വളർത്തുനായയെ പെരുമ്പാമ്പ് പിടികൂടി; രക്ഷകരമായി മൂന്നു കുട്ടികൾ; വീഡിയോ വൈറല്‍

വളർത്തുനായയെ ചുറ്റിവരിഞ്ഞ് ഭക്ഷണമാക്കുവാൻ ശ്രമിച്ച പെരുമ്പാമ്പിനെ മൂന്നു കുട്ടികൾ ചേർന്ന് തുരത്തിയോടിക്കുന്നതിന്‍റെ ഭീകരദൃശ്യങ്ങൾ പുറത്ത്. പാമ്പിനെ വടികൊണ്ട് ആക്രമിച്ചതിനു ശേഷം കൂട്ടത്തിലെ മുതിർന്നയാൾ പാമ്പിന്‍റെ തല കൈക്കലാക്കുകയും ചെയ്യുകയായിരുന്നു. മാത്രമല്ല ഉടൻ തന്നെ തങ്ങളുടെ വളർത്തുനായയെ മോചിപ്പിക്കുവാനും ഇവർക്കു സാധിച്ചു. ഈ സംഭവം എവിടെ വച്ചാണ് നടന്നതെന്ന് വ്യക്തമല്ല. സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയ്ക്ക് മികച്ച പ്രതികരണമാണ് കാഴ്ച്ചക്കാർ നൽകുന്നത്.

Read More

എന്താണ് H2O..‍? സൗന്ദര്യ മത്സരത്തിനിടെ വിധികർത്താവിന്‍റെ ചോദ്യം; ഉത്തരം കേട്ട് എല്ലാവരും ഞെട്ടി

സൗന്ദര്യം മാത്രമല്ല ബുദ്ധിപരീക്ഷണവും സൗന്ദര്യമത്സരത്തിന്‍റെ അളവുകോലാണ്. ഇപ്പോഴിത സൗന്ദര്യമത്സരത്തിനിടെ വിധികർത്താക്കളുടെ ചോദ്യത്തിന് മത്സരാർത്തി നൽകിയ മറുപടി കേട്ട് തലയിൽ കൈവെക്കുകയാണ് ഏവരും. മിസ് വേൾഡ് ബംഗ്ലാദേശ് 2018 മത്സരത്തിന് പങ്കെടുത്ത ഒരാളോട് വിധികർത്താക്കളിൽ ഒരാൾ H2O എന്നാൽ എന്താണെന്ന് ചോദിച്ചു. ചോദ്യം കേട്ട് അമ്പരന്ന സുന്ദരി മറുപടി പറയാതെ ചിരിക്കുകയാണ് ചെയ്തത്. മത്സരാർത്ഥിക്ക് ഉത്തരം അറിയില്ലെന്ന് മനസിലാക്കിയ വിധികർത്താവ് അത് വെള്ളമാണെന്ന് പറയുകയും ചെയ്തു. എന്നാൽ ഇതിനു മറുപടിയായി ഇവർ നൽകിയ മറുപടിയാണ് സദസിലിരുന്ന ഏവരെയും അമ്പരപ്പിച്ചത്. ധാക്കയിലെ മോൻഡിയിൽ H2O എന്ന് പേരുള്ള ഒരു റസ്റ്റൊറന്‍റ് ഉണ്ടെന്നാണ് ഇവർ പറഞ്ഞത്.

Read More

സ്വന്തം പണം മുടക്കി ക്ലാസ് മുറി അലങ്കരിച്ച് വിദ്യാർഥികളുടെ മനംകവർന്ന് ഒരു അധ്യാപിക

