യുഎഇയില്‍ യുവജന മന്ത്രിയാകാന്‍ താത്പര്യമുള്ള രാജ്യത്തെ യുവതീയുവാക്കളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം എക്സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചു. ജന്മനാട്ടിലെ പ്രശ്നങ്ങളെ കുറിച്ച് അറിവും സമൂഹത്തിലെ യാഥാര്‍ത്ഥ്യത്തെ കുറിച്ച് അവബോധവും ഉള്ളവർക്ക് അപേക്ഷിക്കാം. യുവജന മന്ത്രിയാകാന്‍ കഴിവും യോഗ്യതയും സത്യസന്ധതയുമുള്ളവര്‍ അവരുടെ അപേക്ഷകള്‍ ക്യാബിനറ്റ് കാര്യ മന്ത്രാലയത്തിലേക്ക് [email protected] എന്ന വിലാസത്തില്‍ അയയ്ക്കണം. എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് അദ്ദേഹം ഇക്കാര്യം പങ്കുവെച്ചത്.
Read MoreCategory: NRI
നയതന്ത്രത്തർക്കം; കാനഡയ്ക്കു പാശ്ചാത്യ രാജ്യങ്ങളിൽ നിന്നു തണുപ്പൻ പ്രതികരണം
ന്യൂയോർക്ക്: ഖലിസ്ഥാൻവാദി നേതാവ് നിജ്ജാറിന്റെ കൊലപാതകത്തെത്തുടർന്നു രൂപപ്പെട്ട ഇന്ത്യ-കാനഡ നയതന്ത്രത്തർക്കത്തിൽ കാനഡയ്ക്കു പിന്തുണ കുറവ്. കാനഡ ആഗ്രഹിക്കുന്ന രീതിയിലുള്ള പിന്തുണ സഖ്യകകക്ഷികളായ പല പാശ്ചാത്യ രാജ്യങ്ങളിൽനിന്നും ലഭിച്ചില്ലെന്നു മാത്രമല്ല, തണുത്ത പ്രതികരണമാണ് അവരിൽനിന്ന് ഉണ്ടായത്. അതിനിടെ കാനഡയിലെ പ്രതിപക്ഷവും തീവ്രവാദികളായ സിഖ് നേതാക്കളെ തള്ളി രംഗത്തുവന്നു. ഇന്ത്യ-കാനഡ തർക്കവുമായി ബന്ധപ്പെട്ട് പ്രസ്താവന നടത്തിയ ക്വാഡ് രാഷ്ട്രങ്ങൾ അന്താരാഷ്ട്ര ഭീകരവാദം ചെറുക്കാൻ പ്രതിജ്ഞാബദ്ധമെന്നു ചൂണ്ടിക്കാട്ടി. ന്യൂയോർക്കിൽ വിദേശ കാര്യ മന്ത്രിമാരുടെ യോഗത്തിനുശേഷം പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലാണ് ഇന്ത്യയെ പിന്തുണച്ചും കാനഡയെ പരോക്ഷമായി വിമർശിച്ചുമുള്ള പ്രസ്താവന പുറത്തിറക്കിയത്. ഭീകരവാദികൾക്ക് മറ്റ് രാജ്യങ്ങൾ ഒളിത്താവളങ്ങൾ നൽകുന്നതും ഭീകരപ്രവർത്തനങ്ങൾക്ക് ആവശ്യമായ സാമ്പത്തിക ശൃംഖല രൂപപ്പെടുന്നതും ചെറുക്കാൻ സമഗ്രമായ നടപടികൾ തുടരുമെന്നും അംഗ രാഷ്ട്രങ്ങൾ വ്യക്തമാക്കി. ഇന്ത്യ കാനഡ നയതന്ത്ര തർക്കം രൂക്ഷമായി തുടരവേ സാഹചര്യം നിരീക്ഷിക്കുകയാണെന്നായിരുന്നു യുകെയുടെ പ്രതികരണം. ഇന്ത്യയുടെ പ്രതിഷേധക്കുറിപ്പും ഇന്ത്യ…
Read Moreന്യൂയോർക്കിൽ സ്കൂൾ ബസ് ടയർ പൊട്ടി മലയിടുക്കിൽ വീണു; 2 മരണം
ന്യൂയോർക്ക്: യുഎസിലെ ന്യൂയോർക്കിൽ സ്കൂൾ ബസ് അപകടത്തിൽപ്പെട്ട് രണ്ടു പേർ മരിക്കുകയും അഞ്ചു പേർക്കു ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ബസിന്റെ മുൻവശത്തെ ടയർ പൊട്ടിയാണ് അപകടമുണ്ടായത്. ലോംഗ് ഐലൻഡിൽനിന്നു വിദ്യാർഥികളെ സംഗീത ക്യാമ്പിലേക്ക് കൊണ്ടുപോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ടയർ പൊട്ടിയതോടെ നിയന്ത്രണം നഷ്ടപ്പെട്ട ബസ് വാവായണ്ട നഗരത്തിനു സമീപമുള്ള 50 അടി താഴ്ചയുള്ള മലയിടുക്കിലേക്കു വീഴുകയായിരുന്നു. 44 പേരാണ് ബസിലുണ്ടായിരുന്നത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ്.
