ന്യൂഡൽഹി: അടുത്ത റിപ്പബ്ലിക് ദിനാഘോഷത്തിൽ മുഖ്യാതിഥിയാകാൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനെ ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജി 20 ഉച്ചകോടിക്കിടെയാണ് ബൈഡനെ മോദി ക്ഷണിച്ചതെന്ന് അമേരിക്കൻ അംബാസഡർ എറിക് ഗാർസെറ്റി പറഞ്ഞു. ഇന്ത്യ, യുഎസ്, ജപ്പാൻ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളുൾപ്പെടുന്ന ക്വാഡ് ഉച്ചകോടി അടുത്ത ജനുവരിയിൽ ഇന്ത്യയിൽ നടത്താനുള്ള ആലോചനകൾ നടക്കുന്നതിനിടെയാണ് ക്ഷണം.
Read MoreCategory: NRI
ഇന്ത്യയ്ക്കെതിരെയുള്ള കാനഡയുടെ ആരോപണം ഗൗരവമുള്ളതെന്ന് അമേരിക്ക
വാഷിംഗ്ടണ്‍: ഇന്ത്യയ്ക്കെതിരെയുള്ള കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റീന്‍ ട്രൂഡോയുടെ ആരോപണം ഗൗരവമുള്ളതെന്ന് ആവര്‍ത്തിച്ച് അമേരിക്ക. ഇരുരാജ്യങ്ങളുമായും ആശയവിനിമയം തുടരുകയാണെന്ന് അമേരിക്കൻ വക്താവ് മര്‍ഗരറ്റ് മക്ലോഡ് പറഞ്ഞു. ഇരുരാജ്യങ്ങളും അന്വേഷണവുമായി സഹകരിക്കുമെന്ന് വിശ്വസിക്കുന്നു. രണ്ട് രാജ്യങ്ങളും വര്‍ഷങ്ങളായി യുഎസിന്റെ സൗഹൃദരാഷ്ട്രങ്ങളാണ്. ഖലിസ്ഥാന്‍വാദി നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണം തുടരുന്നതിനാല്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്നും അവര്‍ വ്യക്തമാക്കി. അതേസമയം കാനഡയ്ക്കെതിരെയുള്ള നീക്കം ശക്തമാക്കാനാണ് ഇന്ത്യയുടെ തീരുമാനം. ഖാലിസ്ഥാന്‍ ഭീകരവാദികളെ കാനഡ സംരക്ഷിക്കുന്ന വിഷയം ഐക്യരാഷ്ട്രസഭയില്‍ ഉന്നയിക്കും.
Read Moreചൈനീസ് വിദേശകാര്യ മന്ത്രിയെ പുറത്താക്കിയത് അവിഹിതത്തിന്
ബെയ്ജിംഗ്: ചൈനീസ് വിദേശകാര്യമന്ത്രിയായിരുന്ന ക്വിൻ ഗാംഗിനെ പദവിയിൽനിന്നു നീക്കാനുള്ള കാരണം അവിഹിതബന്ധമെന്നു റിപ്പോർട്ട്. അദ്ദേഹം അമേരിക്കയിൽ ചൈനീസ് അംബാസിഡറായിരുന്ന കാലത്ത് ഒരു സ്ത്രീയുമായി ബന്ധം പുലർത്തുകയും ഇതിൽ ഒരു കുഞ്ഞുണ്ടാവുകയും ചെയ്തതായി വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു. മാർച്ചിൽ വിദേശകാര്യമന്ത്രി യായി നിയമിതനായ ക്വിന്നിനെ ജൂലൈയിലാണു നീക്കം ചെയ്തത്. എന്നാൽ ഇതുസംബന്ധിച്ച് ഒരു വിശദീകരണവും ചൈന നല്‍കിയില്ല. നീക്കംചെയ്യപ്പെടുന്നതിനു മുന്‍പായി പൊതുവേദികളിൽനിന്ന് അപ്രത്യക്ഷനായ ക്വിന്നിനെക്കുറിച്ചു വിവരങ്ങളൊന്നും ലഭ്യമല്ല. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയിലെയും സൈന്യത്തിലെയും ഉന്നതർക്കെതിരേ വൻ അന്വേഷണം നടക്കുന്നതായും റിപ്പോർട്ടിൽ പറയുന്നുണ്ട്. വിദേശ ഇടപാടുകളാണു കൂടുതലും അന്വേഷിക്കുന്നത്. അടുത്തിടെ ചൈനീസ് പ്രതിരോധമന്ത്രി ലി ഷാംഗ് ഫു പൊതുവേദികളിൽനിന്ന് അപ്രത്യക്ഷനായിട്ടുണ്ട്. അഴിമതി അന്വേഷണം നേരിടുന്ന അദ്ദേഹത്തെ പദവിയിൽനിന്നു നീക്കം ചെയ്ത് വീട്ടുതടങ്കലിലാക്കിയെന്ന റിപ്പോർട്ടുണ്ട്.
