ടോക്കിയോ∙ 2022 ലെ ഏറ്റവും വലിയ ചുഴലിക്കൊടുങ്കാറ്റ് കിഴക്കൻ ചൈനാ കടലിൽ ശക്തി പ്രാപിക്കുന്നുവെന്ന് റിപ്പോർട്ട്. ജപ്പാനെയും ചൈനയുടെ കിഴക്കൻ തീരങ്ങളെയും ഫിലിപ്പീൻസിനെയും കാറ്റ് സാരമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ. ഹിന്നനോർ എന്നു പേരിട്ടിരിക്കുന്ന ചുഴലിക്കൊടുങ്കാറ്റിന് മണിക്കൂറിൽ 160 മൈൽ മുതൽ 195 മൈൽ വരെ (257 മുതൽ 314 വരെ കിലോമീറ്റർ) വേഗം കൈവരിക്കാൻ സാധിക്കും. യുഎസ് ചുഴലിക്കാറ്റ് മുന്നറിയിപ്പ് വിഭാഗവും ജപ്പാൻ കാലാവസ്ഥാ വിഭാഗവും ചേർന്നാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇപ്പോൾ ജപ്പാനിലെ ഒക്കിനാവയിൽനിന്ന് 230 കിലോമീറ്റർ അകലെയുള്ള കാറ്റ്, തെക്കുപടിഞ്ഞാറ് ഭാഗത്ത് റുക്യു ദ്വീപിന് സമീപത്തേക്ക് മണിക്കൂറിൽ 22 കിലോമീറ്റർ വേഗത്തിലാണ് പ്രാദേശിക സമയം രാവിലെ പത്തിന് നീങ്ങിയത്. 200–300 മില്ലീമീറ്റർ മഴയാണ് ഇവിടെ പ്രതീക്ഷിക്കുന്നത്. റുക്യുവിൽ പ്രളയമുണ്ടാകുമെന്നാണ് വിലയിരുത്തൽ.</p> അതേസമയം, അറ്റ്ലാന്റിക് സമുദ്രത്തിൽ സ്ഥിതി വളരെ ശാന്തമാണ്. 25 വർഷത്തിനുശേഷമാണ് അറ്റ്ലാന്റിക് സമുദ്രത്തിൽ ഓഗസ്റ്റിൽ…
Read MoreCategory: NRI
പ്രവാസി മലയാളികൾ ഓണം ആഘോഷിച്ചു തുടങ്ങി; ഗൾഫിൽ താരമായി വാഴയില; ഇത്തവണത്തെ ആഘോഷത്തിന് ചിലവേറും
നെടുമ്പാശ്ശേരി: ഗൾഫിൽ മലയാളികൾക്കിടയിൽ ഓണാഘോഷം തുടങ്ങിയതോടെ സംസ്ഥാനത്ത് നിന്നുള്ള വാഴയിലകൾക്ക് ആവശ്യക്കാർ വർധിക്കുകയാണ്. കോവിഡ് മൂലം കഴിഞ്ഞ രണ്ട് വർഷമായി വിദേശ മലയാളികൾക്കിടയിൽ കാര്യമായ രീതിയിൽ ഓണാഘോഷം ഉണ്ടായിരുന്നില്ല. എന്നാൽ ഇത്തവണ കേരളത്തിൽ നിന്നുള്ള കയറ്റുമതിയിൽ മികച്ച നേട്ടമാണ് പ്രതീക്ഷിക്കുന്നത്. രണ്ട് ടൺ വാഴയിലകളാണ് ഇന്നലെ നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നും ഒരു സ്വകാര്യ ഏജൻസി ദുബൈയിലേക്ക് കയറ്റി അയച്ചത്. അടുത്തയാഴ്ചയോടെ എട്ട് മുതൽ പത്ത് ടൺ വാഴയില കയറ്റുമതി ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.കഴിഞ്ഞ ചൊവ്വാഴ്ച്ച കോഴിക്കോട് ആസ്ഥാനമായുള്ള കെ.ബി എക്സ്പോർട്ട് ആൻഡ് ഇംപോർട്ട്സ് എന്ന സ്ഥാപനം 14 ടൺ വാഴയിലയാണ് ദുബൈയിലേക്ക് കയറ്റി അയച്ചത്. കേരളത്തിൽനിന്നും പ്രധാനമായും ദുബൈയിലേക്കാണ് വാഴയിലയും പച്ചക്കറികളും കയറ്റിയയക്കുന്നത്. അവിടെനിന്നും റോഡ് മാർഗമാണ് ഖത്തർ, ബഹ്റൈൻ, കുവൈറ്റ്, സൗദി അറേബ്യ എന്നിവിടങ്ങളിലേക്ക് എത്തിക്കുന്നത്. വാഴയില ഉൾപ്പെടെ കേടാകുന്ന എല്ലാ സാധനങ്ങളും ഏഴ് ഡിഗ്രി സെൽഷ്യസിലാണ്…