വിദ്യാർഥികളെ സ്വന്തം മക്കളെ പോലെ കരുതുന്ന അധ്യാപകർ ഇന്നത്തെ കാലത്ത് തീർത്തും വിരളമാണ്. അത്തരം അധ്യാപകർ വിദ്യാർഥികളുടെ ഇഷ്ടമെന്തന്ന് മനസിലാക്കി അവർക്ക് ആവശ്യമായതെല്ലാം സാധിച്ചു നൽകും. അതു പോലെയുള്ള ഒരു അധ്യാപികയാണ് ഇന്ന് സോഷ്യൽമീഡിയയിൽ താരമാകുന്നത്. സമെലിൻ ലാഫന്‍റെ എന്നു പേരുള്ള ഇവർ ഫിലിപ്പെൻസിലെ മാസ്ബെറ്റ് സിറ്റിയിലെ ഒരു പ്രൈമറി സ്കൂളിലെ അധ്യാപികയാണ്. കുട്ടികളോട് ഇവർക്കുള്ള സ്നേഹം എന്താണെന്ന് ഇവർ പഠിപ്പിക്കുന്ന ക്ലാസ് മുറിയുടെ ഒരു ചിത്രം കാണുമ്പോൾ മനസിലാകും. ചുമരിലും ഇരിപ്പിടത്തിലും പിങ്ക് നിറത്തിലുള്ള പെയിന്‍റ് അടിച്ച് വർണാഭമാക്കിയിരിക്കുന്ന ഈ മുറിയിൽ ഹലോ കിറ്റിയുടെ സ്റ്റിക്കറുകൾ ഒട്ടിക്കുകയും പൂക്കളാൽ അലങ്കരിക്കുകയും ചെയ്തിട്ടുണ്ട്. കുട്ടികളുടെ മാതാപിതാക്കളിൽ നിന്നും ഒരു രൂപ പോലും സ്വീകരിക്കാതെ സ്വന്തം പണം മുടക്കിയാണ് സമെലിൻ ക്ലാസ് മുറി അലങ്കരിച്ചത്. താൻ പഠിപ്പിക്കുന്ന കുട്ടികളുടെ മനസ് എന്നും സന്തോഷമായിരിക്കണം അതിനാലാണ് ഇത്തരത്തിൽ ഞാൻ ചെയ്തതെന്ന്…

Read More

ദിനോസറിന്‍റെ ഫോസിൽ കണ്ടെത്തി; തൂക്കം 11,793 കിലോഗ്രാം

ഇതുവരെ കിട്ടിയിട്ടുള്ളതിൽ ഏറ്റവും വലിയ ദിനോസർ ഫോസിൽ ശാസ്ത്രജ്ഞർ കണ്ടെത്തി. ആഫ്രിക്കയിൽനിന്നാണ് 11,793 കിലോയോളം ഭാരമുള്ള ദിനോസറിന്‍റെ ഫോസിൽ കണ്ടെത്തിയത്. ഇപ്പോൾ കരയിലെ ഏറ്റവും വലിയ ജീവികളായ ആഫ്രിക്കൻ ആനകളുടെ ശരാശരി ഭാരത്തേക്കാൾ ഇരട്ടിയാണ് സെസോത്തോ എന്നു പേരിട്ടിരിക്കുന്ന ഈ ഭീമൻ ദിനോസറിന്‍റെ ഭാരം. 200 മില്യണ്‍ വർഷങ്ങൾക്കുമുന്പാണ് ഇവ ഭൂമുഖത്ത് ജീവിച്ചിരുന്നത് എന്നാണ് ശാസ്ത്രജ്ഞരുടെ കണക്കുകൂട്ടൽ. ലോകത്ത് ഇതുവരെ കണ്ടെത്തിയിട്ടുള്ളതിൽവച്ച് ഏറ്റവും വലിയ ജീവിയാണ് ഈ ദിനോസർ. ഏകദേശം 14 വയസുള്ള ദിനോസറിന്‍റെ ഫോസിലാണിതെന്നും ശാസ്ത്രജ്ഞർ പറയുന്നു. 2012ലാണ് ഈ ദിനോസറിന്‍റെ ഫോസിൽ ഭാഗങ്ങൾ ശാസ്ത്രജ്ഞർ ആദ്യമായി കാണുന്നത്. പിന്നീട് നീണ്ട അഞ്ചുവർഷങ്ങൾ കൊണ്ട് നടന്ന ശ്രദ്ധാപൂർവമായ പ്രവർത്തനങ്ങളിലൂടെയാണ് ഫോസിൽ പൂർണമായും മണ്ണിനടിയിൽനിന്ന് കുഴിച്ചെടുത്തത്.