Read Moreഇന്ത്യ-കാനഡ തർക്കം: അമേരിക്ക ഇടപെടും, ഹർദീപ് സിംഗിന്റെ കൊലയിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന് ആവർത്തിച്ചു കാനഡ
വാഷിംഗ്ടൺ: ഇന്ത്യ-കാനഡ നയതന്ത്രബന്ധം വഷളാകുന്നതിനിടെ പ്രതിസന്ധി പരിഹരിക്കാൻ അമേരിക്കയുടെ ഇടപെടൽ. തർക്കം രൂക്ഷമാകുന്നത് ആശങ്കാജനകമാണെന്നും വിഷയം ഗൗരവത്തിലെടുക്കുമെന്നും പറഞ്ഞ വൈറ്റ് ഹൗസ് നാഷണൽ സെക്യൂരിറ്റി അഡ്വൈസർ ജാക്ക് സള്ളിവൻ, ഇരു രാജ്യങ്ങളുമായി ആശയവിനിമയം നടത്തുന്നുണ്ടെന്നും അറിയിച്ചു. അതിനിടെ ഖലിസ്ഥാൻ വാദി നേതാവ് ഹർദീപ് സിംഗ് നിജ്ജർ കാനഡയിൽ കൊല്ലപ്പെട്ടതിനു പിന്നില്‍ ഇന്ത്യന്‍ ഏജന്റുമാരാണെന്ന മുന്‍ നിലപാട് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റീന്‍ ട്രൂഡോ ആവർത്തിച്ചു. വിഷയത്തില്‍ ഇന്ത്യ കാനഡയുമായി സഹകരിക്കണമെന്നും ജസ്റ്റീന്‍ ട്രൂഡോ ആവശ്യപ്പെട്ടു. കൊലപാതകത്തിൽ ഇന്ത്യൻ ഏജൻസികൾക്ക് പങ്കുണ്ടെന്നതിന്റെ തെളിവുകൾ രഹസ്യാന്വേഷണ വിഭാഗം നൽകിയെന്നു കനേഡിയൻ ഉദ്യോഗസ്ഥർ സൂചിപ്പിച്ചു. ഇലക്ട്രോണിക് തെളിവുകളുണ്ടെന്നും എന്നാൽ, തെളിവ് ഇപ്പോൾ കൈമാറാനാവില്ലെന്നുമാണു കാനഡയുടെ വാദം. കാനഡ പൗരന്മാർക്ക് ഇന്ത്യൻ വിസ നൽകുന്നത് ഇനി ഒരറിയിപ്പ് ഉണ്ടാകും വരെ നിർത്തിവച്ചതായി ഓട്ടവയിലെ ഇന്ത്യൻ ഹൈകമ്മീഷൻ സ്ഥിരീകരിച്ചിട്ടുണ്ട്. കാനഡയിലെ ഇന്ത്യൻ നയതന്ത്ര പ്രതിനിധികൾക്ക് ഭീഷണിയുയർന്ന…
Read Moreഖലിസ്ഥാനി തീവ്രവാദികളുടെ ഭീഷണിയെ വിമർശിച്ച് ട്രൂഡോയുടെ പാർട്ടിയിലെ എംപി
ടൊറേന്റോ: ഖലിസ്ഥാൻ തീവ്രവാദികൾ കാനഡയിലെ ഹിന്ദുക്കളെ ഭീഷണിപ്പെടുത്തുന്നതിനെ അപലപിച്ച് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ പാർട്ടിക്കാരനായ എംപി ചന്ദ്ര ആര്യ. ഭീകരതയെ മഹത്വവത്കരിക്കുന്നതിനെയും അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പേരിൽ രാജ്യത്തെ ഹിന്ദുക്കളെ ലക്ഷ്യമിടുന്നതിനെയും രൂക്ഷഭാഷയിൽ ആര്യ വിമർശിച്ചു. കാനഡയിലെ ഹിന്ദുക്കൾ രാജ്യം വിടണമെന്ന് ഖലിസ്ഥാൻ നേതാവ് ഗുർപട്വന്ത് സിംഗ് പന്നുൻ ഏതാനും ദിവസം മുന്‍പ് പറഞ്ഞിരുന്നു. നിരവധി ഹിന്ദുക്കൾ ഭയത്തോടെയാണു കഴിയുന്നത്. സമാധാനമായിരിക്കാനും അതേസമയം, ജാഗ്രതപുലർത്താനും ഹിന്ദു സമൂഹത്തോട് ഞാൻ ആവശ്യപ്പെട്ടു. ഹിന്ദുഫോബിയയുമായി ബന്ധപ്പെട്ട് എന്തെങ്കിലും സംഭവമുണ്ടായാൽ നിയമപാലകരുമായി ബന്ധപ്പെടണം. കാനഡയിലെ ഹിന്ദുക്കളെ പ്രകോപിപ്പിക്കാനാണു ഖലിസ്ഥാൻ നേതാവ് ശ്രമിക്കുന്നത്. കാനഡയിലെ ഹിന്ദു, സിക്ക് വിഭാഗങ്ങളിൽ ഭിന്നിപ്പുണ്ടാക്കാനാണു ശ്രമം. കാനഡയിലെ ബഹുഭൂരിപക്ഷം സിക്കുകാരും ഖലിസ്ഥാൻ പ്രസ്ഥാനത്തെ പിന്തുണയ്ക്കുന്നില്ല. എന്നാൽ പലവിധ കാരണങ്ങളാൽ ഖലിസ്ഥാൻ പ്രസ്ഥാനത്തെ പരസ്യമായി എതിർക്കുന്നുമില്ല. കാനഡയിലെ ഹിന്ദു, സിക്ക് സമുദായങ്ങൾ തമ്മിൽ ശക്തമായ ബന്ധമാണുള്ളത്-ലിബറൽ പാർട്ടി നേതാവായ ചന്ദ്ര ആര്യ…
Read Moreമർഡോക്കിന്റെ സാമ്രാജ്യത്തെ മകൻ നയിക്കും
ന്യൂയോർക്ക്: ഫോക്സ് ന്യൂസ്, ന്യൂസ് കോർപ് ചെയർമാൻ പദവികൾ മകൻ ലാക്ലനു കൈമാറിയതായി മാധ്യമചക്രവർത്തി റൂപർട്ട് മർഡോക് അറിയിച്ചു. ഇരു സ്ഥാപനങ്ങളുടെയും എമരിറ്റസ് ചെയർമാനായി റൂപർട്ട് തുടരും. 1996ൽ മർഡോക് സ്ഥാപിച്ച ഫോക്സ് ന്യൂസ് അമേരിക്കയിൽ ഏറ്റവും കൂടുതൽ പ്രേഷകരുള്ള വാർത്താ ചാനലാണ്. അമേരിക്കയിലെ വാൾ സ്ട്രീറ്റ് ജേർണൽ, ബ്രിട്ടനിലെ ദ സൺ, ദ ടൈംസ് തുടങ്ങിയ പത്രങ്ങൾ ന്യൂസ് കോർപിന്റെ ഉടമസ്ഥതയിലാണ്. തൊണ്ണൂറ്റിരണ്ടുകാരനായ മർഡോക് അടുത്തിടെ ന്യൂസ് കോർപിനെയും ഫോക്സ് ന്യൂസിനെയും ലയിപ്പിക്കാനുള്ള ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.
