നമ്മുടെ കൈയിലിരിക്കുന്ന തൂവാല ഒരു എളിയ ഉപയോഗ വസ്തുവായിരിക്കാം. എന്നാൽ നാഗ്പുർ സ്വദേശി ഹർഷവർധൻ ജിതെയ്ക്ക് അത് അങ്ങനെയല്ല. തന്റെ തൂവാല മോഷണം പോയെന്ന് ചൂണ്ടിക്കാട്ടി പോലീസിനെ സമീപിച്ചിരിക്കുകയാണ് അദ്ദേഹം. റെയിൽവേ ഉദ്യോഗസ്ഥനായിരുന്ന ഹർഷവർധൻ തിങ്കളാഴ്ച തന്റെ മുൻ സഹപ്രവർത്തകരെ കാണാൻ ഡിവിഷണൽ റെയിൽവേ മാനേജരുടെ ഓഫീസിൽ പോയിരുന്നു. ഇവിടെ നിന്നും മടങ്ങുന്പോഴാണ് കൈയിലെ തൂവാല കാണാതായ വിവരം അറിയുന്നത്. ഉടൻതന്നെ അദ്ദേഹം സർദാർ പോലീസ് സ്റ്റേഷനിലെത്തി തൂവാല മോഷ്ടിക്കപ്പെട്ടതാണെന്നും ആരെങ്കിലും അത് ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്നും പരാതി നൽകി. അതേസമയം, ഇതു സംബന്ധിച്ച് പരാതി സ്വീകരിച്ചെങ്കിലും കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് പോലീസ് അറിയിച്ചു.
Read MoreCategory: NRI
പരാതി പറച്ചിൽ അസഹനീയമായി; പരാതിക്കാരൻ അറസ്റ്റിൽ
പരാതി പറയാൻ കസ്റ്റമർ കെയറിൽ സ്ഥിരമായി വിളിച്ച് ശല്യപ്പെടുത്തിയയാൾ അറസ്റ്റിൽ. ജപ്പാനിലാണ് സംഭവം. 71 വയസുകാരനായ ഇയാൾ ജപ്പാനിലെ പ്രമുഖ ടെലി കമ്യൂണിക്കേഷൻ കമ്പനിയായ കെഡിഡിഐയുടെ ടോൾ ഫ്രീ നമ്പരിലേക്കാണ് പതിവായി വിളിച്ചത്. കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ 24,000 പ്രാവശ്യം ഇയാൾ വിളിച്ചുവെന്നാണ് കമ്പനി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. കമ്പനി നൽകുന്ന സേവനങ്ങളെപ്പറ്റി പരാതി പറയുന്ന ഇദ്ദേഹം മാപ്പ് പറയുവാനും ജീവനക്കാരോട് ആവശ്യപ്പെടും. ഒരു ദിവസം 33 പ്രാവശ്യം വരെ ഫോണ്‍ വിളിക്കുന്ന ഇയാൾ വലിയ തലവേദനയായി മാറിയതാണ് കമ്പനിയെ ഇത്തരമൊരു നടപടി സ്വീകരിക്കുവാൻ പ്രേരിപ്പിച്ചത്. ഇദ്ദേഹത്തിന്റെ പ്രവർത്തി കാരണം മറ്റ് കസ്റ്റമേഴ്സിന്റെ പരാതികൾ ഫലപ്രദമായി പരിഹരിക്കുവാൻ ജീവനക്കാർക്ക് സാധിച്ചിരുന്നില്ല. ഇദ്ദേഹത്തിന്റെ ശല്യം ഒരു വിധത്തിലും പോകില്ലെന്ന് മനസിലാക്കിയതോടെ കമ്പനി അധികൃതർ പോലീസിനെ ബന്ധപ്പെടുകയായിരുന്നു. കഴിഞ്ഞ മാസം അറസ്റ്റിലായ ഇദ്ദേഹം പോലീസിന്റെ നിരീക്ഷണത്തിലാണ്. സംഭവം പുറത്തായതിനെ…
Read Moreമാര്‍പാപ്പായ്ക്ക് ക്രിസ്മസ് സമ്മാനമായി റെനോള്‍ട്ട് ഡസ്റ്റര്‍
