ജയ്പുർ: ആഗോള എണ്ണ വിപണിയിലെ വർധിച്ചുവരുന്ന ഭൗമരാഷ്ട്രീയ സംഘർഷങ്ങൾക്കും അനിശ്ചിതത്വത്തിനും ഇടയിൽ ഓയിൽ ഇന്ത്യ ലിമിറ്റഡ് രാജസ്ഥാനിലെ താർ മരുഭൂമിയിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഉത്പാദനം ഗണ്യമായി വർധിപ്പിച്ചു. ഇന്നലെ പുറത്തു വിട്ട കണക്കുകൾ പ്രകാരം പ്രതിദിന ഉത്പാദനം 1,202 ബാരൽ എന്ന ചരിത്ര നേട്ടത്തിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ വർഷത്തെ പ്രതിദിനം 705 ബാരലുമായി താരതമ്യം ചെയ്യുന്പോൾ പൊതുമേഖല കന്പനി ഉത്പാദനം 70 ശതമാനമാണ് വർധിച്ചത്. ജയ്സാൽമീറിലെ ബാഗേവാല പാടത്തുനിന്നും ഉത്പാദിപ്പിക്കുന്ന അസംസ്കൃത എണ്ണ ടാങ്കറുകൾ വഴി ഗുജറാത്തിലെ മെഹ്സാനയിലെ ഒഎൻജിസി പ്ലാന്റുകളിലേക്കാണ് എത്തിക്കുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. അവിടെനിന്ന് പൈപ്പ്ലൈൻ വഴി ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ കൊയാലി റിഫൈനറിയിലേക്ക് ശുദ്ധീകരണത്തിനായി വിടുന്നു. 2025-26 സാന്പത്തിക വർഷത്തിൽ ഓയിൽ ഇന്ത്യയുടെ രാജസ്ഥാൻ പാടത്തുനിന്ന് ആകെ 43,773 മെട്രിക് ടണ് ക്രൂഡ് ഓയിൽ ഉത്പാദനം രേഖപ്പെടുത്തി. 2024-25 ലെ വാർഷിക…
Read MoreCategory: NRI
വീണത് രണ്ടു യുദ്ധവിമാനം; ഇറാന്റെ സൈനികശേഷി തകർത്തെന്ന ട്രംപിന്റെ വാദം പൊള്ളയോ?
കുവൈറ്റ്: ഇറാനെ നിലംപരിശാക്കിയെന്നും അവരുടെ സൈനികശേഷി ഏതാണ്ട് പൂർണമായി തകർത്തെന്നുമുള്ള അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വാദത്തിന്റെ മുനയൊടിച്ചാണ് ഇറാന്റെ ആക്രമണമെന്നു റിപ്പോർട്ട്. ഇറാന്റെ വ്യോമപ്രതിരോധ സംവിധാനങ്ങൾ സമ്പൂർണമായി തകർത്തെന്നു പലവട്ടം ട്രംപ് അവകാശപ്പെട്ടിരുന്നു. അമേരിക്കയുടെയും ഇസ്രയേലിന്റെയും യുദ്ധവിമാനങ്ങൾ ഇറാന്റെ ആകാശത്ത് യഥേഷ്ടം പറക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ, ഈ അവകാശവാദങ്ങൾക്കിടയിലാണ് ഇപ്പോൾ അമേരിക്കയുടെ രണ്ടു യുദ്ധവിമാനങ്ങൾ വെടിയേറ്റു വീണിരിക്കുന്നത്. രണ്ടു വിമാനങ്ങളിലായുണ്ടായിരുന്ന മൂന്നു പൈലറ്റുമാരിൽ രണ്ടു പേരെ രക്ഷപ്പെടുത്തി. എന്നാൽ, ഇറാന്റെ മണ്ണിലിറങ്ങിയെന്നു കരുതുന്ന മൂന്നാമനായി അമേരിക്കൻ ഹെലികോപ്ടറുകളും ഇറാന്റെ സൈന്യവും തെരച്ചിൽ നടത്തിവരികയാണ്. തെരച്ചിലിനിറങ്ങിയ അമേരിക്കൻ ഹെലികോപ്ടറുകൾക്കു നേരേയും ഇറാൻ ആക്രമണം നടത്തിയതായി റിപ്പോർട്ടുണ്ട്. ഇതിനെത്തുടർന്നു ഹെലികോപ്ടറുടെ ഇറാന്റെ വ്യോമാതിർത്തിക്കു പുറത്തേക്കു പറന്നതായും പറയുന്നു. പൈലറ്റിനെ കിട്ടിയാൽ പോലീസിനു കൈമാറണമെന്ന് എൻആർജിസി ജനങ്ങളോട് അഭ്യർഥിച്ചിട്ടുണ്ട്. ജീവനോടെ കൈമാറുന്നവർക്കു വൻ പ്രതിഫലവും പ്രഖ്യാപിച്ചു. ഒാരോ ദിവസവും…
Read Moreരണ്ട് യുഎസ് യുദ്ധവിമാനങ്ങൾ വെടിവച്ചിട്ടു: രണ്ട് പൈലറ്റുമാരെ രക്ഷപ്പെടുത്തി, ഒരാളെ കാണാനില്ല
ദുബായ്: ഇറാനുമായുള്ള യുദ്ധം തീവ്രമാകുന്നതിനിടെ രണ്ട് അമേരിക്കൻ യുദ്ധവിമാനങ്ങൾ ഇറാൻ വെടിവച്ചിട്ടു. വെള്ളിയാഴ്ച നടന്ന സംഭവത്തിൽ തകർന്ന വിമാനങ്ങളിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരെ രക്ഷപ്പെടുത്തിയതായും ഒരാൾക്കായി തെരച്ചിൽ തുടരുകയാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കാണാതായ പൈലറ്റിനായി ഇറാൻ സേനയും തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. യുഎസ് എഫ്-15ഇ വിമാനമാണ് ഇറാനിൽ തകർന്നുവീണത്. ഇതിലെ ഒരു ക്രൂ മെമ്പറെ അമേരിക്കൻ സ്പെഷ്യൽ ഫോഴ്സ് സാഹസികമായി രക്ഷപ്പെടുത്തി. എന്നാൽ രണ്ടാമത്തെയാൾക്കായി ഇറാൻ വ്യാപക തെരച്ചിൽ നടത്തുകയാണ്. ഇതിനിടെ കുവൈറ്റിന് മുകളിൽവച്ച് തകർന്ന എ-10 വാർത്ത്ഹോഗ് വിമാനത്തിലെ പൈലറ്റ് പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കാണാതായ പൈലറ്റിനെ കണ്ടെത്താനുള്ള ശ്രമത്തിനിടെ രണ്ട് ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുകൾക്കും വെടിയേറ്റെങ്കിലും അവ സുരക്ഷിതമായി ഇറാൻ വ്യോമാതിർത്തി കടന്നു. വിമാനം വെടിവച്ചിട്ട സംഭവം ഇറാനുമായുള്ള ചർച്ചകളെ ബാധിക്കില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രതികരിച്ചു. “ഇതൊരു യുദ്ധമാണ്, ഇത്തരം സംഭവങ്ങൾ സ്വാഭാവികമാണ്’ ട്രംപ് മാധ്യമങ്ങളോടു…
Read Moreഅമേരിക്കൻ നിബന്ധനകൾ അംഗീകരിക്കില്ല, കടുത്ത നിലപാടിലേക്ക് ഇറാൻ: മുന്നറിയിപ്പുമായി ട്രംപ്
