തട്ടികൊണ്ടുപോകൽ, കവർച്ച, ലൈംഗീകപീഡനം! വിദ്യാർഥിനിയെ തട്ടികൊണ്ടു പോയി പീഡിപ്പിച്ച യുവാവിന് 60 വർഷം തടവ്

ആർലിംഗ്ടൺ (ടെക്സസ്): യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് (ആർലിംഗ്ടൺ) വിദ്യാർഥിനിയെ തോക്കു ചൂണ്ടി തട്ടികൊണ്ടു പോയി നിർബന്ധമായി പണം പിൻവലിപ്പിക്കുകയും തുടർന്നു ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്ത യുവാവിന് കോടതി 60 വർഷത്തെ തടവ് ശിക്ഷ വിധിച്ചു. തട്ടികൊണ്ടുപോകൽ, കവർച്ച, ലൈംഗീകപീഡനം എന്നീ മൂന്ന് കുറ്റങ്ങൾക്ക് 60 വർഷം വീതവും മയക്കുമരുന്ന് ഉപയോഗിച്ചതിന് 2 വർഷവും ശിക്ഷയാണ് കോടതി വിധിച്ചത്. എന്നാൽ ശിക്ഷ ഒരുമിച്ചനുഭവിച്ചാൽ മതിയാകും. 2018 ജൂണിൽ യുടിഎ ബിലവഡിലുള്ള മിഡ്ടൗൺ അപ്പാർട്ട്മെന്‍റിലെ പാർക്കിംഗ് ലോട്ടിൽ പുലർച്ച മൂന്നിനാണ് വിദ്യാർഥി കാറിൽ എത്തിയത്. കാറിൽ നിന്നും പുറത്തിറങ്ങാൻ ശ്രമിക്കുന്നതിനിടയിൽ ഇരുപതുകാരനായ പ്രതി ജോയൽ മാംബെ തോക്കുമായി ചാടിവീഴുകയും ബലമായി കാറിനു സമീപമുള്ള എടിഎം കൗണ്ടറിലേക്ക് കൊണ്ടു പോകുകയും ചെയ്തു. അവിടെ നിന്നും പണം പിൻവലിപ്പിച്ചതിനുശേഷം മറ്റൊരു പാർക്കിംഗ് ലോട്ടിലേക്ക് കാർ കൊണ്ടുപോയി അവിടെവച്ച് ലൈംഗീകമായി പീഡിപ്പിക്കുകയും ചെയ്തു. തുടർന്നു…

Read More

പീരങ്കി മുതൽ ഹെലികോപ്ടർ വരെ; അദ്ഭുതക്കാഴ്ചകളൊരുക്കി സമുദ്രാന്തർ മ്യൂസിയം

വെള്ളത്തിനടിയിലും മ്യൂസിയമോ? കേട്ടാൽ ആരു ഒന്ന് അമ്പരക്കുന്ന ചോദ്യമാണിത്. എന്നാൽ, രാജ്യത്തെ ആദ്യത്തെ സമുദ്രാന്തർ മ്യൂസിയമൊരുക്കിയാണ് ജോർദാൻ അത്ഭുതക്കാഴ്ചകളിലേക്ക് ജനങ്ങളെ ക്ഷണിക്കുന്നത്. വെറും മ്യൂസിയമല്ല സൈനികോപകരണങ്ങളാണ് മ്യൂസിയത്തിലെ ആകർഷണീയത. എന്തൊക്കെയാണ് മ്യൂസിയത്തിൽ ഉള്ളതെന്ന് കേട്ടാലാണ് അമ്പരന്ന് പോവുക. യുദ്ധമുഖങ്ങളിൽ ഉപയോഗിച്ച പീരങ്കികൾ, ടാങ്കറുകൾ, ഹെലികോപ്റ്ററുകൾ, ട്രൂപ്പ് കാരിയറുകൾ അങ്ങനെ നീളുന്നു അത്ഭുതപ്പെടുത്തുന്ന ആ പട്ടിക. ജോർദാനിലെ അഖാബ തീരത്തിനു സമീപമാണ് മ്യൂസിയം ഒരുക്കിയിരിക്കുന്നത്. ബുധനാഴ്ച മുതലാണ് മ്യൂസിയത്തിലെ പ്രദർശനം ആരംഭിച്ചത്. വിനോദ സഞ്ചാരികൾക്ക് ഇതൊരു പുത്തൻ അനുഭവമായിരിക്കുമെന്നാണ് പ്രാദേശിക ഭരണകൂടം അവകാശപ്പെടുന്നത്. യുദ്ധമുഖത്തെന്നപോലെയാണ് മ്യൂസിയത്തിൽ യുദ്ധോപകരണങ്ങൾ വച്ചിരിക്കുന്നത്.

