സൈബർ പീഡനം, ചൂഷണങ്ങൾ, ബ്ലാക്ക് മെയിലിംഗ്…! യുഎഇയിൽ സോഷ്യൽമീഡിയ കുറ്റകൃത്യങ്ങൾ വർധിക്കുന്നു

യുഎഇയിൽ സമൂഹ മാധ്യമങ്ങൾ വഴിയുള്ള കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ 43 ശതമാനം വർധന. ഒക്ടോബർ വരെയുള്ള കണക്കാണിതെന്ന് അബുദാബി ജുഡീഷൽ വകുപ്പ് അറിയിച്ചു. 512 ക്രിമിനൽ കേസുകളാണ് ഇത്തവണ റിപ്പോർട്ട് ചെയ്തത്. 2018 ൽ ഇത് 357 എണ്ണമായിരുന്നു. സൈബർ പീഡനം, ചൂഷണങ്ങൾ, ബ്ലാക്ക് മെയിലിംഗ്, ഭീഷണികൾ, അസഭ്യങ്ങൾ പറയൽ, മറ്റുള്ളവരുടെ സ്വകാര്യതയിൽ കടന്നുകയറ്റം എന്നിവയെല്ലാം ഇതിലുൾപ്പെടും. നിയമലംഘനങ്ങൾക്ക് ഒരു വർഷം മുതൽ ആജീവനാന്ത തടവ് വരെയാണു ശിക്ഷ. മറ്റു ചില കുറ്റകൃത്യങ്ങൾക്ക് മൂന്നു വർഷം വരെ തടവിലിട്ടശേഷം നാടുകടത്തുമെന്ന് അബുദാബി നിയമവകുപ്പ് പ്രതിനിധിയും അഭിഭാഷകനുമായ അൽ ആമിർ അൽ അംരി പറഞ്ഞു.

Read More

മൂത്രം പോകാതെ ഗുരുതരാവസ്ഥയിലായ വിമാനയാത്രികനെ രക്ഷിച്ചത് ഡോക്ടറുടെ സന്ദർഭോചിത രക്ഷാപ്രവർത്തനം; ഇതൊരു കെട്ടുകഥയല്ല..

ഇതൊരു കെട്ടുകഥയല്ല. അടുത്തിടെ ആകാശത്ത് നടന്ന കഥയാണ്. രോഗിയുടെ ജീവൻ രക്ഷിക്കാൻ ഏതു മാർഗവും സ്വീകരിക്കാൻ ഡോക്ടർമാർ തയാറാകണമെന്ന് ഓർമപ്പെടുത്തുന്ന ഒരു ഡോക്ടറുടെ കഥയാണിത്. വിമാനയാത്രയ്ക്കിടെ മൂത്രം പോകാതെ ഗുരുതരാവസ്ഥയിലായ വയോധികനെ വിമാനത്തിലുണ്ടായിരുന്ന ഡോക്ടർ രക്ഷപ്പെടുത്തിയ കഥ അദ്ഭുതത്തോടെ മാത്രമേ കേട്ടിരിക്കാനാകൂ. ചൈനയിൽനിന്നുള്ള വാസ്കുലർ സർജൻ ഷാങ് ഹോങാണ് കൃത്യസമയത്തുള്ള ഇടപെടലിലൂടെ സഹയാത്രക്കാരന്‍റെ ജീവൻ രക്ഷിച്ചത്. വായ ഉപയോഗിച്ച് മൂത്രം പുറത്തേക്ക് വലിച്ചെടുത്ത് രോഗിയെ രക്ഷപ്പെടുത്തിയ ആ ഡോക്ടറെ ലോകം നമിക്കുകയാണ്. ഗ്വാങ്ഷുവിൽനിന്ന് ന്യൂയോർക്കിലേക്കു വന്ന ചൈന സതേണ്‍ എയർലൈൻസ് വിമാനത്തിലാണ് സംഭവം. യാത്രക്കാരന് മൂത്രതടസം നേരിടുന്നതായും സ്ഥിതി ഗുരുതരമാണെന്നും ക്യാബിൻ ക്രൂവാണ് വിവരം അറിയിച്ചത്. ഉടൻ തന്നെ ചികിത്സിക്കാൻ താൻ സന്നദ്ധനാണെന്ന് ഷാങ് അറിയിച്ചു. നേരം കളയാതെ പരിശോധിക്കുകയും ചെയ്തു. മൂത്രമൊഴിക്കാൻ കഴിയാതിരുന്ന വൃദ്ധന്‍റെ മൂത്രാശയത്തിൽ ഏകദേശം ഒരുലിറ്ററോളം മൂത്രമുണ്ടായിരുന്നു. സ്ഥിതി ഗുരുതരമാണെന്ന് മനസിലാക്കിയതോടെ മൂത്രം…

