ജോലി കഴിഞ്ഞ് തിരിച്ചെത്തിയ യുവാവ് കണ്ടത് തന്റെ വളര്‍ത്തച്ഛന്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്നത് ! ഭർത്താവിനെ ഭാര്യ കുത്തിയത് 140 തവണ

പാം സ്പ്രിംഗ് (ഫ്ളോറിഡ): ഭർത്താവിനെ 140 തവണ കുത്തി കൊലപ്പെടുത്തിയ കേസിൽ ഭാര്യ അറസ്റ്റിൽ. മെൽവിൻമില്ലർ എന്ന അറുപത്തിരണ്ടുകാരനായ വികലാംഗനാണ് ഭാര്യ ജോവാൻ ബർക്കിന്‍റെ ക്രൂരതയ്ക്ക് ഇരയായത്. ഫെബ്രുവരി 20 നു കോടതിയിൽ ഹാജരാക്കിയ ഇവർക്ക് ജാമ്യം നിഷേധിച്ചു. ഇവർക്കെതിരെ ഫസ്റ്റ് ഡിഗ്രി കൊലക്കുറ്റത്തിന് കേസ് എടുത്തിട്ടുണ്ട്. കൊലപാതകത്തിന് ഇവരെ പ്രേരിപ്പിച്ചതിനുള്ള കാരണം വ്യക്തമാക്കാനാവില്ലെന്ന് അധികൃതർ പറഞ്ഞു. മെൽവിൻ മില്ലറുടെ ശരീരത്തിൽ 140 കുത്തിനു പുറമെ തലയ്ക്കു പിന്നിൽ ഇരുന്പു ദണ്ഡുകൊണ്ട് ശക്തമായ അടിയേറ്റതായും ഒട്ടോപ്സി റിപ്പോർട്ടിൽ പറയുന്നു. ജോലിക്കുശേഷം വീട്ടിൽ തിരിച്ചെത്തിയ റിക്കാർഡെ ഗ്രീനാണ് തന്‍റെ വളർത്തച്ഛൻ നിലത്ത് രക്തത്തിൽ കുളിച്ചുകിടക്കുന്നതു കണ്ടത്. ഉടൻതന്നെ വിവരം പോലീസിനെ അറിയിച്ചതിനെതുടർന്നു പോലീസ് എത്തി പരിശോധിച്ചപ്പോൾ സംഭവസ്ഥലത്തുതന്നെ മെൽവിൽ മരിച്ചതായി സ്ഥിരീകരിച്ചു. സംഭവ സ്ഥലത്തുനിന്ന് ഒരു ജോടി കത്തികളും ഇരുന്പു ദണ്ഡും കണ്ടെത്തി. മാസ്റ്റർ ബെഡ്റൂമിൽ ശാന്തമായി സുബോധത്തോടെ…

Read More

വിദ്യാര്‍ഥികള്‍ക്കെല്ലാം പ്രിയങ്കരി, എലിസബത്തിന്റെ മരണം അവിശ്വസനീയം! ന്യൂയോർക്ക് യൂണിവേഴ്സിറ്റി വിദ്യാർഥിനി വെടിയേറ്റു മരിച്ചു

ന്യൂയോർക്ക്: പോട്സ്ഡാമിൽ യൂണിവേഴ്സിറ്റി വിദ്യാർഥിനിയെ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തി. എലിസബത്ത് കവലി (21) നെയാ‌ണ് കാന്പസിൽനിന്നും നൂറുമീറ്റർ അകലെ ഫെബ്രുവരി 18നു വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്. മ്യൂസിക് എഡ്യൂക്കേഷൻ മെയ്ജറിൽ 2022 മേയിൽ ഗ്രാജുവേറ്റ ചെയ്യേണ്ട സീനിയർ വിദ്യാർഥിനിയായിരുന്നു എലിസബത്ത്. കോളജ് പാർക്ക് റോഡിനു സമീപം വെടിയേറ്റു കിടന്നിരുന്ന എലിസബത്തിനെ പോട്സ്ഡാം ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. വെടിവയ്പിനുള്ള കാരണം കണ്ടെത്താനായില്ല. സംഭവത്തിൽ പ്രതിയെന്നു സംശയിക്കുന്ന മൈക്കിൾ എന്ന മുപ്പത്തൊന്നുകാരനെ ന്യൂയോർക്ക് പോലീസ് അറസ്റ്റു ചെയ്തു. ശനിയാഴ്ച വൈകിട്ടു അറസ്റ്റു ചെയ്ത പ്രതിയെ സെന്‍റ് ലോറൻസ് കൗണ്ടി ജയിലിലടച്ചു. ജാമ്യം അനുവദിച്ചിട്ടില്ല. ഇയാൾക്കെതിരെ സെക്കൻഡ് ഡിഗ്രി കൊലപാതകത്തിനു കേസെടുത്തിട്ടുണ്ട്. മൈക്കിളിനു യൂണിവേഴ്സിറ്റിയുമായി ഒരു ബന്ധമില്ലെന്നും ഇയാൾ ‌ഒരു വിദ്യാർഥിയോ ജീവനക്കാരനോ ആയിരുന്നില്ലെന്നും യൂ‌ണിവേഴ്സിറ്റി അധികൃതർ അറിയിച്ചു. എലിസബത്തിന്‍റെ മരണം അവിശ്വസനീയമാണെന്നും വിദ്യാർഥികൾക്കെല്ലാം പ്രിയങ്കരി ആയിരുന്നുവെന്നും സഹപഠികൾ…

