സ്റ്റോക്ഹോം: നൊബേൽ ജേതാക്കളുടെ സമ്മാനത്തുകയിൽ വർധനവ്. ഒരു കോടി സ്വീഡിഷ് ക്രോണർ ആയിരുന്നത് 1.1 കോടി ക്രോണർ (9.86 ലക്ഷം ഡോളർ) ആയിട്ടാണ് ഉയർത്തിയിരിക്കുന്നത്. ക്രോണറിന്റെ മൂല്യത്തിൽ വലിയ ഇടിവുണ്ടായ സാഹചര്യത്തിലാണിതെന്ന് നൊബേൽ ഫൗണ്ടേഷൻ അറിയിച്ചു. ഒക്ടോബറിലാണ് ജേതാക്കളെ പ്രഖ്യാപിക്കുന്നത്. സമ്മാനവിതരണം ഡിസംബറിലും. പണപ്പെരുപ്പം അടക്കമുള്ള സാന്പത്തികപ്രശ്നങ്ങൾ മൂലം സ്വീഡിഷ് കറൻസി ഇപ്പോൾ യൂറോയ്ക്കും ഡോളറിനും എതിരേ ഏറ്റവും മോശം നിലയിലാണ്. 1901ൽ നൊബേൽ പുരസ്കാരം നല്കാൻ തുടങ്ങിയപ്പോൾ ഓരോ വിഭാഗത്തിനും 1,50,782 ക്രോണർ വച്ചാണു നല്‍കിയത്. പലപ്പോഴായി സമ്മാനത്തുകയിൽ മാറ്റം വരുത്തിയിട്ടുണ്ട്. 2012ൽ ഒരു കോടിയിൽനിന്ന് 80 ലക്ഷമായി കുറച്ചിരുന്നു. 2020ലാണ് വീണ്ടും ഒരു കോടി ക്രോണർ വച്ചു നല്കാൻ തുടങ്ങിയത്.
Read MoreCategory: NRI
മയക്കുമരുന്നിന് അടിമയാണെന്ന കാര്യം മറച്ചുവച്ചു; ഹണ്ടർ ബൈഡനെതിരേ ക്രിമിനൽ കുറ്റം
വാഷിംഗ്ടൺ ഡിസി: യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ മകൻ ഹണ്ടർ ബൈഡന്(53) എതിരേ ക്രിമിനൽ കുറ്റം ചുമത്തി. മയക്കുമരുന്ന് ഉപയോഗം മറച്ചുവച്ച് തോക്കു വാങ്ങിയെന്ന കുറ്റത്തിനാണിത്. അധികാരത്തിലിരിക്കുന്ന പ്രസിഡന്റിന്റെ മകൻ ക്രിമിനൽ വിചാരണ നേരിടുന്നത് ആദ്യമാണ്. 2018 ഒക്ടോബറിൽ ഡെലാവറിലെ കടയിൽനിന്നാണു ഹണ്ടർ ബൈഡൻ തോക്ക് വാങ്ങിയത്. ഇതിനായി സമർപ്പിച്ച രേഖകളിൽ മയക്കുമരുന്നിന് അടിമയാണെന്ന കാര്യം മറച്ചുവച്ചു. ആ സമയത്ത് ഹണ്ടർ ബൈഡൻ വലിയതോതിൽ കൊക്കെയ്ൻ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നു. യുഎസ് നിമയം അനുസരിച്ച് ഇത്തരം കുറ്റത്തിനു പരമാവധി 25 വർഷം വരെ തടവു ലഭിക്കാം. അതേസമയം, പ്രതിപക്ഷ റിപ്പബ്ലിക്കന്മാരാണ് കേസിനു പിന്നിലെന്ന് ഹണ്ടർ ബൈഡന്റെ അഭിഭാഷകർ ആരോപിച്ചു.ഹണ്ടർ ബൈഡനെതിരേ നികുതിവെട്ടിപ്പിനും അന്വേഷണം നടക്കുന്നുണ്ട്. 2017, 2018 വർഷങ്ങളിൽ സമയത്ത് നികുതി അടച്ചില്ലെന്നാണ് ആരോപണം. തോക്കുകേസിലും നികുതിക്കേസിലും കുറ്റം സമ്മതിച്ച് ശിക്ഷ ഒഴിവാക്കാനുള്ള ധാരണ പ്രോസിക്യൂഷനും ഹണ്ടൻ ബൈഡന്റെ…
Read Moreതെറ്റായ വിവരങ്ങൾ നൽകി; ജോ ബൈഡന്റെ മകനെതിരേ കുറ്റപത്രം