Read Moreപതിനാലുകാരിയുടെ ചിത്രം പകർത്താൻ വിമാന ടോയ്ലറ്റ് സീറ്റിൽ ഐഫോൺ
ബോസ്റ്റൺ: പതിനാലുകാരിയുടെ ചിത്രങ്ങൾ പകർത്താൻ ടോയ്ലെറ്റ് സീറ്റിൽ ഐഫോൺ ഒളിപ്പിച്ചെന്നു വിമാനജീവനക്കാരനെതിരേ ആരോപണം. ഷാർലറ്റിൽനിന്ന് ബോസ്റ്റണിലേക്കുള്ള വിമാനത്തിലാണ് സംഭവം നടന്നത്. ടോയ്ലറ്റ് സീറ്റിന്റെ പിൻഭാഗത്താണ് ഐഫോൺ ടേപ്പ് ചെയ്ത് വച്ചിരുന്നത്. മകളെ ലക്ഷ്യം വച്ച് ജീവനക്കാരിൽ ഒരാളാണ് ഇത് ചെയ്തതെന്നാണ് പെൺകുട്ടിയുടെ കുടുംബം ആരോപിക്കുന്നത്. ടോയ്ലെറ്റ് ഉപയോഗിച്ചതിനുശേഷം പെൺകുട്ടിക്ക് സീറ്റിന് പിൻഭാഗത്ത് ഐഫോൺ വച്ചിരിക്കുന്നതായി മനസിലായിരുന്നു. ബാത്ത്റൂമിൽനിന്നു പുറത്തിറങ്ങുന്നതിന് മുമ്പ് പെൺകുട്ടി തന്റെ ഫോണിൽ അതിന്റെ ചിത്രവും പകർത്തി. ഇതുസംബന്ധിച്ചു കുടുംബം വിമാനത്തിൽവച്ചുതന്നെ പ്രതികരിച്ചിരുന്നു. വിമാനം ലാൻഡ് ചെയ്തതിന് പിന്നാലെ മസാച്യുസെറ്റ്സ് സ്റ്റേറ്റ് പോലീസ് ഒരു ഫ്ലൈറ്റ് അറ്റൻഡന്റിനെ ഫ്ലൈറ്റിൽനിന്നു കൊണ്ടുപോയി. അതേസമയം, ഇതുവരെ കേസ് ഫയൽ ചെയ്തിട്ടില്ലെന്നു കുടുംബത്തിന് വേണ്ടി ഹാജരായ അഭിഭാഷകൻ പോൾ ലെവെലിൻ പറഞ്ഞു.