Read More

വിദേശികൾക്ക് സ്വാഗതം, അതിർത്തികൾ വീണ്ടും തുറന്ന് ഓസ്ട്രേലിയ; രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചവർക്ക് ക്വാറന്‍റൈൻ ആവശ്യമില്ല

മെൽബൺ: രണ്ട് വർഷത്തിന് ശേഷം അന്താരാഷ്ട്ര അതിർത്തി വീണ്ടും തുറന്ന് ഓസ്ട്രേലിയ. നൂറുകണക്കിന് വിദേശികളുമായി ഇന്നു മുതൽ സിഡ്നി വിമാനത്താവളത്തിൽ വിമാനങ്ങൾ എത്തിത്തുടങ്ങി. ഏറെ നാളുകൾക്ക് ശേഷം കാണുന്ന പ്രിയപ്പെട്ടവരെ പലരും ആലിംഗനം ചെയ്താണ് സ്വീകരിക്കുന്നത്. കൊറോണ വൈറസ് വ്യാപനം പ്രതിരോധിക്കുന്നതിന്‍റെ ഭാഗമായി 2020 മാര്‍ച്ചിലാണ് വിവിധ രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് ഓസ്ട്രേലിയ യാത്രാവിലക്ക് ഏർപ്പെടുത്തിയത്. രണ്ട് കൊല്ലത്തിനിപ്പുറമാണ് നിയന്ത്രണങ്ങൾ പൂർണമായും നീക്കിയത്.ഇന്നു മുതൽ ടൂറിസ്റ്റ് വീസയുള്ളവർക്കും രാജ്യത്തേക്ക് പ്രവേശനം അനുവദിക്കും. ഓസ്ട്രേലിയയിൽ ഉള്ളവരുടെ കുടുംബാംഗങ്ങൾക്കുൾപ്പടെ കഴിഞ്ഞ വർഷം അവസാനം മുതൽ മടങ്ങാൻ അനുമതി ലഭിച്ചിരുന്നു. എന്നാൽ മിക്ക വിദേശികൾക്കും കാത്തിരിക്കേണ്ടി വന്നിരുന്നു. നിയന്ത്രണങ്ങൾ നീക്കിയതോടെ നിരവധി വിദേശികളാണ് ഓസ്ട്രേലിയയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചവർക്ക് ക്വാറന്‍റൈൻ ആവശ്യമില്ല. എന്നാൽ വാക്സിനേഷൻ എടുക്കാത്ത യാത്രക്കാർ സ്വന്തം ചെലവിൽ 14 ദിവസം വരെ ഹോട്ടലിൽ അത് ചെയ്യണം.