ദുബായ്: അമേരിക്ക-ഇസ്രയേൽ-ഇറാൻ യുദ്ധം അവസാനിപ്പിക്കാനായി പാക്കിസ്ഥാന്റെ നേതൃത്വത്തിൽ നടന്നുവന്ന മധ്യസ്ഥശ്രമങ്ങൾ പരാജയപ്പെട്ടതായി റിപ്പോർട്ട്. ഇസ്ലാമാബാദിൽ നടക്കാനിരുന്ന ചർച്ചകളിൽ പങ്കെടുക്കാൻ ഉദ്യോഗസ്ഥരെ അയക്കില്ലെന്ന് ഇറാൻ ഔദ്യോഗികമായി അറിയിച്ചതോടെ വെടിനിർത്തൽ നീക്കങ്ങൾ പ്രതിസന്ധിയിൽ. അമേരിക്ക മുന്നോട്ടുവച്ച നിബന്ധനകൾ അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് ഇറാൻ. പാക്കിസ്ഥാൻ വഴിയുള്ള നയതന്ത്രശ്രമങ്ങൾ പരാജയപ്പെട്ടതോടെ ഈജിപ്തും തുർക്കിയും ബദൽ മാർഗങ്ങൾ ആലോചിച്ചുതുടങ്ങി. ചർച്ചകൾ പുനരാരംഭിക്കുന്നതിനായി ഖത്തർ അല്ലെങ്കിൽ ഇസ്താംബുൾ വേദിയാക്കാനുള്ള സാധ്യതകളാണ് ഇപ്പോൾ പരിശോധിക്കുന്നത്. ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനു പകരമായി വെടിനിർത്തൽ നടപ്പിലാക്കാനുള്ള നിർദേശമാണു നിലവിലെ ചർച്ചാവിഷയം. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ബുധനാഴ്ച സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി ഫോണിൽ സംസാരിക്കുകയും വെടിനിർത്തൽ സാധ്യതകൾ ആരായുകയും ചെയ്തിരുന്നു. ഇറാൻ പ്രസിഡന്റ് വെടിനിർത്തൽ ആഗ്രഹിക്കുന്നുണ്ടെന്ന് ട്രംപ് തന്റെ “ട്രൂത്ത് സോഷ്യൽ’ പ്ലാറ്റ്ഫോമിലൂടെ അവകാശപ്പെട്ടു. എന്നാൽ ഹോർമുസ് കടലിടുക്ക് പൂർണമായും സ്വതന്ത്രമാക്കിയാൽ മാത്രമേ ചർച്ചകളെക്കുറിച്ച് ആലോചിക്കൂ…
Read Moreഅരനൂറ്റാണ്ടിനുശേഷം മനുഷ്യൻ ചന്ദ്രനിലേക്ക്; ചരിത്രമെഴുതാൻ കുതിച്ചുയർന്ന് ആർട്ടെമിസ്
ഫ്ളോറിഡ: അരനൂറ്റാണ്ടുകാലത്തെ ഇടവേളയ്ക്കു ശേഷം മനുഷ്യൻ വീണ്ടും ചന്ദ്രനിലേക്ക്. മൂന്നു അമേരിക്കക്കാരും ഒരു കനേഡിയൻ പൗരനുമടങ്ങുന്ന നാലംഗ സംഘവുമായി നാസയുടെ കരുത്തുറ്റ എസ്എൽഎസ് റോക്കറ്റ് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽനിന്നു വിജയകരമായി വിക്ഷേപിച്ചു. ഇന്ത്യൻ സമയം, പുലർച്ചെ 4.06ന് ആയിരുന്നു വിക്ഷേപണം. ഏകദേശം പത്തു ദിവസം നീണ്ടുനിൽക്കുന്ന ദൗത്യം ചന്ദ്രനെ ചുറ്റിസഞ്ചരിച്ച് സുരക്ഷിതമായി ഭൂമിയിൽ തിരിച്ചെത്തും. ഫ്ലോറിഡയുടെ തീരങ്ങളിൽ നാലു ലക്ഷത്തിലേറെ ആളുകളാണു ചരിത്ര നിമിഷത്തിനു സാക്ഷ്യം വഹിക്കാൻ ഒത്തുചേർന്നത്. ചരിത്രം കുറിച്ചാണ് ആർട്ടെമിസ് 2 ബഹിരാകാശത്തേക്ക് കുതിച്ചത്. ചാന്ദ്രദൗത്യത്തിൽ ആദ്യമായി ഒരു വനിതയും (ക്രിസ്റ്റീന കോച്ച്), ഒരു കറുത്ത വർഗക്കാരനും (വിക്ടർ ഗ്ലോവർ), ഒരു അമേരിക്കക്കാരനല്ലാത്ത പൗരനും (കാനഡയുടെ ജെറമി ഹാൻസെൻ) ഉൾപ്പെടുന്നു എന്നതാണ് ഈ യാത്രയുടെ പ്രത്യേകത. റീഡ് വൈസ്മാൻ ആണ് ദൗത്യത്തിന്റെ കമാൻഡർ.”ഞങ്ങൾ മനുഷ്യരാശിക്കുവേണ്ടിയാണു പോകുന്നത്…’ വിക്ഷേപണത്തിനു തൊട്ടുമുമ്പ് ജെറമി ഹാൻസെൻ പറഞ്ഞു.…