വാഷിംഗ്ടൺ ഡിസി: തോക്ക് കൈവശം വയ്ക്കാനുള്ള അപേക്ഷ പൂരിപ്പിച്ച വേളയിൽ ലഹരി ഉപയോഗത്തെപ്പറ്റിയുള്ള വിവരങ്ങൾ മറച്ചുവച്ചെന്ന കേസിൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ മകൻ ഹണ്ടർ ബൈഡനെതിരേ കുറ്റപത്രം സമർപ്പിച്ചു. ലഹരി ഉപയോഗിക്കുന്നില്ലെന്ന് 2018 ഒക്ടോബറിൽ ഹണ്ടർ തെറ്റായ വിവരം നൽകിയതായി ഡെലവേർ ഫെഡറൽ കോടതി വ്യക്തമാക്കി. ഈ കാലഘട്ടത്തിൽ താൻ കൊക്കെയ്ൻ ഉപയോഗത്തിന് അടിമയായിരുന്നുവെന്ന് ഹണ്ടർ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ബൈഡന്റെ പേരുപയോഗിച്ച് അനധികൃതമായി ലാഭം ഉണ്ടാക്കിയെന്നും നികുതി വെട്ടിപ്പുനടത്തിയെന്നും ആരോപിച്ചുമുള്ള കേസുകൾ ഹണ്ടറിനെതിരേ നിലനിൽക്കുന്നതിനിടെയാണു പുതിയ കുറ്റപത്രം രജിസ്റ്റർ ചെയ്യപ്പെട്ടത്. നികുതിവെട്ടിപ്പ് കേസ് ഒത്തുതീർപ്പാക്കാനായി കോടതിയിൽ ഹണ്ടർ നടത്തിയ വെളിപ്പെടുത്തലുകളിലൂടെയാണ് വ്യാജ വിവരസമർപ്പണ വിവരം പുറത്തുവന്നത്. തോക്ക് കേസ് ഒതുക്കിതീർക്കാൻ കോടതിയും സർക്കാരും മൃദുസമീപനം സ്വീകരിക്കുന്നുവെന്ന് ആരോപിച്ച് റിപ്പബ്ലിക്കൻ പാർട്ടി രംഗത്തെത്തിയതോടെയാണ് കേസ് ചൂടുപിടിച്ചത്.നികുതി വെട്ടിപ്പ് കേസിൽ ബൈഡനെ ഇംപീച്ച് ചെയ്യണമെന്ന് ആവശ്യപ്പെട്ട് റിപ്പബ്ലിക്കൻ സെനറ്റർമാർ…
Read Moreഇന്ത്യൻ വിദ്യാർഥിനിയുടെ മരണം; അന്വേഷണത്തിൽ ഉറപ്പു നല്കി യുഎസ്
വാഷിംഗ്ടൺ ഡിസി: ഇന്ത്യൻ വിദ്യാർഥിനി ജാഹ്നവി കണ്ടൂല (23) പോലീസ് കാറിടിച്ചു മരിച്ചതിൽ അന്വേഷണം ഊർജിതമാക്കി കുറ്റക്കാരെ നിയമത്തിനു മുന്നിലെത്തിക്കുമെന്ന് അമേരിക്കൻ സർക്കാർ ഇന്ത്യക്ക് ഉറപ്പു നല്കി. ജനുവരി 23നു സിയാറ്റിലിൽ ഉണ്ടായ ദാരുണ സംഭവത്തിൽ ഇന്ത്യൻ അംബാസഡർ തരൺജിത് സിംഗ് സന്ധുവാണ് അമേരിക്കൻ ഭരണകൂടത്തിലെ ഉന്നതർക്കുമേൽ സമ്മർദം ചെലുത്തിയത്. കെവിൻ ഡേവ് എന്ന പോലീസുകാരൻ അതിവേഗത്തിൽ ഓടിച്ചിരുന്ന കാറിടിച്ചാണു മരണം സംഭവിച്ചത്. 119 കിലോമീറ്റർ വേഗത്തിലായിരുന്നു കാർ. റോഡ് മുറിച്ചുകടക്കുകയായിരുന്ന ജാഹ്നവി നൂറ് അടി അകലേക്കു തെറിച്ചുവീണു. പോലീസ് ഉദ്യോഗസ്ഥരുടെ യൂണിഫോമിലുള്ള കാമറ പിടിച്ചെടുത്ത ദൃശ്യങ്ങൾ തിങ്കളാഴ്ച പുറത്തുവന്നിരുന്നു. അപകടത്തിനു പിന്നാലെ പോലീസ് ഉദ്യോഗസ്ഥർ പൊട്ടിച്ചിരിക്കുന്നതും കാറോടിച്ചിരുന്ന കെവിനെതിരേ ക്രിമിനൽ അന്വേഷണം ഉണ്ടാവില്ലെന്നു പറയുന്നതും വീഡിയോയിലുണ്ട്. ഇതിനു പിന്നാലെ ഇന്ത്യൻ വംശജരും ജനപ്രതിനിധികളും പോലീസിനെതിരേ രംഗത്തു വന്നിരുന്നു.’