Read More

വൈദ്യുത കമ്പിയിൽ കുടുങ്ങി വിമാനം; പൈലറ്റ് അത്ഭുതകരമായി രക്ഷപെട്ടു

വൈദ്യുത കമ്പിയിൽ കുടുങ്ങി തൂങ്ങി കിടന്ന ചെറിയ വിമാനത്തിൽ നിന്നും പൈലറ്റിനെ സാഹസികമായി രക്ഷപെടുത്തി. യുഎസിലെ മിനെസൊട്ടയിലാണ് ഏറെ ഭീതി പരത്തിയ സംഭവം അരങ്ങേറിയത്. ഒറ്റ എഞ്ചിൻ മാത്രമുള്ള ഈ വിമാനം പറത്തിയത് 65കാരനായ ഒരാളായിരുന്നു. അതിശക്തിയായി വൈദ്യുതി പ്രവഹിച്ചിരുന്ന ഈ കമ്പിയിൽ തൂങ്ങി കിടന്ന വിമാനത്തിൽ നിന്നും രക്ഷപെടാനാകാതെ പൈലറ്റ് കുടങ്ങി. പിന്നീട് ഇവിടെ എത്തിയ രക്ഷാപ്രവർത്തക സംഘം വൈദ്യുത ബന്ധം വിച്ഛേദിച്ചതിന് ശേഷമാണ് അദ്ദേഹത്തെ രക്ഷപെടുത്തിയത്. അപകടത്തിൽ ഇയാൾക്ക് യാതൊരു പരിക്കുമില്ലെന്നുള്ളതാണ് ഏറെ അത്ഭുതകരമായത്. വൈദ്യുത കമ്പിയിൽ വിമാനം തൂങ്ങി കിടക്കുന്നതിന്‍റെ ചിത്രം ഇതിനോടകം തന്നെ വൈറലായി മാറിയിരിക്കുകയാണ്.