Read Moreഇറാൻ ലോകത്തിലെ ഒന്നാം നമ്പർ ഭീകരരാജ്യം; യുദ്ധത്തിൽ വിജയം പ്രഖ്യാപിച്ച് ട്രംപ്
വാഷിംഗ്ടൺ ഡിസി: ഇറാനെതിരായ യുഎസ്-ഇസ്രയേൽ യുദ്ധത്തിൽ നിർണായക വിജയം കൈവരിച്ചതായി പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാന്റെ സൈനികശേഷി തകർത്തതായും വരും ആഴ്ചകളിൽ സൈനികനടപടി പൂർണമായും അവസാനിപ്പിക്കുമെന്നും ട്രംപ് അറിയിച്ചു. “ഓപ്പറേഷൻ എപ്പിക് ഫ്യൂറി’ ആരംഭിച്ച് ഒരു മാസം പിന്നിടുമ്പോൾ ഇറാന്റെ നാവിക-വ്യോമ സേനകൾ നാമാവശേഷമായെന്നും ട്രംപ് അവകാശവാദം ഉന്നയിച്ചു.ഇറാന്റെ മിസൈൽ-ഡ്രോൺ വിക്ഷേപണ ശേഷി തകർത്തതായും ആയുധനിർമാണകേന്ദ്രങ്ങൾ ബോംബിട്ടു നശിപ്പിച്ചതായും ട്രംപ് വെളിപ്പെടുത്തി. ഇറാന്റെ മിക്ക നേതാക്കളും കൊല്ലപ്പെട്ടു. വിപ്ലവ ഗാർഡിന്റെ നിയന്ത്രണ സംവിധാനങ്ങൾ തകർന്നു. അമേരിക്കയും ഇസ്രയേലും ഉൾപ്പെടുന്ന സഖ്യകക്ഷികൾക്ക് ഇനി ഇറാനിൽനിന്നു ഭീഷണി ഉണ്ടാകില്ലെന്നും ട്രംപ് പറഞ്ഞു. വരും ആഴ്ചകളിൽ ആക്രമണം കടുപ്പിക്കുമെന്നും വഴങ്ങിയില്ലെങ്കിൽ ഇറാന്റെ വൈദ്യുതി നിലയങ്ങൾ തകർക്കുമെന്നും ട്രംപ് കനത്ത താക്കീതു നൽകി.ഇസ്രയേൽ ഉൾപ്പെടെയുള്ള പശ്ചിമേഷ്യൻ സഖ്യകക്ഷികൾ പരാജയപ്പെടാനോ, അവർക്കു പരിക്കേൽക്കാനോ അമേരിക്ക അനുവദിക്കില്ലെന്ന് ട്രംപ് വ്യക്തമാക്കി. സൗദി അറേബ്യ, ഖത്തർ, യുഎഇ…
Read Moreഇറാനിൽനിന്ന് വിളിവന്നു, ജെറിന്റെ മാതാപിതാക്കൾക്ക് ആശ്വാസം
ഉപ്പുതറ: ഇറാനിൽ ഇന്റേൺഷിപ്പിനുപോയ യുവാവ് വീട്ടിലേക്ക് വിളിച്ചു. ചൊവ്വാഴ്ച വൈകുന്നേരമാണ് ആലടി ആഞ്ഞിലിമൂട്ടിൽ സജന്റെ മകൻ ജെറിൻ ജോസഫ് വീട്ടിലേക്ക് ഫോൺ വിളിച്ചത്. ഞങ്ങൾ കപ്പലിൽ സുരക്ഷിതരാണ്, ഇറാനിലെ ബുഷാർ എന്ന സ്ഥലത്താണുള്ളത് എന്നാണ് ജെറിൻ മാതാപിതാക്കളോട് പറഞ്ഞത്. മർച്ചന്റ് നേവി കോഴ്സ് കഴിഞ്ഞ് 2025 ജൂലൈ 27നാണ് ജെറിൻ ഇന്റേൺഷിപ്പിനായി ഇറാനിലേക്ക് പോയത്. അന്നു മുതൽ മിക്കവാറും ദിവസം വീട്ടിലേക്ക് വിളിച്ചിരുന്നു. ഇറാൻ-ഇസ്രയേൽ – അമേരിക്ക യുദ്ധം തുടങ്ങിയതോടെ ജെറിന് വീട്ടുകാരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല. ഫെബ്രുവരി 27ന് രാവിലെ 11.13നാണ് അവസാനമായി ജെറിന്റെ സന്ദേശം വീട്ടുകാർക്ക് കിട്ടിയത്. യുദ്ധം പ്രശ്നമാണെന്നും പിറ്റേന്നു വിളിക്കാം എന്നുമായിരുന്നു സന്ദേശം. എന്നാൽ, പിന്നീട് വിളിക്കുകയോ, സന്ദേശമയയ്ക്കുകയോ ചെയ്തില്ല. അങ്ങോട്ട് ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അതിനും കഴിഞ്ഞില്ല. ഇതോടെ വീട്ടുകാർ ആശങ്കയിലായിരുന്നു. ഇന്റേൺഷിപ്പിന് അയച്ച ചെന്നൈ രുദ്രാക്ഷ മർച്ചന്റ് നേവി ഇൻസ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ടു.…
Read Moreഇസ്രയേൽ; അമേരിക്ക-ഇസ്രയേൽ ഭിന്നത? പിന്മാറാനൊരുങ്ങി അമേരിക്ക; പോരാട്ടം തുടരുമെന്ന് ഇസ്രയേൽ
വാഷിംഗ്ടൺ ഡിസി: ഇറാൻ യുദ്ധവുമായി ബന്ധപ്പെട്ട് അമേരിക്കയും ഇസ്രയേലും രണ്ടു തട്ടിലെന്നു റിപ്പോർട്ട്. ഇറാനെതിരെയുള്ള സൈനികനടപടി രണ്ടാഴ്ചയ്ക്കുള്ളിൽ അവസാനിപ്പിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് സന്നദ്ധത പ്രകടിപ്പിച്ചപ്പോൾ, ഇറാന്റെ ഭീകരഭരണകൂടത്തെ തകർക്കും വരെ പോരാട്ടം തുടരുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി. യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ സന്നദ്ധത അറിയിച്ചതിനു പിന്നാലെയാണ് ഇരു രാജ്യങ്ങളുടെയും പ്രതികരണം പുറത്തുവന്നത്. ഇറാനുമായി പ്രത്യേക കരാറുകളിൽ ഏർപ്പെട്ടില്ലെങ്കിലും വരും ആഴ്ചകളിൽ സൈനികനീക്കം അവസാനിപ്പിച്ച് പിന്മാറാൻ തയാറാണെന്ന് ട്രംപ് വൈറ്റ് ഹൗസിൽ അറിയിച്ചു. “ഓപ്പറേഷൻ എപ്പിക് ഫ്യൂറി’ അവസാനിപ്പിക്കാൻ നയതന്ത്ര ചർച്ചകൾ നിർബന്ധമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ ഇറാനുമേൽ കർശനമായ പതിനഞ്ചു നിർദേശങ്ങൾ മുന്നോട്ടുവച്ചിരുന്ന ട്രംപിന്റെ പെട്ടെന്നുള്ള ഈ നിലപാടു മാറ്റം അന്താരാഷ്ട്ര തലത്തിൽ ചർച്ചയായി. ഹോർമുസ് കടലിടുക്കു തുറന്നു നൽകേണ്ട ഉത്തരവാദിത്വം അതുപയോഗിക്കുന്ന രാജ്യങ്ങൾക്കാണെന്നും അമേരിക്കയ്ക്കു മാത്രമായി…
Read Moreഫ്രാൻസ് ആകാശവും ഇറ്റലി മണ്ണും നിഷേധിച്ചു: ട്രംപിനു തിരിച്ചടി
