കുവൈറ്റ് സിറ്റി: യാത്രക്കാരന്‍റെ ലഗേജ് എത്തിക്കുന്നതില്‍ കാലതാമസം വരുത്തിയ വിമാനക്കമ്പനിക്ക് പിഴ ചുമത്തി കുവൈത്ത് പരമോന്നത കോടതി. പരാതിക്കാരന് നഷ്ട പരിഹാരമായി 4,400 ദിനാര്‍ ( 11 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) നല്‍കാനാണ് കോടതി ഉത്തര വിട്ടത്. സ്വകാര്യ വിമാനക്കമ്പനിക്കെതിരെ യാത്രക്കാരനായിരുന്ന കുവൈറ്റ് പൗരൻ നൽകിയ കേസിലാണ് കോടതി വിധി. കുവൈറ്റിൽ നിന്ന് മറ്റൊരു വിദേശരാജ്യത്തേക്ക് ദുബായ് വഴി യാത്ര ചെയ്തതാണ് ഇദ്ദേഹം. ദുബായ് വിമാനത്താവളത്തില്‍ ട്രാന്‍സിറ്റ് ചെയ്യന്നതിനിടെയാണ് ലഗേജ് എത്തിയിട്ടില്ലെന്ന് യാത്രക്കാരന്‍ തിരിച്ചറിയുന്നത്. ലഗേജ് കിട്ടാത്തതിനാൽ യാത്ര പ്രതിസന്ധിയിലാകുകയും മറ്റു ബുദ്ധിമുട്ടുകൾ നേരിടുകയും ചെയ്തെന്ന് ആരോപിച്ചാണ് കോടതിയെ സമീപിച്ചത്. അഞ്ച് ദിവസം വൈകിയാണ് ലഗേജ് തനിക്ക് ലഭിച്ചതെന്ന് യാത്രക്കാരന്‍ ആരോപിച്ചു. മാനസിക സംഘർഷവും സാമ്പത്തിക നഷ്ടവും ഉണ്ടായെന്നും പകരമായി നഷ്ടപരിഹാരം വേണമെന്നുമാണ് യാത്രക്കാരൻ ഹർജിയിൽ ആവശ്യപ്പെട്ടത്.
Read MoreCategory: NRI
ഏഴു വയസുകാരന്‍റെ മരണം; അമ്മയുടെ കാമുകന്‍ അറസ്റ്റില്‍
ടെക്സസ്: മാരകമായി പരിക്കേറ്റതിനെ തുടര്‍ന്ന് ഏഴു വയസുകാരന്‍ മരിച്ച സംഭവത്തില്‍ കുട്ടിയുടെ അമ്മയുടെ കാമുകന്‍ അറസ്റ്റില്‍. കുട്ടിയുടെ മരണത്തിനു കാരണമായ മാരകമുറിവുകള്‍ ഏല്‍പ്പിച്ചു എന്നതാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. മാതാവിനെതിരെ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. അടിയന്തരമായി വൈദ്യസഹായം ആവശ്യപ്പെട്ടു പോലീസിനു ഫോണ്‍ വന്നതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് ആണു കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ആശുപത്രിയില്‍ എത്തുന്നതിനു മുന്‍പു തന്നെ മരണം സംഭവിച്ചിരുന്നു. ഇതേ തുടര്‍ന്നു പൊലീസ് കുട്ടിയും അമ്മയും താമസിച്ചിരുന്ന വീട്ടില്‍ എത്തി തിരച്ചില്‍ നടത്തി. മാതാവിനേയും കാമുകനേയും ചോദ്യം ചെയ്തു. എന്നാല്‍ വിശദമായ അന്വേഷണത്തില്‍ കാമുകനെ കുറിച്ചോ അയാളുടെ താമസസ്ഥലത്തെ കുറിച്ചോ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. എന്നാല്‍ സംഭവം നടന്ന വീട്ടില്‍ അല്ല ഇയാള്‍ താമസിച്ചിരുന്നതെന്നു പോലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. നാഷണല്‍ ചൈല്‍ഡ് അബ്യൂസ് പ്രിവന്‍ഷന്‍ മാസമായി ആചരിക്കുന്ന ഏപ്രില്‍ ഒന്നിനു തന്നെ ഇത്തരമൊരു സംഭവം ഉണ്ടായത്…
Read Moreപണ്ടേ ദുര്‍ബല പിന്നേം ഗര്‍ഭിണി ! നഴ്സുമാരില്ല; ജര്‍മ്മനിയിലെ ആശുപത്രികള്‍ സ്തംഭിക്കുന്നു
ബര്‍ലിന്‍: കോവിഡ് കാരണം ജര്‍മ്മനിയിലെ ആശുപത്രികള്‍ ജീവനക്കാരില്ലാതെ പ്രത്യേകിച്ച് നഴ്സുമാരില്ലാതെ ബുദ്ധിമുട്ടുന്നു. പണ്ടേ ദുര്‍ബല പിന്നേം ഗര്‍ഭിണി എന്ന പഴഞ്ചൊല്ലാണ് ഇവിടെ പ്രസക്തമാവുന്നത്. കാരണം കഴിഞ്ഞ കാലങ്ങളായി ജര്‍മനിയില്‍ നഴ്സുമാരുടെ വലിയ കുറവ് അനുഭവപ്പെടുകയാണ്. എന്നാല്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി മേയുന്ന കൊറോണ കാരണം ജോലിക്കാരില്‍ ഭൂരിഭാഗവും കൊറോണ അതും ഡെല്‍റ്റ വിഭാഗം പടന്നു പിടിച്ച് കൊറോണ ബാധിതരായത് ആശുപത്രികളുടെ ദൈനംദിന പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചതായി സര്‍ക്കാര്‍ ആരോഗ്യവകുപ്പം മാനേജ്മെന്റും തുറന്നു സമ്മതിക്കുകയാണ്. ഏതാണ്ട് 2 ലക്ഷത്തിലധികം നഴ്സുമാരുടെ കുറവാണ് നിലവില്‍ ജര്‍മനിയില്‍ ഉണ്ടായിരിയ്ക്കുന്നത്. ജര്‍മ്മനിയില്‍ കോവിഡ് അണുബാധകള്‍ കുതിച്ചുയരുകയാണ്, രോഗികളോയവരെയോ ക്വാറനൈ്റനില്‍ കഴിയുന്നവരേയും ജോലിക്ക് വിളിക്കേണ്ടി വരുന്ന അവസ്ഥയാണയപ്പോള്‍ സംജാതമായിരിയ്ക്കുന്നത്. ജര്‍മനിയിലെ ഏതാണ്ട് 75 ശതമാനം ആശുപത്രികളിലും സമാനമായ സാഹചര്യമാണ് ഉള്ളത്. തീവ്രപരിചരണ വിഭാഗങ്ങളില്‍ സമ്മര്‍ദ്ദം ചെലുത്തി, കോവിഡ് ~19 ന്റെ ഒമിക്റോണ്‍ തരംഗവുമായി രാജ്യം…
Read Moreകാണാതായ പതിനെട്ടുകാരിയുടെ മൃതദേഹം കണ്ടെത്തി! ഒരാൾ അറസ്റ്റിൽ
റിനൊ (നെവാഡ): രണ്ടാഴ്ച മുന്‍പു നോർത്തേണ്‍ നൊവാഡായിൽ നിന്നും കാണാതായ 18 വയസുകാരിയുടെ മൃതദേഹം മാർച്ച് 29ന് കണ്ടെത്തി. മാർച്ച് 12 നാണ് നയോമി ഇറിയൊനെ (18) തട്ടികൊണ്ടുപോയത്. ഇവർക്കായുള്ള തിരച്ചിൽ പോലീസ് ഉൗർജിതമാക്കിയിരുന്നു. കൂടാതെ, സംഭവത്തെ കുറിച്ചു എന്തെങ്കിലും