മുരുകന് മാര്ട്ടിന് എന്നും ഈ ചുറ്റുവട്ടത്തുണ്ടായിരുന്നു. എന്നുപറഞ്ഞാല്‍ മലയാളസിനിമയുടെ പിന്നാമ്പുറങ്ങളില്‍. എന്നാല്‍ പൃഥ്വിരാജ് ചിത്രത്തില്‍ മോഹന്‍ലാലിന്റെ സ്റ്റീഫന്‍ നെടുമ്പള്ളിയുടെ അനുയായി അയിട്ട് തകര്‍ത്തഭിനയിച്ചതോടെ മാര്‍ട്ടിന്റെ കരിയര്‍ തന്നെ മാറിമറിയുകയാണ്. മുരുകന്റെ ജീവിതവും സിനിമ പോലെ തന്നെ സിനിമാറ്റിക് ആണ്. ജീവിക്കാന്‍ വേണ്ടി ആക്രിക്കച്ചവടം പോലെ പല മാര്‍ഗ്ഗങ്ങളും മുരുകന് സ്വീകരിക്കേണ്ടി വന്നിട്ടുണ്ട്. അനുരാഗകരിക്കിന്‍ വെള്ളം, അങ്കമാലി ഡയറീസ്, പോക്കിരി സൈമണ്‍, കലി, സ്വാതന്ത്ര്യം അര്ത്ഥരാത്രിയില് തുടങ്ങി പല ചിത്രങ്ങളിലും ഇദ്ദേഹം വേഷമിട്ടിരുന്നു. സിനിമയിലേക്കുള്ള സ്വപ്നയാത്ര പക്ഷേ അത്ര എളുപ്പമായിരുന്നില്ല. അഭിനയം തുടങ്ങുന്നത് ‘ഇരിക്ക് എംഡി അകത്തുണ്ട്’ എന്ന ചിത്രത്തില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റാണ്. സഹയാത്രികയ്ക്ക് സനേഹപ്പൂര്വ്വം, ഉത്തമന് തുടങ്ങി നിരവധി സിനിമകളില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായിരുന്നു മുരുകന് മാര്ട്ടിന്. തമ്പി കണ്ണന്താനം സംവിധാനം ചെയ്ത ‘ഫ്രീഡം’ എന്ന ചിത്രത്തിലാണ് മുരുകന് ആദ്യമായി ഒരു കഥാപാത്രം ലഭിക്കുന്നത്. സിനിമയുടെ ട്വിസ്റ്റ് നിര്‍ണയിക്കുന്ന…
Read MoreCategory: RD Special
എന്റെ ശരീരത്തിലേക്ക് തീ പടര്‍ന്നു. മേലാസകലം പൊള്ളിയുരുകി ഇരുപത്തിയെട്ടു ദിവസമാണ് ഞാന്‍ തിരുവനന്തപുരത്തെ ഒരു ആശുപത്രിയില്‍ കഴിഞ്ഞത്, സീരിയല്‍ താരം അനീഷ് രവി ആ നിമിഷത്തെപ്പറ്റി പറയുന്നു
കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് അനീഷ് രവി. കാര്യം നിസാരം എന്ന സീരിയലില്‍ മോഹനകൃഷ്ണന് എന്ന വില്ലേജോഫീസറായി തിളങ്ങിയ അനീഷ് നിരവധി ഹിറ്റ് സീരിയലുകളുടെ ഭാഗമാണ്. സ്വത സിദ്ധമായ അവതരണത്തിലൂടെ അവതാരകനായും നായകനായും കഴിവ് തെളിയിച്ച അനീഷ് രവി ജീവിതത്തിലെ മറക്കാനാവാത്ത ചില ഷൂട്ടിംഗ് നിമിഷങ്ങളെക്കുറിച്ച് ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ പങ്കുവയ്ക്കുന്നു ഷൂട്ടിങ്ങിനിടെ രണ്ടു തവണ മരണത്തെ മുഖാമുഖം താന്‍ കണ്ടു. ‘ഓപ്പോള്’ എന്ന സീരിയലിന്റെ ഷൂട്ടിങിനിടെയിലായിരുന്നു ഒരു സംഭവം. ”അതില്‍ വീടിനു തീ പിടിക്കുന്ന ഒരു രംഗമുണ്ട്. ആ രംഗം ചിത്രീകരിക്കുന്നതിനിടെ എന്റെ ശരീരത്തിലേക്ക് തീ പടര്‍ന്നു. മേലാസകലം പൊള്ളിയുരുകി ഇരുപത്തിയെട്ടു ദിവസമാണ് ഞാന്‍ തിരുവനന്തപുരത്തെ ഒരു ആശുപത്രിയില്‍ കഴിഞ്ഞത്. ഇനി ഒരു തിരിച്ചുവരവ് ഉണ്ടാവില്ല എന്നു കരുതിയ നിമിഷങ്ങള്‍ ആയിരുന്നു അത്.” അനീഷ് പറയുന്നു. അച്ഛന് രവീന്ദ്രന് പ്രവാസിയായിരുന്നു. പിന്നെ നാട്ടില്‍ ചെറിയ ബിസിനസ്…
Read Moreവിടരും മുമ്പ്..! നൊമ്പരമായി അദിതി
പ്രദീപ് ഗോപി അദിതി എന്ന ആറു വയസുകാരി 2013 ഏപ്രിൽ 28നു പുലർച്ചെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ മരിച്ചതും അച്ഛന്റെയും രണ്ടാനമ്മയുടെയും ക്രൂരമർദന മുറകൾക്കൊടുവിലായിരുന്നു. പെണ്‍കുട്ടിയുടെ ജനനേന്ദ്രിയത്തിൽ ഉൾപ്പടെ മാരകമായി പൊള്ളിച്ചും മർദിച്ചും അടിമയെപ്പോലെ പണിയെടുപ്പിച്ചും പട്ടിണിക്കിട്ടും കൊലപ്പെടുത്തുക യായിരുന്നു എന്നാണ് പോലീസ് കണ്ടെത്തൽ. ഇതോടെ അച്ഛൻ തിരുവന്പാടി തട്ടേക്കാട് കുറ്റിവട്ടം ഇല്ലത്ത് സുബ്രഹ്മണ്യൻ നന്പൂതിരിയെയും രണ്ടാനമ്മ ദേവിക അന്തർജനത്തെയും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. നന്പൂതിരിയും കുടുംബവും കോഴിക്കോട് പിഎം കുട്ടി റോഡിൽ ലക്ഷ്മി നിവാസ് എന്ന വീട്ടിൽ വാടകയ്ക്കു താമസിച്ചു വരികയായിരുന്നു. മരണത്തിനു കീഴടങ്ങുന്നതിന് ഏതാനും ദിവസം മുന്‍പാണ് കോഴിക്കോട് മാവൂർ റോഡിലെ സ്വകാര്യ ആശുപത്രിയിൽ അദിതിയെ അതീവ ഗുരുതരാവസ്ഥയിൽ എത്തിച്ചത്. തലയ്ക്കും ശരീരത്തിന്റെ മറ്റെല്ലാ ഭാഗങ്ങളിലും ഗുരുതരമായ പരിക്കുകളുണ്ടായിരുന്നു. ജനനേന്ദ്രിയത്തിൽ പൊള്ളലേറ്റ പാട്. അപകടം എങ്ങനെ സംഭവിച്ചു എന്നറിയില്ലെന്നു മാതാപിതാക്കൾ പറഞ്ഞതോടെ ഡേക്ടർമാർ വിവരം…
Read Moreകലിയ്ക്ക് ശേഷം മലയാള സിനിമ ചെയ്യാന്‍ താമസിച്ചത് ഡബ്ബിംഗ് പേടിച്ചിട്ട്, മലയാളം മലയാളമായി തന്നെ പറയാന്‍ വല്ല പാടാണ്, അതിരനില്‍ വലിയ പ്രയാസമുണ്ടായില്ല’; സായി പല്ലവി നയംവ്യക്തമാക്കുന്നു
