ഇത്തരം ചിന്തകൾ ജംഗിൾബുക്ക് പോലുള്ള സാങ്കല്പിക കഥകളിൽ മാത്രം കണ്ടിട്ടുള്ളതെങ്കിൽ സ്പെയിനിലെ മാർക്കോസ് റോഡ്രിഗസ് പന്റോജ എന്ന എഴുപത്തിരണ്ടുകാരന്റെ ജീവിതം വ്യത്യസ്തമാണ്. 12 വർഷം ജംഗിൾബുക്കിലെ മൗഗ്ലിയെപ്പോലെ ചെന്നായ്ക്കൾ വളർത്തിയതാണ് ഇദ്ദേഹത്തെ. ഏഴാം വയസിൽ സ്പെയിനിലെ സിയറ മൊറീന മലനിരകളിൽവച്ചാണ് മാർക്കോസിനെ ചെന്നായ്ക്കൾക്കു ലഭിക്കുന്നത്. 12 വർഷങ്ങൾക്കുശേഷം 19-ാം വയസിൽ കണ്ടെത്തുന്പോൾ നഗ്നപാദനായി ഭാഗികമായി നഗ്നത മറച്ച് ജീവിച്ച സ്ഥിതിയിലായിരുന്നു. മൃഗങ്ങളേപ്പോലെ മുരണ്ട് മാത്രമായിരുന്നു ആശയവിനിമയം നടത്തിയിരുന്നത്. ഇതിനുശേഷം സാധാരണജീവിതത്തിലേക്കു മടക്കിക്കൊണ്ടുവരികയായിരുന്നു. വവ്വാലുകളും പാന്പുകളും നിറഞ്ഞ ഗുഹയിൽ താമസിച്ചിരുന്ന കാലഘട്ടമായിരുന്നു ജീവിത്തിൽ ഏറ്റവും സന്തോഷം നിറഞ്ഞിരുന്നതെന്ന് സ്പെയിലെ മൗഗ്ലി എന്നറിയപ്പെടുന്ന അദ്ദേഹം പറയുന്നു. പ്രായമായെങ്കിലും ഇപ്പോഴും മൃഗങ്ങളുടെ ശബ്ദങ്ങളും ചേഷ്ടകളും പുറപ്പെടുവിക്കാൻ കഴിയുന്നതിനൊപ്പം അവയോട് ആശയവിനിമയം നടത്താനും അദ്ദേഹത്തിനു കഴിയുന്നുണ്ട്. എന്നാൽ, സമൂഹം ഇപ്പോഴും തന്നെ അംഗീകരിക്കാൻ കൂട്ടാക്കുന്നില്ലെന്നതാണ് അദ്ദേഹത്തെ കാട്ടിലേക്കു മടങ്ങിപ്പോകാൻ പ്രേരിപ്പിക്കുന്നത്. ഗലീഷിയയിൽ ഒരു…
Read MoreCategory: NRI
പ്രകൃതി ഒരു അദ്ഭുതമാണ്! വിഡ്ഢിദിനത്തിൽ രണ്ടുകോടി പേരെ കബളിപ്പിച്ച് ഒരു ചിത്രം
“പ്രകൃതി ഒരു അദ്ഭുതമാണ്. വെള്ളം തേടിയുള്ള യാത്രയിൽ ക്ഷീണിച്ചവശനായ സിംഹക്കുട്ടിയെ തുന്പിക്കൈയിൽ ഇരുത്തി നടന്നുനീങ്ങുന്ന ആഫ്രിക്കൻ ആന. സമീപത്ത് സിംഹക്കുട്ടിയുടെ അമ്മയും. ഇവർ മൂവരും മൂന്നു കിലോമീറ്റർ സഞ്ചരിച്ചശേഷമാണ് നീർച്ചാൽ കണ്ടെത്തിയത്. ദക്ഷിണാഫ്രിക്കയിലെ ക്രൂഗർ ദേശീയോദ്യാനത്തിൽനിന്ന് എന്റെ സുഹൃത്തുക്കളായ വനപാലകരാണ് ഈ അത്യാപൂർവ ചിത്രം കാമറയിൽ പകർത്തിയത്”- ഫ്രാൻസ്വാ ലോട്ടറിംഗ് എന്ന നമീബിയൻ സ്വദേശി ഫേസ്ബുക്കിൽ ഈ കുറിപ്പോടെ പോസ്റ്റ് ചെയ്ത ചിത്രമാണിത്. ചിത്രം പോസ്റ്റ് ചെയ്ത് മണിക്കൂറുകൾക്കകം വൈറലായി. ഒരു