Read More

ഈ യൂണിവേഴ്സിറ്റിയില്‍ താടിമീശക്ക് നിരോധനം! നിരോധനം ശുചിത്വത്തിന്‍റെ പേരില്‍

ബെര്‍ലിന്‍: ജര്‍മന്‍ യൂണിവേഴ്സിറ്റിയില്‍ സമ്പൂര്‍ണ താടി നിരോധനം. മെക്ക്ലെന്‍ബര്‍ഗ് വെസ്റ്റേൺ പൊമറേനിയ സംസ്ഥാനത്തെ ൈ്രഗഫ്സ്വാള്‍ഡ് യൂണിവേഴ്സിറ്റിയിലെ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കാണ് സന്പൂർണ താടി നിരോധനം ഏർപ്പെടുത്തിയത്. ശുചിത്വത്തിന്‍റെ പേരിലാണ് താടി നിരോധനം. മുഴുവന്‍ താടി “ശുചിത്വം” മില്ലായ്മയുടെ പര്യായമെന്നുവരെ പറയുന്നു. പുതിയ നിയമമായി മുഴുവന്‍ താടിക്കു പകരം മേല്‍ മീശ മാത്രമേ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് അനുവാദമുള്ളൂ. ഇതുവരെ പൂര്‍ണ താടി ധരിച്ചിട്ടുള്ള ആര്‍ക്കും ഒരു റേസറിന്‍റെ ആവശ്യം കൂടിയേ തീരു. അല്ലാത്തപക്ഷം എഫ്എഫ്പി 2 മാസ്കുകള്‍ വേണ്ടത്ര അനുയോജ്യമാകില്ല. ടീച്ചിംഗ് ആൻഡ് ട്രെയിനിംഗ് ക്ളിനിക്കിലെ ൈ്രകസിസ് ടീമില്‍ നിന്നുള്ള എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും അയച്ച ഇമെയിലിലെ അറിയിപ്പ് “നോര്‍ഡ്കുരിയര്‍” പത്രമാണ് ഇക്കാര്യം പുറത്തുവിട്ടത്. ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനായി വിദ്യാര്‍ത്ഥികള്‍ ഷേവ് ഉടന്‍ ക്രമീകരിക്കുക എന്നാണ് പറയുന്നത്. എന്നാല്‍ ൈ്രഗഫ്സ്വാള്‍ഡ് സര്‍വകലാശാലയിലെ മറ്റു വിഷയങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് ഇതു ബാധകമല്ല. അടുത്ത കാലത്തായി…

Read More

അഞ്ച് ഗൊറില്ലകൾക്ക് കോവിഡ് പോസിറ്റീവ്! കാര്യമായ രോഗലക്ഷണങ്ങൾ ഒന്നും പ്രകടമല്ലെന്നു അധികൃതർ

ഡാളസ്: ഡാളസ് മൃഗശാലയിലെ സന്ദർശകരെ ആകർഷിച്ചിരുന്ന അഞ്ച് ഗൊറില്ലകൾക്ക് കോവിഡ് സ്ഥിരീകരിച്ചു. സാധാരണ നടത്തുന്ന വൈറസ് ടെസ്റ്റിനെ തുടർന്നു ഫെബ്രുവരി എട്ടിനാണ് കോവിഡ് സ്ഥിരീകരിച്ചതായി മൃഗശാല അധികൃതർ അറിയിച്ചത്. എന്നാൽ ഇവയിൽ കാര്യമായ രോഗലക്ഷണങ്ങൾ ഒന്നും പ്രകടമല്ലെന്നും അധികൃതർ പറഞ്ഞു. മൃഗശാലയിൽ ര‌ണ്ടു ഗ്രൂപ്പ് ഗൊറില്ലകളാണുള്ളത്. ഫാമിലി ട്രൂപ്പ്, ബാച്ചിലർ ട്രൂപ്പ് . ഫാമിലി ട്രൂപ്പിൽ ആറും ബാച്ചിലർ ട്രൂപ്പിൽ നാലു പേരുമാണുള്ളത്. മൃഗശാല ലാബിൽ ഫെബ്രുവരി ഒന്നിനെ‌‌ടുത്ത സാംപിളുകളുടെ റിസൾട്ടുകളാണ് ഇന്നു പുറത്തുവിട്ടത്. നാഷണൽ വെറ്ററിനറി സർവീസ് ലബോറട്ടറിയുടെ റിസൾട്ട് കൂടി ഇനി വരാനുണ്ട്. ഗൊറില്ലകളിൽ വൈറസ് കണ്ടെത്തിയതോടെ അവയെ ശുശ്രൂഷിക്കുന്നവരേയും സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണ്. സന്ദർശകർ ഗൊറില്ലകളുടെ വൈറസിനെ കുറിച്ചു ഭയപ്പെടേണ്ടതില്ല. കാരണം അവരെ സുരക്ഷിതമായി ഗ്ലാസുകൾക്കുള്ളിലാണ് സൂക്ഷിച്ചിരിക്കുന്നത്. കഴിഞ്ഞ സെപ്റ്റംബറിൽ ഈ മൃഗശാലയിൽ ആറ് ആഫ്രിക്കൻ സിംഹങ്ങൾക്കും മൂന്നു കടുവകൾക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.…