പ്രേമത്തിലൂടെ തന്നെ ഏറെ ആരാധകരെ സമ്പാദിച്ച നടിയാണ് സായി പല്ലവി. ഇന്ന് തെന്നിന്ത്യന്‍ സിനിമയില്‍ തിളങ്ങി നില്ക്കുന്ന സായി വീണ്ടും മലയാളത്തിലേക്ക് അഭിനയിക്കാന്‍ എത്തിയിരിക്കുകയാണ്. ഫഹദ് ഫാസില്‍ നായകനാവുന്ന അതിരന് എന്ന സിനിമയിലൂടെയാണ് സായി പല്ലവിയുടെ മലയാളത്തിലേക്കുള്ള തിരിച്ചു വരവ്. ദുല്‍ഖര്‍ സല്മാന് നായകനായെത്തിയ കലിയിലാണ് സായി പല്ലവി മലയാളത്തില്‍ അവസാനമായി അഭിനയിച്ചത്. കലിയ്ക്ക് ശേഷം മലയാള സിനിമ ചെയ്യാന്‍ താമസിച്ചത് ഡബ്ബിംഗിന്റെ കാര്യമോര്‍ത്തിട്ടാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് സായി പല്ലവി. ‘എനിക്ക് മലയാളത്തോട് അതിരറ്റ ബഹുമാനമാണ്. കലി ചെയ്തു കഴിഞ്ഞ് മലയാള ചിത്രം ചെയ്യാന്‍ താമസിച്ചത് ഡബ്ബിംഗിന്റെ കാര്യം ഓര്‍ത്താണ്. നല്ല കഥാപാത്രം ചെയ്യുമ്പോള്‍ ശബ്ദവും ഞാന്‍ തന്നെ കൊടുക്കണമെന്നുണ്ടായിരുന്നു. അതിരനെ കുറിച്ച് സംവിധായകന് വിവേക് കഥ പറഞ്ഞപ്പോഴേ ഞാന്‍ ചോദിച്ചത് എനിക്ക് ഡബ്ബ് ചെയ്യാന്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഉണ്ടോ ഡയലോഗ് കുറവാണോ എന്നാണ്. ഡയലോഗ് കുറവായത്…
Read Moreസൈക്കിള്‍ ചവിട്ടുന്നതിനിടെ ഒരു കോഴിക്കുഞ്ഞിന്റെ മുകളിലൂടെ ടയര്‍ കയറിയിറങ്ങി, സങ്കടം സഹിക്കവയ്യാതെ സൈരങ്ക് കോഴിക്കുഞ്ഞിനെയും ഒരു കൈയില്‍ പത്തുരൂപയുടെ നോട്ടുമായി ആശുപത്രിയിലേക്ക് പാഞ്ഞു!!! ഈ നന്മക്കഥ വായിക്കാതെ പോകരുത്
വീടിനു വെളിയില്‍ സൈക്കിളുമായി കളിക്കുകയായിരുന്നു സൈരാങ്ക് എന്ന ബാലന്. അവന്റെ വീട് അങ്ങ് മിസോറാമിലാണ്. സൈക്കിള്‍ ചവിട്ടുന്നതിനിടെ ഒരു കോഴിക്കുഞ്ഞിന്റെ മുകളിലൂടെ ടയര്‍ കയറി. സങ്കടം സഹിക്കവയ്യാതെ സൈരങ്ക് കോഴിക്കുഞ്ഞിനെയും ഒരു കൈയില്‍ പത്തുരൂപയുടെ നോട്ടുമായി ആശുപത്രിയിലേക്ക് പാഞ്ഞു. എങ്ങനെയെങ്കിലും ആ കോഴിയെ രക്ഷിക്കണം- ആശുപത്രി അധികൃതരോട് കരഞ്ഞു കൊണ്ട് അവന് പറഞ്ഞു. ആ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറല്‍. ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്യപ്പെട്ട ചിത്രം വളരെ പെട്ടെന്നാണ് വൈറലായത്. ഈ കുഞ്ഞിനെ പോലെ എല്ലാവരും ചിന്തിച്ചിരുന്നുവെങ്കില്‍ ലോകം എത്രമേല്‍ നല്ലതായിരുന്നേനെ എന്നാണ് ഭൂരിഭാഗം പേരും പ്രതികരിച്ചിരിക്കുന്നത്. ഈ കുട്ടിയുടെ മുഖവും അവന്റെ കാരുണ്യം നിറഞ്ഞ പ്രവര്‍ത്തിയും തന്നെ ഇരുത്തി ചിന്തിപ്പിച്ചെന്ന് മറ്റൊരാള്‍ കമന്റ് ചെയ്തു. സിനിമ, രാഷ്ട്രീയ രംഗത്തെ പ്രമുഖരും ഈ ചിത്രം ഷെയര്‍ ചെയ്തിട്ടുണ്ട്. കേരളത്തില്‍ നിന്നടക്കം കുരുന്നുകള്‍ക്കു നേരെ വലിയതോതിലുള്ള അതിക്രമങ്ങള്‍ നടക്കുന്ന…