Read More

ഐറിഷ് പാര്‍ലമെന്‍റിൽ ഒരു പ്രിന്‍റര്‍ വരുത്തിവച്ച അധികചെലവ് ഒരു മില്യൺ യൂറോ

ഡബ്ളിന്‍: ഐറിഷ് പാര്‍ലമെന്‍റിലേക്കു വാങ്ങിയ ഒരു പ്രിന്‍റര്‍ ഉണ്ടാക്കിയ അനാവശ്യമായ അധികചെലവ് ഒരു മില്യൺ യൂറോ എന്ന് അന്വേഷണത്തില്‍ വ്യക്തമായി. വയ്ക്കാന്‍ ഉദ്ദേശിച്ച കെട്ടിടത്തില്‍ കൊള്ളിക്കാന്‍ കഴിയാത്തത്ര വലിപ്പമാണ് പ്രിന്‍റര്‍ ഉപയോഗപ്പെടാതിരിക്കാന്‍ കാരണമായത്. 2.1 മീറ്റര്‍ ഉരവും 1.9 മീറ്റര്‍ വീതിയുമുള്ള പ്രിന്‍റര്‍ കഴിഞ്ഞ വര്‍ഷമാണ് വാങ്ങിയത്. വില 808,000 യൂറോ. പ്രിന്‍റര്‍ കെട്ടിടത്തില്‍ കൊള്ളുന്നില്ലെന്നു മനസിലാക്കിയപ്പോള്‍ കെട്ടിടത്തിന്‍റെ മതില്‍ പൊളിച്ചു പണിതാണ് അധികൃതര്‍ സ്ഥലം കണ്ടെത്തിയത്. ഇതിന് മറ്റൊരു 236,000 യൂറോ ചെലവായി. അത്രയും സമയം പ്രതിമാസം 2000 യൂറോ വാടകയ്ക്ക് പ്രിന്‍റര്‍ മറ്റൊരിടത്തു സൂക്ഷിച്ചിരിക്കുകയായിരുന്നു. കഴിഞ്ഞ ആഴ്ച മാത്രമാണ് അളവ് തെറ്റിയ വിവരം മാധ്യമങ്ങള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ സാധിക്കുന്നത്. പിന്നീട് വിവരാവകാശ നിയമ പ്രകാരമാണ് ഇതിന്‍റെ വിശദാംശങ്ങള്‍ പുറത്തുവരുന്നത്. റിപ്പോർട്ട്: ജോസ് കുമ്പിളുവേലില്‍

Read More

ഡ്രസ്ഡൻ മ്യൂസിയം കവർച്ച! വിവരം നൽകുന്നവർക്ക് അര മില്യൻ യൂറോ ഇനാം; മോഷണം പോയത് അമൂല്യ രത്‌നങ്ങളും ചരിത്ര പ്രാധാന്യമുള്ള ആഭരണങ്ങളും

ഡ്രെസ്ഡൻ: ഡ്രെസ്ഡനിലെ സ്റ്റേറ്റ് മ്യൂസിയത്തിൽ നിന്ന് അമൂല്യ രത്നങ്ങൾ അടക്കം ചരിത്ര പ്രാധാന്യമുള്ള ആഭരണങ്ങൾ മോഷണം പോയതു സംബന്ധിച്ച അന്വേഷണം വഴിമുട്ടി. ഈ സാഹചര്യത്തിൽ, സംഭവത്തിനു പിന്നിൽ പ്രവർത്തിച്ചവരെ പിടികൂടുന്നതിനോ, മോഷണ മുതൽ വീണ്ടെടുക്കുന്നതിനോ സഹായകമായ എന്തെങ്കിലും വിവരം നൽകാൻ സാധിക്കുന്നവർക്ക് അര മില്യൻ യൂറോ ഇനാം പ്രഖ്യാപിച്ചു. തിങ്കളാഴ്ച നടന്ന മോഷണം സംബന്ധിച്ച് കിഴക്കൻ ജർമനിയിലാകമാനം പോലീസ് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്. പ്രശസ്തമായ 49 കാരറ്റ് ഡ്രെസ്ഡൻ വൈറ്റ് രത്നം അടക്കമാണ് മോഷണം പോയിരിക്കുന്നത്. മോഷ്ടാക്കൾ തുടക്കത്തിൽ രക്ഷപെട്ട ശേഷം കത്തിച്ച നിലയിൽ ഉപേക്ഷിച്ച കാർ മാത്രമാണ് അന്വേഷണ സംഘത്തിന് ഇതുവരെ ഇതുമായി ബന്ധപ്പെട്ട് കണ്ടെത്താൻ സാധിച്ചിട്ടുള്ളത്. റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