Read Moreഒരാൾ കാറിന്റെ സണ്‍റൂഫ് തുറന്നിരിക്കുന്നതു കണ്ടു നോക്കിയപ്പോൾ..! വെയിലത്ത് കുട്ടികളിലെ കാറിനുള്ളിൽ തനിച്ചാക്കി പുറത്തുപോയി; മാതാവ് അറസ്റ്റിൽ
ഒക്ലഹോമ: പുറത്തു ചുട്ടുപൊള്ളുന്ന വെയിലുളളപ്പോൾ രണ്ടു വയസുള്ള രണ്ടു കുട്ടികളെ കാറിനകത്തു തനിച്ചിരുത്തി പുറത്തുപോയ മാതാവിനെ പോലീസ് അറസ്റ്റ് ചെയ്തു കേസെടുത്തു. ഞായറാഴ്ച വാൾമാർട്ടിന്റെ കാർ പാർക്കിംഗിലായിരുന്നു സംഭവം. എലിസബത്ത് ബാബ്(29) എന്ന യുവതിയെയാണു പോലീസ് അറസ്റ്റ് ചെയ്തത്. അലസമായി കുട്ടികളെ കാറിൽ തനിച്ചാക്കി ഡോർ ലോക്ക് ചെയ്തതിനാണ് കേസ്. ഉച്ചതിരിഞ്ഞു 2.22 ന് പാർക്കിംഗ് ലോട്ടിൽ കാർ ഇട്ടശേഷം മാതാവ് പുറത്തു പോകുന്നതും 2.28ന് തിരിച്ചു വരുന്നതും അവിടെ സ്ഥാപിച്ചിരുന്ന ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ഇവർ പുറത്തുപോയ ഉടനെ അതുവഴി വന്ന ഒരാൾ കാറിന്റെ സണ്‍റൂഫ് തുറന്നിരിക്കുന്നതു കണ്ടു നോക്കിയപ്പോൾ അകത്തു രണ്ടു കുട്ടികൾ ചൂടേറ്റ് അബോധാവസ്ഥയിൽ കിടക്കുന്നതു കണ്ടെത്തുകയായിരുന്നു. ഇയാൾ ഉടൻ തന്നെ റൂഫിനുള്ളിലൂടെ കടന്നു കാറിന്റെ പിൻസീറ്റിൽ ബെൽറ്റിട്ട് ഇരുത്തിയിരുന്ന രണ്ടു കുട്ടികളേയും പുറത്തെടുത്തു തന്റെ കാറിലേക്കു കൊണ്ടുവന്നു. കാർ ചുട്ടുപൊള്ളുന്ന അവസ്ഥയിലായിരുന്നു എന്നാണ്…
Read Moreഒറ്റത്തവണ ചാർജിൽ 520 മൈൽ ! സൗദിയുടെ നിരത്തുകൾ വാഴാൻ ലൂസിഡ് എയർ ഇലക്ട്രിക്കൽ കാർ
ലോകത്തെ പ്രമുഖ ഇലക്ട്രിക് കാറായ ലൂസിഡ് എയർ ഇലക്ട്രിക്കൽ കാർ അടുത്ത വർഷം സൗദി വിപണിയിൽ ഇറങ്ങുമെന്ന് ലൂസിഡ് എയർ ഗ്ലോബൽ ഓപറേഷൻ മാനേജിംഗ് ഡയറക്ടർ ഫൈസൽ സുൽത്താൻ പറഞ്ഞു. അതിവേഗ ചാർജിംഗ് സംവിധാനമുള്ള ലൂയിഡ് എയർ കാർ ഒറ്റത്തവണ ചാർജിൽ 520 മൈൽ വരെ യാത്ര ചെയ്യാൻ പറ്റുന്ന ആഡംബര കാറാണ്. അടുത്ത പത്ത് വർഷത്തിനുള്ളിൽ ഒരു ലക്ഷം കാറുകൾ സൗദി വിപണിയിൽ എത്തിക്കാനാണ് ലൂയിഡ് കന്പനി ഉദ്ദേശിക്കുന്നത്. 80,000 ഡോളറാണ് ഒരു കാറിന്റെ വില. എകദേശം 63 ലക്ഷം രൂപ വില വരും.