റോം: അമേരിക്കൻ യുദ്ധവിമാനങ്ങൾക്ക് വ്യോമതാവളം നിഷേധിച്ച് ഇറ്റലി. സിസിലിയിലെ സിഗോനെല്ല വ്യോമതാവളം ഉപയോഗിക്കാനുള്ള അമേരിക്കയുടെ അഭ്യർഥനയാണ് ഇറ്റലി നിരസിച്ചത്. യുഎസ് യുദ്ധവിമാനങ്ങൾക്ക് പ്രതിരോധ മന്ത്രി ഗുയ്ഡോ ക്രൊസെത്തോ അനുമതി നിഷേധിച്ചതായി ഇറ്റാലിയൻ ദിനപത്രം റിപ്പോർട്ട് ചെയ്തു. സംഭവത്തെക്കുറിച്ച് ഇറ്റാലിയൻ സർക്കാർ പരസ്യമായി പ്രതികരിച്ചിട്ടില്ല. പശ്ചിമേഷ്യൻ സംഘർഷത്തിൽ ഇടപെടുന്നത് ഒഴിവാക്കാൻ ഇറ്റലിയിലെ യുഎസ് താവളങ്ങൾ ഉപയോഗിക്കുന്നത് തടയണമെന്ന് പ്രതിപക്ഷ പാർട്ടികൾ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. യുഎസ് ഇത്തരം ആവശ്യമുന്നയിച്ചാൽ പാർലമെന്റിന്റെ അനുമതി തേടുമെന്ന് പ്രധാനമന്ത്രി ജോർജിയ മെലോണി അറിയിക്കുകയും ചെയ്തു. സൈനിക സാമഗ്രികളുമായി ഇസ്രയേലിലേക്കുപോകുന്ന വിമാനങ്ങൾക്ക് ഫ്രാൻസിന്റെ ആകാശം നിഷേധിച്ചതും അമേരിക്കയ്ക്കു തിരിച്ചടിയായി. ഫ്രാൻസിനെ വളരെ നിസഹായർ എന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വിശേഷിപ്പിച്ചു.
Read Moreഇറാന്റെ 11,000 ലക്ഷ്യസ്ഥാനങ്ങൾ തകർത്തതായി യുഎസ് സൈനിക മേധാവി: യുദ്ധം ഉടൻ അവസാനിക്കുമെന്ന് ട്രംപ്
വാഷിംഗ്ടൺ ഡിസി: ഇറാനെതിരായ യുദ്ധം അവസാനത്തോടടുക്കുകയാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുഎസ് സൈനിക നടപടി ഇറാനെ ഇല്ലാതാക്കുകയാണെന്നും ന്യൂയോർക്ക് ടൈംസിനു നൽകിയ ടെലിഫോൺ അഭിമുഖത്തിൽ ട്രംപ് വ്യക്തമാക്കി. ഞങ്ങൾ അവിടെ അധികനാൾ ഉണ്ടാകില്ല. അവരുടെ പ്രതിരോധശേഷി ഏറെക്കുറെ ഇല്ലാതായി. അവർക്ക് ഇനി വലിയ ആക്രമണശേഷിയില്ല. യുഎസ് പിന്മാറിയാൽ ഹോർമുസ് കടലിടുക്കിലെ സ്ഥിതി സ്വയം പരിഹരിക്കപ്പെടും. ഇതോടെ ഈ ജലപാതയെ ആശ്രയിക്കുന്ന മറ്റു രാജ്യങ്ങൾക്ക് കാര്യങ്ങൾ സ്വന്തം നിലയിൽ തീരുമാനിക്കാമെന്നും ട്രംപ് പറഞ്ഞു. ഇതിനിടെ, ഇറാനിലെ സൈനിക നടപടിയുടെ സാമ്പത്തികഭാരം പങ്കിടാൻ അറബ് രാജ്യങ്ങളോട് ആവശ്യപ്പെട്ടേക്കാമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോളിൻ ലിവിറ്റ് സൂചിപ്പിച്ചു. കുവൈറ്റ്, യുഎഇ, സൗദി തുടങ്ങിയ രാജ്യങ്ങൾ യുദ്ധത്തിന്റെ ചെലവ് നൽകണമോയെന്ന ചോദ്യത്തിന് പ്രസിഡന്റിനോട് കൂടുതൽ ചോദിക്കാൻ ലിവിറ്റ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇറാനുമായുള്ള യുദ്ധത്തിൽ വരും ദിവസങ്ങൾ അതീവ നിർണായകമാണെന്നും ശത്രുവിനെ…
Read More