Read More

എക്സറെ മെഷിനുള്ളിൽ കുട്ടിയുടെ കൈ കുടുങ്ങി; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ

എക്സറേ മെഷിനുള്ളിൽ കൈകുടുങ്ങിയ കുട്ടിയെ ദീർഘ നേരത്തെ പരിശ്രമത്തിനു ശേഷം രക്ഷിച്ചു. ചൈനയിലെ അൻഹുയി പ്രവശ്യയിലെ ഫുയാംഗ് റെയിൽവെ സ്റ്റേഷനിലാണ് സംഭവം. മെഷിന് സമീപത്ത് കൂടി നടന്നു വന്ന കുട്ടിയുടെ കൈയിലിരുന്ന മിഠായി നിലത്ത് വീണ് മെഷിനുള്ളിലേക്ക് വീണിരുന്നു. ഇത് എടുക്കുവാൻ മെഷിനുള്ളിൽ കൈ ഇട്ടപ്പോഴാണ് അപകടം സംഭവിച്ചത്. കുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയവർ മെഷിന്‍റെ പ്രവർത്തനം നിർത്തി. ഉടൻ തന്നെ മെഷന്‍റെ ഒരു ഭാഗം മുകളിലേക്കുയർത്തി കുട്ടിയെ രക്ഷിക്കുകയായിരുന്നു. ഫയർഫോഴ്സ് ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തിയിരുന്നു. സമീപം സ്ഥാപിച്ചിരുന്ന സിസിടിവിയിലാണ് ഈ ദൃശ്യങ്ങൾ പതിഞ്ഞത്. A small boy got his arm caught in an X-ray machine at a railway station in China’s Anhui. He was later saved and remained unhurt pic.twitter.com/442NU1KXU6 — China Xinhua News…

Read More

അടുത്തിരുന്ന പെണ്‍കുട്ടിയെ നോക്കി; ഭർത്താവിന് ഭാര്യയുടെ ക്രൂരമർദ്ദനം; വീഡിയോ

പെണ്‍കുട്ടിയെ നോക്കിയതിന്‍റെ പേരിൽ ഭാര്യ ഭർത്താവിനെ മർദ്ദിച്ചു. അമേരിക്കയിലെ മിയാമിയിൽ നിന്നും ലോസഞ്ചൽസിലേക്ക് പോയ വിമാനത്തിലാണ് സംഭവം. വിമാനത്തിൽ കയറിയതു മുതൽ ഭാര്യ ദേഷ്യത്തിലായിരുന്നു. തുടർന്ന് ഇരുവരും തങ്ങളുടെ സീറ്റിൽ ഇരുന്നു. ഭർത്താവ് അവിടെയിരുന്നു കൊണ്ട് ഒരു യാത്രികയെ നോക്കുന്നത് കണ്ട ഭാര്യ ദേഷ്യത്തിൽ കൈയിലിരുന്ന ലാപ്ടോപ്പ് ഉപയോഗിച്ച് ഭർത്താവിനെ ആക്രമിക്കുകയായിരുന്നു. സീറ്റിൽ നിന്നും എഴുന്നേറ്റ് ഭർത്താവ് ഓടാൻ ശ്രമിച്ചുവെങ്കിലും പിന്നാലെ ചെന്ന ഭാര്യ ഭർത്താവിനെ ഓടിച്ചിട്ട് അടിച്ചു. ഇനി ഒരിക്കലും മറ്റ് സ്ത്രീകളെ നോക്കരുത് എന്ന് ആക്രോശിച്ചുകൊണ്ടായിരുന്നു ഇവർ ആക്രമിച്ചത്. പിന്നീട് ഇരുവരെയും വിമാനത്തിൽ നിന്നും പുറത്താക്കുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന യാത്രികരാണ് ഈ ദൃശ്യങ്ങൾ പകർത്തിയത്.

