ഭീകരരാണിവർ, കൊടുംഭീകരർ..! വമ്പൻ പാമ്പിനെ സ്കിപ്പിംഗ് റോപ്പാക്കി കുട്ടികൾ

മൂന്ന് കുട്ടികളുടെ സ്കിപ്പിംഗ് വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്. ഇതിലെന്താ ഇത്ര പ്രത്യേകത എന്ന് ചിന്തിക്കുന്നവർ കുട്ടികളുടെ കൈയിലിരിക്കുന്ന സ്കിപ്പിംഗ് റോപ്പ് നോക്കിയാൽ ബോധ്യമാകും. അഞ്ചടി നീളമുള്ള ഒരു ഭീമൻ പാമ്പിനെയാണ് കുട്ടികൾ സ്കിപ്പിംഗ് റോപ്പാക്കിയത്. പാമ്പിന്‍റെ രണ്ടറ്റത്തുമായി പിടിച്ച് രണ്ട് കുട്ടികൾ ചുഴറ്റുമ്പോൾ മറ്റൊരു കുട്ടി ചാടുന്നതാണ് വീഡിയോയിൽ. വിയറ്റ്നാമിൽ നിന്നുള്ള വീഡിയോയാണെന്ന് പറയുന്നുണ്ടെങ്കിലും സ്ഥലം സംബന്ധിച്ച് വ്യക്തമായ അറിവില്ല. സംഗതി ചത്ത പാമ്പാണെങ്കിലും കുട്ടികളുടെ ധൈര്യം സമ്മതിച്ചുകൊടുക്കണമെന്നാണ് നെറ്റിസൺസിന്‍റെ അഭിപ്രായം.

Read More

പാതിരാത്രി കാറിൽ കരടിയുടെ ചെക്കിംഗ്; സിസിടിവി ദൃശ്യങ്ങൾ കണ്ട് ഞെട്ടി ഉടമ

കലിഫോർണിയയിലെ സൗത്ത് ലേക്ക് താഹോയിലെ താമസക്കാരനായ ആദം ഉറക്കമുണർന്ന് പുറത്തിറങ്ങിയപ്പോൾ കണ്ടത് തന്‍റെ കാറിന്‍റെ ഡോർ തുറന്നുകിടക്കുന്നതാണ്. മോഷണശ്രമമാണോ എന്ന് ഭയന്ന് ആദം കാർ പരിശോധിച്ചെങ്കിലും ഒരു തുമ്പും കിട്ടിയില്ല. ഒടുവിൽ മുറ്റത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ തീരുമാനിച്ചു. അപ്പോൾ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു. കാർ‌ തുറന്ന ആ കള്ളൻ ഒരു വലിയ കരടിയാണ്. പുലർച്ചെ 1.14നാണ് കാറിനു സമീപം കരടിയെത്തിയത്. കാറിന്‍റെ ഡോർ തുറന്ന് അകത്തുകയറുന്ന കരടി ഏറെനേരം കാറിനുള്ളിൽ ചെലവഴിച്ച ശേഷമാണ് പുറത്തിറങ്ങിയത്. കാറിനുള്ളിൽ ഭക്ഷണമുണ്ടോയെന്ന് പരിശോധിക്കാനാണ് കരടി കയറിയതെന്നാണ് കരുതുന്നത്. അതേസമയം, കാറിൽ കയറിയെങ്കിലും നാശനഷ്ടങ്ങളൊന്നും വരുത്തിയില്ലെന്ന് ആദം പറഞ്ഞു. ഇതിനു മുന്‍പും വീടിന് സമീപത്ത് കരടികളെ കണ്ടിട്ടുണ്ടെങ്കിലും ആദ്യമായാണ് ഒരു കരടി കാറിനുള്ളിൽ കയറുന്നതെന്നും ആദം പറഞ്ഞു.

Read More

യെവൻ പുലിയായിരുന്നല്ലേ..! പുള്ളിപ്പുലിയെ ചുറ്റിവരിഞ്ഞ പെരുമ്പാമ്പിന് സംഭവിച്ചത്…

ആക്രമണോത്സുകതയ്ക്ക് പേരുകേട്ടവരാണ് പുള്ളിപ്പുലിയും പെരുമ്പാമ്പും. അപ്പോൾ പോരാട്ടം ഇവർ തമ്മിലാണെങ്കിലോ? പൊടിപാറുമെന്നതിൽ സംശയമില്ല. അത്തരമൊരു കാഴ്ചയ്ക്കാണ് കഴിഞ്ഞ ദിവസം കെനിയയിലെ മസായി മാറ ട്രയാംഗിൾ റിസർവ് സാക്ഷ്യം വഹിച്ചത്. ഇരയ്ക്കായി കാത്തുകിടന്ന പെരുമ്പാമ്പിനു മുന്നിലെത്തിയതായിരുന്നു പുള്ളിപ്പുലി. മറ്റൊന്നും ആലോചിക്കാതെ പെരുമ്പാമ്പ് പുലിയെ വരിഞ്ഞു മുറുക്കാൻ തുടങ്ങി. ആദ്യമൊന്ന് അമ്പരന്നെങ്കിലും ധൈര്യം കൈവിടാതെ കുതറിച്ചാടിയ പുലി പ്രത്യാക്രമണം തുടങ്ങി. പെരുമ്പാമ്പും വിട്ടുകൊടുക്കാൻ തയാറല്ലായിരുന്നു. പിന്നെ അവിടെ നടന്നത് പൊരിഞ്ഞ പോരാട്ടമാണ്. ഒടുവിൽ പുള്ളിപ്പുലിയുടെ ശൂരതയ്ക്കു മുന്നിൽ കീഴടങ്ങാനായിരുന്നു പാമ്പിന്‍റെ വിധി. കലിപ്പ് തീരാതെ പുലി പാമ്പിന്‍റെ തല കടിച്ചുകീറി. സഫാരി പാർക്കിലെത്തിയ സന്ദർശകരിൽ ഒരാൾ പകര്‍ത്തിയ ഈ പോരാട്ട വീഡിയോ ഇപ്പോൾ വൈറലായിക്കഴിഞ്ഞു.

Read More

ഹിറ്റ്‌ലർ ജനിച്ച വീട് ഇനി പോലീസ് ആസ്ഥാനം

നാസി നേതാവ് അഡോൾഫ് ഹിറ്റ്‌ലർ ജനിച്ച വീട് പോലീസിന്‍റെ മേഖലാ ആസ്ഥാനമാക്കാൻ ഓസ്ട്രിയൻ സർക്കാർ തീരുമാനിച്ചു. ഹിറ്റ്‌ലറുടെ ജന്മസ്ഥലം നവനാസികൾ സ്മാരകമാക്കുന്നതു തടയാനാണിത്. ജർമൻ അതിർത്തിക്കു സമീപമുള്ള ബ്രൗനാവു ആം ഇന്നിലെ അപ്പാർട്ടുമെന്‍റിന്‍റെ മുകളിലത്തെ നിലയിലാണു ഹിറ്റ്‌ലർ കുടുംബം താമസിച്ചിരുന്നത്. ഇവിടെ 1889ലായിരുന്നു ഹിറ്റ്‌ലറുടെ ജനനം. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ഈ കെട്ടിടം ലൈബ്രറിയായും ടെക്നിക്കൽ സ്കൂളായും ഉപയോഗിച്ചുവന്നു. 2017ൽ 897,600ഡോളർ നൽകിയാണ് കെട്ടിടം ഓസ്ട്രിയൻ സർക്കാർ ഏറ്റെടുത്തത്. കെട്ടിടത്തിനു രൂപമാറ്റം വരുത്തുമെന്നും ഇതിനായി ശില്പികളിൽനിന്ന് രൂപമാതൃകകൾ ക്ഷണിച്ചിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Read More

അറ്റിമോ! ലോകത്ത് ഏറ്റവും വിലയേറിയ ചോക്ലേറ്റ് സ്വിറ്റ്സര്‍ലന്‍ഡില്‍; നിര്‍മാണം ഇങ്ങനെ…

