ഭർത്താവായിരുന്നു വീണതെങ്കിൽ ഈ സാഹസം കാട്ടുമായിരുന്നോ? വളർത്തുനായയെ രക്ഷിക്കാൻ തടാകത്തിൽ ചാടി ബ്രസീലിന്‍റെ പ്രഥമ വനിത; ട്രോളി സോഷ്യല്‍മീഡിയ

ബ്രസീലിന്‍റെ മുൻ സൗന്ദര്യറാണിയും ബ്രസീൽ പ്രസിഡന്‍റ് മിച്ചൽ തെമറിന്‍റെ ഭാര്യയുമായ മാർസല തെമർ സമൂഹമാധ്യമങ്ങളിലെ മിന്നും താരമാണിപ്പോൾ. തന്‍റെ വളർത്തുനായയെ രക്ഷിക്കാൻ മുന്നും പിന്നും നോക്കാതെ തടാകത്തിലേക്ക് എടുത്തുചാടിയതാണ് ഈ മുപ്പത്തിനാലുകാരിക്കു വീരപരിവേഷം നൽകിയിരിക്കുന്നത്. താറാവു കുഞ്ഞുങ്ങൾ‌ക്കു പിന്നാലെ പാഞ്ഞ നായ അബദ്ധത്തിൽ പ്രസിഡന്‍റിന്‍റെ ഒൗദ്യോഗിക വസതിക്കുമുന്നിലുളള തടാകത്തിലേക്കു വീണു. ഇതു കണ്ട മാർസല തടാകത്തിലേക്കു ചാടി. നായയെ രക്ഷിച്ചു കരയ്ക്കു കയറ്റുകയും ചെയ്തു. കഴിഞ്ഞ മാസം നടന്ന സംഭവം കഴിഞ്ഞ ദിവസമാണ് ബ്രസീലിയൻ മാധ്യമങ്ങൾ പറത്തുവിട്ടത്. നല്ല ആഴമുള്ള തടാകത്തിൽ സ്വയരക്ഷ അവഗണിച്ച് നടത്തിയ രക്ഷാപ്രവർത്തനം സമൂഹമാധ്യമങ്ങളിലും തരംഗമായി. മാർസലയുടെ ഭർത്താവായിരുന്നു വീണതെങ്കിൽ ഈ സാഹസം കാട്ടുമായിരുന്നോ എന്നൊക്കെയുള്ള ട്രോളുകളും പ്രചരിക്കുന്നുണ്ട്.

Read More

ടാങ്കർ ലോറി മറിഞ്ഞ് റോഡിൽ പടർന്നത് പന്ത്രണ്ട് ടണ്‍ ചോക്ലേറ്റ്

ടാങ്കർ ലോറി മറിഞ്ഞ് ചോക്ലേറ്റ് വഴിയിൽ പടർന്നു. പോളണ്ടിലെ ഒരു ഹൈവേയിലാണ് പന്ത്രണ്ട് ടണ്‍ ചോക്ലേറ്റ് നിറച്ച് ട്രക്ക് അപകടത്തിൽപ്പെട്ടത്. രണ്ടു റോഡുകൾക്ക് കുറുകെയായി മറിഞ്ഞ ട്രക്കിൽ നിന്നും പുറത്തു പോയ ചോക്ലേറ്റ് രണ്ടു റോഡിലേക്കും പടർന്നിരുന്നു. അധികൃതരെത്തി ഹൈവെ അടച്ചതിനു ശേഷം ചോക്ലേറ്റ് മാറ്റി റോഡ് വൃത്തിയാക്കിയതിനു ശേഷമാണ് ഗതാഗതം പുനരാരംഭിച്ചത്. അപകടത്തിൽ കൈക്ക് പരിക്കുപറ്റിയ ഡ്രൈവർ ചികിത്സയിലാണ്.

