ട്രക്കിൽ നിന്നും തെറിച്ചു വീണ ഐസ് പാളി കാറിലേക്ക്; ഞെട്ടിക്കുന്ന ദൃശ്യം

മുൻപിൽ പോയ ട്രക്കിൽ നിന്നും തെറിച്ചുവീണ വലിയ ഐസ് പാളി പിന്നാലെ വന്ന കാറിൽ വീണുണ്ടായ അപകടത്തിന്‍റെ ദൃശ്യങ്ങൾ പുറത്ത്. വാർവിക്‌ഷയറിലാണ് സംഭവം. നഴ്സായ ജോലി ചെയ്യുന്ന ലോറ സ്മിത്തിനാണ് ഈ ദുരനുഭവമുണ്ടായത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ഇവരുടെ കാറിന്‍റെ മുൻവശത്തെ ഗ്ലാസിലേക്ക് വലിയ ഐസ് പാളി വന്ന് പതിച്ചത്. ഭയന്ന് പോയെങ്കിലും കാറിന്‍റെ നിയന്ത്രണം വീണ്ടെടുക്കുവാൻ ലോറയ്ക്കായി. കാറിൽ സ്ഥാപിച്ച ഡാഷ്കാമിലാണ് ഈ അപകടത്തിന്‍റെ ദൃശ്യങ്ങൾ പതിഞ്ഞത്. അപകടത്തിൽ ഇവർക്ക് പരിക്കുകളൊന്നും സംഭവിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Read More

ആദ്യത്തെ തല മാറ്റിവയ്ക്കൽ ശസ്ത്രക്രിയ പത്തു വർഷത്തിനുള്ളിൽ

ലണ്ടൻ: മനുഷ്യരുടെയും മൃഗങ്ങളുടെയുമൊക്കെ തല മാറ്റിവയ്ക്കുന്ന കഥകൾ പുരാണങ്ങളിലും ചിത്രകഥകളിലും മറ്റുമാണ് കണ്ടിട്ടുള്ളത്. എന്നാലിത് യാഥാർഥ്യമാകാൻ പോകുന്നു. പത്തു വർഷത്തിനുള്ളിൽ ലോകത്തെ ആദ്യ തല മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്താൻ സാധിക്കുമെന്നാണ് എൻച്ച്എസിലെ മുൻ ന്യൂറോസർജൻ ഡോ ബ്രൂസ് മാത്യൂസ് പറയുന്നത്. ഹൾ യൂണിവേഴ്സിറ്റി ടീച്ചിംഗ് ഹോസ്പിറ്റൽസിലെ മുൻ ക്ലിനിക്കൽ മേധാവി കൂടിയാണ് അദ്ദേഹം. റോബോട്ടിക്സിലും വിദഗ്ധനായ ഡോ. മാത്യൂസിന്‍റെ അഭിപ്രായം അനുസരിച്ച്, തല മാറ്റിവയ്ക്കൽ അപ്രായോഗികമായ കാര്യമല്ല. സ്റ്റെം സെൽ ഗവേഷണം ഇത്രയും പുരോഗമിച്ച സാഹചര്യത്തിൽ ഇതു സാധ്യമാക്കാൻ കഴിയുമെന്നാണ് അദ്ദേഹം പറയുന്നത്. 2017ൽ തല മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയതായി ഒരു ചൈനീസ് ശാസ്ത്രജ്ഞൻ അവകാശപ്പെട്ടിരുന്നെങ്കിലും സ്ഥിരീകരിക്കാൻ സാധിച്ചിരുന്നില്ല. റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

Read More

ഓസ്റ്റിനിൽ കാണാതായ യുവതിയുടെ മൃതദേഹം കാറിന്‍റെ ഡിക്കിയിൽ, കുഞ്ഞ് സുരക്ഷിത ; കൂട്ടുകാരി അറസ്റ്റിൽ