Read Moreഖലിസ്ഥാൻ നേതാവിന്റെ കൊലപാതകം;ഇന്ത്യയുടെ തിരിച്ചടിയിൽ കാനഡ അയയുന്നു, പ്രകോപനമല്ല ഉദ്ദേശമെന്നു കനേഡിയൻ പ്രധാനമന്ത്രി
ഒട്ടാവ: ഖലിസ്ഥാൻ അനുകൂലിയായ സിഖ് നേതാവ് ഹർദീപ് സിംഗ് നിജ്ജാറിനെ കാനഡയിൽ വച്ച് കൊലപ്പെടുത്തിയത് ഇന്ത്യ ആണെന്ന ആരോപണത്തിന് പിന്നാലെ പൊട്ടിപ്പുറപ്പെട്ട നയതന്ത്ര പോര് തണുപ്പിക്കാൻ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. നിജ്ജാറിന്റെ മരണവുമായി ഇന്ത്യയ്ക്ക് ബന്ധമുണ്ടെന്ന പരാമർശത്തിലൂടെ പ്രകോപനമല്ല താൻ ഉദ്ദേശിച്ചതെന്ന് ട്രൂഡോ പറഞ്ഞു. വിഷയം ആളിക്കത്തിക്കാനല്ല കാനഡ ശ്രമിക്കുന്നതെന്നും നിജ്ജാറിന്റെ കൊലപാതകം ഇന്ത്യൻ സർക്കാർ ഗൗരവതരമായി എടുക്കണമെന്നാണ് കാനഡയുടെ നിലപാടെന്നും ട്രൂഡോ കൂട്ടിച്ചേർത്തു. നേരത്തെ, നിജ്ജാറിന്റെ കൊലയ്ക്ക് പിന്നില്‍ ഇന്ത്യയാകാമെന്ന് ട്രൂഡോ പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു. കാനഡയിലെ ഏജന്‍സികള്‍ നടത്തിയ അന്വേഷണത്തില്‍ ഇന്ത്യയ്ക്കെതിരേ തെളിവുകള്‍ ലഭിച്ചതായും ട്രൂഡോ ആരോപിച്ചു. ഇതിനു പിന്നാലെ ഇന്ത്യന്‍ എംബസിയിലെ ഉദ്യോഗസ്ഥന് പവന് കുമാര്‍ റായിയെ കാനഡ പുറത്താക്കിയിരുന്നു. മറുപടിയായി മുതിര്‍ന്ന കനേഡിയന്‍ നയതന്ത്ര ഉദ്യോഗസ്ഥനെ ഇന്ത്യയും പുറത്താക്കി. അഞ്ച് ദിവസത്തിനകം ഇന്ത്യ വിടണമെന്ന് ഇദ്ദേഹത്തിന് ഇന്ത്യ നിര്‍ദേശം നല്കി. ഇതേതുടർന്നാണു…
Read Moreഹർദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകം; കാനഡയുടെ ആരോപണം അസംബന്ധമെന്ന് ഇന്ത്യ
ന്യൂഡൽഹി: ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകത്തിന് പിന്നിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ആരോപണം തള്ളി കേന്ദ്ര സർക്കാർ. രാജ്യത്തിനെതിരേ ഉന്നയിച്ച ആരോപണം അസംബന്ധമാണെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ അഭിപ്രായപ്പെട്ടു. കനേഡിയൻ പ്രധാനമന്ത്രിയുടെയും അവരുടെ വിദേശകാര്യ മന്ത്രിയുടെയും പ്രസ്താവനകൾ ഇന്ത്യ തള്ളിക്കളയുന്നു. കാനഡയിലെ ഏതെങ്കിലും അക്രമത്തിൽ ഇന്ത്യൻ സർക്കാരിന് പങ്കുണ്ടെന്ന ആരോപണം അസംബന്ധമാണെന്നും ജയശങ്കർ വ്യക്തമാക്കി.
Read Moreഖലിസ്ഥാന്‍ വാദി നേതാവിന്റെ കൊലപാതകം; ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥനെ കാനഡ പുറത്താക്കി
