സിമന്റ് ചാക്കുകൾ കൊണ്ട് വിവാഹം വസ്ത്രം നെയ്ത് സോഷ്യൽമീഡിയയുടെ കൈയ്യടി നേടി ഇരുപത്തിയെട്ടുവയസുകാരി. ചൈന സ്വദേശിനിയായ കർഷക വനിതയാണ് ഇത്തരമൊരു വ്യത്യസ്തത കൊണ്ട് സോഷ്യൽമീഡിയയിൽ താരമാകുന്നത്. ഫാഷൻ ഡിസൈനിംഗ് കോഴ്സ് പഠിച്ചിട്ടുപോലുമില്ലാത്ത ഇവർ ഇതിനു മുമ്പ് ഒരു വസ്ത്രവും നിർമിച്ചിട്ടില്ലെന്നുള്ളതാണ് ഏറെ കൗതുകം. മനസിൽ തോന്നിയ വെറുമൊരു ആശയത്തിന്റെ ബലത്തിലാണ് ഇവർ ഇത്തരമൊരു പരീക്ഷണം നടത്തിയത്. ഏകദേശം നാൽപ്പത് സിമിന്റ് ചാക്കുകളാണ് ഇതിനായി യുവതി ഉപയോഗിച്ചത്. വെറും മൂന്നുമണിക്കൂർ കൊണ്ടാണ് ഇവർ ഈ ചാക്ക് വസ്ത്രം നിർമിച്ചത്. 2012ൽ വിവാഹിതയായ ഇവർക്ക് ഒരു മകനുണ്ട്.
Read MoreCategory: NRI
ഈ ചെരിപ്പിന്റെ വില വെറും 1.70 കോടി ഡോളർ
ലോകത്തിലെ ഏറ്റവും വിലയേറിയ ചെരിപ്പുകൾ ദുബായിൽ വില്പനയ്ക്കു വച്ചു. നൂറുകണക്കിനു വജ്രക്കല്ലുകളും സ്വർണവും വെള്ളിയും ഉപയോഗിച്ചു നിർമിച്ച സ്ത്രീകൾക്കായുള്ള സ്റ്റിലെറ്റോസിന് വില 1.70 കോടിഡോളർ വരും. സ്വർണം പൂശിയ പേറ്റന്റ് ലെതർ ആണ് ഉപയോഗിച്ചിരിക്കുന്നത്. വക്കുകളിലും മുൻഭാഗത്തും വജ്രക്കല്ലുകൾ പതിപ്പിച്ചിരിക്കുന്നു. യൂറോപ്യൻ സൈസ് 36ൽ നിർമിച്ചിരിക്കുന്ന ചെരിപ്പു വാങ്ങാൻ താത്പര്യമുള്ളവരുടെ അളവിനനുസരിച്ചു മാറ്റാം. ജാഡ ഡിസൈനർ ഹൗസ് ആണ് നിർമാതാക്കൾ. ഇന്ത്യക്കാരൻ ഹേമന്ത് കരംചന്ദാനിയുടെ ഉടമസ്ഥതയിലുള്ള പാഷൻ ജൂവലേഴ്സ് ആണ് വജ്രക്കല്ലുകൾ നല്കിയത്.
Read Moreസന്ദർശകരെ കാർട്ടൂണ് ലോകത്തെത്തിക്കുന്ന കഫേ!
ദക്ഷിണകൊറിയയിലെ സീയൂളിൽ ഒരു കഫെയുണ്ട്. സന്ദർശകരെ കാർട്ടൂണ് ലോകത്തെത്തിക്കുന്ന കഫെ! വേറിട്ട ഇന്റീരിയർ ഡിസൈനിംഗും പെയിന്റിംഗുമാണ് യെന്നോം ഡോംഗ് 239-20 എന്നു പേരിട്ടിരിക്കുന്ന ഈ കഫെയുടെ പ്രശസ്തിക്കു കാരണം. കഫേയ്ക്കുള്ളിലെ ഫർണിച്ചറുകളും അലങ്കാരവസ്തുക്കളുമെല്ലാംതന്നെ കാർട്ടൂണ് ലോകത്തെ അനുസ്മരിപ്പിക്കുംവിധമാണ് ക്രമീകരിച്ചിരിക്കുന്നത്. കറുപ്പും വെളുപ്പുമാണ് പ്രധാന നിറങ്ങൾ. പെൻസിൽ ഡ്രോയിംഗിലേതുപോലെയാണ് ഈ നിറങ്ങൾ കഫെയ്ക്കുള്ളിൽ ഉപയോഗിച്ചിരിക്കുന്നത്. കേവലം 20 പേർക്കുമാത്രം സീറ്റുള്ള കഫെയിൽ വരുന്ന നാലു മാസത്തേക്കു സന്ദർശകരെ സ്വീകരിക്കില്ലെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. നാലു മാസത്തേക്കുളള ബുക്കിംഗ് കഴിഞ്ഞതാണ് കാരണം.