Read Moreപ്രേമമല്ല എന്റെ ആദ്യ സിനിമ, കസ്തൂരിമാനാണ്, ആ സത്യം തുറന്നുപറഞ്ഞ് സായിപല്ലവി!! കണക്ക് പരീക്ഷയില്‍ നിന്ന് മുങ്ങാനാണ് ആറിലോ ഏഴിലോ പഠിക്കുമ്പോള്‍ ഞാന്‍ ആ സാഹസം ചെയ്തത്
പ്രേമം എന്ന സിനിമയിലൂടെ സിനിമയിലേക്ക് കടന്നു വന്ന താരമായാണ് ഇതുവരെ സായ് പല്ലവിയെ ആളുകൾ കണ്ടിരുന്നത്. എന്നാൽ പ്രേമം തന്റെ ആദ്യ ചിത്രമല്ലെന്നു വെളിപ്പെടുത്തുകയാണ് സായ് പല്ലവി ഇപ്പോൾ. കസ്തൂരിമാന്‍ എന്ന സിനിമയിലാണെന്നും സായ് പല്ലവി പറയുന്നു, കസ്തൂരിമാനില്‍ അഭിനയിക്കാനുണ്ടായ കാരണത്തെക്കുറിച്ചും സായ് പല്ലവി വ്യക്തമാക്കുന്നു. പ്രേമല്ല എന്റെ ആദ്യത്തെ ചിത്രം കസ്തൂരിമാനാണ്, സത്യത്തില്‍ അഭിനയിക്കാനല്ല ഞാന്‍ ആദ്യം പോയത്, കണക്ക് പരീക്ഷയില്‍ നിന്ന് മുങ്ങാനാണ്, ആറിലോ ഏഴിലോ പഠിക്കുമ്ബോഴേ ഞാന്‍ ഡാന്‍സ് ചെയ്യുമായിരുന്നു. എങ്ങനെ പരീക്ഷ എഴുതാതിരിക്കാം എന്ന് തലപുകഞ്ഞിരിക്കുന്ന നേരത്താണ് എഡ്വിന് എന്ന ഡാന്‍സ് മാസ്റ്റര്‍ വഴി സിനിമയിലേക്കുള്ള ക്ഷണം വരുന്നത്’, സായ് പല്ലവി വ്യക്തമാക്കുന്നു. മലയാള സിനിമയോട് തനിക്ക് വലിയ ബഹുമാനമുണ്ടെന്നും, വാണിജ്യ ചിത്രങ്ങള്‍പ്പോലും എത്ര റിയലിസ്റ്റിക് ആയിട്ടാണ് ഇവിടെ എടുക്കുന്നതെന്നും സായ് പല്ലവി പങ്കുവയ്ക്കുന്നു, സമീപകാലത്ത് കണ്ടതില്‍ ‘കുമ്ബളങ്ങി നൈറ്റ്സ്’ എന്ന…
Read Moreഈ കവിതകൾക്കും പ്രിയനാം നിൻ ഓർമകൾക്കും മരണമില്ല..; ഭർത്താവിന്റെ ശ്രാദ്ധദിനത്തിൽ ഭാര്യയുടെ കവിതകളുടെ പ്രകാശനം
ഏ.ജെ. വിൻസൻ കാഞ്ഞാണി (തൃശൂർ): പ്രിയതമന്റെ ഓർമകൾക്ക് ബലിതർപണം നടത്താൻ സജിനി മണികണ്ഠൻ കയ്യിലെടുക്കുന്നത് ബലിച്ചോർ മാത്രമല്ല; ഒരു കവിതാസമാഹാരം കൂടിയാണ്. ഈ കവിതകൾക്കും പ്രിയനാം നിൻ ഓർമകൾക്കും മരണമില്ലെന്ന് മനസിൽ ഉരുവിട്ട് സജിനി ഭർത്താവ് മണികണ്ഠന്റെ ഒന്നാം ശ്രാദ്ധദിനമായ നാലിന് പ്രണയാർദ്രം എന്ന കവിതാസമാഹാരം