യാത്രക്കിടെ വിമാനത്തിനുള്ളിൽ മൊബൈൽ ഫോണ്‍ പൊട്ടിത്തെറിച്ച് യാത്രക്കാരന് പരിക്കേറ്റു. ക്വാലാലംപൂരിൽ നിന്നും ഹോങ്കോങ്ങിലേക്കുള്ള യാത്രക്കിടെ എയർഏഷ്യ വിമാനത്തിനുള്ളിലാണ് അപകടം നടന്നത്. 35,000 അടി ഉയരത്തിൽ സഞ്ചരിക്കുമ്പോഴാണ് അപകടം നടന്നത്. ഉടൻ തന്നെ വിമാനം ഹോ ചി മിൻ സിറ്റിയിൽ ലാൻഡ് ചെയ്തു. അപകടത്തിൽ യാത്രക്കാരന്റെ പിൻഭാഗം, ഇടത് കാൽ, ഇടത് തുട, ഇടത് കൈ എന്നിവയ്ക്ക് പൊള്ളലേറ്റു. വിമാനത്തിലെ ജീവനക്കാർ അദ്ദേഹത്തിന് പ്രഥമശുശ്രൂഷ നൽകി.
Read MoreCategory: NRI
വീണ്ടും ഐഎസ് ക്രൂരത! ക്രിസ്മസ് ദിനത്തില്‍ തലവെട്ടിക്കൊന്നത് 11 ബന്ദികളെ; പത്തു പേര് ക്രിസ്ത്യാനികളും ഒരാള്‍ മുസ്ലിമുമാണെന്നു റിപ്പോര്‍ട്ട്
അബൂജ: നൈജീരിയയിലെ ഇസ്ലാമിക് സ്റ്റേറ്റ്(ഐഎസ്) അനുകൂല സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് പശ്ചിമ ആഫ്രിക്കൻ പ്രവിശ്യ(ഐഎസ്ഡബ്ല്യുഎപി) ക്രിസ്മസ് ദിനത്തിൽ 11 ബന്ദികളെ തലവെട്ടിക്കൊന്നു. പത്തു പേർ ക്രിസ്ത്യാനികളും ഒരാൾ മുസ്ലിമുമാണെന്നു റിപ്പോർട്ട് ചെയ്യപ്പെടുന്നു. ഐഎസ് തലവന്മാരായ അബൂബക്കർ അൽ ബാഗ്ദാദി, അബ്ദുൾഹസൻ അൽ മുജാഹിർ എന്നിവർ വധിക്കപ്പെട്ടതിനു പ്രതികാരമാണിതെന്ന് സംഘടന അറിയിച്ചു. വടക്കുകിഴക്കൻ നൈജീരിയയിലെ ബോർണോ സംസ്ഥാനത്താണ് സംഭവം നടന്നതെന്നു കരുതുന്നു. തലവെട്ടിക്കൊല്ലുന്നതിന്റെ വീഡിയോ ഭീകരർ വ്യാഴാഴ്ച പുറത്തു വിടുകയായിരുന്നു. 13 പേരെ ഭീകരർ തടവിലിട്ടിരുന്നു. ഇതിൽ 11 പേരെയാണു വധിച്ചത്. തങ്ങളെ മോചിപ്പിക്കാൻ ഇടപെടണമെന്ന് തടവുകാർ ക്രിസ്ത്യൻ അസോസിയേഷൻ ഓഫ് നൈജീരിയ എന്ന സംഘടനയോട് അഭ്യർഥിക്കുന്ന വീഡിയോ മുന്‍പു പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് ഇവരെ വധിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നത്. യുഎസ് സേന ഒക്ടോബർ 27ന് സിറിയയിൽ നടത്തിയ കമാൻഡോ ഓപറേഷനിടെ ഐഎസിന്റെ സ്വയംപ്രഖ്യാപിത ഖലീഫ ആയിരുന്ന അൽ ബാഗ്ദാദി…
Read Moreഓസ്ട്രേലിയയിൽ പ്ലസ്ടു പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി മലയാളി വിദ്യാർഥി
ഹൊബാർട്ട് / അങ്കമാലി : ഓസ്ട്രേലിയയിലെ പ്ലസ്ടു ( ഗ്രേഡ് പന്ത്രണ്ട്) പരീക്ഷ ഫലം വന്നപ്പോൾ ഒന്നാം റാങ്ക് കരസ്ഥമാക്കി മലയാളി വിദ്യാർഥി ചരിത്രമെഴുതി. അങ്കമാലി സ്വദേശി ചാൾസ് ജിബിയാണ് സ്വപ്ന സമാനമായ ഈ നേട്ടം കൈവരിച്ചത്. ദി അസസ്മെന്റ് ബോർഡ് ഇൻ ടാസ്മാനിയ (TASC) ആണ് പരീക്ഷ നടത്തിപ്പിന് മേൽനോട്ടം വഹിക്കുന്നത്. ടാസ്മാനിയയിലെ നോർത്ത് ഹൊബാർട് എലിസബത്ത് കോളേജിലായിരുന്നു ചാൾസ് പ്ലസ് ടു വിദ്യാഭ്യാസം പൂർത്തിയാക്കിയത്. 99.95 ശതമാനം എന്ന സർവകാല റിക്കാർഡ് മാർക്കോടു കൂടിയാണ് ചാൾസ് ഒന്നാം റാങ്കിൽ എത്തിയത്. അങ്കമാലി കരയാംപറംബ് പുതുശേരി ജിബി ആന്റണിയും മിനി ജിബിയുമാണ് ചാൾസിന്റെ മാതാപിതാക്കൾ. ഗ്ലെനോർക്കി സെൻറ് ഡൊമിനിക് സ്കൂൾ എട്ടാം ക്ലാസ് വിദ്യാർഥിനി പ്രിയങ്ക ഏക സഹോദരിയാണ്. ഇതിനോടകം തന്നെ കായിക രംഗത്തും തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച ചാൾസ് ഹൊബാർട്ടിലെ വിവിധ ഓസ്ട്രേലിയൻ…
Read Moreപേരക്കുട്ടികൾക്ക് മുത്തച്ഛന്റെ വക ക്രിസ്മസ് സമ്മാനം സ്കൂൾ ബസ് !
ഓറിഗണ്‍: ഏറ്റവും കൂടുതൽ സമ്മാനങ്ങൾ കൈമാറുന്ന ക്രിസ്മസ് സീസണിൽ ഓറിഗണിൽ ഒരു മുത്തച്ഛൻ തന്റെ പേരക്കുട്ടികൾക്ക് സമ്മാനമായി നൽകിയത് ഒരു സ്കൂൾ ബസ്. ഡഗ് ഹെയ്സ് എന്ന മുത്തച്ഛനാണ് വേറിട്ടൊരു സമ്മാനം നൽകി തന്റെ പത്തു പേരക്കുട്ടികളെ അത്ഭുതപ്പെടുത്തിയത്. ഓറിഗണിലെ ഗ്ലാഡ്സ്റ്റോണിൽ കത്തോലിക്കാ സ്കൂളിൽ പഠിക്കുന്ന കുട്ടികൾക്ക് സ്കൂളിൽ പോകാനും വരാനുമാണ് അവർക്ക് സ്വന്തമായി ഒരു സ്കൂൾ ബസ് നൽകിയതെന്ന് ഡഗ് ഹെയ്സ് പറയുന്നു. ക്രിസ്മസിന് ഏതാനും ദിവസങ്ങൾക്ക് മുന്‍പാണ് ’ഗ്രാൻഡ് ഫാദർ എക്സ്പ്രസ്’ എന്ന് പേരിട്ടിരിക്കുന്ന ബസ് ഹെയ്സ് കുട്ടികൾക്ക് സമ്മാനമായി നൽകിയതെന്ന് കെജിഡബ്ല്യു ചാനൽ റിപ്പോർട്ട് ചെയ്തു. എല്ലാ അവധിക്കാലത്തും കുടുംബം പല സ്ഥലങ്ങളിലും ഉല്ലാസ യാത്ര പോകാറുണ്ട്. എന്നാൽ ഈ വർഷം സ്കൂൾ ആരംഭിച്ചതു മുതൽ അവർ നേരിടുന്ന യാത്രാ ദുരിതങ്ങൾക്ക് അറുതി വരുത്തണമെന്നു തോന്നിയതാണ് ബസ് വാങ്ങിക്കാൻ കാരണമെന്ന് മുത്തച്ഛൻ ഹെയ്സ്…
Read Moreഅപ്പാർട്ടുമെന്റിൽ തീപിടിത്തം; പിതാവും രണ്ടു മക്കളും വെന്തുമരിച്ചു; ദാരുണ സംഭവം ഇങ്ങനെ…