Read Moreയുവതിയുടെ അശ്രദ്ധ; എട്ടുവയസുകാരനെ ഇടിച്ചിട്ട് ശരീരത്തിനു മുകളിൽ കൂടി കാർ ഓടിച്ചു പോയി
കാർ ഡ്രൈവറുടെ അശ്രദ്ധയെ തുടർന്ന് നിലത്തിരുന്ന കുട്ടിയെ ഇടിച്ചിട്ടതിനു ശേഷം കുട്ടിയുടെ ശരീരത്തിനു മുകളിൽ കൂടി കാർ ഓടിച്ചു പോകുന്നതിന്റെ ഭീകര സിസിടിവി ദൃശ്യങ്ങൾ പുറത്ത്. മുംബൈയിലാണ് സംഭവം. കാറുകൾ പാർക്ക് ചെയ്തിരിക്കുന്നതിനു സമീപമായി ഒരു കുട്ടി നിലത്തിരിക്കുന്നതാണ് വീഡിയോയിൽ ആദ്യം. പെട്ടന്ന് ഒരു യുവതി കാർ സ്റ്റാർട്ട് ചെയ്ത് മുമ്പിലേക്ക് പോകുകയും ഈ കുട്ടിയെ ഇടിക്കുകയുമായിരുന്നു. കൂടാതെ നിലത്തു വീണ കുട്ടിയുടെ ശരീരത്തിനു മുകളിൽ കൂടി കാർ ഓടിച്ചു പോകുകയും ചെയ്തു. എന്നാൽ കുട്ടി അപകടത്തിൽപ്പെട്ടു എന്നറിയാതെയായിരുന്നു ഈ യുവതിയുടെ യാത്ര. യുവതി സ്ഥലത്തു നിന്നും പോയി കഴിഞ്ഞപ്പോൾ ചാടി എണീറ്റ കുട്ടി സമീപത്തുണ്ടായിരുന്ന സുഹൃത്തുക്കളുടെ സമീപത്തേക്കു പോകുകയും ചെയ്തു. ഈ യുവതിയെ പിന്നീട് പോലീസ് അറസ്റ്റു ചെയ്തു. എട്ടു വയസുകാരനായ ഈ കുട്ടിക്ക് നിസാര പരിക്കുകൾ മാത്രമേ സംഭവിച്ചിട്ടുള്ളു.
Read Moreസങ്കടമൊതുക്കാം അമ്മ, നീ രക്ഷപെട്ടോളൂ..! കുഞ്ഞിന് യാത്രപറഞ്ഞ് നായ; കണ്ണുനനയിക്കുന്ന വീഡിയോ
മാതൃസ്നേഹത്തോളം വലുതായി ഈ ലോകത്ത് മറ്റൊന്നുമില്ല. മനുഷ്യർക്കിടയിലാണെങ്കിലും മൃഗങ്ങൾക്കിടയിലാണെങ്കിലും. ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഒരു നായ തന്റെ കുഞ്ഞിനെ യാത്രയാക്കുന്നതിന്റെ നൊമ്പരപ്പെടുത്തുന്ന വീഡിയോ ദൃശ്യങ്ങൾ. തെരുവുനായയുടെ കുഞ്ഞുങ്ങളിൽ ഒന്നിനെ ഒരു സ്ത്രീ വളർത്തുവാനായി വീട്ടിലേക്കു കൊണ്ടു പോകുമ്പോൾ സ്കൂട്ടറിനു സമീപത്തേക്ക് ഈ യുവതിയെ നായ അനുഗമിക്കുന്നതും നായ് കുഞ്ഞിനോട് യാത്ര പറയുന്നതുമാണ് വീഡിയോയിൽ. ആ അമ്മയുടെ കണ്ണുകളിൽ നിറഞ്ഞു നിന്ന മാതൃ സ്നേഹത്തിൽ കുഞ്ഞിനെ പിരിയുന്നതിന്റെ വേദനയുണ്ടെങ്കിലും മറ്റെവിടെയെങ്കിലും തന്റെ കുട്ടി സുരക്ഷിതമായി കാണുമെന്ന പ്രത്യാശയിലാണ് യാത്ര പറയുന്നത്. സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയ്ക്ക് പ്രതികരണവുമായി ആയിരങ്ങളാണ് എത്തിയിരിക്കുന്നത്.