വിവരം നൽകുന്നവർക്ക് 10,000 ഡോളർ പ്രതിഫലവും എഫ്സിഐ പ്രഖ്യാപിച്ചിരുന്നു. നോർത്തേണ്‍ നൊവാഡയിലെ ഉൾപ്രദേശത്തെ ഗ്രാവ് സൈറ്റിൽ നിന്നാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മാർച്ച് 30ന് ബുധനാഴ്ച നടത്തിയ ഓട്ടോപ്സിക്കുശേഷം മൃതദേഹം നയോമിയുടെതാണെന്ന് സ്ഥിരീകരിച്ചു. നിരവധി കേസുകളിൽ പ്രതിയായ 41 വയസുള്ള ട്രോയ് ഡ്രൈവറെ ബുധനാഴ്ച രാവിലെ ഈ സംഭവത്തോടനുബന്ധിച്ചു അറസ്റ്റു ചെയ്തിട്ടുണ്ട്. ഇയാൾക്കെതിരെ തട്ടിക്കൊണ്ടു പോകലിനു കേസെടുത്തിട്ടുണ്ട്. 750,000 ഡോളറിന്റെ ജാമ്യം അനുവദിച്ചിട്ടുണ്ട്. ഇയാളെ ലിയോണ്‍ കൗണ്ടി ജയിലിലടച്ചു. മാർച്ച് 12ന് വാൾമാർട്ടിന്റെ പാർക്കിങ്ങിലാണ് പെണ്‍കുട്ടിയെ അവസാനമായി കണ്ടത്. മൂന്നു ദിവസത്തിനുശേഷം ഇവരുടെ കാർ സമീപത്തുള്ള…
Read Moreകാലിക്കുപ്പികൾ കളയേണ്ട, തിരികെ നൽകി സൗജന്യ ബസ് യാത്ര നടത്താം
അബുദാബി :ഉപയോഗിച്ച ശേഷം പ്ലാസ്റ്റിക് കുപ്പികൾ തിരിച്ചു നൽകിയാൽ സൗജന്യ ബസ് യാത്ര നടത്താം .അബുദാബിയിലാണ് പദ്ധതി തുടങ്ങിയിരിക്കുന്നതു. പോയിന്‍റ്സ് ഫോർ പ്ലാസ്റ്റിക് എന്ന പദ്ധതി അനുസരിച്ച് പ്ലാസ്റ്റിക് കുപ്പികൾ തിരികെ നൽകുന്നത് അനുസരിച്ചു ലഭിക്കുന്ന പോയിന്‍റ്സുകൾ അബുദാബിയിലെ പൊതുഗതാഗത ബസുകളിൽ യാത്രക്കായി ഉപയോഗിക്കാം. പ്രകൃതിയുടെ സംരക്ഷണത്തിനായി പ്ലാസ്റ്റിക് കുപ്പികൾ റീസൈക്ലിങ് നു വിധേയമാക്കാനാണ് പദ്ധതി. ഇൻട്രാഗേറ്റഡ് ട്രാൻസ്‌പോർട്ട് സെന്‍റർ , അബുദാബി പരിസ്ഥിതി വകുപ്പ് ,വെയിസ്റ്റ് മാനേജ്‌മെന്‍റ് സെന്‍റർ , ഡി ഗ്രേഡ് എന്നീ സ്ഥാപനങ്ങളാണ് പദ്ധതി നടപ്പിലാക്കുന്നത്. ഡി ഗ്രേഡിന്‍റെ ആഭിമുഖ്യത്തിൽ സ്ഥാപിക്കുന്ന മെഷീനിൽ പ്ലാസ്റ്റിക് കുപ്പികൾ നിക്ഷേപിക്കുന്പോൾ പോയിന്റുകൾ നൽകും. 600 മില്ലി ലിറ്ററിൽ കുറഞ്ഞ ഒരു പ്ലാസ്റ്റിക് കുപ്പിക്ക് ഒരു പോയിന്‍റും, 600 നു മുകളിലുള്ള കുപ്പികൾക്ക് രണ്ടു പോയിന്‍റും പകരം നൽകും. ഓരോ പോയിന്റിനും 10 ഫിൽസ് ആണ് മൂല്യം…
Read Moreകാണാതായ ഒന്നര വയസുകാരന്‍റെ മൃതദേഹം സെപ്റ്റിക് ടാങ്കില്‍! സെപ്റ്റിക് ടാങ്കിനു 20 അടി അകലെ കുട്ടിയുടെ കളിപ്പാട്ടം കണ്ടെത്തി