Read Moreറൊണാൾഡോ 46-ാം വയസിൽ മാമോദീസ മുങ്ങി
ബ്രസീലിയ: ബ്രസീലിലെ മുൻ ഫുട്ബോൾ താരം റൊണാൾഡോ നസാരിയോ 46ാം വയസിൽ മാമോദീസ മുങ്ങി കത്തോലിക്കാവിശ്വാസിയായി. ചൊവ്വാഴ്ച സാവോപോളോ നഗരത്തിന്റെ പടിഞ്ഞാറ് സെന്റ് ജോസഫ് പള്ളിയിലായിരുന്നു ചടങ്ങുകൾ. കുട്ടിക്കാലം മുതൽ വിശ്വാസിയായിരുന്നെങ്കിലും മാമോദീസ മുങ്ങിയിരുന്നില്ലെന്ന് അദ്ദേഹം സോഷ്യൽ മീഡിയയിൽ പറഞ്ഞു. മാമോദീസയോടെ ദൈവത്തിന്റെ കുഞ്ഞായി പുനരുജ്ജീവിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഏറ്റവും മികച്ച ഫുട്ബോൾ താരങ്ങളിലൊന്നായ റൊണാൾഡോ 1994, 2002 വർഷങ്ങളിൽ ലോകകപ്പ് നേടിയ ബ്രസീൽ ടീമിലുണ്ടായിരുന്നു. ബാഴ്സലോണ, റയൽ മാഡ്രിഡ്, ഇന്റർ മിലാൻ ക്ലബ്ബുകളിൽ കളിച്ചിട്ടുണ്ട്.
Read Moreടൈംസ് പട്ടികയിൽ മൂന്ന് ഇന്ത്യക്കാർ
ന്യൂയോർക്ക്: ലോകത്തിലെ വളർന്നുവരുന്ന നേതാക്കളായി ടൈം മാഗസിൻ തെരഞ്ഞെടുത്ത പട്ടികയിൽ വനിതാ ക്രിക്കറ്റ് താരം ഹർമൻപ്രീത് കൗറും അടക്കം മൂന്നു ഇന്ത്യക്കാർ. കഴിഞ്ഞ ദിവസം പുറത്തിറക്കിയ ‘2023 ടൈം 100 നെക്സ്റ്റ്: ഷേപ്പിഗ് ലീഡേഴ്സ് ഓഫ് ദ വേൾഡ്’ പട്ടികയിൽ നന്ദിത വെങ്കിടേശൻ, വിനു ഡാനിയേൽ എന്നിവരാണ് ഹർമൻപ്രീത് കൗറിനൊപ്പമുള്ള ഇന്ത്യക്കാർ. വനിതാ ക്രിക്കറ്റിനെ ലോകശ്രദ്ധയാകർഷിക്കാൻ കൗറിന്റെ നേതൃത്വത്തിനായെന്ന് മാഗസിൻ വിലയിരുത്തി. ടിബിക്കുള്ള ജനറിക് മരുന്നുകൾക്കായി നടത്തിയ പോരാട്ടമാണ് ദക്ഷിണാഫ്രിക്കൻ ആരോഗ്യ പ്രവർത്തകയായ ഫുമേസ ടിസിലേയ്ക്കൊപ്പം പട്ടികയിൽ ഇടംപിടിക്കാൻ നന്ദിത വെങ്കിടേശനായത്. ഇരുവരും ക്ഷയരോഗത്തെ അതിജീവിച്ചവരും ക്ഷയരോഗത്തിനുള്ള മരുന്നിന്റെ പാർശ്വഫലമായി കേൾവി നഷ്ടപ്പെട്ടവരുമാണ്. മാലിന്യവസ്തുക്കൾ ഉപയോഗിച്ചുള്ള കെട്ടിട നിർമാണത്തിലൂടെയാണ് വാൾമേക്കേഴ്സ് എന്ന സ്റ്റുഡിയോയുടെ ഉടമയായ വിനു ഡാനിയേൽ പട്ടികയിൽ ഇടംപിടിച്ചത്.