ലക്ഷത്തോളം പേർ ഇത് ഷെയർ ചെയ്തു. ലോകത്തിന്റെ പല കോണുകളിൽനിന്നുമുള്ള പ്രമുഖർ ചിത്രത്തിനു കമന്റും പാസാക്കി. ഇതോടെ ചിത്രത്തെക്കുറിച്ചുള്ള ചർച്ചകളും ഉയർന്നു. മൃഗങ്ങളുടെ സഹജീവികളോടുള്ള സ്നേഹം മനുഷ്യർ കണ്ടുപഠിക്കണമെന്നുള്ള ആശയം ചിലർ പങ്കുവച്ചു. ചിത്രത്തിന്റെ ആധികാരികത ചോദ്യംചെയ്തവരും വിരളമല്ല. കഥകളിൽ ആനയും സിംഹവും സുഹൃത്തുക്കളായേക്കാം. എന്നാൽ, വനത്തിൽ ഇതിന് ഒരു സാധ്യതയുമില്ല. പ്രത്യേകിച്ച് ഒരു…
Read Moreശസ്ത്രക്രിയക്കെത്തിയ യുവതിയെ ഡോക്ടർമാർ ജീവനോടെ എംബാം ചെയ്തു
ശസ്ത്രക്രിയക്കായി ആശുപത്രിയിലെത്തിയ യുവതിയെ ഡോക്ടർമാർ ജീവനോടെ എംബാം ചെയ്തു. റഷ്യയിലെ വോൾഗ ഫെഡറലിലുള്ള യൂലിനോസ്ക് ആശുപത്രിയിലാണ് ഡോക്ടർമാരുടെ അശ്രദ്ധ കാരണം ഒരു യുവതിക്ക് ജീവൻ നഷ്ടപ്പെട്ടത്. അണ്ഡാശയത്തിലെ മുഴ നീക്കം ചെയ്യുവാനാണ് ഇരുപത്തിയേഴുകാരിയായ എക്കാത്തറീന ഫെദ്യേവയെ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ മരുന്നായി സലൈൻ ലായനി നൽകുന്നതിനു പകരം മൃതദേഹങ്ങൾ എംബാം ചെയ്യുന്ന ഫോർമാലിൻ ലായനി നൽകിയതാണ് അപകടത്തിനു കാരണമായത്. തങ്ങൾക്കു പറ്റിയ കൈയ്യബദ്ധം മനസിലാക്കിയ ഡോക്ടർമാർ ഉടൻ തന്നെ ഇവരുടെ വയർ വൃത്തിയാക്കാൻ ശ്രമിച്ചുവെങ്കിലും എല്ലാവരെയും നിരാശരാക്കി എക്കാത്തറീന മരണത്തിനു കീഴടങ്ങുകയായിരുന്നു. ശസ്ത്രക്രിയക്കു ശേഷം അവൾ കണ്ണു തുറന്നിരുന്നു എന്നാൽ വിഷത്തെ പുറന്തള്ളാൻ അവളുടെ ശരീരത്തിനായില്ല. ഡോക്ടർമാർ ജീവനോടെ എംബാം ചെയ്യുകയായിരുന്നുവെന്നും എക്കാത്തറീനയുടെ ഭർത്തൃമാതാവ് പറഞ്ഞു. സംഭവം ലോകമെന്പാടും ചർച്ച ചെയ്യപ്പെട്ടതോടെ സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. മാത്രമല്ല സംഭവത്തിന് ഉത്തരവാദികളായ ഡോക്ടർമാരെയും ജീവനക്കാരെയും ആശുപത്രി അധികൃതർ ജോലിയിൽ…
Read Moreഇങ്ങനെയും ചില കള്ളന്മാര്! ബെൻസ് കാർ വേണ്ട, ലോഗോ മാത്രം മതി