Read Moreഅയ്യോ മറന്നു പോയി !! ദുബായിലെ യാത്രക്കാർ ടാക്സികളിൽ യാത്രക്കിടെ മറന്നു വെക്കുന്ന വസ്തുക്കളുടെ കണക്ക് കേട്ടാൽ ഞെട്ടും
ഒന്നേകാൽ മില്യണ്‍ ദിർഹവും 12,410 മൊബൈൽ ഫോണുകളും മറക്കാൻ സാധിക്കുക എന്നത് ഒരർത്ഥത്തിൽ ഭാഗ്യമാണ്. എന്നാൽ ടാക്സികളിൽ കയറി വിലപിടിപ്പുള്ള സാധനങ്ങളും പണവും മറന്നു വയ്ക്കുന്നത് അത്ര ഭാഗ്യം അല്ല. ദുബായിലെ യാത്രക്കാർ ടാക്സികളിൽ യാത്രക്കിടെ മറന്നു വെക്കുന്ന വസ്തുക്കളുടെ കണക്ക് കേട്ടാൽ ഞെട്ടും. 1.2 മില്യണ്‍ ദിർഹം കറൻസികൾ, 12410 മൊബൈൽ ഫോണുകൾ, 2819 ഇലക്ട്രോണിക് ഉപകരണങ്ങൾ, 766 പാസ്പോർട്ടുകൾ, 342 ലാപ്ടോപ്പുകൾ… പട്ടിക അങ്ങനെ നീളുകയാണ് ദുബായ് റോഡ് ട്രാൻസ്പോർട്ട് അഥോറിറ്റിക്ക് ലഭിച്ച കണക്കുകളാണിത്.കഴിഞ്ഞ ആറുമാസത്തിനിടെ ദുബായ് നഗരത്തിലെ ടാക്സികളിൽ യാത്രക്കാർ മറന്നുവച്ചുപോയ വസ്തുക്കളാണിതെല്ലാം. ജനുവരി മുതൽ ജൂണ്‍ വരെയുള്ള കണക്കനുസരിച്ച് 44062 പേർ ടാക്സികളിൽ വസ്തുക്കൾ മറന്നുവച്ചതായുള്ള റിപ്പോർട്ടുകൾ അഥോറിറ്റിക്ക് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം ഒരു യാത്രക്കാരൻ കാറിൽ മറന്നുവച്ചത് ഒരു മില്യണ്‍ ദിർഹമാണ്. കാർ ഓടിച്ചിരുന്ന ദുബായ് ടാക്സി കോർപ്പറേഷനിലെ നാൻസി…
Read Moreബഹിരാകാശം വരെ കണ്ടു നമ്മുടെ പതാക ! ഇന്ത്യക്കാർക്ക് അഭിമാനം പകര്‍ന്ന് യുഎഇയിൽ നിന്നൊരു വാർത്ത
സ്വാതന്ത്ര്യലബ്ധിയുടെ എഴുപത്തിയഞ്ചാം വാർഷികം ആഘോഷിക്കുന്ന ഇന്ത്യക്കാർക്ക് അഭിമാനം പകർന്ന യുഎഇയിൽ നിന്നൊരു വാർത്ത. യുഎഇയുടെ ആദ്യത്തെ ബഹിരാകാശ യാത്രികന്റെ യാത്രാശേഖരത്തിലുണ്ടായിരുന്ന അമൂല്യവസ്തുക്കളിൽ ഇന്ത്യൻ പതാകയും ഉൾപ്പെട്ടിരുന്നു എന്ന വാർത്തയാണ് ഇന്ത്യൻ ജനതയ്ക്ക് അഭിമാനം പകരുന്നത്. യുഎഇ യുടെ ആദ്യ ബഹിരാകാശ യാത്രികനായ ഹസ്സ അൽ മൻസൂരി 2019 സെപ്റ്റംബർ 25 ന് തന്റെ കന്നിയാത്രയിൽ ഇന്ത്യൻ പതാകയും കൈയിൽ കരുതിയിരുന്നതായി കഴിഞ്ഞ ദിവസമാണ് അബുദാബി മുഹമ്മദ് അൽ റാഷിദ് സ്പേസ് സെന്ററിന്റെ ഡയറക്ടർ ജനറൽ സലിം ഹുമൈദ് അൽ മാരി വെളിപ്പെടുത്തിയത്. ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീറുമായുള്ള കൂട്ടിക്കാഴ്ചയിലാണ് അൽ മാരി ഇക്കാര്യം വെളിപ്പെടുത്തിയത്.ആ പതാക അദ്ദേഹം ഇന്ത്യൻ അംബാസിഡർക്ക് കൈമാറുകയും ചെയ്തു. ഇന്ത്യയും യു.എ.ഇയും തമ്മിൽ ബഹിരാകാശ ഗവേഷണ രംഗത്ത് നടത്തുന്ന കൂട്ടായ പ്രവർത്തനങ്ങളെ കുറിച്ച് ഇരുവരും ചർച്ച നടത്തി. ഈ മേഖലയിൽ ഇരുരാജ്യങ്ങൾക്കും ഒന്നിച്ച്…
Read More20 ദശലക്ഷത്തോളം അനുയായികള്‍ ! കാമുകനെ കൊലപ്പെടുത്തിയ കേസില്‍ ഇന്‍സ്റ്റഗ്രാം മോഡല്‍ കോര്‍ട്ട്നി ക്ലെന്നി അറസ്റ്റില്‍
ഹവായ് : സമൂഹ മാധ്യമമായ ഇന്‍സ്റ്റാഗ്രാമില്‍ 20 ദശലക്ഷത്തോളം അനുയായികളുള്ള പ്രശസ്ത ഇന്‍സ്റ്റാഗ്രാം മോഡല്‍ കോര്‍ട്ട്നി ക്ലെന്നിയെ കാമുകന് കുത്തേറ്റ് മരിച്ച കേസില്‍ അറസ്റ്റു ചെയ്തു. മയാമി സ്റ്റേറ്റ് അറ്റോര്‍ണി കാതറിന് ഫെര്‍ണാണ്ടസ് വ്യാഴാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഓഗസ്റ്റ് പത്തിന് ഹാവായില്‍ വെച്ചാണ് കോര്‍ട്ട്നി ക്ലെന്നിയെ അറസ്റ്റു ചെയ്തത്. ഇവര്‍ക്കെതിരെ സെക്കന്റ് ഡിഗ്രി മര്‍ഡറിനു കേസെടുത്തിട്ടുണ്ട്. തുടര്‍ന്ന് ഈസ്റ്റ് ഹവായ് ഡിറ്റന്‍ഷന്‍ സെന്ററിലേക്ക് മാറ്റി. ഏപ്രില്‍ മൂന്നിനു ഫ്ളോറിഡയിലെ അപ്പാര്‍ട്ട്മെന്റില്‍ പുലര്‍ച്ചെ നാലരക്കും അഞ്ചിനും ഇടയിലാണ് കാമുകനായ ക്രിസ്റ്റ്യന്‍ ടോബി ഒബംസെലി കുത്തേറ്റു മരിച്ച്. പൊലീസെത്തി ടോബിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. 2020ല്‍ തുടങ്ങിയ ഇവരുടെ ബന്ധം പലപ്പോഴും പ്രശ്നങ്ങള്‍ നിറഞ്ഞതായിരുന്നു. ഇവര്‍ തമ്മില്‍ പലപ്പോഴും കുടുംബകലഹങ്ങള്‍ ഉണ്ടായിരുന്നതായും അറസ്റ്റ് വാറന്റില്‍ പറയുന്നു. സംഭവ ദിവസം ക്രിസ്റ്റ്യന്‍ ടോബി തന്റെ കഴുത്തിനു കുത്തിപിടിച്ചു…