ന്യൂഡൽഹി: കാനഡയിലെ ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഹർദീപ് സിംഗ് ഹിജ്ജാർ കൊല്ലപ്പെട്ട സംഭവത്തിനു പിന്നിൽ ഇന്ത്യയുടെ പങ്കുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥനെ കാനഡ പുറത്താക്കി. ഇന്ത്യൻ എംബസിയിലെ ഉദ്യോഗസ്ഥൻ പവൻ കുമാർ റായിയെയാണ് പുറത്താക്കിയത്. കഴിഞ്ഞ ജൂൺ 18നാണ് കാനഡയിലെ ഗുരുദ്വാരയ്ക്ക് മുന്നിൽ ഹർദീപ് സിംഗ് അജ്ഞാതരായ രണ്ടുപേരുടെ വെടിയേറ്റ് മരിച്ചത്. ഹർദീപ് സിംഗ് നിജ്ജാറിന്റെ മരണത്തിനു പിന്നിൽ ഇന്ത്യൻ ഏജന്റുമാർക്ക് പങ്കുള്ളതായി വിശ്വസനീയമായ വിവരമുണ്ടെന്നു കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപിച്ചിരുന്നു. കാനഡ പൗരനാണ് കൊല്ലപ്പെട്ട ഹർദീപ് സിംഗ്. ഒരു കാനഡ പൗരന്റെ കൊലപാതകത്തിൽ വിദേശ കരങ്ങളുടെ പങ്ക് ഒരുതരത്തിലും അംഗീകരിക്കാനാകില്ല. ഇത് രാജ്യാന്തര നിയമങ്ങളുടെ ലംഘനമാണ്. കൊലപാതകം ചില ഇന്ത്യൻ വംശജരെ കുപിതരാക്കുകയും ഭയപ്പെടുത്തുകയും ചെയ്തതായും ട്രൂഡോ വിശദീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നയതന്ത്ര പ്രതിനിധിയെ പുറത്താക്കിയത്. കാനഡ വിദേശകാര്യ മന്ത്രി മെലാനി…
Read Moreപരിശീലന പറക്കൽ; ഇറ്റലിയിൽ വ്യോമസേനാ വിമാനം കാറിനുമേൽ വീണു ബാലികയ്ക്കു ദാരുണാന്ത്യം
റോം: വ്യോമാഭ്യാസ പരിശീലനത്തിനിടെ ഇറ്റാലിയന്‍ മിലിട്ടറി യുദ്ധവിമാനം തകര്‍ന്ന് വീണ് അഞ്ചുവയസുകാരിക്ക് ദാരുണാന്ത്യം. മരിച്ച കുട്ടി ഉള്‍പ്പെടെയുള്ള കുടുംബം സഞ്ചരിച്ചിരുന്ന കാറിനുമുകളിലേക്ക് വിമാനം വീഴുകയായിരുന്നു. ലോറ ഒറിഗലിയാസ്സോ ആണ് അപകടത്തില്‍ മരിച്ചത്. ഈ കുട്ടിയുടെ ഒമ്പതുവയസുള്ള സഹോദരനു ഗുരുതരമായ പരിക്കേറ്റു. കാറിലുണ്ടായിരുന്ന ഇരുവരുടെയും മാതാപിതാക്കളുടെ പരിക്ക് ഗുരുതരമല്ല. വിമാനം തകരുന്നതിന് തൊട്ടുമുമ്പ് പൈലറ്റ് പാരച്യൂട്ടില്‍ രക്ഷപ്പെട്ടു. ഇറ്റലിയിലെ ടുറിനിലെ കാസല്ലെ എയര്‍പോര്‍ട്ടിന് സമീപമായിരുന്നു സംഭവം. ഇറ്റാലിയന്‍ വ്യോമസേനയുടെ 100ാം വാര്‍ഷികാഘോഷ പരിപാടികളുടെ ഭാഗമായുള്ള വ്യോമാഭ്യാസ പ്രകടനത്തില്‍ പങ്കെടുക്കുന്ന യുദ്ധ വിമാനങ്ങളിലൊന്നാണ് തകര്‍ന്നുവീണത്. വിമാനത്താവളത്തിന്റെ അതിര്‍ത്തിക്ക് പുറത്ത് സമാന്തരമായുള്ള റോഡിലൂടെ പോകുകയായിരുന്ന കാറിലിടിച്ചശേഷം വിമാനം സമീപത്തെ കൃഷിയിടത്തിൽ പതിച്ചു. നിമിഷങ്ങള്‍ക്കുള്ളില്‍ വിമാനം തീഗോളമായി. ഇടിയുടെ ആഘാതത്തില്‍ കാർ തെറിച്ചുപോയി. കാറിലേക്കും തീപടര്‍ന്നു. പരിശീലന പറക്കലിനിടെ ആകാശത്തുവച്ച് പക്ഷികൂട്ടങ്ങള്‍ ഇടിച്ചതിനെതുടര്‍ന്ന് എഞ്ചിന് കേടുപാടു സംഭവിച്ചതാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
Read Moreസൈനിക നടപടി ആറാം ദിവസം; കാഷ്മീരിൽ കൊല്ലപ്പെട്ടത്കൊടുംഭീകരൻ ഉസൈർ?ഡിഎന്‍എ പരിശോധനയ്ക്ക് സേന