Read More

റെസിലിംഗ് താരം ബ്രെറ്റിന്‍റെ കൃത്രിമ കാലുകൾ മോഷണം പോയി

കലിഫോർണിയ: കലിഫോർണിയ സാൻ ബെർനാഡിനൊ പസഫിക് ഹൈസ്കൂൾ റെസിലിംഗ് ടീമിന്‍റെ ക്യാപ്റ്റൻ പദവി ഏറ്റെടുക്കേണ്ട ബ്രെറ്റ് വിന്‍റേഴ്സിന്‍റെ കൃത്രിമ കാലുകൾ മോഷണം പോയി. ഇതോടെ തന്‍റെ ക്യാപ്റ്റൻ പദവി നഷ്ടപ്പെടുമോ എന്ന ഭയത്തിലാണ് ബ്രെറ്റ്. കാൽ മുട്ടിന് താഴെ അസ്ഥിയില്ലാതെയായിരുന്നു ബ്രെറ്റിന്‍റെ ജനനം. എട്ടു വയസു കഴിഞ്ഞപ്പോൾ ഇരു കാലുകളും മുട്ടിനു താഴെ നീക്കം ചെയ്തു കൃത്രിമ കാലുകൾ വച്ചു പിടിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇങ്ങനെ ചെയ്തില്ലായിരുന്നുവെങ്കിൽ ബ്രെറ്റ് ജീവിതകാലം മുഴുവൻ വീൽ ചെയറിൽ കഴിയേണ്ടിവരുമായിരുന്നു. ഇരുകാലുകളും നീക്കം ചെയ്തു രണ്ടു വർഷത്തിനുശേഷം പത്താം വയസിലാണ് ബ്രെറ്റിന് കൃത്രിമ കാലുകൾ ലഭിച്ചത്. റെസിലിംഗിലായിരുന്നു ബ്രെറ്റ് പരിശീലനം നേടിയത്. കൃത്രിമ കാലുകൾ ഉപയോഗിച്ചായിരുന്നു പരിശീലനം. ഇരുകാലുകളും മോഷണം പോയതോടെ മുട്ടിേ·ലാണ് ഇപ്പോൾ പരിശീലനം തുടരുന്നത്. ഇത് വളരെ വേദനയുണ്ടാക്കുന്നതാണെന്ന് ബ്രെറ്റ് വ്യക്തമാക്കി. സ്റ്റേറ്റ് ചാന്പ്യൻഷിപ്പ് നേടുന്നതിനുള്ള അവസാന അവസരമാണിത്. ഹൈസ്കൂൾ…

Read More

36 വർഷം ജയിലിൽ; ഒടുവിൽ നിരപരാധികളെന്നു കണ്ടെത്തി മൂന്നുപേർക്ക് മോചനം

ബാൾട്ടിമോർ: 1983 ലെ താങ്ക്സ് ഗിവിംഗ് ഡേയിൽ അറസ്റ്റ് ചെയ്തു ജയിലിലടച്ച മൂന്നു പേരെ നിരപരാധികളെന്നു കണ്ടെത്തിയതിനെ തുടർന്നു വിട്ടയക്കുന്നതിന് ബാൾട്ടിമോർ സർക്യൂട്ട് കോർട്ട് ജഡ്ജി ഉത്തരവിട്ടു. 36 വർഷത്തെ ജയിൽ വാസത്തിനു ശേഷമാണ് ഇവർ മോചിതരാകുന്നത്. 14 വയസുള്ള ഡിവിറ്റ് ഡക്കറ് എന്ന വിദ്യാർഥിയെ ജോർജ് ടൗണ്‍ യൂണിവേഴ്സിറ്റി ജാക്കറ്റ് തട്ടിയെടുക്കുവാൻ വെടിവച്ചു കൊലപ്പെടുത്തിയെന്നാരോപിച്ചാണ് പതിനാലു വയസുള്ള ചെസ്റ്റ്നട്ട്, വാറ്റ്കിൻസ്, പതിനേഴ് വയസുണ്ടായിരുന്ന സ്റ്റുവർട്ട് എന്നീ മൂന്നു പേരെ അറസ്റ്റു ചെയ്തത്. ബാൾട്ടിമോർ സിറ്റി സ്കൂളിലെ മിഡിൽ സ്കൂൾ വിദ്യാർഥികളായിരുന്നു ഇവർ. ബാസ്കറ്റ് ബോളിൽ ജോർജ് ടൗണ്‍ യൂണിവേഴ്സിറ്റി അക്കാലത്തു വളരെ പ്രസിദ്ധമായിരുന്നു. ഇതാണു ജാക്കറ്റ് തട്ടിയെടുക്കാൻ ഇവരെ പ്രേരിപ്പിച്ചതെന്നായിരുന്നു പോലീസ് കേസ്. സംശയത്തിന്‍റെ പേരിൽ പോലീസ് മൂവരെയും പിടികൂടിയെങ്കിലും സാക്ഷി മൊഴികൾ പോലും പരിഗണിച്ചില്ല. കേസിൽ യഥാർഥ പ്രതി മൈക്കിൾ വില്ലിസ് ആയിരുന്നു എന്നു…