Read Moreപാർട്ടി കഴിഞ്ഞു രാവിലെ പുറത്തിറങ്ങിയ കെയ്ലി എവിടെ ? കാണാതായ പതിനാറുകാരിയെ കണ്ടെത്താൻ സഹായമഭ്യർഥിച്ചു പോലീസ്
ട്രക്കി (കലിഫോർണിയ): ശനിയാഴ്ച രാവിലെ ട്രിക്കിയിലെ പ്രൊസർ ഹൗസ്ഹോൾഡ് ക്യാംപ് ഗ്രൗണ്ടിൽ നിന്നു കാണാതായ കെയ്ലി റോഡ്നിയെ കണ്ടെത്താൻ പോലീസ് പൊതുജനങ്ങളുടെ സഹകരണം അഭ്യർഥിച്ചു. ശനിയാഴ്ച നൂറോളം യുവതീ യുവാക്കന്മാർ പങ്കെടുത്ത പാർട്ടി കഴിഞ്ഞു രാവിലെ പുറത്തിറങ്ങിയ കെയ്ലിയെ ആരെങ്കിലും തട്ടിക്കൊണ്ടു പോകാനാണു സാധ്യതയെന്നു പൊലീസ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 2013 ഹോണ്ടാ സിവിക്ക് കാറിലാണ് ഇവരെ അവസാനമായി കാണുന്നത്. കാറും ഇപ്പോൾ അപ്രത്യക്ഷമായിരിക്കുകയാണ്. 5.7 അടി ഉയരമുള്ള കൊക്കേഷ്യൻ പെൺകുട്ടിക്ക് 115 പൗണ്ട് ഭാരമുണ്ട്. ഇയർ റിങ് ഉൾപ്പെടെ നിരവധി ആഭരണങ്ങൾ ഇവർ ശരീരത്തിൽ അണിഞ്ഞിരുന്നു. ഞായറാഴ്ച ഇവരുടെ മാതാവ് മകളെ കണ്ടെത്തുന്നതിന് സഹായിക്കണമെന്നാവശ്യപ്പെട്ട വിഡിയോ പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. പാർട്ടി കഴിഞ്ഞു നിരവധി പേർ ഇവർക്ക് റൈഡ് ഓഫർ ചെയ്തുവെങ്കിലും സ്വന്തം വാഹനത്തിൽ ഡ്രൈവ് ചെയ്തു പോകാനാണിഷ്ടമെന്നു കെയ്ലി പറഞ്ഞതായി ഇവരുടെ കൂട്ടുകാരി സാമി സ്മിത്ത്…
Read Moreനൂറ് മൈല്‍ വേഗതയില്‍ ഓടിച്ച കാറിടിച്ച് പൂര്‍ണ ഗര്‍ഭിണിയുള്‍പ്പടെ ആറുപേര്‍ കൊല്ലപ്പെട്ട സംഭവം: നഴ്സ് അറസിറ്റില്‍
കലിഫോര്‍ണിയ: നൂറുമൈല്‍ വേഗത്തില്‍ കാര്‍ ഓടിക്കുകയും, റെഡ് സിഗ്നലില്‍ നിര്‍ത്താതെ മുന്നോട്ടുപോയ കാര്‍ പല വാഹനങ്ങളെ ഇടിക്കുകയും ചെയ്തതിനെതുടര്‍ന്ന് പൂര്‍ണ ഗര്‍ഭിണിയുള്‍പ്പടെ ആറു പേര് കൊല്ലപ്പെട്ട സംഭവത്തില്‍ ഹൂസ്റ്റണില്‍ നിന്നുള്ള ട്രാവലിംഗ് നഴ്സ് അറസ്റ്റിലായതായി കലിഫോര്‍ണിയ പോലീസ് അറിയിച്ചു. നിക്കോള്‍ എല്‍ലിന്റനാണ് (27) അറസ്റ്റിലായത്. ലോസ്ആഞ്ചലസില്‍ വച്ചായിരുന്നു അപകടം സംഭവിച്ചത്. ആണ് സുഹൃത്തുക്കളുമായി വഴക്കുണ്ടാക്കിയശേഷം മദ്യപിച്ച് അതിവേഗം മേഴ്സിഡസ് വാഹനം