Read More

ചെറുപ്പത്തിൽ അകാല മരണം ! റിയാലിറ്റി സീരിസിലെ ആദ്യ ട്രാൻസ്ജൻഡർ അന്തരിച്ചു

ഹൂസ്റ്റൺ: റിയാലിറ്റി സീരിസിലെ ആദ്യ ട്രാൻസ്ജൻഡർ മുപ്പതാം വയസിൽ അന്തരിച്ചു. “മൈ 600 എൻ.ബി’ റിയാലിറ്റി ഷോയിലെ ട്രാൻസ്ജൻഡർ ഡെസ്റ്റിനി ലാഷെ (30) ആണ് അന്തരിച്ചത്. സഹോദരൻ വെയ്ൻ കോംപ്ടനാണ് മരണവിവരം ഫെയ്ബുക്കിലൂടെ പുറത്തുവിട്ടത്. മരണ കാരണം വ്യക്തമല്ല. ആൺകുട്ടിയായി ജനിച്ച ഇവരുടെ ആദ്യ പേര് മാത്യു വെൻട്രസ് എന്നായിരുന്നു. നിരവധി ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് ഇവർ വിധേയ ആയിട്ടുണ്ട്. ചെറുപ്പത്തിൽ ഇവർക്ക് സാധാരണ ആൺകുട്ടിയുടെ ശരീകപ്രകൃതമാ‌‌യിരുന്നു. 2019 ൽ ഈ ഷോയിൽ ആദ്യം പ്രത്യക്ഷപെടുന്പോൾ ഇവരുടെ ശരീരഭാരം 699 പൗണ്ടായിരുന്നു. ആദ്യ ട്രാൻസ് ജൻഡർ എന്ന നിലയിൽ ചരിത്രം കുറിച്ചെങ്കിലും ഇവർ സാമൂഹ്യ മാധ്യമങ്ങളിൽ നിരവധി കുറിപ്പുകളിട്ടിരുന്നു. ദുസഹമായ വേദനയും ഇവർക്ക് അനുഭവപ്പെട്ടിരുന്നു. ക്രമാതീതമായ ശരീരഭാരം കുറയ്ക്കുന്നതിന് ബൈപാസ് സർജറിക്കും ഇവർ വിധേയായിട്ടുണ്ട്. ഒ‌ടുവിൽ ശരീരഭാരം 500 പൗണ്ടിൽ എത്തിനിൽക്കെവെയാണ് മരണം ഇവരെ തട്ടിയെടുത്തത്. എന്‍റെ കണ്ണിൽനിന്നും…

Read More

അതൊക്കെ മലയാളികള്‍..! ജര്‍മന്‍കാര്‍ ബിയര്‍ കുടിയില്‍ പിറകോട്ട്…

ബര്‍ലിന്‍:പാന്‍ഡെമിക് സമയത്ത് ജര്‍മ്മന്‍കാര്‍ ബിയര്‍ കുടിയില്‍ പിറകോട്ടെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം ജര്‍മ്മന്‍കാര്‍ ബിയര്‍ കുടി കുറച്ചു. 2020~നെ അപേക്ഷിച്ച്, ജര്‍മ്മനിയിലെ ബിയര്‍ വെയര്‍ ഹൗസുകളുടെയും ബ്രൂവറികളുടെയും വില്‍പ്പന 3.4 ശതമാനം ഇടിഞ്ഞ് 7.0 ബില്യണ്‍ ലിറ്ററായി, ചൊവ്വാഴ്ച ഫെഡറല്‍ സ്ററാറ്റിസ്ററിക്കല്‍ ഓഫീസ് (ഡെസ്ററാറ്റിസ്) റിപ്പോര്‍ട്ട് ചെയ്തു. 8.5 ബില്യണ്‍ ലിറ്റര്‍, ബിറാണ് ലോകമെമ്പാടും വിറ്റത്. ഇതാവട്ടെ രണ്ട് ശതമാനം കുറവാണ്. കൊറോണ പാന്‍ഡെമിക് കാരണം റെസ്റേറാറന്റുകള്‍, ബാറുകള്‍, ഹോട്ടലുകള്‍ എന്നിവ കൂടുതലും അടഞ്ഞുകിടക്കുകയും പ്രധാന പരിപാടികള്‍ റദ്ദാക്കുകയും ചെയ്തു. വസന്തകാലത്ത്, ഗ്യാസ്ട്രോണമി ക്രമേണ തുറക്കുകയും ബിയര്‍ വില്‍പ്പന വീണ്ടെടുക്കുകയും ചെയ്തു. ബിയര്‍ മിശ്രിതങ്ങളുടെ കാര്യത്തില്‍, നാരങ്ങാവെള്ളം, കോള, പഴച്ചാറുകള്‍, മറ്റ് നോണ്‍~ആല്‍ക്കഹോളിക് അഡിറ്റീവുകള്‍ എന്നിവയുള്ള ബിയര്‍ കഴിഞ്ഞ വര്‍ഷം 0.8 ശതമാനം വര്‍ധിച്ച് 441 ദശലക്ഷം ലിറ്ററായി. ജര്‍മ്മനിയില്‍ ബിയര്‍ വില്‍പ്പന വര്‍ഷങ്ങളായി ക്രമാനുഗതമായി കുറഞ്ഞുവരികയാണ്.…