Read Moreവിമാന ടോയ്ലറ്റിൽ സെക്സിൽ ഏർപ്പെട്ട ദമ്പതികൾ പിടിയിൽ; 37 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ പുറത്ത്
യുകെ: വിമാനത്തിന്റെ ശുചിമുറിയിൽ ലൈംഗികബന്ധത്തിലേർപ്പെട്ട ദമ്പതികളെ കൈയോടെ പിടികൂടി. യുകെയിലെ ലൂട്ടണിൽനിന്ന് ഐബിസയിലേക്കുള്ള ഈസിജെറ്റ് വിമാനത്തിലായിരുന്നു സംഭവം. ശുചിമുറിയിൽ സെക്സ് ചെയ്യുന്നതായി മനസിലാക്കിയ ഫ്ലൈറ്റ് അറ്റൻഡന്റ് വാതിൽ തുറന്നു നോക്കുകയായിരുന്നു. സെപ്റ്റംബർ എട്ടിന് നടന്ന സംഭവത്തിന്റെ 37 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ പുറത്തുവന്നിട്ടുണ്ട്. ദി ഇൻഡിപെൻഡന്റ് ആണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. വീഡിയോ വൈറലായതിന് തൊട്ടുപിന്നാലെ, ഈസിജെറ്റിന്റെ വക്താവ് സംഭവം സ്ഥിരീകരിച്ചതായും റിപ്പോർട്ടിൽ പറയുന്നു. വിമാനം ലൂട്ടണിൽനിന്ന് ഐബിസയിലെത്തിയപ്പോൾ ദന്പതികളുടെ മോശം പെരുമാറ്റത്തിൽ പോലീസിൽ പരാതി നൽകിയെന്നും ഈസിജെറ്റ് സ്ഥിരീകരിച്ചു. അതേസമയം, ദമ്പതികൾക്കെതിരേ എന്തെങ്കിലും നിയമനടപടി സ്വീകരിച്ചിട്ടുണ്ടോ എന്നതിനെക്കുറിച്ച് വിവരമില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
Read Moreഉത്തരകൊറിയ സന്ദര്‍ശിക്കാനുള്ള കിമ്മിന്റെ ക്ഷണം സ്വീകരിച്ച് പുടിന്
വോസ്റ്റോച്നി ബഹിരാകാശ കേന്ദ്രത്തില്‍ റഷ്യന്‍ പ്രസിഡന്റ് പുടിനും ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നും കൂടികാഴ്ച നടത്തി. പാശ്ചാത്യരാജ്യങ്ങളുമായുള്ള ബന്ധത്തിനു മങ്ങലേറ്റിരിക്കുന്ന സമയത്താണ് രണ്ട് ഭാഗങ്ങളിലേയും ഭരണകൂടങ്ങള്‍ തമ്മിലുള്ള കൂടിക്കാഴ്ച. സൈനിക സഹകരണത്തിനുള്ള സാധ്യതകള്‍ ചര്‍ച്ച ചെയ്തതായി പുടിന് പറഞ്ഞു, ഉപഗ്രഹങ്ങള്‍ നിര്‍മിക്കുന്നതിനു ഉത്തരകൊറിയയെ സഹായിക്കുമെന്ന് കിമ്മിന് പുടിന് ഉറപ്പ് നല്കി. ഉത്തരകൊറിയ സന്ദര്‍ശിക്കാനുള്ള കിമ്മിന്റെ ക്ഷണം പുടിന് സ്വീകരിച്ചു. ആയുധ ഇടപാടിനെക്കുറിച്ച് കിമ്മുമായി സംസാരിക്കുമോ എന്ന ചോദ്യത്തിന് തങ്ങള്‍ എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്യുമെന്നാണ് പുടിന് മറുപടി പറഞ്ഞത്. അതേസമയം ഉക്രെയ്നിലെ പുടിന്റെ യുദ്ധത്തിന് കിം പിന്തുണ അറിയിച്ചു. ‘പ്രസിഡന്റ് പുടിന്റെയും റഷ്യന്‍ നേതൃത്വത്തിന്റെയും തീരുമാനങ്ങളെയും ഞങ്ങള്‍ എപ്പോഴും പിന്തുണയ്ക്കും. സാമ്രാജ്യത്വത്തിനെതിരായ പോരാട്ടത്തില്‍ ഞങ്ങള്‍ ഒരുമിച്ചായിരിക്കുമെന്ന് കിം പറഞ്ഞു. പടിഞ്ഞാറന്‍ മേധാവിത്വ ശക്തികള്‍ക്കെതിരായ പരമാധികാരവും സുരക്ഷയും സംരക്ഷിക്കുന്നതിനുള്ള വിശുദ്ധ പോരാട്ടത്തിലേക്ക് റഷ്യ ഉയര്‍ന്നതായും, കിം…