വത്തിക്കാന്‍സിറ്റി:യൂറോപ്പിലെ യൂട്ടിലിറ്റി വാഹന നിര്‍മാതാക്കളുടെ പട്ടികയില്‍ വിലക്കുറവിന്റെ ദാതാക്കളായി മാറിയ ഫ്രഞ്ച് റെനോള്‍ട്ട് കമ്പനിയുടെ റൊമേനിയന്‍ ഉത്പന്നമായ ഡാഷ്യ കമ്പനിയുടെ ഡസ്റ്റര്‍ മോഡല്‍ മാര്‍പാപ്പായ്ക്ക് ക്രിസ്മസ് സമ്മാനമായി നല്കി. അഞ്ചു സീറ്റുകളുള്ള പാപ്പാ മൊബൈലില്‍ എല്ലാ സവിശേഷതകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പൊതുസന്ദര്‍ശനവേളയില്‍ പാപ്പാ ഉപയോഗിക്കുന്ന വാഹനത്തില്‍ ആധുനികതയുടെ എല്ലാ സാങ്കേതിക സംവിധാനങ്ങളും ഡസ്റ്ററില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വലിപ്പമേറിയ സണ്‍റൂഫ്, മേല്‍ക്കുരയില്‍ ഘടിപ്പിച്ച ഗ്രാബ് ഹാന്‍ഡല്‍, പാപ്പയെ വ്യക്തമായി കാണാന്‍ സാധിക്കുന്ന തരത്തില്‍ സ്ഫടിക കാബിനറ്റ് തുടങ്ങിയവയും ഡസ്റ്ററില്‍ സജ്ജമാക്കിയിട്ടുണ്ട്. വെള്ള നിറത്തിലുള്ള ഡസ്റ്ററിന്റെ ഇന്റീരിയര്‍ തുലണിഞ്ഞതാണ്.പാപ്പയ്ക്ക് അനായാസം കയറാനും ഇറങ്ങാനും സഹായകമാവും വിധത്തിലാണ് ഡസ്റ്റർ നിര്‍മിച്ചിരിക്കുന്നത്. റെനോള്‍ട്ട് ഗ്രൂപ്പ് റൊമാനിയ മാനേജിംഗ് ഡയറക്ടര്‍ കിറ്റോഫ് റിഡിയും ഗ്രൂപ്പ് റെനോ ഇറ്റലി ജനറല്‍ മാനേജര്‍ സേവിയര്‍ മാര്‍ട്ടിനെറ്റും ചേര്‍ന്ന് പോപ്പ് മൊബൈല്‍ ഡസ്റ്റര്‍ പാപ്പയ്ക്ക് വത്തിക്കാനില്‍ കൈമാറി. 2016 ലെ അര്‍മേനിയ…
Read Moreപറഞ്ഞത് മുഴുവന്‍ പച്ചക്കള്ളം! രണ്ടു മക്കളെയും കെട്ടിത്തൂക്കി കൊന്നത് അമ്മ തന്നെ…
ആൽബനി(ന്യുപെൻസിൽവാനിയ): രണ്ടു മക്കളെ കൊലപ്പെടുത്തിയ മാതാവിനെ പോലീസ് അറസ്റ്റു ചെയ്തു. എട്ടു വയസുള്ള മകനെയും നാലു വയസുള്ള മകളെയും ഒരു പ്ലാസ്റ്റിക് കയറിന്റെ രണ്ടറ്റത്തായി കെട്ടി തൂക്കി കൊന്ന കേസിൽ മാതാവ് ലിസ സിൻഡറെ (36) പോലീസ് അറസ്റ്റു ചെയ്തു. സെപ്റ്റംബർ 23ന് പെൻസിൽവാനിയ ആൽബനി ടൗൺഷിപ്പിലാണ് സംഭവം നടന്നത്. മക്കൾ തൂങ്ങി നിൽക്കുന്നതായി മാതാവ് തന്നെയാണു പോലീസിൽ അറിയിച്ചത്. പോലീസ് എത്തി കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഇരുവരും പിന്നീട് മരിച്ചു. 8 വയസുള്ള മകനെ സ്കൂളിൽ മറ്റു കുട്ടികൾ കളിയാക്കിയതിൽ നിരാശനായിരുന്നു വെന്നും സഹോദരി നാലു വയസുകാരിയും സഹോദരനോട് അനുഭാവം പ്രകടിപ്പിച്ചിരുന്നുവെന്നും മാതാവ് പോലീസിനോട് പറഞ്ഞിരുന്നു. ഇതാണു രണ്ടു പേരുടേയും മരണത്തിന് കാരണമെന്നും ഇവർ അറിയിച്ചു. എന്നാൽ പോലീസ് നടത്തിയ അന്വേഷണത്തിൽ അമ്മ പറഞ്ഞത് കളവാണെന്നും കുട്ടികളുടെ അമ്മ തന്നെയാണ് കൊല നടത്തിയതെന്നും കണ്ടെത്തുകയായിരുന്നു. കുട്ടികളുടെ…
Read Moreവിന്‍സണ്‍ തോമസും നജ്മുദീനും നോര്‍ക്ക ലീഗല്‍ കണ്‍സള്‍ട്ടന്റുമാര്‍, പ്രവാസികളുടെ നിയമപ്രശ്നങ്ങള്‍ക്ക് ഒരു വിളിയില്‍ പരിഹാരമാകും