Read More

ഉണ്ണിയേശു കളവുപോയി! പ്രതിയെ കണ്ടെത്താൻ സഹായം അഭ്യർഥിച്ചു പോലീസ്

വെതർഫോർഡ് (ടെക്സസ്): ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി വീട്ടുമുറ്റത്തു തയാറാക്കിയിരുന്ന നാറ്റിവിറ്റി സീനിൽ നിന്നും ഉണ്ണിയേശുവിനെ മോഷ്ടിച്ച പ്രതിയെ കണ്ടെത്താൻ പോലീസ് സഹായം അഭ്യർഥിച്ചു. നവംബർ 23 ശനിയാഴ്ച രാത്രി 8.30നായിരുന്നു സംഭവം. കറുത്ത വസ്ത്രം ധരിച്ച അമേരിക്കൻ വനിത വീടിനു മുറ്റത്ത് പ്രവേശിച്ചു. ഉണ്ണിയേശുവിനെ മോഷ്ടിക്കുന്ന ചിത്രം കാമറയിൽ പതിഞ്ഞിരുന്നു. അതോടൊപ്പം ഇവർ ധരിച്ചിരുന്ന ഷുസിന്‍റെ അടയാളവും സ്ഥലത്തു കണ്ടെത്തിയിരുന്നു. ഞങ്ങൾക്ക് ആവശ്യമുള്ളതിനേക്കാൾ ജീസസിനെ അവർക്കായിരിക്കാം വേണ്ടത്. മോഷണത്തെ കുറിച്ചു വീട്ടുടമസ്ഥർ പോലീസിനോട് പ്രതികരിച്ചതിങ്ങനെയായിരുന്നു. മോഷ്ടിച്ചതു ഉണ്ണിയേശുവിനെയാണെങ്കിലും ഇത്തരം മോഷണത്തെ ഒരിക്കലും അംഗീകരിക്കാനാവില്ല ഷെറിഫ് ഫൗളർ പറഞ്ഞു. മോഷണത്തിനു വനിതയെ പ്രേരിപ്പിച്ചതെന്താണെന്നും അന്വേഷിക്കേണ്ടതുണ്ടെന്നു ഷെറിഫ് കൂട്ടിച്ചേർത്തു. ജീസസിനെ മോഷ്ടിച്ച ശേഷം അപ്രത്യക്ഷമായ യുവതിയെ കണ്ടെത്താൻ പൊതുജനങ്ങളുടെ സഹകരണം പോലീസ് അഭ്യർത്ഥിച്ചു. വിവരം ലഭിക്കുന്നവർ ക്രൈം സ്റ്റോപ്പേഴ്സ് 817 599 5555 എന്ന നന്പറിൽ ബന്ധപ്പെടണമെന്നും അഭ്യർഥിച്ചു. റിപ്പോർട്ട്:…