Read More

വിദ്യാര്‍ത്ഥികള്‍ക്ക് സന്തോഷവാര്‍ത്ത! ജര്‍മനിയില്‍ പാര്‍ട്ട് ടൈം ജോലികളുടെ ശമ്പള പരിധി 520 യൂറോയായി ഉയര്‍ത്തി

ബര്‍ലിന്‍: ജര്‍മനിയില്‍ മിനി ജോബ് അതായത് പാര്‍ട്ട് ടൈം ജോലികളുടെ ശമ്പള പരിധി 450 യൂറോയില്‍ നിന്ന് 520 യൂറോ ആയി ഉയര്‍ത്തി. ഒക്ടോബര്‍ മുതല്‍, മിനി- ജോബേഴ്സിന് മുമ്പത്തെ 450 യൂറോയേക്കാള്‍ പ്രതിമാസം കൂടുതല്‍ സമ്പാദിക്കാം.പരിധി 70 യൂറോ വര്‍ദ്ധിപ്പിക്കാന്‍ ട്രാഫിക് ലൈറ്റ് സഖ്യം പച്ചകൊടി കാട്ടിയത്. തൊഴില്‍ മന്ത്രി ഹൂബര്‍ട്ടൂസ് ഹൈലാണ് ഇക്കാര്യം അറിയിച്ചത്. മിനി ജോലികള്‍ക്കുള്ള ഉയര്‍ന്ന പരിധി ഒക്ടോബര്‍ 1~ന് പ്രതിമാസം 450~ല്‍ നിന്ന് 520 യൂറോയായി ഉയരും. മിനിമം വേതനം പന്ത്രണ്ട് യൂറോയായി ഉയര്‍ത്തി. അതേസമയം മിഡി ജോലികള്‍ എന്ന് വിളിക്കപ്പെടുന്നതിന്റെ പരിധി 1,600 യൂറോയായും ഉയര്‍ത്തി. മിനിമം വേതനം വര്‍ധിപ്പിക്കുന്നതിനുള്ള കരട് നിയമം നേരത്തെ സമര്‍പ്പിച്ചിരുന്നു, മിനി ജോലിക്കാര്‍ക്ക് ഒരു മാസത്തില്‍ പരമാവധി ജോലി ചെയ്യാന്‍ കഴിയുന്ന മണിക്കൂറുകളുടെ എണ്ണം ഗണ്യമായി കുറയുന്നതായി കമ്പനികള്‍ പരാതിപ്പെട്ടിരുന്നു. അതിനാല്‍, ട്രാഫിക്…

Read More

ചെസ്ലി ക്രിസ്റ്റ്! കെട്ടിടത്തിൽ നിന്നും ചാടി ജീവനൊടുക്കിയത് യുഎസ് സൗന്ദര്യറാണിയെന്ന് പോലീസ്