ഓസ്റ്റിൻ: മകനെ സ്കൂളിൽ രാവിലെ ഇറക്കിയ ശേഷം വീട്ടിൽ തിരിച്ചെത്തിയ യുവതിയെയും മൂന്നാഴ്ച പ്രായമുള്ള കുഞ്ഞിനേയും കാണാതായ സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. ഓസ്റ്റിനിലെ കവൻ എലിമെന്ററി സ്കൂളിൽ നിന്നു തിരിച്ചെത്തിയ ശേഷമാണ് ഹീഡി ബ്രൊസാഡിനേയും (33) കുഞ്ഞിനെയും കാണാതായത്. തുടർന്നു നടത്തിയ അന്വേഷണത്തിൽ ഡിസംബർ 19 നു രാത്രി ഹീഡിയുടെ ജഡം കാറിന്‍റെ ഡിക്കിയിൽ നിന്നും പോലീസ് കണ്ടെടുത്തു. കാർ പാർക്ക് ചെയ്തിരുന്ന ഹൂസ്റ്റണിലെ വീട്ടിൽനിന്നു കണ്ടെത്തിയ കുഞ്ഞിനെ സുരക്ഷിതമായി ആശുപത്രിയിലേക്ക് മാറ്റി. ഡിസംബർ 12 നു രാവിലെയാണ് യുവതിയും കുഞ്ഞും വീട്ടിൽ നിന്നും അപ്രത്യക്ഷമായത്. വീട്ടിൽ ബലപ്രയോഗം നടന്നതിന്‍റെ ലക്ഷണമൊന്നും ഇല്ലായിരുന്നു. ഹീഡി കൊല്ലപ്പെട്ട സംഭവത്തിൽ ഇവരുടെ ഏറ്റവും അടുത്ത കൂട്ടുകാരിയെ പോലീസ് അറസ്റ്റ് ചെയ്തു. പോലീസ് നടത്തിയ വാർത്താ സമ്മേളനത്തിലാണ് വിവരങ്ങൾ നൽകിയത്. എങ്ങനെയാണ് ഹീഡി കൊല്ലപ്പെട്ടതെന്ന് വെളിപ്പെടുത്തിയില്ല. ലഭ്യമായ വിവരമനുസരിച്ച് ഹീഡിയുടെ കൂട്ടുകാരി…

Read More

ക്രിസ്മസിന് ആരുമറിയാതെ വീട്ടിൽ സ്പെഷൽ അതിഥിയെത്തി; ക്രിസ്മസ് ട്രീയിൽ കൂടുകൂട്ടി സുഖവാസം

ക്രിസ്മസ് ട്രീ ഇല്ലാത്ത ക്രിസ്മസ് അലങ്കാരത്തെക്കുറിച്ച് ചിന്തിക്കാൻ പോലുമാകില്ല. എല്ലാ വീടുകളിലും പുൽക്കൂടിനൊപ്പം വർണവിളക്കുകളും അലങ്കാരങ്ങളും നിറഞ്ഞ ക്രിസ്മസ് ട്രീ ഉണ്ടാകും. ഇത്തരത്തിൽ പുൽക്കൂടിനൊപ്പം അലങ്കരിക്കാൻ ക്രിസ്മസ് ട്രീ വാങ്ങിയ ജോർജിയയിലെ ഒരു കുടുംബത്തിന്‍റെ അനുഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ഡിസംബർ ആദ്യവാരത്തിലാണ് കാറ്റി മക്ബ്രൈഡ് എന്ന വീട്ടമ്മയും മകളും കടയിൽ നിന്ന് ക്രിസ്മസ് ട്രീ വാങ്ങുന്നത്. പച്ചപ്പ് കൂടുതലുള്ള ട്രീ തന്നെ അവർ സ്വന്തമാക്കി. വീട്ടിൽ കൊണ്ടുവന്ന് വർണഗോളങ്ങളും മാലബൾബുകളും തൂക്കി ട്രീ അവർ അലങ്കരിക്കുകയും ചെയ്തു. ഒരാഴ്ചയ്ക്കു ശേഷം വെറുതെ ട്രീയിലേക്ക് നോക്കിയപ്പോഴാണ് അവർ ആ കാഴ്ച കണ്ടത്. ട്രീയുടെ ശിഖരത്തിൽ കൂടുകൂട്ടി ഒളിച്ചിരിക്കുന്ന ഒരു വലിയ മൂങ്ങ. ആദ്യമൊന്നു ഞെട്ടിയ വീട്ടുകാർ മൂങ്ങയ്ക്ക് പുറത്തേക്ക് പോകാൻ വാതിലുകളും ജനാലകളും തുറന്നിട്ടു. എന്നാൽ അത് പുറത്തുപോകാൻ കൂട്ടാക്കിയില്ല. ഇതേത്തുടർന്ന് അവർ അടുത്തുള്ള…