അകാലത്തിൽ പൊലിഞ്ഞ പ്രിയപ്പെട്ടവന് സമർപ്പിക്കും. പ്രണയം വാക്കിലും പ്രവൃത്തിയിലും നിറച്ച് ആ സ്നേഹം കൊതിതീരും വരെ അനുഭവിക്കുംമുന്പ് വിധി തട്ടിയെടുത്ത ഭർത്താവിന്റെ ഓർമകൾക്ക് മുന്നിലാണ് സജിനി പ്രണയാർദ്രം സമർപ്പിക്കുന്നത്. കാഞ്ഞാണി സെന്ററിലെ അന്തിക്കാട് റോഡിൽ ഹോട്ടൽ നടത്തുന്ന സജിനിയുടെ ഭർത്താവ് മണികണ്ഠൻ വാഹനാപകടത്തിലാണ് മരിച്ചത്. 20 കവിതകളുൾക്കൊള്ളുന്ന സമാഹാരമാണ് പ്രണയാർദ്രം. മണികണ്ഠൻ മരിച്ച് ഒരു വർഷത്തിനുള്ളിൽ സജിനി എഴുതിയ സുമംഗലി, തിരുത്ത്, അണയാത്ത പ്രണയം എന്ന കവിതകളും ഈ സമാഹാരത്തിലുണ്ട്. ഹോട്ടലിലെ തിക്കുംതിരക്കുമൊഴിയുന്ന നേരത്തായിരുന്നു കവിതകൾ കുറിച്ചിരുന്നതെന്ന് സജിനി പറയുന്നു.…
Read Moreപ്രിയങ്ക ഗാന്ധിയുടെ വരവ് ഗുണം ചെയ്തത് വസ്ത്ര വ്യാപാരികള്‍ക്ക്, പ്രിയങ്കയുടെ ചിത്രം ധരിച്ച സാരികള്‍ ചൂടപ്പം പോലെ വിറ്റുപോകുന്നു, ഉത്തരേന്ത്യയില്‍ മോദി വസ്ത്രങ്ങള്‍ക്കും പ്രിയം, കഥയിങ്ങനെ
പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയത്തിലേക്കുള്ള കടന്നുവരവിനെ ഏറ്റെടുത്ത് വിപണിയില്‍ ലാഭം കൊയ്യുകയാണ് കച്ചവടക്കാര്‍. പ്രിയങ്കയുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയ സാരികളാണ് കച്ചവടക്കാര്‍ ഇത്തവണ വിപണിയില്‍ എത്തിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് അടുത്തതോടെ സാരിക്ക് പ്രിയമേറിയിരിക്കുകയാണ്. ഇന്ദിരാ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും ചിത്രങ്ങളാണ് സാരിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കോണ്‍ഗ്രസിന്റെ ചിഹ്നവും സാരിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 700 രൂപയാണ് ഒരു സാരിയുടെ വില. ഗുജറാത്തില്‍ നിന്നുമാണ് സാരികള്‍ നിര്‍മിക്കുന്നത്. നരേന്ദ്ര മോദിയുടെ ചിത്രങ്ങള്‍ പതിച്ച സാരികളും നമോ തൊപ്പികളും ടീ ഷര്‍ട്ടുകളും വിപണിയില്‍ ലഭ്യമാണ്. 2014 ലെ ലോക്സഭ തെരഞ്ഞെടുപ്പിന്റെ സമയത്ത് മോദി ജാക്കറ്റിന് വലിയ പ്രചാരമായിരുന്നു ലഭിച്ചത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മോദിയുടെ ചിത്രം പതിച്ച വസ്ത്രങ്ങള്‍ക്ക് വലിയ ഡിമാന്‍ഡാണ്.