Read Moreകടുവയ്ക്കു നേരെ പരിശീലകരുടെ ക്രൂരത; വേദനാജനകമായ ദൃശ്യങ്ങൾ
സർക്കസിനിടെ കടുവയ്ക്ക് പേശിവലിവുണ്ടായ കടുവയ്ക്കു നേരെ പരിശീലകർ ക്രൂരത കാട്ടുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ വേദനാജനകമാകുന്നു. റഷ്യയലാണ് സംഭവം. അഗ്നിവളയങ്ങൾക്കുള്ളിൽ കൂടി കടുവകളെ രണ്ടു പരിശീലകർ ചാടിക്കുന്നതാണ് വീഡിയോയിൽ ആദ്യം. അൽപ്പ സമയത്തിനുള്ളിൽ ഇതിൽ ഒരു കടുവയ്ക്ക് പേശിവലിവുണ്ടായതിനെ തുടർന്ന് നിലത്ത് വീണുവെങ്കിലും പരിശീലകരിലൊരാൾ കൈയ്യിലിരുന്ന വടികൊണ്ടു കുത്തി കടുവയെ എഴുന്നേൽപ്പിക്കുവാൻ ശ്രമിക്കുകയായിരുന്നു. കഠിനമായ വേദന അനുഭവിച്ചുകൊണ്ടിരിക്കുകയായിരുന്ന കടുവയുടെ ശരീരത്തിൽ വടികൊണ്ടു കുത്തിയും വാലിൽ പിടിച്ചു വലിച്ചും പരിശീലകൻ ദ്രോഹം തുടർന്നു. പിന്നീട് മറ്റൊരാളും വന്ന് കടുവയുടെ ശരീരത്തിൽ വെള്ളം ഒഴിച്ച് എണീപ്പിക്കുവാൻ ശ്രമിച്ചുവെങ്കിലും കടുവ അതിനു സാധിക്കാതെ തറയിൽ കിടക്കുകയായിരുന്നു. പിന്നീട് പരിശീലകൻ കടുവയെ വാലിൽ പിടിച്ച് തറയിൽ കൂടി വലിച്ചിഴക്കുന്നതും വീഡിയോയിൽ കാണാം. വീണ്ടും ശരീരത്തിൽ വെള്ളം ഒഴിക്കുമ്പോൾ കടുവ എണീക്കുകയായിരുന്നു. കാണികളിലൊരാൾ പകർത്തിയ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ പങ്കുവച്ചതിനെ തുടർന്ന് മൃഗങ്ങൾക്കു നേരെ ക്രൂരത ചെയ്തതിന്…
Read Moreആകാശതൊട്ടിലിൽ അഞ്ചു വയസുകാരന്റെ അപകടയാത്ര; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ
ആകാശ തൊട്ടിലിനുള്ളിൽ അപകടകരമായി യാത്ര ചെയ്ത അഞ്ചു വയസുകാരനെ സാഹസികമായി രക്ഷപെടുത്തുന്നതിന്റെ ഭീതിജനകമായ ദൃശ്യങ്ങൾ പുറത്ത്. ചൈനയിലെ ഹെജിയാംഗ് പ്രവശ്യയിൽ പ്രവർത്തിക്കുന്ന ഒരു അമ്യൂസ്മെന്റ് പാർക്കിലാണ് സംഭവം. മാതാവിനൊപ്പമാണ് കുട്ടി അമ്യൂസ്മെന്റ് പാർക്കിലെത്തിയത്. ആകാശതൊട്ടിലിൽ കയറണമെന്ന് കുട്ടി ആവശ്യപ്പെട്ടപ്പോൾ പാർക്കിലെ അധികൃതരുടെ അനുവാദത്തോടെ കുട്ടിയെ തനിയെ അമ്മ ഈ ആകാശതൊട്ടിലിൽ കയറ്റി. പണം ലാഭിക്കുവാനാണ് അവർ ഇങ്ങനെ ചെയ്തത്. ആകാശതൊട്ടിലിൽ പ്രവർത്തിച്ചു തുടങ്ങിയപ്പോൾ ഈ കുട്ടി താൻ ഇരുന്ന തൊട്ടിലിന്റെ വാതിൽ തുറക്കുകയായിരുന്നു. മാത്രമല്ല തന്റെ കാലുകൾ പുറത്തേക്ക് ഇടുകയും ചെയ്തു. എന്നാൽ വാതിലിന്റെ കമ്പിയിൽ തടഞ്ഞിരുന്നതിനാലാണ് കുട്ടിയ്ക്ക് അപകടമൊന്നും സംഭവിക്കാതിരുന്നത്. തറയിൽ നിന്നും ഏകദേശം 130 അടി മുകളിൽ ഈത്തരത്തിൽ കുട്ടി തൊട്ടിലിനുള്ളിൽ ഇരുന്നു. സംഭവം കണ്ട അധികൃതർ പിന്നീട് തൊട്ടിലിന്റെ വേഗത കുറച്ച് കുട്ടിയെ താഴെയിറക്കുകയായിരുന്നു.
Read Moreസൗദിയിൽ മാറ്റത്തിന്റെ കാറ്റ്; വാർത്ത വായിച്ച് ചരിത്രം സൃഷ്ടിച്ചു യുവതി
സൗദിയിൽ മാറ്റത്തിന്റെ കാറ്റ് മാധ്യമരംഗത്തും വീശുന്നു. സർക്കാർ നിയന്ത്രണത്തിലുള്ള ചാനലിൽ വാർത്ത വായിച്ച് യുവതി ചരിത്രം സൃഷ്ടിച്ചു. സൗദി ടിവിയിൽ വൈകിട്ടുള്ള ബുള്ളറ്റിനിൽ വാർത്ത വായിച്ച വീം അൽ ദാഖീൽ ആണ് ചരിത്രത്തിൽ ഇടംപിടിച്ചത്. പുരുഷ അവതാരകനൊപ്പാണ് വീം അൽ ദാഖീൽ കാമറയ്ക്കു മുന്നിലെത്തിയത്. പുരുഷ അവതാരകനായ ഒമർ അൽ നശ്വാനായിരുന്നു ദാഖീലിനു കൂട്ട്. സൗദിയിൽ ആദ്യമായാണ് രാത്രി 9.30 ലെ വാർത്താ ബുള്ളറ്റിനിൽ സ്ത്രീ കാമറയ്ക്കു മുന്നിലെത്തുന്നത്. രാത്രിയിലെ വാർത്താ വായനയ്ക്കു പുരുഷൻമാർ മാത്രമാണ് ഉണ്ടാകുക. സ്ത്രീകൾ രാവിലെയുള്ള മനോരമ്യ വാർത്തകളും കുക്കറി ഷോകളും മാത്രമാണ് ഇതുവരെ കൈകാര്യം ചെയ്തിരുന്നത്. 2016 ൽ ആദ്യമായാണ് ടിവി ഷോയിൽ ഒരു സ്ത്രീ വാർത്ത വായിച്ചത്.