കലിഫോർണിയ: സതേൺ കലിഫോർണിയായിലെ അപ്പാർട്ട്മെന്റിന്റെ ഇരുപത്തിയഞ്ചോളം യൂണിറ്റുകളിൽ ഉണ്ടായ തീപിടിത്തത്തിൽ നാല്പത്തി ഒന്നുകാരനായ പിതാവും നാലും പന്ത്രണ്ടും വയസുള്ള രണ്ടു പെൺമക്കളും വെന്തുമരിച്ചു. എട്ടു വയസുള്ള ആൺകുട്ടി ഗുരുതരാവസ്ഥയിലാണ്. ഡിസംബർ 27 നു രാവിലെ ലോസ് ആഞ്ചലസിൽ നിന്നും 70 മൈൽ ദൂരെ സ്ഥിതി ചെയ്യുന്ന ഹീമറ്റിലായിരുന്നു ദുരന്തം. അപ്പാർട്ട്മെന്റിലെ യൂണിറ്റിൽ ഭാര്യയും ഭർത്താവും നാലും എട്ടും പന്ത്രണ്ടും പതിനൊന്നും മൂന്നു മാസം പ്രായമുള്ള കുട്ടികളുമാണുണ്ടായിരുന്നത്. സമീപത്തുള്ള യൂണിറ്റുകളിൽ നിന്നും തീ പടരുന്നതു കണ്ടു 11 വയസുള്ള പെൺകുട്ടിയേയും മൂന്നു മാസം പ്രായമുള്ള കുട്ടിയേയും എടുത്തു ഭാര്യ പുറത്തേക്കിറങ്ങി രക്ഷപ്പെട്ടു. ഭർത്താവ് വീടിനുള്ളിൽ അകപ്പെട്ട മറ്റു മൂന്നു കുട്ടികളെ രക്ഷിക്കുന്നതിന് അകത്തേക്ക് ഓടിക്കയറിയെങ്കിലും അപ്പാർട്ട്മെന്റിൽ അഗ്നി ആളിപടർന്നതിനാൽ കുട്ടികളെ രക്ഷപ്പെടുത്താനായില്ല. മൂന്നു പേരും അഗ്നിയിൽ വെന്തു മരിക്കുകയായിരുന്നു. പോലീസ് കുടുംബാംഗങ്ങളെ സംബന്ധിച്ചു കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. അപ്പാർട്ട്മെന്റിൽ…
Read Moreനിരപരാധികൾക്ക് ജയിൽ മോചനം സാധ്യമാക്കിയ പ്രമുഖ അറ്റോർണി വാഹനമിടിച്ചു മരിച്ചു
ഓക്ക്പാർക്ക്, ഷിക്കാഗോ: നിരപരാധികളായ നിരവധി പേർക്ക് ജയിൽ മോചനം നേടികൊടുത്ത ഷിക്കാഗോയിലെ പ്രമുഖ അറ്റോർണി കേരൺ എൽ. ഡാനിയേൽ (62) വീടിനു സമീപം ഉണ്ടായ വാഹനാപകടത്തിൽ മരിച്ചു. ഡിസംബർ 26നു രാവിലെ ഓക്ക് പാർക്കിനു സമീപം നായയുമൊത്തു പ്രഭാത സവാരിക്കിറങ്ങിയ കേരണിനെ നിയന്ത്രണം വിട്ട പിക്അപ് ട്രക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. സംഭവ സ്ഥലത്തു തന്നെ മരണം സംഭവിച്ചതായി ഓക്ക് പാർക്ക് പോലീസും കുക്ക് കൗണ്ടി മെഡിക്കൽ എക്സാമിനേഴ്സ് ഓഫീസും സ്ഥിരീകരിച്ചു. അമിത വേഗതയിൽ വാഹനം ഓടിച്ചതിനും വഴിയാത്രക്കാരെ കണ്ടിട്ടും നിർത്താതെ പോയതിനും ട്രക്ക് ഡ്രൈവർക്കു പോലീസ് ടിക്കറ്റ് നൽകി. ഡ്രൈവർ മദ്യപിച്ചിട്ടില്ലായിരുന്നുവെന്നു പരിശോധനകളിൽ നിന്നും തെളിഞ്ഞതായും പോലീസ് വ്യക്തമാക്കി. ചെയ്യാത്ത കൊലപാതക കുറ്റം ചുമത്തി ജയിലിൽ ശിക്ഷ അനുഭവിക്കുന്നവരുടെ മോചനത്തിനായി ശക്തമായി വാദിച്ചിരുന്ന അറ്റോർണിയായിരുന്നു കേരൺ. ഏകദേശം 20–ൽപരം തടവുകാരുടെ മോചനത്തിന് ഇവർ വഴിയൊരുക്കിയിരുന്നു. ഷിക്കാഗോ യൂണിവേഴ്സിറ്റി…
Read Moreമോഷ്ടിച്ച പണം ക്രിസ്മസ് സമ്മാനമായി ജനക്കൂട്ടത്തിന് നൽകി; മധ്യവയസ്കൻ പിടിയിൽ
ബാങ്കിൽ നിന്നും മോഷ്ടിച്ച പണം ക്രിസ്മസ് സമ്മാനമായി ജനക്കൂട്ടത്തിന് വലിച്ചെറിഞ്ഞു നൽകിയ മധ്യവയസ്കൻ പിടിയിൽ. ഡേവിഡ് വെയ്ൻ എന്നയാളാണ് അറസ്റ്റിലായത്. അമേരിക്കയിലെ കൊളോറാഡോയിലാണ് സംഭവം. ജനക്കൂട്ടത്തിന് നേർക്ക് പണം വലിച്ചെറിഞ്ഞ ഇയാൾ ക്രിസ്മസ് ആശംസയും നൽകി. കോളോറാഡോയിൽ പ്രവർത്തിക്കുന്ന അക്കാദമി ബാങ്കിലാണ് ഇയാൾ മോഷണം നടത്തിയത്. ബാങ്കിൽ നിന്നും പുറത്തിറങ്ങിയ ഇയാൾ പണം ജനക്കൂട്ടത്തിന് നൽകുകയായിരുന്നു. പണം ലഭിച്ചവരിൽ ചിലർ അത് തിരികെ നൽകുവാൻ തയാറായി. എന്നാൽ ഇനിയും പണം ലഭിക്കുവാനുണ്ടെന്നാണ് അധികൃതർ പറയുന്നത്.
Read Moreശല്യം ചെയ്തതിന്റെ പ്രതികാരം ! ഗർഭിണിയായ സഹോദരിയെ കൊലപ്പെടുത്തിയ കേസിൽ 19 കാരൻ അറസ്റ്റിൽ
ഡാളസ്: എട്ടു മാസം ഗർഭിണിയായ യുവതിയെ കൊലപ്പെടുത്തിയ കേസിൽ സഹോദരൻ അറസ്റ്റിൽ. നോർത്ത് ഈസ്റ്റ് ഡാളസിലെ കോളനി സിറ്റിയിലെ വെർഡിയാന അര്‍വേലൊ (23) എന്ന യുവതിയെ 19 കാരനായ എഡ്വേർഡോ അർവേലൊയാണു കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയത്. ഡിസംബർ 16 മുതൽ കാണാതായ വെർഡിയാനയുടെ മൃതദേഹം ഡിസംബർ 22 നാണ് പോലീസ് കണ്ടെത്തിയത്. സോഫയിൽ ഇരിക്കുകയായിരുന്ന യുവതിയെ കഴുത്തു ഞെരിച്ചാണു സഹോദരൻ കൊലപ്പെടുത്തിയത്. തന്നെ ശല്യം ചെയ്തതിന്റെ പ്രതികാരം തീര്‍ക്കാനാണ് എഡ്വേർഡോ കൊലപാതകം നടത്തിയതെന്നാണു പോലീസ് നൽകുന്ന വിശദീകരണം. കൊലപാതകം ആത്മഹത്യയാക്കി തീർക്കുന്നതിന് ഇയാൾ തന്നെ എഴുതിവച്ചിരുന്ന ആത്മഹത്യക്കുറിപ്പ് പോലീസിനു ലഭിച്ചു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. കൊലപ്പെടുത്തിയ ശേഷം മൃതദേഹം സമീപമുള്ള ഒരു വയലിൽ മറവു ചെയ്തു. പിന്നീട് മൃതദേഹം അവിടെ നിന്നും എടുത്തു മാറ്റി. എഡ്വേർഡോ ഇത്തരത്തിലൊരു കൃത്യം നടത്തുവാൻ തയാറാകില്ലെന്നും വെർഡിയാന ബീച്ചുകളിൽ…