ന്യുയോർക്ക്: മിഡ്ടൗണ്‍ ലക്ഷ്വറി അപ്പാർട്ട്മെന്‍റിൽ നിന്നും ചാടി ജീവനൊടുക്കയത് 2019 മിസ് യുഎസ്എ സൗന്ദര്യറാണിയും ലോയറുമായ ചെസ്ലി ക്രിസ്റ്റാണെന്ന് (30) ലൊ എൻഫോഴ്സ്മെന്‍റ് അധികൃതർ ഞായറാഴ്ച സ്ഥിരീകരിച്ചു. 60 നിലകളിലുള്ള അപ്പാർട്ട്മെന്‍റിൽ 9ാം നിലയിലായിരുന്നു ചെസ്ലി താമസിച്ചിരുന്നത്. ഞായറാഴ്ച രാവിലെയാണ് നിലത്തു വീണു മരിച്ച നിലയിൽ കണ്ടെത്തിയത്. ചാടി ജീവനൊടുക്കുന്നതിനു മുന്പു ഇൻസ്റ്റാഗ്രാമിൽ മരണത്തിന്‍റെ സൂചന നൽകുന്ന സന്ദേശം പോസ്റ്റ് ചെയ്തിരുന്നു. 1991 ഏപ്രിൽ 28ന് മിഷിഗണ്‍ ജാക്സണിലായിരുന്നു ഇവരുടെ ജനനം. ഇവരുടെ എല്ലാ സന്പാദ്യവും അമ്മയ്ക്ക് നൽകണമെന്ന കുറിപ്പും ഇവർ എഴുതിവച്ചിരുന്നുവെങ്കിലും ജീവനൊടുക്കാനുള്ള കാരണം വ്യക്തമാക്കിയിരുന്നില്ല. 2002 ൽ നോർത്ത് കരോലിന സൗന്ദര്യ റാണിയായി ഇവർ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 2019 ൽ മിസ് യൂണിവേഴ്സിൽ 10ാം സ്ഥാനവും ലഭിച്ചിരുന്നു. യൂണിവേഴ്സിറ്റി ഓഫ് സൗത്ത് കരോലിനയിൽ നിന്നും ബിഎസും, വേക്ക് ഫോറസ്റ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും ജെഡിയും, എംബിഎയും നേടിയ…

Read More

ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടികളെ..! കാമുകിയുടെ രണ്ട് ആണ്‍മക്കളെ വധിച്ച കേസില്‍ കാമുകന്‍ അറസ്റ്റില്‍

നോര്‍ത്ത് റിച്ച്‌ലാന്‍ഡ് (ടെക്‌സസ്): നോര്‍ത്ത് റിച്ച്‌ലാന്‍ഡ് ഹില്‍സിലെ വീട്ടില്‍ അതിക്രമിച്ചുകയറി പതിനേഴും പത്തൊമ്പതും വയസുള്ള രണ്ടു കുട്ടികളെ വെടിവച്ചു കൊന്ന കേസില്‍ പ്രതി അറസ്റ്റില്‍. ഐശയ മാനുവേല്‍ (19), ആന്‍റണി (17 എന്നിവരെയാണ് മാതാവിന്‍റെ കാമുകന്‍ ജെസ്സി വില്യംസ് (51) വീട്ടില്‍ അതിക്രമിച്ച് കയറി വെടിവച്ചു കൊലപ്പെടുത്തിയത്. ജനുവരി 24 തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടികളെയാണ് കൊലപ്പെടുത്തിയത്. മാതാവ് സ്ഥലത്തില്ലാതിരുന്ന സമയത്താണ് ഇവരുമായി ഡേറ്റിംഗ് ബന്ധമുള്ള ജെസി വില്യംസ് എത്തിയത്. വാതില്‍ തള്ളിത്തുറന്ന് ഉറങ്ങുകയായിരുന്ന ഇരുവരുടേയും തലയ്ക്കുനേരേ ഇയാള്‍ വെടിയുതിര്‍ത്ത ശേഷം സംഭവ സ്ഥലത്തുനിന്നും രക്ഷപെട്ടു. നാല്‍പ്പത്തഞ്ച് മിനിറ്റിനുശേഷം വീട്ടിലെത്തിയ മാതാവ് മക്കളെ വെടിയേറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ പോലീസിനെ വിളിച്ചു. ഇവര്‍ എത്തി പരിശോധിച്ചപ്പോള്‍ 17 വയസുള്ള ആന്റണി മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ ഐശായെ അശുപത്രയില്‍ എത്തിച്ചുവെങ്കിലും രക്ഷപെടുത്താനായില്ല. സംഭവ സ്ഥലത്തുനിന്നും രക്ഷപെട്ട പ്രതി…

Read More