ജാക്‌സന്‍വില്ല (ഫ്‌ളോറിഡ): ഞായറാഴ്ച ഉച്ചകഴിഞ്ഞ് കാണാതായ 18 മാസം പ്രായമുളള ആണ്‍കുട്ടിയുടെ മൃതദേഹം വീടിനു പുറകിലുള്ള സെപ്റ്റിക് ടാങ്കില്‍ നിന്നും തിങ്കളാഴ്ച കണ്ടെത്തിയതായി കൗണ്ടി ഷെരീഫ് ഓഫീസ് അറിയിച്ചു. ക്രസന്‍റ് സിറ്റിയിലുള്ള വീട്ടില്‍ നിന്നും ഞായറാഴ്ചയാണ് കുട്ടിയെ കാണാതായതെന്ന് മാതാവ് പറഞ്ഞു. 24 മണിക്കൂര്‍ നീണ്ടുനിന്ന അന്വേഷണത്തിനുശേഷമാണ് സെപ്റ്റിക് ടാങ്കില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ടാങ്ക് ശരിയായി മൂടിയിരുന്നില്ലെന്നും, ചുറ്റുപാടും ചെടികള്‍ വളര്‍ന്നു നിന്നിരുന്നുവെന്നും അന്വേഷണത്തിന് നേതൃത്വം നല്‍കിയ കൗണ്ടി ഷെറിഫ് പറഞ്ഞു. കുടുംബാംഗങ്ങളെ ചോദ്യം ചെയ്തുവരികയാണെന്നും മരണത്തില്‍ അസ്വഭാവികതയില്ലെന്നുമാണു പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. അന്വേഷണം തുടരുമെന്ന് ഷെരീഫ് ഓഫീസ് അറിയിച്ചു. സെപ്റ്റിക് ടാങ്കിനു 20 അടി അകലെ കുട്ടിയുടെ കളിപ്പാട്ടം കണ്ടെത്തിയിരുന്നു. എഫ്ബിഐ, ഫ്‌ളോറിഡ ഡിപ്പാര്‍ട്ട്‌മെന്‍റ് ഓഫ് ലോ എന്‍ഫോഴ്‌സ്‌മെന്റ്, മാരിയോണ്‍ കൗണ്ടി ഷെരീഫ് ഓഫീസ് എന്നിവ സംയുക്തമായാണ് കുട്ടിയുടെ തിരോധാനത്തെക്കുറിച്ച് അന്വേഷണം നടത്തിയത്. പി.പി.…
Read Moreദുബായിയിൽ ടാക്സി ഡ്രൈവറാകാൻ കഴിഞ്ഞിരുന്നെങ്കിൽ… ! കാരണം ദുബായിയിൽ ഇപ്പോൾ ടാക്സി ഡ്രൈവർമാർക്ക് ചാകരയാണ്
ഓട്ടങ്ങളൊന്നുമില്ലാതെ സ്റ്റാൻഡിൽ വെറുതെ കിടക്കുന്ന നമ്മുടെ നാട്ടിലെ ടാക്സി ഡ്രൈവർമാർ കൊതിയോടെ പറയുന്നു..ദുബായിയിൽ ടാക്സി ഡ്രൈവറാകാൻ കഴിഞ്ഞിരുന്നെങ്കിലെന്ന്…. കാരണം ദുബായിയിൽ ഇപ്പോൾ ടാക്സി ഡ്രൈവർമാർക്ക് ചാകരയാണ്. ടാക്സി ഡ്രൈവർമാരുടെ കുറവ് പരിഹരിക്കാൻ ദുബായ് റോഡ്സ് ആന്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ.ടി.എ) നടപടികൾ ആരംഭിച്ചതോടെ ഡ്രൈവർമാർക്ക് തൊഴിലവസരങ്ങൾ കൂടി. കൂടുതൽ ടാക്സി ഡ്രൈവർമാരെ ദുബായിയുടെ നിരത്തിൽ നിയമിക്കാനാണ് ആർ.ടി.എ തീരുമാനം. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ദേരയിലെ അബൂഹായിൽ സെന്ററിൽ നടന്ന വാക്-ഇൻ-ഇന്റർവ്യൂവിൽ പങ്കെടുക്കാൻ ഡ്രൈവർമാരുടെ നീണ്ട നിരയാണ് കണ്ടത്. ഡ്രൈവറായി തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 2000 ദിർഹവും കമ്മീഷനുമാണ് ശന്പളമായി പ്രഖ്യാപിച്ചിരിക്കുന്നത്. പുറമെ ബോണസും താമസ സൗകര്യവും ആരോഗ്യ ഇൻഷുറൻസും വാഗ്ദാനം ചെയ്തിട്ടുണ്ട്. 23 നും 55 നും ഇടയിൽ പ്രായമുള്ള യു.എ.ഇ റസിഡൻസി വിസയും ഐഡിയും ഉള്ളവർക്ക് മാത്രമാണ് അവസരം. ആർ.ടി.എക്ക് കീഴിൽ പ്രവർത്തിക്കുന്ന ദുബായ് ടാക്സി…
Read Moreദൃക്സാക്ഷിയായി കാമുകി മാത്രം! ഡോ. പട്ടേലിന്‍റെ കൊലയാളിയെ സംബന്ധിച്ചു വിവരം നൽകുന്നവർക്ക് 25,000 ഡോളർ ഇനാം
വാഷിംഗ്ടൺ ഡിസി: ഇന്ത്യൻ അമേരിക്കൻ ഐസിയു ഡോക്ടർ രാകേഷ് പട്ടേലിന്‍റെ കാർ തട്ടിയെടുക്കുന്നതിനിടയിൽ അതേ വാഹനം തട്ടി മരണപ്പെട്ട കേസിലെ പ്രതികളെകുറിച്ച് വിവരം നൽകുന്നവർക്ക് പോലീസ് 25,000 ഡോളർ പാരിതോഷികം പ്രഖ്യാപിച്ചു. മാർച്ച് എട്ടിനായിരുന്ന ദാരുണമായ സംഭവം. ഡോ. രാകേഷ് റോഡരുകിൽ തന്‍റെ മേഴ്സിഡൻസ് ബെൻസ് കാർ നിർത്തി പുറത്തിറങ്ങി അവിടെ നിന്നിരുന്ന ഗേൾഫ്രണ്ടിനു സമ്മാനം കൈമാറുന്നതിനിടയിൽ എവിടെനിന്നോ വന്ന അക്രമികൾ ഡോക്ടറെ തട്ടിമാറ്റി കാർ തട്ടിയെടുക്കുകയായിരുന്നു. ഇതു കണ്ടു പരിഭ്രമിച്ച ഡോ. രാകേഷ് കാറിന്‍റെ മുന്നിൽ കയറി നിന്നു തടസം സൃഷ്ടിച്ചുവെങ്കിലും അക്രമികൾ ഇതൊന്നും വകവയ്ക്കാതെ കാർ മുന്നോട്ടെടുത്തു. കാർ തട്ടി നിലത്തുവീണ ഡോക്ടറുടെ ശരീരത്തിലൂടെ അക്രമികൾ കാർ അതിവേഗം ഓടിച്ചു പോകുകയും ചെയ്തു. സംഭവത്തിനു ദൃക്സാക്ഷിയായി ഡോക്ടറുടെ കാമുകി മാത്രമായിരുന്നു അവിടെ ഉണ്ടായിരുന്നുന്നത്. ഇവർക്ക് എന്തെങ്കിലും ചെയ്യുവാൻ കഴിയും മുന്പ് എല്ലാം സംഭവിച്ചുകഴിഞ്ഞിരുന്നു. വിവരം…
Read Moreഅസാധാരണ സംഭവം! മൃഗശാലയിൽനിന്നും രക്ഷപെട്ട ഒട്ടകത്തിന്‍റെ ആക്രമണത്തിൽ രണ്ടു മരണം; കാരണം തേടി പോലീസ്
ടെന്നിസി: റാന്തിസി മൃഗശാലയിൽനിന്നും രക്ഷപെട്ട ഒട്ടകത്തിന്‍റെ ആക്രമണത്തിൽ രണ്ടു പേർ മരിച്ചതായി ഒബിയൺ കൗണ്ടി ഷെറിഫ് ഓഫീസ് അറിയിച്ചു. മാർച്ച് 10 നു ഷെർലി ഫാംസിനടുത്തായിരുന്നു സംഭവം. ഒട്ടകത്തിന്‍റെ ആക്രമണം നടക്കുന്നുവെന്ന വിവരം ലഭിച്ചതിനെതുടർന്നു സ്ഥലത്ത് എത്തിചേർന്ന പോലീസിനു കാണാൻ കഴിഞ്ഞത് പരിക്കേറ്റ് അബോധാവസ്ഥയിൽ കിടന്നിരുന്ന രണ്ടു പേരെയാണ്. ബോബി മേതനി (42), ടോമിഗൺ (67) എന്നിവരെ പോലീസ് പരിശോധിക്കുന്നതിനിടയിൽ ഒട്ടകം പോലീസിനു നേരെ നടന്നടുത്തു. പോലീസ് വാഹനത്തേയും അബോധാവസ്ഥയിൽ കഴിഞ്ഞിരുന്ന രണ്ടു പേരെ ശുശ്രൂഷിച്ചിരുന്ന മറ്റൊരു പോലീസ് ഉദ്യോഗസ്ഥനേയും ആക്രമിക്കാൻ അടുത്തുവന്ന ഒട്ടകത്തിനുനേരെ കൂടുതൽ ആക്രമണവും അപകടവും ഒഴിവാക്കുന്നതിനായി ഷെറിഫ് വെടിയുതിർക്കുകയായിരുന്നു. ഒട്ടകം സംഭവസ്ഥലത്തുതന്നെ കൊല്ലപ്പെട്ടു. ഒട്ടകത്തിന്‍റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റു കിടന്നിരുന്ന രണ്ടുപേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒട്ടകം മൃഗശാലയിൽനിന്നും എങ്ങനെ രക്ഷപെട്ടുവെന്നും കൊല്ലപെട്ട ഇരുവരേയും ആക്രമിക്കുന്നതിനുള്ള കാരണം എന്തായിരുന്നുവെന്നും അന്വേഷിച്ചുവരുന്നതായി കൗണ്ടി…
Read Moreഒമ്പതു വയസുകാരി മലയാളി പെണ്‍കുട്ടി യുകെയിലെ ഏറ്റവും പ്രായം കുറഞ്ഞ സേഫ്റ്റി ഓഫീസര്‍! തിളക്കമുള്ള വിജയഗാഥ അറിയാതെ പോകരുത്…
കെന്‍റ് (ലണ്ടൻ): പഠനത്തോടൊപ്പം ജോലിയും ചെയ്ത് സ്വന്തം ചെലവിനും അത്യാവശ്യം സമ്പാദ്യത്തിനുമൊക്കെ വക കാണുന്നവര്‍ ഇന്നു ഏറെയാണ്. എന്നാല്‍, വെറും ഒമ്പതു വയസുകാരി മലയാളി പെണ്‍കുട്ടി യുകെയില്‍ ഇത്തരമൊരു ജോലി നേടുമ്പോള്‍ അത് കൂടുതല്‍ തിളക്കമുള്ള വിജയഗാഥയാകുന്നു. ആന്‍ഡ്രോമെഡേ റോസ് ജോസഫ് എന്ന ഈ കൊച്ചു മിടുക്കി യുകെയിലെ ഏറ്റവും പ്രായം കുറഞ്ഞ സേഫ്റ്റി ഓഫീസറാണ് . അനധികൃത പാര്‍ക്കിംഗിനെതിരായ ബോധവത്കരണമാണ് ആന്‍ഡ്രോമെഡ ഈ ഡ്യൂട്ടിയില്‍ പ്രധാനമായും ചെയ്തു വരുന്നത്. ഒരിക്കല്‍ തന്‍റെ സ്കൂളിനു മുന്നില്‍ അച്ഛനും മറ്റൊരു വാഹന ഉടമയുമായി പാര്‍ക്കിംഗിനെച്ചൊല്ലി തര്‍ക്കമുണ്ടായതിനെതുടർന്നാണ് ആന്‍ഡ്രോമെഡ സ്വന്തം നിലയ്ക്ക് ഈ ബോധവത്കരണം ആരംഭിച്ചത്. ഇതിനായി സേഫ്റ്റി പോസ്റ്ററുകളും സ്വന്തമായി രൂപകല്‍പ്പന ചെയ്യുന്നു. ഈ പ്രവര്‍ത്തന മികവിനുള്ള അംഗീകാരമായാണ് സെന്‍റ് തോമസ് ഓഫ് കാന്‍റര്‍ബറി ആര്‍സി പ്രൈമറി സ്കൂളിന്‍റെ ഹെല്‍ത്ത് ആന്‍ഡ് സേഫ്റ്റ് ഓഫീസറായി സ്കൂള്‍ അധികൃതര്‍ ആന്‍ഡ്രോമെഡയെ…
Read More