Read Moreയുക്രെയ്ന് ഇനി ആയുധം കൊടുക്കില്ലെന്ന് പോളണ്ട്
വാർസോ: റഷ്യൻ അധിനിവേശം നേരിടുന്ന യുക്രെയ്ന് ഇനി ആയുധം നല്‍കില്ലെന്നു പോളണ്ട് പ്രഖ്യാപിച്ചു. ധാന്യക്കയറ്റുമതിയുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായതാണു കാരണം. ഇനി പോളിഷ് സേനയെ നവീകരിക്കുന്നതിലായിരിക്കും ശ്രദ്ധയെന്നു പ്രധാനമന്ത്രി മത്തേയൂഷ് മൊറെവിയാസ്കി അറിയിച്ചു. റഷ്യൻ ആക്രമണം ആരംഭിച്ചതുമുതൽ യുക്രെയ്ന് ഏറ്റവും പിന്തുണ നല്കുന്ന രാജ്യമാണു പോളണ്ട്. സോവ്യറ്റ് കാലത്തെ ടാങ്കുകളും മിഗ് 29 യുദ്ധവിമാനങ്ങളും അടക്കം സ്വന്തം ആയുധശേഖരത്തിലെ മൂന്നിലൊന്നു പോളണ്ട് യുക്രെയ്നു നല്കി. യുക്രേനിയൻ ധാന്യങ്ങൾക്കുള്ള ഇറക്കുമതിനിരോധനം നീക്കണമെന്ന യൂറോപ്യൻ യൂണിയന്റെ ആവശ്യം പോളണ്ട് അനുസരിക്കാത്തതാണു നിലവിലെ പ്രതിസന്ധിക്കു കാരണം. സ്വന്തം കർഷകരുടെ താത്പര്യം സംരക്ഷിക്കാനാണു പോളണ്ട് ശ്രമിക്കുന്നത്. യുക്രെയ്ൻ സർക്കാർ പോളണ്ടിനെതിരേ ലോകാരോഗ്യ സംഘടനയിൽ പരാതി നല്കി. കഴിഞ്ഞദിവസം ഐക്യരാഷ്ട്രസഭാ യോഗത്തിൽ പ്രസംഗിച്ച യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി പോളണ്ടിനെ വിമർശിച്ചു. ഇതിനു പിന്നാലെ പോളിഷ് സർക്കാർ യുക്രെയ്ൻ അംബാസഡറെ വിളിച്ചുവരുത്തി…
Read Moreസൗദിയിൽ 126 കിലോ ലഹരിമരുന്നുമായി ഇന്ത്യൻ യുവാക്കൾ പിടിയിൽ
റിയാദ്: ലഹരിമരുന്ന് ശേഖരവുമായി രണ്ട് ഇന്ത്യൻ യുവാക്കൾ സൗദിയിൽ അറസ്റ്റിൽ. അസീറിൽനിന്നാണ് ട്രാഫിക് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരിൽനിന്ന് 126 കിലോ ലഹരിമരുന്ന് കണ്ടെടുത്തു. തുടർ നടപടികൾക്കായി പ്രതികളെ പിന്നീട് ബന്ധപ്പെട്ട വകുപ്പിനു കൈമാറി. ലഹരിമരുന്നു വിതരണ മേഖലയിൽ പ്രവർത്തിച്ചിരുന്നവരാണ് അറസ്റ്റിലായ യുവാക്കളെന്ന് പോലീസ് പറഞ്ഞു. അതേസമയം, അൽ ബത്ത തുറമുഖത്തു നടന്ന ലഹരിമരുന്നു വേട്ടയിൽ 80 ലക്ഷത്തോളം ആംഫിറ്റാമിൻ ഗുളികകൾ പോലീസ് പിടിച്ചെടുത്തു. സംഭവുമായി ബന്ധപ്പെട്ട നാലു സൗദികളെയും രണ്ട് സിറിയൻ പൗരന്മാരെയും പിടികൂടിയിട്ടുണ്ട്. മദീനയിലും അൽ ബഹയിലും മയക്കുമരുന്നു വിപണനവുമായി ബന്ധപ്പെട്ട് രണ്ട് സൗദികളും പിടിയിലായിട്ടുണ്ട്.