ന്യൂഡൽഹി: ജമ്മു കാഷ്മീരിലെ അനന്ത്നാഗിൽ സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട രണ്ടു പേരിലൊരാൾ ലഷ്കർ ഇ തൊയിബ കൊടുംഭീകരൻ ഉസൈർ ഖാനാണെന്ന് സംശയിക്കുന്നതായി സേനാവൃത്തങ്ങൾ. ശനിയാഴ്ച അനന്ത്നാഗില്‍ ഒരു ഭീകരനെ സുരക്ഷാ ഉദ്യോഗസ്ഥർ കൊലപ്പെടുത്തിയിരുന്നു. കത്തിക്കരിഞ്ഞ മൃതദേഹം ഉസൈറിന്റേതാണെന്നാണ് സംശയം. ഇക്കാര്യത്തിൽ സ്ഥിരീകരണം നടത്താൻ ഉസൈറിന്റെ കുടുംബാംഗങ്ങളുടെ ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിക്കും.അതേസമയം, കൊക്കര്‍നാഗില്‍ ഭീകരര്‍ക്കെതിരായ സുരക്ഷാ സേനയുടെ ഓപ്പറേഷന് ഇന്നും തുടരും. ‘ സൈനിക നടപടിയുടെ ആറാം ദിവസമായ ഇന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ ഏറ്റുമുട്ടല്‍ സ്ഥലം സന്ദര്‍ശിക്കും. ഗഡോൾ വനമേഖലയിൽ ഒളിച്ചിരിക്കുന്ന ഭീകരരെ പുറത്തുചാടിക്കാനുള്ള ശ്രമത്തിലാണ് സുരക്ഷാസേന. സമീപഗ്രാമങ്ങളിലേക്കും സൈനികനീക്കം വ്യാപിപ്പിച്ചിട്ടുണ്ട്. നിബിഡ വനമേഖലയിൽ ഡ്രോണുകളും ഹെലികോപ്റ്ററുകളും ഉപയോഗിച്ചാണ് ഭീകർക്കായി തെരച്ചിൽ. കഴിഞ്ഞ 13നു ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ കരസേനാ കേണലും മേജറും ഒരു ജവാനും കാഷ്മീർ പോലീസ് ഡിവൈഎസ്പിയും വീരമൃത്യു വരിച്ചിരുന്നു. ഇന്നലെ ഭീകരർ ഒളിച്ചിരിക്കുന്നുവെന്നു സംശയിക്കുന്ന…
Read Moreബഹിരാകാശ നിലയത്തിൽ കൂടിക്കാഴ്ച; കിമ്മും പുടിനും പരസ്പരം സമ്മാനിച്ചത് തോക്കുകൾ
മോസ്കോ: ഉത്തരകൊറിയൻ നേതാവ് കിം ജോംഗ് ഉന്നും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും പരസ്പരം സമ്മാനിച്ചതു തോക്കുകൾ. ബുധനാഴ്ചയാണ് ഇരുനേതാക്കളും കിഴക്കൻ റഷ്യയിലെ വോസ്റ്റോച്നി ബഹിരാകാശ നിലയത്തിൽ കൂടിക്കാഴ്ച നടത്തിയത്. പ്രസിഡന്റ് പുടിൻ കിമ്മിന് ഉന്നത നിലവാരമുള്ള റഷ്യൻ നിർമിത റൈഫിൾ സമ്മാനിച്ചതായി ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് അറിയിച്ചു. റഷ്യൻ ബഹിരാകാശ സഞ്ചാരികളുടെ സ്യൂട്ടിന്റെ ഭാഗമായ ഒരു കൈയുറയും പുടിൻ നല്കി. ഉത്തരകൊറിയൻ നിർമിത തോക്കും മറ്റു സമ്മാനങ്ങളുമാണു പുടിനു കിം നല്‍കിയത്. ഉത്തരകൊറിയൻ തലസ്ഥാനമായ പ്യോഗ്യാംഗ് സന്ദർശിക്കാനുള്ള കിമ്മിന്റെ ക്ഷണം പുടിൻ സ്വീകരിച്ചതായി പെസ്കോവ് സ്ഥിരീകരിച്ചു. സന്ദർശനത്തിന്റെ മുന്നൊരുക്കത്തിനായി വിദേശകാര്യമന്ത്രി സെർജി ലാവ്റോവ് വൈകാതെ ഉത്തരകൊറിയയിലേക്കു പോകും. പുടിന്റെ രണ്ടാമത് ഉത്തരകൊറിയാ സന്ദർശനമായിരിക്കുമിത്. 2000ൽ കിമ്മിന്റെ പിതാവ് കിം ജോംഗ് ഇല്ലുമായി കൂടിക്കാഴ്ച നടത്താനാണ് അദ്ദേഹം പോയത്. ഇതിനിടെ, സ്വന്തം ട്രെയിനിൽ റഷ്യ സന്ദർശിക്കുന്ന കിം…
Read More