കാർ മോഷണത്തിൽ സ്പെഷലൈസ് ചെയ്തിട്ടുള്ള കള്ളൻമാരെക്കുറിച്ച് കേട്ടിട്ടുണ്ടാകും. എന്നാൽ കാറിന്റെ കന്പനി ലോഗോ മാത്രം ഉൗരിക്കൊണ്ടുപോകുന്ന കള്ളൻമാരെക്കുറിച്ച് കേട്ടിട്ടുണ്ടോ?-അങ്ങനെയുമുണ്ട് കള്ളൻമാർ. അങ്ങു ചൈനയിലാണെന്ന് മാത്രം. 25 വയസുകാരനായ ഈ ബെൻസ് ലോഗോ കള്ളൻ ബെൻസ് കാറുകളിൽനിന്ന് ലോഗോ മോഷ്ടിക്കുക മാത്രമല്ല,അത് ഉൗരി മാറ്റുന്ന വീഡിയോ എടുത്ത് ചൈനീസ് സോഷ്യൽ നെറ്റ് വർക്കിംഗ് സൈറ്റായ ടിക് ടോക്കിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. ടിക് ടോക്കിൽ പ്രശസ്തനാകാനാണ് താൻ ഇങ്ങനെ ചെയ്തതെന്ന് പോലീസ് പിടിയിലായ യുവാവ് പറഞ്ഞു. മുന്‍പ് ഇയാളുടെ ടിക് ടോക്ക് പോസ്റ്റുകളൊന്നും ആരും ശ്രദ്ധിച്ചിരുന്നില്ലത്രേ. അതിൽ സങ്കടപ്പെട്ട് എങ്ങനെയെങ്കിലും പോസ്റ്റുകൾക്ക് ലൈക്ക് കൂട്ടാൻ ഇയാൾ തീരുമാനിച്ചു. ബെൻസ് കാറുകളുമായി ബന്ധപ്പെട്ട പോസ്റ്റുകൾക്ക് കൂടുതൽ ലൈക്കുകൾ കിട്ടുന്നുണ്ടെന്ന് മനസിലാക്കിയ യുവാവ് മറ്റുള്ളവരുടെ കാറുകളിൽനിന്ന് ഇവ ഉൗരിയെടുക്കുന്നതിന്റെ വീഡിയോ എടുക്കാൻ തീരുമാനിക്കുകയായിരുന്നു. ഇതുവരെ 12 കാറുകളുടെ ലോഗോയാണ് ഇയാൾ ഉൗരിയെടുത്തത്.…
Read Moreഞാനാർക്കും പണം കൊടുത്തില്ല! നീലച്ചിത്രനടി വിവാദത്തിൽ മൗനം വെടിഞ്ഞ് ട്രംപ്;
വാഷിംഗ്ടണ്‍: അമേരിക്കൻ മുൻ പോണ് താരം സ്റ്റോമി ഡാനിയൽസിന് 1,30,000 ഡോളർ നൽകിയെന്ന ആരോപണം തെറ്റാണെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. 2016ലെ തെരഞ്ഞെടുപ്പിന് തൊട്ടു മുന്‍പ് അഭിഭാഷകൻ നടിക്ക് പണം നൽകിയ വിവരം അറിയുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഇല്ല എന്ന മറുപടിയാണ് ട്രംപ് നൽകിയത്. ഇതു സംബന്ധിച്ച് കൂടുതൽ വിവരം ആവശ്യമെങ്കിൽ തന്റെ അറ്റോർണി മൈക്കൽ കോഹെനോട് ചോദിക്കണമെന്നും ട്രംപ് പറഞ്ഞു. സ്റ്റോമി ഡാനിയേലുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ നിന്ന് ട്രംപ് ഒഴിഞ്ഞു മാറി. 2006ൽ നവേദയിൽ വച്ച് നടന്ന ഗോൾഫ് ടൂർണമെൻറിനിടെ ട്രംപ് തന്നെ ലൈംഗികമായി ചൂഷണം ചെയ്തുവെന്നായിരുന്നു സ്റ്റോമി ഡാനിയൽസ് ആദ്യം ഉന്നയിച്ച ആരോപണം. ഒരു മാഗസിന് നല്കിയ അഭിമുഖത്തിലായിരുന്നു സ്റ്റോമിയുടെ വെളിപ്പെടുത്തൽ. ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്ത് പറയാതിരിക്കുന്നതിന് തനിക്ക് പണം നൽകിയെന്നും ഇതിനായി ഉണ്ടാക്കിയ കരാർ പ്രകാരം 13,000 ഡോളറാണ് തനിക്ക്…