ഓടിച്ചതാണ് അപകടത്തിന് കാരണമെന്ന് അധികൃതര്‍ വെളിപ്പെടുത്തി. വിന്‍ഡ്സര്‍ ഹില്‍ ഇന്റര്‍നാഷണല്‍ സെക്ഷനില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനത്തിലാണ് ആദ്യം ഇടിച്ചത്. ഈ കാറിലുണ്ടായിരുന്ന എട്ടുമാസം ഗര്‍ഭിണിയായ സ്ത്രീയും, ഒരു വയസുള്ള കുട്ടിയും, ഇവരുടെ ആണ്‍സുഹൃത്തും സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചിരുന്നു. പിന്നെയും അഞ്ചു വാഹനങ്ങളില്‍ക്കൂടി ഇടിച്ചശേഷമാണ് കാര്‍ നിന്നത്. ഈ വാഹനത്തിലുണ്ടായിരുന്ന മൂന്നുപേരും കൊല്ലപ്പെട്ടു. ആറോളം പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. കാര്‍ ഓടിച്ചിരുന്ന നഴ്സിന് കാര്യമായ പരിക്കേറ്റില്ല.…
Read Moreഅവിടെ നില്‍ക്കുന്നത് പിശാചാണ്..! രണ്ട് പെണ്മക്കളെ കൊന്ന പിതാവിനു നേരെ വിരല്‍ ചൂണ്ടി മാതാവ്
ഡാളസ്: ‘അതാ അവിടെ നില്‍ക്കുന്നത് പിശാചാണ്’ വ്യത്യസ്ത മതസ്ഥരായ ആണ്‍കുട്ടികളെ പ്രണയിച്ചുവെന്ന കാരണത്താല്‍ രണ്ടു പെണ്മക്കളെ കാറിനകത്തുവച്ച് വെടിവച്ചു കൊലപ്പെടുത്തിയ പിതാവിന്റെ മുഖത്തു നോക്കി മാതാവ് പറഞ്ഞ വാക്കുകളാണിത്. കഴിഞ്ഞ ദിവസം സാക്ഷി വിസ്താരത്തിനിടെയാണ് നാടകീയ രംഗങ്ങള്‍ കോടതിയില്‍ അരങ്ങേറിയത്. കൊലപാതകം നടന്ന 2008 ജനുവരി ഒന്നിനുശേഷം ആദ്യമായാണ് യാസര്‍ സെയ്ദിനെ ഭാര്യ പട്രീഷ ഓവന്‍സ് മുഖാമുഖം കാണുന്നത്. ഇയാള്‍ക്കു നേരെ കോടതി മുറിയില്‍ വിരല്‍ ചൂണ്ടി രോഷത്തോടെയായിരുന്നു പട്രീഷയുടെ വാക്കുകള്‍. അമീന (18), സാറ (17) എന്നീ രണ്ടു പെണ്‍കുട്ടികളാണ് വെടിയേറ്റു മരിച്ചത്. ഈ മാസം ഒന്നിനാണ് കേസ് വിസ്താരം ആരംഭിച്ചത്. മൂന്നാം ദിവസം ഡാലസ് ഫ്രാങ്ക് ക്രൗലി കോര്‍ട്ടിനുള്ളിലാണ് വികാരവിക്ഷോഭം ഉണ്ടായത്. കൊലപാതകത്തിനുശേഷം അപ്രത്യക്ഷമായ യാസര്‍ സെയ്ദിനെ ഭാര്യ പട്രീഷ ഓവന്‍സ് പിന്നീട് ഡിവോഴ്സ് ചെയ്തിരുന്നു. 12 വര്‍ഷത്തിനു ശേഷമാണ് ഇയാള്‍ പിടിയിലായത് (2020ല്‍).…
Read More