Read More

പെട്രോൾ പമ്പിലെ കാർ മോഷണം; ഭീതി വിതച്ച് സിസിടിവി ദൃശ്യങ്ങൾ

ഇന്ധനം നിറച്ചുകൊണ്ടിരിക്കെ മോഷ്ടാവ് കാർ തട്ടിക്കൊണ്ടു പോകാൻ ശ്രമിക്കുന്പോൾ കാറിനുള്ളിലിരുന്ന കുട്ടി ഡോർ തുറന്ന് റോഡിലേക്കു തെറിച്ചു വീഴുന്നതിന്‍റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ നവമാധ്യമങ്ങളിൽ പ്രചരിക്കുന്നു. അമേരിക്കയിലാണ് സംഭവം. മാർക്ക് ബീസാൻസ്കി എന്നയാളാണ് പതിനൊന്ന് വയസുകാരിയായ തന്‍റെ മകൾക്കൊപ്പം ഇന്ധനം നിറയ്ക്കാൻ പെട്രോൾ പന്പിൽ എത്തിയത്. അദ്ദേഹം കാറിൽ നിന്നും പുറത്തിറങ്ങിയിരുന്നു. എന്നാൽ ഈ സമയം മകൾ കാറിനുള്ളിൽ തന്നെ ഇരിക്കുകയായിരുന്നു. പെട്ടെന്ന് ഇവിടേക്ക് ഓടിയെത്തിയ ഒരാൾ കാർ സ്റ്റാർട്ട് ചെയ്ത് ഓടിച്ചു പോകുകയായിരുന്നു. ഈ സമയം കാറിന്‍റെ വാതിൽ തുറന്ന് കുട്ടി റോഡിലേക്കു തെറിച്ചു വീഴുകയും ചെയ്തു. അപകടത്തിൽ കുട്ടിക്കു പരിക്കേറ്റിട്ടുണ്ട്. കാർ മോഷ്ടിച്ചതിനു പിന്നാലെ മറ്റൊരാൾ ഇയാളെ പിന്തുടരുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. പെട്രോൾ പന്പിലെ സിസിടിവിയിലാണ് മോഷണത്തിന്‍റെ ദൃശ്യങ്ങൾ പതിഞ്ഞത്.

Read More

അഗ്നി പർവത സ്ഫോടനത്തിന്‍റെ ഭീകരതയെ വെളിപ്പെടുത്തുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങൾ

ഹവായി ദ്വീപിലെ കിലുവേയ അഗ്നിപർവത സ്ഫോടനത്തിന്‍റെ ഭീകരതയെ വെളിപ്പടുത്തുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയായിൽ വ്യാപകമായി പ്രചരിക്കുന്നു. അഗ്നിപർവതം പൊട്ടിത്തെറിച്ച് ഒഴുകിയെത്തിയ ലാവ വഴിയരുകിൽ പാർക്ക് ചെയ്തിരിക്കുന്ന കാറിനെ മൂടുന്നതാണ് ദൃശ്യങ്ങളിൽ. ലാവ വ്യാപിച്ചതു നിമിത്തം ഇരുപത്തിയാറ് വീടുകൾ ഇതിനോടകം തന്നെ നശിച്ചുകഴിഞ്ഞു. വനമേഖലകളിലൂടെയും റോഡുകളിലൂടെയുമെല്ലാം ലാവ വ്യാപിച്ചിരിക്കുകയാണ്.

Read More

ചിരിവിതറി ഒരു ചൈനീസ് കല്യാണം! സദസിലിരിക്കുന്നവർക്ക് വധു പൂച്ചെണ്ട് എറിഞ്ഞു നൽകി; തകർന്നു വീണത് സീലിംഗ്