Read Moreകാനഡയിൽ വീണ്ടും ഖലിസ്ഥാന്‍വാദി നേതാവ് കൊല്ലപ്പെട്ടു; ഖലിസ്ഥാൻ ഭീകരരുടെ പട്ടിക പുറത്തുവിട്ട് ഇന്ത്യ
ഒട്ടാവ: ഖാലിസ്ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിംഗ് നിജ്ജാർ കാനഡയിൽ കൊല്ലപ്പെട്ടതിനെത്തുടർന്ന് ഇന്ത്യ-കാനഡ നയതന്ത്ര പോര് മുറുകുന്നതിനിടെ കാനഡയില്‍ വീണ്ടും ഖലിസ്ഥാന്‍വാദി കൊല്ലപ്പെട്ടു. സുഖ ദുന്‍ഖെ എന്നറിയപ്പെടുന്ന സുഖ്ദൂല്‍ സിംഗ് ആണ് വെടിയേറ്റ് മരിച്ചത്. ഖാലിസ്ഥാന്‍ വിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലിൽ ഇയാള്‍ കൊല്ലപ്പെട്ടെന്നാണു റിപ്പോർട്ട്. ഇന്ത്യയിലെ വിവിധ കേസുകളില്‍ പ്രതിയാണ് സുഖ ദുന്‍ഖെ. ഇയാളെ വിട്ടുതരണമെന്ന് നേരത്തെ ഇന്ത്യ കാനഡയോട് ആവശ്യപ്പെട്ടിരുന്നു. ഇയാള്‍ ഇന്ത്യയില്‍നിന്ന് കാനഡയിലേക്ക് പോയത് വ്യാജ പാസ്പോര്‍ട്ട് ഉപയോഗിച്ചാണെന്നാണ് സൂചന. നിജ്ജാറിന്റെ കൊലപാതകം രണ്ടു വിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലിനിടെ ഉണ്ടായതാണെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു. എന്നാല്‍ കൊലപാതകത്തിന് പിന്നില്‍ ഇന്ത്യയാണെന്ന് കാനേഡിയന്‍ പ്രസിഡന്റ് ജസ്റ്റീന്‍ ട്രൂഡോ പാര്‍ലമെന്റിൽ ആരോപിക്കുകയായിരുന്നു. അതേസമയം, ഖലിസ്ഥാൻ ഭീകരരുടെയും അവരുമായി ബന്ധമുള്ളവരുടെയും പട്ടിക ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) പുറത്തുവിട്ടു. 43 പേരുടെ വിവരങ്ങളാണ് പുറത്തുവിട്ടത്. നിലവിൽ ഇവരിൽ പലരും കാനഡയിലാണുള്ളത്.…
Read Moreആകാശ എയറിന് വിദേശ സര്‍വീസുകള്‍ തുടങ്ങാന്‍ അനുമതി
ന്യുഡല്‍ഹി: പ്രവര്‍ത്തനം ആരംഭിച്ച് ഒരു വര്‍ഷം പിന്നിടുന്ന ബജറ്റ് എയര്‍ലൈന്‍ ആകാശ എയറിന് വിദേശ സര്‍വീസുകള്‍ തുടങ്ങാന്‍ അനുമതി. കേന്ദ്ര സിവില്‍ വ്യോമയാന മന്ത്രാലയമാണ് കമ്പനിക്ക് അന്താരാഷ്ട്ര സര്‍വീസുകള്‍ ആരംഭിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. മിഡില്‍ ഈസ്റ്റ് നഗരങ്ങള്‍ക്ക് പുറമെ ദക്ഷിണ ഏഷ്യന്‍ രാജ്യങ്ങളിലേക്കും തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലേക്കും ആകാശ എയര്‍ സര്‍വീസുകള്‍ ആരംഭിക്കും. ആകാശയെ ഇന്റര്‍നാഷണല്‍ ഷെഡ്യൂള്‍ഡ് ഓപ്പറേറ്ററായി കേന്ദ്ര സിവില്‍ വ്യോമയാന മന്ത്രാലയം അംഗീകരിച്ചുവെന്ന് ആകാശ എയര്‍ സ്ഥാപകനും സിഇഒയുമായ വിനയ് ദുബൈ അറിയിച്ചു. ബോയിംഗ് 737 മാക്സ് വിമാനങ്ങള്‍ ഉപയോഗിച്ചായിരിക്കും ഇന്റര്‍നാഷണല്‍ സർവീസുകൾ ആരംഭിക്കുക. യാത്രക്കാരുടെ എണ്ണം വര്‍ധിക്കുന്നത് കണക്കിലെടുത്ത് കൂടുതല്‍ വിമാനങ്ങള്‍ വാങ്ങാനുള്ള പദ്ധതിയെക്കുറിച്ചും അദ്ദേഹം സൂചനകള്‍ നല്കി. പ്രവാസികള്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണു പുതിയ പ്രഖ്യാപനങ്ങൾ.
Read More