Read More

അമേരിക്കയിലെ ഏറ്റവും പ്രായം കൂടിയ വനിത വിടവാങ്ങി

ഹർലിൻ, ന്യുയോർക്ക്: അമേരിക്കയിലെ ഏറ്റവും പ്രായം കൂടിയ വനിത അലീലിയ മർഫി 114-ാം വയസിൽ വിടവാങ്ങി. അലീലിയാ മർഫിയുടെ മകൾ അംഗമായ ഹെൽത്ത് കെയർ വർക്കേഴ്സ് യൂണിയനാണ് ബുധനാഴ്ച മരണ വിവരം ഔദ്യോഗികമായി പുറത്തുവിട്ടത്. 1905 ലായിരുന്നു മർഫിയുടെ ജനനം. നോർത്ത് കരൊളൈനയിൽ ജനിച്ച ഇവർ 1920 ലാണ് ന്യുയോർക്കിലേക്ക് താമസം മാറിയത്. മരിക്കുമ്പോൾ 114 വയസും 140 ദിവസവുമായിരുന്നു പ്രായം.‌‌‌ 2019 ജൂലൈ ആറിനാണ് മർഫിയുടെ 114- ജന്മദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചത്. ജന്മദിനാഘോഷങ്ങളിൽ പങ്കെടുക്കുന്നതിന് വീൽചെയറിലാണ് ഇവർ എത്തിയത്. ദൈവത്തിലുള്ള ആഴമായ വിശ്വാസമാണ് തന്‍റെ ദീർഘായുസിന് കാരണമെന്ന് മർഫി വ്യക്തമാക്കിയിരുന്നു. ഒരിക്കൽപോലും ആൽക്കഹോൾ ഉപയോഗിക്കാത്തതും മറ്റൊരു കാരണമാണ്. അമേരിക്കയിലെ ഏറ്റവും പ്രായം കൂടിയ വനിത ഒഹായോവിൽ നിന്നുള്ള ലെസി ബ്രൗൺ (114) ഈ വർഷം ജനുവരിയിൽ മരിച്ചതോടെയാണ് ആ സ്ഥാനം മർഫിക്ക് ലഭിച്ചത്. ലോകത്തിലെ…

Read More

മുറിവിന് മരുന്നു വാങ്ങാൻ മെഡിക്കൽ ഷോപ്പിലെത്തി കുരങ്ങൻ; അമ്പരന്ന് നാട്ടുകാർ

മെഡിക്കൽ ഷോപ്പിൽ മരുന്ന് വാങ്ങാനെത്തിയ രോഗിയെ കണ്ട് ഉടമ ആദ്യം ഞെട്ടി. ഒരു കുരങ്ങനാണ് കക്ഷി. വെറുതെ വന്നതാണെന്ന് കരുതി ആദ്യം കുരങ്ങനെ അവർ അത്ര മൈൻഡ് ചെയ്തില്ല. എന്നാൽ സൂക്ഷിച്ചു നോക്കിയപ്പോഴാണ് സംഗതി മനസിലായത്. കാലിലും ദേഹത്തുമേറ്റ മുറിവിന് മരുന്ന് അന്വേഷിച്ചാണ് കക്ഷി മെഡിക്കൽ ഷോപ്പിലെത്തിയത്. ബിർഭും ജില്ലയിലെ മല്ലാർപുരിലാണ് രസകരമായ സംഭവം അരങ്ങേറിയത്. റെയിൽവേ സ്റ്റേഷനിൽ കുരങ്ങുകൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് ഒരു കുരങ്ങന് പരിക്കേറ്റത്. മുറിവ് കണ്ടപ്പോൾ കക്ഷി മനുഷ്യരെപ്പോലെ നേരെ മെഡിക്കൽ സ്റ്റോറിലേക്ക് നടന്നു. മുറിവുകളിൽ ഫാർമസിസ്റ്റ് മരുന്ന് വെച്ച് ബാൻഡേജ് കെട്ടിക്കൊടുത്തു. അപ്പോഴെല്ലാം അനുസരണയോടെ അത് സഹകരിച്ചു. മുറിവുണങ്ങാനുള്ള മരുന്നും വാങ്ങിക്കുടിച്ചാണ് കുരങ്ങൻ മടങ്ങിയത്.

Read More