സമൂഹമാധ്യമങ്ങളിൽ ചിരിവിതറി ഒരു ചൈനീസ് കല്യാണം. വിവാഹശേഷം നവവധു പൂച്ചെണ്ടു വലിച്ചെറിഞ്ഞതാണ് ചിരിക്ക് കാരണമായത്. നവവധു തന്‍റെ പൂച്ചെണ്ട് വലിച്ചെറിയുന്നതും അതു കൈക്കലാക്കാൻ വിവാഹത്തിനെത്തിയവർ ശ്രമിക്കുന്നതുമെല്ലാം പതിവാണ്. പൂച്ചെണ്ട് കൈക്കലാക്കുന്നവർക്ക് വൈകാതെ വിവാഹം നടക്കുമെന്നാണ് പൊതുവേയുള്ള വിശ്വാസം. എന്നാൽ, ഇവിടെയും ഇതൊക്കെ ഉദ്ദേശിച്ചാണ് നവവധു പൂച്ചെണ്ട് വലിച്ചെറിഞ്ഞത്. പക്ഷേ, പൂച്ചെണ്ട് ആളുകൾക്കിടയിൽ വീഴുന്നതിനു പകരം വിവാഹവേദിയുടെ സീലിംഗിൽ തടഞ്ഞിരിക്കുകയാണ് ചെയ്തത്. ഒട്ടുംവൈകാതെ സീലിംഗ് നിലംപൊത്തുകയും ചെയ്തു. വധുവും വരനുമടക്കമുള്ളവരുടെ മേലാണ് സീലിംഗ് പതിച്ചത്. എന്തായാലും വീഡിയോ ദൃശ്യങ്ങളിൽ ആർക്കും പരിക്കുള്ളതായി കാണുന്നില്ല. അമളി പറ്റിയതിന് എല്ലാവരുമൊരുമിച്ചുള്ള കൂട്ടച്ചിരിയും വീഡിയോയിൽ കാണാം.

Read More

വിസ്മയിപ്പിക്കാൻ വെർച്ച്വൽ റിയാലിറ്റി പാർക്ക്

ലോകത്തെ ആദ്യ വർച്വൽ റിയാലിറ്റി പാർക്ക് ചൈനയിൽ തുറന്നു. 53 മീറ്റർ ഉയരമുള്ള സ്റ്റീലിൽ തീർത്ത ഒരു റോബട്ടിന്‍റെ രൂപമാണ് പാർക്കിലെ ഏറ്റവും വലിയ ആകർഷണം. ലോകത്തിലെ ഏറ്റവും ഉയരമുള്ള റോബട്ട് പ്രതിമയാണിത്. പാർക്കിലെ റോളർ കോസ്റ്ററുകളും സിനിമ തിയറ്ററുകളുമെല്ലാം വർച്വൽ റിയാലിറ്റി ടെക്നോളജി ഉപയോഗിച്ചാണ് നിർമിച്ചിരിക്കുന്നത്. സന്ദർശകർക്ക് ഭാവിയിലേക്ക് എത്തിനോക്കാനുള്ള ഒരു അവസരമാണ് ഈ പാർക്കിലൂടെ നല്കുന്നതെന്ന് ഇതിന്‍റെ പിന്നിൽ പ്രവർത്തിക്കുന്നവർ പറയുന്നു.

Read More

ഒപ്പിട്ട് മടുക്കേണ്ട..! ഒപ്പിടാനും യന്ത്രം വരുന്നു

ഒപ്പിട്ടു മടുക്കുന്നവരില്ലേ..? സാധാരണക്കാരുടെ കാര്യമല്ല പറയുന്നത്. ആയിരക്കണക്കിന് ആരാധകർക്ക് ഓട്ടോഗ്രാഫിൽ ഒപ്പിടേണ്ടിവരുന്നവർ, ഓരോ നിമിഷവും നിരവധി രേഖകളിൽ ഒപ്പിടേണ്ടിവരുന്ന വ്യവസായ പ്രമുഖർ, ഉന്നത ഉദ്യോഗസ്ഥർ ഇങ്ങനെയുള്ളവരെ സഹായിക്കാൻ ഒപ്പിടൽ യന്ത്രവുമായി രംഗത്തെത്തിയിരിക്കുകയാണ് സ്വിസ് വാച്ച് നിർമാണക്കന്പനിയായ ജാക്വറ്റ് ഡ്രോസ്. യന്ത്രത്തിന്‍റെ ചാർജു തീരുന്നതുവരെ പരിധിയില്ലാതെ ഒപ്പിടാൻ സാധിക്കും. റീചാർജ് ബാറ്ററി ഉപയോഗിച്ചിരിക്കുന്നതിനാൽ ചാർജ് തീരുന്നതിനനുസരിച്ചു റീചാർജ് ചെയ്ത് ഉപയോഗിക്കാം. പോക്കറ്റിൽ കൊള്ളാവുന്ന വലിപ്പമേയുള്ളൂവെന്നതിനാൽ യാത്രകളിലും ഉപയോഗിക്കാമെന്ന പ്രത്യേകതയുമുണ്ട്. എന്നാൽ, യന്ത്രം വാങ്ങാനാഗ്രഹിക്കുന്നവർ ഒരു മാസം മുൻപെങ്കിലും തങ്ങളുടെ ഒപ്പിന്‍റെ സാന്പിൾ കാണിക്കണം. സാന്പിൾ കണ്ടശേഷം ആ രീതിയിൽ ഒപ്പിടുന്നതിനുള്ള യന്ത്രം നിർമിക്കുകയാണു ചെയ്യുന്നത്. യന്ത്രം മോഷണം പോയാൽ പണി പാളുമല്ലോ എന്ന പേടിയുള്ളവരോടു കന്പനി പറയുന്നത് ഒട്ടും പേടിവേണ്ടെന്നാണ്. ഉടമയുടെ ഫിംഗർപ്രിന്‍റ് സ്കാൻ ചെയ്താൽ മാത്രമേ യന്ത്രം പ്രവർത്തിക്കൂ…