Read More

ഒരു കുപ്പി വിസ്കിക്ക് എട്ടു കോടി; അപൂർവ ലേലം സ്കോട്ട്ലൻഡിൽ

അറുപത് വർഷം പഴക്കമുള്ള ഒരു കുപ്പി വിസ്കി ലേലത്തിൽ വിറ്റു പോയത് എട്ടു കോടി രൂപയ്ക്ക്. സ്ക്കോട്ട്ലൻഡിലെ എഡിൻബറോയിലാണ് ഏവരെയും അമ്പരപ്പിച്ച ലേലം വിളി അരങ്ങേറിയത്. 1926 മക്അലൻ വലേറിയ അദാമി ബ്രാൻഡിന്‍റെ വിസ്കിക്കാണ് ഇത്രെയും വില ലേലം വിളിയിൽ ഉയർന്നത്. 1926ലാണ് ഈ വിസ്കി തയാറാക്കിയത്. പക്ഷെ ഇത് കുപ്പിക്കുള്ളിലാക്കിയത് അറുപത് വർഷങ്ങൾക്കു ശേഷം 1986ലായിരുന്നു. നിരവധിയാളുകളാണ് 1926 മക്അലൻ വലേറിയ അദാമി വിസ്കി സ്വന്തമാക്കുവാൻ എത്തിയത്. ഇതുവരെ നിർമിച്ചിട്ടുള്ളതിൽ വളരെ അപൂർവമായതും ആകർഷണിയതയുള്ളതുമായ വിസ്കിയാണ് 1926 മക്അലൻ വലേറിയ അദാമി. എഡിൻബറോയിലെ ബോൻഹാംസിലാണ് ലേലം നടന്നത്. കനത്ത വില നൽകി ഈ വിസ്കി സ്വന്തമാക്കിയത് ആരാണെന്ന് അധികൃതർ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. രണ്ടു ലേബലുകളിലാണ് മക്അലൻ വിസ്കി വിപണിയിലെത്തിച്ചത്. വലേറിയ അദാമിയും പീറ്റർ ബ്ലെയ്ക്കുമാണ് ഇത്. അദാമിയുടെ ലേബലിൽ പന്ത്രണ്ട് കുപ്പിയും ബ്ലെയ്ക്ക് ലേബലിൽ പന്ത്രണ്ട്…