Read Moreപ്രണയിനികൾക്കുവേണ്ടി ഒരു പോസ്റ്റോഫീസ്! ഇതുവഴി ഒരുമിച്ചു ജീവിതം തുടങ്ങിയവര്‍ നിരവധി; കഥ ഇങ്ങനെ…
ന്യൂയോർക്ക്: പ്രണയിനികൾക്കുവേണ്ടി മാത്രം പ്രവർത്തിക്കുന്ന ഒരു പോസ്റ്റോഫീസ്. എവിടെയാണന്നല്ലേ… അങ്ങ് ജർമനിയിൽ. ഇത്തരത്തിൽ ലോകത്ത് തുറന്നിട്ടുള്ള ഒരേ ഒരു പോസ്റ്റോഫീസും ഇതു തന്നെ. ആഗ്രഹിക്കുന്ന പങ്കാളിയെ കണ്ടെത്താൻ വരമരുളുന്ന ഒരു ഓക്ക് മരത്തെ ചുറ്റിപ്പറ്റിയാണ് ഈ പോസ്റ്റോഫീസ് പ്രവർത്തിക്കുന്നത്. കഥ ഇങ്ങനെ: നൂറ്റണ്ടുകളുടെ പഴക്കമുള്ള ഈ ഓക്ക്മരത്തിനു പറയാൻ പ്രണയത്തിന്റെ നൂറു കഥകളാണുള്ളത്. 1891-ൽ മിന്ന എന്ന പെണ്‍കുട്ടിയും വിഹെൽമ എന്ന യുവാവും തമ്മിലുള്ള പ്രണയത്തിനു സാക്ഷിയായതോടെയാണ് ഈ മരം ലോകജനശ്രദ്ധ നേടിയത്. അവരുടെ പ്രണയലേഖനങ്ങൾ ഒളിപ്പിച്ചുവച്ചിരുന്ന ഈ മരത്തിന്റെ ചുവട്ടിൽ വച്ചാണ് എല്ലാ എതിർപ്പുകളെയും അവഗണിച്ച് അവർ വിവാഹിതരായത്. ഇയുറ്റിനിലെ ഈ ഓക് വൃക്ഷം അതോടെ പ്രണയസാഫല്യത്തിന്റെ കേന്ദ്രമായി. നൂറ്റാണ്ടുകളായി ഈ പതിവു തുടർന്നതോടെ, വർഷങ്ങൾക്കു മുന്‍പ് ജർമൻ പോസ്റ്റൽ വകുപ്പ് മരത്തിനു പോസ്റ്റൽ കോഡ് സഹിതമുള്ള മേൽവിലാസം നൽകി ഒരു പോസ്റ്റ്മാനെ നിയമിച്ചു. ഇമെയ്ലും…
Read Moreകാറിൽ രണ്ടു കുട്ടികളുടെ ജഡം; 20 വയസുള്ള മാതാവ് അറസ്റ്റിൽ
സുപ്പീരിയർ (അരിസോണ) : പത്തുമാസവും രണ്ടു വയസും പ്രായമുള്ള രണ്ടു കുട്ടികളുടെ ജഡം കാർ സീറ്റിൽ കണ്ടെത്തിയതിനെ തുടർന്നു ഇവരുടെ മാതാവും 20 വയസുള്ള ബ്രിട്ടണി വെലസ്ക്യൂസിനെ പോലീസ് അറസ്റ്റ് ചെയ്തു. യുവതിക്കെതിരെ ഇരട്ട കൊലപാതകത്തിന് കേസെടുത്തതായി പിനൽകൗണ്ടി ഷെറിഫ് ഓഫീസ് അറിയിച്ചു. മാർച്ച് 26 തിങ്കളാഴ്ച രാത്രി വൈകിട്ടാണ് കുട്ടികളുടെ മൃതദേഹം കാർ സീറ്റിൽ ബെൽറ്റിട്ട നിലയിൽ കണ്ടെത്തിയതെന്നു മാർച്ച് 27 ചൊവ്വാഴ്ച ഷെറിഫ് ഓഫീസ് അറിയിച്ചു. ബ്രിട്ടണിക്ക് രണ്ടു മില്യണ്‍ ഡോളറിന്റെ ജാമ്യം അനുവദിച്ചു. ഇവരുടെ വീട്ടിൽ നിന്നും ഇതിനു മുന്‍പ് കുട്ടികളെ പീഡിപ്പിച്ചതായി യാതൊരു പരാതിയും സിപിഎസിന് ലഭിച്ചിട്ടില്ലെന്നും കുട്ടികളുടെ മരണകാരണം ഓട്ടോപ്സിക്കുശേഷം മാത്രമേ വ്യക്തമാകുകയുള്ളൂ എന്നും ഷെറിഫ് പറഞ്ഞു. 