Read More

റൈഡിംഗ് യന്ത്രത്തിന്‍റെ പ്രവർത്തനം നിലച്ചു; സന്ദർശകർ അന്തരീക്ഷത്തിൽ കുടുങ്ങി

അമ്യൂസ്മെന്‍റ്പാർക്കിലെ റൈഡിംഗ് യന്ത്രത്തിന്‍റെ പ്രവർത്തനം നിലച്ചതിനെ തുടർന്ന് സന്ദർശകർ ഏറെ നേരം അന്തരീക്ഷത്തിൽ കുടുങ്ങി. യുകെയിലെ സ്റ്റഫോഡ്ഷെയറിലുള്ള ആൾട്ടണ്‍ ടവേഴ്സ് തീം പാർക്കിലാണ് സംഭവം. ഏകദേശം 100 അടി മുകളിൽ വച്ചാണ് യന്ത്രത്തിന്‍റെ പ്രവർത്തനം നിലച്ചത്. പേടിച്ചരണ്ട സന്ദർശകർ അലറി കരഞ്ഞു. ഏകദേശം 20 മിനിട്ടിനു ശേഷമാണ് യന്ത്രത്തിന്‍റെ തകരാർ പരിഹരിച്ചത്. സംഭവത്തിൽ ആർക്കും പരിക്കില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച പാർക്കിന്‍റെ അധികൃതർ യന്ത്രത്തിൽ കുടുങ്ങിയവർക്ക് നഷ്ടപരിഹാരം നൽകിയിരുന്നു.

Read More

ഗംഗയിൽ ഒഴുകിപ്പോയ യുവാവിനെ ജീവൻ പണയംവച്ച് രക്ഷിച്ച് പോലീസ് ഉദ്യോഗസ്ഥൻ; വീഡിയോ

മരണത്തെ മുന്നിൽ കണ്ട് ഗംഗയിൽ കൂടി ഒഴുകി പോയ യുവാവിന് തുണയായി പോലീസ് ഉദ്യോഗസ്ഥൻ. ഉത്തരാഖണ്ഡിലെ ഹരിദ്വാറിലാണ് സംഭവം. അതിശക്തമായി ഒഴുകിയ ഗംഗ നദിയിൽ കൂടി ഹരിയാന സ്വദേശിയായ വിശാലാണ് ഒഴുകിപ്പോയത്. അലറികുതിക്കുന്ന നദിയിലേക്ക് ഇറങ്ങുവാൻ ആരും തയാറായില്ല. എന്നാൽ ഒരു പോലീസുദ്യോഗസ്ഥൻ സ്വന്തം ജീവൻ പണയം വച്ച് വിശാലിനെ രക്ഷിക്കുവാൻ പുഴയിലേക്ക് എടുത്ത് ചാടുകയായിരുന്നു. വെള്ളത്തിൽ മുങ്ങി താണ വിശാലിനെ പോലീസ് ഉദ്യോഗസ്ഥൻ കൈപ്പിടിയിലൊതുക്കി തിരികെ കരയിൽ എത്തിക്കുകയും ചെയ്തു. സമീപമുണ്ടായിരുന്നയൊരാൾ പകർത്തിയ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായി മാറുകയാണ്. ഈ പോലീസ് ഉദ്യോഗസ്ഥനെ തേടി അഭിനന്ദനപ്രവാഹമാണ് എത്തുന്നത്.