Read More“സ്പൈഡർമാൻ’ രക്ഷാപ്രവർത്തനം; കുട്ടിയെ തനിച്ചാക്കിപ്പോയ പിതാവിന് മൂന്ന് മാസം തടവ്
പാരീസ്: അപാർട്മെന്റിന്റെ നാലാം നിലയിലെ മട്ടുപ്പാവിന്റെ അഴികളിൽ തൂങ്ങിക്കിടന്ന നാലുവയസ്സുള്ള കുട്ടിയെ സാഹസികമായി രക്ഷപ്പെടുത്തിയ സംഭവത്തിനു പിന്നാലെ കുട്ടിയുടെ പിതാവിനെതിരെ നടപടി. മാതാപിതാക്കളുടെ ഉത്തരവാദിത്തം മറന്ന പിതാവിന് മൂന്ന് മാസത്തെ തടവു ശിക്ഷയാണ് കോടതി വിധിച്ചത്. ഒപ്പം ഉത്തരവാദിത്തമുള്ളമുള്ള പിതാവ് എങ്ങനെയായിരിക്കണമെന്ന് മനസിലാക്കാനും ഇദ്ദേഹത്തോട് കോടതി നിർദേശിച്ചു. നേരത്തെ, കുട്ടിയെ രക്ഷിച്ച കുടിയേറ്റക്കാരൻ യുവാവിനു പൗരത്വം നൽകി ഫ്രഞ്ച് സർക്കാർ ആദരിച്ചിരുന്നു. ഓരോ നിലയും കൈകൾകൊണ്ട് അള്ളിപ്പിടിച്ചുകയറിയ മാലി സ്വദേശിയായ മമൂദ് ഗസ്സാമ (22) നാൽപതു സെക്കൻഡ് കൊണ്ട് നാലാം നിലയിലെത്തി കുഞ്ഞിനെ രക്ഷിക്കുകയായിരുന്നു. ‘സ്പൈഡർമാൻ’ ശൈലിയിലുള്ള രക്ഷാപ്രവർത്തനത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ തന്റെ ഫേസ്ബുക്ക് പേജിൽ വീഡിയോ പങ്കുവച്ചിരുന്നു. പ്രസിഡന്റിന്റെ വസതിയിലേക്ക് ക്ഷണിച്ചുവരുത്തിയ ഗസാമയ്ക്ക് ധീരതയ്ക്കുള്ള മെഡൽ സമ്മാനിച്ചശേഷമാണു ഫ്രഞ്ച് പൗരത്വം നൽകിയത്. ഗസാമയ്ക്ക് അഗ്നിശമന സേനയിൽ ജോലിയും ഉറപ്പുനൽകി. ശനിയാഴ്ച…
Read Moreവെളുപ്പാണോ അഴകിന്റെ മാനദണ്ഡം? അല്ലെന്ന് സോഷ്യൽമീഡിയ! സൗന്ദര്യത്തേക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ പിൻവലിക്കാൻ സമയമായി;
വെളുപ്പാണോ അഴകിന്റെ മാനദണ്ഡം? അല്ലെന്ന് സോഷ്യൽമീഡിയ. പാക്കിസ്ഥാനി കലാകാരി സൈനബ് അൻവർ രൂപം നല്കിയ ഡാർക്ക് ആൻഡ് ലവ്ലി പ്രചാരം മുൻനിർത്തിയാണ് സോഷ്യൽ മീഡിയ വെളുപ്പഴകിന്റെ രാഷ്ട്രീയത്തെ എതിർക്കുന്നത്. “ഡാർക്ക് ആൻഡ് ലവ്ലി’ എന്ന പേരുവച്ച ട്യൂബും പിടിച്ചുള്ള സൈനബ് അൻവറിന്റെ ചിത്രവും ഈ ചിത്രത്തിന് വസേക നഹാർ എന്ന ബംഗ്ലാദേശി ചിത്രകാരി നല്കിയ ഡിജിറ്റൽ രൂപവും ഇതിനോടകംതന്നെ വൈറലായിക്കഴിഞ്ഞു. തന്റെ കറുപ്പുനിറമകറ്റി സുന്ദരിയാകാൻ സൃഹൃത്തുകളും ബന്ധുക്കളും സൗന്ദര്യവർധക വസ്തുക്കൾ തരുന്നത് പതിവാക്കിയതോടെയാണ് ഇത്തരമൊരു പ്രചാരണം തുടങ്ങാൻ തീരുമാനിച്ചതെന്ന് സൈനബ് പറഞ്ഞു. സൗന്ദര്യത്തേക്കുറിച്ചുള്ള പരന്പരാഗത കാഴ്ചപ്പാടുകൾ പിൻവലിക്കാൻ സമയമായെന്നും അവർ പറഞ്ഞു.
Read More