17 വയസിൽ വിവാഹിതയായ ബ്രിട്ടണിയുടെ ഭർത്താവ് കഴിഞ്ഞ ജൂണിൽ മയക്കുമരുന്നു അമിതമായി കഴിച്ചതിനെ തുടർന്ന് മരിച്ചിരുന്നു. റിപ്പോർട്ട്: പി.പി.ചെറിയാൻ
Read Moreഅത്യപൂര്‍വമായ ഒരു വിവാഹം! വിവാഹ വാര്‍ത്ത അറിഞ്ഞ സിറ്റി അധികൃതര്‍ ആകെ അങ്കലാപ്പില്‍
ഫോർട്ട് മയേഴ്സ് (ഫ്ളോറിഡ): അത്യപൂർവമായ ഒരു വിവാഹത്തിനാണ് ഫ്ളോറിഡയിലെ ഫോർട്ട് മയേഴ്സിലെ ഫാമിലി പാർക്ക് സാക്ഷ്യം വഹിച്ചത്. വിവാഹത്തിന് വധു വെള്ള വസ്ത്രങ്ങളണിഞ്ഞു ഒരുങ്ങിവന്നപ്പോൾ, വരൻ ഇതിനെല്ലാം മൂകസാക്ഷിയായി പടർന്നുപന്തലിച്ചു നിൽക്കുന്ന അത്തിമരമാണ്. ഇനിയും സംഭവം എന്താണെന്നറിയേണ്ട? നൂറു വർഷം പഴക്കമുള്ള ഫിക്കസ് ട്രീയെ (അത്തി മരം) വെട്ടി നശിപ്പിക്കാതിരിക്കുന്നതിനു കേരണ്‍ ഹൂപ്പർ എന്ന പ്രകൃതി സ്നേഹി കണ്ടെത്തിയ ഏക മാർഗമാണ് വൃക്ഷത്തെ വിവാഹം കഴിക്കുക എന്നത്. നൂറു വർഷം പഴക്കവും 8000 ചതുരശ്ര മീറ്ററിൽ വ്യാപിച്ചു കിടക്കുന്ന വൃക്ഷം അടിവേരുകളോടുകൂടി മുറിച്ചുമാറ്റുന്നതിനു 13,000 ഡോളറിനു സിറ്റി പബ്ലിക് വർക്സ് ഡിപ്പാർട്ട്മെന്റ് കരാർ നൽകി. ഇതിനെതിരെ പ്രതിഷേധം ശക്തമാക്കിയിട്ടും തീരുമാനത്തിൽ നിന്നും പുറകോട്ടു പോകാൻ അധികൃതർ തയാറാകാതിരുന്നതിനെ തുടർന്നു മാർച്ച് 27 ന് അന്‍പതോളം പേരെ സാക്ഷി നിർത്തി കേരണ്‍, ഫിക്കസ് മരത്തെ വിവാഹം ചെയ്തത്. ഫ്രണ്ട്…
Read Moreഏവരെയും അന്പരപ്പിച്ച അത്ഭുതം ! തല അറത്തതിനു ശേഷവും ഒരാഴ്ച്ചയിലധികമായി ജീവിച്ചിരിക്കുന്ന കോഴി ; വീഡിയോ വൈറലാകുന്നു