സൂറിച്ച്: ലോകത്തെ ഏറ്റവും വിലയേറിയ ചോക്ലേറ്റ് എന്ന വിശേഷണം അറ്റിമോ എന്ന സ്വിസ് ചോക്കലേറ്റിന്. ഒരു ബാറിന് 640 ഫ്രാങ്കാണ് ഇതിന്‍റെ വില. ചോക്ലേറ്റുകള്‍ക്കും ചീസിനും പ്രശസ്തമായ സ്വിറ്റ്സര്‍ലന്‍ഡ് നേരത്തെ തന്നെ ഏറ്റവും വിലയേറിയ വാച്ചിന്‍റെ റിക്കാർഡും സ്വന്തം പേരിൽ കുറിച്ചിരുന്നു. എണ്‍പതു ഗ്രാം ചോക്ലേറ്റാണ് ഒരു ബാറില്‍. അലെയ്ന്‍ മെറ്റ്ലറാണ് ഇതിന്‍റെ നിര്‍മാതാക്കള്‍. ഗ്രാന്‍ഡ് ക്രു ചോക്ലേറ്റില്‍ 68 ശതമാനം കൊക്കോയാണ് ഉപയോഗിച്ചിരിക്കുന്നത്. കുങ്കുമപ്പൂവ്, ഓറഞ്ച്, ബിസ്കറ്റ് എന്നിവയാണ് മറ്റു ചേരുവകള്‍. നാനൂറ് വര്‍ഷമായി കൊക്കോ കൃഷി ചെയ്യുന്ന വെനിസ്വേലയിലെ ചുവാവോ എന്ന ചെറുഗ്രാമത്തില്‍ നിന്നു വരുത്തുന്ന കൊക്കോ കുരു ആണ് ഇതിന്‍റെ നിര്‍മാണത്തിന് ഉപയോഗിക്കുന്നത്. ചുരുങ്ങിയ തോതില്‍ മാത്രം വിളവെടുക്കുന്ന പ്രത്യേകതരം കൊക്കോയാണിത്. പത്തു കിലോഗ്രാമിൽ നിന്നും അമ്പത് ചോക്ലേറ്റ് ബാറുകള്‍ മാത്രമാണ് നിര്‍മിക്കാന്‍ സാധിച്ചിട്ടുള്ളത്. കിലോഗ്രാമിന് മുപ്പതിനായിരം ഫ്രാങ്ക് വിലയുള്ള പ്രത്യേകതരം കുങ്കുമപ്പൂവും…

Read More

ലൈവായി ഒരു മോഷണം; വൈറലായി ഒരു “കള്ളൻ’! ഒരു കള്ളനാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം

ഒരു കള്ളനാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. ടെലിവിഷൻ പരിപാടിയിലെ ലൈവിനിടെ മോഷണം നടത്തിയതാണ് ഇയാളെ പ്രശസ്തനാക്കിയത്. സംഭവം ഇങ്ങനെയാണ്- ഐസ് ഹോക്കി ടീമായ കരോളിന ഹറിക്കേയ്ൻസാണ് തത്സമയമായിട്ടുള്ള ഒരു സ്പോർട്സ് വാർത്ത ക്രൈം ഓഫ് ദ സെഞ്ചുറിയെന്ന തലക്കെട്ടോടെ പോസ്റ്റ് ചെയ്തത്. വാർത്തയിൽ പ്രത്യേകതയൊന്നുമില്ല. എന്നാൽ വാർത്ത വായിക്കുന്ന ആളുടെ പിന്നിൽ നടന്ന രസകരമായ ഒരു മോഷണമാണ് വൈറലായത്. ഫോക്‌സ് സ്‌പോര്‍ട്‌സിന്‍റെ ലൈവ് റിപ്പോര്‍ട്ടിംഗിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞിരിക്കുന്നത്. കൈയിൽ ഐസ്ക്രീം പിടിച്ച് അടുത്തുനിൽക്കുന്ന ആളോട് സംസാരിക്കുന്ന ഒരാൾ. അടുത്തുനിൽക്കുന്ന ആൾ തന്ത്രപരമായി ഐസ്ക്രീം കൈക്കലാക്കുന്നു. അല്‍പ്പം കഴിച്ച ശേഷം ഐസ്‌ക്രീം തിരികെ നല്‍കാനാണ് ഇയാള്‍ കരുതിയിരുന്നത്. എന്നാല്‍ മോഷ്ടാവ് ഐസ്‌ക്രീം തിരികെ നല്‍കാനായി ശ്രമിച്ചപ്പോള്‍ കൈയില്‍ ഐസ്‌ക്രീം ഇല്ലെന്ന കാര്യം ഉടമ മനസിലാക്കി. ഇതുകണ്ടതോടെ മോഷ്ടാവ് ഐസ്‌ക്രീമുമായി കടന്നുകളയുകയായിരുന്നു. കാഴ്ചക്കാരില്‍ ചിരി പടര്‍ത്തിയ ഈ വീഡിയോ…