Read Moreരാഹുല്‍ ഗാന്ധിയെ തേടിയലഞ്ഞ് സിപിഎം, ഒടുവില്‍ തിരുവനന്തപുരത്ത് നിന്നും കണ്ടുകിട്ടിയതായി സൂചന!! വയനാട്ടില്‍ മത്സരിക്കണമെന്ന ഇടതുനേതാക്കളുടെ ആവശ്യം സ്വീകരിച്ചു? സിപിഎമ്മിന്റെ രാഹുല്‍ നാളെ വയനാട്ടില്‍
തലക്കെട്ട് വായിച്ചപ്പോള്‍ ആകെ മൊത്തം കണ്ഫ്യൂഷന് ആയെന്നു തോന്നുന്നു. തള്ളാണെന്ന് തോന്നുമെങ്കിലും മുകളില്‍ പറഞ്ഞിരിക്കുന്നതെല്ലാം സത്യമാണ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുമ്പോള്‍ അതിന് ബദലായി അപരനെ കണ്ടെത്താനുള്ള ഓട്ടത്തിലാണ് സിപിഎമ്മും ഇടതുകക്ഷികളും. ഏറെ അന്വേഷണങ്ങള്‍ക്കൊടുവില്‍ തിരുവനന്തപുരത്ത് പഠിക്കുന്ന ഇതേ പേരുള്ള ഒരാളെ കണ്ടുകിട്ടിയതായും ഈ പേരുകാരനെ മത്സരിപ്പിക്കാന്‍ പാര്‍ട്ടി ഒരുങ്ങുന്നതായും ഒരു മാധ്യമമാണ് റിപ്പോര്‍ട്ട് ചെയ്തത്. രാഹുല്‍ വയനാട്ടിലെത്തിയാല്‍ കടുത്ത മത്സരത്തിലൂടെ തോല്പിക്കുമെന്ന് തന്നെയാണ് എല്‍ഡിഎഫിന്റെ വെല്ലുവിളി. കൃത്യമായ കണക്കുകൂട്ടലിലൂടെയാണ് പാര്‍ട്ടി മുന്നോട്ടു പോകുന്നത്. ലോക്കല്‍ കമ്മറ്റിയും ഏരിയാകമ്മറ്റിയും നേതൃത്വം നല്കി പാര്ട്ടിമെമ്പറന്മാര് വഴി ഒരു ലക്ഷം വോട്ടുകള്‍ തനിച്ച് സമാഹരിക്കാനാണ് സിപിഎം ലക്ഷ്യമിടുന്നത്്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കിട്ടിയ വോട്ട് നിലനിര്‍ത്തിക്കൊണ്ട് ഒരു ലക്ഷത്തിലധികം വോട്ട് കൂടി സമാഹരിക്കാനായാല്‍ രാഹുല്‍ഗാന്ധിയെ വീഴ്ത്താമെന്നാണ് വിലയിരുത്തല്‍. കേന്ദ്രത്തില്‍ കോണ്‍ഗ്രസുമായി സഖ്യസാധ്യത നില നില്ക്കുമ്പോള് അപ്രതീക്ഷിതമായി രാഹുല്‍…
Read Moreവിടരും മുമ്പേ…സമാന പീഡനം വീണ്ടും
പ്രദീപ് ഗോപി അഞ്ചു വർഷം മുന്‍പ് കുമളി സ്വദേശിയായ ഷെഫീഖ് നേരിട്ടത് കുമാരമംഗലത്തെ ഏഴുവയസുകാരൻ നേരിട്ടതിനു സമാനമായ പീഡനമായിരുന്നു. 2015 ജൂലൈ 15 നായിരുന്നു ഷെഫീഖ് എന്ന നാലു വയസുകരനായ കുരുന്നിനെ പിതാവും രണ്ടാനമ്മയും ചേർന്നു മർദിച്ച് അവശനാക്കിയത്. കുട്ടിയെ ശാരീകമായി പീഡിപ്പിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചെന്നായിരുന്നു കേസ്. ഒരു വർഷത്തോളം അനുഭവിച്ച വേദനകൾക്ക് ശേഷം ജീവിതത്തിലേക്കു ഷെഫീഖ് മടങ്ങുന്നതിനിടെയാണ് ഇടുക്കിയിൽ നിന്നു സമാനമായ മറ്റൊരു ക്രൂരമർദനത്തിന്റെ വാർത്ത പുറത്തുവരുന്നത്. 2013 ജൂലൈ 15നാണ് കുമളി ഒന്നാം മൈൽ പുത്തൻപുരയ്ക്കൽ ഷെരീഫിന്റെ മകൻ ഷെഫീഖിനെ ആദ്യം കുമളിയിലെ ആശുപത്രിയിലും പിന്നീട് കട്ടപ്പനയിലെ സെന്റ് ജോണ്‍സ് ആശുപത്രിയിലും എത്തിക്കുന്നത്. എട്ടു ദിവസം മുന്‍പ് കുട്ടിക്കു വീണു പരിക്കേറ്റെന്നാണ് അവനെ ആശുപത്രിയിലെത്തിച്ച ഷെരീഫും രണ്ടാനമ്മ അനീഷയും ആശുപത്രി അധികൃതരോടു പറഞ്ഞത്. അതീവ ഗുരുതരാവസ്ഥയിലായിരുന്നു ആ കുരുന്നപ്പോൾ. ഇരുന്പുവടി കൊണ്ട് തലയ്ക്കും വലതു…
Read More