Read More

പാലത്തിൽ ഇടിച്ച് വിമാനം കുടുങ്ങി; പിന്നാലെ ഗതാഗത കുരുക്കും

ഉപയോഗ ശൂന്യമായ വിമാനവുമായി പോയ ട്രക്ക് പാലത്തിന് അടിയിൽ കുടുങ്ങി. വെസ്റ്റ്ബംഗാളിലെ ദുർഗാപൂറിലാണ് സംഭവം. എയർഇന്ത്യയുടെ വിമാനമാണ് കുടുങ്ങിയത്. പാലത്തിന്‍റെ അടി ഭാഗത്ത് വിമാനത്തിന്‍റെ ബോഡി തട്ടി മുന്നിലേക്കും പിന്നിലേക്കും പോകുവാൻ സാധിക്കാതെ കുടുങ്ങുകയായിരുന്നു. തുടർന്ന് ഇവിടെ കടുത്ത ഗതാഗത കുരുക്കാണ് അനുഭവപ്പെട്ടത്. വിമാനം ഇവിടെ നിന്നു നീക്കുവാനുള്ള ചർച്ചയിലാണ് അധികൃതർ.

Read More

സാന്താക്ലോസായി സമ്മാനങ്ങൾ നല്കി ആനകൾ; സ്കൂളിലെ ക്രിസ്മസ് ആഘോഷം പൊടിപൂരം

സാന്ത ക്ലോസിന്‍റെ വസ്ത്രം ധരിച്ച ആനകൾ സമ്മാനങ്ങളുമായി കുട്ടികളെ തേടി സ്കൂളിൽ. തായ്‌ലൻഡിലെ ആയുത്തായയിലുള്ള ജിറാസാർത്വിത്തയ്യ സ്കൂളിലാണ് ഏറെ ആകർഷകമായ ക്രിസ്മസ് ആഘോഷം നടന്നത്. കഴിഞ്ഞ 15 വർഷങ്ങളായി ഈ സ്കൂളിൽ ആനകളെ സാന്താക്ലോസായി അണിയിച്ചൊരുക്കിയുള്ള ക്രിസ്മസ് ആഘോഷം നടത്താറുണ്ട്. ഇത്തവണ നാല് ആനകളാണ് സ്കൂളിൽ എത്തിയത്. കുട്ടികൾക്ക് സമ്മാനങ്ങൾ നൽകിയ ആനകൾ അവർക്ക് മുന്നിൽ നൃത്തവും മറ്റ് അഭ്യാസങ്ങൾ നടത്തുകയും ചെയ്തു. എല്ലാ വർഷവും നടക്കാറുള്ള ഈ ആഘോഷത്തിലൂടെ ഈ സ്കൂളിനെ മറ്റുള്ള സ്കൂളുകളിൽ നിന്നും ഏറെ വ്യത്യസ്തമാക്കുകയാണ്. കഴിഞ്ഞ വർഷം അഞ്ച് ആനകളാണ് ക്രിസ്മസ് ആഘോഷിക്കുന്നതിനായി ഈ സ്കൂളിൽ എത്തിയത്.

Read More

വളർത്ത് നായയെ കണ്ടെത്താൻ വിമാനം വാടകയ്ക്ക് എടുത്ത് യുവതി; വിവരം നൽകുന്നവർക്ക് ലക്ഷങ്ങൾ സമ്മാനം

കാണാതായ വളർത്തു നായയെ കണ്ടെത്തുവാനായി വിമാനം വാടകയ്ക്കെടുത്ത് തെരച്ചിൽ നടത്തി യുവതി. സാൻഫ്രാൻസിസ്കോ സ്വദേശിനിയായ എമിലി തലെർമോ എന്ന യുവതിയാണ് ആരും ചെയ്യാത്ത പ്രവൃത്തിയിലൂടെ വാർത്തകളിലിടം നേടുന്നത്. ഇവരുടെ ഓസ്ട്രേലിയൻ ഷെപ്പേഡ് ഇനത്തിൽപ്പെട്ട ജാക്സണ്‍ എന്നു പേരുള്ള നായയെയാണ് കാണാതായത്. നായയെ കണ്ടെത്തുന്നതിനായി ഇവർ വിമാനം പോലും വാടകയ്ക്ക് എടുത്തിരിക്കുകയാണ്. 1200 ഡോളറാണ് ഇതിന്‍റെ വാടക. നായയുടെ ചിത്രവും വിവരങ്ങളുമുള്ള ബാനറുമായി ഇവർ രണ്ടര മണിക്കൂർ വിമാനത്തിൽ പറന്നു. കൂടാതെ നായയെ കുറിച്ചുള്ള വിവരം നൽകുന്നവർക്ക് 7000 ഡോളർ പാരിതോഷികം നൽകുമെന്നും എമിലി പറയുന്നു. നായയുമായി ഷോപ്പിംഗിന് പോയപ്പോൾ കടയ്ക്ക് പുറത്ത് വച്ചാണ് നായയെ കാണാതാകുന്നത്. അഞ്ച് വയസുള്ള നായയെ ആരെങ്കിലും മോഷ്ടിച്ചതാകാമെന്നാണ് എമിലിയുടെ വാദം. നായയ്ക്ക് വേണ്ടി എമിലി വെബ് സൈറ്റ് വരെ ആരംഭിച്ചിട്ടുണ്ട്. നായയെ കണ്ടെത്തുന്നതിനായി കൂട്ടുകാരും എമിലിയെ സഹായിക്കുന്നുണ്ട്.