ദമ്മാം: വിദേശത്ത് നിയമപ്രശ്നങ്ങളില്‍ കുടുങ്ങുന്ന മലയാളികള്‍ക്ക് ആശ്വാസമായി നോര്‍ക്ക. പ്രവാസികളുടെ നിയമ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍ സഹായ പദ്ധതിയുടെ ഭാഗമായി പ്രവാസി നിയമ സഹായ സെല്‍ ആരംഭിച്ചു. സൗദിയില്‍ ദമ്മാമിലെ സാമൂഹിക പ്രവര്‍ത്തകനും കണ്ണൂര്‍ മടമ്പം സ്വദേശിയും ആയ അഡ്വ. വിന്‍സണ്‍ തോമസ്, ആലപ്പുഴ സ്വദേശി അഡ്വ .നജ്മുദീന് എന്നിവരെ സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക ലീഗല്‍ കണ്‍സള്‍ട്ടന്റുമാരായി നിയമിച്ചു. വിന്‍സണ്‍ തോമസ് ശ്രീകണ്ഠപുരം മുന്‍സിപ്പല്‍ പഞ്ചായത്ത് മുന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനെന്ന നിലയില്‍ ശ്രദ്ധേയമായ പ്രകടനം നടത്തിയിരുന്നു. വിവിധ ധനകാര്യ സ്ഥാപനങ്ങളുടെ നിയമ ഉപദേശകന്, കൂട്ടുമുഖം സഹകരണ ബാങ്ക് ഡയറക്ടര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. അഭിഭാഷകന് ആയി 2001 -ല്‍ എന്റോള്‍ ചെയ്യുകയും തുടര്‍ന്ന് 2011 വരെ തളിപ്പറമ്പ്, തലശ്ശേരി , ചെന്നൈ കോടതികളില്‍ പ്രാക്ടീസ് ചെയ്തിരുന്നു .തുടര്‍ന്ന് ദമാമിലെ അല്‍ ബസ്സാം ലോ ഫെര്മിലും തുടര്‍ന്ന്…
Read Moreലോകത്തേറ്റവും വലിയ പൂക്കളം! ഭീമൻ പൂക്കളം അങ്ങ് ദുബായിയിലും
ഓണക്കാലത്ത് തൃശൂർ തെക്കേഗോപുരനടയിൽ ഒരുക്കുന്ന ഭീമൻ പൂക്കളം പോലെ അങ്ങ് കടലുകൾക്കപ്പുറം ദുബായിയിലും ഒരു ഭീമൻ പൂക്കളം വിടർന്നു. സഹിഷ്ണുതാ വർഷമായി ആചരിക്കുന്ന യുഎഇ ആ സന്ദേശത്തിന് പ്രതീകവത്കരിച്ച് ലോകത്തേറ്റവും വലിയ പൂക്കളം തീർത്തു. പൂക്കളത്തിലെ വിവിധ പൂക്കൾ പോലെ വിവിധ രാജ്യങ്ങളിൽനിന്നുള്ളവർ സഹിഷ്ണുതയോടെ കഴിയുന്ന രാജ്യമായി യുഎഇയെ പ്രതീകവത്കരിക്കാനാണ് അന്‍പത് ടണ്ണോളം പൂക്കൾ കൊണ്ട് ഭീമൻ പൂക്കളമൊരുക്കി ഗിന്നസ് റെക്കോർഡിട്ടത്. സഹിഷ്ണുതാ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ ഫ്ളവർ ഓഫ് ടോളറൻസ് എന്ന പേരിട്ട പൂക്കളം ഒരുക്കാൻ 150 രാജ്യങ്ങളിൽ നിന്ന് അയ്യായിരത്തോളം സന്നദ്ധ പ്രവർത്തകർ അണിനിരന്നു. ഓരോ രാജ്യക്കാരും അവരുടെ പരന്പരാഗത വേഷത്തിലാണെത്തിയത്. ഫെസ്റ്റിവൽ സിറ്റിക്കു സമീപമുള്ള പാർക്കിംഗ് പ്രദേശത്ത് ഒരുലക്ഷത്തോളം ചതുരശ്ര അടിയിലാണ് പൂക്കളം തീർത്തത്. ഗിന്നസ് ബുക്കിൽനിന്നുള്ള നൂറോളം മാനേജർമാരും മേൽനോട്ടം വഹിക്കാൻ എത്തിയിരുന്നു.