Read More

ഈ സിംഹക്കുട്ടികൾ അൽപ്പം വ്യത്യസ്തരാണ്; കാരണം…

ലോകത്തിന്‍റെ ശ്രദ്ധ മുഴുവനും ദക്ഷിണാഫ്രിക്കയുടെ തലസ്ഥാനമായ പ്രിട്ടോറിയയിലെ സംരക്ഷണകേന്ദ്രത്തിലെ രണ്ടു സിംഹക്കുട്ടികളിലാണ്. കഴിഞ്ഞ ദിവസമാണ് ഇവിടത്തെ സിംഹ സംരക്ഷണകേന്ദ്രം ഈ സിംഹക്കുട്ടികളെ ലോകത്തിനു മുന്പിൽ അവതരിപ്പിച്ചത്. കാഴ്ചയിൽ മറ്റു സിംഹക്കുട്ടികളേപ്പോലെതന്നെയെങ്കിലും ഇവരുടെ ജനനത്തിലാണ് പ്രത്യേകത. ലോകത്തിൽ ആദ്യമായി കൃത്രിമ ഗർഭധാരണത്തിലൂടെ ജന്മംകൊണ്ട സിംഹക്കുട്ടികളാണിവയെന്ന് യൂണിവേഴ്സിറ്റി ഓഫ് പ്രിട്ടോറിയ അവകാശപ്പെട്ടു. ആഫ്രിക്കൻ പെൺസിംഹങ്ങളുടെ പ്രത്യുത്പാദനസംവിധാനത്തെക്കുറിച്ച് ഗവേഷണം നടത്തുന്ന യൂണിവേഴ്സിറ്റിയാണിത്. ഓഗസ്റ്റ് 25നാണ് സിംഹക്കുട്ടികളുടെ ജനനം. 18 മാസത്തെ ഗവേഷണത്തിനുശേഷമാണ് പദ്ധതി വിജയകരമായതെന്ന് ഗവേഷക സംഘത്തിന്‍റെ മേധാവി ആൻഡ്രി ഗാൻസ്‌വിഡ് പറഞ്ഞു. ശ്രമം വിജയകരമായതോടെ മാർജാര വംശത്തിൽ വംശനാശഭീഷണിയുള്ളവയ്ക്ക് കൃത്രിമ ഗർഭധാരണം സാധ്യമാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. 26 ആഫ്രിക്കൻ രാജ്യങ്ങളിൽനിന്ന് സിംഹങ്ങൾ തുടച്ചുനീക്കപ്പെട്ടതായാണ് കണക്കുകൾ. രണ്ടു പതിറ്റാണ്ടുകൾക്കൊണ്ട് എണ്ണത്തിൽ 43 ശതമാനം കുറവുമുണ്ടായിട്ടുണ്ട്. ഇന്‍റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചറിന്‍റെ (ഐഎൻസിഎൻ) കണക്കുകൾപ്രകാരം ഇനി 20,000 എണ്ണം മാത്രമേ…

Read More

പുറം ലോകവുമായി യാതൊരു ബന്ധവുമില്ല! ഒറ്റപ്പെട്ട ദ്വീപിൽ തനിച്ചു ജീവിക്കാന്‍ തുടങ്ങിയിട്ട് 28 വര്‍ഷം

പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാത്ത ദ്വീപിൽ താമസിക്കുന്ന ഒരാൾ. കേൾക്കുമ്പോൾ അൽപ്പം അസ്വഭാവികത തോന്നിയേക്കാമെങ്കിലും സംഭവം സത്യമാണ്. ഇറ്റലിയിലെ മഡാലെന ദ്വീപ സമൂഹത്തിലെ ബുഡേലി ദ്വീപിൽ കഴിഞ്ഞ ഇരുപത്തിയെട്ടുവർഷങ്ങളായി ജീവിക്കുന്ന മനുഷ്യനെ പറ്റിയാണ് പറഞ്ഞു വരുന്നത്. മൗറോ മൊറാൻഡി എന്നാണ് ഇദ്ദേഹത്തിന്‍റെ പേര്. എഴുപത്തിയൊമ്പതുകാരനായ ഇദ്ദേഹം 1989മുതൽ ഇവിടെ ഒറ്റയ്ക്കാണ് താമസം. കടലിൽ കൂടി സഞ്ചരിക്കുകയായിരുന്ന മൊറാൻഡിയുടെ ചെറുകപ്പൽ തകരാറിലാകുകയുണ്ടായി. അങ്ങനെ ഒഴുകിയെത്തിയതാണ് അദ്ദേഹം ബുഡേലി ദ്വീപിലേക്ക്. സ്ഥലം ഇഷ്ടപ്പെട്ട മൊറാൻഡി തന്‍റെ ചെറുകപ്പൽ വിൽക്കുകയും അതുവരെ ഇവിടെയുണ്ടായിരുന്ന ദ്വീപിന്‍റെ മേൽനോട്ടക്കാരന്‍റെ പക്കൽനിന്നും ദ്വീപിന്‍റെ ചുമതലാവകാശം സ്വന്തമാക്കുകയും ചെയ്തു. സ്ഥലം ഇഷ്ടമായ അദ്ദേഹം ഇറ്റലിയിലേക്ക് മടങ്ങി പോകുകയും ചെയ്തില്ല. തന്‍റെ മക്കളെ കാണുവാനായി മാത്രമാണ് അദ്ദേഹം ഇവിടെ നിന്നും കുറച്ചുനാൾ മാറി നിൽക്കുന്നത്. ധ്യാനവും വായനയുമാണ് അദ്ദേഹത്തിന്‍റെ ദ്വീപിലെ ശീലങ്ങൾ. രാഷ്ട്രീയ പ്രവർത്തകനും കലാപകാരിയുമായിരുന്ന ഇദ്ദേഹം തന്‍റെ…