Read More

കുളിമുറിയിൽ തലയിടിച്ചു വീണു; ബ്രസീൽ പ്രസിഡന്‍റിന് ഓർമ നഷ്ടപ്പെട്ടു

സാംപൗളോ: കുളിമുറിയിൽ തലയിടിച്ചു വീണ ബ്രസീൽ പ്രസിഡന്‍റ് ജെയർ ബോൾസോനാരോയുടെ ഓർമ പോയി. തിങ്കളാഴ്ചയാണു പ്രസിഡന്‍റ് ഒൗദ്യോഗിക വസതിയായ അൽവോറഡ കൊട്ടാരത്തിലെ കുളിമുറിയിൽ തലയിടിച്ചു വീണത്. വീഴ്ചയിൽ ഓർമ നഷ്ടപ്പെട്ടതായി അദ്ദേഹം തന്നെയാണ് ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയത്. തലേദിവസം താൻ ചെയ്ത കാര്യങ്ങൾ പാടേ മറന്നുപോയെന്നും ഇനി ചെയ്യേണ്ടതെന്താണെന്ന് അറിയില്ലെന്നും ഓർമ തിരികെ കിട്ടിയശേഷം പ്രസിഡന്‍റ് പറഞ്ഞു. ഇപ്പോൾ താൻ സുഖപ്പെട്ടു വരികയാണെന്നും ജെയർ കൂട്ടിച്ചേർത്തു. ബ്രസീലിയയിലെ സായുധ സേന ആശുപത്രിയിലെ ചികിത്സയ്ക്കുശേഷം ചൊവ്വാഴ്ചയാണ് അദ്ദേഹം വസതിയിൽ തിരികെയെത്തിയത്. സിടി സ്കാനിൽ അപാകതകളൊന്നും കണ്ടെത്തിയില്ല. താത്കാലികമായ ഓർമ നഷ്ടമാണു പ്രസിഡന്‍റിനു സംഭവിച്ചതെന്നു ഡോക്ടർമാർ പറഞ്ഞു. 2018 സെപ്റ്റംബറിൽ പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള പ്രചാരണത്തിനിടെയുണ്ടായ കത്തി ആക്രമണത്തിലും അദ്ദേഹത്തിനു പരിക്കേറ്റിരുന്നു. അടിവയറ്റിലെ കുത്തേറ്റ മുറിവ് ചികിത്സിക്കുന്നതിനായി സെപ്റ്റംബറിൽ അദ്ദേഹം നാലു ശസ്ത്രക്രിയകൾക്ക് വിധേയനായി.