Read More

ഉറക്കത്തിൽ നിന്നെഴുന്നേൽക്കാൻ വൈകിയതിന് പിതാവ് വഴക്കുപറഞ്ഞു; അഞ്ചാം നിലയിലെ ജനാലയുടെ മുകളിൽ കിടന്ന് കുട്ടി ഉറങ്ങി

ഉറക്കത്തിൽ നിന്നും എഴുന്നേൽക്കാൻ വൈകിയ കുട്ടി പിതാവ് വഴക്ക് പറഞ്ഞതിനെ തുടർന്ന് മുറിക്കു പുറത്തുള്ള ജനാലയുടെ മുകളിൽ കയറി കിടന്നുറങ്ങി. ചൈനയിലെ ഗുയിസ്ഹു പ്രവശ്യയിലെ ജിയാംകു സിറ്റിയിലാണ് സംഭവം. എണീക്കാൻ ഏറെ വൈകിയതിനെ തുടർന്നാണ് പന്ത്രണ്ട് വയസുകാരനായ കുട്ടിയെ പിതാവ് വഴക്കു പറഞ്ഞത്. ഉറക്കം നഷ്ടപ്പെടുമെന്നു മനസിലാക്കിയ കുട്ടി മറ്റൊന്നും ചിന്തിക്കാതെ ബഹുനില കെട്ടിടത്തിന്‍റെ അഞ്ചാം നിലയിൽ സ്ഥിതി ചെയ്യുന്ന മുറിയുടെ പുറത്തുള്ള ജനാലയുടെ മുകളിൽ കയറി കിടക്കുകയായിരുന്നു. ഇവിടെ കിടന്ന് സുഖമായി ഉറങ്ങുകയും ചെയ്തു. തുടർന്ന് ഫയർഫോഴ്സ് അധികൃതരെത്തിയാണ് കുട്ടിയെ നിലത്തെത്തിച്ചത്.