Read Moreലൈവ് റിപ്പോർട്ടിംഗിനിടെ റിപ്പോർട്ടർക്ക് എട്ടിന്റെ പണി കൊടുത്ത് പന്നി
റിപ്പോർട്ടർമാർ ലൈവായി വാർത്തകൾ അവതരിപ്പിക്കുന്നതിനിടെയുണ്ടാകുന്ന രസകരമായ സംഭവങ്ങൾ സോഷ്യൽമീഡിയ എന്നും ഇരുകൈയും നീട്ടി സ്വീകരിച്ചിട്ടുണ്ട്. അത്തരമൊരു ദൃശ്യമാണ് ഇപ്പോഴും ചിരിപൂരമൊരുക്കുന്നത്. ഗ്രീസിൽ പ്രവർത്തിക്കുന്ന എഎൻടി വണ്‍ ടിവിയുടെ റിപ്പോർട്ടർ ഇവിടെയുണ്ടായ പ്രളയത്തെ തുടർന്നുള്ള നാശനഷ്ടങ്ങളെക്കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കുകയാണ്. പെട്ടന്നാണ് ഇവിടെയെത്തിയ ഒരു പന്നി ഇദ്ദേഹത്തിന് എട്ടിന്റെ പണി കൊടുത്തത്. റിപ്പോർട്ടറുടെ അടുക്കലേക്ക് എത്തിയ പന്നി ഇയാളെ വിടാതെ പിന്തുടരുകയായിരുന്നു. ഇയാൾ പന്നിയുടെ അടുക്കൽ നിന്നും മാറി നിന്നുകൊണ്ട് സംസാരിക്കുവാൻ ശ്രമിക്കുന്നുണ്ടെങ്കിലും പന്നി ഇയാളുടെ പിന്നിൽ നിന്നും മാറുന്നുണ്ടായിരുന്നില്ല. ഈ ദൃശ്യങ്ങളെല്ലാം ചാനലിൽ ലൈവായി സംപ്രേഷണം ചെയ്തുകൊണ്ടിരിക്കുമ്പോൾ അവതാരകർ ഏറെ പണിപ്പെട്ടാണ് ചിരിയടക്കിയത്. സംഭവം വൈറലായി മാറിയിരിക്കുകയാണ്. നിരവധിയാളുകളാണ് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്. Greek journo pestered by a pig while reporting on the recent floods in #Kinetta #Greece #tv #bloopers #ant1tv #Ant1news pic.twitter.com/vsLBdlWCMB…
Read Moreപറക്കലിനിടെ എൻജിനിൽ തീ പടർന്ന് വിമാനം; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ
എൻജിൻ തകരാറിനെ തുടർന്ന് ചിറകിൽ തീ പടർന്ന വിമാനം പറന്ന് അകലുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ലോസ് ഏഞ്ചൽസിൽ നിന്നും മനിലയിലേക്ക് പറന്ന ഫിലിപ്പൈൻ എയർലൈനിലാണ് എൻജിൻ തകരാറിനെ തുടർന്ന് തീ പിടിച്ചത്. 347 യാത്രികരും 18 ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. അപകടം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വിമാനം ഉടൻ തന്നെ നിലത്തിറക്കി. തുടർന്ന് ഫയർഫോഴ്സ് എത്തി തീ അണയ്ക്കുകയായിരുന്നു. വിമാനത്തിൽ നിന്നും തീയും പുകയും വമിക്കുന്നതിന്റെ ദൃശ്യങ്ങൾ വൈറലായി മാറിയിരുന്നു. എഞ്ചിൻ തകരാറിലായതിന്റെ കാരണം വ്യക്തമല്ല.