Read More

ലാറയുടെ ക്രിസ്മസ് കാർഡിനായി കാത്ത് അമേരിക്കൻ സൈന്യം

വാട്സ്ആപ്പിന്‍റെയും മെസഞ്ചറിന്‍റെയും വരവോടെ പ്രശസ്തി നഷ്ടപ്പെട്ട ഒരാളുണ്ട്- ആശംസ കാർഡ്. ആഘോഷങ്ങളോട് അനുബന്ധിച്ച്, പ്രത്യേകിച്ചും ക്രിസ്മസിനോടും പുതുവത്സരത്തോടും അനുബന്ധിച്ച് ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ആശംസകാർഡുകൾ അയയ്ക്കുന്ന പതിവുണ്ടായിരുന്നു. ഇന്നങ്ങനെ കാർഡുകൾ അയയ്ക്കുന്നവർ വിരളമാണ്. വാട്സ്ആപ്പിലും മെസഞ്ചറിലും മറ്റും കൂട്ടത്തോടെ പേരുകൾ തെരഞ്ഞെടുത്ത് ആശംസകൾ അയയ്ക്കാൻ സൗകര്യമുള്ളപ്പോൾ പിന്നെ എന്തിനാണ് സമയവും പണവും നഷ്ടപ്പെടുത്തി ആശംസകാർഡ് അയയ്ക്കുന്നത് എന്നു ചിന്തിക്കുന്നവരാണ് ഭൂരിപക്ഷവും. ഇതിൽനിന്നെല്ലാം വ്യത്യസ്തയാവുകയാണ് അമേരിക്കക്കാരിയായ ലോറ ലാന്‍റർമാൻ. കഴിഞ്ഞ 16 വർഷമായി ക്രിസ്മസിനോട് അനുബന്ധിച്ച് ആശംസകാർഡുകൾ അയയ്ക്കുന്നുണ്ട് ലോറ. ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമല്ല കാർഡ് അയയ്ക്കുന്നത് എന്നതാണ് അവര വ്യത്യസ്തയാക്കുന്നത്. അമേരിക്കൻ പട്ടാളത്തിലെ സൈനികർക്കാണ് ലോറ വർഷങ്ങളായി മുടങ്ങാതെ കാർഡുകൾ അയയ്ക്കുന്നത്. എല്ലാ സൈനികർക്കും അവർ കാർഡ് അയയ്ക്കാറില്ല. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഈ ആവശ്യത്തിനായുള്ള കാർഡുകൾ ലോറ ശേഖരിക്കും. ഇതിനായി ഒരു ഫേസ്ബുക്ക് പേജ് ലോറ തുടങ്ങിയിട്ടുണ്ട്.…

Read More

“കൊച്ചു കള്ളന്മാരുടെ’ ക്രെഡിറ്റ് കാർഡ് തട്ടിപ്പ്! കളിപ്പാട്ടം വാങ്ങിയത് 50,000 രൂപയ്ക്ക്

ആമസോണ്‍ അലക്സ വഴി അമ്മയുടെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് കളിപ്പാട്ടം വാങ്ങി കൊച്ചു വികൃതികൾ. അമ്മ വീട്ടിൽ നിന്നും പുറത്ത് പോയ സമയം കാർഡ് ഉപയോഗിച്ച് ഇവർ കളിപ്പാട്ടങ്ങൾ ബുക്ക് ചെയ്യുകയായിരുന്നു. ഏകദേശം അമ്പതിനായിരം രൂപയുടെ കളിപ്പാട്ടങ്ങളാണ് ഇരുവരും വാങ്ങിക്കൂട്ടിയത്. എന്നാൽ ഇതൊന്നും അമ്മ അറിഞ്ഞുമില്ല. അമേരിക്കയിൽ നിന്നുള്ള വെറോനിക്ക എസ്റ്റെൽ ആണ് ഇതുമായി ബന്ധപ്പെട്ടുള്ള വീഡിയോ പുറത്ത് വിട്ടത്. കളിപ്പാട്ടങ്ങൾ എത്തിയത് കണ്ടതോടെയാണ് ഇതിനെക്കുറിച്ച് ഇവർ അറിഞ്ഞത്. പിന്നീട് ഇരുവരെയും ചോദ്യം ചെയ്തപ്പോൾ ഒന്നും അറിയില്ലെന്ന മറുപടിയാണ് ലഭിച്ചത്. ക്രെഡിറ്റ് കാർഡ് തട്ടിപ്പാണിതെന്നും പോലീസിന് നൽകുവാനുള്ള ചിത്രമെടുക്കുവാൻ ആവശ്യപ്പെടുമ്പോൾ ഇരുവരും ചിരിച്ചു. എന്നാൽ അച്ഛനോട് ഇതിനെക്കുറിച്ച് പറയുമെന്ന് അറിയിച്ചപ്പോൾ മൂത്ത മകൾ പൊട്ടിക്കരഞ്ഞു. ഇതോടെ ഇളയ സഹോദരനും ഭയന്ന് സഹോദരിയുടെ സമീപം വന്നിരിക്കുന്നിടത്ത് വീഡിയോ അവസാനിക്കുകയാണ്.

Read More