Read More

പ്രവാസി ഗാന്ധി ദര്‍ശന്‍ വേദിയ്ക്ക് പുതിയ ഭാരവാഹികള്‍ !കുമ്പളത്ത് ശങ്കരപ്പിള്ള സംസ്ഥാന ചെയര്‍മാന്‍

കേരള പ്രദേശ് ഗാന്ധി ദര്‍ശന്‍വേദിയുടെ പോഷകവിഭാഗമായ പ്രവാസി ഗാന്ധി ദര്‍ശന്‍ വേദിയ്ക്ക് പുതിയ ഭാരവാഹികള്‍. സംസ്ഥാന ചെയര്‍മാനായി കുമ്പളത്ത് ശങ്കരപ്പിള്ളയെയും സംസ്ഥാന ജനറല്‍ കണ്‍വീനറായി സജി ഔസേഫ് പിച്ചകശേരിലിനെയും തിരഞ്ഞെടുത്തു.

Read More

ശാന്തമായ ജീവിതം! തിരക്കുകളില്‍ നിന്ന് ഒഴിവാകാന്‍ അഞ്ചേക്കര്‍ കാടിനുള്ളില്‍ വീടുവെച്ച് ദമ്പതികള്‍

തിരക്കുകളില്‍ നിന്ന് ഒഴിഞ്ഞ് ശാന്തമായ ജീവിതം നയിക്കാനാഗ്രഹിക്കുന്ന മനുഷ്യരും നമുക്കിടയിലുണ്ട്. അത്തരക്കാര്‍ പലപ്പോഴും മറ്റുള്ളവരില്‍ നിന്നും അത്യന്ത്യം വ്യത്യസ്തരായിരിക്കും. വില്യം-കേറ്റ് ദമ്പതികളും ഇത്തരം മനോവിചാരം ഉള്ളവരാണ്. പേര് കേട്ടിട്ട് ബ്രിട്ടീഷ് രാജകുടുംബാംഗങ്ങള്‍ക്ക് ഇതെന്തു പറ്റിയെന്നു ചോദിക്കാന്‍ വരട്ടെ. അവരല്ല ഇവര്‍. ന്യൂസിലന്‍ഡുകാരാണ് ഈ ദമ്പതികള്‍. അഞ്ചേക്കര്‍ കാടിനു നടുവില്‍ വീടുവച്ചാണ് ഇവര്‍ തിരക്കുകളില്‍ നിന്ന് ഒഴിവായത്. വൈഹെക് ദ്വീപിലെ ന്യൂസിലാൻഡ് ബുഷ് പ്രോപ്പര്‍ട്ടിയിലാണ് വില്ല്യം, കേറ്റ് ദമ്പതികളുടെ ഈ മനോഹരഗൃഹം സ്ഥിതി ചെയ്യുന്നത്. ഇവരുടെ വീട്ടിലേക്കെത്തുന്നവരുടെ കണ്ണില്‍ ആദ്യം പതിയുക ചുറ്റുമുള്ള ഹരിതാഭവും ശാന്തവുമായ അന്തരീക്ഷമാണ്. റോഡില്‍ വാഹനം പാര്‍ക്ക് ചെയ്ത് മുള്‍പടര്‍പ്പ് കൊണ്ട് അലങ്കരിച്ച പാതയിലൂടെ നടന്നടുക്കുമ്പോള്‍ പുറംലോകത്തിന്‍റെ സമ്മര്‍ദം തികച്ചും ഇല്ലാതാവുകയും ഫ്രീ ആയി തുടങ്ങുകയും ചെയ്യുന്നു. പാത അവസാനിക്കുന്നിടത്ത് മനോഹരമായ കോണിപ്പടികള്‍ രൂപപ്പെടുത്തിയിരിക്കുന്നു. അത് ഡെക്കിനു ചുറ്റുമുള്ള റാംപിലേക്ക് ബന്ധിപ്പിച്ചിരിക്കുന്നു. ഈ ചെറിയ…