Read Moreഏത് നിമിഷവും കടലിൽ പതിക്കും; ലൈറ്റ് ഹൗസിനെ രക്ഷിക്കാൻ മാർഗവുമായി ഡെന്മാർക്ക്
120 വർഷങ്ങൾ പഴക്കമുള്ള ലൈറ്റ് ഹൗസ് നിരക്കി നീക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. ഡെൻമാർക്കിലെ റൂബ്ജെർഗ് ക്നൂദ് എന്ന ലൈറ്റ് ഹൗസാണ് നിരക്കി നീക്കിയത്. കടലിനോട് ഏറെ ചേർന്ന് സ്ഥിതി ചെയ്തിരുന്ന ലൈറ്റ് ഹൗസ് ഏത് നിമിഷവും തകരുമെന്ന ഘട്ടം വന്നപ്പോഴാണ് യന്ത്രങ്ങളുടെ സഹായത്തോടെ നിരക്കി നീക്കി മാറ്റിയത്. 76 അടി നീളം ഈ ലൈറ്റ് ഹൗസിനുണ്ട്. ജൂട്ട്ലാൻഡ് എന്ന തീരത്തേക്കാണ് ലൈറ്റ് ഹൗസ് നീക്കി സ്ഥാപിച്ചത്. 1900ൽ നിർമിച്ച ലൈറ്റ് ഹൗസ് മണ്ണൊലിപ്പിനെ തുടർന്ന് കടലിനോടെ ഏറെ അടുത്ത് വരികയായിരുന്നു. തുടർന്നാണ് മാറ്റി സ്ഥാപിക്കുവാനുള്ള തീരുമാനമായത്. അടിത്തറയിൽ ചക്രങ്ങൾ ഘടിപ്പിച്ചാണ് ലൈറ്റ് ഹൗസ് നിരക്കി നീക്കിയത്. ഇതിനായി 5.75 ലക്ഷം ഡോളറാണ് ഡെന്മാർക്ക് ചെലവഴിച്ചത്. അറ്റകൂറ്റ പണികൾക്ക് ശേഷം ഈ ലൈറ്റ് ഹൗസ് സന്ദർശകർക്കായി തുറന്നു നൽകിയിട്ടുണ്ട്.
Read Moreകുരങ്ങ് ശല്യം രൂക്ഷം! വളർത്ത്നായയെ പെയിന്റടിച്ച് കടുവയാക്കി കർഷകൻ
കുരങ്ങ് ശല്യം രൂക്ഷമായതിനെ തുടർന്ന് വളർത്ത് നായയെ പെയിന്റടിച്ച് കടുവയാക്കി കർഷകൻ. ഷിമോഗയിലാണ് സംഭവം. കർഷകനായ ശ്രീകാന്ത് ഗൗഡയാണ് തുടർച്ചയായി വിളവുകൾ നശിപ്പിക്കുന്ന കുരങ്ങന്മാരെ തുരത്തുവാൻ ഈ മാർഗം സ്വീകരിച്ചത്. വർഷങ്ങൾക്ക് മുമ്പ് കുരങ്ങന്മാരെ തുരത്തുവനായി കർഷകന്മാർ കടുവകളുടെ പാവകളെ ഉപയോഗിച്ചിരുന്നു. അതിൽ നിന്നുമാണ് വളർത്ത് നായയെ കടുവയാക്കുവാനുള്ള ആശയം ഇദ്ദേഹത്തിന്റെ മനസിൽ ഉരുത്തിരിഞ്ഞത്. ഈ ആശയം വിജയം കണ്ടുവെന്നുവാണ് ശ്രീകാന്ത് പറയുന്നത്. നായയെ കണ്ട് കുരങ്ങന്മാർ കൃഷിയിടത്തിലേക്ക് അടുക്കുന്നു പോലുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
Read More