Read More

ആ ചിത്രങ്ങളെല്ലാം വ്യാജമായിരുന്നു… അധികൃതര്‍ ഞെട്ടലില്‍

വലിയ വിലകൊടുത്തു സ്വന്തമാക്കിയ ചിത്രങ്ങളിൽ ഭൂരിഭാഗവും വ്യാജമാണെന്നു തിരിച്ചറിഞ്ഞതിന്‍റെ ഞെട്ടലിലാണ് ദക്ഷിണ ഫ്രാൻസിലെ ഏലിനുള്ള കാടാസ്ട്രോപ് മ്യൂസിയത്തിലെ അധികൃതർ. വിഖ്യാത ഫ്രഞ്ച് ചിത്രകാരൻ എടിയന്ന ടെറസിന്‍റെ ചിത്രങ്ങളുടെ വലിയ ശേഖരമുണ്ടെന്നായിരുന്നു ഈ മ്യൂസിയത്തിന്‍റെ പെരുമ. എന്നാൽ എടിയന്ന ടെറസിന്‍റെ ചിത്രമെന്ന പേരിൽ ഇവിടെയുണ്ടായിരുന്ന 140 ചിത്രങ്ങളിൽ 82 ചിത്രങ്ങൾ മറ്റാരോ വരച്ചതാണെന്നാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. 160,000 യൂറോ വിലകൊടുത്ത് വാങ്ങിയതായിരുന്നു ഈ ചിത്രങ്ങൾ. അടുത്തിടെ മ്യൂസിയം സന്ദർശിച്ച എറിക് ഫൊർകാഡ എന്ന ചരിത്രകാരനാണ് ചിത്രങ്ങളിലെ കൃതിമം കണ്ടെത്തിയത്. എടിയെന്ന വരച്ചതെന്ന പേരിൽ മ്യൂസിയത്തിലുണ്ടായിരുന്ന ചിത്രങ്ങളിലുള്ള കെട്ടിടങ്ങളെല്ലാം ടെറസിന്‍റെ ജീവിതകാലത്തുള്ളതല്ലെന്നും അത്രത്തോളം പഴക്കമില്ലാത്തതാണെന്നും ഫൊർകാഡ് കണ്ടെത്തുകയായിരുന്നു. തുടർന്ന് വാസ്തവമറിയാൻ മ്യൂസിയം അധികൃതർ നിയോഗിച്ച പ്രത്യേക സമിതിയും അക്കാര്യം സ്ഥിരീകരിച്ചു. എന്തായാലും കബളിപ്പിച്ചവർക്കെതിരേ നടപടിയാവശ്യപ്പെട്ട് മ്യൂസിയം അധികൃതർ കേസ് നൽകിയിട്ടുണ്ട്.

Read More

ഇവിടെ മയിലുകൾക്കു പോലും രക്ഷയില്ല

ഒരു കങ്കാരുവിനെ കല്ലെറിഞ്ഞു കൊന്നിട്ട് ഏറെനാളായിട്ടില്ല. ഇപ്പോഴിതാ വീണ്ടും… ചൈനയിലെ മൃഗശാലാ സന്ദർശകരുടെ പെരുമാറ്റദൂഷ്യം തുടർക്കഥയാകുന്നു. ഏറ്റവും പുതുതായി റിപ്പോർട്ട് ചെയ്തത് യാങ്ഷൂ ലിവാൻ മൃഗശാലയിലെത്തിയ സന്ദർശകർ ജീവനുള്ള മയിലിന്‍റെ വാലിലെ തൂവലുകൾ വലിച്ചുപറിച്ചു എന്നതാണ്. നീളമേറിയ വാലുള്ള നാല് ആൺമയിലുകളുടെ തൂവലുകളാണ് സന്ദർശകർ വലിച്ചുപറിച്ചതെന്ന് പുറത്തുവന്ന വീഡിയോ ദൃശ്യങ്ങൾ സൂചിപ്പിക്കുന്നു. കൂടുകളിൽ രക്തത്തുള്ളികൾ കണ്ടെത്തിയതോടെയാണ് മൃശാലാ അധികൃതർ സംഭവം അറിഞ്ഞത്. പ്രായപൂർത്തിയായ ഒരു മയിലിന് നീളമുള്ള 100 മുതൽ 150 വരെ തൂവലുകൾ വാലിലുണ്ടാകും. സന്ദർശകരുടെ അതിക്രമം അടിക്കടി മൃഗശാലകളിൽ നടക്കുന്നതിനാൽ യാങ്ഷൂ മൃഗശാലാ അധികൃതർ രണ്ടു ജീവനക്കാരെ അധികമായി നിയോഗിച്ചിട്ടുണ്ട്. മയിലുകളെ ശല്യപ്പെടുത്തരുതെന്ന സന്ദേശം റിക്കാർഡ് ചെയ്തത് സന്ദർശകർക്കുവേണ്ടി പ്രവർത്തിപ്പിക്കുക എന്നതാണ് ഇവരുടെ ജോലി. സന്ദർശകർ നിഷ്കരുണം തൂവലുകൾ പിഴുതെടുത്തതിനെത്തുടർന്ന് 2016ൽ ബെയ്ജിംഗിലെ ഒരു വന്യജീവി പാർക്കിലുള്ള രണ്ടു മയിലുകൾ ചത്തിരുന്നു.

Read More