Read More

പശു തുണിക്കടയിലെ നിത്യ സന്ദർശക; ബിസിനസ് ഇരട്ടിയായെന്ന് ഉടമ

പശു പതിവായി കട സന്ദർശിക്കുന്നത് കൊണ്ട് തന്‍റെ ബിസിനസ് ഉയർന്നെന്ന അവകാശവാദവുമായി കടയുടമ. ആന്ധ്രാപ്രദേശിലെ കടപ്പ ജില്ലയിലാണ് അൽപ്പം വ്യത്യസ്തമായ സംഭവം നടക്കുന്നത്. പി. ഉബൈ എന്നയാളുടെ ഉടമസ്ഥതയിലുള്ള തുണിക്കടയിലാണ് പശു എന്നും എത്തുന്നത്. ശ്രീസായിറാം എന്നാണ് ഇയാളുടെ സ്ഥാപനത്തിന്‍റെ പേര്. കഴിഞ്ഞ ആറുമാസങ്ങളായി പശു എന്നും ഈ തുണിക്കടയിൽ വരും. കൂടാതെ ഫാനിന്‍റെ ചുവട്ടിൽ മണിക്കൂറുകളോളം ഇരുന്ന വിശ്രമിച്ചതിന് ശേഷമാണ് പശു മടങ്ങുന്നത്. പശു കടയിൽ വന്ന് കിടന്നാൽ അത് ബിസിനസിനെ മോശകരമായി ബാധിക്കുമെന്ന് കരുതിയിരുന്നതായി ഉബൈ പറയുന്നു. എന്നാൽ അതിന് ശേഷം ബിസിനസ് കൂടിയതല്ലാതെ മോശകരമായി ഒന്നും സംഭവിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്ന ഉബൈ പശു കടയിലെ ഒന്നും തന്നെ നശിപ്പിച്ചിട്ടില്ലെന്നും വ്യക്തമാക്കി. ആദ്യം പശുകടയിലെത്തുമ്പോൾ അതിനെ ഓടിച്ചു വിടുവാൻ ശ്രമിച്ചിരുന്നുവെങ്കിലും അത് പോകുവാൻ കൂട്ടാക്കിയിരുന്നില്ല. മണിക്കൂറുകളോളം ഇവിടെ ചിലവിട്ടതിന് ശേഷമാണ് പശു മടങ്ങിയിരുന്നത്. പിന്നീട് ഉബൈ…

Read More

ഈ കടിക്ക് അൽപ്പം കട്ടി കൂടുതലാ! തല പോയിട്ടും വീര്യം ചോരാതെ മത്സ്യം

തല അറുത്തു മാറ്റിയിട്ടും കോളയുടെ കാൻ ഒരു മത്സ്യം കടിച്ചു മുറിക്കുന്നതിന്‍റെ ദൃശ്യങ്ങൾ അമ്പരപ്പുണർത്തുന്നു. യൂട്യൂബിലാണ് ഏറെ ആകാംക്ഷയുണർത്തുന്ന ദൃശ്യങ്ങൾ പ്രത്യക്ഷപ്പെട്ടത്. വുൾഫ് ഫിഷ് എന്ന ഇനത്തിൽപ്പെട്ട മത്സ്യമാണിത്. ഇതുമായി ബന്ധപ്പെട്ട് രണ്ട് ദൃശ്യങ്ങളാണ് പുറത്തുവന്നത്. ജീവനോടെ വെള്ളത്തിൽ കിടന്ന മത്സ്യത്തെ പുറത്തെടുത്ത് അതിന്‍റെ വായിലേക്ക് കാൻ വയ്ക്കുമ്പോൾ മത്സ്യം അത് കടിച്ച് പൊട്ടിക്കുന്നതാണ് ആദ്യം ദൃശ്യങ്ങളിലുള്ളത്. എന്നാൽ ഇതേ മത്സ്യത്തിന്‍റെ തല അറുത്ത് മാറ്റിയതിന് ശേഷം അതിന്‍റെ വായയിലേക്ക് കാൻ വയ്ക്കുമ്പോൾ മത്സ്യം അതും കടിച്ചുമുറിക്കുന്നതാണ് ഏറെ ആശ്ചര്യകരമാകുന്നത്. ആദ്യത്തെ വീഡിയോയിലുള്ള അത്രെയും ശക്തിയായി തന്നെയാണ് തല അറുത്ത് മാറ്റിയിട്ടും മീൻ വീണ്ടും കാൻ കടിച്ചു മുറിച്ചത്. ജനുവരിയിൽ പങ്കുവച്ച വീഡിയോ ഇപ്പോൾ വൈറലായി മാറുകയാണ്. ഈ വീഡിയോയ്ക്ക് പ്രതികരണവുമായി നിരവധിയാളുകൾ രംഗത്തെത്തിയിട്ടുണ്ട്.

Read More