Read More

ഓഫീസിലെത്താൻ വൈകുമെന്ന് ഭയം; കാൽവച്ച് ട്രെയിൻ തടയാൻ യുവതിയുടെ ശ്രമം

ഒാഫീസിൽ എത്തുവാൻ വൈകുമെന്ന ഭയത്തെ തുടർന്ന് കാല് ഉപയോഗിച്ച് ട്രെയിൻ തടയാൻ ശ്രമിച്ച യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. ചൈനയിലെ ഗുവാംഗ്ഷു മെട്രോ സ്റ്റേഷനിലാണ് സംഭവം. രണ്ട് സുഹൃത്തുക്കൾക്കൊപ്പമാണ് ഇവർ സ്റ്റേഷനിൽ എത്തിയത്. എന്നാൽ ഇവർ എത്തിയപ്പോഴേക്കും ട്രെയിൻ പുറപ്പെടുവാനായി വാതിൽ അടച്ചിരുന്നു. ഇത് കണ്ട യുവതി ഓടിയെത്തി ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിലായി കാലുകൾ വച്ച് ട്രെയിൻ തടഞ്ഞു നിർത്തുവാൻ ശ്രമിക്കുകയായിരുന്നു. സംഭവം കണ്ട് ഉദ്യോഗസ്ഥരെത്തിയെങ്കിലും ഇവർ മാറുവാൻ തയാറായില്ല. കുറച്ചു സമയം നീണ്ട പരിശ്രമത്തിനു ശേഷമാണ് ഇവരെ സ്ഥലത്തു നിന്നും മാറ്റുവാൻ സാധിച്ചത്. ഇതേ തുടർന്ന് ഏഴ് മിനിട്ട് താമസിച്ചാണ് ട്രെയിൻ പുറപ്പെട്ടത്. ട്രെയിൻ തടയാൻ ശ്രമിച്ചെന്ന കുറ്റത്തിന് ഈ യുവതിയെ ഒമ്പത് ദിവസം പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇവരുടെ കൂടെയുണ്ടായിരുന്നവരെ പോലീസ് താക്കീത് ചെയ്ത് വിട്ടയയ്ക്കുകയും ചെയ്തു.

Read More

എന്‍റെ ആദ്യ പ്രണയിനി ആയതിനു നന്ദി! വിവാഹത്തലേന്ന് മുൻകാമുകിക്ക് യുവാവ് അയച്ച കുറിപ്പ് വൈറല്‍

നഷ്ടപ്രണയം ചിലരിൽ ദുഖവും മറ്റ് ചിലരിൽ കോപവും സൃഷ്ടിക്കും. അത്തരക്കാർ ഈ ഓർമകളെ മനസിൽ സൂക്ഷിക്കുവാനോ പരസ്പരം ബഹുമാനിക്കുവാനോ ഒരിക്കലും തയാറാവുകയുമില്ല. എങ്കിലിത ഒരാൾ വിവാഹത്തിന്‍റെ തലേദിവസം തന്‍റെ മുൻകാമുകിക്ക് അയച്ച സന്ദേശമാണ് ഏറെ ചിന്തിപ്പിക്കുന്നത്. ലെക്സ് എന്ന ട്വിറ്റർ അക്കൗണ്ടിൽ നിന്നുമാണ് ഈ സന്ദേശം പ്രത്യക്ഷപ്പെട്ടത്. തന്‍റെ മുൻകാമുകൻ അയച്ച സന്ദേശം എന്ന് കുറിച്ചാണ് ഇവർ ഇത് പങ്കുവച്ചത്. സന്ദേശത്തിന്‍റെ പൂർണ രൂപം ഞാൻ നാളെ വിവാഹിതനാവുകയാണ്. നിനക്ക് ഈ സന്ദേശം അയക്കണമെന്നു തോന്നി. (ഇക്കാര്യം എന്‍റെ ഭാവി വധുവിനും അറിയാം). എന്‍റെ ആദ്യ പ്രണയിനി ആയതിനു നന്ദി. എപ്പേഴും എന്നെ പ്രചോദിപ്പിച്ചതിനും പ്രശ്നങ്ങളിൽ ഒപ്പം നിന്നതിനും അസുഖബാധിതനായപ്പോഴും നിരാശനായപ്പോഴും കരുതൽ കാണിച്ചതിനും നന്ദി. പ്രണയിക്കുന്പോൾ നമ്മൾ ചെറുപ്പമായിരുന്നു. നിന്‍റെ പ്രണയത്തിന്‍റെ തീവ്രത എനിക്കറിയാം. ഇപ്പോൾ നിനക്ക് എങ്ങനെ പ്രണയിക്കാനാവുമെന്ന് എനിക്ക് ഉൗഹിക്കാം. അത്ര മനോഹരമായാണ്…

Read More

“കനിയണമേ..കരളാണ് കൂടെ’; അതിർത്തി കടക്കാൻ ശ്രമിച്ച അമ്മയെയും മകനെയും തടഞ്ഞ് സൈനികർ