Read More

അപകടങ്ങൾ പകർത്തിയാൽ ലൈഫ് ജയിലിൽ..!

അപകടങ്ങളുണ്ടായാൽ രക്ഷാപ്രവർത്തനത്തിന് ശ്രമിക്കാതെ സെൽഫിയും ഫോട്ടോയുമെടുക്കുന്നവരുടെ എണ്ണം നമ്മുടെ നാട്ടിൽ കൂടി വരുകയാണ്. എന്നാൽ ഇതിന് തടയിടാൻ അബുദാബി പോലീസ് രംഗത്തിറങ്ങിക്കഴിഞ്ഞു. അപകടങ്ങളുടെ ഫോട്ടോയെടുക്കുന്നതും അത് സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്യുന്നതും കുറ്റകരമാണെന്ന് അബുദാബി പോലീസ് വ്യക്തമാക്കിക്കഴിഞ്ഞു. കുറ്റകരമെന്നുവെച്ചാൽ അപകടങ്ങളുടെ ഫോട്ടോയെടുക്കുകയോ സോഷ്യൽ മീഡിയയിൽ അത് പങ്കുവയ്ക്കുകയോ ചെയ്താൽ പിഴ ശിക്ഷ ഉറപ്പാണ്. 1,50,000 ദിർഹം വരെയാണ് പിഴ ശിക്ഷ. അപകടങ്ങളിൽ ആളുകൾ കൂടി ഇത്തരം ഫോട്ടോകളെടുക്കുന്നത് രക്ഷാപ്രവർത്തനത്തിനും തടസമാകുന്നതുകൊണ്ടാണ് അബുദാബി പോലീസ് കർശന നടപടിയെടുത്തിരിക്കുന്നത്.

Read More

എങ്ങനെ ഞെട്ടാതിരിക്കും, 12 ശവപ്പെട്ടികളല്ലേ കണ്ടത്…

യൂറോപ്യൻ രാജ്യമായ ഉക്രെയിന്‍റെ തലസ്ഥാനമാണ് കീവ്. കീവിൽനിന്ന് കിലോമീറ്ററുകൾ മാറി സ്ഥിതിചെയ്യുന്ന ഒറ്റപ്പെട്ട ഗ്രാമമാണ് കിലോ. ഈ ഗ്രാമത്തോടുചേർന്ന് സ്ഥിതിചെയ്യുന്ന കാട്ടിൽ തേനെടുക്കാൻ പോയതായിരുന്നു കുറച്ചു ഗ്രാമവാസികൾ. അവിടെ ഒരു കാഴ്ച കണ്ട് അവർ ഞെട്ടി. കാടിന്‍റെ അതിർത്തിയോടുചേർന്നുള്ള സ്ഥലത്ത് 12 ശവപ്പെട്ടികൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടക്കുന്നു. ഗ്രാമവാസികൾ ഉടൻ പോലീസിൽ വിവരം അറിയിച്ചു. ഒരു ദിവസം നീണ്ടുനിന്ന അന്വേഷണത്തിനൊടുവിൽ പോലീസ് ശവപ്പെട്ടികൾ കാട്ടിൽ കൊണ്ടുപോയി ഇട്ടയാളെ പിടികൂടി. ആന്ദ്രെ സെൽവെട്രോ എന്ന മനഃശാസ്ത്രജ്ഞനായിരുന്നു അത്. ചോദ്യംചെയ്യലിൽ ആ ശവപ്പെട്ടികൾ തന്‍റെ ഒരു പ്രത്യേക മനഃശാസ്ത്ര ചികിത്സയ്ക്കുവേണ്ടി ഉപയോഗിച്ചതാണെന്ന് അദ്ദേഹം വെളിപ്പെടുത്തി. മാനസിക സമ്മർദ്ദങ്ങളുമായി എത്തുന്നവരെ കാട്ടിൽകൊണ്ടുവന്ന് ശവപ്പെട്ടിയിലാക്കി രണ്ടു മണിക്കൂർ മണ്ണിനടിയിൽ കുഴിച്ചിടുന്നതാണ് വിചിത്ര ചികിത്സാ രീതി. പെട്ടിക്കുള്ളിൽ കിടക്കുന്നവർക്ക് ശ്വസിക്കാനായി പുറത്തേക്ക് ഒരു പൈപ്പും സ്ഥാപിക്കും. ഇതുവരെ 12 പേരിൽ ഈ ചികിത്സാ രീതി…