തല അറത്തതിനു ശേഷവും ഒരാഴ്ച്ചയിലധികമായി ജീവിച്ചിരിക്കുന്ന കോഴി അത്ഭുതമാകുന്നു. തായ്ലൻഡിലെ റച്ചബൂരി പ്രവശ്യയിലാണ് ഏവരെയും അന്പരപ്പിച്ച അത്ഭുതം നടക്കുന്നത്. സംഭവമറിഞ്ഞെത്തിയ കുറച്ച് സന്ന്യാസിമാർ ഏറ്റെടുത്ത ഈ കോഴിക്ക് സിറിഞ്ചിലൂടെ അവർ ഭക്ഷണം നൽകിക്കൊണ്ടിരിക്കുകയാണ്. മുറിവിൽ അണുബാധ പിടിപെടാതിരിക്കുവാനായി അവർ മരുന്നും നൽകുന്നുണ്ട്. നൊപ്പൊംഗ് തിത്താമോ എന്നയാൾ ഈ കോഴിയുടെ ചിത്രമുൾപ്പടെ സോഷ്യൽമീഡിയായിൽ പങ്കുവെച്ചതിനെ തുടർന്ന് സംഭവം വൈറലായി മാറുകയാണ്. ഏതെങ്കിലും മൃഗത്തിന്റെ ആക്രമണത്തിലാകാം കോഴിക്ക് തല നഷ്ടപ്പെട്ടതെന്നാണ് കരുതുന്നത്. തല പോയെങ്കിലും വെറുതെ ഇരുന്നു വിശ്രമിക്കാതെ നടക്കുന്നുമുണ്ട് ഈ കോഴി. ഇതിനു മുന്‍പും സമാനമായ സംഭവം ഉണ്ടായിട്ടുണ്ട്. 1945നും 1947നും ഇടയിൽ തലയില്ലാതെ കോഴി ജീവിച്ചിരുന്നു എന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഏകദേശം പതിനെട്ട് മാസത്തോളം ഈ കോഴി ജീവിച്ചിരുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Read Moreമനപൂര്‍വ്വം വരുത്തിവെച്ച അപകടം! ദൈവവിശ്വാസം പരീക്ഷിക്കാന്‍ കുട്ടികളുമായി യുവതി കാര്‍ കോണ്‍ക്രീറ്റ് തൂണിലേക്ക് ഇടിച്ചു കയറ്റി; വീഡിയോ വൈറലാകുന്നു
ദൈവത്തിൽ വിശ്വാസമുണ്ടെങ്കിൽ എത്ര വലിയ അപകടത്തിൽ നിന്നും അദ്ദേഹം നമ്മളെ രക്ഷിക്കുമെന്ന് തെളിയിക്കാൻ കുട്ടികളെയുമിരുത്തി കാർ കോണ്‍ക്രീറ്റ് തൂണിൽ ഇടിപ്പിച്ച വീട്ടമ്മ പോലീസ് പിടിയിൽ. ജോർജിയ സ്വദേശിയായ ബക്കാരി വാരെണ്‍ എന്ന ഇരുപത്തിയഞ്ചുകാരിയാണ് സ്വന്തം ജീവനും കുട്ടികളുടെ ജീവനും അപകടത്തിലാക്കി ദൈവ വിശ്വാസം പരീക്ഷിച്ചത്. അഞ്ചും ഏഴും വയസുള്ള കുട്ടികളായിരുന്നു ഇവർക്കൊപ്പം കാറിനുള്ളിൽ ഉണ്ടായിരുന്നത്. അപകടത്തിനു ശേഷം പോലീസെത്തി ഇവരെ കസ്റ്റഡിയിൽ എടുത്തിരുന്നു. തുടർന്നു നടത്തിയ ചോദ്യം ചെയ്യലിലാണ് അപകടം മനപൂർവ്വം വരുത്തിവെച്ചതാണെന്നും ദൈവത്തിൽ വിശ്വാസം ഉണ്ടെങ്കിൽ എത്ര വലിയ അപകടമുണ്ടായാലും അദ്ദേഹം നമ്മളെ രക്ഷിക്കുമെന്ന് കുട്ടികളെ മനസിലാക്കി നൽകുന്നതിനുമാണ് താൻ വാഹനം കോണ്‍ക്രീറ്റ് തൂണിൽ ഇടിപ്പിച്ചതെന്നുമായിരുന്നു ഇവർ പറഞ്ഞത്. അപകടത്തിൽ കുട്ടികൾക്കും ഇവർക്കും പരിക്കേറ്റിട്ടില്ല. ഇവരിപ്പോൾ പോലീസ് കസ്റ്റഡിയിൽ ആണ്. കുട്ടികൾ ഇപ്പോൾ മുത്തശന്റെയും മുത്തശിയുടെയും സംരക്ഷണയിൽ ആണ്.
Read More