Read Moreലൈവ് റിപ്പോർട്ടിംഗിനിടെ റിപ്പോർട്ടർക്ക് ലോട്ടറിയടിച്ചു; ലൈവിൽ ആഹ്ലാദപ്രകടനം, രാജിപ്രഖ്യാപനം, പിന്നെ ട്വിസ്റ്റ്
ലോട്ടറി നറുക്കെടുപ്പ് ലൈവിൽ റിപ്പോർട്ട് ചെയ്യുന്നതിനിടെ ഭാഗ്യശാലികളുടെ കൂട്ടത്തിൽ തന്റെ പേരും കണ്ട് തുള്ളിച്ചാടി റിപ്പോർട്ടർ. സ്പെയിനിലെ പ്രശസ്തമായ എല്‍ ഗോര്‍ഡോ ക്രിസ്മസ് ബംപർ ലോട്ടറിയുടെ നറുക്കെടുപ്പിനിടെയാണ് സംഭവം. ആര്‍ടിവിഇ ചാനലിലെ റിപ്പോർട്ടറായ നതാലിയ എസ്ക്യുഡെറോയ്ക്കാണ് ലോട്ടറിയടിച്ചത്. വിജയികളുടെ പേരുകൾ വായിക്കുന്നതിനിടെയാണ് 40 ലക്ഷം യൂറോ കിട്ടിയവരുടെ കൂട്ടത്തില്‍ നതാലിയ സ്വന്തം പേരു കണ്ടത്. ആദ്യമൊന്ന് ഞെട്ടിയ അവർ പിന്നെ തുള്ളിച്ചാടി. ആഘോഷത്തിനിടെ തത്സമയം തന്റെ രാജിയും പ്രഖ്യാപിച്ചു. എന്നാൽ ആവേശമടങ്ങിയപ്പോൾ ഒന്നുകൂടി നോക്കിയപ്പോഴാണ് സംഗതിയുടെ കിടപ്പുവശം മനസിലായത്. സമ്മാനം മറ്റു വിജയികളുമായി പങ്കിടേണ്ടതായിരുന്നു. അതായത്, 40 ലക്ഷം യൂറോയിൽ വെറും നാലായിരം യൂറോ മാത്രമെ നതാലിയയ്ക്കു ലഭിക്കൂ. ഇതോടെ നതാലിയ ട്വിറ്റരിൽ ഖേദപ്രകടനവുമായി എത്തി. കുറച്ചുനാളുകളായി ചില സ്വകാര്യ വിഷമങ്ങളിലായിരുന്നുവെന്നും പെട്ടെന്ന് ഭാഗ്യം വന്നപ്പോൾ പരിസരം മറന്നുപോയെന്നുമാണ് നതാലിയയുടെ വിശദീകരണം.
Read Moreവാതിൽ തുറക്കാൻ അറിയില്ല; എടിഎമ്മിനുള്ളിൽ കള്ളന്റെ പരാക്രമം; വീഡിയോ വൈറല്‍
മോഷണത്തിനായി എടിഎമ്മിനുള്ളിൽ കയറിയ മോഷ്ടാവ് കൗണ്ടറിലെ വാതിൽ തുറക്കാൻ അറിയാതെ കുടുങ്ങി പോലീസ് പിടിയിലായി. ചൈനയിലെ ഷാൻഡോംഗ് സിറ്റിയിലാണ് സംഭവം. കണ്ടറിനുള്ളിൽ കയറിയതിന് ശേഷം ഇയാൾ തന്നെയാണ് വാതിൽ അടച്ചത്. ഓട്ടോമാറ്റിക്ക് വോയിസ് മെസേജ് കേട്ട ഇയാൾ പരിഭ്രാന്തനായി വാതിൽ തുറക്കുവാൻ ശ്രമിച്ചു. എന്നാൽ അദ്ദേഹത്തിന് അത് സാധിച്ചില്ല. പേടിച്ചുപോയ ഇയാൾ ഒരു മെറ്റൽ ട്രെ ഉപയോഗിച്ച് വാതിലും എടിഎം മെഷിനും തല്ലിപ്പൊളിക്കുവാൻ ശ്രമിച്ചു. എങ്ങനയൊക്കയോ പുറത്ത് കടന്ന ഇയാൾ പിന്നീട് പോലീസിന്റെ പിടിയിലാകുകയായിരുന്നു.
Read More