Read Moreസദാചാരവിരുദ്ധ പ്രവര്‍ത്തനം; ഒമാനിൽ സ്ത്രീകളടക്കം 5 പ്രവാസികള്‍ അറസ്റ്റില്‍
മസ്കത്ത്: ഒമാനില്‍ സദാചാരവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിന് മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ അഞ്ച് പ്രവാസികളെ അറസ്റ്റ് ചെയ്തു. അൽ ദാഹിറ ഗവര്‍ണറേറ്റിൽ കഴിഞ്ഞ ദിവസം പോലീസ് നടത്തിയ പരിശോധനയിലാണ് അഞ്ച് പ്രവാസികളെ റോയല്‍ ഒമാന്‍ പോലീസ് പിടികൂടിയത്. പൊതുധാർമികതയ്ക്ക് വിരുദ്ധമായ പ്രവൃത്തികൾ ചെയ്തുവെന്ന കേസിലാണ് അറസ്റ്റ്. കൂടാതെ രാജ്യത്തെ വിദേശ കുടിയേറ്റ സ്ഥിരതാമസനിയമം ലംഘിച്ചതിനെതിരേയും ഇവർക്കെതിരേ കേസെടുത്തു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് അൽ ദഖിലിയ ഗവർണറേറ്റിൽ ഏഷ്യൻ പൗരത്വമുള്ള മൂന്നു സ്ത്രീകളെ സദാചാരവിരുദ്ധ പ്രവർത്തനത്തിന് റോയൽ ഒമാൻ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അതേസമയം, കുവൈറ്റില്‍ നിയമലംഘകരും വിവിധ പ്രദേശങ്ങളില്‍ താമസ മാനദണ്ഡങ്ങൾ ലംഘിച്ചവരുമായ 248 പ്രവാസികളെ പിടികൂടി.
Read Moreലിബിയയിൽ നാശം വിതച്ച് കൊടുങ്കാറ്റ്; 3,000 മരണമെന്നു നിഗമനം
ട്രിപ്പോളി: വടക്കനാഫ്രിക്കൻ രാജ്യമായ ലിബിയയുടെ കിഴക്കൻ ഭാഗത്ത് കൊടുങ്കാറ്റ് വീശി വൻ നാശം. 3000 പേരെങ്കിലും മരിച്ചിരിക്കാമെന്നാണു പ്രാഥമിക നിഗമനം. 10,000 പേരെ കാണാതായി. വർഷങ്ങളായി ആഭ്യന്തരയുദ്ധത്തിന്റെ പിടിയിലായ ലിബിയയിൽ രണ്ടു സർക്കാരുകൾ പ്രവർത്തിക്കുന്നതു രക്ഷാപ്രവർത്തനത്തെ ഗുരുതരമായി ബാധിക്കുന്നുണ്ട്. ഡാനിയേൽ എന്ന ചുഴലിക്കൊടുങ്കാറ്റ് തിങ്കളാഴ്ചാണു കിഴക്കൻ ലിബിയയിൽ വീശിയത്. ഡെർന, ബംഗാസി, സൂസ, അൽ മരാഷ് നഗരങ്ങളിൽ നാശനഷ്ടമുണ്ടായി. വാഡി ഡെർന നദിയിലെ രണ്ട് അണക്കെട്ടുകൾ തകർന്ന് ലക്ഷക്കണക്കിനു ചതുരശ്ര മീറ്റർ വെള്ളം കുതിച്ചൊഴുകിയതോടെ ഡെർന നഗരം തകർന്നടിഞ്ഞു. ഡെർനയിൽ മാത്രം ആയിരം പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായി റിപ്പോർട്ടുകളിൽ പറയുന്നു. ആശയവിനിമയ സംവിധാനങ്ങൾ നശിച്ചതിനാൽ ഡെർനയിലെ യഥാർഥ സ്ഥിതി വ്യക്തമല്ല. റോഡുകൾ തകർന്നതിനാലും വെള്ളം കെട്ടിക്കിടക്കുന്നതിനാലും ദുരന്തമേഖലയിൽ എത്തിച്ചേരാൻ രക്ഷാപ്രവർത്തകർ ബുദ്ധിമുട്ട് നേരിടുന്നു. നാലു പതിറ്റാണ്ടിലധികം ലിബിയ ഭരിച്ച കേണൽ ഗദ്ദാഫി ആഭ്യന്തരയുദ്ധത്തെത്തുടർന്ന് 2011ൽ കൊല്ലപ്പെട്ടതിനുശേഷം ലിബിയ അരാജകത്വത്തിന്റെ…
Read More