Read More

ഭൂകമ്പത്തിലും കുലുങ്ങാതെ അന്തോണിയസിന്‍റെ ജീവത്യാഗം

ഭൂകന്പത്തിലും പതറാതെ യാത്രാവിമാനത്തിനു വഴികാട്ടി ജീവൻ ത്യജിച്ച് ഇന്തോനേഷ്യൻ യുവാവ്. പാലു നഗരത്തിലെ അൽജുഫ്രി വിമാനത്താവളത്തിൽ എയർട്രാഫിക് കൺട്രോളറായി ജോലിചെയ്തിരുന്ന ഇരുപത്തൊന്നുകാരൻ അന്തോണിയസ് ഗുണവാംഗ് അഗംഗ് ആണ് അസാധാരണ ധൈര്യം പ്രകടിപ്പിച്ചത്. വെള്ളിയാഴ്ച സുലവേസി ദ്വീപ് തുടർച്ചയായ ഭൂചലനങ്ങളിൽ വിറയ്ക്കുന്പോൾ വിമാനത്താവളത്തിൽ ജോലിയിലായിരുന്നു അന്തോണിയസ്. ഈ സമയത്താണ് ബാതിക് എയർ കന്പനിയുടെ ഫ്ലൈറ്റ് 6231 വിമാനത്താവളത്തിൽനിന്ന് പറന്നുയരുന്നത്. ജീവൻ രക്ഷിക്കാൻ ഓഫീസ് വിടണമെന്ന് സഹപ്രവർത്തകർ അന്തോണിയസിനോട് അഭ്യർഥിച്ചു. എന്നാൽ, വിമാനം സുരക്ഷിതമായി ആകാശത്തേക്ക് ഉയർന്നിട്ടേ താൻ ജോലി നിർത്തൂ എന്ന് ഇദ്ദേഹം പറഞ്ഞു. വിമാനം സുരക്ഷിതമായി പറന്നുയർന്നപ്പോഴേക്കും ശക്തമായ ഭൂചലനം ഓഫീസ് കെട്ടിടത്തെ കുലുക്കി. നാലുനിലക്കെട്ടിടത്തിൽനിന്ന് താഴേക്കു ചാടി രക്ഷപ്പെടാൻ അന്തോണിയസ് ശ്രമിച്ചു. കാലൊടിഞ്ഞ് ഗുരുതരാവസ്ഥയിലായ ഇദ്ദേഹത്തെ ഉടൻ സമീപത്തുള്ള ആശുപത്രിയിലെത്തിച്ചു. ഇവിടെ സൗകര്യങ്ങൾ അപര്യാപ്തമായിരുന്നു. ഹെലികോപ്റ്ററിൽ മറ്റൊരു ആശുപത്രിയിലേക്കു കൊണ്ടുപോകാനുള്ള തയാറെടുപ്പുകൾക്കിടെ അന്തോണിയസ് ജീവൻ വെടിഞ്ഞു. അന്തോണിയസിനെ…

Read More