മെക്സിക്കോയിൽ നിന്നും അമേരിക്കയിലേക്ക് കുടിയേറുന്നതിനിടെ സൈന്യം തടഞ്ഞ് നിർത്തിയ അമ്മയുടെ കണ്ണീരിൽ നീറി ലോകം. റോയിട്ടേഴ്സിന്‍റെ ഫോട്ടോഗ്രാഫറായ ജോസ് ലൂയിസ് ഗോണ്‍സാലാസാണ് ഈ ചിത്രങ്ങൾ പകർത്തിയത്. മികച്ച ജീവിതം തേടി അമേരിക്കയിലേക്ക് കടക്കാൻ ശ്രമിച്ച ഗ്വാട്ടിമാല സ്വദേശിനിയായ ലെറ്റി പെരെസിനെയും ഇവരുടെ ആറ് വയസുകാരനായ മകൻ ആന്തണി ഡയസിനെയുമാണ് സുരാക്ഷാ ഉദ്യോഗസ്ഥൻ തടഞ്ഞത്. ഗ്വാട്ടിമാലയിൽ നിന്നും 2400 കിലോമീറ്ററിൽ അധികം ദൂരം സഞ്ചരിച്ച് അമേരിക്കൻ അതിർത്തി പട്ടണമായ സ്യൂഡാഡ് ജുവാരസിലാണ് ഇവർ എത്തിയത്. എന്നാൽ അതിർത്തി കടക്കുന്നതിനിടെ നിർഭാഗ്യവശാൽ ഇവരെ മെക്സിക്കോയുടെ ദേശീയ സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥർ പിടികൂടുകയായിരുന്നു. പൊട്ടിക്കരഞ്ഞുകൊണ്ട് തങ്ങളെ കടത്തി വിടണമെന്ന് അപേക്ഷിക്കുവാൻ മാത്രമേ ഈ യുവതിയ്ക്ക് ചെയ്യാൻ സാധിക്കുമായിരുന്നുള്ളു. ഇതിനിടെയാണ് ഫോട്ടാഗ്രാഫർ ഈ ചിത്രം പകർത്തിയത്. തന്‍റെ ഉത്തരവുകൾ അനുസരിക്കുക മാത്രമാണ് താൻ ചെയ്യുന്നതെന്നും യുവതിയെയും മകനെയും അതിർത്തി കടക്കുവാൻ അനുവദിക്കില്ലെന്നും സൈനികൻ…

Read More

ഫുട്ബോൾ മത്സരത്തിൽ മാൻ ഓഫ് ദ് മാച്ചായി; സമ്മാനമായി കിട്ടിയത് “കോഴി’

ഫുട്ബോൾ മത്സരത്തിൽ മാൻ ഓഫ് ദ് മാച്ചായി തെരഞ്ഞെടുത്തയാൾക്ക് സമ്മാനമായി ലഭിച്ചത് ജീവനുള്ള കോഴിയെ. ആഫ്രിക്കൻ രാജ്യമായ മലാവിയിലാണ് സംഭവം. ന്യാസ ബിഗ് ബുള്ളറ്റ്സും കരോംഗ യുണൈറ്റഡും തമ്മിലായിരുന്നു പോരാട്ടം. മത്സരത്തിൽ ബിഗ് ബുള്ളറ്റ്സ് എതിരില്ലാതെ അഞ്ച് ഗോളുകൾക്ക് വിജയം സ്വന്തമാക്കുകയായിരുന്നു. രണ്ട് ഗോൾ നേടിയ ബിഗ് ബുള്ളറ്റ്സിന്‍റെ ഹസൻ കജോകിനെയാണ് മാൻ ഓഫ് ദി മാച്ചായി തെരഞ്ഞെടുത്തത്. ഇതിനെ തുടർന്നാണ് ഒരു ആരാധകൻ ജീവനുള്ള കോഴിയെ സമ്മാനമായി ഹസന് സമ്മാനിച്ചത്. ടീമിന്‍റെ ജേഴ്സിയുടെ നിറം ചുവപ്പാണ്. അതുകൊണ്ട് കോഴിയുടെ ശരീരത്തിൽ ചെറുതായി ചുവന്ന പെയിന്‍റ് അടിച്ചാണ് ഈ കോഴിയെ നൽകിയത്. വെള്ള നിറത്തിലുള്ള കോഴിയെയാണ് ആരാധകൻ താരത്തിന് സമ്മാനിച്ചത്. ടീമിന്‍റെ ജേഴ്സി നിറം ചുവപ്പണ്. കോഴിയുടെ നിറം വെള്ളയായതിനാൽ കോഴിയുടെ ദേഹത്ത് നേരിയ തോതിൽ ചുവന്ന നിറമടിച്ചാണ് ആരാധകൻ ഇത് സമ്മാനിച്ചത്. കാർഡ്ബോർഡ് പെട്ടിയിൽ പൊതിഞ്ഞായിരുന്നു…

Read More