേന്ദ്ര ഷാ രൂപീകരിച്ച രാഷ്ട്രീയ സ്വതന്ത്ര പാർട്ടി (ആർഎസ്‌പി) മികച്ച വിജയം നേടിയിരുന്നു. ജെൻ സി പ്രക്ഷോഭത്തിന് ശേഷം നടന്ന ആദ്യ പൊതു തെരഞ്ഞെടുപ്പിലാണ് ആർഎസ്‌പി രാജ്യത്തെ വൻകിട പാർട്ടികളെയെല്ലാം അട്ടിമറിച്ചത്.

Read More